ഏറ്റൂമാനൂർ: ഏറ്റുമാനൂരിൽ പുറം ജോലികളിലേർപ്പെട്ടിരുന്ന രണ്ടുപേർക്ക് സൂര്യാഘാതമേറ്റു. ഏറ്റുമാനൂർ പട്ടിത്താനം പഴമയിൽ തങ്കച്ചൻ (50), കുറുമുള്ളൂർ സ്വദേശി സജി എന്നിവർക്ക് മേൽക്കൂര നിർമിക്കുന്നതിനിടയിലാണ് സൂര്യഘാതമേറ്റത്. മരപ്പണിക്കാരാണ്. തങ്കച്ചന്റെ പുറത്തും സജിയുടെ കയ്യിലുമാണ് പൊള്ളലേറ്റത്. മേൽക്കൂരയിലിരുന്ന തങ്കച്ചന് പുറത്തു പൊള്ളലേറ്റതുപോലെ തോന്നിയെങ്കിലും കാര്യമാക്കിയില്ല. കുറച്ചു സമയം കഴിഞ്ഞപ്പോൾ ചൊറിച്ചിലും ചെറിയ അസ്വസ്ഥതകളും ഉണ്ടായതായി തങ്കച്ചൻ പറയുന്നു. തങ്കച്ചൻ പണിക്കു ശേഷം വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പുറത്ത് തോളെല്ലിനോട് ചേർന്ന് വട്ടത്തിൽ കരിവാളിച്ച പാട് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനായി. തങ്കച്ചന്റെ സഹായി രഞ്ജിത്തിന്റെ കയ്യിലും സൂര്യാഘാതമേറ്റതെന്ന് സംശയിക്കുന്ന കരിവാളിപ്പുണ്ട്. പക്ഷേ ഇത് സ്ഥിരീകരിച്ചിട്ടില്ല.
Read MoreCategory: Kottayam
എൽ നിനോ വരുന്നു, രാജ്യത്ത് മഴ കുറഞ്ഞേക്കും; എന്താണ് എൽ നിനോ; അമേരിക്കാൻ കാവാലസ്ഥ ഏജൻസികൾ പറയുന്നതിങ്ങനെ…
കോട്ടയം: ഈ വർഷം എൽ നിനോ പ്രതിഭാസം ശക്തമാകും; അത് ഇന്ത്യയിലെ കാലവർഷ മഴയെ ബാധിക്കും.അമേരിക്കൻ കാലാസ്ഥാ ഏജൻസികളും ഇന്ത്യയിലെ സ്വകാര്യ കാലാവസ്ഥാ ഏജൻസി സ്കൈമെറ്റും ഇതു സ്ഥിരീകരിച്ചു. പസഫിക് സമുദ്രത്തിൽ ഭൂമധ്യരേഖയോടു ചേർന്ന ഭാഗത്ത് സമുദ്രജലത്തിന്റെ ഊഷ്മാവ് പതിവിലും കൂടുതലാകുന്ന പ്രവണതയാണ് എൽ നിനോ പ്രതിഭാസം. ക്രിസ്മസ് കാലത്ത് തുടങ്ങുന്നതിനാൽ ഉണ്ണിയേശുവിനെ സ്മരിച്ചുകൊണ്ടാണ് ഉണ്ണി എന്നർഥംവരുന്ന എൽ നിനോ പ്രയോഗിക്കുന്നത്. എൽ നിനോ സാമാന്യം ശക്തമായാൽ ഇന്ത്യ അടക്കമുള്ള ഉഷ്ണമേഖലാ രാജ്യങ്ങളിൽ മഴ കുറയുകയും വരൾച്ച കൂടുകയും ചെയ്യും എന്നതാണ് അനുഭവം. എന്നാൽ, എല്ലാ എൽ നിനോ വർഷങ്ങളിലും കാലവർഷ മഴ കുറയണമെന്നില്ല. എൽ നിനോ ശക്തമാകാൻ 80 ശതമാനം സാധ്യതയാണു വിവിധ ഏജൻസികൾ പറയുന്നത്. എൽ നിനോ ഇപ്പോൾ രൂപപ്പെട്ടുവരുന്നതേയുള്ളൂ. കാലവർഷത്തിനു തൊട്ടടുത്ത് എൽ നിനോ രൂപപ്പെട്ടുവരുന്ന വർഷങ്ങളിൽ കാലവർഷമഴ ഗണ്യമായി കുറയുന്നതാണ് അനുഭവം.…
Read Moreകഞ്ചാവ് മാഫിയ തലവൻ ശിങ്കരാജൻ കോട്ടയത്ത് പിടിയിൽ; മൊബൈലിലെ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി പോലീസ്
കോട്ടയം: കോട്ടയത്ത് പിടിയിലായ കഞ്ചാവ് മാഫിയ തലവൻ കന്പം ഉത്തമപുരം ശിങ്കരാജിന്റെ (പാണ്ഡ്യൻ-63) മൊബൈൽ ഫോണിലെ നന്പരുകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഇയാൾ കഞ്ചാവ് കൊടുക്കുന്നവരുടെ ഫോണ് നന്പറുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിൽ കോട്ടയത്തെ പ്രമുഖ കഞ്ചാവ് വിൽപ്പനക്കാരുടെ നന്പർ ഉൾപ്പെടെ പോലീസ് നിരീക്ഷിച്ചു വരികയാണ്. കോട്ടയം ആന്റി ഗുണ്ടാ സ്ക്വാഡും ആന്റി നാർക്കോട്ടിക് സ്ക്വാഡും ചേർന്നാണ് ശിങ്കരാജിനെ പിടികൂടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ടു പേർ ഓടിരക്ഷപ്പെട്ടു. ഇയാളുടെ പക്കൽ നിന്നും രണ്ട് കിലോഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പോലീസ് സംഘത്തെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ച ശിങ്കരാജിനെ ബലപ്രയോഗത്തിലൂടെയാണു പോലീസ് കീഴടക്കിയത്. ഇതിനിടയിലാണ് ഒപ്പമുണ്ടായിരുന്ന രണ്ടുപേർ ഓടിരക്ഷപ്പെട്ടത്. ജില്ലയിലുള്ള ഇയാളുടെ അടുത്ത അനുയായിക്ക് കഞ്ചാവ് നൽകാൻ ശിങ്കരാജ് നേരിട്ട് എത്തുമെന്ന് പോലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. കന്പത്തു നിന്ന് കേരളത്തിലേക്ക്…
Read Moreഓട്ടോറിക്ഷ ഡ്രൈവറുടെ സത്യസന്ധതയിൽ ഏഴാം ക്ലാസുകാരിക്കു തിരിച്ചു കിട്ടിയത് ഒരു പവന്റെ സ്വർണ ചെയിൻ
കടുത്തുരുത്തി: ഓട്ടോറിക്ഷ ഡ്രൈവറായ ഭാസിയുടെ സത്യസന്ധതയിൽ ആന്പല്ലൂർ സെന്റ് ഫ്രാൻസീസ് സ്കൂളിലെ ഏഴാം ക്ലാസുകാരി ലക്ഷ്മിക്ക് തിരിച്ചു കിട്ടിയത് ഒരു പവന്റെ സ്വർണ ചെയിൻ. കഴിഞ്ഞ 21 ന് പുലർച്ചെ അരയൻകാവിൽനിന്നും പൂരം കഴിഞ്ഞ് ഓട്ടോറിക്ഷയിൽ മടങ്ങുന്പോഴാണ് കീച്ചേരി കാലായിൽ മനോജിന്റെ മകൾ ലക്ഷ്മിയുടെ സ്വർണചെയിൻ നഷ്ടപ്പെട്ടത്. ബ്രഹ്മമംഗലം സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ഏനാദി തച്ചാട്ടുതറയിൽ ഭാസിയുടെ വണ്ടിയിലായിരുന്നു ലക്ഷ്മിയും മുത്തശ്ശിയും മറ്റ് ബന്ധുക്കളും യാത്ര ചെയ്തത്. പ്രാഥമിക പരിശോധനയിൽ വഴിയിലോ വണ്ടിയിലോ ആഭരണം കണ്ടെത്താനായില്ല. വീട്ടുകാരുടെ ഫോണ് നന്പർ വാങ്ങിയ ഭാസി ആഭരണം കിട്ടിയാൽ അറിയിക്കാം എന്നുപറഞ്ഞു മടങ്ങി. വാങ്ങി പുതുമ മാറാത്ത ചെയിൻ നഷ്ടപ്പെട്ടുവെന്ന് കരുതിയിരിക്കുന്പോഴാണ് ഇന്നലെ രാവിലെ ഭാസിയുടെ വിളിയെത്തിയത്. വണ്ടി കഴുകി വൃത്തിയാക്കുന്നതിനിടയിൽ സീറ്റിന്റെ താഴെ കൊളുത്തിൽ കുരുങ്ങി കിടന്ന ചെയിൻ കിട്ടിയെന്നായിരുന്നു ഭാസി ഫോണിലൂടെ അറിയിച്ചത്. ഉടൻതന്നെ ലക്ഷ്മിയുടെ വീട്ടിലെത്തി…
Read More24 മണിക്കൂറും തിരക്കോടു തിരക്ക്; തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചാൽ വോട്ടെണ്ണി പെട്ടി പൂട്ടുന്നതുവരെ ഇവർക്ക് ഉറക്കമില്ല; ഇലക്ഷൻ ഓഫീസിലെ ജീവനക്കാരുടെ തിരക്കിങ്ങനെയൊക്കെ….
കോട്ടയം: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽപ്പിന്നെ സ്ഥാനാർഥിയേക്കാളും പാർട്ടി അണികളെക്കാളും തിരക്കുള്ള ഒരു കൂട്ടരുണ്ട്. ജില്ലാ ഇലക്ഷൻ ഓഫീസിലെ ജീവനക്കാർ . തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചാൽ വോട്ടെണ്ണി പെട്ടി പൂട്ടുന്നതുവരെ ഇവർക്ക് ഉറക്കമില്ല. 24 മണിക്കൂറും തിരക്കോടു തിരക്ക്. കോട്ടയം ജില്ലാ ഇലക്ഷൻ ഓഫീസറായ കളക്ടർ പി.കെ.സുധീർബാബുവിന്റെ കീഴിൽ വരുന്ന തെരഞ്ഞെടുപ്പു സംബന്ധിച്ച എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് ഡെപ്യൂട്ടി കളക്ടർ എം.വി.സുരേഷ്കുമാർ, സൂപ്രണ്ടിന്റെ ചാർജ് വഹിക്കുന്ന ഡെപ്യൂട്ടി തഹസിൽദാർ ജി.പ്രകാശ്, ജില്ലാ ഇലക്ഷൻ ക്ലാർക്ക് ബിറ്റുതോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പതിനെട്ടംഗ ജീവനക്കാരാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇവരൊക്കെ വീട്ടിൽ പോകുന്നത് രാത്രി വൈകിയും പാതിരായ്ക്കുമാണ്. നാമ നിർദേശ പത്രിക സമർപ്പണം മുതൽ സ്ഥാനാർഥികളുടെ ചെലവ് വരെ കൈകാര്യം ചെയ്യുന്നത് ജില്ലാ ഇലക്ഷൻ ഓഫീസാണ്. തെരഞ്ഞെടുപ്പ് സമയത്തെ പ്രവർത്തനങ്ങളിൽ ജില്ലാ കളക്ടറെ സഹായിക്കുന്നതിനായി 17 നോഡൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. സ്ഥാനാർഥികളുടെ…
Read Moreവയോധികയെ വീടിനു സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതിങ്ങനെ…
കാണക്കാരി: വയോധികയെ വീടിനു സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണം സംഭവിച്ചത് തീപൊള്ളലേറ്റാണെന്ന് പോസ്റ്റ്്മോർട്ടം പരിശോധനയുടെ പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ എങ്ങനെയാണ് ശരീരത്തിൽ തീ പിടിച്ചതെന്ന് വ്യക്തമല്ല. ആരെങ്കിലും തീ വച്ചതാണോ അതോ സ്വയം ചെയ്തതാണോ എന്നാണ് അറിയേണ്ടത്. വിശദമായ റിപ്പോർട്ട് ലഭിച്ചാലേ ഇക്കാര്യത്തിൽ വ്യക്തത കൈവരികയുള്ളൂവെന്ന് പോലീസ് പറഞ്ഞു. മരണം നടന്നത് എപ്പോഴാണെന്ന് കൃത്യമായി പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമല്ല. 24 മണിക്കൂറിനുള്ളിലാണ് മരണം സംഭവിച്ചതെന്നു മാത്രമാണ് ഫോറൻസിക് വിഭാഗം ഡോക്ടർ ഇപ്പോൾ പോലിസിനെ അറിയിച്ചിട്ടുള്ളൂ. കൃത്യമായ സമയം വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലേ അറിയാൻ കഴിയൂ. അമ്മയും മകനും തനിച്ചു താമസിക്കുന്ന വീട്ടുമുറ്റത്തെ വാഴത്തോപ്പിലാണ് കാണക്കാരി ആശുപത്രിപ്പടി പട്ടിത്താനം വിക്ടർ ജോർജ് റോഡിൽ പരേതനായ വാഴക്കാലായിൽ ജോസഫി(പാപ്പച്ചൻ)ന്റെ ഭാര്യ ചിന്നമ്മ(85)യുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത മകൻ…
Read Moreതെരഞ്ഞെടുപ്പായാൽ പ്രചാരണം കൊഴുപ്പിക്കാൻ പാരഡി വേണം; പാട്ടുകളുമായി നജീബും കരീമും തയാർ
തൊടുപുഴ: തെരഞ്ഞെടുപ്പായാൽ വണ്ണപ്പുറം സ്വദേശികളായ നജീബിനും കരീമിനും തിരക്കോട് തിരക്കാണ്. വിവിധ പാർട്ടി സ്ഥാനാർഥികളുടെ പ്രചാരണം കൊഴുപ്പിക്കാനുള്ള പാരഡിപ്പാട്ടുകൾ ഇവരിൽ നിന്നാണ് പല മണ്ഡലത്തിലെയും വോട്ടർമാർ ഈ തെരഞ്ഞെടുപ്പു കാലത്തും കേൾക്കാൻ പോകുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ തകർപ്പൻ പാട്ടുകളുടെ പാരഡികളുമായി തെരഞ്ഞെടുപ്പ് പ്രചാരണ രംഗം കൊഴുപ്പിക്കാനുള്ള മത്സരത്തിലാണ് മുന്നണികൾ. ഇതോടെയാണ് പാരഡി ഗാനരംഗത്ത് ശ്രദ്ധേയരായ ഇരുവർക്കും തിരക്കായത്. ഇരുപതു വർഷത്തോളമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഷ്ട്രീയ പാർട്ടികൾക്കായി പാരഡി പ്പാട്ടുകൾ തയാറാക്കി നൽകി രംഗത്തുണ്ട് സുഹൃത്തുക്കളായ നജീബും കരീമും. തെരഞ്ഞെടുപ്പ് കാലമായാൽ പാർട്ടി ഏതെന്നു നോക്കാതെയാണ് പാരഡി ഗാനങ്ങൾ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണഗാനങ്ങൾക്കായി വേലിക്കകത്ത് വി.ഐ. നജീബിന്റെ വണ്ണപ്പുറത്തെ ഫോണോ മൾട്ടിമീഡിയ സ്റ്റുഡിയോ തേടി ദൂരെ സ്ഥലങ്ങളിൽനിന്നുപോലും പാർട്ടി പ്രവർത്തകർ എത്തുന്നു. കൂട്ടുകാരനായ കണ്ണിക്കാട്ട് കരീമാണ് പാരഡി ഗാനങ്ങളുടെ രചയിതാവ്. ചിട്ടപ്പെടുത്തി നൽകി റിക്കാർഡ് ചെയ്യുന്നതുവരെയുള്ള ചുമതല…
Read Moreതാഴത്തങ്ങാടി ബസ് ദുരന്തത്തിന്റെ വാർഷികം ഇന്ന് ; നാടിനെ ദുഖത്തിലാഴ്ത്തി ഒൻപതാം വാർഷിക തലേന്ന് ബസ് ഉടമയുടെ മരണം
കോട്ടയം: താഴത്തങ്ങാടി ബസ് ദുരന്തത്തിന്റെ ഒന്പതാം വാർഷികമാണ് ഇന്ന്. വാർ ഷികത്തിന്റെ തലേന്ന് രാത്രി അപകടത്തി ൽപ്പെട്ട ബസ് ഉടമ മരിച്ചത് നാടിനെ ദുഃഖ ത്തിലാഴ്ത്തി. താഴത്തങ്ങാടിയിൽ അപകടത്തിൽപ്പെട്ട പിടിഎസ് ബസിന്റെ ഉടമ കുമരകം വിരിപ്പുകാല പറന്പിൽ (മാളികയിൽ) പരേതനായ പി.കെ. കരുണാകരന്റെ മകൻ പി.കെ. ബൈജു (57)വാണു ഇന്നലെ രാത്രി മരിച്ചത്. ഒന്പതു വർഷം മുന്പാണു 11 പേരുടെ മരണത്തിനിടയാക്കിയ താഴത്തങ്ങാടി ബസ് അപകടമുണ്ടായത്. ചേർത്തലയിൽനിന്ന് കോട്ടയത്തേക്കു വന്ന സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് എസ്എൻ കോളജിലെ വിദ്യാർഥികളടക്കം 10 പേരും രക്ഷാ പ്രവർത്തനത്തിനിടെ ഒരാളും മരണപ്പെട്ടിരുന്നു. തിരുനക്കര പൂര ദിവസം 2010 മാർച്ച് 23ന് 2.18നാണ് അപകടം. കോട്ടയം-കുമരകം റോഡിൽ താഴത്തങ്ങാടി അറവുപുഴ ഭാഗത്തെ വൈദ്യുത പോസ്റ്റിൽ ഇടിച്ച ബസ് യാത്രക്കാരുമായി ആറ്റിലേക്കു പതിക്കുകയായിരുന്നു. 30 ലേറെ യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി. സാമൂഹ്യ സാംസ്കാരിക മേഖലയിൽ…
Read Moreഹോളി ആഘോഷം കോളജ് കോംന്പൗണ്ടിൽ പാടില്ലെന്ന് കോളജ് അധികൃതർ; വിദ്യാർഥികൾ റോഡിൽ ഇറങ്ങി ഹോളി ആഘോഷിച്ചു
കോട്ടയം: സിഎംസ് കോളജ് വിദ്യാർഥികളുടെ ഹോളി ആഘോഷം ആദ്യം കോളജ് അധികൃതരും പിന്നീട് പോലീസും തടഞ്ഞു. ഇന്നലെയാണു കോളജ് വിദ്യാർഥികൾ ഹോളി ആഘോഷം ഒരുക്കിയത്. ഹോളി ആഘോഷം കോളജ് കോംന്പൗണ്ടിൽ പാടില്ലെന്ന് കോളജ് അധികൃതർ നിർബന്ധം പിടിച്ചതോടെ വിദ്യാർഥി വിദ്യാർഥിനികൾ റോഡിലേക്ക് ഇറങ്ങി. കൊട്ടുംകൊരവയും വർണങ്ങൾ നിറഞ്ഞ ചായങ്ങൾ പൂശിയും വിദ്യാർഥികൾ ആഘോഷം പൊടിപൊടിച്ചതോടെ റോഡ് തിങ്ങിനിറഞ്ഞു വിദ്യാർഥികൾ നിരന്നതോടെ റോഡ് ഗതാഗതം സ്തംഭിച്ചു. പോലീസ് സ്ഥലത്തെത്തി ആഘോഷത്തിന്റെ ഭാഗമായി കൊണ്ടുവന്ന വിദ്യമേളങ്ങൾ പിടിച്ചെടുത്തു. കോളജ് ജംഗ്ഷൻ മുതൽ കോളജ് കാന്പസ് വരെയുള്ള റോഡ് പൂർണമായി വിദ്യാർഥികൾ കൈയടക്കിയിരുന്നു. സംഘർഷസാധ്യത മുന്നിൽ കണ്ടും വൻപോലീസ് സംഘം സ്ഥലത്തെത്തി. ഹോളി ആഘോഷം പോലീസ് തടഞ്ഞതിനെതിരെ പ്രതിഷേധം ശക്തമായി. കോളജ് റോഡിനു മുന്നിലും ചുങ്കം റോഡിലും പോലീസ് വാഹനപരിശോധനയും ഈസമയം ഏർപ്പെടുത്തിയിരുന്നു. ബ്രീത്ത് അനലൈസർ ഉൾപ്പെടെ പരിശോധനയ്ക്ക് ഏർപ്പെടുത്തിയിരുന്നു. പോലീസിനെതിരെ…
Read Moreഎം ജി സർവകലാശാല കാമ്പസിൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; പേരൂർ സ്വദേശിക്ക് രണ്ടുവർഷം തടവും പിഴയും
ഏറ്റുമാനൂർ: എംജി സർവകലാശാല കാന്പസിനുള്ളിൽ ജീവനക്കാരിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പേരൂർ സ്വദേശിക്ക് രണ്ടു വർഷം തടവും പിഴയും. പേരൂർ പള്ളിക്കൂടം കവലയിൽ മണ്ണൂശേരി ശ്രീജിത്തി(37)നെയാണ് ഏറ്റുമാനൂർ മജിസ്ട്രേറ്റ് സന്തോഷ് ദാസ് ശിക്ഷിച്ചത്. രണ്ടു വർഷത്തിൽ ഒരു വർഷം കഠിനതടവ് അനുഭവിക്കുകയും പതിനായിരം രൂപ പിഴയായി അടയ്ക്കുകയും ചെയ്യണം. 2012ലായിരുന്നു കേസിനാസ്പദമായ സംഭവം. സർവകലാശാല കാന്പസിൽ പുരുഷ ഹോസ്റ്റലിനു സമീപത്തു കൂടി നടന്നു വരികയായിരുന്ന സർവകലാശാല ജീവനക്കാരിയായ യുവതിയെ പ്രതിയായ ശ്രീജിത്ത് കടന്നു പിടിക്കുകയായിരുന്നു. ബൈക്കിൽ വരികയായിരുന്ന ശ്രീജിത്ത് യുവതിയെ കണ്ട് ബൈക്ക് നിർത്തി കയ്യേറ്റം ചെയ്യുകയായിരുന്നു. തുടർന്ന് യുവതി ഗാന്ധിനഗർ പോലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള ഇന്ത്യൻ ശിക്ഷാ നിയമം 354-ാംവകുപ്പ് പ്രകാരമാണു പ്രതിക്കെതിരെ ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രോസിക്യൂഷനു വേണ്ടി പി.…
Read More