കോട്ടയം: കോടിമത പാലത്തിനു സമീപം കാർ മറിഞ്ഞ് നാലു പേർക്ക് പരിക്കേറ്റു. പാലത്തിന്റെ തെക്ക് ഇടതു വശത്തെ പൈപ്പ് തകർത്ത് ആറ്റുതീരത്തേക്ക് ഇടിച്ചുകയറിയ നിലയിലാണ് കാർ കിടക്കുന്നത്. ആരുടെയും നില ഗുരുതരമല്ല. ഇന്നു പുലർച്ചെ നാലു മണിയോടെയാണ് അപകടം. തിരുവനന്തപുരത്ത് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം തിരികെ വരികയായിരുന്ന തൃശൂർ വടക്കാഞ്ചേരിയിലുള്ള കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അപകട വിവരം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേർന്നാണ് പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. വടക്കാഞ്ചേരി മുണ്ടത്തിക്കോട് ചീരന്പൽ വീട്ടിൽ തോമസ് (45), ഭാര്യ റിൻസി തോമസ് (33), മകൻ എബിൻ വി.സി. (12), തോമസിന്റെ സഹോദരന്റെ മകൻ പ്രിൻസ് (23) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. രണ്ടു കുട്ടികൾ ഉൾപ്പെടെ എട്ടുപേരാണ് അപകടത്തിൽപ്പെട്ട സ്വിഫ്റ്റ് കാറിൽ ഉണ്ടായിരുന്നത്.
Read MoreCategory: Kottayam
തരിശു കിടന്ന പാടശേഖരങ്ങളെല്ലാം പച്ചപ്പണിഞ്ഞു; കൊയ്ത്തുപാട്ടിന് കാതോർത്ത് കോട്ടയം
കോട്ടയം: കോട്ടയത്ത് നെൽകൃഷിയിലൂടെ പച്ചപ്പ് തിരിച്ചു വരികയാണ്. തരിശുരഹിത കോട്ടയത്തിലേക്ക് ഇനി അധിക ദൂരമില്ല. അതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിൽ സർക്കാരിനൊപ്പം ജില്ലാ പഞ്ചായത്തും കോട്ടയം നഗരസഭയും ചേർന്നു കഴിഞ്ഞു. മീനച്ചിലാർ-മീനന്തറയാർ- കൊടൂരാർ നദീ പുനർസംയോജനപദ്ധതിയിലൂടെ രൂപപ്പെട്ട ജനകീയ കൂട്ടായ്മകളിലൂടെയാണ് ജില്ലയിൽ കൃഷി തിരികെ കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നത്. ജലവിഭവവകുപ്പിന്റെയും കൃഷിവകുപ്പിന്റെയും ഇടപെടലിലൂടെ സാധ്യമാക്കിയ വീണ്ടെടുപ്പ് വിപുലമാക്കാൻ സംസ്ഥാന ബജറ്റിൽ 25കോടി വകയിരുത്തി. ജില്ലപഞ്ചായത്ത് ബജറ്റിൽ ഒരുകോടിയും കോട്ടയം നഗരസഭ ബജറ്റിൽ തരിശുപാടം ഉൾപ്പെടെ 1,050 ഹെക്ടറിൽ നെൽകൃഷിക്കായി ഒരുകോടി അനുവദിച്ചിട്ടുണ്ട്. തരിശുനിലങ്ങളിലടക്കം 3,200 ഏക്കർ നെൽകൃഷിയാണ് വീണ്ടെടുത്തത്. മീനന്തറയാറിെൻറ തീരത്തെ 1,200ഏക്കറും കൊടൂരാറിെൻറ തീരത്തെ 2,000 ഏക്കറിലുമാണ് കൃഷിയിറക്കിയത്.വർഷങ്ങളോളം തരിശുകിടന്ന മെത്രാൻ കായൽ, ഈരയിൽകടവ് പാടശേഖരം, കടനാട് പാടശേഖരം, കോടിമത -മുപ്പായിക്കാട് 200 ഏക്കർ പാടശേഖരം, പനച്ചിക്കാട് പഞ്ചായത്തിലെ വിവിധപ്രദേശങ്ങളിലായി 226 ഏക്കർ പാടശേഖരം എന്നിവിടങ്ങളിൽ അതിവേഗമാണ്…
Read Moreയാത്രക്കാരെ അപകടത്തിൽ നിന്ന് രക്ഷിച്ചശേഷം മരണത്തിനു കീഴടങ്ങിയ കെഎസ്ആർടിസി ഡ്രൈവർ സാജു മാത്യുവിന് നാട് യാത്രയേകി
കോട്ടയം: ഹൃദയാഘാതത്തെ തുടർന്ന് ബസ് നിർത്തി യാത്രക്കാരെ അപകടത്തിൽനിന്ന് രക്ഷിച്ച ശേഷം മരണത്തിന് കീഴടങ്ങിയ കെഎസ്ആർടിസി ഡ്രൈവർ തിടനാട് തട്ടാരുപറന്പിൽ സാജു മാത്യു(40)വിന് നാടിന്റെ അന്ത്യാഞ്ജലി. ഇന്നു രാവിലെ മണിയംകുളം സെന്റ് ജോസഫ് പള്ളിയിൽ സംസ്കാരം നടന്നു. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറായിരുന്നു. ഇന്നലെ ഈരാറ്റുപേട്ട ഡിപ്പോയിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ കെഎസ്ആർടിസി ജീവനക്കാരും പൊതുപ്രവർത്തകരും യാത്രക്കാരും അന്തിമോപചാരം അർപ്പിച്ചു. ഞായരാഴ്ച രാവിലെ 9.50ന് ബസ് തിരുവനന്തപുരത്തിനു പോകുന്പോഴായിരുന്നു ദുരന്തം. ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നും സർവീസ് ആരംഭിക്കുന്ന ചേന്നാട്-തിരുവനന്തപുരം കെഎസ്ആർടിസി ബസിലെ ഡ്രൈവറായിരുന്ന സാജു. യാത്രയ്ക്കിടിയിൽ ബസ് കോട്ടയം ബസ് സ്റ്റാൻഡ് പിന്നിട്ട് കോടിമതയിൽ എത്തിയപ്പോഴാണ് സാജുവിനു ശാരീരികാസ്വാസ്ഥ്യമുണ്ടായത്. തുടർന്ന് ബസ് റോഡരികിൽ നിർത്തിയശേഷം സാജു മാത്യു സ്റ്റിയറിംഗ് വീലിന് മുകളിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ബസിലുണ്ടായിരുന്ന മറ്റൊരു ഡ്രൈവർ സാജുമാത്യുവിനെ വേഗം ബസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുൻപേ…
Read Moreഅവഗണനയുടെ ഓരുകാറ്റ് ! വൈക്കത്തെ കൂറ്റൻ മണി നശിക്കുന്നു; ചെലവ് 15 ലക്ഷം
വൈക്കം: വൈക്കം ബോട്ടുജെട്ടിക്ക് സമീപം കുട്ടികളുടെ പാർക്കിനു മുൻവശത്തായി സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ മണിയോട് അധികൃതർ കാട്ടുന്ന അവഗണനയിൽ പ്രതിഷേധം ശക്തമാകുന്നു. കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ 2015 ഓഗസ്റ്റ് 23നാണ് വഴിയോര ശിൽപം പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ വിനിയോഗിച്ച് വൈക്കം കായലോരത്ത് മണി സ്ഥാപിച്ചത്. കൊച്ചി ബിനാലെയിൽ കോതനല്ലൂർ സ്വദേശി ജിജി സ്കറിയ അവതരിപ്പിച്ച ഇൻസ്റ്റലേഷനായിരുന്നു ഈ കൂറ്റൻ മണി. കാലത്തിന്റെ നിലയ്ക്കാത്ത പ്രവാഹത്തെ അടയാളപ്പെടുത്തുന്ന നാഴികമണി വൈക്കം സത്യഗ്രഹമടക്കമുള്ള സാമൂഹ്യ മുന്നേറ്റങ്ങളുടെ ഭൂമികയായ വൈക്കത്ത് സ്ഥാപിക്കുന്നത് ഏറെ അർഥപൂർണമാകുമെന്നതിന്റെ അടിസ്ഥാനത്തിലാണ് കൂറ്റൻമണി വൈക്കത്തേക്ക് മാറ്റി സ്ഥാപിച്ചത്. മണിയിലെ സുഷിരങ്ങളിൽ നിന്നു ജലകണങ്ങൾ ഇറ്റുവീഴുന്ന വിധമാണ് ശിൽപത്തിന്റെ രൂപകൽപന. ജലകണങ്ങൾ മണിയിൽ നിന്നു പൊഴിയണമെങ്കിൽ മോട്ടോർ പ്രവർത്തിപ്പിക്കണം. എന്നാൽ മണിയുമായുള്ള വൈദ്യുതബന്ധം അധികൃതർ വേർപെടുത്തിയിരിക്കുന്നതിനാൽ ജലകണങ്ങൾ ഇറ്റുവീഴുന്നില്ല. മൂന്ന് ഇരുന്പുതൂണുകളിലാണ് മണി ഘടിപ്പിച്ചിരിക്കുന്നത്. കായലിൽ…
Read Moreകിടങ്ങൂർ പോലീസ് സ്റ്റേഷനു മുന്നിലെ ഗതാഗതക്കുരുക്ക്: കാരണം പോലീസുകാരോ?
കിടങ്ങൂർ: വഴിയിൽ കിടക്കുന്ന വണ്ടികളെല്ലാം ഓരോ കേസിൽപ്പെട്ടതാ. കേസ് തീരാതെ അതൊന്നും മാറ്റാനാവില്ല. ഒടുവിൽ പിടികൂടിയ ടിപ്പറിലുണ്ടായിരുന്ന കല്ലും മണ്ണും കൂടി വഴിയരികിലേക്ക് ഇറക്കിയതോടെ ഗതാഗത തടസം രൂക്ഷമായി. കിടങ്ങൂർ പോലീസ് സ്റ്റേഷന് മുന്പിലെ റോഡിലാണ് ഗതാഗത തടസം സൃഷ്ടിക്കുന്ന രീതിയിൽ പോലീസ് പിടിച്ച വാഹനങ്ങളും മറ്റും കിടക്കുന്നത്. വിവിധ കേസുകളിൽ ഉൾപ്പെട്ട് പിടിച്ചെടുത്ത വലുതും ചെറുതുമായ വാഹനങ്ങൾ സ്റ്റേഷൻ പരിസരത്തും വഴിയരികിലുമായാണ് സൂക്ഷിച്ചിട്ടുള്ളത്. ബസുകളും ടോറസ് ലോറികളുമടക്കമുള്ള വലിയ വാഹനങ്ങൾ ഇവിടെ വഴിയരികിൽ സൂക്ഷിച്ചിരിക്കുന്നത് പതിവ് കാഴ്ചയാണ്. കൂടാതെ കഴിഞ്ഞ 20ന് പിടിച്ചെടുത്ത ടിപ്പർ ലോറികൾ ഉടമകൾക്ക് വിട്ടു നൽകുന്നതിനുള്ള ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ലോറികളിലുണ്ടായിരുന്ന കരിങ്കല്ലും മണ്ണും ലേലം ചെയ്യുന്നതിലേക്കായി പോലീസ് സ്റ്റേഷന് മുൻവശത്തുള്ള റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നതും ഗതാഗത തടസത്തിന് കാരണമാകുന്നുണ്ട്. സമീപത്തുള്ള ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളടക്കമുള്ള വഴിയാത്രക്കാർ ഇതുമൂലം ബുദ്ധിമുട്ടിലാണ്. വഴിയരികിലും നടപ്പാതയിലുമായി സൂക്ഷിച്ചിരിക്കുന്ന…
Read Moreഎവിടെ മത്സരിച്ചാലും ഞാന്‍ ജയിക്കും! ലോക്സഭയിലേക്ക് മത്സരിക്കാൻ താത്പര്യമുണ്ട്: പി.ജെ. ജോസഫ്
തൊടുപുഴ: ലോക്സഭയിലേക്ക് മത്സരിക്കാൻ താൽപര്യമുണ്ടെന്ന് പി.ജെ ജോസഫ്. കോട്ടയം സീറ്റിനു പുറമെ ഇടുക്കിയോ ചാലക്കുടിയോ വേണം. രണ്ടു സീറ്റിൽ എവിടെ മത്സരിച്ചാലും താൻ ജയിക്കും. ഇക്കാര്യം കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽഗാന്ധിയെ അറിയിച്ചിട്ടുണ്ട്. കോട്ടയത്ത് നിഷ ജോസ് കെ. മാണി മത്സരിക്കുമെന്നത് അഭ്യൂഹം മാത്രം. ആര് മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കും. രണ്ട് സീറ്റെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും 91ൽ തോറ്റത് രാജീവ് ഗാന്ധി മരിച്ച സാഹചര്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
Read Moreവാഗമണ്‍ തൂക്കുപാലം അപകടം: മുന്നറിയിപ്പ് അവഗണിച്ചെന്നു റിപ്പോർട്ട്; കൈ കഴുകി ടൂറിസം വകുപ്പ്
തൊടുപുഴ: വാഗമണ്‍ വിനോദ സഞ്ചാര കേന്ദ്രത്തിൽ സൂയിസൈഡ് പോയിന്റിനു സമീപം പ്ലാസ്റ്റിക് കയറിൽ നിർമിച്ച തൂക്കുപാലം (ബർമാ പാലം ) തകർന്നു വീണ് സന്ദർശകർക്കു പരിക്കേറ്റ സംഭവത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ ടൂറിസം വകുപ്പിന് റിപ്പോർട്ട് നൽകി. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടതനുസരിച്ചാണ് ഡിടിപിസി സെക്രട്ടറി റിപ്പോർട്ട് നൽകിയത്. പ്രവേശനാനുമതി നിഷേധിക്കപ്പെട്ടിരുന്ന തൂക്കു പാലത്തിൽ അനുവദനീയമായതിലും കൂടുതൽ ആളുകൾ കയറിയതാണ് അപകടത്തിനിടയാക്കിയതെന്നു റിപ്പോർട്ടിൽ പറയുന്നു. അഞ്ചു പേർക്ക് കയറാവുന്ന കയർ തൂക്കുപാലത്തിൽ 30 പേർ ഒന്നിച്ചു കയറിയതാണ് പാലം പൊട്ടിവീഴാനിടയാക്കിയതെന്നു റിപ്പോർട്ടിൽ വ്യക്തമാക്കി. കൂടാതെ വാഗമണ്‍ വിനോദ സഞ്ചാര മേഖലയിൽ വർഷങ്ങളായി സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നുണ്ടെങ്കിലും കേന്ദ്ര സർക്കാരിന്റെ ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമിച്ച അഡ്വഞ്ചർ പാർക്കിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ലെന്നും പറയുന്നു. ഇത് പ്രവേശ കവാടത്തിൽ ഗേറ്റ് പാസ് നൽകുന്ന വേളയിൽ സുരക്ഷാ ജീവനക്കാർ…
Read Moreവാഗമണിൽ തൂക്കുപാലം പൊട്ടി വീണ് അപകടം; 15പേർക്ക് പരിക്ക്
ഇടുക്കി: വാഗമണിൽ തൂക്കുപാലം പൊട്ടിവീണുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്ക്. വാഗമണിലെ ആത്മഹത്യാ മുനമ്പിലാണ് സംഭവം. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ എട്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിധിയിൽ അധികം ആളുകൾ കയറിയതാണ് അപകടത്തിന് കാരണമെന്ന് ഇവിടുത്തെ സുരക്ഷാ ജീവനക്കാർ വ്യക്തമാക്കി. ഒരേ സമയം നാല് പേർക്ക് മാത്രം കയറാൻ അനുവാദമുള്ള തൂക്കുപാലത്തിലേയ്ക്ക് 15ലേറപ്പേർ നിർദേശങ്ങൾ അവഗണിച്ച് കയറുകയായിരുന്നുവെന്നാണ് വിവരം. അങ്കമാലി മഞ്ഞപ്ര ചുള്ളി സെന്റ.ജോർജ് പള്ളിയിൽ നിന്ന് ഇവിടെ വിനോദയാത്രക്കെത്തിയ സൺഡേ സ്കൂൾ അധ്യാപകരുടെ 30 അംഗ സംഘത്തിലെ 15ലേറെ പേരാണ് അപകടത്തിൽപ്പെട്ടത്.
Read Moreളാക്കാട്ടൂരിൽനിന്നു കാണാതായ വിദ്യാർഥിയെ റബർത്തോട്ടത്തിലെ ആളൊഴിഞ്ഞ വീട്ടിൽനിന്നു കണ്ടെത്തി; കാണാതായതിനെക്കുറിച്ച് പെൺകുട്ടി പറഞ്ഞത്
ളാക്കാട്ടൂർ: ളാക്കാട്ടൂരിൽനിന്നു കാണാതായ പ്ലസ് വൺ വിദ്യാർഥിയെ പള്ളിക്കത്തോട് മൂഴൂർ ഭാഗത്തെ റബർത്തോട്ടത്തിലെ ആളൊഴിഞ്ഞ വീട്ടിൽനിന്നു കണ്ടെത്തി. അവശനിലയിൽ കണ്ടെത്തിയ വിദ്യാർഥിയെ പോലീസ് പാന്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് കുട്ടിയെ കാണാതായത്. ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് വിദ്യാർഥിയെ കണ്ടെത്തിയത്.
Read More2000 രൂപയുടെ കുക്കർ വാങ്ങിയപ്പോൾ ആഡംബരകാർ സമ്മാനം! യുവാവിനെ കബളിപ്പിച്ച് കൊണ്ടുപോയത് 31,700 രൂപ
കോട്ടയം: ഓണ്‍ലൈനിൽ കുക്കർ വാങ്ങിയ ആൾക്ക് മഹീന്ദ്ര കന്പനിയുടെ 16 ലക്ഷത്തിന്റെ വാഹനം സമ്മാനം ലഭിച്ചെന്നു പറഞ്ഞ് കബളിപ്പിച്ച് 31,700 രൂപ തട്ടിയെന്നു പരാതി. ഓണ്‍ലൈനിൽ സാധനങ്ങൾ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട ഏറ്റവും പുതിയ തട്ടിപ്പാണിതെന്നു കരുതുന്നു. നിലയ്ക്കൽ സ്വദേശി രതീഷ് എന്നയാളെയാണ് ആരോ കബളിപ്പിച്ചത്. കറുകച്ചാൽ പോലീസിൽ നല്കിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രതീഷ് ഓണ്‍ ലൈനിൽ 2000 രൂപ വിലയുള്ള കുക്കർ വാങ്ങി. ഇതിനു ശേഷം ഒരാൾ രതീഷിന്റെ ഫോണിലേക്ക് വിളിച്ച് കുക്കർ വാങ്ങിയതിന് എക്സ്യുവി 500 എന്ന വാഹനം സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ചു. വാഹനത്തിന്റെ രജിസ്ട്രേഷൻ, ഇൻഷ്വറൻസ് എന്നിവയ്ക്കായി 31,700 രൂപ അടയ്ക്കണമെന്നും വിശ്വസിപ്പിച്ചു. ” പല തവണയായി തുക അടച്ചു. വിളിച്ചയാൾ പറഞ്ഞ അക്കൗണ്ടിലേക്കാണ് തുക നിക്ഷേപിച്ചത്. ദിവസങ്ങൾ കഴിഞ്ഞിട്ടും വണ്ടി കിട്ടാതായപ്പോൾ മുൻപ് വിളിച്ച നന്പരിലേക്ക് വിളിച്ചപ്പോൾ നന്പർ നിലവിലില്ല…
Read More