കോട്ടയം: പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസിൽ യുവാവിനും ഇടനിലക്കാരിക്കുമെതിരേ ഈസ്റ്റ് പോലീസ് കേസെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്തില്ല. പുതുപ്പള്ളി സ്വദേശി ദിലീപ്, വടവാതൂർ സ്വദേശി രാജി എന്നിവർക്കെതിരേയാണ് കേസ്. പോക്സോ, ബലാത്സംഗം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പെണ്കുട്ടിയെ ഒരാഴ്ച മീനടം മാത്തൂപടിയിലുള്ള വാടക വീട്ടിൽ താമസിപ്പിപ്പ് പീഡിപ്പിച്ചു എന്നാണ് പരാതി. വടവാതൂർ സ്വദേശി രാജിയാണ് പെണ്കുട്ടിയെ വീട്ടിൽ നിന്നിറക്കി വാടക വീട്ടിലെത്തിച്ചത.് വിവാഹം കഴിക്കുമെന്നു വിശ്വസിപ്പിച്ചായിരുന്നു ഇവരുടെ പ്രവൃത്തി. എന്നാൽ വിവാഹത്തിൽ നിന്ന് യുവാവ് പിൻതിരിഞ്ഞു. ഇതോടെയാണ് പെണ്കുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചത്. അതേ സമയം കേസ് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് ഈസ്റ്റ് എസ്ഐ വ്യക്തമാക്കി. പീഡനം നടന്നത് ഈസ്റ്റ് സ്റ്റേഷൻ പരിധിയിലല്ലാത്തതിനാൽ കേസ് കൈമാറാനും ആലോചനയുണ്ട്. പെണ്കുട്ടിയും യുവാവും തമ്മിൽ ഇഷ്ടത്തിലായിരുന്നുവെന്നും വിവാഹത്തിന് ഇടനിലക്കാരിയായാണ് രാജി…
Read MoreCategory: Kottayam
കുറഞ്ഞ വിലയിൽ ഗുണമേന്മയേറിയ ഗ്രാനൈറ്റ്; ഏറ്റുമാനൂരിൽ കച്ചവടക്കാരനെ കബളിപ്പിച്ച് തട്ടിയെടുത്തത് ഒന്നര ലക്ഷം
ഏറ്റുമാനൂർ: കുറഞ്ഞ വിലയിൽ ഗുണമേന്മയേറിയ ഗ്രാനൈറ്റ് വിതരണം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് കച്ചവടക്കാരനെ കബളിപ്പിച്ച് ഒന്നര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഏറ്റുമാനൂർ നൂറ്റൊന്ന് കവലയിൽ പ്രവർത്തിക്കുന്ന ഗ്രാനൈറ്റ് സ്ഥാപനത്തിൽനിന്നാണ് പണം തട്ടിയെടുത്തത്. കടക്കാരൻ മുൻപ് ആന്ധ്രയിൽനിന്ന് നേരിട്ട് എത്തിയാണ് ഗ്രാനൈറ്റ് എടുത്തിരുന്നത്. എന്നാൽ അടുത്തിടയ്ക്ക് ഇവർ സമൂഹമാധ്യമങ്ങളിൽ കണ്ട പരസ്യത്തെ തുടർന്ന് ബന്ധപ്പെടുകയായിരുന്നു. അപ്പോൾ ഓർഡർ ചെയ്യുന്നതനുസരിച്ച് അവരുടെ വാഹനത്തിൽ കൃത്യസമയത്ത് ഗ്രാനൈറ്റ് എത്തിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഇതിൻ പ്രകാരം ഗ്രാനൈറ്റ് ആവശ്യപ്പെട്ടതനുസരിച്ച് ആദ്യം കന്പനി അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. അതേ തുടർന്ന് സ്ഥാപന ഉടമ കന്പനി അക്കൗണ്ടിലേക്ക് പണം അയച്ചു. എന്നാൽ ലോഡ് വരേണ്ട സമയം കഴിഞ്ഞിട്ടും വരാതിരുന്നതോടെ ആ നന്പറിൽ ബന്ധപ്പെട്ടു. അപ്പോൾ ഇവരുടെ ലോഡ് കയറ്റിയിരിക്കുകയാണെന്നും അന്പതിനായിരം രൂപ നൽകിയാൽ മാത്രമേ ലോഡ് വിടു എന്നും…
Read Moreനവവധുവിനെ കയറിപ്പിടിച്ച പുല്ലുവെട്ടുകാരൻ അറസ്റ്റിൽ; പ്രതി ബിജു സമാനകേസിൽ മുൻപും പ്രതിയെന്ന്പോലീസ്
കോട്ടയം: നവവധുവിനെ കയറിപ്പിടിച്ച പുല്ലുവെട്ടുകാരൻ അറസ്റ്റിലായി. കറുകച്ചാലിലാണ് സംഭവം.മെഷീൻ ഉപയോഗിച്ച് പുല്ലുവെട്ടുന്ന വെള്ളാവൂർ സ്വദേശി ബിജു തോമസ് (46) ആണ് അറസ്റ്റിലായത്. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. കറുകച്ചാൽ സ്റ്റേഷൻ പരിധിയിലെ ഒരു നവവധുവിനെ കയറിപ്പിടിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. ദിവസവും പുല്ലുവെട്ടു കഴിയുന്പോൾ മെഷീൻ സൂക്ഷിക്കുന്നത് നവവധുവിന്റെ വീട്ടിലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് ഇയാൾ പത്തൊൻപത് വയസുള്ള നവവധുവിനെ കയറിപ്പിടിച്ചത്. മണിമലയിലും സമാനമായ കേസിൽ പ്രതിയാണ് ഇയാളെന്ന് കറുകച്ചാൽ പോലീസ് പറഞ്ഞു. പുല്ലുവെട്ടാൻ ചെല്ലുന്ന സ്ഥലങ്ങളിൽ സ്ത്രീകളെ ശല്യപ്പെടുത്തുന്നതായി പരാതിയുണ്ടെന്നും പോലീസ് പറഞ്ഞു.
Read Moreഇന്ന് ലോക വനിതാ ദിനം..; ചെടിച്ചട്ടിയിൽ പച്ചക്കറി വിപ്ലവം സൃഷ്ടിച്ച് ബിസ്മി ബിനു;ആരോരുമില്ലാത്ത അമ്മമാർക്ക് സ്നേഹക്കൂടൊരുക്കി നിഷ
ജോജി തോമസ് കാഞ്ഞിരപ്പള്ളി: എട്ടു വർഷം മുന്പ് തിരുഹൃദയ ചെടിയിൽ നിന്ന് കൃഷിയുടെ മേഖലയിലേക്ക് കടന്നു വന്ന ബിസ്മി ഇന്ന് കേരളം അറിയപ്പെടുന്ന യുവകർഷകയാണ്. സ്ഥലപരിമിതി മൂലം ഇന്ന് പലരും കൃഷിയിലേക്ക് വരാൻ മടിക്കുന്പോൾ ഒരു ചെടിച്ചെട്ടി വയ്ക്കാൻ ഇടമുണ്ടെങ്കിൽ എത്ര കിലോ പച്ചക്കറി വേണമെങ്കിലും വിളയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ബിസ്മിയെന്ന ഈ യുവകർഷക. അയൽവാസികൾ തന്ന ചെടികളിൽ നിന്നും ചെടിക്കൃഷിയിലേക്ക് കടന്ന ബിസ്മി പിന്നീട് വീട്ടിൽ സ്വന്തമായി പച്ചക്കറിത്തോട്ടം തുടങ്ങി. വെർട്ടിക്കൽ കൃഷി രീതിയിലൂടെയാണ് പച്ചക്കറി കൃഷി നടത്തുന്നത്. മൂന്നരയടിയോളം പൊക്കത്തിൽ ഇരുന്പ് വല വളച്ചെടുത്ത് ഗ്രീൻ നെറ്റ് ഉപയോഗിച്ച് പൊതിഞ്ഞ് മണ്ണ് നിറച്ച് തൈകൾ നടുന്നതാണ് ഈ കൃഷി രീതി. ചകിരിച്ചോറും ചാണകവും വളമായി മണ്ണിനൊപ്പം ചേർക്കും. ഒരു കൂടയ്ക്കുള്ളിൽ മുപ്പതോ നാല്പതോ വരെ തൈകൾ നടാനാകും എന്നതാണ് ഈ കൃഷിയുടെ മറ്റൊരു പ്രത്യേകത. വെർട്ടിക്കൽ…
Read Moreതൃക്കൊടിത്താനം ഫൊറോന പള്ളിയുടെ ഓഫീസ് മുറി പൊളിച്ചു വൻ കവർച്ച; വൈദികരുടെ മുറികൾ ഓടാമ്പലിട്ട് പൂട്ടിയ നിലയിൽ
ചങ്ങനാശേരി: തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയുടെ ഓഫീസ് മുറി പൊളിച്ചു വൻ കവർച്ച. ഇന്നലെ രാത്രിയാണ് സംഭവം. പള്ളിയിൽനിന്നും വൈദിക മന്ദിരത്തിലേക്കുള്ള ഗ്രിൽ തുറന്ന് ഗ്ലാസ് ഡോറിന്റെ താഴെയുള്ള പ്ലൈവുഡ് ഇളക്കിമാറ്റിയാണ് മോഷ്ടാവ് വൈദികമന്ദിരത്തിൽ പ്രവേശിച്ചിരിക്കുന്നത്. താഴത്തെ നിലയിൽ താമസിക്കുന്ന വികാരിയുടെയും അസിസ്റ്റന്റ് വികാരിയുടെയും ഒന്നാം നിലയിലുള്ള മറ്റൊരു അസിസ്റ്റന്റ് വികാരിയുടെയും ഡീക്കന്റെയും മുറികൾ ഓടാന്പലിട്ട് പൂട്ടിയശേഷം പള്ളിയുടെ ഓഫീസിലെത്തിയാണു മോഷണം നടത്തിയത്. പള്ളിമുറിയുടെ വാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് ഒരു സ്റ്റീൽ അലമാരയും ഒരു തടി അലമാരയും പൊളിച്ചിട്ടുണ്ട്. സ്റ്റീൽ അലമാരയിൽ സൂക്ഷിച്ചിരുന്ന പണം മോഷണംപോയിട്ടുണ്ട്. എത്രത്തോളം രൂപയാണ് മോഷണം പോയതെന്നു പരിശോധിച്ചുവരികയാണെന്നു പള്ളിക്കൈക്കാരന്മാർ പറഞ്ഞു. സ്റ്റീൽ അലമാരയുടെ വാതിൽ തകർത്ത് ലോക്കറുകളെല്ലാം തുറന്നിട്ട നിലയിലാണ്. വികാരിയുടെ മുറിയുടെ പുറത്തുള്ള മേശയിൽ ഉണ്ടായിരുന്ന രേഖകളും പണവും ഓഫീസിലുണ്ടായിരുന്ന ചെക്കുകളും മോഷണംപോയതായി പള്ളി ഭാരവാഹികൾ പറഞ്ഞു.…
Read Moreവാസവനെ ഇറക്കി കോട്ടയം പിടിക്കാൻ സിപിഎം; സൈബർ സഖാക്കൾ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു
കോട്ടയം:കോട്ടയത്തെ സ്ഥാനാർഥി നിർണയത്തിൽ സിപിഎം ഇക്കുറി ഒരു പടി മുന്നിൽ. സ്ഥാനാർഥി നിർണയവും പ്രവർത്തക കണ്വൻഷനും ഒറ്റ യോഗത്തിൽ തീരുമാനിച്ചു. പിന്നാലെ സൈബർ സഖാക്കൾ പ്രചാരണവും ആരംഭിച്ചു. സിപിഎം ജില്ലാ സെക്രട്ടറി വി.എൻ.വാസവന്റെ പേര് കോട്ടയം പാർലമെന്റ് മണ്ഡലം കമ്മിറ്റി സംസ്ഥാന നേതൃത്വത്തിനു നിർദേശിച്ചു. ഇന്നലെ ചേർന്ന പാർലമെന്റ് കമ്മിറ്റി യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വൻ സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായവും വാസവൻ മത്സരിക്കണമെന്നാണ് എന്നറിയിച്ചതോടെ നേതൃത്വത്തിന് കോട്ടയത്തു നിന്ന് വാസവന്റെ പേര് മാത്രമാണ് നല്കിയിട്ടുള്ളത്. കഴിഞ്ഞ തവണ പ്രചാരണം തുടങ്ങിയ സിപിഎം സ്ഥാനാർഥിയെ മാറ്റിയാണ് ജനതാദളിന് സീറ്റ് നല്കിയത്. 12ന് വൈകുന്നേരം നാലിന് തിരുനക്കര മൈതാനത്ത് വിപുലമായ തെരഞ്ഞെടുപ്പ് കണ്വൻഷൻ നടത്താനും ഇന്നലെ ചേർന്ന പാർലമെന്റ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ,…
Read Moreപിഎസ് സി യുടെ മെല്ലെപ്പോക്ക്; സബ് ഇൻസ്പെക്ടർ പരീക്ഷ എഴുതിയിട്ട് നാലു വർഷം: നിയമനം വൈകുന്നു
കോട്ടയം: നാലു വർഷം മുൻപ് സബ് ഇൻസ്പെക്ടർ പരീക്ഷ എഴുതിയവരുടെ റാങ്ക് ലിസ്റ്റ് പോലും പ്രസിദ്ധീകരിക്കാതെ പിഎസ്്സി ഒളിച്ചുകളിക്കുന്നു. പോലീസ്, എക്സൈസ് വകുപ്പുകളിലേക്ക് ഓരോ വർഷവും പരീക്ഷ നടത്തി ചുറുചുറുക്കുള്ള യുവാക്കളെ സേനയിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന സർക്കാർ തീരുമാനം നിലനിൽക്കെയാണ് സബ് ഇൻസ്പെക്ടർ തസ്തികയിലേക്കുള്ള നിയമനം ഇഴയുന്നത്. 2015 മാർച്ചിലാണ് സബ് ഇൻസ്പെക്ടർ തസ്തികയിൽ പിഎസ്്സി അപേക്ഷ ക്ഷണിച്ചത്. സെപ്റ്റംബറിൽ എഴുത്തു പരീക്ഷയും 2016 മാർച്ചിൽ ഫിസിക്കൽ പരിശോധനയും നടത്തി. പിന്നീട് രണ്ടര വർഷം പിഎസ്്സി അനങ്ങിയില്ല. 2018 ഒക്ടോബറിൽ അഞ്ഞൂറിൽ അധികം പേരുടെ ചുരുക്കപ്പട്ടിക തയാറാക്കി ഇന്റർവ്യു നടത്തി. പിന്നീട് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല. ഇതിനിടെ 2014ലെ ലിസറ്റിൽ നിന്ന് 190 പേർക്ക് നിയമനം നല്കി. ഈ പട്ടികയിൽ ബാക്കിയുള്ളവരെക്കൂടി നിയമിക്കുന്നതിനു വേണ്ടി സ്വാധീനം ചെലുത്തുന്നതാണ് നാലു വർഷത്തിനു ശേഷവും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതിനു…
Read Moreജനവിധി തേടാൻ ജനപക്ഷവും; കോട്ടയത്ത് പി.ജെ.ജോസഫ് മത്സരിച്ചാൽ പിന്തുണയ്ക്കുമെന്ന് പി.സി.ജോർജ്
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനപക്ഷം പാർട്ടി മത്സരിക്കുമെന്ന് പി.സി.ജോർജ് എംഎൽഎ. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയെ നിർത്തുമെന്ന് പറഞ്ഞ ജോർജ്ജ് കോട്ടയത്ത് പി.ജെ.ജോസഫ് മത്സരിച്ചാൽ പിന്തുണയ്ക്കുമെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഭാഗമായിരുന്ന ജോർജ് പക്ഷേ പത്തനംതിട്ടയിൽ ആന്റോ ആന്റണിയുടെ പ്രചരപരിപാടികളിൽ നിന്ന് വിട്ടുനിന്നിരുന്നു. ആന്റോയ്ക്കെതിരെ തെരഞ്ഞെടുപ്പ് ഘട്ടത്തിൽപോലും ശക്തമായ വിമർശനമായിരുന്നു ജോർജ് അന്ന് നടത്തിയിരുന്നത്.
Read Moreകെമിസ്ട്രി ചതിച്ചു! പ്ലസ്ടു പരീക്ഷയുടെ ആദ്യദിനം വിദ്യാർഥികൾക്ക് സമ്മാനിച്ചത് കയ്പ് നിറഞ്ഞ അനുഭവം
തൊടുപുഴ: പ്ലസ്ടു പരീക്ഷയുടെ ആദ്യദിനം വിദ്യാർഥികൾക്ക് സമ്മാനിച്ചത് കയ്പ് നിറഞ്ഞ അനുഭവം. പ്ലസ് വണ്ണിന് എപ്ലസ് ലഭിച്ചവർക്കുപോലും കഠിനമായിരുന്നു ചോദ്യങ്ങൾ. ശരാശരി നിലവാരം പുലർത്തുന്ന വിദ്യാർഥികൾക്ക് പരീക്ഷ പാസാകുമോയെന്ന കാര്യത്തിൽ ആശങ്കനിലനിൽക്കുകയാണ്. വിഭ്യാഭ്യാസ വകുപ്പ് കനിഞ്ഞില്ലെങ്കിൽ നല്ലൊരുശതമാനം വിദ്യാർഥികൾക്കും വിജയിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ആദ്യത്തെ ഏതാനും ചോദ്യങ്ങൾക്ക് മാത്രമാണ് എളുപ്പത്തിൽ ഉത്തരമെഴുതാൻ കഴിയുമായിരുന്നത്. ചുട്ടുപൊള്ളുന്ന വേനൽചൂടിനൊപ്പം ആദ്യദിനത്തിലെ പരീക്ഷ അതികഠിനമായതോടെ ഇനിയുള്ള പരീക്ഷ എങ്ങനെയായിരിക്കുമെന്ന ചിന്ത വിദ്യാർഥികളെ അലട്ടുന്നുണ്ട്. മോഡൽ പരീക്ഷയുടെ ചോദ്യം പോലെ അവസാന പരീക്ഷയുടെ ചോദ്യങ്ങൾ തങ്ങളെ വലയ്ക്കില്ലെന്ന വിദ്യാർഥികളുടെ പ്രതീക്ഷയ്ക്കാണ് ഇതൊടെ മങ്ങലേറ്റിരിക്കുന്നത്.
Read Moreവഴിവിട്ട ബന്ധങ്ങൾ! ബിസിനസുകാർക്ക് ലോൺ വാഗ്ദാനം നൽകി തട്ടിപ്പുനടത്തിയ സംഘത്തിന്റെ ജീവിതരീതി അത്ഭുതപ്പെടുത്തും
മാള: താമസിക്കാൻ മൂന്നുനില മാളിക, സഞ്ചരിക്കാൻ ഓഡി, ജാഗ്വർ, പജീറോ ഉൾപ്പെടെയുള്ള മുന്തിയ ഇനം കാറുകൾ, വഴിവിട്ട ബന്ധങ്ങൾ. ഇതായിരുന്നു തട്ടിപ്പു സംഘത്തിന്റെ ആഡംബര ജീവിതരീതി. ചോദ്യം ചെയ്യലിൽ പ്രതികൾ വിവിധ കോളജുകളിൽ പഠിക്കുന്നവരാണെന്നു കണ്ടെത്തി. തട്ടിപ്പു സംഘാംഗങ്ങളുടെ വ്യാജപേരിൽ ബംഗളൂരു വിലാസത്തിൽ വ്യാജ ഐഡന്റിറ്റി കാർഡുകൾ നിർമിച്ച് അതുപയോഗിച്ചാണ് ബാങ്ക് അക്കൗണ്ട് തുടങ്ങിയത്. തിരക്കേറിയ ബസ് സ്റ്റാൻഡ് പോലുള്ള സ്ഥലത്തെ ചെറിയ മൊബൈൽ ഷോപ്പുകളിൽനിന്നാണ് സിം കാർഡുകൾ എടുത്തിരുന്നത്. ഇവ ഉപയോഗിച്ചാണ് തട്ടിപ്പിനുള്ള സന്ദേശങ്ങളും മറ്റ് ഓൺലൈൻ ആവശ്യങ്ങളും നടത്തിയിരുന്നത്. ആഡംബര വാഹനങ്ങളിലെ യാത്ര ഇരകളെ വിശ്വസിപ്പിക്കാനായിരുന്നു. ഉത്തരേന്ത്യൻ യുവതികളെ ഭാര്യമാരായി ചിത്രീകരിച്ചാണ് വാടകയ്ക്ക് വീടുകൾ എടുത്തിരുന്നത്. ഇരകളെ വിശ്വസിപ്പിക്കാൻ ഓഫീസ് എന്ന് പറയുന്ന സ്ഥലത്ത് ഈ യുവതികളെ ജീവനക്കാരായി നിർത്തുകയും ചെയ്തു. വാടകവീട്ടിൽ പുറമെനിന്നു വരുന്നവരെ നിരീക്ഷിക്കാനായി സിസിടിവി ഉൾപ്പെടെയുള്ള സംവിധാനങ്ങളും ക്രമീകരിച്ചിരുന്നു. ബംഗളൂരിലെ…
Read More