തൃശൂർ: ആനകളുടെ തലപ്പൊക്ക മത്സരം നടത്തിയതിന് പാപ്പാന്മാർക്കെതിരേ വനംവകുപ്പ് കേസെടുത്തു. പുറനാട്ടുകര ദേവിതറ ശ്രീ ഭദ്ര ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിനുകൊണ്ടുവന്ന രണ്ട് ആനകളുടെ പാപ്പാന്മാർക്കെതിരേയാണ് തലപ്പൊക്ക മൽസരം നടത്തിയതിന് തൃശൂർ സോഷ്യൽ ഫോറസ്ട്രി വിഭാഗം കേസെടുത്തത്. പാന്പാടി രാജൻ എന്ന ആനയുടെ പാപ്പാൻമാരായ പെരുന്പാവൂർ പറന്പിൽപീടിക കുഴിയാലുങ്കൽ വീട്ടിൽ രജീഷ്, ചാലക്കുടി പോട്ട ഞാറക്കൽ വീട്ടിൽ സജീവൻ എന്നിവരുടെ പേരിലും, നന്ദിലത്ത് ഗോപാലകൃഷ്ണൻ എന്ന ആനയുടെ പാപ്പാൻമാരായ പാലക്കാട് കൊല്ലംകോട് മാമനീ വീട്ടിൽ ചന്ദ്രൻ, ചിറ്റൂർ പാറക്കുളം ദേശം മീനികോഡ് വീട്ടിൽ മനോജ് എന്നിവർക്കെതിരേയുമാണ് കേസെടുത്തിട്ടുള്ളത്. തലപ്പൊക്ക മത്സരത്തിനിടെ ആനയുടെ മുകളിൽ തിടന്പു പിടിച്ചിരുന്ന ആൾക്ക് നിയന്ത്രണം നഷ്ടപ്പെടുകയും ആനപ്പുറത്തുനിന്നു വീഴാൻ പോകുകയും ചെയ്തു. ആനകളെ നിർബന്ധിപ്പിച്ചും, വടികൊണ്ട് കുത്തിയും തലപൊക്കി മത്സരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇപ്രകാരം ആനകളെ പീഡിപ്പിക്കുന്നത് 2012ലെ നാട്ടാന പരിപാലന…
Read MoreCategory: Thrissur
ഉമ്മൻചാണ്ടിയുടെ മരുമകൻ ട്വന്റി 20 യിൽ; സിനിമാതാരം ലാലും മരുമകനും ചേര്ന്നു; പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു
തൃശൂർ: ഉമ്മൻചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ് ട്വന്റി ട്വന്റിയിൽ അംഗത്വമെടുത്തു. വർഗീസ് ജോർജിനെ ട്വന്റി ട്വന്റിയുടെ യൂത്ത് വിംഗിന്റെ ജനറൽ സെക്രട്ടറിയായി നിയമിച്ചു. ഉപദേശക സമിതിയംഗം കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയാണ് അംഗത്വം നൽകിയത്. ജോലി രാജിവച്ചാണ് വർഗീസ് ജോർജ് ട്വന്റി ട്വന്റിയിൽ പ്രവർത്തിക്കാൻ എത്തിയിരിക്കുന്നത്. സിനിമാതാരം ലാലും മരുമകനും ട്വന്റി ട്വന്റിയിൽ ചേർന്നു. ലാലിനെ ഉപദേശക സമിതിയംഗമായും ലാലിന്റെ മരുമകൻ അനിൽ ആന്റണിയെ യൂത്ത് വിംഗ് പ്രസിഡന്റായും നിയമിച്ചു. ഉമ്മൻചാണ്ടിയുടെ മകളുടെ ഭർത്താവ് ട്വന്റി ട്വന്റിയിൽ ചേർന്നത് കോണ്ഗ്രസ് പാർട്ടിക്കുള്ളിലും ചർച്ചാ വിഷയമായി.
Read Moreപൊരിവെയിൽ പ്രശ്നമല്ല! ആന്റി ഡീഫേസ്മെന്റ് സ്ക്വാഡ് നീക്കിയത് 2.2 ലക്ഷം അനധികൃത പ്രചാരണ സാമഗ്രികൾ
സ്വന്തം ലേഖകൻ തൃശൂർ : മീന ചൂടും പൊരിവെയിലിലും അവഗണിച്ച് ആന്റി ഡീഫേസ്മെന്റ് സ്ക്വാഡ് പ്രവർത്തനം ശക്തം. നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ അനധികൃതമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യുന്നതിനുള്ള ആൻറി ഡീഫേസ്മെന്റ് സ്ക്വാഡിന്റെ പ്രവർത്തനം ഉൗർജ്ജിതം. ഇന്നലെ വരെ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിൽ നിന്നായി നീക്കം ചെയ്തത് 2,22,889 അനധികൃത പ്രചാരണ സാമഗ്രികൾ. 537 ചുവരെഴുത്തുകളും 187172 പോസ്റ്ററുകളും, 7015 ഫ്ലക്സ് ബോർഡുകളും, 28165 കൊടികളുമാണ് ഇത് വരെ സ്ക്വാഡുകൾ നീക്കം ചെയ്തത്. ഏറ്റവും കൂടുതൽ പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തത് നാട്ടിക നിയോജകമണ്ഡലത്തിൽ നിന്നാണ്. 3869 എണ്ണം. ചേലക്കര നിയോജകമണ്ഡലത്തിൽ നിന്നും 2249 എണ്ണവും, കുന്നംകുളം നിയോജകമണ്ഡലത്തിൽ നിന്നും 1622, ഗുരുവായൂർ 2339, മണലൂർ 3891, വടക്കാഞ്ചേരി 2698, ഒല്ലൂർ 2393, തൃശൂർ 738, നാട്ടിക 3869, കയ്പ്പമംഗലം 658, ഇരിങ്ങാലക്കുട 2293,…
Read Moreഅപകട ഭീഷണിയായി വൈക്കോൽകടത്ത്! പോലീസ് സ്റ്റേഷനു മുന്നിൽ കടന്നുപോവുന്പോഴും മ്പോഴും കണ്ടില്ലെന്ന് നടിച്ച് അധികൃതര്
ചിറ്റൂർ: കൊയ്ത്തു തുടങ്ങിയതോടെ നിരത്തിലൂടെ തമിഴ്നാട്ടിലേക്ക് വൈക്കോൽ കടത്ത് വാഹനങ്ങൾക്ക് യാത്രക്കാർക്ക് ദുരിതമായിരിക്കുകയാണ്. ചിറ്റൂർ ,വണ്ടിത്താവളം, വണ്ണാമട, നടുപ്പുണി വഴികളിലൂടെ പൊള്ളാച്ചി ഭാഗത്തേ ക്ക് ട്രാക്ടർ മറ്റു വാഹനങ്ങളും സഞ്ചരം തുടങ്ങിയിരിക്കുകയാണ്. വയ്ക്കോൽ കൊഴിഞ്ഞു വീഴുന്നതു തടയാൻമറവു ഉണ്ടാക്കാതെയാണ് വാഹനസഞ്ചാരം. ഇത്തരം വാഹനങ്ങളിൽ നിന്നും മാലിന്യം വിഴുന്നത് പുറകിൽ വരുന്ന കാൽനട മറ്റും ഇരുചക്രവാഹനയാത്രക്കാരുടെ കണ്ണിലാണ്. ഇതു മൂലം ഇരുചക്രവാഹന യാത്രക്കാർ നിയന്ത്രണം വിട്ടു മറിഞ്ഞ ഒട്ടേറെ അപകടങ്ങൾ നടന്നിട്ടുമുണ്ട്. ട്രാക്ടർ ട്രെയ്ലറുകളിൽ വയ്ക്കോൽ മൂടിക്കെട്ടിവേണം കടത്താനെന്ന് നിബന്ധനകൾ ഉണ്ടെങ്കിലും മിക്കവാഹനങ്ങളും ഇതിന് തയാറാവുന്നില്ല. നിയമലംഘനവും പൊതുജനത്തിനു അപകടം വരുത്തുന്ന തരത്തിൽ നിരുത്തരവാദപരമായി വയ്ക്കോൽ കടത്തു വാഹനങ്ങൾ പോലീസ് സ്റ്റേഷനു മുന്നിൽ കടന്നുപോവുന്പോഴും അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണ്. വാഹനങ്ങൾ ജംഗ്ഷനുകളിലെത്തുന്പേൾ ഗതാഗത കുരുക്കും പതിവാണ്. വയ്ക്കോൽ കടത്തു വാഹനങ്ങൾ എതിരെ വരുന്ന വാഹനങ്ങൾക്ക് വഴിമാറികൊടുക്കുന്പോൾ ഇലക്ട്രിക്ട്രിക് ലൈനുകളിൽ…
Read Moreഒരു കുടുംബത്തിലെ മൂന്നംഗങ്ങൾ മരിച്ചനിലയിൽ! ഇവർ എഴുതിയതെന്ന് കരുതുന്ന എഴുത്തും താക്കോലും കണ്ടെത്തി
കണ്ടശാംകടവ് (തൃശൂർ): മാന്പുള്ളിയിൽ ഒരു കുടുംബത്തിലെ അച്ഛനും, അമ്മയും, മകനും വീടിനുള്ളിൽ മരിച്ച നിലയിൽ . മാന്പുള്ളി കോരത്ത് കുടുംബ ക്ഷേത്രത്തിനു സമീപം കോരത്ത് പരേതനായ ഉണ്ണീരിക്കുട്ടി മകൻ ഗോപാലൻ (73), ഭാര്യ മല്ലിക (65), മകൻ റിജോയ് (40) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു രാവിലെ സമീപത്തെ കുടുംബ ക്ഷേത്രം തുറക്കാൻ എത്തിയ ജീവനക്കാരൻ വീടിന്റെ വാതിൽ തുറക്കാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ എഴുതിയതെന്ന് കരുതുന്ന എഴുത്തും താക്കോലും പുറത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഗോപാലന്റെയും മകൻ റിജോയിയുടെയും മൃതദേഹം നടുമുറിയിലും മല്ലികയുടെ മൃതദേഹം മറ്റൊരു മുറിയിലുമാണ് കണ്ടെത്തിയത്. ശാരീരികന്യൂനതയുള്ള ഗോപാലൻ ഒറ്റയ്ക്ക് കൃത്യം നിർവഹിക്കാൻ സാധ്യതയില്ല. മകനോ ഭാര്യയോ ഇയാളെ കൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് അന്തിക്കാട് പോലീസിൽ പരാതി നിലനിൽക്കുന്നുണ്ട്. ഇതാകാം…
Read Moreവീട്ടമ്മയെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമമെന്നു പരാതി; വൈരാഗ്യത്തിന് കാരണമായി പറയുന്നത് ഇങ്ങനെ…
ചെറുതുരുത്തി: മുൻ വൈരാഗ്യത്തിന്റെ പേരിൽ വീട്ടമ്മയെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമമെന്ന് പരാതി. മൂന്നുപേർക്കെതിരെ ചേലക്കര പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴോടെയാണ് സംഭവം. പൈങ്കുളം ഭാഗത്തുനിന്ന് പാഞ്ഞാൾ റോഡിലൂടെ മക്കളുമൊത്ത് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കിള്ളിമംഗലം ഉൗരന്പത്ത് വീട്ടിൽ സുനോജിന്റെ ഭാര്യ രമ്യയെയാണ് വാഹനമിടിക്കുകയും, മൂവർസംഘം നടുറോട്ടിൽ വച്ച് അക്രമിക്കുകയുംചെയ്തതെ ന്നാണ് പരാതി. ഒരു വർഷം മുന്പ് ഇടത് അനുകൂല അധ്യാപക സംഘടനയിൽപ്പെട്ട അധ്യാപകൻ പീഡന കേസിൽ ഉൾപ്പെട്ടതിനെത്തുടർന്ന് ഇയാൾക്കെതിരെ നവമാധ്യമത്തിൽ പോസ്റ്റിട്ടതാണ് വ്യക്തി വൈരാഗ്യത്തിന് കാരണമെന്നും, നിരന്തരമായി തങ്ങളെയും കുടുംബത്തേയും ഇവിടുത്തെ സിപിഎം പ്രാദേശിക നേതൃത്വത്തിലുള്ള ഏതാനും ചിലർ വേട്ടയാടുകയാണെന്നും ഇവർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കിള്ളിമംഗലം സ്വദേശികളായ നന്ദഗോപാൽ, പ്രവീണ്, ഉണ്ണികൃഷ്ണൻ എന്നിവർക്കെതിരെ ചേലക്കര പോലീസ് കേസെടുത്തിട്ടുണ്ട്. പരാതിക്കാരിയായ യുവതി മനപ്പൂർവം വാഹനം തന്റെ വാഹനത്തിൽ ഇടിച്ച് തന്നെ കൈയ്യേറ്റം ചെയ്യുകയായിരുന്നുവെന്നും പോലീസിൽ പരാതി…
Read Moreമകന്റെ ഓർമയ്ക്കായി സമ്മാനം! ഒരു കോടി രൂപയോളം ചെലവുവരുന്ന പദ്ധതി തൃശൂർ നഗരത്തിനു സമ്മാനിക്കുന്ന ആന്റണി പാറേക്കാട്ടിൽ പറയുന്നു…
തൃശൂർ: മകന്റെ ഓർമയ്ക്കായി തൃശൂർ നഗരത്തിനു ശുചിത്വ സമ്മാനം: ഒരു കോടി രൂപയോളം ചെലവുവരുന്ന മാലിന്യ സംസ്കരണ പദ്ധതി തൃശൂർ നഗരത്തിനു സമ്മാനിക്കുന്ന ആന്റണി പാറേക്കാട്ടിൽ പറയുന്നു. മകൻ ഫ്രാങ്ക് ആന്റണി ഇരുപതാം വയസിൽ 2019 നവംബർ നാലിനു മരിച്ചു. കാൻസർ ബാധിച്ചാണു മരിച്ചത്. അന്തരീക്ഷ മലിനീകണംമൂലമുള്ള കാൻസർ. ചെന്നൈയിലെ ലയോള കോളജിലും ഫ്രാൻസിലെ യൂണിവേഴ്സിറ്റിയിലുമായി പഠിച്ചുകൊണ്ടിരിക്കുയായിരുന്നു. മകന്റെ വേർപാടോടെ ഇൻസിനറേറ്റർ, പ്ലാന്റ് ബിസിനസ് നിർത്തിവച്ചു. അങ്ങനെയിരിക്കേയാണ് തൃശൂർ കോർപറേഷനു സൗജന്യമായി ഒരു കോടി രൂപയുടെ പ്ലാന്റ് സമ്മാനിക്കാൻ തീരുമാനിച്ചത്. കോർപറേഷനിലെ മേയറും ജനപ്രതിനിധികളും താത്പര്യമെടുത്തെങ്കിലും ഫയലുകൾ മുന്നോട്ടുനീങ്ങാൻ 25 തവണയെങ്കിലും കോർപറേഷൻ ഓഫീസ് കയറിയിറങ്ങേണ്ടിവന്നു. പുരോഗതിയില്ലാതായപ്പോൾ പദ്ധതി നടക്കാൻ പ്രയാസമാണെന്നു തോന്നി. അങ്ങനെയിരിക്കെ, പ്ലാന്റ് ആവശ്യപ്പെട്ട ഭാരത് ഹെവി ഇലക്ട്രിക്കൽസിന് ആ പ്ലാന്റ് വിറ്റു. തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ് ഇടപെട്ടതിനെത്തുടർന്നു തൃശൂർ കോർപറേഷനുവേണ്ടി…
Read Moreഅരിവാൾ നെൽകതിർ ചിഹ്നം! ചിഹ്നം പതിച്ച ബൈക്കുമായി ചുമട്ടുതൊഴിലാളിയായ ജയിംസ് പറക്കുന്നു; ലക്ഷ്യം…
സ്വന്തം ലേഖകൻ തൃശൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ചിഹ്നം പതിപ്പിച്ച ബൈക്ക്. അരിവാൾ നെൽകതിർ ചിഹ്നം പതിപ്പിച്ച ബൈക്കുമായി പ്രചാരണം നടത്തുന്നതു നെല്ലങ്കരയിലെ ചുമട്ടുതൊഴിലാളിയായ ജയിംസാണ്. ബൈക്കിന്റെ പെട്രോൾ ടാങ്കിലും മഡ്ഗാർഡിലും ചുവന്ന പ്രതലത്തിൽ വെളുത്ത നിറമുള്ള അരിവാളും നെൽകതിരും ചിഹ്നമുള്ള സ്റ്റിക്കറുകൾ പതിച്ചാണ് ജയിംസിന്റെ പര്യടനം. ചിഹ്നം പതിച്ച ബൈക്കിൽ ജയിംസ് ശരിക്കുമൊരു ജയിംസ് ബോണ്ട് സ്റ്റൈലിലാണ് പറക്കുന്നത്. സിപിഐ പ്രവർത്തകനായ ജയിംസ് പാർട്ടി സ്ഥാനാർഥികൾ മത്സരിക്കുന്ന തൃശൂർ, ഒല്ലൂർ, നാട്ടിക മണ്ഡലങ്ങളിലെല്ലാം പറന്നെത്തും. കവലകളിൽ ഇറങ്ങും. ചിഹ്നം പതിച്ച ബൈക്കു കണ്ട് കൗതുകത്തോടെ അനേകർ അരികിൽ ഓടിയെത്തും. അവിണിശേരി അരിന്പൂർ വീട്ടിൽ റപ്പായിയുടെ മകൻ ജയിംസിന്റെ ലക്ഷ്യവും ഇതുതന്നെ. നിശബ്ദ പ്രചാരണം. ഇന്നു രാവിലെ തൃശൂർ നഗരത്തിലായിരുന്നു ജയിംസിന്റെ പ്രചാരണം. തൃശൂരിലെ എൽഡിഎഫ് സ്ഥാനാർഥി പി. ബാലചന്ദ്രൻ ചിഹ്നം പതിപ്പിച്ച ബൈക്കുമായി കറങ്ങുന്ന ജയിംസുമായി കുശലാന്വേഷണം…
Read Moreബൈക്കിലെത്തി മാലമോഷണം; ബൈക്കുകൾ മാമാറിയെത്തിയ കള്ളനെ കണ്ടെത്താൻ ബുദ്ധിമുട്ടി പോലീസ്; ഒടുവിൽ ബാങ്ക് ജീവനക്കാരനെ പൊക്കിയത് ആ ഒറ്റതെളിവിൽ…
തൃശൂർ: ഒരുമാസത്തിനിടെ രണ്ടു സ്ത്രീകളുടെ മാല കവർച്ച നടത്തിയ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ. അരിന്പൂർ കൊള്ളന്നൂർ താഞ്ചപ്പൻ ആന്ദനെയാണ് ഷാഡൊ പോലീസും ഈസ്റ്റ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. തിരുവന്പാടി അന്പലത്തിനു സമീപം നടന്നു പോകുകയായിരുന്ന വെട്ടുകാട് മാപ്പാണൻ ലതയുടെ രണ്ടര പവന്റെ മാലയും തൃശൂർ നന്ദം അപ്പാർട്ട്മെന്റിലെ ലക്ഷ്മി പ്രസാദിന്റെ മൂന്നു പവന്റെ മാലയുമാണ് ബൈക്കിലും സ്കൂട്ടറിലുമായി വന്നു കവർച്ച നടത്തിയത്. വ്യത്യസ്ത വാഹനങ്ങളിലാണ് മോഷ്ടാവ് വന്നതെങ്കിലും ഹാൻഡലിൽ സഞ്ചിയുണ്ടായിരുന്നെന്ന് അന്വേഷണസംഘത്തിനു സൂചന ലഭിച്ചു. ഇതേത്തുടർന്ന് തിരുവന്പാടി അന്പലത്തിനു സമീപത്തെ വഴികളിൽ പ്രതിയെ കാത്ത് പോലീസ് നിന്നു. ഇന്നലെ ബൈക്കിൽ സഞ്ചിയുമായി വരികയായിരുന്ന പ്രതിയെ പിന്തുടരുകയും ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.മൂന്നാമതും കവർച്ച ചെയ്യാൻ വരുന്നതിനിടെയാണു അറസ്റ്റ്. സിറ്റി ഡിസിആർബി എസിപി ബിജോ അലക് സാണ്ടർ, ഈസ്റ്റ് സിഐ ഐ. ഫിറോസ്, എസ്ഐമാരായ എസ്. അൻഷാദ്,…
Read Moreകാട്ടൂരിലെ വീട്ടമ്മയുടെ മരണം; ഗുണ്ടകൾ തമ്മിലുള്ള കുടിപ്പക കുടുംബത്തോടു തീർക്കുന്നതിൽ ആശങ്ക
സ്വന്തം ലേഖകൻഇരിങ്ങാലക്കുട: കാട്ടൂരിൽ വീട്ടമ്മയെ ഗുണ്ടാസംഘം കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതിക്കായി പോലീസ് തെരച്ചിൽ ഉൗർജിതമാക്കി. മുഖ്യപ്രതിയടക്കം രണ്ടുപേരെ പിടികിട്ടാനുണ്ട്. സംഘത്തിലെ രണ്ടുപേരെ പോലീസ് കൊലനടന്ന് പിറ്റേന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട വീട്ടമ്മയുടെ ഭർത്താവ് ഒളിവിലാണ്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കങ്ങളുടെ കലാശത്തിലാണു കൊലപാതകം നടന്നത്. കാട്ടൂർ പോലീസ് സ്റ്റേഷനിലെ ഗുണ്ടാപ്പട്ടികയിലുൾപ്പെട്ട കാട്ടൂർക്കടവ് നന്താനത്തുപറന്പിൽ ഹരീഷിന്റെ ഭാര്യ ലക്ഷ്മി (43) യാണു മരിച്ചത്. ഞായറാഴ്ച രാത്രി ഒന്പതരയോടെയാണ് ലക്ഷ്്മിയെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടിലേക്കു പന്നിപ്പടക്കമെറിഞ്ഞ അക്രമികൾ വീടിനു പുറത്തു നിന്നിരുന്ന ലക്ഷ്മിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഹരീഷുമായുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചത്. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയും ഏറ്റുമുട്ടലും കുടുംബാംഗങ്ങളിലേക്കു നീങ്ങുന്നത് ജില്ലയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതുവരെ പരസ്പരം ഏറ്റുമുട്ടലും കൊലപാതകത്തിന് കൊലപാതകങ്ങളുമാണ് ഉണ്ടായിരുന്നതെങ്കിൽ കാട്ടൂരിലെ സംഭവം ഗുണ്ടാസംഘങ്ങളുടെ പുതിയ മുഖമാണ് വ്യക്തമാക്കുന്നത്. ഗുണ്ടാസംഘങ്ങളുടെ വീട്ടിൽ കയറി ആക്രമണം നടത്തി സ്ത്രീകളടക്കമുള്ളവരെ ഇല്ലാതാക്കുകയെന്ന രീതിയിലേക്ക് ആക്രമണം മാറുന്നതു…
Read More