കോട്ടയം: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ജിപിഎസ് സംവിധാനം ഏർപ്പെടുത്തി. വാഹനം എവിടെയാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്റെ എല്ലാ ഓഫീസിലും അറിയാൻ സാധിക്കുന്നതാണ് ജിപിഎസ് സംവിധാനം. എവിടെയെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം കണ്ടെത്തിയെന്ന വിവരം ലഭിച്ചാൽ അതിനടുത്ത് ഉദ്യോഗസ്ഥരുടെ വാഹനം ഉണ്ടോയെന്ന് ഉറപ്പാക്കി അവരെ സ്ഥലത്തേക്ക് പറഞ്ഞയക്കാൻ സാധിക്കും. തെരഞ്ഞെടുപ്പു കമ്മീഷന്റെ ഡൽഹി, തിരുവനന്തപുരം ഓഫീസുകളിലും ജില്ലാ കളക്ടറുടെ ഓഫീസിലും ജില്ലാ ഇലക്ഷൻ ഓഫീസിലും വാഹനത്തിന്റെ ലൊക്കേഷൻ അറിയാൻ കഴിയും. കോട്ടയം നെഹ്റു സ്റ്റേഡിയത്തിലും നാട്ടകത്തുമായി ഇന്നലെ രാവിലെ മുതൽ വാഹനങ്ങൾക്ക് ജിപിഎസ് സംവിധാനം ഘടിപ്പിക്കുന്ന ജോലികൾ നടത്തി വരുന്നു.
Read MoreCategory: Kottayam
കറുകച്ചാലിലും പരിസരങ്ങളിലും ‘നായകളെ പേടിച്ച് നടക്കാൻ പറ്റുന്നില്ല’; നടപടി വേണമെന്ന ആവശ്യവുമായി നാട്ടുകാർ
കറുകച്ചാൽ: തെരുവ് നായകളെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് കറുകച്ചാലിലും പരിസരങ്ങളിലുമുള്ള നാട്ടുകാർ. മൂന്ന് ആടുകളെ തെരുവ് നായ കടിച്ചു കൊന്നതിനു പിന്നാലെ കഴിഞ്ഞ ദിവസം പത്രം ഏജന്റിനെ വരെ തെരുവ് നായ ആക്രമിച്ചു. ചന്പക്കര പാലൂർവീട്ടിൽ അഖിലിനെ(22)യാണ് നായ കടിച്ചത്. ഇന്നലെ രാവിലെ പാലമറ്റം ഭാഗത്ത് പത്രവിതരണം നടത്തുന്നതിനിടയിലാണ് നായ ആക്രമിച്ചത്. പരിക്കേറ്റ അഖിൽ കറുകച്ചാലിലെ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടി. നെടുംകുന്നം, വാഴൂർ, കങ്ങഴ പഞ്ചായത്തുകളിലും തെരുവ് നായ ശല്യം വർധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം തെരുവ് നായകളുടെ ആക്രമണത്തിൽ വാഴൂർ പഞ്ചായത്ത് 10-ാം വാർഡ് ചാമംപതാൽ പേക്കാവിൽ കുഞ്ഞുമോന്റെ മൂന്ന് ആടുകൾ ചത്തിരുന്നു. ഒരു ആടിന്റെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുമാണ്. രണ്ടാഴ്ച മുൻപ് നെടുംകുന്നം പള്ളിപ്പടിയിൽ ഒരേ ദിവസം കെട്ടിയിട്ടിരുന്ന പശുവിനെയും കിടാവിനെയും തെരുവ് നായ ആക്രമിച്ചു. റോഡരികിൽ നിന്ന യുവാവിനെയും വിദ്യാർഥികളെയും വരെ തെരുവുനായ…
Read Moreവൈകുന്നേരമായിട്ടും കുട്ടിയെ കൊണ്ടുപോകാൻ വീട്ടമ്മ എത്തിയില്ല; പോലീസ് അന്വേഷിച്ച് എത്തിയപ്പോൾ കണ്ടത് തൂങ്ങി നിൽക്കുന്ന യുവതിയെ; നാഗമ്പടത്തെ മരണത്തിൽ പോലീസ് അന്വേഷണം തുടങ്ങി
കോട്ടയം: വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സയന്റിഫിക് വിദഗ്ധർ പരിശോധന നടത്തി. നാഗന്പടം പനയകഴിപ്പ് ശങ്കരമംഗലം രേഖ(40)യെയാണ് ഇന്നലെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സയന്റിഫിക് വിഭാഗവും വിരലടയാള വിദഗ്ധരും പരിശോധന നടത്തിയ ശേഷമാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയത്. ഭർത്താവുമായി പിണങ്ങി രേഖയും കുഞ്ഞും തനിച്ചാണ് താമസം. ഇവരുടെ കുഞ്ഞിനെ ഇന്നലെ രാവിലെ ഡേ കെയർ സെന്ററിൽ കൊണ്ടാക്കിയ ശേഷം വീട്ടിലേക്ക് മടങ്ങിയ രേഖയെ പിന്നീട് മരിച്ച നിലയിലാണ് കണ്ടെത്തിയത്. വൈകുന്നേരമായിട്ടും കുട്ടിയെ കൊണ്ടുപോകാൻ രേഖ എത്താത്തതിനെ തുടർന്ന് ഡേ കെയർ സെന്റർ അധികൃതർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തി വീട് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട് അകത്തുനിന്ന് ലോക്ക് ചെയ്തിരുന്നു. ദുബായിൽ നിന്ന് എത്തിയ രേഖയും ഒന്നര വയസുള്ള കുട്ടിയുമാണ് പനയകഴിപ്പിൽ താമസിച്ചു വന്നത്. കോട്ടയം വെസ്റ്റ്…
Read Moreമൊബൈല് നെറ്റ്വര്ക്ക് കമ്പനികള് കടുത്ത മത്സരം! സൗജന്യങ്ങള് നിര്ത്തലാക്കി ബിഎസ്എന്എല് മത്സരിക്കുന്നു
കട്ടപ്പന: മൊബൈൽ നെറ്റ്വർക്ക് കന്പനികൾ കടുത്ത മത്സരം നേരിടുന്പോൾ രാജ്യത്തിന്റെ സ്വന്തം ബിഎസ്എൻഎൽ പിന്നോട്ടോടുന്നു. സൗജന്യ സിമ്മുകളും സൗജന്യ ടോക് ടൈമുകളും മറ്റു സൗകര്യങ്ങളും വാഗ്ദാനംചെയ്ത് ഉപഭോക്താക്കളെ കൂട്ടാൻ കന്പനികൾ മത്സരിക്കുന്പോൾ ബിഎസ്എൻഎൽ സൗജന്യങ്ങൾ നിർത്തലാക്കിയാണ് കന്പോളത്തിൽ മത്സരിക്കുന്നത്. കഴിഞ്ഞമാസംവരെ സൗജന്യമായി മാറിനൽകിയിരുന്ന മൊബൈൽ സിം ഇപ്പോൾ മാറ്റിയെടുക്കണമെങ്കിൽ 100 രൂപ നൽകണം. സിമ്മിനുള്ള വിലയാണത്രേ 100 രൂപ. നൂറുരൂപ മുടക്കിയാൽ അതിനുള്ള ടോക് ടൈമോ മറ്റാനുകൂല്യങ്ങളോ ലഭിക്കുന്നില്ല. ടു ജിയിൽനിന്നും ഫോർ ജിയിലേക്ക് മാറുന്നതിനാൽ ഉപഭോക്താക്കൾ പുതിയ സിം എടുക്കുകയാണ്. ഇത് അവസരമാക്കിയാണ് ബിഎസ്എൻഎൽ സിമ്മിന് പണം ഈടാക്കുന്നത്.തകരാറിലായ സിം മാറ്റിനൽകുന്പോഴാണ് 100 രൂപ ഈടാക്കുന്നതെന്നാണ് ഒൗദ്യോഗിക ഭാഷ്യമെങ്കിലും ഉപയോഗത്തിലിരിക്കുന്ന സിം മാറുന്പോഴും പണം ഈടാക്കുന്നുണ്ട്. സൗജന്യങ്ങൾ നൽകി ഉപഭോക്താക്കളെ ആകർഷിക്കാൻ സ്വകാര്യ കന്പനികൾ ശ്രമിക്കുന്പോഴാണ് പണംകൂട്ടിവാങ്ങി ബിഎസ്എൻഎൽ മറ്റുള്ളവരോടു മത്സരിക്കുന്നത്.
Read Moreശീവേലിക്കുട നിർമാണത്തിൽ മികവോടെ ലക്ഷ്മണനും കുടുംബവും; കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലേക്കുമുള്ള കുട നിർമിക്കുന്നതും ലക്ഷ്മണൻ തന്നെ
കടുത്തുരുത്തി: ശീവേലിക്കുട നിർമാണത്തിൽ ഒന്നര പതിറ്റാണ്ട് പിന്നിടുകയാണ് കീഴൂർ കണിയാംപറന്പിൽ ലക്ഷ്മണനും കുടുംബവും. കേരളത്തിലെ ഭൂരിഭാഗം ക്ഷേത്രങ്ങളിലും ശീവേലിക്കുട നിർമിച്ചു നൽകുന്നത് ലക്ഷമണനും കുടുംബവുമാണ്. പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ദേവനെയും ദേവിയെയും പുറത്തേക്ക് എഴുന്നള്ളിച്ച് പ്രദക്ഷിണം വയ്ക്കുന്പോൾ ചൂടുന്ന കുടയാണ് ശീവേലിക്കുട. ബ്രാഹ്മണരുടെ ഉപനയനത്തിനും ഇത്തരം കുട ഉപയോഗിക്കാറുണ്ട്. പാരന്പര്യമായി ലഭിച്ച ശീവേലിക്കുട നിർമാണം പവിത്രതയോടെയാണ് കാത്തു സൂക്ഷിക്കുന്നതെന്നു ലക്ഷ്മണൻ പറയുന്നു. പനയോലയും, മുള, ഈറ്റ, പനയോലയുടെ ഈർക്കിലി, ചൂണ്ടപ്പനനാര്, ചൂരൽ എന്നിവയാണ് ശീവേലിക്കുട നിർമിക്കാൻ ഉപയോഗിക്കുന്നത്. കുട നിർമിക്കുന്നതിനാവശ്യമായ ഏല്ലാ ഉത്പ്പന്നങ്ങളും ലക്ഷമണന്റെ പുരയിടത്തിൽ തന്നെയുണ്ട്. മൂന്ന് ദിവസം വേണം ഒരു കുട നിർമിക്കാൻ. ക്ഷേത്രങ്ങളിൽ നിന്നും അറിയിക്കുന്നതനുസരിച്ചാണ് കുട നിർമിച്ചു നൽകുന്നത്. ക്ഷേത്ര ചടങ്ങിനല്ലാതെ മാവേലിക്കുടയും ലക്ഷ്മണൻ നിർമിക്കുന്നുണ്ട്. വിദേശരാജ്യങ്ങിൽ നിന്നും കൂട ആവശ്യപ്പെട്ട് ആളുകൾ എത്തുന്നുണ്ടെന്നും ലക്ഷമണൻ പറയുന്നു. ലക്ഷമണനെ സഹായിക്കാൻ ഭാര്യ ഉഷയും…
Read Moreആ ഉപകരണം എത്തിയാൽ പിടിവീഴും, ഉറപ്പ്; മയക്കുമരുന്ന് അടിക്കുന്നവരെ പിടികൂടാനുള്ള മെഷീൻ കേരളത്തിലേക്കും
കോട്ടയം: സംസ്ഥാന പോലീസിന്റെയും എക്സൈസിന്റെയും ലഹരി വേട്ട ഹൈക്കോടതി നിരീക്ഷണത്തിലാക്കിയതോടെ മയക്കുമരുന്നുപയോഗിച്ചവരെ കണ്ടെത്താനുള്ള ഉപകരണം വാങ്ങുമെന്നു പ്രതീക്ഷിക്കാം. സംസ്ഥാനത്തു വർധിച്ചു വരുന്ന ലഹരി മരുന്നുപയോഗവും ഇതേ തുടർന്നുള്ള കുറ്റകൃത്യങ്ങളും ചൂണ്ടിക്കാട്ടി കോട്ടയം മുൻ ജില്ലാ പോലീസ് മേധാവി എൻ.രാമചന്ദ്രൻ എഴുതിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. തുടർനടപടിയായി കഴിഞ്ഞ മൂന്നു വർഷത്തെ ലഹരി മരുന്നു വേട്ടയെ സംബന്ധിച്ച റിപ്പോർട്ട് ഹാജരാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും ഡിജിപി, എക്സൈസ് കമ്മീഷണർ, ഹെൽത്ത് സർവീസ് ഡയറക്ടർ, ഡ്രഗ്സ് കണ്ട്രോളർ, നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ ഡയറക്ടർ എന്നിവരോടും കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. എൻ.രാമചന്ദ്രന്റെ കത്തിലെ പ്രധാന ആവശ്യം മയക്കു മരുന്നുപയോഗിക്കുന്നവരെ കണ്ടെത്താനുള്ള ഉപകരണം വാങ്ങണമെന്നാണ്. കോടതി ഇടപെടൽ ഉണ്ടായതോടെ അത് സാധ്യമായേക്കും. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതുപോലെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്താനുള്ള ഉപകരണം സംസ്ഥാനത്തില്ല. എന്നാൽ ഗുജാറത്ത്, ഒഡീഷ, മിസോറം അടക്കമുള്ള ഇതര…
Read Moreഉടനെ എന്തെങ്കിലും ചെയ്യണം സാർ; നെത്തല്ലൂർ കവലയിൽ അപകടം കൂടുന്നു; സിഗ്നൽ സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി യാത്രക്കാർ
കറുകച്ചാൽ: അപകട പരന്പര അരങ്ങേറിയിട്ടും നെത്തല്ലൂർ കവലയിൽ വേഗ നിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കാൻ നടപടിയായില്ല.കോട്ടയം-കോഴഞ്ചേരി റോഡും, ചങ്ങനാശേരി-വാഴൂർ റോഡും തമ്മിൽ സന്ധിക്കുന്ന പ്രധാന കവലയാണ് നെത്തല്ലൂർ. ഇവിടെയുണ്ടായ അപകടങ്ങളിൽ എത്ര ജീവനുകളാണ് നഷ്ടപ്പെട്ടത്. ഏറ്റവും ഒടുവിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചത് ഒരു മാസം മുൻപാണ്. കോട്ടയം ഭാഗത്തു നിന്നും വാഴൂർ ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങൾ നെത്തല്ലൂരിൽ അപകടത്തിൽപ്പെടുന്നത് പലപ്പോഴും പതിവാണ്. തലനാരിഴയ്ക്കാണ് പലരും അപകടങ്ങളിൽ നിന്നും രക്ഷപ്പെടുന്നത്. ഇരു ഭാഗങ്ങളിൽ നിന്നും വാഹനങ്ങൾ എത്തിയാൽ കാണാൻ കഴിയാത്തതാണ് പ്രശ്നം. കോട്ടയം ഭാഗത്തു നിന്നും അമിത വേഗത്തിലാണ് വാഹനങ്ങൾ വാഴൂർ റോഡിലേക്ക് പ്രവേശിക്കുന്നത്. പലപ്പോഴും എതിർ ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നതും പതിവാണ്. അന്യ സ്ഥലങ്ങളിൽ നിന്നും എത്തുന്നവരാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. റോഡ് കാണാൻ കഴിയാത്തതും അപകട സാധ്യത തിരിച്ചറിയാൻ കഴിയാത്തതുമാണ് അപകടത്തിലേക്ക്…
Read Moreവാക്കുതർക്കത്തെ തുടർന്ന് കോട്ടയം നഗര ത്തിൽ യുവാവിന് കുത്തേറ്റു; സംഭവത്തിൽ യുവതിയേയും യുവാവിനെയും അറസ്റ്റു ചെയ്ത് പോലീസ്
കോട്ടയം: തിരുനക്കര മൈതാനത്ത് ആൾക്കൂട്ടത്തിനിടയിൽ കത്തിക്കുത്തേറ്റ് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ രണ്ടുപേരെ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കുത്തേറ്റയാളുടെ നില ഗുരുതരമായി തുടരുന്നു. വണ്ണപ്പുറം സ്വദേശിനി രാജമ്മ (45), ഇടുക്കി വാളറ സ്വദേശി ജയിംസ് (48) എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഒരുമിച്ച് താമസിച്ചു വരികയാണെന്നും ആക്രി പെറുക്കുകാരാണെന്നും വെസ്റ്റ് പോലീസ് പറഞ്ഞു. വാക്കുതർക്കത്തിനിടയിലാണ് കോട്ടയം നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ജോജോ എന്നയാൾക്ക് കുത്തേറ്റത്. തലയ്ക്കും ശരീരത്തിന്റെ പല ഭാഗത്തും കുത്തേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി ഏഴിനു തിരുനക്കര മൈതാനത്താണ് സംഭവം. മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി തിരുനക്കര മൈതാനിയിൽ വിനോദ മേള നടക്കുകയാണ്. വിനോദമേള നടക്കുന്ന സ്ഥലത്തെത്തിയ ജോജോയും സുഹൃത്തുക്കളും ചേർന്നു തർക്കമുണ്ടായിരുന്നു. ഇതേതുടർന്നാണു ഇയാൾക്കു കുത്തേറ്റതെന്നു പറയുന്നു. സംഭവം നടക്കുന്പോൾ…
Read Moreവേനൽ കനത്തതോടെ ജലാശയങ്ങൾ വറ്റിവരണ്ടു; പൊതു പൈപ്പിലും വെള്ളമില്ലാതെ വലഞ്ഞ് നാട്ടുകാർ
കടുത്തുരുത്തി: വേനൽ കടുത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷമായി. വിവിധ പഞ്ചായത്ത് മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ജനം പ്രതിസന്ധിയിൽ. ദിവസം ചെല്ലുന്തോറും ചൂടിന്റെ ശക്തി വർദ്ധിച്ചു വരുന്നതിനാൽ കുടിവെള്ളക്ഷാമത്തിന്റെ രൂക്ഷത വർദ്ധിക്കുകയാണ്. കൈത്തോടുകളും കുളങ്ങളും ജലാശയങ്ങളുമെല്ലാം വറ്റി വരണ്ട നിലയിലാണ്. പ്രധാന തോടുകളിലെല്ലാം പല സ്ഥലത്തും വെള്ളം വറ്റി അടിത്തട്ട് തെളിഞ്ഞ് കണാവുന്ന അവസ്ഥയാണ്. ജലക്ഷാമം രൂക്ഷമായതോടെ മാസങ്ങളായി പല സ്ഥലങ്ങളിലും ആളുകൾ പണം നൽകിയാണ് വെള്ളം വാങ്ങുന്നത്. ഇത്തരത്തിൽ വാങ്ങുന്ന വെള്ളം കിണറുകളിലേക്ക് അടിക്കുകയാണെങ്കിലും കൊടും ചൂടിൽ രണ്ട് ദിവസത്തിൽ കൂടുതൽ കിണറുകളിൽ വെള്ളം നിൽക്കുന്നില്ല. കടുത്തുരുത്തി പഞ്ചായത്തിലെ കൊടിക്കുത്തി, മൈലാടുംപാറ, തിരുവന്പാടി, വെള്ളാശ്ശേരി, മുളക്കുളം പഞ്ചായത്തിലെ കീഴൂർ, ജാതിക്കാമല, അറുനൂറ്റിമംഗലം, കുന്നപ്പിള്ളി, ഞീഴൂർ പഞ്ചായത്തിലെ ഞീഴൂർ, കാട്ടാന്പാക്ക്, കൂവേലി, തുരുത്തിപ്പള്ളി, മാഞ്ഞൂർ പഞ്ചായത്തിലെ കാഞ്ഞിരത്താനം, കളത്തൂർ, സ്ലീവാപുരം, ചാമക്കാല, മാൻവെട്ടം തുടങ്ങീയ സ്ഥലങ്ങളിലെല്ലാം കുടിവെള്ളക്ഷാമം രൂക്ഷമാണ്. വെളളമില്ലാതെ…
Read Moreഅടിമാലി-കുമളി ദേശീയപാതയിൽ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം
കട്ടപ്പന: അടിമാലി-കുമളി ദേശീയപാതയിൽ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. നിർമലാസിറ്റി മുളകരമേട് സ്വദേശികളായ തോട്ടുങ്കൽ രാജൻ, മണിയംകുളത്ത് ഏലമ്മ (ശാന്തമ്മ) എന്നിവരാണ് മരിച്ചത്. കണ്ണംകുളത്ത് സവിതാമ്മ, തോട്ടുങ്കൽ രാജീവ് എന്നിവർക്ക് പരിക്കേറ്റു. നാലുപേരും ഓട്ടോറിക്ഷ യാത്രികരാണ്. ഇന്ന് രാവിലെ എട്ടിന് വെള്ളയാംകുടിക്കു സമീപം മണിമല ജംഗ്ഷനിലാണ് അപകടം. കട്ടപ്പനയിൽ നിന്ന് തൊടുപുഴയ്ക്ക് പോവുകയായിരുന്നു സ്വകാര്യബസ്. കട്ടപ്പനയിലേക്ക് വരികയായിരുന്ന ട്രിപ്പ് സർവീസ് ഓട്ടോറിക്ഷ, മുന്നിൽ പോയ മറ്റൊരു ഓട്ടോ പെട്ടെന്ന് നിർത്തിയപ്പോൾ മറികടക്കുന്നതിനിടെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്.
Read More