തൊടുപുഴ: യോഗത്തിനിടെ മൈക്ക് പണിമുടക്കിയതിൽ മന്ത്രി ക്ഷുഭിതനായി. വെള്ളിയാമറ്റം പഞ്ചായത്തിലെ തടിയനാൽ അംബേദ്ക്കർ സെറ്റിൽമെന്റ് വികസന പദ്ധതിയുടെ നിർമാണോദ്ഘാടനം നിർവഹിച്ച് മന്ത്രി എ.കെ.ബാലൻ പ്രസംഗിക്കുന്നതിനിടെയാണ് മൈക്ക് തകരാറിലായത്. ഇതോടെ ക്ഷുഭിതനായ മന്ത്രി വേദിയിലുണ്ടായിരുന്ന സംഘാടകരോടും ഉദ്യോഗസ്ഥരോടും നിയന്ത്രണം വിട്ട് പൊട്ടിത്തെറിച്ചു. മൈക്കില്ലാതെയാണ് കുറച്ച് സമയം മന്ത്രി പ്രസംഗിച്ചത്. തകരാർ പരിഹരിക്കുന്നതിനിടെ മൈക്കിൽ നിന്നും അപശബ്ദം കേട്ടതും അദ്ദേഹത്തെ അസ്വസ്ഥനാക്കി. ഇതോടെ ദേഷ്യത്തിലായ മന്ത്രി മൈക്ക് എടുത്തെറിയണമെന്നുണ്ടെന്നും മന്ത്രി മൈക്ക് തട്ടിയെറിഞ്ഞെന്ന വാർത്ത നാളെ വരുമെന്നുള്ളതുകൊണ്ട് അത് ചെയ്യുന്നില്ലെന്നും യോഗത്തിൽ പറഞ്ഞു. മൈക്ക് സെറ്റിന്റെ ഉത്തരവാദിത്വം ആർക്കെന്ന് തിരക്കിയ മന്ത്രി വാടക നൽകരുതെന്നും നിർദേശിച്ചു. പണി മുടക്കിയ മൈക്ക് ഏറെ സമയത്തിനു ശേഷമാണ് നന്നാക്കിയത്.
Read MoreCategory: Kottayam
പത്ത് ദിവസമായി വഴിയരിൽ പാർക്ക് ചെയ്ത ബൈക്കിന് ഇന്ത്യ-പാക് യുദ്ധവുമായി ബന്ധം; ചാമംപതാലിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ ബൈക്കിനെക്കുറിച്ചുള്ള പ്രചാരണങ്ങൾ കേട്ടാൽ ഞെട്ടും
കോട്ടയം: ബൈക്കിൽ ബോംബ്. അതല്ല മോഷ്ടിച്ചതാ. ആകാംക്ഷയും ജിജ്ഞാസയും പരിഭ്രാന്തിയും കലർന്ന അന്തരീക്ഷത്തിൽ ചാമംപതാൽ പ്രദേശം കലങ്ങിമറിഞ്ഞു. പത്ത് ദിവസമായി വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിനെക്കുറിച്ചുള്ള നാട്ടുകാരുടെ പ്രചാരണങ്ങൾ ഇങ്ങനെ നീണ്ടു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ബോംബ് ആണെന്നു വിശ്വസിക്കുന്നവരായിരുന്നു ഏറെ. എന്നാൽ പത്തു ദിവസമായിട്ടും ബോംബ് പൊട്ടിയില്ലല്ലോ എന്നായിരുന്നു മറ്റു ചിലരുടെ പ്രതികരണം. പത്തുദിവസം കഴിഞ്ഞതോടെ ബൈക്കിനെ ചുറ്റിപ്പറ്റി നിരവധി കഥകൾ പ്രചരിക്കുന്നതിനിടെ ആരോ ജില്ലാ പോലീസ് ചീഫിനെ വിവരം അറിയിച്ചു. പോലീസ് മണിമല എസ്ഐയോട് അന്വേഷിക്കാൻ നിർദേശം നല്കി. ബൈക്കിന്റെ നന്പർ വച്ച് നടത്തിയ അന്വേഷണത്തിൽ പൊൻകുന്നം സ്വദേശിയുടെ ബൈക്കാണെന്ന് വ്യക്തമായി. പിന്നീട് അന്വേഷണം പൊൻകുന്നം പോലീസിന് കൈമാറി. പോലീസ് ബൈക്കുടമയുടെ മേൽവിലാസം തേടി അലഞ്ഞു. ഒടുവിൽ ആളെ കണ്ടെത്തി. ബൈക്ക് വഴിയിലിരിക്കുകയാണെന്ന് പറഞ്ഞപ്പോൾ ഉടമയ്ക്ക് ആദ്യം പരിഭ്രാന്തിയായി. സഹോദരൻ ബൈക്കുമായി…
Read Moreഈ ക്രൂരത വേണോ? എസ്എസ്എൽസി പരീക്ഷ തുടങ്ങാൻ 13 ദിവസം മാത്രം; പഠന വൈകല്യ സർട്ടിഫിക്കറ്റ് വൈകിപ്പിച്ച് ജില്ലാ ആശുപത്രി; സംഭവത്തെക്കുറിച്ച് മാതാപിതാക്കളുടെ പരാതി ഇങ്ങനെ…
കോട്ടയം: പഠന വൈകല്യ സർട്ടിഫിക്കറ്റ് കിട്ടാൻ നെട്ടോട്ടമോടുകയാണ് രക്ഷിതാക്കൾ. പാവപ്പെട്ട രക്ഷിതാക്കൾ പണിക്കു പോലും പോകാതെയാണ് ജനറൽ ആശുപത്രിയിൽ കാത്തിരിക്കുന്നത്. ദിവസങ്ങളോളം ഓഫീസിൽ കയറിയിറങ്ങിയിട്ടും സർട്ടിഫിക്കറ്റ് കിട്ടാതെ നിരാശരായി മടങ്ങുകയാണ് പലരും. എസ്എസ്എൽസി പരീക്ഷ തുടങ്ങാൻ ഇനി 13 ദിവസം മാത്രം. മാർച്ച് 13നാണ് പരീക്ഷ ആരംഭിക്കുന്നത്. അതിനു മുന്പായി ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകളുടെ വിതരണമാണ് അവതാളത്തിലായത്. പഠന വൈകല്യ സർട്ടിഫിക്കറ്റ് നൽകുന്ന കോട്ടയം ജില്ലയിലെ ഏക സെന്റർ കോട്ടയം ജനറൽ ആശുപത്രിയാണ്. വിവിധ പരിശോധനകൾ നടത്തി മെഡിക്കൽ ബോർഡിൽ ഹാജരായ കുട്ടികൾക്ക് ഇനിയും സർട്ടിഫിക്കറ്റുകൾ ലഭ്യമായിട്ടില്ല. നൂറുകണക്കിനു രക്ഷിതാക്കളും വിദ്യാർഥികളും ഇപ്പോഴും ജനറൽ ആശുപത്രിയിൽ കാത്തിരിപ്പ് തുടരുകയാണ്. ആശുപത്രിയിൽ എത്തുന്നവരോട് ഓരോ തീയതി പറഞ്ഞ് നീട്ടിക്കൊണ്ടുപോകുകയാണ് മെഡിക്കൽ ബോർഡ്. രക്ഷിതാക്കൾ ജില്ലാ കളക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് സർട്ടിഫിക്കറ്റ് നൽകുന്നത് വേഗത്തിലാക്കണമെന്ന നിർദേശം വന്നിട്ടും സർട്ടിഫിക്കറ്റ് വിതരണം…
Read Moreകുട്ടികളുടെ ആശുപത്രിയിൽ ഫാർമസി, എക്സ് റേ, ലാബ് സൗകര്യങ്ങൾ 24 മണിക്കൂറും വേണമെന്ന ആവശ്യം ശക്തമാകുന്നു
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ മുഴുവൻ സമയ ലാബ്, എക്സ്റേ, ഫാർമസി സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് രോഗികളുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. ആശുപത്രിയിൽ ഈ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് നിർധനരായ രോഗികളുടെ രക്ഷിതാക്കൾ. കുട്ടികളുടെ ആശുപത്രിയിൽ വൈകുന്നേരം അഞ്ചു മണിക്ക് ഏതെങ്കിലും തരത്തിലുള്ള മരുന്ന് വാങ്ങണമെങ്കിൽ ഏകദേശം രണ്ടു കിലോമീറ്റർ യാത്ര ചെയ്യണം. രാത്രി കാലങ്ങളിൽ ഇത് നിരവധി ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും ആക്ഷേപമുണ്ട്. അപകടത്തിൽപ്പെട്ടോ അല്ലാതെയോ വരുന്ന കുട്ടികൾക്ക് എക്സ് റേ ആവശ്യമായി വന്നാലും, വിവിധ തരത്തിലുള്ള പരിശോധനകൾ വന്നാലും ഇതു തന്നെയാണ് രീതി.വികസനത്തിന്റെ പാതയിൽ മെഡിക്കൽ കോളജ് തിളങ്ങുന്ന ഘട്ടത്തിൽ കുട്ടികളുടെ ആശുപത്രിയെ അവഗണിക്കുകയാണെന്ന ആരോപണമുണ്ട്. കുട്ടികളുടെ ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫാർമസി, ലാബ്, എക്സറേ സൗകര്യങ്ങൾ സജ്ജീകരിക്കുവാൻ ഇനിയെങ്കിലും അധികൃതർ തയ്യാറാകണമെന്നാണ് ചികിത്സക്കായി എത്തുന്ന രോഗികളുടെ രക്ഷിതാക്കളുടെ ആവശ്യം.
Read Moreഎംജി കലോത്സവ റാലി; കോട്ടയം നഗരത്തിൽ ഇന്നുച്ചകഴിഞ്ഞ് ഗതാഗത നിയന്ത്രണം
കോട്ടയം: എംജി യൂണിവേഴ്സിറ്റി കലോത്സവത്തോട് അനുബന്ധിച്ച് റാലി നടക്കുന്നതിനാൽ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നു മുതൽ കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പോലീസ് പരേഡ് ഗ്രൗണ്ടിൽനിന്ന് ആരംഭിക്കുന്ന റാലി കളക്ടറേറ്റ് ജംഗ്ഷനിൽനിന്നു കെകെ റോഡുവഴി തിരുനക്കര മൈതാനത്തേക്ക് പോകുന്പോൾ കഞ്ഞിക്കുഴിയിൽനിന്നും നഗരത്തിലേക്കു വരുന്ന വാഹനങ്ങൾ ഈസ്റ്റ് പോലീസ് ജംഗ്ഷനിൽനിന്നും പോലീസ് ക്ലബ്, ലോഗോസ്, ശാസ്ത്രി റോഡുവഴി പോകണം. നഗരത്തിൽനിന്നും കഞ്ഞിക്കുഴി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ ലോഗോസ്, റബർ ബോർഡ് വഴി സഞ്ചരിക്കണം.റാലി ബിസിഎം കോളജ് ജംഗ്ഷനിലെത്തുന്പോൾ കഞ്ഞിക്കുഴി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കളക്ടറേറ്റ്, ലോഗോസ്, ശാസ്ത്രി റോഡ്, ശീമാട്ടി റൗണ്ടാന വഴി പോകണം.
Read Moreഅക്ഷര നഗരിക്ക് അവിസ്മരണീയ മുഹൂർത്തങ്ങളുമായി എംജി കലോത്സവത്തിന് നാളെ തിരശീല ഉയരും; നടൻ ഹരിശ്രീ അശോകൻ ഉദ്ഘാടനം നിർവഹിക്കും
കോട്ടയം: എംജി സർവകലാശാല കലോത്സവത്തിന് നാളെ തിരശീല ഉയരും. ഇനി അഞ്ചു നാൾ അക്ഷര നഗരിക്ക് അവിസ്മരണീയ മുഹൂർത്തങ്ങൾ. നാളെ വൈകുന്നേരം പ്രധാന വേദിയായ തിരുനക്കര മൈതാനിയിൽ നടൻ ഹരിശ്രീ അശോകൻ അഞ്ചു നാൾ നീളുന്ന കലോത്സവത്തിന് തിരി തെളിക്കുന്നതോടെ ആട്ടവും പാട്ടും അഭിനയവും നൃത്തവുമൊക്കെയായി വേദികൾ സജീവമാകും. ഭാരതീയ സംഗീതത്തിന്റെ വസന്തകാലത്തെ ഓർമപ്പെടുത്തുന്ന ഒട്ടനവധി പാട്ടുകൾ കേൾക്കാം. അരങ്ങിൽ അഭിനയത്തിന്റെ വിസ്മയ മുഹൂർത്തങ്ങൾ കാഴ്ച വയ്ക്കുന്നവരെ കാണാം. പ്രണയത്തിന്റെ തീവ്രതയും വേർപാടിന്റെ വേദനയും വരികളിൽ നിറച്ച കവിതകൾ കേൾക്കാം. താരങ്ങളായ മിയ, അനൂപ് ചന്ദ്രൻ എന്നിവർ നാളത്തെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും. അലത്താളം എന്നാണ് സർവകലാശാല കലോത്സവത്തിന് പേരിട്ടിരിക്കുന്നത്. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്ന് സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. വൈകുന്നേരം നാലിന് പൊതു സമ്മേളനം. രാത്രി ഏഴു മണിയോടെ മത്സരങ്ങൾ ആരംഭിക്കും.…
Read Moreആഡംബര കാറിൽ കടത്തിയ പത്ത്ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി; അറസ്റ്റിലായ യുവാക്കൾ ഇതിലൂടെ വൻതോതിൽ പണം സമ്പാദിച്ചതായി പോലീസ്
ചങ്ങനാശേരി: ആഡംബര കാറിന്റെ ഡിക്കിയിൽ തിരുവനന്തപുരത്തുനിന്നും രഹസ്യമായി കടത്തിക്കൊണ്ടുവന്ന ഏഴരലക്ഷത്തിന്റെ നിരോധിത പുകയില ഉത്പന്നങ്ങൾ പോലീസ് ആന്റി ഗുണ്ടാ സ്ക്വാഡ് പിടികൂടി. രണ്ടുപേർ അറസ്റ്റിൽ. വിഴിഞ്ഞം കോട്ടപ്പുറം തലവി സന്തോഷ് ജോസഫ്(35), തിരുനന്തപുരം മംഗലപുരം കൊയ്ത്തൂർക്കോണം ചിറത്തലക്കുന്നേൽ സുഹൈൽ (28) എന്നിവരാണ് അറസ്റ്റിലായത്. കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കർ നല്കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ ആന്റി ഗുണ്ടാ സ്ക്വാഡ് നടത്തിയ പരിശോധനയിൽ പെരുന്ന ഭാഗത്തുനിന്നുമാണ് സംഘത്തെ പിടികൂടിയത്. ചങ്ങനാശേരി ഡിവൈഎസ്പി എൻ. രാജൻ, സിഐ കെ.പി. വിനോദ്, എസ്ഐ അനിൽകുമാർ, സ്ക്വാഡ് അംഗങ്ങളായ കെ.കെ. റെജി, സിബിച്ചൻ ജോസഫ്, അരുൺ, ആന്റണി, പ്രദീഷ് രാജ് എന്നിവരാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. കാറിന്റെ ഡിക്കിയിൽ പത്തു ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 15000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. കളയിക്കവിളയിൽ നിന്ന് വാങ്ങി ചങ്ങനാശേരി…
Read Moreജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായി തെരുവുനായ്ക്കൾ; സ്കൂട്ടറിന് കുറുകെ നായ ചാടിയതിനെ തുടർന്ന് യുവാവിന് വീണ് പരിക്ക്
തലയോലപ്പറന്പ്: തെരുവുനായ കുറുകെ ചാടി സ്കൂട്ടർ യാത്രികന് പരിക്ക്. ഞീഴൂർ ശ്രീവത്സത്തിൽ മഹേഷിനാ(34)ണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30ഓടെ തലയോലപ്പറന്പ് കെ.ആർ സ്ട്രീറ്റിന് സമീപമാണ് അപകടം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഇയാൾ വീട്ടിലേക്ക് പോകുന്നതിനിടെ തെരുവുനായ കുറുകെ ചാടുകയായിരുന്നു. പെട്ടെന്ന് ബ്രേക്ക് പിടിക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടറിൽനിന്ന് റോഡിലേക്ക് തെറിച്ചു വീണ് സാരമായി പരിക്കേറ്റ ഇയാളെ നാട്ടുകാർ ഉടൻ മുട്ടുചിറയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയോലപ്പറന്പിലും പരിസരങ്ങളിലും അലഞ്ഞു തിരിയുന്ന തെരുവുനായ്ക്കൾ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഏറെ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ആക്രമണകാരികളായ തെരുവുനായ്ക്കൾ കാൽനടയാത്രക്കാരെയും വളർത്തു മൃഗങ്ങളെയും ആക്രമിക്കുന്നതും നിത്യസംഭവമാണ്. കഴിഞ്ഞ മാസം തലയോലപ്പറന്പ് ജംഗ്ഷന് സമീപം തെരുവു നായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ യാത്രക്കാരി വടകര അമ്മം കുന്നത്ത് മഞ്ജു ദേവരാജൻ (43), മറവൻതുരുത്ത് സ്വദേശിനി മിനി (40) എന്നിവർക്ക് സാരമായി പരിക്കേറ്റിരുന്നു. ഇവർ ഇപ്പോഴും…
Read Moreരാഷ്ട്രീയ കൊലപാതകം നടത്തുന്നവരുടെ കണ്ണ് തുറപ്പിക്കാൻ; കൊലപാതക രാഷ്ട്രീയത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളെ ഒത്തു ചേർത്ത് മഹിളാ കോൺഗ്രസ്
കോട്ടയം: കൊലപാതക രാഷ്ട്രീയത്തിന് ഇരയായവരുടെ കുടുംബാംഗങ്ങൾ ഒത്തു ചേരുന്നു. കണ്ണീരുണങ്ങാത്ത അമ്മമാരും പെങ്ങൻമാരും ഈ സംഗമത്തിൽ പങ്കെടുക്കും. സിപിഎം കൊലപാതക രാഷ്്ട്രീയത്തിനെതിരെ മഹിളാ കോണ്ഗ്രസ് ആണ് രാഷ്്ട്രീയ കൊലപാതകം കേരളത്തിൽ ഉണ്ടാകാതിരിക്കാനും പ്രോത്സാഹിപ്പിക്കുന്നവരുടെ കണ്ണു തുറപ്പിക്കാനുമുള്ള ഈ പരിപാടി സംഘടിപ്പിക്കുന്നത്. കണ്ണൂർ ജില്ലയിലെ കല്യാട്ട് മാർച്ച് അഞ്ചിന് സംഗമം നടത്തും. രാവിലെ 10 മുതൽ നടക്കുന്ന സംഗമത്തിൽ കൊലപാതകരാഷ്ട്രീയത്തിന് ഇരയാവരുടെ കുടുംബാംഗങ്ങൾ അണിനിരക്കുമെന്ന് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ പറഞ്ഞു. ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയും ആർഎംപി നേതാവുമായ കെ.കെ. രമയും പങ്കെടുക്കും. മട്ടന്നൂരിൽ യൂത്ത് കോണ്ഗ്രസ് നേതാവ് ഷുഹൈബിനെ വധിച്ചിട്ട് ഒരുവർഷം തികഞ്ഞിരിക്കെയാണ് കാസർഗോഡ് പെരിയ കല്യോട്ട് യൂത്ത്കോണ്ഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും ക്രൂരമായി വധിച്ചതെന്ന് പരിപാടി വിശദീകരിച്ചു നടത്തിയ പത്രസമ്മേളനത്തിൽ ലതികസുഭാഷ് പറഞ്ഞു. പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി സുധാ കുര്യനും പങ്കെടുത്തു.
Read Moreസ്നേഹിച്ച് വിവാഹം കഴിച്ച മകന്റെ ഭാര്യയോട് സ്ത്രീധനത്തെ ചൊല്ലി അമ്മായിയപ്പൻ പോര്; മരുമകളെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
കറുകച്ചാൽ: മരുമകളെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ആദ്യഘട്ടത്തിൽ കേസില്ലാതാക്കാൻ ഭർതൃപിതാവ് ശ്രമം നടത്തി.മണ്ണെണ്ണ വിളക്കു മറിഞ്ഞാണ് പൊള്ളലേറ്റതെന്നു പറയാൻ ഭീഷണിപ്പെടുത്തി. അപ്രകാരം പറഞ്ഞില്ലായിരുന്നുവെങ്കിൽ തന്നെ ആശുപത്രിയിൽ കൊണ്ടുപോകില്ലായിരുന്നുവെന്ന് പൊള്ളലേറ്റ യുവതി മജിസ്ട്രേട്ടിന് നല്കിയ മൊഴിയിൽ പറയുന്നു. കറുകച്ചാൽ ഉന്പിടി കൊച്ചുകണ്ടം ഞാലിക്കുഴി ചന്പക്കര ഗോപാലൻ (58) ആണ് മരുമകളെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായത്. ഗോപാലന്റ മകൻ ഗോപന്റെ ഭാര്യ പുതുപ്പള്ളി സ്വദേശിനി വിജിത (23) ഗുരുതരമായി പൊള്ളലേറ്റ്് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ. ഗോപാലൻ സ്ത്രീധനം ആവശ്യപ്പെട്ട് വീട്ടിൽ ബഹളം വയ്ക്കുന്നതും വിജിതയെ ഉപദ്രവിക്കുന്നതും പതിവായിരുന്നു. കഴിഞ്ഞ ഒൻപതിന് രാത്രി ഒന്പതരയോടെ സ്ത്രീധനം ആവശ്യപ്പെട്ട് ഗോപാലൻ വിജിതയുമായി വഴക്ക് ഉണ്ടാക്കിയിരുന്നു. രാത്രി 10ന് ശേഷം വൈദ്യുതി ഇല്ലായിരുന്നു. മെഴുകുതിരിയുമായി വിജിത അടുക്കള ഭാഗത്തേക്ക് ഇറങ്ങുന്നതിനിടയിൽ വാതിലിന് പിന്നിൽ…
Read More