കൊല്ലങ്കോട്: ഗോവിന്ദപുരം – കാന്പ്രത്ത് ചള്ള സംസ്ഥാന പ്രധാന പാത ആട്ടയാംപതിയിൽ റോഡതിക്രമിച്ചു നിൽക്കുന്ന മുൾച്ചെടി ഇരുചക്ര വാഹനങ്ങൾക്ക് അപകട ഭീഷണയായിരിക്കുകയാണ്. എതിരെ വന്ന ചരക്കു ലോറിക്കു വഴിമാറി കൊടുക്കുന്നതിനിടെ ഇരുചക്രവാഹനം ഓടിച്ച യാത്രക്കാരന് മുൾചെടി തട്ടി കൈകാലുകൾക്ക് സാരമായ മുറിവുണ്ടായി. ബൈക്ക് യാത്രികൻ ഹെൽമറ്റ് ഉപയോഗിച്ചിരുന്ന തിനാൽ മുഖത്ത്പരിക്കേറ്റില്ല. സ്ഥലത്തെ മുൾച്ചെടി കാരണം ബൈക്ക് യാത്രികർ റോഡിന്റെ മധ്യഭാഗത്ത് കൂടി സഞ്ചരിക്കുന്നത്അപകട ഭീഷണിയായിരിക്കുകയാണ്. പൊള്ളാച്ചിയിൽ നിന്നും തൃശ്ശൂരിലേക്ക് ഇടതടവില്ലാതെ ചരക്കു ലോറികൾ ചീറിപ്പായുന്ന പാതയാണിത്. മീങ്കര ,പരുത്തിക്കാട് ,വലിയച്ചുള്ള അംബേദ്കർകോളനി തിരിവുറോഡ് എന്നിവിടങ്ങളിലും പാഴ്ചെടികൾ റോഡതിക്രമിച്ച് വളർന്നു പന്തലിച്ച് നിൽക്കുകയാണ്. വാഹനങ്ങൾ നിരത്തിലോടിക്കാൻ നികുതിയും സമയം വൈകിയാൽ പിഴയും ഈടാക്കുന്ന പൊതുമരാത്ത് വകുപ്പ് സഞ്ചാര സൗകര്യവും ഉറപ്പുവരുത്തണമെന്നതാണ്് യാത്രക്കാരുടെആവശ്യം . നടപ്പാതയില്ലാത്ത സ്ഥലങ്ങളിൽ കാൽനട യാത്രക്കാർ ക്കും മാർഗ്ഗതടസ്സമായിരിക്കുകയാണ് പാഴ്ചെടികൾ .
Read MoreCategory: Palakkad
കൂനത്തറ ചൈലിയാട് മലയിൽ വീണ്ടും ഉരുൾപൊട്ടൽ സാധ്യതയെന്ന് ജിയോളജി വകുപ്പ്
ഷൊർണൂർ: കൂനത്തറ ചൈലിയാട് മലയിൽ വീണ്ടും ഉരുൾപൊട്ടലിനു സാധ്യതയുണ്ടെന്ന് ജിയോളജി വകുപ്പിന്റെ വിലയിരുത്തൽ. കൂനത്തറ ചൈലിയാട് മലയിൽ വൻഉരുൾപൊട്ടൽ നടന്നതിന്ന് ശേഷം ജിയോളജി വകുപ്പ് അധികൃതർ മലയിൽവന്ന് പരിശോധിച്ചശേഷമാണ് ഈ നിഗമനത്തിലെത്തിയത്.മലയ്ക്ക് സമീപത്തുനിന്നുള്ള കുടുംബങ്ങളെ കാലാവസ്ഥ അനുകൂലമായശേഷം വീടുകളിലേക്ക് തിരിച്ചയച്ചാൽ മതിയെന്ന് നേരത്തെ സ്ഥലം സന്ദർശിച്ച വിദഗ്ധസംഘം റവന്യൂ വകുപ്പിനും പഞ്ചായത്ത് അധികൃതർക്കും നിർദ്ദേശം നല്കിയിരുന്നു. എന്നാൽ ഇവരിൽ അധികംപേരും തങ്ങളുടെ വാസസ്ഥലങ്ങളിലേക്ക് ഇതിനകം പോയി. മലയിൽ ഒലിച്ചിറങ്ങിയ വലിയപാറകൾ പൊട്ടിച്ചു മാറ്റുന്ന പ്രവൃത്തികൾ നടന്നുവരുന്നു.വീടുകളിൽ തിരിച്ചെത്തിയാൽപോലും കനത്ത മഴ പെയ്യുന്ന ഘട്ടങ്ങളിൽ ജാഗ്രത വേണമെന്നാണ് ജിയോളജിവകുപ്പ് അധികൃതർ നല്കുന്ന നിർദേശം. മഴ കനക്കുന്പോൾ ഇവിടെനിന്നും മാണണമെന്ന് ബന്ധപ്പെട്ടവർക്ക് മുന്നറിയിപ്പും നല്കിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ജനവാസമേഖലയിലെ മലയിൽ ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്തെ 17 കുടുംബങ്ങളെയാണ് കൂനത്തറ സർക്കാർ സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിലേക്ക് മാറ്റിയത്. സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ പ്രദേശത്തെ ചെളിനീക്കം…
Read Moreപ്രളയവും ഉരുൾപൊട്ടലും തകർന്നടിഞ്ഞ് പാലക്കാട്ടെ മലയോരമേഖല; 36 കോടിയുടെ കൃഷിനാശം
സി. അനിൽകുമാർ പാലക്കാട്: കനത്തമഴയിലെ പ്രളയത്തിലും ഉരുൾപൊട്ടലിലും തകർന്നടിഞ്ഞ് പാലക്കാടൻ മലയോരമേഖലകൾ. നഷ്ടങ്ങളുടെ കണക്കെടുത്താൽ കോടികൾവരും. അതും പൂർണമായും തിട്ടപ്പെടുത്തിയിട്ടില്ല. ഒലിച്ചുപോയും മണ്ണുമൂടിയും കൃഷിയിടങ്ങൾ, തകർന്ന വീടുകൾ, വിണ്ടുകീറിയും മണ്ണും കല്ലുമടിഞ്ഞ റോഡുകൾ, പൊട്ടിപോയ പാലങ്ങൾ, കരകവിഞ്ഞൊഴുകി വെള്ളംകയറിയ വീടുകൾ, ഒറ്റപ്പെട്ട തുരുത്തുകൾ, വൈദ്യുതി തൂണുകൾ ഒടിഞ്ഞും കന്പികൾക്കുമുകളിൽ മരങ്ങൾപൊട്ടിവീണും അന്ധകാരത്തിലായ മേഖലകൾ, പ്രളയത്തിൽ തകർന്ന ഗോത്രജീവിതങ്ങൾ, എല്ലാമുപേക്ഷിച്ച് ദുരിതാശ്വാസ ക്യാന്പുകളിൽ നഷ്ട സ്വപ്നങ്ങളുമായി കഴിയുന്നവർ, ആശ്വാസവും സേവനസന്നദ്ധപ്രവർത്തനങ്ങളുമായി ഇടയ്ക്കിടെ എത്തുന്നവർ. പാടെ നിലച്ചുപോയ ഗതാഗതം, ഭീതികളുടെ മുനന്പുകൾതാണ്ടി ചിലയിടങ്ങളിൽ ഇടയ്ക്കിടെ കടന്നെത്തുന്ന കെ എസ് ആർ ടി സി ബസുകൾ. തകർന്ന പാലക്കാട് ജില്ലയിലെ പ്രളയചിത്രത്തെ വളരെ ചുരുക്കി ഇങ്ങനെമാത്രം വിശേഷിപ്പിക്കാം.കഴിഞ്ഞ ആഴ്ചയാണ് ദുരിതം പേമാരിയായും ഉരുൾപൊട്ടലായും മണ്ണിലേക്കിറങ്ങിയത്. ഉരുൾപൊട്ടലിൽ വിറച്ച് മലയോരമേഖലകളിലാണ് കൂടുതൽ നാശനഷ്ടം.ഒരായുസുകൊണ്ട് കെട്ടിപ്പടുത്തതെല്ലാം തകർന്നടിഞ്ഞു. മണ്ണാർക്കാട് താലൂക്കിലാണ് കൂടുതലും. പാലക്കയം വട്ടപ്പാറ,…
Read Moreഓണാഘോഷം; അബ്കാരി കുറ്റകൃത്യങ്ങൾ തടയാൻ സ്പെഷ്യൽ കണ്ട്രോൾ റൂം തുറന്ന് എക്സൈസ് വകുപ്പ്
പാലക്കാട്: ഓണാഘോഷം വരാനിരിക്കുന്ന സാഹചര്യത്തിൽ സെപ്തംബർ 15 വരെ അബ്കാരി എൻ.ഡി.പി.എസ് മേഖലയിലുളള കുറ്റകൃത്യങ്ങൾ തടയുന്നതിന് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാതലത്തിലും താലൂക്ക് തലത്തിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം ആഗസ്റ്റ് 10 മുതൽ ആരംഭിച്ചതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു. എക്സൈസ് ഡിവിഷൻ ഓഫീസ്, പാലക്കാട് 0491 2505897, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ 9447178061, അസി. എക്സൈസ് കമ്മീഷണർ, പാലക്കാട് 9496002869, 04912526277. മദ്യം, കഞ്ചാവ്, സ്പിരിറ്റ് എന്നിവയുടെ കടത്ത് തടയാൻ വാഹന പരിശോധന കർശനമാക്കുന്നതിന് നാഷണൽ ഹൈവേയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടാസ്ക്ക് ഫോഴ്സ്, ചിറ്റൂർ താലൂക്കിലെ അതിർത്തി പ്രദേശങ്ങളിലെ ഇടവഴികൾ കേന്ദ്രീകരിച്ചുള്ള ബോർഡർ പട്രോളിങ് യൂണിറ്റ്, അട്ടപ്പാടി മേഖലയിലെ അബ്കാരി കുറ്റകൃത്യങ്ങൾ തടയുന്നതിന് ഒരു സ്പെഷ്യൽ യൂണിറ്റ് എന്നിവ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. അബ്കാരി കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങളും പരാതികളും പൊതുജനങ്ങൾക്ക് കണ്ട്രോൾ…
Read Moreസ്വാതന്ത്ര്യ ദിനത്തിൽ വായനശാല അംഗങ്ങളുടെ ശുചീകരണ ദൗത്യത്തിന് നാട്ടുകാരുടെ കൈയടി
വണ്ടിത്താവളം: ടൗണിൽ നിന്നും നെടുന്പള്ളം റോഡിനിരുവശത്തും പന്നികൂട്ടം ,തെരുവുനായ എന്നിവയുടെ ഒളിസങ്കേതമായ ചെടിതുപ്പുകൾ ശുചീകരണം നടത്തിയ ചോഴിയക്കാട് സ്വശക്തി വായനശാല അംഗങ്ങളുടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായ സേവനം നാട്ടുകാരുടെ പ്രശംസക്കു കാരണമായി. വളർന്നു പന്തലിച്ച പാഴ് ചെടികൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന തെരുവുനായകൾ പകൽ സമയത്തു പോലും റോഡിൽ തനിച്ചുള്ള സഞ്ചാരത്തിന് അപകട ഭീഷണിയായിരിക്കയാണ്. ഇതിനിടെ സന്ധ്യയാവുന്നതോടെ മൂലത്തറ ബ്രാഞ്ച് കനാലിൽനിന്നും വിഷപാന്പുകളും റോഡിലെത്താറുണ്ട്. തെരുവുവിളങ്ങൾ ദീർകാലമായും അണഞ്ഞു കിടക്കുന്നതും ഇതുവഴിയുള്ള രാത്രി സഞ്ചാരം അപകടവസ്ഥയിലാണുള്ളത്. പാഴ്ചെടികൾക്കിടയിൽ തന്പടിച്ചിരിക്കുന്ന തെരുവുനായകൾ സ്കൂൾവിദ്യാർത്ഥിയും സഞ്ചാര ഭീതിയായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സ്വശക്തി വായനശാലഅംഗങ്ങൾ ചെടിതുപ്പുകൾ ശുചീ കരണത്തിനിറങ്ങിയത്. വായനശാല പ്രസിഡന്റ് നാരായ ണൻ ,സെക്രട്ടറി പി.കൃഷ്ണൻ ,ബാബുരാജ് , പ്രതീപ് , വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്.
Read Moreമീങ്കരപള്ളംകനാൽപ്പാലം നിർമാണം വൈകുന്നു ; പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ താൽക്കാലിക പാലം നിർമിച്ച് ഗതാഗതം പുനരാരംഭിച്ചു
മുതലമട : മീങ്കര പള്ളം കനാൽപ്പാലം കനാൽപ്പാലം നിർമ്മാണത്തിന്റെ ഭാഗമായി ആഴ്ചകളോളം തടസ്സപ്പെട്ട ഗതാഗതം പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ തൽകാലികപ്പാലം നിർമ്മിച്ച് പുനരാംരംഭിച്ചു. പഞ്ചായത്തംഗം താജുദിൻ , നാട്ടുകാരായ കമറുദ്ദിൻ, ഫാറൂഖ് എന്നിവരുടെ നേതൃത്വത്തിലാണ് പുനർനിർമ്മാണം നടക്കുന്ന പാലത്തിനു അന്പതു മീറ്റർ അകലെ കനാലിൽ താൽക്കാലി കപാലം പണിതത്. കനാൽവെള്ളം പോവുന്നതിനായി കർഷകർ പാലത്തിനടിയിൽ കോണ്ട്രീറ്റ് ഓവും സ്ഥാപിച്ചു. പതിമൂന്ന് യൂണിറ്റ് മെറ്റൽപാറ പൊടിയും മെറ്റലും ഉപയോഗിച്ചാണ് ബദൽ ഗതാഗതം ഏർപ്പെടുത്തിയത്. ഒരു മാസം മുന്പാണ്, എഴുപതു വർഷം മുന്പ് പണി തപാലത്തിന് കാലപ്പഴക്കംമൂലമുള്ള ബലക്ഷയം കാരണം നാട്ടുകാരു ടെ ആവശ്യപ്രകാരം പാലം പൊളിച്ചുപണി തുടങ്ങിയത്. ഇതോടെ നന്ദിയോട് കാന്പ്രത്ത്ച്ചള്ളക്കുള്ള ഗതാഗതം പൂർണ്ണമായും നിലച്ചു. ഇതു വഴി ഓടിയിരുന്ന പത്തു സ്വകാര്യ ബസ്സുകൾ മറ്റു വഴികളില്ലാത്തതിനാൽ സർവീസ് നിർത്തിവെച്ചു. ചെട്ടിയാർച്ചള്ള , പാറയ്ക്കൽച്ചള്ള ,തിരിഞ്ഞു കുളന്പ്, നാഗർപാടം ,…
Read Moreഒറ്റപ്പാലം നഗരസഭ; സിപിഎം ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയ നീക്കം
ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭയിൽ സിപിഎം ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയത്തിനു നീക്കം. യുഡിഎഫും സിപിഎം വിമതന്മാരുമാണ് നഗരസഭാ ചെയർമാൻ എൻ.എം.നാരായണൻ നന്പൂതിരി നേതൃത്വം നല്കുന്ന ഭരണസമിതിക്കെതിരെയാണ് അവിശ്വാസപ്രമേയത്തിന് കരുക്കൾ നീക്കുന്നത്. ഈമാസം ചെയർമാനും ഡെപ്യൂട്ടി ചെയർമാനുമെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്കാനാണ് തീരുമാനം. മോഷണക്കേസിൽ പ്രതിയായതിനെ തുടർന്ന് നഗരസഭ സ്ഥിരംസമിതി അധ്യക്ഷയായിരുന്ന ബി.സുജാതയെ തത്സ്ഥാനത്തുനിന്നും നീക്കം ചെയ്യാൻ മേല്പറഞ്ഞവർ അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു. അവിശ്വാസം വിജയിക്കുമെന്ന് തിരിച്ചറിഞ്ഞ് അവിശ്വാസം ചർച്ചയ്ക്കെടുക്കുന്നതിനുമുന്പ് തന്നെ സുജാത രാജിവയ്ക്കുകയാണുണ്ടായത്. ഇതിന്റെ ചുവടുപിടിച്ചാണ് നഗരസഭ ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ എന്നിവർക്കെതിരെ നോട്ടീസ് നല്കാൻ പ്രതിപക്ഷം തീരുമാനിച്ചതെന്നാണ് സൂചന. സിപിഎം നേതൃത്വം നല്കുന്ന ഭരണസമിതിക്ക് 15 അംഗങ്ങളുടെ പിന്തുണ മാത്രമാണുള്ളത്. 36 അംഗഭരണസമിതിയിൽ 21 പേർ പ്രതിപക്ഷത്താണ്. നഗരസഭയിൽ രണ്ടാമത്തെ വലിയ പാർട്ടി ബിജെപിയാണ്. ഏഴംഗങ്ങൾ ഇവർക്കുണ്ട്. കോണ്ഗ്രസിന് അഞ്ചും മുസ്ലിംലീഗിന് മൂന്നും സിപിഎം വിമതന്മാർക്ക് അഞ്ചും അംഗങ്ങളുണ്ട്. ഒരു…
Read Moreവടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത; റോഡിലെ കുഴിയിൽ വീണ് കേടുവന്ന് കിടക്കുന്നത് ഡസനോളം വാഹനങ്ങൾ
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ കുഴികളിൽ ചാടി കേടുവന്ന് റോഡിൽ കിടക്കുന്നത് ഒരു ഡസനോളം വാഹനങ്ങൾ. പെരുംകുഴികളുള്ള വടക്കഞ്ചേരി റോയൽ ജംഗ്ഷൻ മുതൽ ഹോട്ടൽ ഡയാനവരെയുള്ള ഭാഗത്തുമാത്രം നാലു വാഹനങ്ങളാണ് ലീഫ് പൊട്ടിയും ആക്സിൽ ഒടിഞ്ഞും വഴിയിൽ കിടക്കുന്നത്. ചരക്കുവാഹനങ്ങളാണ് വെള്ളംനിറഞ്ഞ് ഒഴുകുന്ന കുഴികളുടെ ആഴമറിയാതെ അതിൽ ചാടി കേടുവന്നിട്ടുള്ളത്. തങ്കം കവലയിലെ തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡ്, കുഴികൾ കിണർ കണക്കേ ആഴമായതോടെ ഈ റോഡ് ഏറേനേരം അടച്ചിട്ടു. ഇവിടെ ആറുവരിപ്പാതയുടെ ഫ്ളൈ ഓവർ പണികൾ പാതിവഴിക്ക് നിർത്തിവച്ചതിനാൽ ദേശീയപാത വഴിയുള്ള വാഹനങ്ങളെല്ലാം ഇടുങ്ങിയ സർവീസ് റോഡുവഴിയാണ് പോകുന്നത്.
Read Moreഉരുൾപൊട്ടലിൽ കാഞ്ഞിരപ്പുഴ മേഖലയിൽ ഒന്നേകാൽ കോടിയുടെ നാശനഷ്ടം
കാഞ്ഞിരപ്പുഴ: ഉരുൾപൊട്ടലിൽ കാഞ്ഞിരപ്പുഴയിൽ ഒന്നേകാൽകോടിയുടെ നാശനഷ്ടം. മഴക്കെടുതിയിൽ 125 ഏക്കർകൃഷി നശിച്ചു. ഉരുൾപൊട്ടലുണ്ടായ ഇരുന്പകച്ചോല, ചെള്ളിത്തോട് എന്നിവിടങ്ങളിൽ 51 ഏക്കർ കൃഷി ഒലിച്ചുപോയി. പൂഞ്ചോല, വെറ്റിലച്ചോല, പാന്പൻതോട്, കല്ലാംകുഴി എന്നിവിടങ്ങളിലായി 74 ഏക്കർ കൃഷിഭൂമിയിലെ റബർ, കവുങ്ങ്, തെങ്ങ് എന്നിവയും നശിച്ചു. ഒരായുസിലെ സന്പാദ്യം മുഴുവൻ കാലവർഷം കൊണ്ടുപോയ പാലക്കയം, കാഞ്ഞിരപ്പുഴ മേഖലകളിലായി രണ്ടായിരത്തോളം കർഷകരുടെ കൃഷി നശിച്ചു. മിക്കവരും പൊറ്റശേരി കൃഷിഭവനിൽ സഹായത്തിനായി അപേക്ഷ നല്കി. ഇവ ജില്ലാ കൃഷി ഓഫീസിലേക്ക് അയയ്ക്കുമെന്ന് കൃഷി ഓഫീസർ പറഞ്ഞു. കെടുതിയെ തുടർന്നു റവന്യൂവകുപ്പ് ഇവരിൽനിന്നുള്ള നികുതിയും സ്വീകരിക്കുന്നില്ലത്രേ. സ്ഥലത്തിന്റെ നികുതി സ്വീകരിക്കാത്തതുമൂലം കർഷകർക്ക് ധനസഹായം ലഭിക്കുമോയെന്നും ഭീതിയുമുണ്ട്. കൃഷിനാശം നേരിട്ട മുഴുവൻപേർക്കും ധനസഹായം നല്കുന്നതിനു നടപടിയെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ ആവശ്യപ്പെട്ടു. മണ്ണാർക്കാട് താലൂക്കിലെ തെങ്കര, പാലവളവ്, മേലാമുറി, കോൽപ്പാടം, പള്ളിക്കുറുപ്പ് എന്നിവിടങ്ങളിലും വ്യാപകതോതിൽ കൃഷിനാശം നേരിട്ടു.…
Read Moreദുരിതബാധിതരെ സഹായിക്കാനുള്ള ആളുകളുടെ കൂട്ടായ്മ സന്തോഷം നൽകുന്നു; സിനിമാ ലൊക്കേഷനിൽ നിന്നു ദുരിതാശ്വാസ സഹായവുമായി നടൻ ധർമ്മജൻ
തൃശൂർ: സിനിമാ ലൊക്കേഷനിൽനിന്നു ദുരിതാശ്വാസവുമായി നടൻ ധർമജനെത്തി. തൃശൂർ പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രളയദുരിതബാധിതരെ സഹായിക്കാൻ ആരംഭിച്ച കളക്ഷൻ സെന്ററിലേക്കാണ് നിരവധി സാധനങ്ങളുമായി ഇന്നലെ ഉച്ചയോടെ ധർമജനും സിനിമയുടെ അണിയറപ്രവർത്തകരുമെത്തിയത്. തൃശൂരിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന “ധമാക്ക’ സിനിമയുടെ അണിയറപ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രസ് ക്ലബിലേക്കു സഹായമെത്തിച്ചത്. ഒരിക്കലും തിരിച്ചുവരരുതേയെന്നു പ്രാർഥിച്ച ദുരന്തമാണ് വീണ്ടുമെത്തിയിരിക്കുന്നതെന്നു ധർമജൻ പറഞ്ഞു. സങ്കടകരമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്പോഴും ദുരിതബാധിതരെ സഹായിക്കാനുള്ള ആളുകളുടെ കൂട്ടായ്മ സന്തോഷം നൽകുന്നു. കഴിഞ്ഞ പ്രളയസമയത്തു കുറേ സ്ഥലത്തു പോകാനും പ്രവർത്തിക്കാനും കഴിഞ്ഞു. സിനിമയുടെ തിരക്കായതിനാൽ ഇക്കുറി കഴിഞ്ഞില്ല. കഴിഞ്ഞ തവണ വെള്ളത്തിൽ എന്റെ വീട് മുങ്ങിയിരുന്നു. ഇത്തവണ വീടിന്റെ അടുത്തുവരെ എത്തിയെന്ന് അറിയിച്ച് വെള്ളം പോയി. ലൊക്കേഷനിൽ വളരെ സീനിയറായ നടൻമാരുണ്ട്. അവരുടെയൊക്കെ പ്രതിനിധിയായിട്ടാണ് ഞാനിവിടെ എത്തിയത്. എന്റെ ഉടമസ്ഥതയിൽ കേരളത്തിൽ 11 ഫിഷ് ഹബ്ബുകളുണ്ട്. വരുംദിവസങ്ങളിൽ ഇവിടെനിന്നും സാധനങ്ങൾ ശേഖരിച്ച്…
Read More