അവർ എവിടെ? 19കാരനൊപ്പം 39കാരി മുങ്ങിയിട്ട്ഒ രുമാസം; ഭർത്താവും രണ്ടുമക്കളും കാത്തിരിക്കുന്നു

കോട്ടയം: 19കാരനെയും രണ്ടുമക്കളുടെ അമ്മയായ 39കാരിയേയും കാണാതായിട്ട് ഒരുമാസം. തൃക്കൊടിത്താനം സ്വദേശിനിയായ വീട്ടമ്മയ്ക്കൊപ്പമാണ് ചങ്ങനാശേരി സ്വദേശിയായ പത്തൊൻപതുകാരനെ കാണാതായത്. ഇരുവരും ചങ്ങനാശേരിയിലെ ഒരു കടയിലെ ജീവനക്കാരാണ്. കാണാതായതിന്‍റെ പിറ്റേന്ന് പാലക്കാട്ട് ഇവരുടെ മൊബൈൽ ഫോണ്‍ റേഞ്ച് കാണിച്ചതിനു പിന്നാലെ ഫോണ്‍ കട്ടായി. പിന്നീട് ഇന്നുവരെ മൊബൈൽ ഫോണ്‍ ഉപയോഗിച്ചിട്ടില്ല. മുംബൈയിൽ ഇവരെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് തൃക്കൊടിത്താനം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കിട്ടിയ വിവരം ശരിയല്ലെന്നു കണ്ട് മടങ്ങി. ഭർത്താവുമൊത്ത് വീട്ടമ്മ മുംബൈയിലായിരുന്നു. ആറു മാസം മുൻപാണ് നാട്ടിലെത്തിയത്. ഭർത്താവും ബന്ധുക്കളും ഇപ്പോഴും മുംബൈയിലുണ്ട്. എന്തെങ്കിലും വിവരം കിട്ടിയാൽ മുബൈയിലേക്ക് പോലീസിനെ അയയ്ക്കുമെന്ന് തൃക്കൊടിത്താനം പോലീസ് പറഞ്ഞു. വീട്ടമ്മയ്ക്ക് പത്തും പതിനൊന്നും വയസ് പ്രായമുള്ള രണ്ടു കുട്ടികളുണ്ട്. ചങ്ങനാശേരി, തൃക്കൊടിത്താനം പോലീസ് കേസ് അന്വേഷിച്ചു വരുന്നു.

Read More

പ്രതിഷേധം മലകയറി; യുവതികൾ മലയിറങ്ങി; മലയിറങ്ങുന്നതിനിടെയും യുവതികൾ പ്രതിഷേധം അറിയിച്ചു

പന്പ: അയ്യപ്പ ദർശനത്തിനെത്തിയ രണ്ടു യുവതികൾ പ്രതിഷേധത്തെ തുടർന്നു മടങ്ങുന്നു. ബിന്ദു, കനക ദുർഗ എന്നിവരാണ് മടങ്ങുന്നത്. ഇന്ന് പുലർച്ചെയാണ് യുവതികൾ ശബരിമലയിൽ എത്തിയത്. മരക്കൂട്ടം പിന്നിട്ടശേഷമാണ് യുവതികളുടെ മടക്കം. യുവതികൾക്കെതിരെ പ്രതിഷേധം ശക്തമായതോടെ പോലീസ് ഇടപ്പെട്ട് യുവതികളെ പറഞ്ഞ് അനുനയിപ്പിച്ചശേഷമാണ് മലയിറങ്ങുന്നത്. സന്നിധാനത്തേക്കുള്ള യാത്ര സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതികളെ പിന്തിരിപ്പിച്ചത്. പോലീസ് സുരക്ഷയിലാണ് യുവതികൾ മടങ്ങുന്നത്. അതേസമയം മടങ്ങാൻ തയാറാകാതിരുന്ന ബിന്ദുവിനെ ബലം പ്രയോഗിച്ചാണ് പോലീസ് പിന്തിരിപ്പിച്ചത്. മലയിറങ്ങുന്നതിനിടെയും യുവതികൾ പ്രതിഷേധം അറിയിച്ചു. ഇവർ വഴിയിൽ കുത്തിയിരുന്നു പ്രതിഷേധിച്ചതോടെ വനിതാ പോലീസ് ഇവരെ ബലം പ്രയോഗിച്ചാണ് ഇറക്കുന്നത്. യുവതിൽ വഴിയിൽ കുത്തിയിരുന്നു പ്രതിഷേധിച്ചതോടെ പോലീസ് ആംബുലൻസ് എത്തിച്ച് ബലം പ്രയോഗിച്ച് യുവതികളെ ഇവിടെനിന്നും നീക്കി. യുവതികളുമായി മലയിറങ്ങുന്നതിനിടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

Read More

ശബരിമല വിഷയത്തിൽ ഭീകരബന്ധം; മനിതി സംഘത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസും സിപിഎമ്മുമെന്ന് പിഎസ് ശ്രീധരൻപിള്ള

കോട്ടയം: ശബരിമലയിൽ നടക്കുന്ന നാടകം സിപിഎം സ്പോണ്‍സേർഡ് പരിപാടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. ശബരിമല പ്രശ്നത്തിന്‍റെ അടിവേരുകൾ അന്താരാഷ്ട്ര തലത്തിൽവരെയുണ്ട്. ഭീകരരുമായും ഇതിന് ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എൻഐഎ പോലുള്ള കേന്ദ്ര എജൻസികൾ സംഭവം അന്വേഷിക്കണം. സംസ്ഥാന സർക്കാർ കേന്ദ്രത്തോട് എൻഐഎ അന്വേഷണം ആവശ്യപ്പെടണമെന്നും ശ്രീധരൻപിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രമാക്കി സിപിഎം നടത്തിയ ആസൂത്രീത നീക്കത്തിന്‍റെ ഭാഗമായാണ് മനിതി സംഘം ശബരിമലയിൽ എത്തിയത്. സിപിഎമ്മാണ് അവരെ കൊണ്ടുവന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിർദേശങ്ങൾ അനുസരിച്ചാണ് പോലീസ് പ്രവർത്തിച്ചത്. ശബരിമലയെ തകർക്കാനായിരുന്നു ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമലയിലെത്തിയ മനിതി സംഘത്തെ വെറുതെ വിട്ടത് ശരിയായില്ല. സർക്കാർ സ്പോണ്‍സറിലാണ് രഹ്ന ഫാത്തിമ ഉൾപ്പെടെയുള്ളവർ ശബരിമലയിൽ എത്തിയത്. ഇവർക്കെതിരെ ഇപ്പോൾ പല കേസുകളും ഉണ്ട്. രഹ്ന ഫാത്തിമമാരുടെ സംഘമാണ് ഇന്ന് ശബരിമലയിലെത്തിയത്. ഇവരെ സംബന്ധിച്ച കേന്ദ്ര ഇന്‍റലിജൻസ്…

Read More

മലകയറാൻ ശബരിമലയിലേക്ക് അമ്മിണി വരുന്നു; സുരക്ഷ വർധിപ്പിച്ച് പോലീസ്

പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്താൻ ആദിവാസി നേതാവ് അമ്മിണി പോലീസ് സുരക്ഷയോടെ നിലയ്ക്കലിലേക്ക്. പൊൻകുന്നം പോലീസ് സ്റ്റേഷനിലെത്തിയ ഇവർക്ക് നിലയ്ക്കൽ വരെ സുരക്ഷ നൽകാമെന്ന് പോലീസ് അറിയിക്കുകയായിരുന്നു. പ്രതിഷേധമൊന്നും പ്രശ്നമല്ലെന്നും തനിക്ക് അയ്യപ്പ ദർശനം നടത്തണമെന്നും അമ്മിണി മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ ദർശനത്തിനെത്തിയ മനിതി സംഘാംഗങ്ങളുമായി പന്പയിൽ എസ്പി ചർച്ച നടത്തുകയാണ്.

Read More

എല്ലാം ദൈവനിയോഗം; രണ്ടു മക്കൾ ഒരേ ദിനം വൈദികരാകുന്നു, പേണ്ടാനത്ത് കുടുംബത്തിന് ആഹ്ലാദവേള

നീലൂർ (പാലാ): നീലൂർ പേണ്ടാനത്ത് കുടുംബത്തിൽ സന്തോഷം അലതല്ലുകയാണ്. ഒന്നല്ല രണ്ടു പേരാണ് പേണ്ടാനത്തു വീട്ടിൽനിന്നു വൈദികപട്ടം സ്വീകരിക്കുന്നത്. അതും ഒരേ ദിനം ഒരു വേദിയിൽ. മൂന്നു മക്കളിൽ രണ്ടു പേർ വൈദിക ജീവിതം തെരഞ്ഞെടുത്തതിന്‍റെ ആഹ്ലാദത്തിലാണ് മാതാപിതാക്കളായ പേണ്ടാനത്ത് സെബാസ്റ്റ്യനും (ബാബു) ഭാര്യ റെജിയും. ജോസഫും (എബി) സെബാസ്റ്റ്യനും (ചാൾസ്) മാതൃഇടവകയായ നീലൂർ സെന്‍റ് സേവ്യേഴ്സ് പള്ളിയിൽ 29നു രാവിലെ 9.15 നു പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കനിൽനിന്നു കൈവയ്പുവഴി പൗരോഹിത്യം സ്വീകരിച്ച് പ്രഥമ ദിവ്യബലി അർപ്പിക്കും. മൂത്ത മകൻ എബി വിൻസെൻഷ്യൻ സഭയ്ക്കു വേണ്ടിയും സഹോദരൻ ചാൾസ് പാലാ രൂപതയ്ക്കു വേണ്ടിയുമാണ് വൈദികരാകുന്നത്. എബി മികച്ച പ്രസംഗകനുമാണ്. ഇരുവരും പത്താം ക്ലാസ് വരെ നീലൂർ സെന്‍റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു പഠനം. എബിയാണ് ആദ്യം സെമിനാരിയിൽ ചേർന്നത്. പാലാ…

Read More

കാട്ടുമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കണം, തൽക്കാലം ആനയെ വെറുതെ വിടാം; വനം മന്ത്രിയെ സ്റ്റേജിലിരുത്തി പി.സി.ജോർജിന്‍റെ വിചിത്ര നിർദ്ദേശങ്ങൾ ഇങ്ങനെ…

ഇടുക്കി: വനത്തിൽ അധികമുള്ള മൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കി വിൽക്കാൻ വനംവകുപ്പ് മുൻകൈയെടുക്കണമെന്ന് പി.സി.ജോർജ് എംഎൽഎ. പെരിയാർ കടുവാ സങ്കേതത്തിന്‍റെ വാർഷിക ആഘോഷത്തിനിടെ സംസാരിക്കവെയായിരുന്നു പൂഞ്ഞാറിൽനിന്നുള്ള എംഎൽഎയുടെ വിചിത്ര നിർദ്ദേശം. വന്യമൃഗങ്ങളെ ഭക്ഷണത്തിനായി കൊന്നുതിന്നുന്നതു തെറ്റായി കാണുന്നില്ല. കാട്ടുപന്നികൾക്ക് ഫാമിൽ വളർത്തുന്ന പന്നികളെ അപേക്ഷിച്ച് കൊഴുപ്പ് കുറവാണ്. അതിനാൽ ഇതിനെ കൊന്ന് ഇറച്ചി വിറ്റാൽ സർക്കാരിന് അധിക വരുമാനമുണ്ടാക്കാൻ സാധിക്കും. വനത്തിൽ ആനകളുടെ എണ്ണം വർധിക്കുന്നത് സമ്മതിക്കുന്നുവെങ്കിലും ഇവയെ തത്കാലം വെറുതെ വിടാമെന്നും പി.സി.ജോർജ് പറഞ്ഞു. വനംമന്ത്രി കെ.രാജുവിനെ വേദിയിലിരുത്തിയായിരുന്നു ജോർജിന്‍റെ പരാമർശം. ഉടൻതന്നെ മറുപടിയുമായി രംഗത്തെത്തിയ മന്ത്രി, വനത്തിനുള്ളിലുള്ള മൃഗങ്ങളെ കൊല്ലാനാകില്ലെന്നു വ്യക്തമാക്കി.

Read More

ചങ്ങനാശേരി-ചിങ്ങവനം പാതയിൽ  സിഗ്നൽ ജോലികൾ  നാളെ പൂർത്തിയാവും; ഇന്നും നാളെയും ട്രെയിനുകൾക്ക് നിയന്ത്രണം

ചങ്ങനാശേരി: തിരുവല്ല-കോട്ടയം റൂട്ടിൽ ഇന്നും നാളെയും ട്രെയിനുകൾക്ക് നിയന്ത്രണം. ചങ്ങനാശേരി-ചിങ്ങവനം റെയിൽപാത കമ്മീഷനുമായി ബന്ധപ്പെട്ട് സിഗ്നൽ ജോലികൾ നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് വൈകുന്നേരം അഞ്ചിന് കോട്ടത്തുനിന്നും എത്തുന്ന ശബരി എക്സ്പ്രസ് ചിങ്ങവനം ചങ്ങനാശേരി പാതയിൽ കന്നിയോട്ടം നടത്തും. തുടർന്നുള്ള ട്രെയിനുകളെല്ലാം ഈ റൂട്ടിൽ ഇന്ന് സഞ്ചരിക്കും. നാളെ രാവിലെ ഒന്പതു മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ തിരുവല്ല- കോട്ടയം റൂട്ടിൽ ട്രെയിനുകൾ ഓടില്ല. സിഗ്നലിംഗ് ജോലികൾ പൂർത്തിയാക്കി മൂന്നിന് ശേഷം ഓടിത്തുടങ്ങും. ഒരുവർഷം മുൻപ് തിരുവല്ല-ചങ്ങനാശേരി പുതിയ പാതയിലും കന്നി ഓട്ടം നടത്തുന്നതിനുള്ള ഭാഗ്യം സൃഷ്ടിച്ചത് ശബരി എക്സ്പ്രസിനു തന്നെയായിരുന്നു. രണ്ടാഴ്ച മുന്പ് ഈ പാതയിൽ സുരക്ഷാ കമ്മീഷണർ കെ.മനോഹരൻ പരിശോധന നടത്തി ട്രെയിനുകൾക്ക് 85കിലോമീറ്റർ വേഗത്തിലോടാൻ അനുമതി നൽകിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. ഈ പാത തുറക്കുന്നതോടെ ചെങ്ങന്നൂർ-തിരുവല്ല-ചങ്ങനാശേരി-ചിങ്ങവനം റെയിൽപാത ഇരട്ടിപ്പിക്കൽ പദ്ധതി പൂർത്തിയാകും. 26.05 കിലോമീറ്റർ ദൂരംവരുന്ന…

Read More

തേപ്പുകാരനിട്ട് പണികൊടുത്ത് വാകത്താനത്തെ യുവതി; വിവാഹ വാഗ്ദാനം നൽകി പീഡച്ചു; പിന്നീട്  പ്രണയം ഉപേക്ഷിച്ച് മുങ്ങിയ കാമുകനെതിരേ പരാതിയുമായി  പെൺകുട്ടി

കോട്ടയം: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ വാകത്താനം പോലീസ് കേസെടുത്തു.വാകത്താനം ഉദിക്കൽ സ്വദേശി ജിജോ (23) ആണ് അറസ്റ്റിലായത്. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. വിവാഹ വാഗ്ദാനത്തിൽ നിന്ന് യുവാവ് പിൻമാറുകയും പീഡന വിവരം ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. പെണ്‍കുട്ടിയുടെ കൂട്ടുകാരോടും മറ്റും വിവരം പറഞ്ഞ് മോശക്കാരിയാക്കുമെന്നും യുവാവ് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് പോലീസിൽ പരാതി നല്കാൻ തയാറായത്.

Read More

പൊന്നമ്പല മലചവിട്ടാൻ മനിതി എത്തുന്നു; അമ്പതോളം യുവതികളടങ്ങുന്ന തമിഴ് സംഘം ശബരിമലയിലേക്ക്; കർശന സുരക്ഷയൊരുക്കി പോലീസും

ചെന്നൈ: ശബരിമല ദര്‍ശനത്തിനായി തമിഴ്‌നാട്ടില്‍ നിന്ന് വനിതാ സംഘമെത്തുന്നു. ‌മനിതി എന്ന സംഘടനയുടെ പ്രവര്‍ത്തകരായ അമ്പതോളം യുവതികളടങ്ങുന്ന സംഘം ഞായറാഴ്ച കോട്ടയത്തെത്തും. ശനയാഴ്ച വൈകുന്നേരമാണ് സംഘം തമിഴ്നാട്ടിൽനിന്നും യാത്രതിരിക്കുകയെന്ന് മനിതി കോഓര്‍ഡിനേറ്റര്‍ സെല്‍വി അറിയിച്ചു. സംഘത്തിന്‍റെ വരവിനെക്കുറിച്ച് അറിവ് കിട്ടിയിട്ടില്ലെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി എസ്.ഹരിശങ്കര്‍ പറഞ്ഞു. സംഘത്തിന്‍റെ വരവ് കണക്കിലെടുത്ത് ശബരിമലയിലും പരിസരത്തും പോലീസ് സുരക്ഷ ശക്തമാക്കി. ഇവരെത്തുമ്പോള്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് സംസ്ഥാന രഹസ്യാന്വേഷണ വകുപ്പിന്‍റെ സൂചനയെത്തുടര്‍ന്നാണ് നടപടി. എവിടെനിന്നാണ് യാത്ര തുടങ്ങുക, ഏതുമാര്‍ഗമാണ് എത്തുക തുടങ്ങിയവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അപ്പോഴത്തെ സൗകര്യമനുസരിച്ച് തീരുമാനമെടുക്കുമെന്നാണ് സംഘം പറഞ്ഞിട്ടുള്ളത്. ചെന്നൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മനിതി. ചെന്നൈയില്‍നിന്ന് 12 വനിതകളും മധുരയില്‍നിന്ന് രണ്ടുപേരും മധ്യപ്രദേശില്‍നിന്നും ഒഡിഷയില്‍നിന്നും അഞ്ചുപേര്‍ വീതവും കേരളത്തില്‍നിന്ന് 25 പേരും സംഘത്തിലുണ്ടാകുമെന്ന് സെല്‍വി പറഞ്ഞു. കേരളത്തില്‍ ഒരുസ്ഥലത്ത് തങ്ങള്‍ ഒത്തുചേരുമെന്നും അവിടെനിന്ന് പമ്പയിലേക്ക് പോകും.…

Read More

തുടങ്ങിവെച്ച ഒന്നും നടപ്പായില്ല;  ശാസ്ത്രിറോഡിലെ ബസ് ബേ വെറും കാത്തിരിപ്പു കേന്ദ്രമായി;  വൈഫൈയും എഫ് എം റോഡിയോയുമൊന്നുമില്ലാതെ ബോറടിച്ച് യാത്രക്കാർ

കോട്ടയം: ഹൈടെക് ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ വൈഫൈയും എഫ്എം റോഡിയോയും അപ്രത്യക്ഷമായി. കോട്ടയം നഗരത്തിൽ ശാസ്ത്രി റോഡ് ബസ് ബേയിലെ ആധുനിക ബസ് കാത്തിരിപ്പു കേന്ദ്രം തുറന്നപ്പോൾ എന്തെല്ലാം വാഗ്ദാനങ്ങളായിരുന്നു. യാത്രക്കാർക്ക് ബോറടിക്കാതിരിക്കാൻ എപ്പോഴും പാട്ട് കേൾക്കാൻ എഫ്എം റേഡിയോ, സൗജന്യ വൈഫൈ സൗകര്യം , കുടിവെള്ളം അങ്ങനെ പോകുന്നു ആധുനിക സൗകര്യങ്ങൾ. തുടക്കത്തിൽ പാട്ട് കേൾക്കാൻ സംവിധാനമുണ്ടായിരുന്നു. പിന്നീടത് നിലച്ചു. സൗജന്യ വൈഫൈയൊന്നും ഇല്ലെന്നാണ് യാത്രക്കാരുടെ പരാതി. കോട്ടയം നഗരത്തിൽ ആകെ രണ്ട് ബസ് ബേയാണുള്ളത്. ഒന്ന് ശാസ്ത്രി റോഡിലും മറ്റൊന്ന് തിരുവാതുക്കലും. തിരുവാതുക്കലെ ബസ് ബേയിൽ തിരക്കൊന്നുമില്ല. യാത്രക്കാരും കുറവാണ്. പക്ഷേ ശാസ്ത്രി റോഡിൽ അതല്ല സ്ഥിതി. നഗരത്തിലെ ഏറ്റവും തിരക്കേറിയ ബസ് കാത്തിരിപ്പു കേന്ദ്രമാണ് ശാസ്ത്രി റോഡിലേത്. ശാസ്ത്രി റോഡ് മോഡൽ ബസ് കാത്തിരിപ്പു കേന്ദ്രവും ബസ് ബേയും നഗരത്തിലെ മറ്റിടങ്ങളിലും സ്ഥാപിച്ചാൽ…

Read More