ഗാന്ധിനഗർ തോട്ടിലെ മാലിന്യം പ്രശ്നത്തിന് പരിഹാരമില്ല;  നാട്ടുകാർ സംഘടിച്ചു സമരത്തിനൊരുങ്ങുന്നു

ഗാന്ധിനഗർ: തോട്ടിലെ മാലിന്യം ജനജീവിതത്തെ ബാധിച്ചതോടെ നാട്ടുകാർ സംഘടിച്ചു. ഇനി സഹിക്കാനാവില്ല. പരിഹാരമുണ്ടാകുന്നതുവരെ സമര മാർഗം സ്വീകരിക്കാൻ നഗരസഭ 52-ാം വാർഡിലെ നൂറിലധികം വീട്ടുകാർ തീരുമാനിച്ചു. സമരത്തിന്‍റെ ആദ്യഘട്ടമായി ഏപ്രിൽ നാലിന് നഗരസഭാ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ നാട്ടുകാർ ചേർന്നു രൂപീകരിച്ച ഗാന്ധിനഗർ പൗരസേവാ സമിതി തീരുമാനിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തെ ചില ഹോട്ടലുകൾ, ഹോസ്റ്റലുകൾ, വ്യാപാര വ്യവസായ സ്ഥാപനങ്ങൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ നിന്നും സമീപത്തെ മുണ്ടാർ തോട്ടിലേക്ക് ഒഴുക്കിവിടുന്ന മാലിന്യമാണ് പരിസര വാസികളെ വലയ്ക്കുന്നത്. കക്കൂസ് മാലിന്യങ്ങൾ, ഹോട്ടൽ മാലിന്യം, തട്ടുകടകളിൽ നിന്നും ഓടകളിലൂടെ ഒഴുക്കിവിടുന്ന പാൽ കവറുകൾ എന്നിവ ഒഴുകിപ്പോകാതെ കുഴന്പ് രൂപത്തിൽ കെട്ടിക്കിടക്കുകയാണ്. തോടിന്‍റെ ഇരുവശങ്ങളിലും സമീപത്തുമായി താമസിക്കുന്ന 100ൽ അധികം വീടുകളിലെ കിണറുകൾ മലിനപ്പെടുകയും ദുർഗന്ധത്തിനു പുറമേ കൊതുകിന്‍റെയും ഈച്ചയുടേയും ശല്യം കാരണം ഉറങ്ങുവാനോ ഭക്ഷണം കഴിക്കുവാനോ…

Read More

ജോയ്സിന് 59.87 ലക്ഷത്തിന്‍റെ ആസ്തി! കൈവശം 7,000 രൂപയും ഭാര്യയുടെ കൈവശം 5000 രൂപയുമുണ്ട്

തൊടുപുഴ:ഇടുക്കി ലോക്സഭ മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജോയ്സ് ജോർജിനുള്ളത് 59.87 ലക്ഷം രൂപയുടെ ആസ്തി. കഴിഞ്ഞദിവസം സമർപ്പിച്ച തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികയിൽ നൽകിയിരിക്കുന്ന വിവരമനുസരിച്ച് ഇദ്ദേഹത്തിന് ജംഗമ ആസ്തിയുടെ ആകെ മൂല്യം 26,87,403.31 രൂപയും സ്ഥാവര ആസ്തിയുടെ ആകെ മൂല്യം 33 ലക്ഷം രൂപയുമാണ്.ഭാര്യ അനുപ മാത്യുവിന്‍റെ ജംഗമ ആസ്തിയുടെ മൂല്യം 35,20,615.43 രൂപയും സ്ഥാവര ആസ്തി 68 ലക്ഷവുമാണ്. ജോയ്സ് ജോർജിന്‍റെ കൈവശം ഏഴുപവൻ സ്വർണവും ഭാര്യയുടെ കൈവശം 107 പവൻ സ്വർണവുമുണ്ട്.ഇതിനു പുറമെ ജോയ്സ് ജോർജിന്‍റെ പേരിൽ കൊട്ടക്കന്പൂരിൽ 3.97 ഏക്കർ ഭൂമിയും ഭാര്യയുടെ പേരിൽ കട്ടപ്പന പുളിയൻമലയിൽ നാലേക്കറും കൊട്ടക്കന്പൂരിൽ 3.90 ഏക്കർ ഭൂമിയുമുണ്ട്.ഇന്നോവ കാർ മാത്രമാണ് ജോയ്സിന് സ്വന്തമായുള്ള വാഹനം. എറണാകുളം മാമംഗലത്ത് 2755 ചതുരശ്രയടി വിസ്തീർണമുള്ള വീട് ഇരുവരുടെയും പേരിലുണ്ട്. രവിപുരം എച്ച്ഡിഎഫ്സി ബാങ്കിൽ ഇരുവരുടെയും പേരിൽ 15,37,175…

Read More

ഫേസ്ബുക്ക് കാമുകൻ വഞ്ചിച്ചു; ആറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ നാട്ടുകാർ രക്ഷിച്ചു; യുവതിയെ  വേണ്ടെന്ന്  ഭർത്താവും

ഗാന്ധിനഗർ: ആറ്റിൽ ചാടി ജീവനൊടുക്കുവാൻ ശ്രമിച്ച യുവതിയെ ഭർത്താവിനും വേണ്ട. യുവതിയെ ഇനി സ്ത്രീ സംരക്ഷണ കേന്ദ്രത്തിലേക്ക് അയയ്ക്കുമെന്ന് പോലീസ് അറിയിച്ചു. അയ്മനം കല്ലുങ്കൽ സ്വദേശിനിയായ പത്തൊന്പതുകാരിയാണ് ഇന്നലെ ചുങ്കം പാലത്തിൽ നിന്ന് മീനച്ചിലാറ്റിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. പന്നിമറ്റത്താണ് യുവതിയെ വിവാഹം ചെയ്തയച്ചത്. ഇതിനിടെ ഫെയ്സ്ബുക്ക് പ്രണയത്തിൽ കുടുങ്ങി തിരുവനന്തപുരത്തുള്ള ഒരു യുവാവുമായി പരിചയത്തിലായി. ചൊവ്വാഴ്ച യുവതി പന്നിമറ്റത്തുനിന്ന് വീടുവിട്ടിറങ്ങി തിരുവനന്തപുരത്തുള്ള യുവാവിനെ തേടി പോയി. യുവതിയെ കാണാതായെന്ന് കാണിച്ച് ഭർത്താവ് ചിങ്ങവനം പോലീസിൽ പരാതി നല്കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെ ഫെയ്സ്ബുക്ക് പ്രണയത്തിൽ കുടുങ്ങിയ യുവതി തിരുവനന്തപുരത്തെ യുവാവിന്‍റെ വീട്ടിലെത്തിയെങ്കിലും യുവാവ് സ്വീകരിക്കാൻ തയാറായില്ല. ബുധനാഴ്ച യുവതി തിരികെ പന്നിമറ്റത്തെത്തിയെങ്കിലും ഭർത്തൃ വീട്ടുകാരും സ്വീകരിച്ചില്ല. ഇതോടെ യുവതി അവിടെ നിന്നും ഇറങ്ങി. ഇതിനിടെ പോലീസ് യുവതിയുടെ മൊബൈൽ ഫോണിലേക്ക് വിളിച്ചു ബന്ധപ്പെട്ടപ്പോൾ…

Read More

ഭാരതത്തെ ഒന്നായി നിലനിർത്താൻ കോണ്‌ഗ്രസിനേ കഴിയുള്ളുവെന്ന്  ജോസ് കെ. മാണി

കടുത്തുരുത്തി: ഭാരതത്തെ ഒന്നായി നിലനിർത്താനും മുന്നോട്ട് നയിക്കാനും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിനെ സാധിക്കുവെന്ന് ജോസ് കെ.മാണി എംപി. യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കടുത്തുരുത്തിയിൽ നടന്ന കടുത്തുരുത്തി നിയോജകമണ്ഡലം കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. രാജ്യത്തെ ജനങ്ങളെ ഒന്നായി കണ്ടു, തുല്ല്യ നീതിയും വികസനവും എത്തിക്കാൻ കോണ്‍ഗ്രസ് സർക്കാരിനെ സാധിക്കുവെന്നും അദേഹം പറഞ്ഞു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ബേബി തൊണ്ടാംകുഴി അധ്യക്ഷത വഹിച്ച യോഗത്തിൽ മോൻസ് ജോസഫ് എംഎൽഎ, നിയോജകമണ്ഡലം കണ്‍വീനർ പി.എം. മാത്യു, കെപിസിസി എക്സിക്യൂട്ടീവ് മെന്പർ റ്റി.ജോസഫ്, യുഡിഎഫ് നേതാക്കളായ എം.എസ്. ജോസ്, സണ്ണി തെക്കേടം, ഇ.ജെ. ആഗസ്തി, സഖറിയാസ് കുതിരവേലി, ജോസ് പുത്തൻകാലാ, സ്റ്റഫീഫൻ ജോർജ്, ജാൻസ് കുന്നപ്പിള്ളി, സ്റ്റീഫൻ പാറാവേലി, സുനു ജോർജ്, വി.കെ. സുരേന്ദ്രൻ, ബിജു മറ്റപ്പള്ളി, എം.എൻ. ദിവാകരൻ നായർ, മാഞ്ഞൂർ മോഹൻകുമാർ, കെ.റ്റി. സിറിയക്,…

Read More

പൊരിവെയിലിൽ വലയുന്നവർക്ക് ആശ്വാസമായി കുടിവെള്ള വിതരണംചെയ്ത് യുവാവും ഓട്ടോക്കാരും

കടുത്തുരുത്തി: കൊടിയ വേനലിൽ നട്ടം തിരിയുന്ന യാത്രക്കാർക്ക് ദാഹജലം വിതരണം ചെയ്തു യുവാവും ഓട്ടോറിക്ഷാ തൊഴിലാളികളും. കാരിക്കോട് കയ്യൂരിക്കൽ ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് മണ്‍കലത്തിൽ കുടിവെള്ളം വച്ചിരിക്കുന്നത്. കാരിക്കോട് ചെന്പിലാക്കിൽ ഷെറിൻ തോമസാണ് കൂട്ടുകാർക്കൊപ്പം ഇവിടെ കുടിവെള്ളം ലഭ്യമാക്കിയത്. ഉത്തർപ്രദേശിൽ താമസിക്കുന്നതിനിടെ ഒന്നര വർഷം മുന്പ് ഉണ്ടായ അപകടത്തിൽ വലതുകാലിന് ഗുരുതരമായ പരിക്കുപറ്റിയ ഷെറിൻ ഇപ്പോഴും ചികിത്സയിലാണ്. കൈയ്യൂരിക്കൽപ്പടി ജംഗ്ഷനിലെ ഓട്ടോറിക്ഷാ തൊഴിലാളികളും യുവാവിനൊപ്പം വെള്ളം വിതരണത്തിൽ പങ്കാളികളായി. പാത്രത്തിലെ വെള്ളം തീർന്നാലുടൻ തൊഴിലാളികൾ കലത്തിൽ വെള്ളം നിറയ്ക്കും. ദിവസം മുഴുവൻ കൈയ്യൂരിക്കൽപടി ജംഗ്ഷനിൽ നല്ല തണുത്ത കുടിവെള്ളം കിട്ടും.

Read More

വൈക്കത്ത് മൂവാറ്റുപുഴയാറിൽ  മുങ്ങിമരിച്ച ഇരട്ട സഹോദരങ്ങൾക്ക് കണ്ണീരോടെ യാത്രാമൊഴിയേകി നാട്ടുകാർ

തലയോലപ്പറന്പ്: വൈക്കം തലയോലപ്പറന്പ് വെട്ടിക്കാട്ട്മുക്ക് പാലത്തിനു സമീപം മൂവാറ്റുപുഴയാറിൽ മുങ്ങി മരിച്ച ഇരട്ട സഹോദരങ്ങൾക്ക് വെട്ടിക്കാട്ടുമുക്ക് ഗ്രാമം ഇന്നു കണ്ണീരോടെ യാത്രാമൊഴിയേകും. തലയോലപ്പറന്പ് വെട്ടിക്കാട്ടു മുക്കിൽ നന്ദനത്തിൽ അനിൽ കുമാർ (സത്യൻ ) റീന ദന്പതികളുടെ മക്കളായ സന്ദീപ് (16) സൗരവ് ( 16) എന്നിവരാണ് ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നു വെട്ടിക്കാട്ടുമുക്ക് പാലത്തിനു സമീപം മുവാറ്റുപുഴയാറിൽ കുളിക്കുന്നതിനിടയിൽ മുങ്ങി മരിച്ചത്. ഇന്നു ഉച്ചയ്ക്ക് മൃതദേഹങ്ങൾ വെട്ടിക്കാട്ടുമുക്കിലെ വീട്ടിൽ എത്തിച്ച് മരണാന്തരചടങ്ങുകൾക്ക് ശേഷം സംസ്കാരം മൂന്നിനു ത്രിപ്പൂണിത്തുറയിലെ പൊതുശ്മശാനത്തിൽ നടക്കും. സന്ദീപും സൗരവും അയൽക്കാരനായ എട്ടാം ക്ലാസ് വിദ്യാർഥി അല്ലമീൻ, അല്ലമീന്‍റെ ബന്ധു ഷൈജു (25) എന്നിവർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. മണൽ വാരി കയമായ പുഴയിൽ മുങ്ങിത്താണ ഇരുവരെയും രക്ഷിക്കാൻ സുഹൃത്തുക്കളും മറ്റും ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ പുഴയിൽച്ചാടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.…

Read More

 മീനച്ചൂടിൽ  ചുട്ടുപൊള്ളി കോട്ടയം; ഡ്യൂട്ടിയിൽ തളരാതിരിക്കാൻ ട്രാഫിക് പോലീസുകാർക്ക് രണ്ടുലിറ്റർ വെള്ളം അനുവദിച്ച് ജില്ലാ പോലീസ് മേധാവി

കോട്ടയം: കൊടുചൂടിൽ വലയുന്ന ട്രാഫിക് പോലീസുകാർക്ക് കുടിവെള്ളവിതരണം ആരംഭിച്ചു. ജില്ലാ പോലീസ് ചീഫിന്‍റെ പ്രത്യേക നിർദേശപ്രകാരമാണ് ട്രാഫിക് പോലീസിനു രണ്ടു ലിറ്റർ കുടിവെള്ളം നൽകുന്ന പദ്ധതി ആരംഭിച്ചത്. ഇന്നലെ രാവിലെ ജില്ലാ പോലീസ് ചീഫ് ഹരിശങ്കർ ട്രാഫിക് പോയിന്‍റിൽ നേരിട്ടെത്തി പോലീസുകാർക്ക് ബോട്ടിൽവെള്ളം നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. നിലവിൽ ഒരു കുപ്പി വെള്ളമാണ് നൽകിയിരുന്നത്. ചൂടു കൂടിയതോടെ ഒരു കുപ്പി വെള്ളം പോലീസുകാർക്ക് തികയാതെ വന്നു. പല പോലീസുകാർക്കും വെള്ളം കുടിക്കാത്തതിനാൽ അസ്വസ്ഥതകൾ ഉണ്ടാകുകയും ചെയ്തിരുന്നു. ഇതാണ് രണ്ടു ലിറ്റർ കുടിവെള്ളം നൽകാൻ തീരുമാനമായത്.

Read More

ഗ്രീൻ പ്രോട്ടോക്കോൾ; പോളിംഗ് ബൂത്തുകളിൽ  പ്ലസ്റ്റിക് കുപ്പിവെള്ളവും  പ്ലാസ്റ്റികിൽ ഭക്ഷണവും പാടില്ല

കോട്ടയം: പോളിംഗ് ബൂത്തുകളിൽ പ്ലാസ്റ്റിക് കുപ്പികളിൽ കുടിവെള്ളവും പ്ലാസ്റ്റിക് പൊതികളിൽ ഭക്ഷണ പദാർഥങ്ങളും കൊണ്ടുവരാൻ പാടില്ല. കൗണ്ടിംഗ് ഏജന്‍റുമാർ, ഇലക്ഷൻ ഏജന്‍റുമാർ, ചീഫ് ഏജന്‍റുമാർ എന്നിവർക്ക് പ്ലാസ്റ്റിക് കൊണ്ട് ലാമിനേറ്റ് ചെയ്ത തിരിച്ചറിയൽ കാർഡിനു പകരം മൊട്ടുസൂചി കുത്തി ഉപയോഗിക്കാവുന്ന കടലാസ് കാർഡുകൾ നൽകണം. തെരഞ്ഞെടുപ്പിന് ഒൗദ്യോഗികമായി നൽകുന്ന ഫോട്ടോ വോട്ടർ സ്ലിപ്, രാഷ്ട്രീയ പാർട്ടികൾ നൽകുന്ന സ്ലിപ്പുകൾ എന്നിവ പോളിംഗ് ബൂത്തിന്‍റെ പരിസരത്ത് ഉപേക്ഷിക്കാൻ പാടില്ല. ഇവ ശേഖരിച്ച് കളക്ഷൻ സെന്‍ററുകളിൽ എത്തിച്ച് സ്ക്രാപ്പ് ഡീലേഴ്സിന് കൈമാറണം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലുടനീളം ഈ നിർദ്ദേശങ്ങൾ പാലിക്കുന്നതിന് ഗ്രീൻ പ്രോട്ടോക്കോൾ ഫെസിലിറ്റേഷൻ യൂണിറ്റുകൾ മേൽനോട്ടം വഹിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹരിതനിയമ പാലനം ഉറപ്പു വരുത്തുന്നതിന് ജില്ല, താലൂക്ക്, പഞ്ചായത്ത് തലങ്ങളിൽ ഗ്രീൻ പ്രോട്ടോക്കോൾ ഫെസിലിറ്റേഷൻ യൂണിറ്റുകൾ സജ്ജമാക്കും. യൂണിറ്റുകളുടെ രൂപീകരണത്തിനും തുടർപ്രവർത്തനങ്ങൾക്കും ഹരിത കേരളം മിഷനും ശുചിത്വ മിഷനും…

Read More

എന്നെ വിളിക്കൂ, നടപടി ഉറപ്പ്;  കഞ്ചാവ്, വ്യാജമദ്യം എന്നിവ സംബന്ധിച്ച്  രഹസ്യ വിവരം അറിയിക്കുന്നവർക്ക് കാഷ് അവാർഡ്; എക്സൈസ് കമ്മീഷണറുടെ അറിയിപ്പിങ്ങനെ…

കോട്ടയം: കഞ്ചാവ്, വ്യാജമദ്യം എന്നിവ സംബന്ധിച്ച് രഹസ്യ വിവരം എക്സൈസ് കമ്മീഷണറെ അറിയിക്കുന്നവർക്ക് കാഷ് അവാർഡ്. എക്സൈസ് കമ്മീഷണറുടെ സ്വന്തം വാട്സ് ആപ്പ് നന്പരിലേക്ക് വിവരങ്ങൾ നല്കാനാണ് നിർദേശം. ഇവയെ സംബന്ധിച്ച് അന്വേഷണം നടത്തി സത്യസന്ധമാണെന്ന് കണ്ടെത്തിയാൽ അറിയിക്കുന്നയാൾക്ക് കാഷ് അവാർഡ് നല്കുമെന്നാണ് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്‍റെ വാട്സ് ആപ്പ് സന്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. സ്കൂൾ, കോളജ്, റസിഡന്‍റ്സ് അസോസിയേഷൻ, കലാകായിക സംഘടനകൾ, കുടുംബശ്രീ, തുടങ്ങിയവരുടെ ഗ്രൂപ്പുകളിൽ ഇക്കാര്യം പരമാവധി പ്രചരിപ്പിക്കാനും നിർദേശമുണ്ട്. കഞ്ചാവ്, വ്യാജമദ്യം, വിദേശമദ്യം തുടങ്ങിയവയുടെ ഉപയോഗം, വിൽപന, വിതരണം, ഉത്പാദനം ,അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള കടത്ത് തുടങ്ങിയവയെക്കുറിച്ച് വിവരങ്ങൾ വാട്സ് ആപ്പിലേക്ക് രഹസ്യമായി അറിയിക്കാനാണ് നിർദേശം. വിവരം നല്കുന്നവരെ സംബന്ധിച്ച കാര്യം രഹസ്യമായിരിക്കും. സത്യസന്ധമായ വിവരങ്ങൾക്ക് ഋഷിരാജ്സിംഗ് നേരിട്ട് കാഷ് അവാർഡ് നല്കും. വാട്സ് ആപ്പ് നന്പർ: 9048044411.

Read More

നാട്ടകത്തെ  തരിശു പാടങ്ങളിൽ ഇനി തീ പിടിക്കില്ല;   50 ഏക്കർ  പാടശേഖരത്ത് കൃഷിയിറക്കാൻ തീരുമാനം

കോട്ടയം: അടുത്ത വേനലിൽ നാട്ടകത്തെ പാടങ്ങളിൽ ഇനി തീപിടിക്കില്ല. തീ പേടിയില്ലാതെ സമീപവാസികൾക്കും ഉറങ്ങാം. മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി കോട്ടയം നഗരസഭയിലെ 31,32,33 വാർഡുകളിലായി 150 ഏക്കറോളം വരുന്ന ചെന്പൻവേലി – കാക്കൂർ പാടശേഖരത്ത് കൃഷിയിറക്കാൻ തീരുമാനമായി. തരിശുനില കൃഷിക്കായി നാട്ടകത്ത് ജനകീയ കൂട്ടായ്മ യോഗം ചേർന്നു. കെ.അനിൽ കുമാർ യോഗം ഉദ്ഘാടനം ചെയ്തു, എബി കുന്നേപ്പറന്പിൽ അധ്യക്ഷത വഹിച്ചു, എ.സി സുകുമാരൻ, കെ.ജി വിനോദ്, ഷീനാ ബിനു, സൂസൻ കുഞ്ഞുമോൻ, സുരേഷ് ബാബു, സനൽ തന്പി, സി.വിചാക്കോ, ബിനുരാജ്, ശുഭാരാജൻ, രാധാമണി, വിജയമ്മ, രാജുപി.ആർ, സുകുമാരൻ, സേവ്യർ ജോസഫ്, അജിത് കുമാർ, എം.വി നാണപ്പൻ, ബാബു, രവീന്ദ്രൻ, പി.എം തങ്കപ്പൻ, വർഗ്ഗീസ് മാത്യു, പി.ജെ ബാബു, അനിയൻ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നാട്ടകം ഭാഗത്തെ തരിശുനിലത്ത് തീ…

Read More