മണ്ണാർക്കാട്: മഴതുടർന്നാൽ ആനമൂളിമലയിൽ വിണ്ടുകീറിയ ഭാഗത്ത് ഉരുൾപൊട്ടലുണ്ടാകാൻ സാധ്യതയുണ്ടെന്ന് ജിയോളജി വകുപ്പ്. ഇതേ തുടർന്ന് അടിവാരത്ത് താമസിക്കുന്നവർ മഴയുള്ളപ്പോൾ മാറിതാമസിക്കണമെന്ന് ജിയോളജി വകുപ്പ് അധികൃതർ പറഞ്ഞു. ആനമൂളിയിൽ മലവിണ്ടുകീറിയ ഭാഗം സന്ദർശിച്ച ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരാണ് മുന്നറിയിപ്പ് നല്കിയത്. ഉരുളൻകുന്ന് ആദിവാസി കോളനിക്ക് മുകൾഭാഗത്താണ് മല വിണ്ടുകീറിയത്. മണ്ണാർക്കാട് എം എൽഎ എൻ.ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള ജിയോളജിസംഘമാണ് സന്ദർശനം നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ എത്തിയ സംഘം ഭൂമി വിണ്ടുകീറിയഭാഗം വിശദമായി പരിശോധിച്ചു. സംസ്ഥാന ഭൂവിനിയോഗ ബോർഡ് ഉദ്യോഗസ്ഥർ, റവന്യു അധികൃതർ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഭൂമിയുടെ വിള്ളലിൽ പടുകൂറ്റൻ പാറകളാണ് താഴേയ്ക്ക് ഉരുണ്ടിറങ്ങിയത്. മരങ്ങൾമൂലമാണ് ഇവ താഴേയ്ക്കു പതിക്കാതെ നിന്നത്. പ്രദേശത്ത് മഴവെള്ളം ഒലിച്ചിറങ്ങാത്തതിനാലാണ് ഇത്തരം വിള്ളലിനു കാരണമായതെന്ന് ജില്ലാ ജിയോളജിസ്റ്റ് ഡോ.സൂരജ് പറഞ്ഞു. മുപ്പതു സെന്റീമീറ്ററിലാണ് മലഅടർന്നതെന്നും ഈ പ്രദേശത്ത് ഉരുൾപൊട്ടലിന് സാധ്യതയുള്ളതായും അദ്ദേഹം പറഞ്ഞു.…
Read MoreCategory: Palakkad
200 ന്റെ 229 കള്ളനോട്ടുകളുമായി യുവാവ് അറസ്റ്റിൽ; പിന്നിൽ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ലോബിയാണോന്ന് സംശയിക്കുന്നതായി പോലീസ്
പാലക്കാട്: 200 രൂപയുടെ 229 കള്ളനോട്ടുകളുമായി യുവാവിനെ ടൗണ് സൗത്ത് പോലീസ് അറസ്റ്റു ചെയ്തു. മലപ്പുറം ചുനങ്ങാട് പുതുവീട്ടിൽ ഷമീർ ബാബുവിനെയാണ് (37) ടൗണ് സൗത്ത് പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് ശനിയാഴ്ച വൈകുന്നേരം പാലക്കാട് കഐസ്ആർടിസി ലിങ്ക് റോഡിൽ വെച്ച് കസ്റ്റഡിയിലെടുത്തത്. പാലക്കാട് ഭാഗത്ത് വിതരണത്തിനായി കാറിലാണ് പ്രതി എത്തിയത്. ജില്ലാ പോലീസ് മേധാവി ശിവവിക്രമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. കാഴ്ചയിൽ ഒറിജിനൽ നോട്ടു പോലെ ഉള്ളവയാണ്. വാട്ടർമാർക്കും ഉണ്ട്. കയ്യിലെടുത്ത് സൂക്ഷിച്ച് പരിശോധിച്ചാൽ മാത്രമേ കള്ളനോട്ടാണെന്ന് മനസ്സിലാകൂ. 45800 രൂപ മൂല്യമുള്ള വ്യാജ നോട്ടുകളാണ് വിതരണത്തിനായി കൊണ്ടുവന്നത്. നോട്ടിന്റെ ഉറവിടത്തെക്കുറിച്ചും, കൂടുതൽ നോട്ടുകൾ അച്ചടിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതിയുടെ വീട് പരിശോധിച്ചതിൽ കൂടുതലൊന്നും കണ്ടെത്താനായില്ല. ഇതിനു പിന്നിൽ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ലോബിയാണോ എന്നും പോലീസ് സംശയിക്കുന്നു. പ്രതിക്കെതിരെ കള്ളനോട്ട് കൈവശം…
Read Moreഉരുൾ പൊട്ടൽ ഭീഷണിയെങ്കിലും മലയോരങ്ങൾ നയനമനോഹരം
വടക്കഞ്ചേരി: ഭീതിജനകമായ ഉരുൾപൊട്ടലും മലവെള്ളപാച്ചിലും മലയോര മേഖലയെ നടുക്കുന്പോഴും നയന മനോഹരമായ നിരവധി വിസ്മയ കാഴ്ചകൾ മലന്പ്രദേശങ്ങളിലുണ്ട്. വൻമലകളിൽ നിന്നും തൂവെള്ള കണക്കെ കുണുങ്ങിയെത്തുന്ന നീരൊഴുക്കുകൾ തന്നെയാണ് പ്രധാന ആകർഷണം. മംഗലംഡാമിൽ നിന്നും 12 കിലോമീറ്റർ മാറി മലയോര മേഖലയായ കടപ്പാറയിലാണ് ജലപാതത്തിന്റെ സുന്ദര കാഴ്ചകൾ ഏറേയുമുളളത്. കടപ്പാറയിൽ നിന്നും വനത്തിനകത്തെ തളികകല്ലിലുള്ള ആദിവാസി കോളനി വഴിയുടെ ഇരുവശവും ഇത്തരം മനോഹര കാഴ്ചകളുണ്ട്. നാല് കിലോമീറ്റർ മുഴുവൻ ജല സൗന്ദര്യം ആസ്വദിക്കാനാകും. പോത്തംതോടിനടുത്തെ ആലിങ്കൽവെള്ളച്ചാട്ടം അതി മനോഹരമാണ്. 150 അടി ഉയരത്തിൽ നിന്നാണ് ഈ ജലപാതം താഴേക്ക് പതിക്കുന്നത്. പോത്തം തോടിനു മുകളിൽ വനത്തിൽ തന്നെ മറ്റൊരു ജലപാതമുണ്ട്. കാട്ടുചോലകളുടെ കൗതുകവും കാഴ്ചക്കാരെ ആകർഷിക്കുന്നുണ്ട്. പരന്നൊഴുകുന്ന കാട്ടുചോലകളും ഒഴുകി എത്തുന്ന ഭീമാകാരമായ പാറ കല്ലുകളും നഗരവാസികൾക്ക് എത്ര കണ്ടാലും മതിവരില്ല. മൂന്ന് കാട്ടുചോലകൾ സംഗമിക്കുന്ന തിപ്പിലി കയം…
Read Moreക്വാറി മാഫിയക്ക് വഴങ്ങി പോലീസ്; നിർമാണ മേഖല സ്തംഭിച്ചു; തമിഴ്നാട്ടിൽ നിന്നുള്ള പാറപ്പൊടിക്കും വിലക്ക്
സ്വന്തംലേഖകൻ തൃശൂർ: കേരളത്തിൽ ക്വാറി പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതോടെ അന്യസംസ്ഥാനങ്ങളിൽ നിന്ന് നിർമാണ വസ്തുക്കൾ എത്തിച്ച് പണികൾ നടത്താമെന്ന് കരുതിയാലും ക്വാറി മാഫിയ വിടില്ല. പോലീസിനെ ഉപയോഗിച്ച് ഇത്തരം സാധനങ്ങൾ കടത്തുന്നത് തടയും. ക്വാറി മാഫിയയുടെ പണക്കിഴിയുടെ കനത്തിനനുസരിച്ച് പോലീസും നിൽക്കുന്നതോടെ അന്യസംസ്ഥാനങ്ങളിൽ നിന്ന കേരളത്തിലേക്കു കൊണ്ടുവരുന്ന പാറപ്പൊടിയടക്കമുള്ള സാധന സാമഗ്രികൾക്ക് വിലക്കേർപ്പെടുത്തിയിരിക്കയാണ്. അഥവാ ആരെങ്കിലും കൊണ്ടുവന്നാൽ അത് വഴിയിൽ തടയുക മാത്രമല്ല വൻ തുക പിഴയീടാക്കുകയും ചെയ്യും. മണൽ വാരൽ നിർത്തിയതോടെയാണ് തമിഴ്നാട്ടിൽ നിന്ന് കുറഞ്ഞ ചെലവിൽ കേരളത്തിലേക്ക് പാറപ്പൊടി കൊണ്ടുവരാൻ തുടങ്ങിയത്. എന്നാൽ ക്വാറി മാഫിയകൾ പോലീസിനെ ഉപയോഗിച്ച് ഇത് തടഞ്ഞു. ടോറസ് ലോറികളിൽ കൊണ്ടുവരുന്ന പാറപ്പൊടിക്ക് ഭാരം കൂടുതലാണെന്നു പറഞ്ഞാണ് ആദ്യം തടഞ്ഞത്. പിന്നീട് പാറപ്പൊടിയുമായി വരുന്ന ലോറികൾക്ക് വൻ തുക പിഴയീടാക്കിയതോടെ ഇവരും പിൻമാറി. ക്വാറികളിൽ ഉൽപാദിപ്പിക്കുന്ന പാറപ്പൊടി വൻ തുകയ്ക്കാണ്…
Read Moreഉരുൾപൊട്ടൽ സാധ്യത; വിദഗ്ധ സംഘം ബുധനാഴ്ച മുതൽ പഠനം നടത്തും
പത്തനംതിട്ട: ജില്ലയിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ വിദഗ്ധ സംഘം ബുധനാഴ്ച മുതൽ പഠനം നടത്തും. ശക്തമായ മഴയെത്തുടർന്ന് വിവിധ ജില്ലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂമിയിൽ വിള്ളൽ എന്നിവ കണ്ടെത്തിയ സ്ഥലങ്ങൾ വേഗത്തിൽ പരിശോധിച്ച് ജനവാസയോഗ്യം ആണോ അല്ലയോ എന്ന് വ്യക്തമായ ശാസ്ത്രീയ ശിപാർശ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റികൾക്ക് നല്കുന്നതിന് മണ്ണ് സംരക്ഷണ വകുപ്പ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ്, ഭൂജല വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി കേരളത്തിൽ 50 സംഘങ്ങളെയാണ് വിവിധ ജില്ലകളിലെ പരിശോധനകൾക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവർക്കുള്ള പരിശീലനം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ ആസ്ഥാനത്ത് നടന്നു. പ്രമുഖ ഭൗമശാസ്ത്രജ്ഞൻ ജി. ശങ്കർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടർ സി. മുരളീധരൻ, കേന്ദ്ര ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ, സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയിലെ ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി. പഠനസംഘം സ്ഥല പരിശോധനയ്ക്ക്…
Read Moreരണ്ടാഴ്ച നീണ്ടുനില്ക്കുന്ന യാത്ര! വേളാങ്കണ്ണി പള്ളിയിലേക്കു കാൽനടയാത്രയിൽ തോമസ് ചേട്ടനും കൂട്ടുകാരും
വടക്കഞ്ചേരി: അങ്കമാലിയിൽനിന്നും വേളാങ്കണ്ണി പള്ളിയിലേക്കുള്ള കാൽനടയാത്രയിലാണ് 79കാരനായ തോമസ് ചേട്ടനും കൂട്ടുകാരും. 15ന് രാവിലെ 8.30ന് അങ്കമാലിയിൽനിന്നും യാത്ര പുറപ്പെട്ട ഇരുപത്തഞ്ചംഗസംഘം കഴിഞ്ഞദിവസം വടക്കഞ്ചേരിയിലെത്തി. രാത്രി നെന്മാറ പള്ളിയിൽ വിശ്രമിച്ച സംഘം ഇന്നലെ അതിരാവിലെ തന്നെ യാത്ര തുടർന്നു. 28ന് വേളാങ്കണ്ണിയിലെത്തി 29ന് നടക്കുന്ന തിരുനാൾ കൊടിയേറ്റത്തിൽ പങ്കെടുത്ത് തിരിച്ചുനാട്ടിലേക്കു പോകും. 2003-ൽ തുടങ്ങിയതാണ് അങ്കമാലി വാളൂർ സ്വദേശിയായ തോമസ് ചേട്ടന്റെയും കൂട്ടുകാരുടെയും വേളാങ്കണ്ണി യാത്ര. തോമസ് ചേട്ടനെ കൂടാതെ ചെന്പന്നൂർ വർഗീസ്, അങ്കമാലിക്കാരനായ പോളച്ചൻ എന്നീ മൂന്നുപേർ തുടങ്ങിവച്ച കാൽനട തീർഥയാത്രാസംഘത്തിൽ ഇപ്പോൾ പുതിയ തലമുറക്കാരും അണിച്ചേരുന്നുണ്ട്. കഴിഞ്ഞവർഷം കുതിരാൻകുന്നുവരെ വന്നു തിരിച്ചുപോകേണ്ടി വന്നതായി തോമസ് ചേട്ടൻ പറഞ്ഞു. മലയിടിച്ചിലും മഴയുമായി കുതിരാൻ കടന്നുവരാൻ കഴിഞ്ഞില്ല. പിന്നീടുള്ള എല്ലാവർഷവും തുടർച്ചയായി തോമസ് ചേട്ടന്റെ നേതൃത്വത്തിൽ രണ്ടാഴ്ച നീണ്ടുനില്ക്കുന്ന ഈ യാത്ര തുടരുന്നു. നട്ടെല്ലു തകർന്നു കിടപ്പിലായിരുന്ന…
Read Moreകോടികൾ ചിലവഴിച്ചു നിർമ്മിച്ച നാഗർപാടം പുഴ പാലത്തിനരികെ റോഡ് ചെളിക്കുളം
കൊല്ലങ്കോട്: കോടികൾ ചിലവഴിച്ച് നിർമ്മിച്ച നാഗർപാടം പുഴപ്പാലത്തിനു സമീപത്തെ റോഡു ചളിക്കുളമായി. പാപ്പൻ ചള്ളയിൽ നിന്നും നന്ദിയോട്ടിലേക്ക് ദൂരക്കുറവുള്ള പാതയെന്നതിനാൽ നിരവധിയാത്രക്കാർ പതിവായി സഞ്ചരിക്കുന്നത് ഇതുവഴിയാണ്. ഇരുച ക്രവാഹനങ്ങൾ ചെളിയിൽ വീണ് വസ്ത്രങ്ങൾ അലങ്കോലപ്പെടുന്നത് പതിവാണ്. ഗോവിന്ദാപുരത്ത് നിന്നും നന്ദിയോട്ടിലേക്ക് ഇരുചക്രവാഹന യാത്രക്കാരായ ദന്പതിമാർ പാലത്തിനു സമീപത്തെ റോഡിലെ ചെളിയിൽ നിയന്ത്രണം വിട്ട്ചളിയിൽ വീണ് വസ്ത്രങ്ങൾ മലിനമായി തിരിച്ചുപോയ സംഭവും നടന്നിരുന്നു. പാലത്തിന്റെ ഇരുവശവും ഗർത്തങ്ങളുണ്ടായിട്ടുണ്ട്് .അധികൃതർ സ ഞ്ചാരയോഗ്യമായ പാത നിർമ്മിക്കാതിരിക്കുന്നത് യാത്രക്കാരുടെ പ്രതിഷേധത്തിനു കാരണമായിയിട്ടുണ്ട്.
Read Moreകഴിഞ്ഞപ്രളയത്തിൽ കൈവരി നശിച്ചു; രണ്ടാം പ്രളയത്തിൽ പുളിയന്തോണി പാലം റോഡ് വീണ്ടും തകർന്നു
കൊല്ലങ്കോട്: കഴിഞ്ഞ വർഷം ഉണ്ടായ മഴവെള്ളപാച്ചിലിൽ കൈവരി തകർന്ന പുളിയന്തോണി പാലം റോഡ് ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ വീണ്ടും തകർന്നു. കഴിഞ്ഞ വർഷം പാലത്തിന്റ പടിഞ്ഞാറുവശം റോഡ് പത്തുമീറ്റർ പൂർണ്ണമായും ഒലിച്ചുപോയതിനാൽ ആഴ്ചകളോളം ഇതുവഴി ഗതാഗതം തടസ്സപ്പെട്ടിരുന്നു. പിന്നീട് കെ.ബാബു എം എൽ എ ഇടപെട്ട് റോഡ് ഒഴുകിപ്പോയ സ്ഥലത്ത് മെറ്റലിട്ട് താൽക്കാലികമാ യിവാഹനസഞ്ചാരത്തിനു വഴിയൊരുക്കിയിക്കുന്നു . താൽക്കാലിക പാതയിൽ ഒരു വാഹനം സഞ്ചരിക്കാനുള്ള വിസ്താരമേ ഉണ്ടായിരുന്നുള്ളു. പിന്നീട് സുരക്ഷിതമായി റോഡു നിർമ്മിക്കുമെണ് ബന്ധപ്പെട്ട വകുപ്പ് അധികൃതർ അറിയിച്ചിരുന്നെങ്കിലും ഒരു വർഷമായും ഒരു തരത്തിലുള്ള തുടർ നടപടികളും ഉണ്ടായിട്ടില്ല . ഇക്കഴിഞ്ഞ ദിവസം പെയ്ത മഴയിൽ താൽക്കാലിക പാതയിൽ മണ്ണൊലിപ്പുണ്ടായിരിക്കുകയാണ്. വണ്ടിത്താവളം കാന്പ്രത്ത്ച്ചള്ള പ്രധാന പാതയെന്നതിനാൽ സ്വകാര്യ ബസ്സുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ നിലന്പതി പ്പാലം വഴി സഞ്ചരിക്കാറുണ്ട്. മണ്ണിടിച്ചിലുണ്ടായ പാലത്തോട് ചേർന്ന് പാതയിൽ യാത്രക്കാരുമായി വാഹനങ്ങൾ…
Read Moreഗോവിന്ദാപുരം-കാന്പ്രത്ത്ചള്ള പാതയിൽ മുൾച്ചെടികൾ കാൽനടയാത്രക്കും ഇരുചക്രവാഹനങ്ങൾക്കും ഭീഷണിയാകുന്നു
കൊല്ലങ്കോട്: ഗോവിന്ദപുരം – കാന്പ്രത്ത് ചള്ള സംസ്ഥാന പ്രധാന പാത ആട്ടയാംപതിയിൽ റോഡതിക്രമിച്ചു നിൽക്കുന്ന മുൾച്ചെടി ഇരുചക്ര വാഹനങ്ങൾക്ക് അപകട ഭീഷണയായിരിക്കുകയാണ്. എതിരെ വന്ന ചരക്കു ലോറിക്കു വഴിമാറി കൊടുക്കുന്നതിനിടെ ഇരുചക്രവാഹനം ഓടിച്ച യാത്രക്കാരന് മുൾചെടി തട്ടി കൈകാലുകൾക്ക് സാരമായ മുറിവുണ്ടായി. ബൈക്ക് യാത്രികൻ ഹെൽമറ്റ് ഉപയോഗിച്ചിരുന്ന തിനാൽ മുഖത്ത്പരിക്കേറ്റില്ല. സ്ഥലത്തെ മുൾച്ചെടി കാരണം ബൈക്ക് യാത്രികർ റോഡിന്റെ മധ്യഭാഗത്ത് കൂടി സഞ്ചരിക്കുന്നത്അപകട ഭീഷണിയായിരിക്കുകയാണ്. പൊള്ളാച്ചിയിൽ നിന്നും തൃശ്ശൂരിലേക്ക് ഇടതടവില്ലാതെ ചരക്കു ലോറികൾ ചീറിപ്പായുന്ന പാതയാണിത്. മീങ്കര ,പരുത്തിക്കാട് ,വലിയച്ചുള്ള അംബേദ്കർകോളനി തിരിവുറോഡ് എന്നിവിടങ്ങളിലും പാഴ്ചെടികൾ റോഡതിക്രമിച്ച് വളർന്നു പന്തലിച്ച് നിൽക്കുകയാണ്. വാഹനങ്ങൾ നിരത്തിലോടിക്കാൻ നികുതിയും സമയം വൈകിയാൽ പിഴയും ഈടാക്കുന്ന പൊതുമരാത്ത് വകുപ്പ് സഞ്ചാര സൗകര്യവും ഉറപ്പുവരുത്തണമെന്നതാണ്് യാത്രക്കാരുടെആവശ്യം . നടപ്പാതയില്ലാത്ത സ്ഥലങ്ങളിൽ കാൽനട യാത്രക്കാർ ക്കും മാർഗ്ഗതടസ്സമായിരിക്കുകയാണ് പാഴ്ചെടികൾ .
Read Moreകൂനത്തറ ചൈലിയാട് മലയിൽ വീണ്ടും ഉരുൾപൊട്ടൽ സാധ്യതയെന്ന് ജിയോളജി വകുപ്പ്
ഷൊർണൂർ: കൂനത്തറ ചൈലിയാട് മലയിൽ വീണ്ടും ഉരുൾപൊട്ടലിനു സാധ്യതയുണ്ടെന്ന് ജിയോളജി വകുപ്പിന്റെ വിലയിരുത്തൽ. കൂനത്തറ ചൈലിയാട് മലയിൽ വൻഉരുൾപൊട്ടൽ നടന്നതിന്ന് ശേഷം ജിയോളജി വകുപ്പ് അധികൃതർ മലയിൽവന്ന് പരിശോധിച്ചശേഷമാണ് ഈ നിഗമനത്തിലെത്തിയത്.മലയ്ക്ക് സമീപത്തുനിന്നുള്ള കുടുംബങ്ങളെ കാലാവസ്ഥ അനുകൂലമായശേഷം വീടുകളിലേക്ക് തിരിച്ചയച്ചാൽ മതിയെന്ന് നേരത്തെ സ്ഥലം സന്ദർശിച്ച വിദഗ്ധസംഘം റവന്യൂ വകുപ്പിനും പഞ്ചായത്ത് അധികൃതർക്കും നിർദ്ദേശം നല്കിയിരുന്നു. എന്നാൽ ഇവരിൽ അധികംപേരും തങ്ങളുടെ വാസസ്ഥലങ്ങളിലേക്ക് ഇതിനകം പോയി. മലയിൽ ഒലിച്ചിറങ്ങിയ വലിയപാറകൾ പൊട്ടിച്ചു മാറ്റുന്ന പ്രവൃത്തികൾ നടന്നുവരുന്നു.വീടുകളിൽ തിരിച്ചെത്തിയാൽപോലും കനത്ത മഴ പെയ്യുന്ന ഘട്ടങ്ങളിൽ ജാഗ്രത വേണമെന്നാണ് ജിയോളജിവകുപ്പ് അധികൃതർ നല്കുന്ന നിർദേശം. മഴ കനക്കുന്പോൾ ഇവിടെനിന്നും മാണണമെന്ന് ബന്ധപ്പെട്ടവർക്ക് മുന്നറിയിപ്പും നല്കിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ജനവാസമേഖലയിലെ മലയിൽ ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്തെ 17 കുടുംബങ്ങളെയാണ് കൂനത്തറ സർക്കാർ സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിലേക്ക് മാറ്റിയത്. സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ പ്രദേശത്തെ ചെളിനീക്കം…
Read More