കറുകച്ചാൽ: കറുകച്ചാലിൽ പിടിയിലായ ക്വട്ടേഷൻ സംഘത്തെ നിയോഗിച്ച പ്ലാച്ചിക്കൽ കോളനി നിവാസി രാജിയെ ഇന്നു പോലീസ് ചോദ്യം ചെയ്യും. രാജിയാണ് കേസിലെ ഒന്നാം പ്രതി. ഇവർ നല്കിയ ക്വട്ടേഷൻ പ്രകാരമാണ് ആറംഗ സംഘം സ്ഥലത്ത് എത്തിയത്. ഗർഭിണിയായ മകളുടെ സംരക്ഷണം രാജിക്കായതിനാൽ ഇവരുടെ അറസ്റ്റ് വൈകും. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതോടെ വിവിധ സ്ഥലങ്ങളിലെ നിരവധി കേസുകൾക്ക് തുന്പായി. ആറ്റിങ്ങൽ കോലിയക്കോട് നാവായിക്കുളം അനീഷ് (ശുപ്പാണ്ടി അനീഷ് -30) കുറുന്പനാടം കരിങ്കണ്ടത്തിൽ സോജി (ജോസഫ്- 28), ചങ്ങനാശേരി പെരുന്ന കുരിശുംമൂട്ടിൽ ജാക്്സണ്‍ (24), വാഴൂർ പുളിക്കൽകവല പൗവ്വത്തുകാട്ടിൽ സനു പി. സജി (24), കൊല്ലം അയത്തിൽ വയലിൽ പുത്തൻവീട്ടിൽ റിയാദ് (37), മംഗലാപുരം സ്വദേശി ആറ്റിങ്ങൽ കോരാണി കെ.കെ.ഭവനിൽ മുജീബ് (33) എന്നിവരെയാണ് കറുകച്ചാൽ പോലീസ് ഞായറാഴ്ച വൈകുന്നേരം 4.30ന് കറുകച്ചാൽ പ്ലാച്ചിക്കൽ കോളനിയിൽ നിന്നും പിടികൂടിയത്.…
Read MoreCategory: Kottayam
മദ്യപാനി ബോധമില്ലാതെ റെയിൽവേ ട്രാക്കിൽ ; പണികിട്ടിയത് പോലീസിന് ; ആളെ തപ്പിനടന്നത് മണിക്കൂറുകൾ
ചിങ്ങവനം: ഇന്നലെ രാത്രിയിൽ കുറിച്ചിക്ക് സമീപം റെയിൽവേ ട്രാക്കിൽ സംശയാസ്പദമായി കണ്ടെത്തിയത് മദ്യപാനിയെ. ട്രെയിൻ കടന്നു പോകുന്പോൾ റെയിൽവേ ട്രാക്കിൽ സംശയാസ്പദമായി സാഹചര്യത്തിൽ ആളെ കണ്ടെന്ന എൻജിൻ ഡ്രൈവറുടെ അറിയിപ്പ് കിട്ടിയതോടെ പോലീസ് നടത്തിയ തെരച്ചിലിലാണ് മദ്യപാനിയെ കണ്ടെത്തിയത്. ഇയാളെ പിന്നീട് മാറ്റി. മദ്യലഹരിയിൽ ട്രാക്കിനു സമീപം വീണു പോയതായിരുന്നു. കുറിച്ചി ഇത്തിത്താനം ചിറവം മുട്ടം മേൽപ്പാലത്തിന് സമീപം ഇന്നലെ രാത്രി ഒന്‍പതിനാണു ആളെ കണ്ടതായി ലോക്കോ പൈലറ്റ് ബന്ധപ്പെട്ടവരെ അറിയിച്ചത്. കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ട്രെയിനിന്റെ ഡ്രൈവറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതനുസരിച്ചു റെയിൽവേ അധികൃതർ ചിങ്ങവനം പോലീസിലും ചങ്ങനാശേരി പോലീസിലും അറിയിച്ചു. ചിങ്ങവനം പോലീസ് ചിറവം മുട്ടത്ത് നിന്നും ചങ്ങനാശേരി പോലീസ് അന്പലക്കോടി ഭാഗത്ത് നിന്നും ചങ്ങനാശേരി ഭാഗത്തേയ്ക്ക് ട്രാക്കിലൂടെ നടന്നു പരിശോധന നടത്തി. വിവരമറിഞ്ഞു നാട്ടുകാരും ഒപ്പം ചേർന്നു. ഒന്നര മണിക്കൂറോളം പരിശോധിച്ചെങ്കിലും…
Read Moreസുഹൃത്തുമായി ജോലി അന്വേഷിച്ച് എറണാകുളത്ത് പോയി മടങ്ങും വഴി ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം
കാണക്കാരി: ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഉടുന്പൻചോല ചക്കുകുളം എർത്തുകുന്നേൽ തോമസിന്റെ മകൻ അനൂപ് (23) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെ കാണക്കാരിക്കും നന്പിയാകുളത്തിനും മധ്യേ പെട്രോൾ പന്പിന് സമീപമാണ് അപകടം. അനൂപും സുഹൃത്ത് കാഞ്ഞിരത്താനം കാഞ്ഞിൽകുന്പിൾ ഷിജോ ബേബി (21) യും ഒരുമിച്ച് ബൈക്കിൽ എറണാകുളത്തു നിന്ന് കാണക്കാരി ഭാഗത്തേക്ക് വരികയായിരുന്നു. ഇതിനിടെ പെട്രോൾ പന്പിലേക്ക് തിരിച്ച ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. എറണാകുളത്ത് ഇരുവർക്കും ജോലി അന്വേഷിച്ചു പോയതായിരുന്നു ഇവർ. ഇതിനു ശേഷം അനൂപിനെ ഏറ്റുമാനൂർ സ്റ്റാൻഡിൽ കൊണ്ടുവിടുന്നതിനായി പോവുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ഷിജോ ബേബിക്ക് പരിക്കേറ്റിട്ടുണ്ട്. കുറവിലങ്ങാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Read Moreസന്ധ്യകഴിഞ്ഞാൽ പരിപ്പിലേക്ക് ബസില്ല; കളക്ടർക്ക് പരാതി നൽകി ഒരു വീട്ടമ്മ കാത്തിരിക്കുന്നു
കോട്ടയം: പരിപ്പിലേക്കുള്ള രാത്രി ബസ് സർവീസ് നടത്താൻ കളക്ടർ കനിയുമോ എന്നാണറിയേണ്ടത്. ഇതിനായി ഒരു വീട്ടമ്മ പരാതി നല്കി കാത്തിരിക്കുകയാണ്. രാത്രി 8.25 മുതൽ ഒൻപത് മണിവരെ അഞ്ചു സർവീസുകളാണ് പരിപ്പിലേക്കുള്ളത്. എന്നാൽ ആരും രാത്രി സർവീസ് നടത്തുന്നില്ല എന്നാണ് പരാതി. ] മോട്ടോർ വാഹന വകുപ്പിന് പരാതി നല്കിയാൽ അവർ ബസുടമകളെ അറിയിച്ച് ഒന്നോ രണ്ടോ ദിവസത്തേക്ക് രാത്രി സർവീസ് നടത്താൻ നിർദേശം നല്‍കുന്നതായും പരാതിയിൽ വ്യക്തമാക്കുന്നു. അതിനാൽ ജില്ലാ കളക്ടർ ഇക്കാര്യത്തിൽ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ രാത്രിയിൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടുന്നതായും പരാതിയിൽ വ്യക്തമാക്കുന്നു. രാത്രി എട്ടിനു ശേഷം സർവീസ് നടത്താത്ത സ്വകാര്യ ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കണമെന്നും ബസുടമകളെ സഹായിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണം വേണമെന്നുമാണ് ആവശ്യം.
Read Moreഎന്നെ പത്രപ്രവർത്തനം പഠിപ്പിച്ചത് ദീപിക; മിസോറം ഗവർണർ കുമ്മനം രാജശേഖരൻ
കോട്ടയം: പത്രപ്രവർത്തനത്തിന്റെ ബാലപാഠങ്ങൾ ദീപികയിൽനിന്നാണ് താൻ പഠിച്ചതെന്ന് മിസോറം ഗവർണർ കുമ്മനം രാജശേഖരൻ. ഗവർണറായി ചുമതലയേറ്റ ശേഷം ഇന്നലെ രാവിലെ രാഷ്ട്ര ദീപികയുടെ കോട്ടയം കേന്ദ്ര ഓഫീസിൽ എത്തിയപ്പോൾ നൽകിയ സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു കുമ്മനം രാജശേഖരൻ. ദീപികയുടെ മുൻകാല എഡിറ്റർ ആയിരുന്ന വല്യമ്മാവനുമായി (കുമ്മനം ഗോവിന്ദപ്പിള്ള) മാനേജിംഗ് എഡിറ്ററായിരുന്ന ഫാ.കൊളംബിയർക്കുണ്ടായിരുന്ന ആത്മബന്ധമാണ് ദീപികയിലെത്താനുള്ള കാരണം. ഫാ.കൊളംബിയർ തന്ന പേന ഉപയോഗിച്ചാണ് വാർത്തകൾ എഴുതി പഠിച്ചത്. ദീപികയിൽനിന്നു ലഭിച്ച പ്രോത്സാഹനവും പിന്തുണയും തൊഴിൽപരമായി ലഭിച്ച അറിവും ജീവിതയാത്രയിൽ എപ്പോഴും കരുത്തുപകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ 10.30ന് രാഷ്ട്രദീപിക കേന്ദ്ര ഓഫീസിലെത്തിയ കുമ്മനം രാജശേഖരനെ രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ. മാണി പുതിയിടം, ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരി, മുനിസിപ്പൽ കൗണ്‍സിലർ ഹരികുമാർ…
Read Moreകാൻസർ ചികിത്സയ്ക്ക് പാലായിൽ സൗകര്യം ഒരുങ്ങുന്നു ; ജനറൽ ആശുപത്രിക്ക് ആധുനിക റേഡിയേഷൻ ചികിത്സാ സംവിധാനത്തിനായി അഞ്ചു കോടി രൂപ അനുവദിച്ച് ജോസ് കെ.മാണി
കോട്ടയം: കാൻസർ രോഗികൾക്ക് റേഡിയേഷൻ ചികിത്സയ്ക്കായി ഇനി പാലായിൽ നിന്ന് കോട്ടയത്തേക്കോ തിരുവനന്തപുരത്തേക്കോ പോാകേണ്ട. കേന്ദ്ര ആറ്റോമിക് എനർജി വിഭാഗത്തിൽ നിന്നും പാലാ ജനറൽ ആശുപത്രിക്ക് ആധുനിക റേഡിയേഷൻ ചികിത്സാ സംവിധാനത്തിനായി അഞ്ചു കോടി രൂപ അനുവദിച്ചെന്ന് ജോസ് കെ.മാണി എം.പി അറിയിച്ചു. ഒരു വർഷത്തിനുള്ളിൽ തന്നെ റേഡിയേഷൻ ചികിത്സ തുടങ്ങാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജോസ് കെ.മാണി പറഞ്ഞു. റേഡിയേഷൻ ചികിത്സയ്ക്ക് ആവശ്യമായ നൂതന ടെലി കൊബാൾട്ട് മെഷീൻ, ടെലി കൊബാൾട്ട് സോഴ്സ്, റേഡിയേഷൻ സിമുലേറ്റർ, ട്രീറ്റ്മെന്റ് പ്ലാനിംഗ് സിസ്റ്റം എന്നിവ സ്ഥാപിക്കുന്നതിനായാണ് തുക അനുവദിച്ചത്. ഈ സൗകര്യങ്ങൾ വരുന്നതോടുകൂടി നൂതന റേഡിയേഷൻ ചികിത്സകളായ ആർക്ക് തെറാപ്പി, ഐഎംആർടി, ത്രിഡി സിആർടി തുടങ്ങി ഒട്ടു മിക്ക റേഡിയേഷൻ ചികിത്സകളും ഇവിടെത്തന്നെ നൽകാൻ സാധിക്കും.ജനുവരി 2018 ൽ ആരംഭിച്ച കാൻസർ ചികിത്സാ വിഭാഗം നിർധനരായ കാൻസർ രോഗികൾക്ക് ഒരു…
Read Moreബാങ്കിൽ നിന്നാണെന്നു തെറ്റിദ്ധരിപ്പിച്ച് എടിഎം കാർഡിന്റെ നമ്പർ ചോർത്തി 68,000 രൂപ തട്ടിയെടുത്തു; സൈബർ സെൽ അന്വേഷണം ആരംഭിച്ചു
കോട്ടയം: ബാങ്കിൽ നിന്നാണെന്നു തെറ്റിദ്ധരിപ്പിച്ച് ഫോണിലൂടെ എടിഎം കാർഡിന്റെ രഹസ്യ നന്പർ ചോർത്തി തോട്ടയ്ക്കാട്ടും വാകത്താനത്തും രണ്ടു പേരെ കബളിപ്പിച്ച് 68000 രൂപ തട്ടിയെടുത്ത സംഭവത്തെക്കുറിച്ച് വാകത്താനം പോലീസ് കേസെടുത്ത് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. തോട്ടയ്ക്കാട് സ്വദേശിയായ റിട്ട. അധ്യാപികയ്ക്ക്് 38000 രൂപ നഷ്ടമായി. കഴിഞ്ഞ മാസം 25 നാണു് സഭവം. ബാങ്കിൽ നിന്നാണെന്നു പറഞ്ഞു റിട്ട. അധ്യാപികയുടെ ഫോണിലേക്കു ഒരു കോൾ വന്നു. വേരിഫിക്കേഷനു വേണ്ടിയാണെന്നും നിങ്ങളുടെ എടിഎം. കാർഡിലുള്ള പതിനാറക്ക നന്പർ പറഞ്ഞു നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് നന്പർ നൽകുകയും ചെയ്തു. ഒടിപി നന്പറും മറ്റും ചോദിക്കാതിരുന്നതു കൊണ്ട് സംശയമൊന്നും തോന്നിയില്ല. എന്നാൽ പന്നീട് തന്റെ എസ്ബിഐ അക്കൗണ്ടിൽ നിന്ന് 38000 രൂപ പിൻവലിച്ചെന്ന സന്ദേശം ലഭിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം മനസിലാക്കുന്നത്. ഏഴു തവണയായാണ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചത്. കഴിഞ്ഞ…
Read Moreപച്ചക്കറിക്ക് ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട; ഓണത്തിന് ഒരു മുഴം മുന്നേ എറിഞ്ഞ് കൃഷിവകുപ്പ്
കോട്ടയം: ഓണത്തിന് കേരളത്തിന് ആവശ്യമുള്ള പച്ചക്കറി ഇവിടെ തന്നെ ലഭ്യമാക്കും. മിച്ചമുള്ള പച്ചക്കറി കയറ്റി അയയ്ക്കാനും ലക്ഷ്യമിടുന്നു കൃഷി വകുപ്പ്. 12 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി ഉല്പാദിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളതായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ.വി.എസ് സുനിൽ കുമാർ കഴിഞ്ഞ ദിവസം പറഞ്ഞു. പാറത്തോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തിൽ ആരംഭിച്ച തനിമ ഓർഗാനിക് ഷോപ്പിന്റെയും ഹരിത വാരാചരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കവേയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 42 ലക്ഷം സ്കൂൾ വിദ്യാർഥികൾക്കും 63 ലക്ഷം കർഷകർക്കുമായി ഒരു കോടി വിത്ത് പാക്കറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ രണ്ട് കോടി പച്ചക്കറി തൈകൾ വിഎഫ്പിസികെ വഴിയും വിതരണം ചെയ്തിതിട്ടുണ്ട്. ഉല്പാദന വർധനവ് ഉണ്ടാകുന്ന സാഹചര്യം നേരിടുന്നതിന് വി എഫ് പി സി കെ യുടെ 277 ഓപ്പണ്‍ മാർക്കറ്റുകളും ഹോർട്ടികോർപിന്റെ 870…
Read Moreപതിനഞ്ചുകാരിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍; ഇയാളുടെ ഭാര്യ രണ്ടു വര്‍ഷം മുന്‍പു മരിച്ചു
കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ വണ്ടൻമേട് പോലീസ് അറസ്റ്റുചെയ്തു. വണ്ടൻമേട് ശിവൻ കോളനിയിൽ മഞ്ചികപള്ളിയിൽ കണ്ണൻ എന്ന കണ്ണൻ കെ. നായർ (28) ആണ് അറസ്റ്റിലായത്. മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയങ്ങളിൽ പലതവണ ഇയാൾ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. ഇയാളുടെ ഭാര്യ രണ്ടു വർഷം മുൻപു മരിച്ചതാണ്. മൂന്നുവയസുള്ള കുട്ടിയുണ്ട്. എസ്ഐ ഇ.ജി. സനൽകുമാർ, എഎസ്ഐ ടി. വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പോക്സോ നിയമപ്രകാരമാണ് പ്രതിയെ അറസ്റ്റുചെയ്തത്. പീരുമേട് ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.
Read Moreഒന്നിച്ചു ജീവിക്കാൻ ഇറങ്ങിപ്പുറപ്പെട്ട കമിതാക്കൾക്ക് വധഭീഷണി; ഒന്നിച്ചു ജീവിക്കാൻ അനുമതി നൽകി കോടതിയും
തൊടുപുഴ: ഒന്നിച്ചു ജീവിക്കാൻ ഇറങ്ങിപ്പുറപ്പെട്ട കമിതാക്കൾക്ക് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ വധഭീഷണി. ഒടുവിൽ ഇവർക്ക് ഒന്നിച്ചു ജീവിക്കാൻ കോടതി അനുമതി നൽകി. കെവിനു സംഭവിച്ച ദുരന്തത്തിനു സമാനമായ അനുഭവമുണ്ടാകുമെന്നായിരുന്നു വീട്ടുകാർ ഭീഷണി മുഴക്കിയതെന്ന് യുവാവ് ഫേസ് ബുക്കിൽ ഇട്ട പോസ്റ്റാണ് കേസിൽ വഴിത്തിരിവായത്. വ്യത്യസ്ത മതസ്ഥരായ തൊടുപുഴ കോടിക്കുളം സ്വദേശിയായ യുവാവും ചിലവു സ്വദേശിയായ പെണ്‍കുട്ടിയുമാണ് ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ച് നാടു വിട്ടത്. പെണ്‍കുട്ടിയ്ക്ക് വീട്ടുകാർ വേറെ വിവാഹം നിശ്ചയിച്ചതിനെ തുടർന്നാണ് ഇവർ നാടുവിട്ടത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പെണ്‍കുട്ടിയുമായി യുവാവ് പാലക്കാട് ചെർപ്പുളശേരിയിലുള്ള ബന്ധുവീട്ടിലാണ് അഭയം തേടിയത്. ഇവിടെ കഴിയുന്പോഴാണ് വധഭീഷണിയുണ്ടായത്. ഒന്നിച്ചു ജീവിക്കാൻ അനുവദിക്കില്ലെന്നും കെവിന്റെ അനുഭവമുണ്ടാകുമെന്നുമായിരുന്നു ഭീഷണി. തങ്ങൾ ഇരുവരെയും കൊല്ലുമെന്നും ഫേസ് ബുക്ക് പോസ്റ്റ് മരണമൊഴിയായി കണക്കാക്കണമെന്നുമായിരുന്നു യുവാവിന്റെ അഭ്യർഥന. കൂടാതെ സഹായിക്കണമെന്നും പറഞ്ഞിരുന്നു.…
Read More