വെച്ചൂച്ചിറ: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെയും ബന്ധുവായ പ്ലസ് ടു വിദ്യാർഥിനിയെയും പീഡനത്തിനിരയാക്കിയ സംഭവത്തിൽ മൂന്നു യുവാക്കളെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റു ചെയ്തു. മണ്ണടിശാല കുളമാം കുഴിയിൽ റോഷൻ തോമസ് (23) മണ്ണടി ശാല ചേന്നമ്പാറ ജോബിൻ തോമസ് (20), നാറാണംമൂഴി കക്കുടുമൺ കുളത്തിങ്കൽ രജീഷ് (27) എന്നിവരെയാണ് തിരുവല്ല ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ നിർദേശാനുസരണം വെച്ചൂച്ചിറ എസ്ഐ എച്ച്.അഷറഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ഏഴാം ക്ലാസിൽ പഠിക്കുന്ന 12 വയസുകാരിയുമായി ഫോണിലൂടെയും അല്ലാതെയും അടുപ്പം സ്ഥാപിച്ച പ്രതികൾ കഴിഞ്ഞ ഡിസംബർ 26നും ജനുവരി 18 നും കഴിഞ്ഞ രണ്ടിനും രണ്ടാം പ്രതി ജോബിൻ തോമസിന്റെ വീടിനു സമീപം ആളൊഴിഞ്ഞ വീട്ടിലെത്തിച്ചു പീഡിപ്പിച്ചെന്നാണ് പോലീസ് കേസ്. ഇതിനിടയിൽ ക്രിസ്മസ് അവധിക്ക് പെൺകുട്ടിയുടെ വീട്ടിലെത്തി താമസിച്ചിരുന്ന ബന്ധുവായ പ്ലസ് ടു വിദ്യാർഥിനിയും പീഡനത്തിനിരയായി. എന്നാൽ 12…
Read MoreCategory: Kottayam
പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച് പണവും സ്വർണാഭരണവും തട്ടിയ യുവാവ് പിടിയിൽ; മൊബൈൽ ഫോണ് പരിശോധിച്ച പോലീസ് ഞെട്ടി
കോതമംഗലം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ചു പണവും സ്വർണാഭരണവും തട്ടിയ യുവാവ് പിടിയിൽ. കോട്ടയം ചങ്ങനാശേരി സ്വദേശി നിബിൻ (25) ആണ് പിടിയിലായത്. കോതമംഗലം എസ്എച്ച്ഒ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം ചങ്ങനാശേരിയിൽനിന്നാണ് നിബിനെ പിടികൂടിയത്. കോതമംഗത്തെ സ്വകാര്യ കോളജിൽ പഠിക്കുകയായിരുന്ന എറണാകുളം സ്വദേശിനിയായ വിദ്യാർഥിനിയെ ആറു മാസത്തെ ഫേസ്ബുക്ക് പരിചയത്തിൽ നിബിൻ എറണാകുളത്തും വേളാങ്കണ്ണിയിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വിദ്യാർഥിനിയിൽനിന്ന് ആറു പവനോളം സ്വർണാഭരണങ്ങളും 50,000 രൂപയും പ്രതി തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. ആറു മാസം മുന്പു പ്രായപൂർത്തിയാവാത്ത പത്തനംതിട്ട സ്വദേശിയായ മറ്റൊരു വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ ഇയാൾ മൂന്നു മാസം റിമാൻഡിൽ കഴിഞ്ഞിരുന്നു. പ്രതിയുടെ മൊബൈൽ ഫോണ് പരിശോധിച്ചതിൽനിന്നു സമാനരീതിയിൽ പെണ്കുട്ടികളുമായി ഇയാൾ ബന്ധം സ്ഥാപിച്ചു തട്ടിപ്പും പീഡനവും നടത്തിയിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreകോട്ടയത്ത് നിന്ന് മൂന്നു യുവതികളെ വീണ്ടും കാണാതായി; രണ്ടു മാസം മുൻപ് കാണാതായ 19കാരനും 39കാരിയും എവിടെയെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായില്ല
കോട്ടയം: ജില്ലയിൽ ഇന്നലെ മൂന്നിടത്ത് യുവതികളെ കാണാതായതായി പരാതി. മൂവരും കാമുകൻമാർക്കൊപ്പം ഒളിച്ചോടിയെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. വൈക്കം സ്വദേശിയായ പത്തൊൻപതുകാരിയെ കാണാതായതിന് വൈക്കം പോലീസ് കേസ് രജിസറ്റർ ചെയ്തിട്ടുണ്ട്. ബന്ധുവായ യുവാവിനൊപ്പം പോയതായാണ് സൂചന. കാഞ്ഞിരപ്പള്ളിയിൽ കോളജ് വിദ്യാർഥിനിയായ 21കാരിയെയാണ് ഇന്നലെ കാണാതായത്. കോളജിൽ പോയിട്ട് തിരികെ വീട്ടിലെത്തിയില്ല എന്നാണ് വീട്ടുകാർ നല്കിയ പരാതിയിൽ പറയുന്നത്. വിദ്യാർഥിനി മറ്റൊരു യുവാവുമൊത്ത് താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് അവിടേക്ക് പോയിട്ടുണ്ട്. കോരുത്തോട്ടുള്ള ക്ഷേത്രത്തിൽ പോയ പതിനെട്ടുകാരിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ നല്കിയ പരാതിയിൽ മുണ്ടക്കയം പോലീസ് ഇന്നലെ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിൽ പുലിക്കുന്ന് സ്വദേശിയായ യുവാവിനൊപ്പം യുവതിയുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചു. യുവതികളെ കാണാതാകുന്ന കേസുകൾ ഓരോ ദിവസവും വർധിക്കുന്നതായി പോലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുപത്തഞ്ചിലധികം യുവതികളെയാണ് ജില്ലയുടെ വിവിധ…
Read Moreകോട്ടയത്ത് കഞ്ചാവ് മാഫിയയ്ക്ക് എക്സൈസിന്റെ ഒത്താശ; കഞ്ചാവ് ഓയിലുമായി പിടിയിലായയാൾ മണിക്കൂറുകൾക്കുള്ളിൽ പുറത്ത്; ഉദ്യോഗസ്ഥരുടെ നടപടി ചർച്ചയാവുന്നു
കോട്ടയം: ജില്ലയിലെ കഞ്ചാവ് മാഫിയായ്ക്കു എക്സൈസിലെ ചില ഉന്നത ഉദ്യോഗസ്ഥർ തന്നെ സഹായം ചെയ്തു കൊടുക്കുന്നതായി ആക്ഷേപം. ജില്ലയുടെ വിവിധ പ്രദേശങ്ങളിലും ദിനംപ്രതി നിരവധി കഞ്ചാവ് കേസുകൾ റിപ്പോർട്ടു ചെയ്യുന്പോഴാണു കഞ്ചാവ് മാഫിയായ്ക്കു ഉദ്യോഗസ്ഥർ തന്നെ സഹായം ചെയ്തു കൊടുക്കുന്നതായി ആരോപണമുയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടയം നഗരത്തിനു സമീപമുള്ള സ്ഥലത്ത് നിന്നും എക്സൈസ് അധികൃതർ ഹാഷിഷ് ഓയിൽ കേസിലെ പിടികിട്ടാപ്പുള്ളിയായ ഒരാളെ പിടികൂടിയിരുന്നു. ഇയാൾ പിടിയിലായി മണിക്കൂറുകൾക്കുള്ളിൽ എക്സൈസിലെ തന്നെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ഇടപെട്ട് ഇയാളെ കേസിൽ നിന്നും ഒഴിവാക്കിയതായാണ് ആരോപണമുയർന്നിരിക്കുന്നത്. ഒരാൾ കഞ്ചാവ് ചെടികൾ വളർത്തുന്നതായും ഹാഷിഷ് ഓയിൽ കടത്തിലെ പിടികിട്ടാപ്പുള്ളി വീട്ടിലെത്തിയിട്ടുണ്ടെന്നുമുള്ള വിവരമാണ് എക്സൈസ് ഉദ്യോഗസ്ഥർക്കു രഹസ്യമായിട്ടു ലഭിച്ചത്. തുടർന്നു ഇയാളെ ദിവസങ്ങളോളം നിരിക്ഷിച്ചശേഷമാണു ഇവർ റെയ്ഡ് ചെയ്തു പിടികൂടാനെത്തിയത്. ഹാഷിഷ് ഓയിൽ വില്പന നടത്തിയ കേസിൽ പിടികിട്ടാപ്പുള്ളിയുടെ വീട്ടിൽ വേഷം മാറിയെത്തിയ…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്ക് ആരോഗ്യ ഇൻഷ്വറൻസിന്റെ സൗജന്യ ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി
ഗാന്ധിനഗർ: ആരോഗ്യ ഇൻഷ്വറൻസ് കാർഡുള്ള രോഗികൾക്ക് ആദ്യഘട്ടം സൗജന്യ ചികിത്സ നിഷേധിക്കുന്നതായി പരാതി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്ന രോഗികളാണ് പരാതിക്കാർ. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗി അഡ്മിറ്റായി വാർഡിൽ എത്തിയാലേ ആരോഗ്യ ഇൻഷ്വറൻസ് കാർഡ് പ്രകാരമുള്ള സൗജന്യ ചികിത്സ ലഭിക്കു. എന്നാൽ അതിനു മുൻപു നടത്തുന്ന നിരവധി പരിശോധനകൾ സൗജന്യമാക്കാൻ ഡോക്ടർമാർ തയാറാകുന്നില്ല എന്നാണ് പരാതി. അത്യാഹിത വിഭാഗത്തിൽ മണിക്കൂറുകൾ കിടത്തിയ ശേഷമാണ് വാർഡിലേക്ക് രോഗിയെ കൊണ്ടുപോകുന്നത്. വാർഡിൽ ചെന്ന ശേഷമുള്ള പരിശോധനകൾ മാത്രമേ ഇപ്പോൾ സൗജന്യമായി ലഭിക്കുന്നുള്ളു. രോഗിയെ അഡ്മിറ്റു ചെയ്തു കഴിഞ്ഞാൽ സൗജന്യ ചികിത്സയ്ക്കുള്ള പേപ്പറുകൾ ബന്ധപ്പെട്ട ഡോക്ടർ നല്കിയാൽ പ്രശ്നം തീരും. പക്ഷേ ഇപ്പോൾ വാർഡിൽ ചെന്നു കഴിഞ്ഞാലേ രോഗികൾക്ക് ലഭിക്കു എന്നതാണ് അവസ്ഥ. ഒ.പി. വിഭാഗത്തിലെത്തുന്ന രോഗിയെ സീനിയർ ഡോക്ടർ അഡ്മിറ്റ് ചെയ്ത് കഴിഞ്ഞാൽ തുടർനടപടി പൂർത്തീകരിക്കുന്നത് ജൂനിയർ ഡോക്ടർമാരാണ്.…
Read Moreമോഷണക്കേസിൽ മൂങ്ങാ രതീഷും മോഷണമുതൽ വിൽപന നടത്തിയതിന് അമ്മയും പോലീസ് പിടിയിൽ; ചങ്ങനാശേരിയിലെ മകന്റെയും അമ്മയുടെയും മോഷണത്തെക്കുറിച്ച് പോലീസ് പറയുന്നത്
ചങ്ങനാശേരി: നിരവധി മോഷണക്കേസിൽ യുവാവും മോഷണമുതൽ വിൽപ്പന നടത്തിയ കേസിൽ അമ്മയും അറസ്റ്റിലായി. മാമ്മൂട് മുണ്ടുകുഴി പിണ്ടി സന്തോഷിന്റെ മകൻ മൂങ്ങാ രതീഷ് (20), അമ്മ സരള (48) എന്നിവരാണ് അറസ്റ്റിലായത്. കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിനു ലഭിച്ച രഹസ്യവിവരത്തിന്റെയും ശാസ്ത്രീയ പരിശോധനയുടെയും അടിസ്ഥാനത്തിൽ തൃക്കൊടിത്താനം എസ്ഐ റിച്ചാർഡ് വർഗീസ്, എഎസ്ഐമാരായ സാബു സണ്ണി, ചന്ദ്രബാബു, ഷാജിമോൻ, സാബു, കെ.കെ. റെജി, പോലീസുകാരായ ബിജു, രഞ്ജീവദാസ്, ബെന്നി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒന്നര മാസത്തെ പരിശ്രമത്തിനൊടുവിൽ പ്രതികളെ അറസ്റ്റ് ചെയ്തത്. മാമ്മൂട്ടിലുള്ള കോൺവെന്റിൽനിന്ന് അന്പതിനായിരം രൂപ, മാമ്മൂട് ചൂരനോലി ഭാഗങ്ങളിൽ വീടിന്റെ ജനൽ തുറന്ന് തോട്ടി ഉപയോഗിച്ച് ബാഗുകൾ പുറത്തെടുത്ത് സ്വർണവും പണവും മോഷ്ടിച്ച കേസ്, ചാഞ്ഞോടിയിലുള്ള വീട്ടിൽനിന്ന് ആറേമുക്കാൽ പവൻ സ്വർണം എന്നിവ മോഷ്ടിച്ച കേസിലാണ് രതീഷ് അറസ്റ്റിലായത്. മോഷണമുതൽ വില്പന നടത്തുകയും…
Read Moreകൊടൂരാറ്റിൽ ബോട്ട് സർവീസിനും യന്ത്രവള്ളങ്ങൾക്കും ഭീഷണിയായി പോളയും പായലും; ജില്ലാപഞ്ചയത്ത് 50 ലക്ഷം മുടക്കി വാങ്ങിയ പോളവാരൽ യന്ത്രം കോടിമതയിൽ വിശ്രമത്തിൽ
കോട്ടയം: കൊടൂരാറ്റിൽ ബോട്ട് സർവീസിന് ഭീഷണിയായി പായലും പോളയും നിറഞ്ഞു. കൃഷി ആവശ്യങ്ങൾക്ക് യമഹ ഘടിപ്പിച്ച വള്ളങ്ങൾ ധാരാളം പോകുന്ന സമയമാണിത്. എന്നാൽ പായലിൽ കുടുങ്ങി ജലവാഹനങ്ങൾ നട്ടം തിരിയുകയാണ്. കൊടൂരാറ്റിൽ ചന്തക്കടവിനു പുറമെ ബോട്ട് ജെട്ടിയിലും സമീപത്തുമെല്ലാം പോള നിറഞ്ഞുകഴിഞ്ഞു. ജെട്ടിയിൽ പോള നിറഞ്ഞതിനാൽ ബോട്ട് തിരിക്കാൻ പോലും പ്രയാസപ്പെടുകയാണ്. കോട്ടയം-ആലപ്പുഴ ബോട്ട് ഇപ്പോൾ പള്ളം വഴിയാണ് പോകുന്നത്. ഈ റൂട്ടിലും ആറ്റിൽ പോള നിറഞ്ഞു. തോട്ടിലും ആറ്റിലും പോളയും പായലും വ്യാപിച്ചിട്ടും പോള വാരൽ യന്ത്രത്തിന് അനക്കമില്ല. ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപമുടക്കി വാങ്ങിയ പോള വാരൽ യന്ത്രം കോടിമതയിൽ വിശ്രമിക്കുകയാണ്. ഉദ്ഘാടനം നടത്തിയതല്ലാതെ കാര്യമായി പോളവാരാൻ ഉപയോഗിച്ചിട്ടില്ല. അതേ സമയം പഞ്ചായത്ത്, മുനിസിപ്പൽ സ്ഥാപനങ്ങൾ പോള വാരൽ പദ്ധതിയിൽ ഉൾ്പെടുത്തി ആവശ്യപ്പെട്ടാൽ മാത്രമേ യന്ത്രം പോള വാരുന്നതിന് വിട്ടുനല്കാനാവു എന്ന് യന്ത്രത്തിന്റെ…
Read Moreകാണാതെ പോകരുത് ഈ കഷ്ടപ്പാട്; കേറി നിൽക്കാൻ ഒരു മേൽക്കൂരപോലുമില്ല; കരിഞ്ഞുണങ്ങുന്ന പൊരിവെയിലിൽ ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാരുടെ അവസ്ഥകളൂടെ…
കോട്ടയം: ചുട്ടുപൊള്ളുന്ന ചൂടിൽ മണിക്കൂറുകൾ ട്രാഫിക് ജോലി ചെയ്യുന്ന പോലീസുകാരോട് അധികൃതർക്ക് ഒരു കരുണയുമില്ല. മേൽക്കൂര പോലുമില്ലാത്ത ട്രാഫിക് ഐലൻഡിലാണ് പലരും ഗതാഗതം നിയന്ത്രിക്കുന്നത്. ഗതാഗതം സുഗമമല്ലെങ്കിൽ മേലധികാരിയും യാത്രക്കാരും കുറ്റം പറയുന്നത് ട്രാഫിക് പോലീസുകാരെയാണ്. എന്നാൽ കരിഞ്ഞുണങ്ങുന്ന ചൂടിൽ നിന്ന് ജോലി ചെയ്യുന്ന ഇവരുടെ അവസ്ഥയെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. നാഗന്പടം, സീസർ പാലസ്, പുളിമൂട് ജംഗ്ഷനുകളിലെ ട്രാഫിക് ഐലന്ഡുകൾക്ക്് മേൽക്കൂര പോലുമില്ല. ലോഗോസ്, കളക്ടറേറ്റ്, മനോരമ ജംഗ്ഷനുകളിലെ ഐലന്ഡുകളുടെ മേൽക്കൂരകൾ മിക്കയിടത്തും ഇളകിമാറിയും തകർന്നതുമാണ്. മഴ പെയ്യുന്പോൾ പലതും ചോർന്നൊലിക്കും. ട്രാഫിക് പോലീസ് ഐലന്ഡിനുള്ളിൽ കുട ചൂടി നിൽക്കേണ്ട അവസ്ഥയാണ്. നഗരത്തിലെ ട്രാഫിക് ഐലന്ഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കേണ്ട ചുമതല നഗരസഭ അധികൃതർക്കാണ്. ട്രാഫിക് ഐലന്ഡുകൾ പുതിയതു സ്ഥാപിക്കാനോ അറ്റകുറ്റപണികൾ നടത്തുവാനോ അധികൃതർ തയാറായിട്ടില്ല. വേനൽ കടുത്തതോടെ കടുത്ത ചൂട് സഹിച്ചാണ് ട്രാഫിക് പോലീസ് ജോലി ചെയ്യുന്നത്.…
Read Moreകാലത്തിന്റെ യവനികയ്ക്കുള്ളിലേക്ക് നെല്ല് കുത്ത് മില്ലുകളും; നെൽക്കൃഷിയിലുണ്ടായ കുറവും താങ്ങാനാകാത്ത വൈദ്യുതി ചാർജും മൂലം നാട്ടിൻപുറത്ത് നിന്ന് ചെറുകിടമില്ലുകൾ ഓർമയാകുന്നു
കടുത്തുരുത്തി: ഒരുകാലത്ത് നാട്ടിൻപുറങ്ങളിൽ സജീവമായിരുന്ന ചെറുകിട മില്ലുകൾ ഓർമയാകൂന്നു. നെൽക്കൃഷിയുൾപെടെയുള്ളവയുടെ ശോഷണവും കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികളും താങ്ങാനാവാത്ത വൈദ്യൂതി ചാർജുമാണ് നെല്ലുകുത്തുമില്ലുകൾക്കും തിരിച്ചടിയായത്. ഏതാനും വർഷങ്ങൾക്കു മുന്പ് വരെ ഗ്രാമപ്രദേശങ്ങളിൽ നെല്ലുകുത്തുമില്ലുകൾ സജീവമായിരുന്നു. നെൽക്കൃഷി സജീവമായിരുന്ന കാലത്ത് ഗ്രാമപ്രദേശങ്ങളിലെ വീടുകളിൽ ഭൂരിഭാഗവും നെല്ല് വീടുകളിൽ പുഴുങ്ങി മില്ലുകളിലെത്തിച്ചു കുത്തി അരിയാക്കുന്ന രീതിയായിരുന്നു പിന്തുടർന്നിരുന്നത്. എന്നാൽ കൃഷി പേരിന് മാത്രമായതിനൊപ്പം നെല്ല് പുഴുങ്ങുന്നതും ഉണങ്ങുന്നതുമെല്ലാം കണി കാണാൻ പോലുമില്ലാത്ത അവസ്ഥയായി. നാട്ടിൻപുറങ്ങളിലെ നെല്ലുകുത്തുമില്ലുകളിൽ നിന്നും അരി വാങ്ങാൻ ദൂരെ സ്ഥലങ്ങളിൽ നിന്നുള്ളവർ പോലും ഒരുകാലത്ത് എത്തുമായിരുന്നു. നാട്ടിൻപുറങ്ങളിൽ പ്രതാപകാലത്ത് നിരവധി മില്ലുകളാണ് പ്രവർത്തിച്ചിരുന്നത്. പണ്ടുകാലത്ത് വീടുകളിൽ അരിപ്പൊടിയും ഗോതന്പ് പൊടിയും ഉപയോഗിച്ചുള്ള പലഹാരങ്ങൾ ഉണ്ടാക്കിയിരുന്നതും മില്ലുകളെ സജീവമാക്കിയിരുന്നു. എന്നാലിന്ന് സമയമില്ലാത്തതും എളുപ്പം നോക്കിയും കടയിൽ നിന്നും വാങ്ങുന്ന റെഡിമെയ്ഡ് പലഹാരങ്ങൾക്ക് ആളുകൾ കൂടുതൽ താൽപര്യം കാണിക്കുന്ന സ്ഥിതിയാണ്.…
Read Moreഅണിഞ്ഞൊരുങ്ങി സുന്ദരികളായി തമിഴ് സ്ത്രീകൾ വീണ്ടും; ബസിൽ മോഷണം നടത്തുന്നതിനിടെ ഇരുപത്തിയ ഞ്ചുകാരിയെ പിടികൂടി യാത്രക്കാർ പോലീസിന് കൈമാറി
കോട്ടയം: ബസിൽ കവർച്ച നടത്തുന്ന തമിഴ് സ്ത്രീ വീണ്ടും രംഗത്തിറങ്ങി. ഇന്നലെ അധ്യാപികയുടെ ബാഗിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ചതിന് മധുര സ്വദേശി മഹ (26)യെ യാത്രക്കാർ പിടികൂടി ചിങ്ങവനം പോലീസിന് കൈമാറി. മഹയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നു കോടതിയിൽ ഹാജരാക്കും. ചിങ്ങവനം പോലീസിന്റെ ചോദ്യം ചെയ്യലിൽ പേരും വിലാസവും മാറ്റിപറഞ്ഞ് പോലീസിനെ കബളിപ്പിക്കാൻ ശ്രമിക്കുകയാണ് ഇവർ. ഇന്നലെ രാവിലെ 9.30ന് കെഎസ്ആർടിസി ബസിലാണ് സംഭവം. കല്ലിശേരിയിൽ നിന്ന് ബസിൽ കയറിയ കുറിച്ചിയിലെ ഒരു സ്കൂൾ അധ്യാപിക ജാന്നി പുന്നൂസിന്റെ ബാഗിൽ നിന്നാണ് പണം തട്ടിയെടുക്കാൻ ശ്രമിച്ചത്. ബാഗിന്റെ സിബ് തുറന്ന് പണം എടുക്കാൻ ശ്രമിച്ചത് കണ്ട അധ്യാപിക മറ്റു യാത്രക്കാരോട് വിവരം പറഞ്ഞു. യാത്രക്കാർ ചേർന്ന് പിടികൂടി ചിങ്ങവനം പോലീസിന് കൈമാറുകയായിരുന്നു.
Read More