നിയാസ് മുസ്തഫ കോട്ടയം: മുത്തലാക്ക് ബിൽ പാസാക്കിയ ദിവസം ലോക്സഭയിൽ എത്താതിരുന്ന മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ ന്യായീകരിച്ച് ലീഗ് സം സ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. പാർലമെന്റിനു മുന്നിലെത്തിയ മുത്തലാക്ക് ബില്ല് സംബന്ധിച്ച് ലോക്സഭയിലും രാജ്യസഭയിലും പാർട്ടിയുടെ നിലപാട് അർഥശങ്കയ്ക്കിടയില്ലാത്തവിധം മുസ്ലിം ലീഗ് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഇക്കാര്യത്തിൽ ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറയുന്നു. സിവിൽ നിയമം ക്രിമിനൽ കുറ്റമാക്കുകയും മുസ്ലിം വ്യക്തിനിയമത്തിൽ ഇടപെടലുകൾ നടത്തുകയുമാണ് ഈ ബില്ലിലൂടെ നടന്നിട്ടുള്ളത്. മുസ്ലിം സമുദായത്തിലൊരാൾ വിവാഹമോചനം നടത്തിയാൽ അവരെ തടവുശിക്ഷയ്ക്ക് വിധേയമാക്കുന്ന നിയമം മറ്റൊരു സമുദായത്തിലും വിവാഹമോചനത്തിനു ബാധകമല്ലെന്നതാണ് വിചിത്രമായ കാര്യം. അപ്രായോഗികമായ ഈ നിയമത്തെ അപ്പാടെ എതിർക്കുകയാണ് മുസ്ലിം ലീഗ് പാർലമെന്റിൽ ചെയ്തുവന്നിരുന്നത്. ഓർഡിനൻസിനു പകരമായി വന്ന ലോക്സഭയിലെ ബില്ലിനെ അതിശക്തമായ രീതിയിൽ പാർട്ടി…
Read MoreCategory: Kottayam
കാരൾസംഘത്തിനും പള്ളിക്കുനേരെയുള്ള അക്രമണ സംഭവം; പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്ന് ആംഗ്ലിക്കൻ സഭാവിശ്വാസികൾ
കോട്ടയം: കാരൾസംഘത്തിനും പള്ളിക്കുനേരെയുള്ള അക്രമണത്തിലെ പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്ന് ആംഗ്ലിക്കൻ സഭാവിശ്വാസികൾ ആരോപിച്ചു. 23ന് രാത്രിയിൽ തുടർച്ചയായ മൂന്നുതവണ നടത്തിയ അക്രമണങ്ങൾക്ക് നേതൃത്വം നൽകിയ ഡിവൈഎഫ്ഐ പ്രവർത്തകരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ജില്ല പോലീസ് മേധാവി ഹരിശങ്കറിനു പരാതി നൽകി. 23ന് രാത്രി 8.30നാണ് സംഭവങ്ങൾക്കു തുടക്കം. പാത്താമൂട്ടം കൂന്പാടി സെന്റ്പോൾസ് പള്ളിയിലെ സണ്ഡേസ്കൂൾ യുവജനസംഘം, സ്ത്രീജനസംഖ്യം എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിസ്മസ് കാരൾസംഘത്തിനുനേരെ 20ലധികം വരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ അതിക്രമം അഴിച്ചുവിട്ടു. കാരൾസംഘം മുട്ടുചിറ കോളനിയിലെത്തിയപ്പോൾ ഇവർക്കൊപ്പം ചേർന്നു മറ്റുപാട്ടുകൾ പാടുകയും അസഭ്യംപറയുകയും പെണ്കുട്ടികളെ അധിക്ഷേപിക്കുയും ചെയ്തു. കരാൾ അവസാനിപ്പിക്കണമെന്ന ആവശ്യത്തെ എതിർത്തപ്പോൾ സംഘാംഗങ്ങളെ മർദിക്കുകയും വാദ്യോപകരണങ്ങൾ നശിപ്പിച്ചു. ഭീഷണിയെത്തുടർന്ന് രക്ഷപ്പെട്ട് പള്ളിയിൽ ഓടിക്കറിയവരുടെ വീടുകൾക്കുനേരെയായിരുന്നു രണ്ടാമത്തെ ആക്രമം. വീടുകൾക്കുനേരെ കല്ലെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ട്രിച്ചു. ഒപ്പം ബൈക്കും ഓട്ടോയും…
Read Moreദാഹിച്ചുവലഞ്ഞ കാട്ടാന കാലിയായ വാട്ടർ ടാങ്ക് തകർത്തു കലിതീർത്തു; അരിശം തീരാഞ്ഞ് പൈപ്പും അടിച്ചുതകർത്തു
മൂന്നാർ: ദാഹിച്ചുവലഞ്ഞ കാട്ടാന കലിപ്പുതീർത്തത് കാലിയായ വാട്ടർ ടാങ്ക് തകർത്ത്. മൂന്നാർ കെഡിഎച്ച്പി സൈലന്റ് വാലി എസ്റ്റേറ്റിലെ അസിസ്റ്റന്റ് എസ്റ്റേറ്റ് മാനേജരുടെ വീട്ടിലെ വാട്ടർ ടാങ്കാണ് കാട്ടാന തകർത്തത്. അടുക്കള ഭാഗത്തെത്തിയ കാട്ടാന നിലത്തിട്ട് ചവിട്ടിത്തകർത്തും കൊന്പുകൊണ്ട് കുത്തിക്കീറിയും ടാങ്ക് തകർത്തിട്ടും അരിശം തീരാഞ്ഞ് അവിടെയുണ്ടായിരുന്ന പൈപ്പും അടിച്ചുതകർത്തു. വെള്ളമില്ലാതെ നിരാശയോടെ മടങ്ങുന്നതിനിടയിൽ വഴിയരികിൽ നിർത്തിയിട്ടിരുന്ന ബൈക്കും തകർത്തശേഷമാണ് ആന കാട്ടിലേക്കു മടങ്ങിയത്. പ്രളയത്തിനുശേഷം ഉൾക്കാടുകളിലെ വരൾച്ച രൂക്ഷമായതിനെതുടർന്ന് വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്കിറങ്ങുന്നത് പതിവാകുകയാണ്
Read Moreവിനായകന് വഴിമാറിയെങ്കിലും ചിന്നതതമ്പി തലവേദനയാകുന്നു; വിനായകന് മറ്റാനകളുമായി കൂട്ടമായി ചേര്ന്ന് നടക്കുന്നതായി വനംവകുപ്പ്
മറയൂർ: വിനായകനു പിന്നാലെ കർഷകന് തലവേദന സൃഷ്ടിച്ച് ചിന്നതന്പി. അതിർത്തിപ്രദേശമായ തമിഴ്നാട് തടാകം പ്രദേശത്ത് തുടർച്ചയായി കർഷകരുടെ വിള നശിപ്പിച്ചിരുന്ന കാട്ടാന വിനായകനെ മയക്കുവെടിവച്ച് കുംകി ആനകളുടെ സഹായത്താൽ പിടികൂടി മുതുമല വനത്തിൽ കയറ്റിവിട്ടിരുന്നു. ഇപ്പോൾ ചിന്നതന്പി എന്ന കൊന്പനാണ് കൃഷിയിടങ്ങളിലെത്തി വിള നശിപ്പിക്കുന്നത്. ചിന്നതന്പി മറ്റാനകളുടെ കൂട്ടത്തോടൊപ്പം ചിലസമയങ്ങളിൽ കൃഷിയിടത്തിൽ എത്തുന്നതാണ് കർഷകർക്ക് ഏറെ വെല്ലുവിളി ഉയർത്തുന്നത്. ഏതാനും ദിവസം മുൻപ് നാലു കൊന്പനാനകൾക്കൊപ്പമെത്തിയ ചിന്നതന്പി കഴിഞ്ഞദിവസം പിടിയാനയ്ക്കും കുഞ്ഞിനുമൊപ്പമാണ് എത്തിയത്. ഓരോ തവണയും ചിന്നതന്പി എത്തുന്നത് വെവ്വേറെ ആനകൾക്കൊപ്പമാണെന്ന് വനം വന്യജീവി ജീവനക്കാർ പറഞ്ഞു. ചിന്നതന്പിയുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും മനുഷ്യവാസമുള്ള സ്ഥലങ്ങളിൽ ഇറങ്ങിയാൽ അപ്പോൾതന്നെ വനത്തിലേക്ക് ഓടിച്ചുവിടാനുള്ള സംവിധാനം ഏർപ്പെടുത്തിയതായും ജില്ലാ ഫോറസ്റ്റ് ഓഫീസർ ഡി. വിഗ്നേഷ് അറിയിച്ചു. മുതുമല വനത്തിലേക്ക് കടത്തിയ വിനായകനെ റേഡിയോ കോളർ സംവിധാനംവഴി നിരീക്ഷിച്ചുവരികയാണെന്നും വിനായകൻ മറ്റാനകളുമായി കൂട്ടമായി…
Read Moreമതേതര മുഖമില്ല; ബിജെപിയുമായി സഖ്യത്തിനില്ലെന്ന് പി.സി.ജോർജ്
കോട്ടയം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാകില്ലെന്ന് ജനപക്ഷം നേതാവും എംഎൽഎയുമായ പി.സി.ജോർജ്. ബിജെപിക്ക് മതേതര മുഖമില്ലെന്നും അത്തരമൊരു പാർട്ടിയുമായി ജനപക്ഷം സഹകരിക്കില്ലെന്നും ജോർജ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുമായി പി.സി.ജോർജ് കൂടിക്കാഴ്ച നടത്താൻ ഡൽഹിയിൽ എത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അംഗം ഒ.രാജഗോപാലിനൊപ്പം നിയമസഭയിൽ കറുപ്പണിഞ്ഞ് ജോർജ് എത്തിയത് വാർത്തയായിരുന്നു. ശബരിമല വിഷയത്തിൽ ബിജെപി നിലപാടിനൊപ്പമാണ് താനെന്നും രാജഗോപാലിനെയും തന്നെയും നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരുത്തണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Read Moreതിരുവാർപ്പിൽ വീട് കത്തിയമർന്നു; തീ പിടിത്തമുണ്ടായതെങ്ങനെന്ന് വ്യക്തമല്ല; സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഇല്ലായിരുന്നു
കോട്ടയം: തിരുവാർപ്പിൽ വീടിന് തീ പിടിച്ച് പൂർണമായി കത്തിയമർന്നു. ഇന്നു രാവിലെ 10.30നാണ് സംഭവം. തിരുവാർപ്പ് ളാക്കാട്ട് ഭാസിയുടെ ഷീറ്റിട്ട വീടാണ് കത്തി നശിച്ചത്. ഭാസി (85)യും ഭാര്യയും മകനുമാണ് ഇവിടെ താമസം. ഭാര്യ തൊഴിലുറപ്പ് പദ്ധതിയുടെ പണിക്കും മകൻ ഇലക്ട്രോണിക് സംബന്ധമായ ജോലിക്കും പോയി. ഭാസി കടയിലേക്ക് സാധനം വാങ്ങാൻ പോയ സമയത്താണ് തീ പിടുത്തമുണ്ടായത്. വീട്ടിലെ മുഴുവൻ സാധനങ്ങളും കത്തിനശിച്ചു. കോട്ടയത്തു നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. വീട്ടിൽ ഗ്യാസ് മാത്രമേ ഉപയോഗിക്കുന്നുള്ളു. ഗ്യാസ് ഓഫാക്കിയതായി വീട്ടുകാർ പറയുന്നു. സംഭവം നടക്കുന്പോൾ സ്ഥലത്ത് വൈദ്യുതി ഇല്ലായിരുന്നു. പിന്നെ എങ്ങനെയാണ് തീ പിടിത്തമുണ്ടായതെന്ന് വ്യക്തമല്ല.
Read Moreഇതാണ്ട പോലീസ്; ഭരണ കാര്യങ്ങൾ മാത്രം നോക്കാൻ നിയമിച്ച പുതിയ എസ്പിമാർ ചാർജെടുത്തില്ല; 29നകം ചാർജെടുത്ത് റിപ്പോർട്ട് നൽകണമെന്ന് ഉത്തരവിട്ട് ഡിജിപി
സി.സി.സോമൻ കോട്ടയം: പോലീസ് വകുപ്പിൽ ഭരണ വിഭാഗത്തിന് (അഡ്മിനിസ്ട്രേഷൻ) ജില്ലാ തലത്തിൽ നിയമിച്ച അഡീഷണൽ എസ്പിമാർ 29നകം ചാർജെടുക്കണമെന്ന് ഡിജിപി നിർദേശം നല്കി. 17 പോലീസ് ജില്ലകളിൽ പുതിയ തസ്തികയുണ്ടാക്കി അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ടുമാരെ നിയമിച്ചെങ്കിലും പലരും ഇതിനകം ചാർജെടുത്തില്ല. ഇതേ തുടർന്നാണ് ഡിജിപിയുടെ ഉത്തരവ്. 29നകം അഡീഷണൽ എസ്പിമാർ ചാർജെടുത്ത് ഡിജിപിക്ക് റിപ്പോർട്ട് ചെയ്യാനാണ് നിർദേശം. മുതിർന്ന ഡിവൈഎസ്പിമാർക്ക് പ്രമോഷൻ നല്കിയാണ് അഡീഷണൽ എസ്പിമാരാക്കിയത്. നിലവിൽ നിയമ പാലനത്തിന്റെയും ഭരണ വിഭാഗത്തിന്റെയും ചുമതല വഹിക്കുന്നത് ജില്ലാ പോലീസ് മേധാവികളാണ്. കേസ് അന്വേഷണത്തിനിടെ പോലീസിലെ ഭാരിച്ച ഭരണ കാര്യങ്ങൾകൂടി നോക്കാൻ ബുദ്ധിമുട്ട് നേരിടുന്നത് പരിഗണിച്ചാണ് ഭരണ കാര്യങ്ങളുടെ ചുമതല ഇപ്പോഴത്തെ എസ്പിമാരിൽ നിന്ന് നീക്കിയത്. പകരം ഭരണ കാര്യങ്ങൾക്ക് പുതിയ എസ്പിയെ നിയമിക്കുകയും ചെയ്തു. ഇതോടെ നിയമ പാലനത്തിനും (ലോആൻഡ് ഓർഡർ) ഭരണ (അഡ്മിനിസ്ട്രേഷൻ) കാര്യങ്ങൾക്കും…
Read Moreഗൂഗിൾ മാപ്പ് വഴിതെറ്റിച്ച മിനി ബസ് മറിഞ്ഞ് വിനോദസഞ്ചാരികൾക്ക് പരിക്ക്; അപകടത്തിൽ അഞ്ചു കുട്ടികളടക്കം ഏഴ്പേർക്ക് പരിക്ക്
ചെറുതോണി: ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച വിനോദ സഞ്ചാരികളുടെ മിനിബസ് മറിഞ്ഞ് കുട്ടികളടക്കം ഏഴുപേർക്ക് പരിക്ക്. മുംബൈയിൽ നിന്നും എത്തിയ വിനോദ സഞ്ചാരികൾ സഞ്ചരിച്ച തമിഴ്നാട് രജിസ്ട്രേഷനിലുള്ള ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇന്നലെ രാത്രി 9 ഓടെ മരിയാപുരത്താണ് അപകടം നടന്നത്. മൂന്നാറിൽ നിന്നും തേക്കടിക്ക് പോകുകയായിരുന്നു 19 പേരടങ്ങുന്ന സംഘം. വഴി നിശ്ചയമില്ലാതിരുന്ന ബസ് ഡ്രൈവർ ഗൂഗിൾ മാപ്പിനെ ആശ്രയിച്ചാണ് യാത്രചെയ്തിരുന്നത്. ചെറുതോണിയിൽ നിന്നും ഇടുക്കി- കട്ടപ്പന വഴി ദേശീയ പാതയിലൂടെ തേക്കടിക്ക് പോകേണ്ടിയിരുന്ന ബസ് ഗൂഗിൾമാപ്പിൽ കണ്ട വഴിയിലൂടെ സഞ്ചരിച്ചതാണ് വഴിതെറ്റാനിടയായത്. ഇടുക്കിയിൽ നിന്നും മരിയാപുരംവഴി നാരകക്കാനത്തേക്കുള്ള വഴിയിലൂടെ സഞ്ചരിച്ച ബസ് കുത്തുകയറ്റത്തിൽ പിന്നോട്ട് ഉരുണ്ട് തിട്ടയിലിടിച്ച് റോഡിൽ മറിയുകയായിരുന്നു. ദീപിക ഏജന്റ് പൈകയിൽ ടോമിന്റെ വീടിനു സമീപമാണ് ബസ് മറിഞ്ഞത്. ശബ്ദം കേട്ട് ഓടിയെത്തിയ ടോമും നാട്ടുകാരും ചേർന്ന് ബസ് വെട്ടിപ്പൊളിച്ചാണ്…
Read Moreപുതുവർഷ പുലരിക്കായി കാത്ത് കാത്തിരത്തുകാർ; കോട്ടയത്തുനിന്ന് കാഞ്ഞിരം വഴിയുള്ള ബോട്ട് സർവീസ് ജനുവരിഒന്നിന്ന് തുടങ്ങമെന്ന് അധികൃതർ; നാലുനാളിൽ പണിപൂർത്തിയാകുമോയെന്ന് നോക്കി നാട്ടുകാർ
കോട്ടയം: പുതുവർഷപ്പുലരിയിൽ ബോട്ട് എത്തുന്നതും കാത്തിരിക്കുകയാണ് യാത്രക്കാരും കാഞ്ഞിരം നിവാസികളും. കൊടൂരാറ്റിലെ ചുങ്കത്ത് മുപ്പത് പാലത്തിന്റെ തകരാർ പരിഹരിച്ച് ജനുവരി ഒന്നിന് കോട്ടയം-ആലപ്പുഴ ബോട്ട് കാഞ്ഞിരം വഴി സർവീസ് പുനരാരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. ബോട്ട് വരുന്പോൾ പൊക്കാവുന്ന രീതിയിലാണ് പാലം നിർമിച്ചിരിക്കുന്നത്. പാലത്തിന്റെ തകരാർ പരിഹരിക്കുന്നതിന് കെൽ കന്പനി കോട്ടയം നഗരസഭയുമായി കരാർ വച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പാലത്തിലുണ്ടായിരുന്ന മോട്ടോർ കഴിഞ്ഞ ദിവസം കന്പനി ജീവനക്കാരെത്തി അഴിച്ചെടുത്തു. പുതുവർഷത്തിന് ഇനി നാലു ദിവസം കൂടിയേയുള്ളു. അതിനു മുൻപ് പാലത്തിന്റെ തകരാർ തീർക്കണം. ജനുവരി ഒന്നിന് പാലത്തിന്റെ തകരാർ പരിഹരിച്ച് ബോട്ട് ഓടിക്കാൻ കഴിയുമെന്നാണ് ഇതു സംബന്ധിച്ചു ലഭിച്ച പരാതി പരിഗണിക്കവേ ലീഗൽ സർവീസ് അതോറിറ്റിയിൽ കെൽ കന്പനി പ്രതിനിധികൾ അറിയിച്ചത്. ഇനി അറിയേണ്ടത് നാലു ദിവസത്തിനുള്ളിൽ പാലം പണി പൂർത്തിയാകുമോ എന്നാണ്. പാലത്തിന്റെ പണി തീർക്കുന്നതിന് ആദ്യം…
Read Moreഐസിഎച്ചിൽ വീണ്ടും വിവാദം; ഓട്ടിസം കുട്ടികൾക്കായി അനുവദിച്ച ഫണ്ട് താൽക്കാലിക ജീവനക്കാരുടെ ശമ്പളമായി നൽകി; അംഗീകരിക്കാതെ പ്രിൻസിപ്പൽ ഓഫീസ്
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ രോഗികൾക്കായുള്ള ചികിത്സാ ഫണ്ട് കോളജ് അധികൃതരുടെ അനുമതി വാങ്ങാതെ വകമാറ്റി ചെലവഴിച്ചത് വിവാദമായി. അനുമതി വാങ്ങാതെ ചെലവഴിച്ചതിനാൽ അംഗീകാരം നല്കാനാവില്ലെന്ന നിലപാടിൽ പ്രിൻസിപ്പൽ ഓഫീസ് ഉടക്കി നിൽക്കുകയാണ്. ചെലവഴിച്ച ഫണ്ടിന് അംഗീകാരം ലഭിക്കാത്തതിനാൽ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് കുട്ടികളുടെ ആശുപത്രി അധികൃതർ. കുട്ടികളുടെ ആശുപത്രിയിൽ ഓട്ടിസം ബാധിച്ച കുട്ടികൾക്കായി പുതിയ വിഭാഗം ആരംഭിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. എട്ടര ലക്ഷം രൂപ ഇതിന്റെ പ്രാരംഭ പ്രവർത്തനത്തിനായി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ പണം ഈ വിഭാഗത്തിലേക്ക് പുതുതായി നിയമിക്കപ്പെട്ട താത്കാലിക ജീവനക്കാർക്ക് ശന്പളം നൽകുന്നതിനു വിനിയോഗിച്ച ശേഷം രണ്ട് ലക്ഷത്തോളം രൂപ ചികിത്സാഫണ്ടിൽനിന്നും വകമാറ്റിയാണ് ഒപിയിലും, അനുവദിക്കപ്പെട്ട വാർഡിലും, കസേരകളും കട്ടിലുകളും മറ്റ് അനുബന്ധ സാമഗ്രികളും വാങ്ങിയത്. ഇത് വാങ്ങാൻ ചികിത്സാ ഫണ്ട് വകമാറ്റി ചെലവഴിച്ചത് പ്രിൻസിപ്പൽ ഓഫീസിന്റെ…
Read More