പൂരം മുഴുവൻ കാണണോ..‍? ചെറിയൊരു സാങ്കേതിക തടസമുണ്ടല്ലോ…

സ്വന്തം ലേഖകൻ

തൃശൂർ: മൂന്നു ദിവസം മുന്പെടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് സാന്പിൾ തൊട്ട് പകൽപൂരം ഉപചാരം ചൊല്ലലും തുടർന്നുള്ള വെടിക്കെട്ടും വരെ കാണണമെങ്കിൽ രണ്ടു തവണ സർട്ടിഫിക്കറ്റെടുക്കേണ്ടി വരും. കാരണം മൂന്നു ദിവസമാണ് ഒരു ആർടിപിസിആർ സർട്ടിഫിക്കറ്റിന്‍റെ വാലിഡിറ്റി.

മൂന്നു ദിവസം മുന്പെടുത്ത സർട്ടിഫിക്കറ്റ് ഉള്ളവർക്കേ പൂരനഗരിയിലേക്ക് പ്രവേശനം അനുവദിക്കൂവെന്നാണ് പോലീസും ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

സാന്പിൾ വെടിക്കെട്ട്, ചമയപ്രദർശനം, തൃശൂർ പൂരം എന്നിവ കാണുന്നതിന് സാന്പിളിന്‍റെ ദിവസമെടുത്ത ഒരു ആർടിപിസിആർ സർട്ടിഫിക്കറ്റ് മതിയാകും.

എന്നാൽ നാലാം നാളിൽ പൂരം നടക്കുന്ന സ്വരാജ് റൗണ്ടിലേക്ക് കടക്കുന്നതിന് സർട്ടിഫിക്കറ്റ് വേണമെന്ന് പറയുകയാണെങ്കിൽ വേറെ സർട്ടിഫിക്കറ്റ് എടുക്കേണ്ട സ്ഥിതിയുണ്ട്്.

ഇക്കാര്യത്തിൽ എന്തുവേണമെന്ന് അധികൃതർ ആലോചിക്കുന്നുണ്ട്. ചെറുപൂരം ദിവസം ഇളവുകൾ നൽകണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും തൃശൂരിലെ വീട്ടമ്മമാരടക്കമുള്ളവർ പൂരം കാണാനെത്തുന്ന ദിവസമാണ് ചെറുപൂരം ദിവസം.

Related posts

Leave a Comment