കോട്ടയം: നഗരമധ്യത്തിലെ നാലുനില കെട്ടിടത്തിൽ കൊല്ലപ്പെട്ടയാളെക്കുറിച്ച് ഒരു സൂചനയും ഇതുവരെ ലഭിച്ചില്ല. കൊല്ലപ്പെട്ടത് ആരെന്നോ കൊലപാതകിയെക്കുറിച്ച് എന്തിനാണ് കൊല നടത്തിയതെന്നോ ഉള്ള ഒരു സൂചന പോലും പോലീസിന് ലഭിച്ചിട്ടില്ല. കൊല്ലപ്പെട്ടത് ഇതര സംസ്ഥാനക്കാരനാണ് എന്ന ഒറ്റ വിവരമേ ഇപ്പോൾ പോലീസിന്റെ പക്കലുള്ളു. കൊല്ലപ്പെട്ടയാളുടെ ചിത്രം ഇതര സംസ്ഥാന തൊഴിലാളി ക്യാന്പിലും മറ്റും പ്രദർശിപ്പിച്ചെങ്കിലും ആളെ തിരിച്ചറിയാനുള്ള ഒരു വിവരവും ലഭിച്ചിട്ടില്ല. ഇന്നു രാവിലെ തിരുനക്കരയിൽജോലി തേടിയെത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ചിത്രം പോലീസ് കാണിച്ചു. ഒരാൾ പോലും ഇയാളെ കണ്ടതായി പറയുന്നില്ല. എംസി റോഡിൽ ഐഡ ഹോട്ടലിന്റെ സമീപത്ത് ലക്ഷ്യ ഇൻസ്റ്റിസ്റ്റ്യൂട്ടിന്റെ നാലാം നിലയിൽ വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. നെഞ്ചിൽ കുത്തേറ്റ് രക്തം വാർന്ന് കമിഴ്ന്ന നിലയിലാണ് മൃതദേഹം കിടന്നത്. കെട്ടിട നിർമാണത്തിനായി രാവിലെ നാല് ഇതരസംസ്ഥാന തൊഴിലാളികൾ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ…
Read MoreCategory: Kottayam
തെരഞ്ഞെടുപ്പ് മറയാക്കി കള്ളൻമാരുടെ അഴിഞ്ഞാട്ടം; തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കിടെ കൊലപാതകവും, മോഷണങ്ങളും ; ഇരുട്ടിൽ തപ്പി ടൗൺ പോലീസ്
കോട്ടയം: തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കിടെ അന്പല മോഷണവും ലോറി മോഷണവും കൊലപാതകവും കോട്ടയം വെസ്റ്റ് പോലീസിനെ വട്ടംചുറ്റിക്കുന്നു.കഴിഞ്ഞ 16നാണ് കോടിമതയിൽ പാർക്ക് ചെയ്തിരുന്ന ലോറി മോഷണം പോയത്. തൃശൂർ, കുമളി തുടങ്ങി പുറത്തേക്കുള്ള ടോൾ ഗേറ്റു വഴി ലോറി കടന്നു പോയോ എന്നറിയുന്നതിന് അന്വേഷണം നടത്തി വരികയാണ് പോലീസ്. ഇതുവരെ ലോറിയെ സംബന്ധിച്ച ഒരു വിവരവും ലഭിച്ചിട്ടില്ല. അങ്ങനെയിരിക്കെയാണ് വ്യാഴാഴ്ച ഐഡ ജംഗ്ഷനിലെ കെട്ടിടത്തിലെ നാലാം നിലയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. മരിച്ചയാളെപോലും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കൊലപാതകിയും കണ്ണെത്താ ദൂരത്താണ്. കൊലപാതക വിവരം അറിഞ്ഞ് അന്വേഷണം ആരംഭിച്ച ഘട്ടത്തിലാണ്. തിരുനക്കര പുതിയ തൃക്കോവിൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത് കവർച്ച നടത്തിയെന്ന വിവരം ലഭിച്ചത്. ഭഗവതി നടയിലെയും നവഗ്രഹ നടയിലെയും കാണിക്കവഞ്ചികളാണ് തകർത്ത് മോഷണം നടത്തിയത്. സംഭവമറിഞ്ഞ് ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.…
Read Moreഒഴുക്ക് തടയാനാവുന്നില്ല; ജനപക്ഷം പാർട്ടി പ്രവർത്തകർ ജനാധിപത്യ കേരളാ കോണ്‍ഗ്രസിലേക്ക്
കാഞ്ഞിരപ്പള്ളി: ജനപക്ഷം പാർട്ടി പ്രവർത്തകർ ജനാധിപത്യ കേരളാ കോണ്‍ഗ്രസിൽ ചേർന്നു.പാർട്ടി പ്രവർത്തകരുടെ അഭിപ്രായത്തിനും ആഗ്രഹത്തിനും വിരുദ്ധമായി എൻഡിഎ മുന്നണിയിൽ ചേരുവാനുള്ള പി.സി. ജോർജ് എംഎൽഎയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് പാർട്ടി നേതാക്കളും പ്രവർത്തകരും ജനാധിപത്യ കേരളാ കോണ്‍ഗ്രസിൽ ചേർന്നത്. ജനപക്ഷം മുൻ ജില്ലാ പ്രസിഡന്റ് ആന്റണി മാർട്ടിൻ, യുവജനപക്ഷം മുൻ ജില്ലാ പ്രസിഡന്റ് റിജോ വാളാന്തറ, മണ്ഡലം പ്രസിഡന്റുമാരായ എം.എം. സലാവുദീൻ (എരുമേലി), പി.ഡി. ജോണ്‍ പൗവത്ത് (മുണ്ടക്കയം), ബിജു പ്ലാക്കൽ (ചിറക്കടവ്), ടോജോ നെടുംന്താനത്ത് (മണിമല), ജിമ്മി കുന്നത്തുപുരയിടം (കാഞ്ഞിരപ്പള്ളി) എന്നിവരുടെ നേതൃത്വത്തിലാണ് ജനപക്ഷം പ്രവർത്തകർ ജനാധിപത്യ കേരളാ കോണ്‍ഗ്രസിൽ ചേർന്നത്. യുവജനപക്ഷം നേതാക്കളായ സദാം കനിക്കുട്ടി, ദിലീപ് കൊണ്ടുപറന്പിൽ, ഷെഫീക് രാജ, അഖിൽ പെരുംന്തോട്ടംകുഴിയിൽ എന്നിവരുടെ നേതൃത്വത്തിൽ യുവജനപക്ഷം പ്രവർത്തകരും ജനാധിപത്യ കേരളാ കോണ്‍ഗ്രസിൽ ചേർന്നു. ഇന്ന് കാഞ്ഞിരപ്പള്ളിയിൽ നടന്ന ലയന സമ്മേളനം ജനാധിപത്യ…
Read Moreലായനിൽ മുക്കി നൽകിയപ്പോൾ കുറഞ്ഞത് ഒരു പവനോളം; സ്വർണം വെളുപ്പിച്ചു നൽകാമെന്ന് പറഞ്ഞെത്തി തട്ടിപ്പ്; ബീഹാർ സ്വദേശി അറസ്റ്റിൽ
വൈക്കം: സ്വർണം വെളുപ്പിച്ച് നൽകാമെന്ന് പറഞ്ഞെത്തി തട്ടിപ്പ് നടത്തിയ ബീഹാർ സ്വദേശിയായ സഞ്ജയ് കുമാർ ഷാ (41) യെ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞദിവസം തലയാഴം കൃഷ്ണാലയം ഷീബയുടെ വീ്ട്ടിലെത്തിയാണ് തട്ടിപ്പ് നടത്തിയത്. സ്വർണം അഴുക്ക് കളഞ്ഞ് വെളുപ്പിച്ച് നൽകാമെന്ന് പറഞ്ഞ് സഞ്ജയ്കുമാർ ഷാ വീട്ടിലെത്തിയത്. തുടർന്ന് ഷീബയുടെ മൂന്ന് പവന്റെ മാല വെളുപ്പിക്കാൻ വാങ്ങി് ലായനിയിലിട്ടു. തുടർന്ന് മാല തിരികെ നൽകിയപ്പോൾ വീട്ടുകാർക്ക് ഭാരക്കുറവ് തോന്നി. തൂക്കി നോക്കിയപ്പോൾ ഏഴ് ഗ്രാം സ്വർണം കുറഞ്ഞതായി കണ്ടെത്തി. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. മറ്റെവിടെയങ്കിലും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നു.
Read Moreകോട്ടയത്ത് യുവാവ് കൊല്ലപ്പെട്ട നിലയിൽ; കമിഴ്ന്ന കിടന്ന മൃതദേഹത്തിന്റെ വയറ്റിൽ കുത്തേറ്റ പാട്; അന്വേഷണം ആരംഭിച്ച് പോലീസ്
കോട്ടയം: നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇതരസംസ്ഥാനക്കാരനായ കെട്ടിട നിർമാണ തൊഴിലാളിയാണെന്നു സംശയിക്കുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തിനെ പോലീസ് തെരയുന്നു. ഇന്നു രാവിലെ 9.20നാണു മൃതദേഹം കണ്ടെത്തിയത്. മറ്റുതൊഴിലാളികൾ സ്ഥലത്തെത്തിയപ്പോഴാണു കൊലപാതകവിവരം പുറത്തറിയുന്നത്. എംസി റോഡിൽ ഐഡ ഹോട്ടലിന്റെ സമീപത്തെ കെട്ടിടമായ ലക്ഷ്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നാലാം നിലയിലാണു മൃതദേഹം. വയറിന്റെ മധ്യഭാഗത്തു കുത്തേറ്റ നിലയിലാണെന്നു സംശയിക്കുന്നു. മൃതദേഹം കമിഴ്ന്ന കിടക്കുന്ന നിലയിലാണ്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തിയാലെ മൃതദേഹത്തിൽ കൂടുതൽ പരിശോധന നടത്തുവാൻ സാധിക്കുകയുള്ളുവെന്നു പോലീസ് പറഞ്ഞു. സ്ഥലത്തേക്ക് ആരെയും കടത്തിവിടുന്നില്ല.
Read Moreവിലയിൽ പച്ചക്കറികളിലെ രാജാവായി കാന്താരി; വിലയെത്രയാണെങ്കിലും വാങ്ങാനെത്തുന്നവർക്ക്കിട്ടാത്ത അവസ്ഥ
പൊൻകുന്നം: ഒരു കാലത്ത് പുരയിടങ്ങളിലും വെളിന്പറന്പുകളിലും വേലിയുടെ ഇടകളിലും തനിയെ കിളിർത്തു വളർന്നിരുന്ന കാന്താരി ഇന്നു മാർക്കറ്റിലെ രാജാവാണ്. പച്ചക്കറി വിപണിയിലെ ഏറ്റവും ആവശ്യമേറിയ ഭക്ഷ്യവസ്തുവായി കാന്താരി മാറിക്കഴിഞ്ഞു. തലയോലപ്പറന്പ്, കുറുപ്പന്തറ, പിറവം, പെരുവ പച്ചക്കറിച്ചന്തകളിലെല്ലാം വില കുതിച്ചു കയറിയിട്ടും കാന്താരിക്ക് ഡിമാൻഡ് ഏറെയാണ്. വിലയെത്രയാണെങ്കിലും വാങ്ങാനെത്തുന്നവർക്ക്കിട്ടാത്ത അവസ്ഥയാണ്. ഹൃദ്രോഗം, അൾസർ, പ്രമേഹം എന്നീ രോഗങ്ങൾക്ക് ഒറ്റമൂലിയായി കാന്താരി മുളക് ഉപയോഗിക്കുന്നവരും ഏറെയാണ്. വിലയേറിയതോടെ നാട്ടിൻപുറങ്ങളിലെല്ലാം വീട്ടമ്മമാർ പരിസരങ്ങളിൽ കാന്താരി കൃഷി ആരംഭിച്ചിരിക്കുകയാണ്. പച്ച, വെള്ള, റോസ്, വൈലറ്റ് നിറത്തിലുള്ള കാന്താരികളുണ്ട്. ഇതിൽ പച്ചയ്ക്കും വെള്ളയ്ക്കുമാണ് ഡിമാൻഡ്. ബോൾ രൂപത്തിലുള്ള കാന്താരിയുമുണ്ട്. നാട്ടിൻപുറങ്ങളിൽ കുടുംബശ്രീകളുടെയും അയൽക്കൂട്ടങ്ങളുടെയും നേതൃത്വത്തിൽ അച്ചാർ വിൽപ്പന വ്യാപകമായതോടെ കാന്താരി കിട്ടാതായി. കന്പനികളിൽ നിന്നും ഇറക്കുന്ന അച്ചാറുകളിൽ നിന്നും ഏറെ വേറിട്ടുനിർത്തുന്നത് ഗ്രാമീണ മേഖലകളിൽ വീട്ടമ്മമാർ ഉണ്ടാക്കുന്ന അച്ചാറുകളെയാണ്. എറണാകുളം ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്ന്…
Read Moreഅച്ചായന്മാർക്ക് പണിയാകുമോ?കോട്ടയത്തെ അറവുശാല പൂട്ടി; ഈസ്റ്ററിന് ഇറച്ചി കിട്ടാൻ ബുദ്ധിമുട്ടും
കോട്ടയം : കാലപ്പഴക്കം മൂലം ഇടിഞ്ഞു പൊളിഞ്ഞ നഗരസഭ വക അറവുശാല പൂട്ടിയതു മൂലം ഈസ്റ്ററിന് ഇറച്ചി കിട്ടാൻ ബുദ്ധിമുട്ടും. ഏപ്രിൽ ഒന്നു മുതൽ അറവ് ശാല പൂട്ടിയതോടെ 50 തൊഴിലാളികളുടെ പണി പോയി. നഗരസഭാ അധികൃതർ ഇടപെട്ട് താൽക്കാലിക സംവിധാനം ഒരുക്കണമെന്ന് ജില്ലാ മട്ടണ്‍ ആൻഡ് ബീഫ് സ്റ്റാൾ എംപ്ലോയീസ് യൂണിയൻ (ഐഎൻടിയുസി) ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് , ജനറൽ സെക്രട്ടറി ടോണി തോമസ് എന്നിവർ ആവശ്യപ്പെട്ടു. അതേ സമയം ആഘോഷ പരിപാടിക്ക് താൽക്കാലിക അറവുശാലയ്ക്ക് ലൈസൻസ് നല്‍കുന്നതിന് തടസമില്ലെന്ന് നഗരസഭാ ചെയർപേഴ്സണ്‍ അറിയിച്ചു. നിലവിലുള്ള കെട്ടിടം എപ്പോൾ വേണമെങ്കിലും ഇടിഞ്ഞു വീഴാമെന്നും അവിടെ അറവു ശാല അനുവദിക്കാനാവില്ലെന്നും മറ്റ് സ്ഥലം കണ്ടെത്തി അപേക്ഷ നല്കിയാൽ അനുവദിക്കുമെന്നും ചെയർപേഴ്സണ്‍ പറഞ്ഞു. കോടിമതയിൽ നഗരസഭ നിർമിക്കുന്ന ആധുനിക അറവ് ശാല രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാകും. ഉപകരണങ്ങൾ…
Read Moreഎല്ലാ തൊഴിലാളികൾക്കും വോട്ട് ചെയ്യുന്നതിന് ശമ്പളത്തോടെ അവധി ലഭിക്കും; ലേബർ കമ്മിഷണറുടെ ഉത്തരവിൽ പറയുന്ന കാര്യം ഇങ്ങനെ…
കോട്ടയം: വിവിധ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും വോട്ടു ചെയ്യുന്നതിന് ശന്പളത്തോടെ അവധി ലഭിക്കും. കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന് കീഴിൽ വരുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് വോട്ടെടുപ്പ് ദിനമായ 23ന് ശന്പളത്തോടെ അവധി പ്രഖ്യാപിച്ച് ലേബർ കമ്മിഷണർ ഉത്തരവിറക്കി. സ്വകാര്യമേഖലയിൽ പണിയെടുക്കുന്ന ദിവസ വേതനക്കാർക്കും കാഷ്വൽ തൊഴിലാളികൾക്കും ഈ ഉത്തരവ് ബാധകമായിരിക്കും. സമ്മതിദാനം വിനിയോഗിക്കുന്നതിനുവേണ്ടി അവരവരുടെ നിയോജക മണ്ഡലങ്ങളിൽ പോകുന്ന തൊഴിലാളികൾക്കും ജീവനക്കാർക്കും അന്നേ ദിവസത്തെ ശന്പളം അല്ലെങ്കിൽ വേതനം തൊഴിലുടമകൾ നിഷേധിക്കാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിംഗ് മിഷീനുകളിൽ ബാലറ്റുകൾ സജ്ജീകരിക്കുന്ന നടപടികൾ പൂർത്തിയായി. ജില്ലയിലെ 1564 ബൂത്തുകളിലേക്കുളള മിഷീനുകളിലും സ്ഥാനാർത്ഥികളുടെ പേരും, ചിഹ്നവുമടങ്ങിയ ബാലറ്റുകളുടെ സെറ്റിംഗ് 14നാണ് ആരംഭിച്ചത്. പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജക മണ്ഡലങ്ങളിലെ…
Read Moreപിതാവിന്റെ അമിത മദ്യപാനവും, ഭാര്യയുമൊത്തുള്ള സ്വൈര്യ ജീവിതത്തിനും തടസം; വളർത്തു മകന്റെ ചവിട്ടേറ്റു മരിച്ചയാളുടെ അഞ്ച് വാരിയെല്ല് ഒടിഞ്ഞു; മകന്റെ വെളിപ്പെടുത്തൽ ഇങ്ങനെ…
ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ വളർത്തു മകന്റെ ചവിട്ടേറ്റ് അച്ഛൻ മരിച്ചത് ആന്തരിക അവയവങ്ങൾക്കേറ്റ മുറിവ് മൂലം. ഏറ്റുമാനൂർ നരിക്കുഴിയിൽ മണി രാഘവനാണ്(70) മരിച്ചത്. ഇയാളുടെ അഞ്ചു വാരിയെല്ലുകൾ ഒടിഞ്ഞു. കരൾ അടക്കമുള്ള ആന്തരിക അവയവങ്ങൾ തകർന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിലത്തിട്ട് ശക്തിയായി ചവ ിട്ടിയതാണ് ആന്തരിക അവയവങ്ങൾ തകരാൻ ഇടയാക്കിയതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. മണി രാഘവനെ കൊലപ്പെടുത്തിയ കേസിൽ വളർത്തു മകൻ മനു (34) വിനെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പിതാവിന്റെ അമിത മദ്യപാനവും ഇതേ തുർന്നുള്ള വഴക്കുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മനു വിവാഹം കഴിച്ചിട്ട് രണ്ടു മാസമേ ആയിട്ടുള്ളു. ഭാര്യയുമൊത്തു പോലും സ്വൈര്യമായി കഴിയാൻ പിതാവ് സമ്മതിക്കത്തില്ല. എല്ലാ ദിവസവും മദ്യലഹരിയിൽ എത്തുന്ന പിതാവ് വീട്ടിൽ കലഹമുണ്ടാക്കും. ഇതാണ് മകനെ…
Read Moreപ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഗർഭിണിയാക്കിയ 20കാരൻ അറസ്റ്റിൽ; സംഭവം കറുകച്ചാലില്‍
കറുകച്ചാൽ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഇരുപതുകാരനെ അറസ്റ്റ് ചെയ്തു. കൂത്രപ്പള്ളി മുകളേൽ പുരയിടം വീട്ടിൽ മനു എന്ന രഞ്ജുരാജുവിനെയാണ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നൽകി ഒരു വർഷമായി പെണ്‍കുട്ടിയ പീഡിപ്പിച്ചു വരികയായിരുന്നു പ്രതി. ഗർഭിണിയായപ്പോഴാണ് വീട്ടുകാർ അറിഞ്ഞത്. പെണ്‍കുട്ടിയുടെ പരാതി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. രണ്ടു വർഷം മുന്‍പ് പ്രതിയുടെ പേരിൽ പോക്സോ പ്രകാരം കുറുകച്ചാൽ പോലീസ് മറ്റൊരു കേസെടുത്തിരുന്നു. കറുകച്ചാൽ സിഐ സി.കെ.മനോജ്, എസ്ഐ ഇ.വി.ഷിബു, എഎസ്ഐ ആർ.സുനിൽ, എസ്്സിപിഒ ആന്റണി പി.ഇ, സിപിഒമാരായ അനിൽകുമാർ ബി, അജിത് പി. മോഹൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തിയത്.
Read More