പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച് പണവും സ്വർണാഭരണവും തട്ടിയ യുവാവ് പിടിയിൽ; മൊബൈൽ ഫോണ്‍ പരിശോധിച്ച പോലീസ് ഞെട്ടി

കോതമംഗലം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ചു പണവും സ്വർണാഭരണവും തട്ടിയ യുവാവ് പിടിയിൽ. കോട്ടയം ചങ്ങനാശേരി സ്വദേശി നിബിൻ (25) ആണ് പിടിയിലായത്. കോതമംഗലം എസ്എച്ച്ഒ ബേസിൽ തോമസിന്‍റെ നേതൃത്വത്തിലുള്ള സംഘം ചങ്ങനാശേരിയിൽനിന്നാണ് നിബിനെ പിടികൂടിയത്.

കോതമംഗത്തെ സ്വകാര്യ കോളജിൽ പഠിക്കുകയായിരുന്ന എറണാകുളം സ്വദേശിനിയായ വിദ്യാർഥിനിയെ ആറു മാസത്തെ ഫേസ്‌ബുക്ക് പരിചയത്തിൽ നിബിൻ എറണാകുളത്തും വേളാങ്കണ്ണിയിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

വിദ്യാർഥിനിയിൽനിന്ന് ആറു പവനോളം സ്വർണാഭരണങ്ങളും 50,000 രൂപയും പ്രതി തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. ആറു മാസം മുന്പു പ്രായപൂർത്തിയാവാത്ത പത്തനംതിട്ട സ്വദേശിയായ മറ്റൊരു വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ ഇയാൾ മൂന്നു മാസം റിമാൻഡിൽ കഴിഞ്ഞിരുന്നു.

പ്രതിയുടെ മൊബൈൽ ഫോണ്‍ പരിശോധിച്ചതിൽനിന്നു സമാനരീതിയിൽ പെണ്‍കുട്ടികളുമായി ഇയാൾ ബന്ധം സ്ഥാപിച്ചു തട്ടിപ്പും പീഡനവും നടത്തിയിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts