തിരുവമ്പാടി: തിരുവമ്പാടി ടൗണിനു സമീപത്തെ ആക്രിക്കടയിൽനിന്നു മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി പോലീസ്. മരഞ്ചാട്ടി സ്വദേശി അനീഷ് മോഹനാണ് അറസ്റ്റിലായത്. മോഷണമടക്കം എട്ടോളം കേസില്‍ ഇയാളെ മുന്‍പ് ശിക്ഷിച്ചിട്ടുണ്ട്. ആക്രിക്കടയിലെ സിസിടിവിയിൽ കണ്ട പൾസർ ബൈക്ക് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ മരഞ്ചാട്ടിയിൽ വച്ചാണ് ബൈക്കിൽ പോകുന്ന പ്രതിയെ കണ്ടത്. പോലീസിനെ കണ്ട പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഓടിച്ചു പിടികൂടുകയായിരുന്നു. മെഡിക്കൽ കോളജ് സ്റ്റേഷന്പരിധിയില്നിന്ന് മോഷ്ടിച്ച ബൈക്കിലാണ് പ്രതി ആക്രിക്കടയില്‍ എത്തയത്. മോഷ്ടിച്ച സാധനങ്ങൾ വിറ്റ കടകളിൽ പ്രതിയെയും കൊണ്ട് തെളിവെടുപ്പ് നടത്തി.കോടതിയിൽ ഹാജരാക്കി.പ്രതിയെ റിമാൻഡ് ചെയ്തു.
Read MoreCategory: Kozhikode
കൊണ്ടോട്ടിയില്‍ 2 കോടിയുടെ പാമ്പിന്‍വിഷം പിടികൂടി; അറസ്റ്റിലായവരിൽ മുന്‍ പഞ്ചായത്ത് പ്രസിഡന്റും; അന്വേഷണത്തിനു വനംവകുപ്പ്
കോഴിക്കോട്: മലപ്പുറം കൊണ്ടോട്ടിയില്‍നിന്ന് രണ്ടു കോടി വിലവരുന്ന പാമ്പിന്‍വിഷം പിടികൂടിയ കേസ് കൂടുതല്‍ അന്വേഷണത്തിനായി വനം വകുപ്പിന് കൈമാറും. ഇന്ന് കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമായിരിക്കും കേസ് വനംവകുപ്പിനു കൈമാറുക. കൊണ്ടോട്ടി പോലീസാണ് ഇന്നലെ വൈകിട്ട് കൊണ്ടോട്ടിയിലെ ഒരു ലോഡ്ജില്‍ വച്ച് പാമ്പിന് വിഷം പിടികൂടിയത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്നുപേരെ പോലീസ് പിടികൂടിയിരുന്നു.പത്തനംതിട്ട കോന്നി അതുമ്പുംകുളം സ്വദേശി ശ്രീമംഗലം വീട്ടില്‍ പ്രദീപ് നായര്‍ (62), കോന്നി ഇരവോണ്‍ സ്വദേശി പാഴൂര്‍ പുത്തന്‍വീട്ടില്‍ ടി.പി.കുമാര്‍ (63), തൃശൂര്‍ കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വടക്കേവീട്ടില്‍ ബഷീര്‍ (58) എന്നിവരാണ് അറസ്റ്റിലായത്. പത്തനംതിട്ട അരുവാപുരം പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് ടി.പി.കുമാര്‍. പിടിയിലായവരില്‍ ഒരാള്‍ റിട്ട.അധ്യാപകനാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടിയിലെ ഒരു ലോഡ്ജില്‍ വച്ചാണ് ഇവര്‍ പോലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് ഒരു ഫ്ളാസ്കില്‍ ഒളിപ്പിച്ച നിലയില്‍ പാമ്പിന് വിഷവും കണ്ടെടുത്തിട്ടുണ്ട്.…
Read Moreമലപ്പുറത്ത് പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 51കാരന് 20 വര്‍ഷം തടവ്
മലപ്പുറത്ത് പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കന് കഠിന ശിക്ഷ വിധിച്ച് നിലമ്പൂര്‍ പോക്സോ കോടതി. 20 വര്‍ഷം തടവും 70000 രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്. വഴിക്കടവ് കാരക്കോട് ആനപ്പാറ ചോലക്കതൊടി അബ്ദുള്ള എന്ന അബ്ദുമാന്‍ (51) നെയാണ് നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ പി ജോയ് ശിക്ഷിച്ചത്. 2015-2016 കാലയളവില്‍ 10 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ പ്രതി കൂട്ടികൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയെന്നാണ് കേസ്. പ്രതി ഒടുക്കുന്ന പിഴത്തുക അതിജീവിതയ്ക്ക് നല്‍കാനും കോടതി വിധിച്ചു. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയക്കും. വഴിക്കടവ് പോലീസ് രജിസ്റ്റര്‍ ചെയ്യത കേസില്‍ നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍മാരായിരുന്ന കെ എം ദേവസ്യ, പി കെ സന്തോഷ് എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സാം കെ…
Read Moreഎംബിബിഎസ് സീറ്റ് തട്ടിപ്പ് : പ്രതി ഗുജറാത്തിൽ പിടിയിൽ; കൂട്ടുപ്രതിക്കായി അന്വേഷണം
കോഴിക്കോട്: സർക്കാർ മെഡിക്കൽ കോളജിൽ എംബിബിഎസ് സീറ്റ് നൽകാമെന്ന വ്യാജേനെ 16 ലക്ഷം വാങ്ങി മുങ്ങിയ പ്രതികളിലൊരാളെ ഗുജറാത്തിലെത്തി അറസ്റ്റുചെയ്ത് ഫറോക്ക് പോലീസ്. കേസിലെ രണ്ടാം പ്രതിയായ ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ മഹ്വ താലൂക്കിൽ ആനവാൽ സ്വദേശി ഈശ്വർഭായ് ഗുലാഭായ് പട്ടേലാണ് (57) മൂന്നരവർഷങ്ങൾക്കുശേഷം പിടിയിലായത്. 2019ലാണ് കേസിനാസ്പദമായ സംഭവം. കോൽക്കത്തയിലെ ഒരു സർക്കാർ മെഡിക്കൽ കോളജിൽ എംബിബിഎസ് സീറ്റ് തരപ്പെടുത്തിത്തരാമെന്ന വാഗ്ദാനവുമായി രണ്ടുപേർ രാമനാട്ടുകര സ്വദേശി രാജനെ ബന്ധപ്പെട്ടു. ഇത് സത്യമാണെന്ന് ബോധ്യപ്പെടുത്താനായി വ്യാജതെളിവുകളും പ്രൂഫുകളും ഇവർ കാണിക്കുകയുംചെയ്തു. സീറ്റിനായി 16.25 ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. ഇത് മൂന്നുഘട്ടങ്ങളിലായി രാജൻ നൽകുകയുംചെയ്തു. ആ വർഷത്തെ അഡ്മിഷൻ കഴിഞ്ഞിട്ടും സീറ്റ് ലഭിക്കാതെ വന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരമറിയുന്നത്. തങ്ങളെ കണ്ടുപിടിക്കാതിരിക്കാനായി അക്കൗണ്ട് നമ്പറും ഐഎഫ്എസ്സി കോഡും മാറ്റിയാണ് പ്രതികൾ നൽകിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഒന്നാംപ്രതിക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
Read Moreകേരളത്തിൽ കോണ്‍ഗ്രസ്-സിപിഎം ‘യുദ്ധം’ മുറുകുന്നു; ഡൽഹിയിലും അസ്വസ്ഥത; നിയമം അതിന്റെ വഴിക്കുപോകുമെന്ന് സിപിഎം നേതാക്കൾ
സ്വന്തം ലേഖകന്‍ കോഴിക്കോട്: ദേശീയതലത്തില്‍ ബിജെപിക്കെതിരേ പ്രതിപക്ഷം ഒന്നിച്ച് സഖ്യം രൂപപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അതിന് മുന്‍നിരയില്‍ നില്‍ക്കേണ്ട കോണ്‍ഗ്രസും സിപിഎമ്മും കേരളത്തില്‍ രാഷ്ട്രീയ യുദ്ധത്തില്‍. കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇന്നലെ രാഹുല്‍ഗാന്ധിയെ ഡല്‍ഹിcpm conയില്‍ എത്തി കാണുകയും അദ്ദേഹം സിപിഎമ്മിനെതിരേ ശക്തമായി പ്രതികരിക്കു കയും ചെയ്തതോടെ വിഷയം ദേശീയശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. കേരളത്തില്‍ സുധാകരനും സതീശനുമെതിരേ കേസെടുത്ത് നടത്തുന്ന അന്വേഷണങ്ങള്‍ അനവസരത്തിലാണെന്ന വികാരമാണ് സിപിഎം ദേശീയ നേൃതൃത്വത്തിനുള്പ്പെടെയുള്ളത്. പുറമേ ന്യായീകരിക്കുമ്പോഴും സംസ്ഥാനത്തെ ഇത്തരം രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ ദേശീയതലസഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തുമെന്ന അഭിപ്രായം ശക്തമാണ്. ചര്‍ച്ചകള്‍ സംസ്ഥാനതലത്തില്‍ ആരംഭിച്ചാല്‍ മാത്രമേ ദേശീയതലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരുമിക്കല്‍ സാധ്യമാകൂവെന്നാണ് സിപിഎം ദേശീയ നേതൃത്വത്തിന്റെ നിലപാട്. അതിന് ഘടകവിരുദ്ധമാണ് കേരള ത്തിൽ സിപിഎം സമീപനമെന്നാണു വിലയിരുത്തൽ. സമീപകാലത്തൊന്നും കോണ്‍ഗ്രസ് പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും ഒരുപോലെ…
Read Moreകത്രിക വയറ്റില്‍ കുടുങ്ങിയ സംഭവം; ബലിപ്പെരുന്നാളിന് സമരപ്പന്തലില്‍ കഞ്ഞിവച്ച് പ്രതിഷേധിക്കും; നാളെ കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച്
കോഴിക്കോട്: വയറ്റില്‍ കത്രികയുമായി അഞ്ചുവര്‍ഷം ദുരിതമനുഭവിച്ച ഹര്‍ഷിന മെഡിക്കല്‍ കോളജ് ആശുപത്രിക്കുമുന്നില്‍ നടത്തുന്ന സമരം 36 ദിവസം പിന്നിടുന്നു. അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, കത്രികയുടെ ഉറവിടം കണ്ടെത്തുക, കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുക, കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരസമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ഹര്‍ഷിനയും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ പത്തിന് മാവൂര്‍ റോഡ് ജംഗ്ഷനില്‍നിന്ന് മാര്‍ച്ച് ആരംഭിക്കും. മാര്‍ച്ച് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ പ്രസംഗിക്കും. നീതി കിട്ടുംവരെ എന്തു സഹനം സഹിച്ചും സമര രംഗത്ത് ഉറച്ചുനില്ക്കുമെന്നു ഹർഷിന പറഞ്ഞു. ബലിപ്പെരുന്നാള്‍ ദിനത്തില്‍ സമരപ്പന്തലില്‍ കഞ്ഞിവച്ച് പ്രതിഷേധിക്കാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവം സംബന്ധിച്ച് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍…
Read Moreകേരളത്തിലേത് ഭ്രാന്തന് ഭരണം; പോലീസ് എല്ലാ കൊള്ളരുതായ്മകള്‍ക്കും കൂട്ടുനില്‍ക്കുന്നുവെന്ന് കെ.മുരളീധരന്
കോഴിക്കോട്: കേരളത്തിലേത് ഭ്രാന്തന് ഭരണമെന്ന വിമർശനവുമായി കെ.മുരളീധരന് എംപി. വിദ്യയെ ഒളിപ്പിച്ചത് സിപി എം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ്. പോലീസ് എല്ലാ കൊള്ളരുതാ യ്മകള്ക്കും കൂട്ടുനില്‍ക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു. ഭ്രാന്തൻ ഭരണമായി പിണറായി സർക്കാർ മാറി. വളരെ പ്രത്യാഘാതം കേരളത്തിൽ ഉണ്ടാകും. ഈ വൃത്തികെട്ട കളികളി തുടർന്നാൽ ഒരു രാഷ്ട്രീയ സംഘർഷത്തിലേക്ക് കേരളം നീങ്ങാൻ പോകുകയാ ണെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
Read Moreകൂട്ടത്തോടെ സ്ഥലംമാറ്റം; നീതി തേടി ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍
സ്വന്തം ലേഖകന്‍കോഴിക്കോട്: സംസ്ഥാനത്ത് വ്യാപകമായി പനി പടരുന്നതിനിടയില്‍ ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ സ്ഥലംമാറ്റം. വിദൂര ജില്ലകളിലേക്കുള്ള സ്ഥലംമാറ്റത്തിനെതിരേ നീതിതേടി ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍ കയറിയിറങ്ങുകയാണ്. കോടതിയെ സമീപിച്ച മിക്കവര്‍ക്കും സ്റ്റേ ലഭിച്ചിട്ടുണ്ട്. ഈ മാസം 16നാണ് 106 അസി. സര്ജന്മാരെ സ്ഥലംമാറ്റിക്കൊണ്ട് ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥ സംബന്ധിച്ച കാര്യങ്ങള്‍ ഏക ജാലകത്തില്‍ കൊണ്ടുവരുന്നതിനുള്ള വെബ് അധിഷ്ഠിത സംവിധാനമായ സ്പാര്‍ക്ക് (സര്‍വീസ് ആന്‍ഡ് പേറോള്‍ അഡ്മിനിസ്ട്രേീറ്റീവ് റിപ്പോസിറ്ററി ഫോര്‍ കേരള) വഴിയാണ് ജീവനക്കാരുടെ വിശദാംശങ്ങള്‍ അപ്ലോഡ് ചെയ്തിരുന്നത്. സര്‍വീസ് കാലം തുടങ്ങിയതുമുതല്‍ ഇതുവരെയുള്ള സ്ഥലംമാറ്റത്തിന്റെ വിശദാംശങ്ങള്‍ ഇതില്‍ അപ്ലോഡ് ചെയ്തിരുന്നു. സ്പാര്‍ക്ക് വഴിയാണ് സ്ഥലംമാറ്റം നടന്നത്. സ്ഥലംമാറ്റത്തിന്റെ കരട് പട്ടിക നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ പരാതിയുള്ളവര്‍ക്ക് അപ്പീലിനു അവസരം നല്കി. രണ്ടാമത്തെ പട്ടികക്കുശേഷമാണ് ഇപ്പോള്‍ അവസാന പട്ടിക പുറത്തിറക്കിയത്. അപ്പീല്‍ പരിഗണിക്കാതെയാണ്…
Read Moreഎൽജെഡി-ആർജെഡി ലയനം; എൽജെഡി എൽഡിഎഫിൽ തുടരും
കോഴിക്കോട്: രാഷ്ട്രീയ ജനതാദളിൽ (ആർജെഡി) ലയിച്ച ശേഷവും ലോക്താന്ത്രിക് ജനതാദൾ (എൽജെഡി) എൽഡിഎഫിൽ തുടരും. ആർജെഡി കേന്ദ്രത്തിൽ യുപിഎയുടെ ഘടകകക്ഷി ആയതിനാലും കേരളത്തിൽ നിലവിലുള്ള സംസ്ഥാന ഘടകം യുഡിഎഫിന്റെ ഭാഗമായതിനാലും ലയന ശേഷം എൽജെഡി യുഡിഎഫിലെത്തുമെന്ന പ്രചാരണം ശക്തമായിരുന്നു. ഇതിനെ പാടെ തള്ളുകയാണ് സംസ്ഥാന നേതാക്കൾ. ലയന ശേഷം ഏത് മുന്നണിയുടെ ഭാഗമാകണമെന്നത് സംബന്ധിച്ച് നേരത്തെ ആർജെഡി ചെയർമാനും മുഖ്യമന്ത്രി പിണറായി വിജയനും ചർച്ച നടത്തി തീരുമാനത്തിലെത്തിയിരുന്നുവെന്ന് എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി വർഗീസ് ജോർജ് അറിയിച്ചു. ആർജെഡിയുമായി യോജിച്ച് പ്രവർത്തിക്കാൻ എൽജെഡി തീരുമാനിച്ചതായി കഴിഞ്ഞ 15നാണ് സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാർ വാർത്താസമ്മേളത്തിൽ അറിയിച്ചിരുന്നത്. വളരെ കാലമായി ബിജെപിയുടെയും മറ്റു ഫാസിസ്റ്റ് ശക്തികളുടെയും പീഡനങ്ങൾ അനുഭവിച്ചിട്ടും ആർജെഡി ഒരിക്കലും ബിജെപി അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല എന്നതായിരുന്നു ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. കേരളത്തിൽ ജെഡിഎസുമായി…
Read Moreഎഐ കാമറ; ഉറപ്പില്ലാത്ത കേസുകളില്‍ നോട്ടീസ് അയയ്ക്കില്ല; കാമറ പിടിച്ച കേസുകള്‍ വിദഗ്ധ പരിശോധനയ്ക്ക്
സ്വന്തം ലേഖകന്‍ കോഴിക്കോട്: എഐ കാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ പ്രശ്നങ്ങളുള്ള കേസുകള്‍ മാറ്റിവച്ച് നോട്ടീസ് അയയ്ക്കാന്‍ മേട്ടോര്‍വാഹനവകുപ്പ് തീരുമാനം. കാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ കണ്ട്രോള് റൂമില്‍ ഉദ്യോഗസ്ഥസംഘമിരുന്ന് പരിശോധിച്ചശേഷമാണ് നോട്ടീസ് തയാറാക്കുന്നത്. നിയമലംഘനത്തിന്റെ സാങ്കേതിക വശങ്ങള്, നമ്പര്‍ പ്ലേറ്റ് മങ്ങുന്ന പ്രശ്നം തുടങ്ങിയവ ഉദ്യോഗസ്ഥര്‍ പരിശോധിക്കും. ഇതില്‍ സംശയവമുള്ള മാറ്റിവയ്ക്കും. റോഡിലിറങ്ങാത്ത വാഹനങ്ങൾക്കുപോലും നോട്ടീസ് ലഭിക്കുന്നതായി വിവിധ കോണുകളില്‍നിന്നു പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം. കോഴിക്കോട് ജില്ലയില്‍ ചേവായൂരിലെ കൺട്രോള് റൂമിലാണ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കോഴിക്കോട് ജില്ലയില്‍ ഇതുവരെ വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 3,386 കേസുകളാണ് കാമറ കണ്ടെത്തിയത്. 3.282 പേര്‍ക്ക് പിഴ അടയ്ക്കാന്‍ നോട്ടീസ് അയച്ചു. ഇവയില്‍ 1,963 കേസുകളും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാണ്. കാറിലെ മുന്‍സീറ്റ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 1,321 കേസെടുത്തു. ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്ത കേസ് 642.ഹെല്‍മെറ്റ്…
Read More