കസേരയിൽ  കാലുയർത്തി വച്ച് ഇരുന്നത് ഇഷ്ടപ്പെട്ടില്ല;  ഭർതൃസഹോദരൻ  നിലവിളക്കുകൊണ്ട് യുവതിയുടെ തലയ്ക്കടിച്ചു തകർത്തു; വൈക്കത്ത് നടന്ന ഞെട്ടിക്കുന്ന സംഭവകഥയിങ്ങനെ…

വൈക്കം: കാലിൻമേൽ കാൽ കയറ്റി വച്ചിരുന്ന് യുവതി ടിവി കാണുന്നതിനെചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഭർതൃസഹോദരൻ നിലവിളക്കുകൊണ്ട് യുവതിയുടെ തലയ്ക്കടിച്ചു.ഗുരുതരമായി പരിക്കേറ്റ വൈക്കം ഉദയനാപുരം അക്കരപ്പാടം മുപ്പതിൽ രജികുമാറിന്‍റെ ഭാര്യ അഞ്ജു (28)വിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം വീട്ടിൽ കസേരയിൽ ഇരുന്ന് കാലുയർത്തി വച്ച് അഞ്ജു ടിവി കണ്ടതാണ് സംഭവത്തിന് കാരണം. ഇതേ ചൊല്ലി ഭർതൃസഹോദരൻ ബൈജു (46) അഞ്ജുവുമായി വഴക്കുണ്ടാക്കുന്നതിനിടയിലാണ് അഞ്ജുവിന് നിലവിളക്കിനുള്ള അടിയേറ്റത്. ഉടൻവൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ തലയ്ക്ക് 21 തുന്നലിടേണ്ടിവന്നു. സംഭവവുമായി ബന്ധപ്പെട്ട് ബൈജുവിന്‍റെ പേരിൽ വധശ്രമത്തിനു കേസെടുത്തതായി പോലീസ് അറിയിച്ചു. വൈക്കത്ത് കോഴിക്കടയിൽ ജോലി ചെയ്യുന്ന ബൈജു സംഭവത്തിനു ശേഷം ഒളിവിലാണ്.

Read More

 ഇലക്ട്രിക്കൽ സ്ഥാപന ഉടമ ബിനോ ടോണിയുടെ കണ്ണിൽ മുളക് ലായനി തേച്ച് ആക്രമണം;  ക്വട്ടേഷൻ നൽകിയയാളുൾപ്പെടെ ആറുപേർ അറസ്റ്റിൽ; അക്രമത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പോലീസ്

ചെങ്ങളം: കുന്നുംഭാഗത്ത് ഇലക്ട്രിക്കൽ സ്ഥാപന ഉടമയായ ബിനോ ടോണിയുടെ മുഖത്ത് മുളക് ലായനി തേച്ച് പണം കവർന്ന കേസിൽ ഒന്നിലധികം പേർ അറസ്റ്റിൽ ആകുമെന്ന് സൂചന. കോട്ടയം ചെങ്ങളത്തുള്ള റിട്ട. എസ്ഐയുടെ ഇടപാടിലായിരുന്നു ഇന്നലെ അറസ്റ്റിലായ ചെങ്ങളം നെടുമാവ് മാപ്പിളത്താഴെ ഐസക്(63) വ്യക്തിവൈരാഗ്യത്തിന്‍റെ പേരിൽ ക്വട്ടേഷൻ നൽകിയത്. സംഭവത്തിൽ ഐസക് ഉൾപ്പെടെ ആറ് പേരെ പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാറത്തോട് പുത്തൻപുരയ്ക്കൽ ഫസിലി(41), പാറത്തോട് പാറയ്ക്കൽ പി.എൻ.നൗഷാദ്(54), ആനക്കല്ല് ചെരുപുറത്ത് പുളിന്താഴെ അജ്മൽ അബു(39), കാഞ്ഞിരപ്പള്ളി ആനക്കല്ല് കാവുകാട്ട് വടക്കേശേരിയിൽ അജേഷ് തങ്കപ്പൻ(അപ്പു-23), ആനക്കല്ല് വളവുകയം കാക്കനാട്ട് അലൻ തോമസ്(24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തതത്. ചെങ്ങളം സ്വദേശിയായ ബിനോ ടോണിയോയും ഐസക്കും അയൽവാസികളാണ്. മാലിന്യം ഇടുന്നതിനെ ചൊല്ലി ഇരു കൂട്ടരും വർഷങ്ങളായി തർക്കം നിലനിൽക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ആക്രമത്തിന് ഇരയായ…

Read More

മുക്കാൽ സെന്‍റ് സ്ഥലം വാങ്ങിയ വ്യക്തിയോട് മുക്കാൽ ഏക്കറിലധികം സ്ഥലത്തിന്‍റെ പിഴ ആവശ്യപ്പെട്ട് രജിസ്ട്രേഷൻ വകുപ്പ്; സംഭവത്തെക്കുറിച്ച് സ്ഥല ഉടമ വർഗീസ് പറ‍യുന്നതിങ്ങനെ

കാഞ്ഞിരപ്പളളി: മുക്കാൽ സെന്‍റ് സ്ഥലം വാങ്ങിയ വ്യക്തിയോട് മുക്കാൽ ഏക്കറിലധികം സ്ഥലത്തിന്‍റെ പിഴ തുക ആവശ്യപ്പെട്ട് രജിസ്ട്രേഷൻ വകുപ്പ്. കാഞ്ഞിരപ്പളളി കല്ലുകളം കെ.ജെ. വർഗീസിനാണ് ആധാരത്തിൽ തുക കുറച്ചു കാണിച്ചു എന്ന കാരണം പറഞ്ഞ് പിഴ അടയ്ക്കാൻ ജില്ലാ രജിസ്ട്രാർ നോട്ടീസ് നൽകിയത്. കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്ത് കല്ലുകളം ബേക്കഴ്സ് എന്ന സ്ഥാപനം നടത്തുന്ന വർഗീസിന് കഴിഞ്ഞ ദിവസമാണ് ജില്ലാ രജിസ്ട്രാറുടെ നോട്ടീസ് ലഭിക്കുന്നത്.സ്ഥലത്തിന്‍റെ ആധാര ചെലവ് കുറച്ച് കാണിച്ചതിനാൽ പിഴയടയ്ക്കണം എന്നതായിരുന്നു നോട്ടീസിന്‍റെ ഉള്ളടക്കം. പിഴയടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി അടക്കമുള്ള കർശന നിയമ നടപടികളിലേക്ക് നീങ്ങുമെന്നും നോട്ടീസിൽ പറയുന്നുണ്ട്. മുക്കാൽ സെന്‍റ് സ്ഥലത്തിന്‍റെ ആധാരം നടത്തിയ തന്നോട് 84 സെന്‍റിന്‍റെ ആധാര ചെലവ് കണക്കാക്കിയാണ് പിഴ ഒടുക്കാൻ നോട്ടീസിലൂടെ ജില്ലാ രജിസ്ട്രാർ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വർഗീസിന്‍റെ ആക്ഷേപം.സെറ്റിൽമെന്‍റ് പദ്ധതി പ്രകാരം മുദ്ര വിലയിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നതിനാലും രജിസ്ട്രേഷൻ ഫീസ്…

Read More

ബിഎസ്എൻഎൽ കരാർ തൊഴിലാളി സമരം; ഫോണും ഇന്‍റർനെറ്റും തകരാറിൽ ;  പല സ്ഥാപനങ്ങളും പ്രവർത്തന രഹിതം

കോട്ടയം: ബിഎസ്എൻഎൽ കരാർ തൊഴിലാളികൾ സമരത്തിലായതോടെ മെഡിക്കൽ കോളജ് പ്രദേശത്ത് ലാൻഡ് ഫോണ്‍, ഇന്‍റർനെറ്റ് കണക്ഷനുകൾ തകരാറിലായി. കഴിഞ്ഞ 12 ദിവസമായി മെഡിക്കൽ കോളജ് പ്രദേശത്തെ നിരവധി ടെലിഫോണുകൾ തകരാറിലാണ്. കേന്ദ്ര സർക്കാരിന്‍റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചാണ് തൊഴിലാളി സമരം. കരാർ തൊഴിലാളികളെ അന്യായമായി സ്ഥലം മാറ്റിയെന്നാണ് അവരുടെ പരാതി. സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചുവിട്ട് തൽസ്ഥാനത്ത് കരാർ തൊഴിലാളികളെ നിയോഗിച്ചു. ഇതോടെ ലൈൻ അറ്റകുറ്റപ്പണികൾ നടത്തിയിരുന്ന തൊഴിലാളികളുടെ എണ്ണം കുറഞ്ഞു. തകരാർ പരിഹരിക്കാൻ ആളില്ലാതെ വന്നതോടെയാണ് ജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിട്ടത്. ഇന്‍റർനെറ്റ് , ടെലിഫോണ്‍ സംവിധാനങ്ങൾ പ്രവർത്തന രഹിതമായതോടെ പല സ്ഥാപനങ്ങളും പ്രവർത്തന രഹിതമായി.

Read More

കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്നു തുറക്കും; നിരോധനാജ്ഞ വേണമെന്നു പോലീസ്

പത്തനംതിട്ട: കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്നു വൈകുന്നേരം അഞ്ചിനു തുറക്കും. ബുധനാഴ്ച്ച പുലർച്ചെ അഞ്ചിനു മഹാഗണപതിഹോമത്തോടെ പതിവു പൂജകൾ ആരംഭിക്കും. 17നു രാത്രിയാണ് നട അടയ്ക്കുന്നത്. വൻ സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ് സേന ഇന്നലെ ചുമതലയേറ്റു. നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള ഭാഗത്ത് 700 അംഗ പോലീസ് സംഘമാണ് ആദ്യഘട്ടത്തിൽ എത്തിയിരിക്കുന്നത്. സന്നിധാനം, പന്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഓരോ എസ്പിമാരും അവരോടൊപ്പം രണ്ട് ഡിവൈഎസ്പിമാർ വീതവും ചുമതലയേറ്റു. നാലു വീതം സിഐമാരും എല്ലാ സ്ഥലങ്ങളിലും ഡ്യൂട്ടിയിലുണ്ടാകും. നട തുറന്നിരിക്കുന്ന എല്ലാ ദിവസങ്ങളിലും നിലയ്ക്കൽ മുതൽ സന്നിധാനംവരെയുള്ള ഭാഗത്തു നിരോധനാജ്ഞ വേണമെന്നാവശ്യപ്പെട്ടു പോലീസ് റിപ്പോർട്ട് തിങ്കളാഴ്ച ജില്ലാ പോലീസ് മേധാവി പത്തനംതിട്ട ജില്ലാ കളക്ടർക്കു കൈമാറി. റവന്യു ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് കൂടി പരിഗണിച്ചു തീരുമാനം ഉണ്ടാകും.

Read More

ചോദിച്ചു വാങ്ങിയ പണി..! എസ്. രാജേന്ദ്രൻ  എംഎൽഎയുടെ വീടിനു സമീപത്തെ അനധികൃത നിർമാണം; സബ് കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു

മൂന്നാർ: ഭൂമിവിവാദത്തിൽ വീണ്ടും എസ്. രാജേന്ദ്രൻ എംഎൽഎ. വീടിനു സമീപത്തെ രണ്ടു സെന്‍റ് ഭൂമി മണ്ണിട്ടു നികത്തി കൈയേറിയതായി പരാതി ഉയർന്നതിനെത്തുടർന്ന് സബ് കളക്ടർ രേണുരാജ് നേരിട്ടെത്തി പരിശോധന നടത്തി. സർക്കാരിന്‍റെ അനുമതിയില്ലാതെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു കഴിഞ്ഞ ദിവസം മണ്‍തിട്ട ഇടിച്ചിരുന്നു. ഈ മണ്ണാണ് രാജേന്ദ്രന്‍റെ വീടിനു സമീപം കൽക്കെട്ടു നിർമിച്ചു നിക്ഷേപിച്ചിരിക്കുന്നത്. സംഭവത്തിൽ പരാതി ലഭിച്ചതായും ഭൂമി സംബന്ധമായ രേഖകൾ പരിശോധിക്കാൻ കെഡിഎച്ച് വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തിയതായും സബ് കളക്ടർ രേണുരാജ് പറഞ്ഞു. സർക്കാർ ഭൂമിയെന്നു കണ്ടെത്തിയാൽ നടപടി സ്വീകരിക്കും. മണ്ണെടുത്തതു സംബന്ധിച്ചു വി ല്ലേജ് ഓഫീസറുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കു തുടർനടപടിയും ഉണ്ടാകും.

Read More

തകർന്ന് തരിപ്പണമായി കാളച്ചന്ത റോഡിൽ  കാളവണ്ടിയോടിച്ച് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്;  പ്രതിഷേധത്തിൽ പങ്കുചേർന്ന് നാട്ടുകാരും

കറുകച്ചാൽ: കാളച്ചന്ത റോഡ് തകർന്നു തരിപ്പണമായപ്പോൾ കാളവണ്ടിയോടിച്ച് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച വ്യത്യസ്തമായ പരിപാടിയിൽ നാട്ടുകാരും ചേർന്നു. യൂത്ത് കോണ്‍ഗ്രസ് കങ്ങഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വ്യത്യസ്തമായ പ്രതിഷേധ പരിപാടി നടത്തിയത്. വർഷങ്ങളായി തകർന്നു കിടക്കുന്ന കങ്ങഴ ഒന്ന്, 15 വാർഡുകളിലൂടെ കടന്നു പോകുന്ന പരുത്തിമൂട്-കാളച്ചന്ത റോഡിലാണ് പ്രതിഷേധ സമരം നടത്തിയത്. 10 വർഷം മുന്പു അവസാനമായി ടാർ ചെയ്ത റോഡിലെ ടാറിംഗ് പൊട്ടിപൊളിഞ്ഞ് കുണ്ടും കുഴിയും നിറഞ്ഞ നിലയിലാണ്. നാലു കിലോമീറ്ററോളമുള്ള റോഡിന്‍റെ മിക്ക ഭാഗങ്ങളിലും കാൽനട പോലും ദുഷ്ക്കരമായിരിക്കുകയാണ്. റോഡ് പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലവട്ടം അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ല. ഇതോടെയാണ് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത് വന്നത്. മണ്ഡലം പ്രസിഡന്‍റ് സനു സാബുവിന്‍റ അധ്യക്ഷതയിൽ നടത്തിയ പ്രതിഷേധ സമരം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഷെറിൻ സലീം ഉദ്ഘാടനം ചെയ്തു. ബിനിൽ…

Read More

കഞ്ചാവ് കേസില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് വീട്ടില്‍ കയറിക്കൂടി, ആദ്യം ഇരുപത്തൊന്നുകാരിയെ പീഡിപ്പിച്ചു, പതിനാലുകാരിയെ നോട്ടമിട്ടതോടെ വീട്ടുകാര്‍ പോലീസില്‍, ഈരാറ്റുപേട്ടക്കാരന്‍ നവാസ് കുടുങ്ങിയതിങ്ങനെ

 കഞ്ചാവ് കേസിൽ അകത്തായ യുവാവിനെ ജാമ്യത്തിലിറക്കുന്നതിന് സഹായം ചെയ്യാമെന്നു പറഞ്ഞ് വീട്ടിൽ കയറിപ്പറ്റിയ സുഹൃത്ത് രണ്ടു പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തതായി പരാതി. പെണ്‍കുട്ടികളുടെ അമ്മയുടെ പരാതിയിൽ ഈരാറ്റുപേട്ട വഞ്ചാങ്കൽ സ്വദേശി നവാസിനെ (33) ഈരാറ്റുപേട്ട പോലീസ് അറസ്റ്റു ചെയ്തതായി ജില്ലാ പോലീസ് ചീഫ് ഹരിശങ്കർ പറഞ്ഞു. അമ്മയും മക്കളും ഇന്നലെ ജില്ലാ പോലീസ് ചീഫ് ഓഫീസിലെത്തിയാണ് പരാതി നല്കിയത്. തുടർന്ന് പാലാ ഡിവൈഎസ്പിക്ക് പരാതി കൈമാറി. എസ്പി ഹരിശങ്കർ, പാലാ ഡിവൈഎസ്പി ഷാജിമോൻ ജോസഫ് എന്നിവരുടെ നിർദേശ പ്രകാരം ഈരാറ്റുപേട്ട എസ്ഐ സുധീർ ആണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇന്നു കോടതിയിൽ ഹാജരാക്കും. അമ്മയും രണ്ടു പെണ്‍മക്കളും രോഗിയായി കിടക്കുന്ന പിതാവും അടങ്ങിയ കുടുംബത്തിലെ യുവാവ് ആണ് കഞ്ചാവ് കേസിൽ ഉൾപ്പെട്ടത്. റിമാൻഡിലായ യുവാവിനെ ജാമ്യത്തിൽ ഇറക്കുന്നതിന് വേണ്ടതായ സഹായം ചെയ്യാമെന്നു പറഞ്ഞാണ് പ്രതി ഇവരുടെ വീട്ടിൽ…

Read More

വീതികൂടിയ പുതിയ മേൽപ്പാലം വന്നിട്ടും  നാഗനമ്പടത്തെ കുരുക്കഴിയു ന്നില്ല;   ഗതാഗതക്കുരുക്കും അപകടവും ഒഴിവാക്കാൻ സിഗ്നൽ സംവിധാനം വരുന്നു

കോട്ടയം: നാഗന്പടത്തെ പുതിയ മേൽപാലത്തിനടുത്ത് ട്രാഫിക് സിഗ്നൽ സംവിധാനം സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി. കെഎസ്ടിപിയുടെ എംസി റോഡ് നവീകരണത്തിന്‍റെ ഭാഗമായിട്ടാണ് പുതിയ ട്രാഫിക് സിഗ്നൽ സ്ഥാപിച്ചത്. നാഗന്പടം പാലത്തിനും മേൽപാലത്തിനും ഇടയിലുള്ള സ്ഥലത്താണ് സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്. വലതു വശത്ത് റെയിൽവേ ഗുഡ് ഷെഡിലേക്കും ഇടതുവശത്ത് റെസിഡന്‍റ് അസോസിയേഷൻ റോഡിൽ നിന്നുള്ള വാഹനങ്ങൾക്ക് പോകുന്നതിനായി രണ്ടു വശങ്ങളിലേക്കും സിഗ്‌നൽ സംവിധാനമുണ്ട്. ഇവിടെയും ലൈറ്റ് സ്ഥാപിച്ചു.ഡിവൈഡറുകൾ സ്ഥാപിച്ചതിനുശേഷം സിഗ്നൽലൈറ്റ് സ്ഥാപിക്കാനായിരുന്നു കെഎസ്ടിപിയുടെ ആദ്യ തീരുമാനം. എന്നാൽ എംസി റോഡ് നവീകരണത്തിന്‍റെ ഭാഗമായി പല ജംഗ്ഷനിലും സ്ഥാപിച്ച ഡിവൈഡറുകൾ അപകടകെണികളായിരിക്കുകയാണ്. സംക്രാന്തിയിൽ ഉൾപ്പെടെ പല സ്ഥലങ്ങളിലേയും ഡിവൈഡറുകൾ പൊളിച്ചു മാറ്റിയിരുന്നു. നാഗന്പടത്ത് ഡിവൈഡറുകൾ തത്കാലം വേണ്ടെന്നാണ് തീരുമാനം. ഡിവൈഡറുകൾക്ക് പകരം റോഡിൽ തെർമോ പ്ലാസ്റ്റിക് ഷെയ്ഡ് ചെയ്യും. നാലു വശങ്ങളിലേക്കും വാഹനങ്ങൾക്ക് സുഗമമായ രീതിയിൽ പോകാവുന്ന രീതിയിലായിരിക്കും പ്ലാസ്റ്റിക് ഷെയ്ഡ്…

Read More

ഹിന്ദു സമൂഹത്തെ രക്ഷിക്കേണ്ട  ദേവസ്വം ബോർഡ് മരിച്ചു; കോട്ടയം അസിസ്റ്റന്‍റ് ദേവസ്വം ഓഫീസിന് മുന്നിൽ റീത്ത് സമർപ്പിച്ച് പ്രതിഷേധിച്ച് കർമ്മ സമിതി

കോട്ടയം: ഹൈന്ദവ വിശ്വാസസമൂഹത്തെ സംരക്ഷിക്കേണ്ട ചുമതലയുള്ള ദേവസ്വം ബോർഡ് ശബരിമല വിഷയത്തിൽ ഹിന്ദുസമൂഹത്തിന് വിരുദ്ധമായി സുപ്രീം കോടതിയിൽ നിലപാട് മാറ്റിയതിൽ പ്രതിഷേധിച്ച് ദേവസ്വം ബോർഡ് മരിച്ചതായി പ്രഖ്യാപിച്ചു കോട്ടയത്ത് കർമ്മസമിതി പ്രവർത്തകർ അസിസ്റ്റന്‍റ് ദേവസ്വം ഓഫീസിന് മുന്നിൽ റീത്ത് സമർപ്പിച്ച് പ്രതിഷേധം രേഖപ്പെടുത്തി. തിരുനക്കര ഉത്സവത്തിന് ദേവസ്വം ബോർഡ് ഭാരവാഹികൾ വിശിഷ്ടാതിഥികളായി വന്നാൽ വൻപ്രതിഷേധത്തിനിടയാകുമെന്ന് യോഗത്തിൽ പ്രസംഗിച്ച ബിജെപി ജില്ലാ സെക്രട്ടറി സി.എൻ. സുഭാഷ് പറഞ്ഞു.സാധാരണ ഹൈന്ദവ സമൂഹം പട്ട് സമർപ്പിച്ചാണ് ആദരാഞ്ജലികളർപ്പിക്കാറുള്ളത് എങ്കിലും ദേവസ്വം ബോർഡ് ഹിന്ദു അല്ലാതായി എന്നതുകൊണ്ടാണ് റീത്ത് സമർപ്പിച്ചതെന്ന് ശബരിമല കർമ്മസമിതി നേതാവ് ശങ്കർ സ്വാമി പറഞ്ഞു. ഓൾ ഇന്ത്യാ ബ്രാഹ്മണ ഫെഡറേഷൻ സംസ്ഥാന ഉപാധ്യക്ഷൻ എച്ച്. രാമനാഥൻ, ശബരിമല കർമ്മസമിതി നേതാക്കളായ സുമേഷ് രാജൻ, ശങ്കർ സ്വാമി, രതീഷ് കുമാർ, ഹരി കിഴക്കേക്കുറ്റ്, ബിനീഷ്, ടി.ടി. സന്തോഷ്, എൻ.ബി. നാരായണൻ…

Read More