ചൂണ്ടലിൽ പേമാരിയും ഉരുൾപൊട്ടലും; രണ്ട് ഇരുചക്ര വാഹനങ്ങൾ മണ്ണിനടിയിൽപെട്ടു ; മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു

രാജകുമാരി: ബോഡിമെട്ടിനു സമീപം ചൂണ്ടലിൽ പേമാരിയെത്തുടർന്ന് ഉരുൾപൊട്ടൽ. കൊച്ചി – ധനുഷ്കോടി ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങൾ മണ്ണിനടിയിൽപെട്ടു. വാഹനങ്ങളിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ ഓടി രക്ഷപെട്ടു. മരങ്ങൾ കടപുഴകി വീണും കല്ലും മണ്ണും പതിച്ചും മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ 11 മുതൽ മതികെട്ടാൻ ദേശീയോദ്യാനം ഉൾപ്പെടെയുള്ള പ്രദേശത്ത് കനത്ത മഴയായിരുന്നു. വൈകുന്നേരം നാലോടെ മലമുകളിൽ ഉരുൾ പൊട്ടുകയും മലവെള്ളവും മണ്ണും പാറക്കൂട്ടങ്ങളും വൻതോതിൽ ദേശീയപാതയിലേക്ക് പതിക്കുകയുമായിരുന്നു. നിരവധി വാഹനങ്ങളാണ് ഈസമയം ഇതുവഴി സഞ്ചരിച്ചിരുന്നത്. രണ്ട് ഇരുചക്ര വാഹനങ്ങൾക്കുമീതെ മണ്ണ് പതിച്ചെങ്കിലും യാത്രക്കാർ ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപെട്ടു. മതികെട്ടാൻ ചോല വനമേഖലയിൽ മണിക്കൂറുകളോളം പേമാരിക്ക് സമാനമായി മഴ പെയ്തെങ്കിലും പൂപ്പാറ, ബോഡിമെട്ട്, ബി.എൽ റാം തുടങ്ങിയ സമീപ പ്രദേശങ്ങളിൽ കാര്യമായി മഴ പെയ്തില്ല. തമിഴ്നാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് ഗതാഗതം തടസപ്പെട്ടതിനെതുടർന്ന് റോഡിൽ വാഹനങ്ങൾ…

Read More

എല്ലാത്തിനും കമ്മീഷന്‍ വാങ്ങിക്കുന്ന ആള്‍! കക്കൂസ് പണിയാനുള്ള കാശിലും ജോസ് ടോം കമ്മീഷന്‍ പറ്റുമെന്ന് എം.എം. മണി

പാലാ: പാലായിലെ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം അഴിമതിക്കാരനെന്ന ആരോപണവുമായി വൈദ്യുതിമന്ത്രി എം.എം. മണി. ജോസ് ടോം എല്ലാത്തിനും കമ്മീഷൻ വാങ്ങിക്കുന്ന ആളാണെന്നും കക്കൂസ് നിർമിക്കാൻ 2800 രൂപ അനുവദിച്ചാൽ അതിൽനിന്ന് 800 രൂപ പോക്കറ്റിലിടുന്ന ആളാണെന്നുമായിരുന്നു മണിയുടെ ആരോപണം. നിഷ ജോസ് കെ.മാണിയുടെ സ്ഥാനാർഥിത്വം ഇല്ലാതാക്കാൻ കോണ്‍ഗ്രസും പി.ജെ. ജോസഫും ഗൂഢാലോചന നടത്തിയെന്നും മന്ത്രി കുറ്റപ്പെടുത്തി. നിഷ ജോസ് കെ.മാണിക്കു ജോസ് ടോമിനെക്കാളും ജന പിന്തുണയുണ്ടായിരുന്നുവെന്നും നിലവിലെ സ്ഥാനാർഥിക്കു ജനകീയ മുഖമില്ലെന്നും മന്ത്രി പറഞ്ഞു. യുഡിഎഫും എൻഡിഎയും തമ്മിൽ വോട്ട് കച്ചവടമുണ്ടെന്നും പാലായിൽ എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പൻ വിജയിക്കുമെന്നും മണി അവകാശപ്പെട്ടു.

Read More

ആർപ്പൂക്കരയിൽ വീടുക‍യറി ആക്രമിക്കുകയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ഏഴു പേർ പിടിയിൽ; എല്ലാവർക്കും ഇരുപതു വയസിൽ താഴെ പ്രായം

ഗാന്ധിനഗർ: ആർപ്പൂക്കരയിൽ വീട് കയറി ആക്രമിക്കുകയും രണ്ടുപേരെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ഗാന്ധിനഗർ പോലീസ് പിടികൂടിയ ഏഴു പ്രതികളെയും റിമാൻഡ് ചെയ്തു. ആർപ്പൂക്കര വില്ലൂന്നി തോപ്പിൽ ഹരിക്കുട്ടൻ (20) പിഷാരത്ത് വിഷ്ണുദത്തൻ (19), സൂര്യദത്തൻ (18) തൊണ്ണംകുഴി വട്ടപ്പറന്പിൽ ആൽബിൻ ബാബു (19), വില്ലൂന്നി പെരുന്നക്കോട് ലിറ്റോ മാത്യു (20), പാലത്തൂർ ടോണി (20), തെള്ളകം തടത്തിപ്പറന്പിൽ നാദിർഷാ(20) എന്നിവരെയാണ് സിഐ അനൂപ് ജോസ്, എസ്ഐ ടി.എസ്. റെനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ കോടതിയാണു പ്രതികളെ റിമാൻഡ് ചെയ്തത്. ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച പകലുമാണ് അക്രമ സംഭവങ്ങൾ നടത്തിയത്.

Read More

കാണാതായ പെൺകുട്ടി രണ്ടു ദിവസത്തിന് ശേഷം തിരികെയത്തി;  വീട്ടുകാരുടെ പരാതിയിൽ രണ്ടു ദിവസം  ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തുക്കളെ പോലീസ് അറസ്റ്റു ചെയ്തു

കറുകച്ചാൽ: പ്ലസ് വണ്‍ വിദ്യാർഥിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടു പേർ പിടിയിൽ. ശാന്തിപുരം വെങ്കോട്ട മുട്ടചിറവീട്ടിൽ സ്റ്റാലിൻ (19) സുഹൃത്ത് മാടപ്പള്ളി മാമ്മൂട് ചാലിൽ സ്റ്റീവ്് (19) എന്നിവരെയാണു കറുകച്ചാൽ പോലീസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. സ്റ്റാലിനും കൂത്രപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. തിങ്കളാഴ്ച രാവിലെ കൂട്ടുകാരിയുടെ വീട്ടിലേക്കെന്നു പറഞ്ഞാണു പെണ്‍കുട്ടി വീട്ടിൽനിന്നും പോയത്. തുടർന്നു വാടകയ്ക്ക് എടുത്ത കാറുമായി സ്റ്റാലിനും സ്റ്റീവും കറുകച്ചാലിലെത്തി. പെണ്‍കുട്ടിയുമായി എറണാകുളത്തും, ആലപ്പുഴയിലും ഇവർ തങ്ങി. ചൊവാഴ്ച വൈകുന്നേരവും വീട്ടിലെത്താതെ വന്നതോടെ പെണ്‍കുട്ടിയുടെ രക്ഷിതാക്കൾ കറുകച്ചാൽ പോലീസിൽ പരാതി നൽകി. കേസെടുത്ത് വിവരമറിഞ്ഞ സ്റ്റാലിൻ ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ കറുകച്ചാൽ പോലീസ് സ്റ്റേഷനുസമീപം പെണ്‍കുട്ടിയെ ബൈക്കിൽ കൊണ്ടുവിട്ടശേഷം സ്ഥലത്തുനിന്നും മുങ്ങി. കറുകച്ചാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സ്റ്റാലിനെ നടയ്ക്കപ്പാടത്തുനിന്നും സ്റ്റീവിനെ മാടപ്പള്ളയിൽനിന്നും പിടികൂടി. ചങ്ങനാശേരി…

Read More

മാഞ്ഞൂർ റെയിൽവേ മേൽപാലം നിർമാണവും നാട്ടുകാരുടെ കാത്തിരിപ്പ് നീളുന്നു; താൽക്കാലിക പാലത്തിലൂടെയുള്ള യാത്രയിൽ ബുദ്ധിമുട്ടി കുട്ടികളും പ്രായമായവരും

കടുത്തുരുത്തി: മാഞ്ഞൂർ റെയിൽവേ മേൽപാലം നിർമാണം പൂർത്തിയാകുന്നതും പ്രതീക്ഷിച്ചുള്ള നാട്ടുകാരുടെ കാത്തിരിപ്പ് വൈകൂന്നു. അക്കരെയിക്കരെ കടക്കാൻ വേറേ മാർഗമില്ലാതെ വലഞ്ഞ നാട്ടുകാർക്കായി താൽകാലികമായി റെയിൽവേ നടപ്പാത സ്ഥാപിച്ചു നൽകുകയായിരുന്നു. എന്നാൽ വിദ്യാർഥികളും പ്രായമായവരും ഉൾപെടെ ഇതിലൂടെ കടക്കാൻ ഏറേ പ്രയാസപ്പെടുന്ന സ്ഥിതിയാണ്. പാലം നിർമാണം പൂർത്തിയാകാൻ വൈകുന്നത് വ്യാപക പ്രതിക്ഷേധത്തിനിടയാക്കിയിട്ടുണ്ട്. പാലം നിർമാണത്തിനായുള്ള സ്ഥലം ഏറ്റെടുക്കൽ ഒന്നും ആകാത്തതാണ് ഏറ്റുമാനൂർ-കുറുപ്പന്തറ റെയിൽവേ പാത ഇരട്ടിപ്പിക്കലിനോടുനുബന്ധിച്ചു മാഞ്ഞൂർ-മള്ളിയൂർ-മണ്ണാറപ്പാറ ബൈപാസ് റോഡിൽ നിർമിക്കുന്ന റെയിൽവേ മേൽപാലം പൂർത്തിയാകുന്നതിനുള്ള കാത്തിരിപ്പ് നീളാനിടയാക്കുന്നത്. മാഞ്ഞൂർ ജംഗ്ഷനും ശ്രീകണ്ടേശ്വരം ജംഗ്ഷനുമായി ബന്ധിപ്പിക്കുന്ന ഭാഗങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാക്കണമെങ്കിൽ ഈ ഭാഗത്തെ സ്ഥലം ഏറ്റെടുപ്പ് നടത്തേണ്ടതുണ്ട്. 14 ഓളം ആളുകളുടെ ഭൂമിയാണ് അപ്രോച്ച് റോഡിനായി ഏറ്റെടുക്കേണ്ടത്. റവന്യു വകുപ്പാണ് ഇതുമായി ബന്ധപെട്ട കാര്യങ്ങൾ പൂർത്തിയാക്കേണ്ടത്. ഇവരുടെ പ്രവർത്തനങ്ങൾ വൈകൂന്നതായി നേരത്തെ തന്നെ…

Read More

തൊടുപുഴ ബാറിലെ ആക്രമണം; ഡിവൈഎഫ്ഐ നേതാവുൾപ്പെടെയുള്ള സംഘം ഒളിവിൽ; റിസപ്ഷനിസ്റ്റിനെ ആക്രമിച്ച്  പണം മോഷ്ടിച്ചതായും ഉടമകളുടെ പരാതി

തൊടുപുഴ: മദ്യനിരോധന ദിവസം നഗരത്തിലെ ബാർ ഹോട്ടലിൽ അക്രമം നടത്തിയ ഡിവൈഎഫ്ഐ നേതാവുൾപ്പെടെയുള്ള നാലംഗ സംഘത്തിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. തൊടുപുഴ -ഇടുക്കി റോഡിലെ സിസിലിയ ഹോട്ടലിലാണ് ഇന്നലെ പുലർച്ചെ അക്രമം നടന്നത്. ഹോട്ടലിലെ റിസപ്ഷനിസ്റ്റിനെ ആക്രമിച്ച് കൈവശമുണ്ടായിരുന്ന 22000 രൂപ പിടിച്ചു പറിച്ച് സംഘം കടന്നു കളഞ്ഞതായാണ് കേസ്. ഡിവൈഎഫ്ഐ തൊടുപുഴ ഏരിയ കമ്മിറ്റിയംഗവും മുതലക്കോടം മേഖല ജോയിന്‍റ് സെക്രട്ടറിയുമായ മാത്യൂസ് കൊല്ലപ്പള്ളി, ലിജോ ജോസ്, ഗോപീകൃഷ്ണൻ എന്നിവരുൾപ്പെടുന്ന നാലഘ സംഘമാണ് ആക്രമണം നടത്തിയത്.ഇന്നലെ പുലർച്ചെ രണ്ടോടെ ഹോട്ടലിലെത്തിയ സംഘം വാതിലിൽ തട്ടി വിളിച്ച് മദ്യം ആവശ്യപ്പെട്ടു. എന്നാൽ ഈ സമയം മദ്യം നൽകാൻ കഴിയില്ലെന്ന് റിസപ്ഷനിസ്റ്റ് ടോണി അറിയിച്ചു. മദ്യം നൽകാൻ വിസമ്മതിച്ചതോടെയാണ് നാലംഗ സംഘം ടോണിയെ തള്ളി മാറ്റി ഹോട്ടലിലേക്കു കയറുകയും തുടർന്ന് വളഞ്ഞുവച്ചു മർദിക്കുകയും ചെയ്തത്. ഇതിനിടെ ടോണിയുടെ പോക്കറ്റിലുണ്ടായിരുന്ന പണം…

Read More

പാലാ ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർഥികളുടെ വിജയത്തിനായി വോട്ട് തേടി  മന്ത്രി എംഎം മണിയും ഉമ്മൻചാണ്ടിയും പിസി ജോർജും 

പാലാ: യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്‍റെ വാഹനപര്യടനത്തിനു കൊഴുവനാൽ പഞ്ചായത്തിലെ മേവടയിൽ ഇന്നു രാവിലെ തുടക്കമായി. മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി പര്യടനം ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ജോസ് കെ.മാണി എംപി, റോഷി അഗസ്റ്റിൻ എംഎൽഎ, കെസി ജോസഫ് എംഎൽഎ, എം വിൻസന്‍റ് എം എൽഎ തുടങ്ങി യുഡിഎഫിന്‍റെ പ്രമുഖ നേതാക്കൾ പങ്കെടുത്തു. പാലാ സെന്‍റ് തോമസ് കത്തീഡ്രലിലെ കെ.എം.മാണിയുടെ കല്ലറയിലെത്തി പ്രാർഥിച്ചതിനുശേഷമാണ് പര്യടനത്തിനു ജോസ് ടോം തുടക്കം കുറിച്ചത്. മേവടയിലെ ഉദ്ഘാടനത്തിനു ശേഷം മൂലേത്തുണ്ടി, തോടനാൽ, മനക്കുന്ന്, കപ്പിലിക്കുന്ന്, പന്നിയാമറ്റം, കളപ്പുരയ്ക്കൽ കോളനി വഴി കൊഴുവനാൽ ടൗണിലെത്തി. കൊഴുവനാൽ ടൗണിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാനാർഥിക്ക് വൻ സ്വീകരണം ലഭിച്ചു. ഉച്ചകഴിഞ്ഞ് 3.30ന് മുത്തോലി പഞ്ചായത്തിലെ സ്വീകരണത്തിനു തുടക്കമാകും. തുരുത്തിക്കുഴി ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന…

Read More

വീടാക്രമണ കേസിലെ പ്രതികൾ ചെറുപ്രായത്തിലേ ക്രിമിനൽ ലിസ്റ്റിൽ ഇടംനേടിയവർ; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…

ഗാന്ധിനഗർ: വീടാക്രമണ കേസിൽ ഇന്നലെ ഗാന്ധിനഗറിൽ അറസ്റ്റിലായ പതിനെട്ടിനും 20നും മധ്യേ പ്രായമുള്ള യുവാക്കൾക്കെതിരേ നിരവധി സ്റ്റേഷനുകളിൽ അടിപിടി, കഞ്ചാവ് കേസുകളുണ്ടെന്ന് പോലീസ്. ഇവരിപ്പോൾ പോലീസിന്‍റെ ക്രിമിനൽ ലിസ്റ്റിലുമായി. ഇന്നലെ ഏഴു പേരാണ് അറസ്റ്റിലായത്. ഇതിൽ നാലു പേർ കുപ്രസിദ്ധ ഗുണ്ട അലോട്ടിയുടെ സംഘത്തിലുള്ളവരാണ്. മൂന്നു വീടുകൾക്ക് നേരേ ആക്രമണം, യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞു നിർത്തി ആക്രമണം, കാറിന്‍റെ ചില്ല് അടിച്ചു തകർക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനാണ് ഇവരെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ആർപ്പുക്കര വില്ലൂന്നി തോപ്പിൽ ഹരിക്കുട്ടൻ (20), പിഷാരത്ത് തുളസീധരന്‍റെ മക്കളായ വിഷ്ണുദത്തൻ (19), സൂര്യദത്തൻ (18), തൊണ്ണംകുഴി വട്ടപ്പറന്പിൽ ആൽബിൻ ബാബു (19), വില്ലൂന്നി പെരുന്നക്കോട് ലിറ്റോ മാത്യു (20), പാലത്തൂർ ടോണി (20), തെള്ളകം തടത്തിപ്പറന്പിൽ നാദിർഷാ(20) എന്നിവരാണു അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ചൊവാഴ്ച രാത്രി വില്ലൂന്നി…

Read More

വൈക്കത്ത് യുവതിയുടെ മൂന്നരലക്ഷം അപഹരിച്ചു; പണം നഷ്‌‌ടപ്പെട്ടത് ബോട്ട് യാത്രയ്ക്കിടയിൽ

വൈക്കം: തവണക്കടവിൽനിന്ന് വൈക്കത്തേക്കു ബോട്ടിൽ വരുന്നതിനിടയിൽ ബാഗിൽനിന്ന് മൂന്നരലക്ഷം രൂപ അപഹരിക്കപ്പെട്ടതായി പരാതി. വൈക്കം നഗരവാസിയായ യുവതിയുടെ പണമാണ് അപഹരിക്കപ്പെട്ടതായി പറയുന്നത്. ചേർത്തലയിലെ ബാങ്കിൽ നിന്നു തുക പിൻവലിച്ചു ഭർത്താവുമായി ബസിൽ തവണക്കടവിലെത്തിയ ശേഷം ഇരുവരും ബോട്ടിൽ കയറി. ഇതിനിടയിൽ യുവതിക്ക് ഒരു ഫോണ്‍ വന്നപ്പോൾ ബാഗു തുറന്ന് ഫോണെടുത്തു സംസാരിച്ചിരുന്നു. വൈക്കം ജെട്ടിയിൽ ഇറങ്ങിയ ശേഷം ഓട്ടോറിക്ഷയിൽ കയറി ദളവാക്കുളം ബസ് ടെർമിനലിൽ ഇറങ്ങി. പിന്നീട് ബസിൽ കയറി തലയാഴത്തെ ബാങ്കിലെത്തി പണയ ഉരുപ്പടി എടുക്കാൻ പണം നോക്കിയപ്പോഴാണ് തുക നഷ്ടപ്പെട്ടതറിയുന്നതെന്ന് യുവതി പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്.

Read More

അഡ്വ. ജോസ് ടോമിന്‍റെ പാലാ ടൗണിലെ വോട്ടഭ്യർഥിക്കൽ വ്യത്യസ്തമായി; ഭവനസന്ദർശനവുമായി നേതാക്കളുടെ ഭാര്യമാരും

പാലാ: ഓട്ടോറിക്ഷയിൽ കയറി സാധാരണക്കാരനിലൊരുവനായി പാലായിലെ യുഡിഎഫ് സ്ഥാനാർഥി അഡ്വ. ജോസ് ടോം പാലാ ടൗണിന്‍റെ മുക്കിലും മൂലയിലും വോട്ടഭ്യർഥിച്ചു. കൈതച്ചക്കയുമായി സ്ഥാനാർഥിയെ സ്വീകരിക്കാൻ മുന്നിൽ നിൽക്കുന്ന വോട്ടർമാർ പാലായിലെ യുഡിഎഫ് പ്രവർത്തകർക്ക് ആവേശം പകർന്നു. കെ.എം. മാണിയുടെ ഓർമകൾ നിറഞ്ഞു നിൽക്കുന്ന പാലായിൽ ജോസ് ടോമിന്‍റെ സ്ഥാനാർഥിത്വം ശരിയെന്ന് ഉറപ്പിക്കുന്ന പിന്തുണയാണ് ജനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്ന് ആദ്യഘട്ട പ്രചാരണം പൂർത്തിയാകുന്പോൾ നേതാക്കളും പ്രവർത്തകരും പറഞ്ഞു. പാലാ ടൗണിലും പ്രദേശങ്ങളിലും പ്രചാരണത്തിനായി എത്തിയ സ്ഥാനാർഥി ജോസ് ടോം ഇന്നലെ ഓട്ടോ ഡ്രൈവർമാർക്കൊപ്പമാണ് കൂടുതൽ സമയവും ചെലവഴിച്ചത്. അതിരാവിലെ തന്നെ പാലായിൽ എത്തിയ സ്ഥാനാർഥി മരണവീടുകളിലും കല്യാണവീടുകളിലുമാണ് സന്ദർശനം നടത്തിയത്. തുടർന്ന് പാലാ ടൗണിൽ എത്തിയ സ്ഥാനാർഥിയെ ഓട്ടോഡ്രൈവർമാർ ചേർന്ന് സ്വീകരിച്ചു. ഓട്ടോറിക്ഷയിൽ കയറ്റിയ സ്ഥാനാർഥിയെ എല്ലാ ഓട്ടോസ്റ്റാൻഡുകളിലും എത്തിച്ചു വോട്ടഭ്യർഥിക്കുകയായിരുന്നു. തുടർന്ന് വൈകുന്നേരം വിവിധ സ്ഥലങ്ങളിലെ…

Read More