പെരുവ: നാട്ടുകാർ പിടികൂടിയ പെരുന്പാന്പ് പോലീസ് ജീപ്പിന്റെ അടിയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. ഒടുവിൽ പോലീസ് ജീപ്പിന്റെ പാർട്സുകളും ടയറുമഴിച്ചു പാന്പിനെ പിടികൂടി. വ്യാഴാഴ്ച രാത്രി ഒന്പതോടെ പെരുവയിലാണ് സംഭവം. ഇതിനിടെ പെരുന്പടവം സ്വദേശി ബിജു (മത്തായി) വിന് പെരുന്പാന്പിന്റെ കടിയേറ്റു. രാത്രി ഒന്പതോടെ അവർമ ചളുവേലിയിലെ റോഡരികിലെ ഓടയിൽ കിടക്കുയായിരുന്ന പെരുന്പാന്പിനെ നാട്ടുകാർ പിടികൂടി വലിയ വീപ്പയിൽ ഇടുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വെള്ളൂർ പോലീസ് വനം വകുപ്പധികൃതരെ വിവരം അറിയിച്ചു. വനം വകുപ്പ് അധികൃതർ എത്തുന്പോൾ പാന്പിനെ കൈമാറുന്നതിനായി ചാക്കിൽ കയറ്റുന്നതിനിടെ പുറത്ത് ചാടിയ പാന്പ് പോലീസ് ജീപ്പിന്റെ അടിയിലൂടെ ഉള്ളിലേക്ക് കയറുകയായിരുന്നു. ഡീസൽ ടാങ്കിന്റെ ഇടയിൽ കയറിയ പാന്പ് പിന്നീട് എങ്ങോട്ട് പോയന്നറിയതെ നാട്ടുകാരും പോലീസും വിഷമിച്ചു. തുടർന്ന് ജീപ്പ് സർവീസ് സ്റ്റേഷനിൽ കൊണ്ടുപോയി ഉയർത്തി നോക്കാനായി ചളുവേലിയിൽ നിന്നും മൂന്ന്…
Read MoreCategory: Kottayam
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ ജയകുമാറിന് മികച്ച ഡോക്ടർക്കുള്ള സർക്കാരിന്റെ അവാർഡ്; രണ്ട് ഹൃദയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയരമായി നടത്തിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ
കോട്ടയം: മെഡിക്കൽ കോളജ് ഹൃദയ ശസ്ത്രക്രിയ വിഭാഗം ചീഫും ആശുപത്രി സൂപ്രണ്ടുമായ ഡോ.ടി.കെ. ജയകുമാർ സംസ്ഥാന സർക്കാരിന്റെ മികച്ച ഡോക്ടർക്കുള്ള അവർഡിന് അർഹനായി. കഴിഞ്ഞ അഞ്ചു വർഷമായി ഹൃദയശസ്ത്രക്രിയ വിഭാഗം ചീഫായിരുന്ന ഡോ. ജയകുമാർ 2016 ജൂലൈയിലാണ് സുപ്രണ്ട് പദവി ഏറ്റെടുത്തത്. 2015ൽ രാജ്യത്തെ സർക്കാർ മെഡിക്കൽ കോളജിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതിന് ഇദ്ദേഹം നേതൃത്വം നൽകി. പത്തനംതിട്ട ചിറ്റാർ സ്വദേശി പൊടിമോന്റെ ഹൃദയം മാറ്റിവച്ചങ്കിലും അണുബാധയെ തുടർന്ന് അദ്ദേഹം പിന്നീട് മരിച്ചു. അതേവർഷം തന്നെ നടത്തിയ രണ്ടു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയിപ്പിച്ചതിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. സൂപ്രണ്ട് പദവി ഏറ്റെടുത്ത ശേഷം ആശുപത്രിയുടെ സമഗ്ര വികസനത്തിനായി നിരവധി പദ്ധതികളാണ് ഡോ. ജയകുമാറിന്റെ നേതൃത്വത്തിൽ നടന്നു വരുന്നത്. ഇന്ന് തിരുവന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അദ്ദേഹത്തിന് അവാർഡ് നൽകും.
Read Moreപി.സി. ജോർജ് തോക്ക് ചൂണ്ടിയ സംഭവം; മുണ്ടക്കയത്ത് ഹർത്താൽ ജനജീ വിതത്തെ ബാധിച്ചു; എംഎൽഎ പരാതി നൽകിയവർ ക്കെതിരേ കേസെടുത്തെങ്കിലും എംഎൽ എയ്ക്ക് എതിരേ കേസെടുക്കാതെ പോലീസ്
കോട്ടയം: മുണ്ടക്കയത്ത് തൊഴിലാളികൾക്കു നേരെ തോക്കു ചൂണ്ടിയ സംഭവത്തിൽ പി.സി. ജോർജ് എംഎൽഎയും മുണ്ടക്കയം പോലീസിൽ പരാതി നല്കി. തന്നെ ഗുണ്ടകൾ ആക്രമിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നു കാണിച്ചാണു അദേഹം പരാതി നല്കിയിരിക്കുന്നത്. തന്നെ ആക്രമിക്കാൻ എത്തിയവരിൽ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടിയാണു ലൈസൻസുള്ള തോക്ക് എടുത്തതെന്നും പരാതിയിൽ പറയുന്നുണ്ട്. അതേസമയം സംഭവം സംബന്ധിച്ചു മുണ്ടക്കയം പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. പി.സി. ജോർജ് എംഎൽഎ വെള്ളനാടി എസ്റ്റേറ്റിൽ എത്തിയപ്പോൾ മുതലുളള സംഭവങ്ങളാണു പോലീസ് അന്വേഷിക്കുന്നത്. പ്രദേശത്ത് ഉണ്ടായിരുന്നവരോടു പോലീസ് കാര്യങ്ങൾ വിശദമായി ചോദിച്ചറിയുന്നുണ്ട്. പ്രദേശത്ത് സംഘർഷമുണ്ടായതും തോക്കു ചൂണ്ടിയതുമായി ബന്ധപ്പെട്ടുള്ള സംഭവത്തിന്റെ വിഡിയോ ടേപ്പും പോലീസ് പരിശോധിക്കുന്നുണ്ട്. ഇരുകൂട്ടരും നല്കിയിരിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിൽ മുണ്ടക്കയം പോലീസ് അന്വേഷണത്തിന്റെ ആദ്യഘട്ടമായി വീഡിയോ ടേപ്പ് ഇന്നു പരിശോധിക്കും. വിശദമായി സംഭവത്തിന്റെ വീഡിയോ കണ്ടെങ്കിൽ മാത്രമേ തൊഴിലാളികൾ പരാതിയിൽ പറയുന്നതു…
Read Moreമേൽശാന്തിയോട് കീഴ്ശാന്തിചെയ്തത്..! ക്ഷേത്രം ശാന്തിയുടെ പ്രായപൂർത്തിയാകാത്ത മകളെ കീഴ്ശാന്തി പീഡിപ്പിച്ചു; ഓട്ടോറി ക്ഷയിൽ കയറ്റിക്കൊണ്ടുപോയി വിജനമാ യസ്ഥത്ത് വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി
എരുമേലി: ക്ഷേത്രം ശാന്തിയുടെ ആദ്യ വിവാഹത്തിലെ മകളായ16 കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ക്ഷേത്രം കീഴ് ശാന്തിയായി ജോലി ചെയ്തിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് വെളുത്തേടത്ത് വൈശാഖൻ (24) ആണ് അറസ്റ്റിലായത്. രണ്ട് വർഷം മുമ്പ് പീഡനത്തിന് വിധേയമാക്കിയെന്ന് പെൺകുട്ടി തിരുവനന്തപുരം പൂജപ്പുര പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. കാളകെട്ടിയിലും മറ്റുമായി ക്ഷേത്രങ്ങളിൽ കീഴ്ശാന്തി ജോലി ചെയ്തിരുന്ന യുവാവാണ് അറസ്റ്റിലായത്. ഓട്ടോറിക്ഷയിൽ കയറ്റി വിജനമായ സ്ഥലങ്ങളിലെത്തിച്ചായിരുന്നു പീഡനം നടത്തിയതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ മണിമല സിഐ ടി.ഡി. സുനിൽകുമാർ പറഞ്ഞു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിൽ മണിമല സിഐ ടി.ഡി. സുനിൽകുമാർ, എസ്ഐ മാരായ ജർലിൻ വി. സ്കറിയ, സേവ്യർ, എഎസ്ഐ ബാലകൃഷ്ണൽ, സിവിൽ പോലീസ് ഓഫിസർ അഭിലാഷ് തുടങ്ങിയവർ അന്വേഷണത്തിൽ പങ്കെടുത്തു. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Read Moreസുരേന്ദ്രൻ സാറിനു പരമസുഖം..! റീസർ വേയിൽ സുരേന്ദ്രനും മണിക്കുട്ടനും നടത്തിയ കള്ളത്തരത്തിന് ഇരയായത് 420 കുടുംബ ങ്ങൾ; ഭൂമിയുണ്ടായിട്ടും ഒന്നും ചെയ്യാനാ വാതെ ആത്മഹത്യയുടെ വക്കിൽ കർഷകർ
കട്ടപ്പന: ’സുരേന്ദ്രൻനായർ സാറും പരിവാരങ്ങളും സുഖമായി ജീവിക്കുന്നു; ഞങ്ങൾ ഇവിടെ ആത്മഹത്യചെയ്യാൻ ആലോചിക്കുകയാണ്. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ യാതൊരു നിവൃത്തിയുമില്ല. കുട്ടികളെ പഠിപ്പിക്കാനോ, പെണ്മക്കളെ കെട്ടിച്ചയയ്ക്കാനോ ആണ്കുട്ടികൾക്ക് സ്വന്തമായി ഒരു തൊഴിൽ കണ്ടെത്താനോ കഴിയുന്നില്ല. സ്ഥലം ഏറെയുണ്ടെന്നുപറഞ്ഞിട്ടു കാര്യമില്ല, വസ്തുവിന്റെ ഉടമസ്ഥാവകാശം ഇല്ലാത്തതിനാൽ മക്കളുടെ വിവാഹംപോലും പ്രതിസന്ധിയിലായിരിക്കുകയാണ്…’ ആനവിലാസത്തുള്ള ഒരു കർഷകൻ സുഹൃത്തിനെഴുതുന്ന കത്തിന്റെ തുടക്കമിതായിരിക്കുമെന്ന് നൂറുശതമാനവും ഉറപ്പാണ്. അറിഞ്ഞുകൊണ്ട് എന്തെങ്കിലും ചെയ്തതുകൊണ്ടല്ല ആനവിലാസം വില്ലേജിലെ അറുന്നൂറോളം ആളുകൾ സർക്കാർരേഖയിൽ ഭൂരഹിതരായിരിക്കുന്നത്. റീസർവേ എന്നപേരിൽ ഒരു സർക്കാർ നടപടി വില്ലേജിൽ നടപ്പാക്കുന്നതറിഞ്ഞ് റീസർവേ നടപടിക്കായി റവന്യു അധികാരികൾക്ക് അപേക്ഷ നൽകിയതാണ് ഇവർചെയ്ത ’പിശക്’. സർക്കാരിന്റെ നടപടിക്രമങ്ങൾ അനുസരിച്ച് ഭൂമി റീസർവേ നടത്തി ബിടിആർ ബുക്കിൽ സ്ഥല സ്വഭാവം രേഖപ്പെടുത്തണമെന്നുണ്ട്. രാജ്യത്തെ മുഴുവൻ ഭൂമിയിലും ഈ നടപടി നടക്കുന്നതാണ്. ഇങ്ങിനെയാണ് 2006 -07 കാലഘട്ടത്തിൽ ആനവിലാസത്തും റീസർവേ ആരംഭിച്ചത്. അന്ന്…
Read Moreഅതിവേഗം പണക്കാരനാക്കും..! നിധിയായി കിട്ടിയ സ്വർണ നാണയങ്ങൾ വീട്ടിൽ വച്ചാൽ ഐശ്വര്യ വും സമ്പത്തും ഉണ്ടാകും; വ്യാജ സ്വർണനാണയങ്ങൾ നൽകി തട്ടിപ്പു നടത്തിയ സ്ത്രീയുൾപ്പടെ രണ്ടുപേർ അറസ്റ്റിൽ
കോട്ടയം: വ്യാജ സ്വർണ നാണയങ്ങൾ നല്കി തട്ടിപ്പു നടത്തിയ കേസിൽ സ്ത്രീ ഉൾപ്പെടെ മൂന്നു പേരെ കോട്ടയം ഈസ്റ്റ് പോലീസ് പിടികൂടി. ഇന്നു വൈകുന്നേരത്തോടെ പിടിയിലായവരുടെ അറസ്റ്റ് രേഖപ്പെടുത്തി തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടേക്കും. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ഇവർ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നാണു പോലീസിനു ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നു ഈസ്റ്റ് എസ്ഐ പറഞ്ഞു. നിധി സമാനമായ രീതിയിൽ മണ്ണിൽ നിന്നും കുഴിച്ചെടുത്തതാണ് സ്വർണ നായണങ്ങൾ എന്നുപറഞ്ഞു നിരവധി പേരെ കബളിപ്പിച്ചായിരുന്നു ഇവർ തട്ടിപ്പു നടത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ടു പോലീസ് പറയുന്നതിങ്ങനെ: നാളുകൾക്കു മുന്പു ഇവർക്കു മണ്ണിൽ നിന്നും രണ്ടു സ്വർണനായണങ്ങൾ ലഭിച്ചിരുന്നു. തുടർന്നു ഇവർ നടത്തിയ പരിശോധനയിൽ ഇതു സ്വർണ നാണയങ്ങൾ തന്നെയാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. പീന്നിടു ഇവർ വ്യാജ സ്വർണ നാണയങ്ങൾ വാങ്ങി നിരവധി പേർക്കു നല്കിയാണു തട്ടിപ്പ്…
Read Moreഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു..! യുവതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ടൂറിസ്റ്റ് ബസിടിച്ചു രണ്ടു യുവതികൾക്കു പരിക്കേറ്റു ; അപകടം ഇന്നു രാവിലെ നാട്ടകത്ത്; പോലീസ് മേൽ നടപടികൾ സ്വീകരിച്ചു
ചിങ്ങവനം: യുവതികൾ സഞ്ചരിച്ചിരുന്ന ആക്ടീവ സ്കൂട്ടറിൽ ടൂറിസ്റ്റ് ബസിടിച്ചു. രണ്ടുപേർക്കു പരിക്കേറ്റു. ഇന്നു രാവിലെ ഒന്പതിനു നാട്ടകത്താണു അപകടമുണ്ടായത്. നാട്ടകം റോയൽ ബജാജ് ഷോറൂമിലെ ജീവനക്കാരായ യുവതി കൾക്കാണു പരിക്കേറ്റത്. ഇവരെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്നും ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സമ്മേളനവുമായി ബന്ധപ്പെട്ടു അങ്കമാലിയി ലേക്കു പോയ ടൂറിസ്റ്റ് ബസാണു സ്കൂട്ടറിൽ തട്ടിയത്. റോയൽ ബജാജിന്റെ ഷോറൂമിൽ നിന്നും എംസി റോഡിലേക്കു ഇറങ്ങിയ സ്കൂട്ടറിൽ ചിങ്ങവനം ഭാഗത്തു നിന്നും വന്ന ബസിടി ക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ചിങ്ങവനം പോലീ സ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Read Moreസാർ നാളെ അവധിയാണോ..! കാലവർഷം കനത്തതോടെ അവധി അന്വേഷണത്തിൽ സ്കൂൾ കുട്ടികളും അധ്യാപകരും; കലക്ടറേറ്റിലേയും മാധ്യമ സ്ഥാപനങ്ങളിലേയും ഫോണുകൾക്ക് വിശ്രമമില്ല
കോട്ടയം: കാലവർഷം കനത്തതോടെ അവധി അന്വേഷണത്തിൽ സ്കൂൾ കുട്ടികളും അധ്യാപകരും. മൂന്നു ദിവസമായി തുടരുന്ന കനത്ത മഴ അവധി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണു ഫോണ് വിളിയിൽ കലാശിച്ചത്. ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ടോ എന്ന അന്വേഷണവുമായി കളക്ടറേറ്റിലേക്കും വിവിധ മാധ്യമ സ്ഥാപനങ്ങളിലേക്കും ഫോണ്വിളികൾ പ്രവഹിക്കുകയായിരുന്നു.
Read Moreപുരകത്തുമ്പോള് വാഴവെട്ടാൻ’ കള്ളൻമാർ..! മഴക്കാലമാണ് ഉറക്കത്തിലും ഒരു ശ്രദ്ധവേണം; മഴക്കാലം ആരംഭിച്ചതോടെ ജില്ലയിൽ കള്ളൻമാരുടെ ശല്യവും വർധിച്ചു; കരുതൽ വേണമെന്ന് പോലീസ്
കോട്ടയം: മഴക്കാലം ആരംഭിച്ചതോടെ കള്ളൻമാരുടെ ശല്യവും വർധിച്ചു. രണ്ടാഴ്ചയ്ക്കിടെ ജില്ലയിൽ പത്തിലേറെ വീടുകളിൽ മോഷണം നടന്നു. ഇതിൽ നീറിക്കാട്ടെ മോഷണം ഒഴിച്ച് ബാക്കിയുള്ള കേസിൽ പ്രതികളെ കണ്ടെത്താനാകാതെ കുഴയുകയാണ് പോലീസ്. പൂവൻതുരുത്ത് പ്ലാമ്മൂട്ടിൽ വീടിനുള്ളിൽ കയറി വീട്ടമ്മയുടെ മാല മോഷ്ടിക്കുകയും, അഞ്ചിലേറെ വീടുകളിൽ മോഷണശ്രമം നടത്തുകയും ചെയ്തതാണ് ഒടുവിലുണ്ടായ സംഭവം. പ്രഫഷണൽ കള്ളനാണ് ഇവിടെ കവർച്ച നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. കഴിഞ്ഞ ദിവസം രാത്രിയിൽ പൂവൻതുരുത്ത് പ്ലാമ്മൂട് കട്ടയിൽകളത്തിൽ റെജിയുടെ ഭാര്യ ത്രേസ്യാമ്മ (മിനി)യുടെ കഴുത്തിൽകിടന്ന അഞ്ചു പവന്റെ മാലയും ഇവരുടെ അടുക്കളയിലിരുന്ന മിക്സിയും ജാറും കവർച്ച ചെയ്തവരെക്കുറിച്ച് ഒരു സൂചനയും പോലീസിന് ലഭിച്ചിട്ടില്ല. റെജിയും ഭാര്യയും മൂന്നു കുട്ടികളുമാണ് വീട്ടിൽ താമസിക്കുന്നത്. റെജിയുടെ വീടിന്റെ അടുക്കള ഭാഗത്തെ സ്റ്റെയർകേസിലൂടെയാണു മോഷ്ടാവ് വീടിന്റെ മേൽക്കൂരയിൽ കയറിയതെന്നു പോലീസ് പറഞ്ഞു. മേൽക്കൂരയിലെ ആറ് ഓട് ഇളക്കിമാറ്റി വിടവുണ്ടാക്കിയ…
Read Moreഎട്ടാം ക്ലാസുകാരിയെ ആറു മാസമായി പീഡിപ്പിച്ച ഒാട്ടോഡ്രൈവറും കൂട്ടാളിയും പിടിയിൽ; പെൺകുട്ടിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികത മനസിലാക്കിയ അധ്യാപ കരാണ് സംഭവം പുറത്ത് കൊണ്ടുവന്നത്
ചിങ്ങവനം: എട്ടാം ക്ലാസ് വിദ്യാർഥിനിയെ ആറു മാസമായി പീഡിപ്പിച്ചു വന്ന ഓട്ടോ ഡ്രൈവർ അടക്കം രണ്ടുപേർ കുടുങ്ങി. ചൈൽഡ് ലൈൻ പ്രവർത്തകർക്ക് പെണ്കുട്ടിയിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് പീഡന വിവരം പുറത്താവാൻ കാരണം. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. തുരുത്തി സ്വദേശി ബാബു(32), കുറിച്ചിയിൽ ഓട്ടോ ഡ്രൈവറായ പ്രശാന്ത്(25) എന്നിവരാണ് റിമാൻഡിലായത്. എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെണ്കുട്ടിയെ ആറുമാസമായി പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു. പെണ്കുട്ടിയുടെ അസ്വാഭാവികത മനസിലാക്കിയ അധ്യാപിക ചൈൽഡ്ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരു ന്നു.
Read More