പുതുക്കാട്: ചിമ്മിനി വന്യജീവി സങ്കേതത്തിൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ സൈക്കിൾ സഫാരി ആരംഭിച്ചു.ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി പാന്തർ റൈഡ് എന്ന പേരിലാണ് ചിമ്മിനി ഡാമിൽ സൈക്കിൾ സഫാരി ആരംഭിച്ചത്. നിത്യഹരിത വനങ്ങൾ ഉൾക്കൊള്ളുന്ന സഞ്ചാരികളുടെ പറുദീസയായ ചിമ്മിനിയിൽ വന്യ ഭംഗി ആവോളം നുകരാൻ സൈക്കിൾ സഫാരി കൂടുതൽ സുഖകരമാകുമെന്നാണ് കണക്കുകൂട്ടൽ. 200 രൂപയാണ് പാന്തർ റൈഡിനായി ഈടാക്കുക. വനത്തിനുള്ളിലേക്കുള്ള സഫാരിയിൽ ഇക്കോ ടൂറിസ്റ്റ് ഗൈഡുകൾ അനുഗമിക്കും. പദ്ധതിയുടെ ഫ്ലാഗ് ഓഫ് പീച്ചി വൈൽഡ് ലൈഫ് വാർഡൻ എൻ. രാജേഷ് നിർവഹിച്ചു. ചിമ്മിനി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ വി. അജയകുമാർ, ചിമ്മിനി ഇഡിസി ചെയർമാൻ എം.ഡി. കുമാർ, എച്ചിപ്പാറ ഇഡിസി ചെയർമാൻ പി.എം. ഷാഹിർ മറ്റ് വനംവകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും സന്നിഹിതരായിരുന്നു.
Read MoreCategory: Thrissur
മില്ലുടമകളിൽ നിന്ന് കൈക്കൂലി വാങ്ങുന്ന സപ്ലൈകോ ജീവനക്കാർ; നെല്ലു കൊണ്ടുപോകാൻ മില്ലുടമകൾ തയാറാകുന്നില്ല; ചാലാടി പഴംകോളിൽ കൊയ്ത്ത് അനിശ്ചിതത്വത്തിൽ
അന്തിക്കാട്: അരിന്പൂർ ചാലാടി പഴംകോളിൽ കൊയ്ത്ത് അനിശ്ചിതത്വത്തിൽ.ഒരാഴ്ച മുന്‍പാണ് പടവിൽ കൊയ്ത്ത് തുടങ്ങിയത്. എന്നാൽ കൊയ്ത നെല്ല് കൊണ്ടുപോകാൻ സ്വകാര്യ മില്ലുടമകൾ തയാറാകാത്തതിനെ തുടർന്നാണ് പടവിലെ കൊയ്ത്ത് പ്രതിസന്ധിയിലായത്. ക്വിന്റൽ കണക്കിനു നെല്ല് പാടത്ത് കെട്ടിക്കിടക്കുകയാണ്. ഇതോടെ കൊയ്ത നെല്ല് മുഴുവൻ കൊണ്ടുപോയതിനു ശേഷം കൊയ്ത്ത് നടത്തിയാൽ മതിയെന്ന് കർഷകർ നിലപാടെടുക്കുകയായിരുന്നു. ഇതോടെ പടവിൽ കൊയ്ത്ത് നിലച്ചു.ചാലാടിപഴം കോൾ സഹകരണ സംഘമാണ് ഇവിടെ നിന്നും നെല്ലെടുക്കുന്നത്. സംഘം എടുക്കുന്ന നെല്ല് സപ്ലൈകോ അധികൃതർ വഴി സ്വകാര്യ മില്ലുടമകൾക്കു നല്‍കുകയാണ് ചെയ്യുന്നത്. നെല്ലിന് ഈർപ്പം കൂടുതലാണെന്നതാണ് പ്രധാന ആക്ഷേപം. സഹകരണ സംഘവും മില്ലുടമകളും സപ്ലൈകോയും തമ്മിലുള്ള ഒത്തുകളിയാണ് പ്രതിസന്ധിയ്ക്കു കാരണമെന്ന് കർഷകർ ആരോപിച്ചു. നെല്ലിന് ഈർപ്പം കൂടുതലാണെന്നു പറഞ്ഞ് തൂക്കത്തിൽ കുറയ്ക്കാനുള്ള തന്ത്രമാണ് ഇതിനു പിന്നിലെന്ന് കർഷകർ കുറ്റപ്പെടുത്തി.നെല്ലെടുക്കൽ നിലച്ചതോടെ നെല്ലിന് കാവലിരിക്കേണ്ട ഗതികേടിലാണ് കർഷകർ. ക്വിന്റൽ…
Read Moreഗ്രീൻ കൊരട്ടി; കെയർ കൊരട്ടി..! മരങ്ങൾക്കും ഇനി ആധാർ കാർഡ്
കൊരട്ടി: ഗ്രീൻ കൊരട്ടി; കെയർ കൊരട്ടി പദ്ധതിയുടെ ഭാഗമായി കൊരട്ടി പഞ്ചായത്തിലെ പൊതു ഇടങ്ങളിലെയും സർക്കാർ സ്ഥാപനങ്ങളിലെ മരങ്ങൾക്കും ഇനി മുതൽ ജിയോ ടാഗ് ആധാർ കാർഡ് പദ്ധതി ഒരുങ്ങി. ആദ്യഘട്ടത്തിൽ പഴയ എൻഎച്ച് റോഡ്, പഞ്ചായത്ത്, വില്ലേജ് ഓഫിസ്, മൃഗാശുപത്രി എന്നിവടങ്ങളിലെ മരങ്ങൾക്കാണു ജിയോ ടാഗ് ഒരുക്കുന്നത്. നാലുക്കെട്ട് എസിഎംഎസ് കോളജും ഉന്നത് ഭാരത് അഭിയാൻ എന്നിവയുമായി സഹകരിച്ചാണു പഞ്ചായത്ത് പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്. മരങ്ങളുടെ പേര്, ശാസ്ത്രീയ നാമം, ഉത്ഭവം, പഴക്കം, ആയുസ്, മരത്തിന്റെ ഗുണങ്ങൾ, ഉപയോഗങ്ങൾ എന്നിവയെല്ലാം ക്യൂ ആർ കോഡ് ഉപയോഗിച്ച് സ്കാൻ ചെയ്താൽ ലഭ്യമാവുന്ന വിധത്തിലാണു സൗകര്യം ഒരുക്കിയിട്ടുള്ളത്. മരങ്ങളുടെയും അതുവഴി പരിസ്ഥിതിയുടെയും സംരക്ഷണം ലക്ഷ്യമാക്കിയാണ് ഇത്തരത്തിലുള്ള ഒരു പദ്ധതിക്കു കേന്ദ്ര സർക്കാരിന്റെ ഉന്നത് ഭാരത് അഭിയാൻ തുടക്കമിടുന്നത്. സംസ്ഥാനത്ത് ആദ്യമായി ഒരു പഞ്ചായത്ത് ആരംഭിക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത്…
Read Moreഷെഡിലെ ദുരിത ജീവിതത്തിനു മോചനം; സുനന്ദയ്ക്കും മക്കൾക്കും വീടൊരുങ്ങി
മതിലകം: ഷെഡിലെ ദുരിത ജീവിതത്തിനു മോചനം; സുനന്ദയ്ക്കും വിദ്യാർഥികളായ മൂന്നു മക്കൾക്കും സുരക്ഷിതമായ വീടൊരുങ്ങി. ശ്രീനാരായണപുരം പനങ്ങാട് സ്കൂൾ എസ്എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വീടു നിർമിക്കാൻ വാങ്ങി നൽകിയ മൂന്നു സെന്റ് സ്ഥലത്താണു നിർധന കുടുംബത്തിനു ഗൃഹമൊരുങ്ങിയത്. കാൻസർ ബാധിച്ചു മരിച്ച പിതാവിന്റെ കയ്പമംഗലത്തുള്ള കൂട്ടുകുടുംബമായി താമസിക്കുന്ന ചെറിയ വീട്ടിലായിരുന്നു ഇവരുടെ താമസം.പിന്നീട് അമ്മയുടെ സഹോദരന്റെ ഇടിഞ്ഞു വീഴാറായ വീട്ടിലും തുടർന്ന് ഒരു ഷെഡിലുമാണ് ഈ കുടുംബം താമസിച്ചു വന്നിരുന്നത്. സുനന്ദയുടെ പിതാവു മരിച്ചതറിഞ്ഞു സാന്പത്തിക സഹായം നല്കാൻ പോയ എൻഎസ്എസ് പ്രോഗ്രാം ഉദ്യോഗസ്ഥർ ഇവരുടെ ദുരിതാവസ്ഥ നേരിൽ കാണുകയായിരുന്നു. തുടർന്ന് കൂട്ടുകാരിക്ക് ഒരു വീട് എന്ന പേരിൽ കാന്പയിൻ സംഘടിപ്പിച്ച് പിടിഎയുടെ സഹകരണത്തോടെയും മറ്റും സ്ഥലം വാങ്ങാൻ ധനസമാഹരണം നടത്തി. എൻഎസ്എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഇ.ആർ. രേഖ, ഹസീബ് മാസ്റ്റർ എന്നിവരുടെ നിരന്തരമായ പ്രവർത്തനങ്ങൾ കൊണ്ടു…
Read Moreഅരുണ്‍ മാങ്ങാണ്ടി! ടെലിഫിലിമിലെ അഭിനയത്തിനു സംസ്ഥാന അവാർഡ് ലഭിച്ച നടന്; മുൻ ക്രിമിനൽ-ഗുണ്ടാ കേസ് പ്രതിയും നടനും കഞ്ചാവുമായി പിടിയിൽ
തൃശൂർ: നിരവധി ക്രിമിനൽ -അബ്കാരി കേസുകളിലും ഗുണ്ടാ ആക്രമണങ്ങളിലും ഉൾപ്പെട്ട പ്രതിയും കൂട്ടാളിയും കഞ്ചാവുമായി പിടിയിൽ. മറ്റത്തൂർ ഒന്പതുങ്ങൽ സ്വദേശി വട്ടപ്പറന്പിൽ കരിമണി എന്നറിയപ്പെടുന്ന ബിനീത്, ഇയാളുടെ സഹായിയും ടെലിഫിലിം അഭിനേതാവുമായ വെള്ളിക്കുളങ്ങര മോനൊടി സ്വദേശി ചെഞ്ചേരിവളപ്പിൽ അരുണ്‍ എന്നിവരെയാണ് എക്സൈസ് ഇന്റലിജൻസും സ്പെഷൽ സ്ക്വാഡും ചേർന്നു പിടികൂടിയത്. ഇരിങ്ങാലക്കുട ഒതുക്കുങ്ങൽ മാങ്കുറ്റിപ്പാടത്തുവച്ചാണ് ബൈക്ക് സഹിതം ഇവർ പിടിയിലായത്. വില്പനയ്ക്കു കൊണ്ടുപോയിരുന്ന ഒന്നരകിലോ കഞ്ചാവും ഇവരിൽനിന്നു പിടിച്ചെടുത്തു. ജില്ലയിലെ ആൾസഞ്ചാരം കുറവുള്ള വിജനമായ ഉൾപ്രദേശങ്ങളിൽ മയക്കുമരുന്നു വില്പന സജീവമാകുന്നതായി എക്സൈസ് ഇന്റലിജൻസിനു വിവരങ്ങൾ ലഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. കോടാലി പെട്രോൾ പന്പിൽ വച്ച് ഒരാളെ പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച കേസ് ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിലും അബ്കാരി കേസുകളിലും ബിനീത് പ്രതിയാണ്. തുടർന്ന് ജാമ്യത്തിലിറങ്ങിയ ഇയാൾ കഞ്ചാവു വില്പനയിലേക്കു തിരിയുകയായിരുന്നു. ഷോർട്ട്ഫിലിം, ടെലിഫിലിം മേഖലകളിൽ…
Read Moreകിണർ കുഴിക്കുന്നതിനിടെ അപൂർവ ഇനത്തിൽപ്പെട്ട പതിനഞ്ചോളം പാമ്പുകളെ കണ്ടെത്തി; പാമ്പുകളെക്കുറിച്ച് വനപാലകര്‍ പറഞ്ഞതിങ്ങനെ…
പുന്നംപറന്പ്: കിണർ കുഴിക്കുന്നതിനിടെ അപൂർവ ഇനത്തിൽപ്പെട്ട പാന്പുകളെ കണ്ടെത്തി. മച്ചാട് ഗവ.സ്കൂളിന് സമീപം താമസിക്കുന്ന തേവർമഠം വീട്ടിൽ വർഗീസിന്റെ വീട്ടിൽ കിണർ കുഴിക്കുന്നതിനിടയിലാണ് പാന്പുകളെ കണ്ടെത്തിയത്. പതിനഞ്ചോളം പാന്പുകളെയാണു തൊഴിലാളികൾ ബക്കറ്റിലാക്കി കരയ്ക്കെത്തിച്ചത്. വാഴാനി ഫോറസ്റ്റ് സ്റ്റേഷനിൽനിന്നും വനപാലകരെത്തി പാന്പുകളെ വാഴാനിയിലേക്കു കൊണ്ടുപോയി. ഇവയെ പിന്നീടു വാഴാനി അണക്കെട്ടിൽ നിക്ഷേപിച്ചു. മണ്ണിനടിയിൽ കാണപ്പെടുന്ന അപൂർവ ഇനം മത്സ്യ ഇനത്തിൽപ്പെട്ടവയാണ് ഇവയെന്നു വനപാലകർ പറഞ്ഞു.
Read Moreമഴയ്ക്കു മുമ്പ് ഇനിയൊരു പരിഹാരം കണ്ടില്ലെങ്കിൽ..! തകർന്ന് കിടക്കുന്ന കടൽഭിത്തി; തീരത്ത് നെഞ്ചിടിപ്പ്
സ്വന്തം ലേഖകൻ ചാവക്കാട്: “മഴയ്ക്കു മുന്‍പ് ഇനിയൊരു പരിഹാരം കണ്ടില്ലെങ്കിൽ ഞങ്ങളുടെ സ്ഥിതി കൂടുതൽ ഗുരുതരമാകും’ തകർന്ന് കിടക്കുന്ന കടൽഭിത്തി ചൂണ്ടിക്കാട്ടി തീരവാസികളുടെ വിലാപം. കടപ്പുറം അഞ്ചങ്ങാടി വളവിൽ വർഷങ്ങളായി തകർന്ന് കിടക്കുന്ന കടൽഭിത്തി വീടുകൾക്കും തീരത്തിനും ഭീഷണിയാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള കടൽഭിത്തി തകർന്ന് കിടക്കുന്നത് പുനർനിർമിക്കണമെന്ന് തീരവാസികളും വിവിധ സംഘടനകളും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളുകൾ പലതും കഴിഞ്ഞു. ഭിത്തിയുടെ പുനർനിർമാണം ആവശ്യപ്പെട്ട് ജനപ്രതിനിധികൾക്കും ഇറിഗേഷൻ വകുപ്പിനും പരാതി നൽകിയിരുന്നു. നടപടി എടുക്കാത്തതിനെത്തുടർന്ന് കടലോരത്ത് കടലാസ് ഭിത്തിക്കെട്ടി പ്രതിഷേധിച്ചു. അപ്രതീക്ഷിതമായി എത്തുന്ന വേലിയേറ്റം, കാലവർഷത്തിലെ കടലാക്രമണം, വീടുകൾ എന്നും വെള്ളത്തിലാണ്. ശക്തമായ തിരമാലയിൽ കല്ലുകൾ ഇളകി കടലിലേക്ക് ഒലിച്ചുപോയി. കടൽഭിത്തിയുടെ അടിഭാഗത്തെ കല്ലുകൾ നീങ്ങിയ വിടവിൽകൂടി വെള്ളം അടിച്ചുകയറുന്നു. ഭിത്തി തകർന്ന് ചിന്നിചിതറി കിടക്കുന്നു. ഇതേത്തുടർന്ന് തീരത്തെ പ്രധാന റോഡും ഭീഷണിയിലാണ്. കടൽ റോഡിന്റെ ഏതാനും മീറ്റർ…
Read Moreപ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവം! പ്രതികളായിട്ടുള്ളത് കാമുകനും സുഹൃത്തുക്കളും; കേസിൽ 21 പ്രതികൾ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ആളൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ കൂടുതൽ പേരെ ഇന്ന് അറസ്റ്റ് ചെയ്യാൻ സാധ്യത. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ ഏഴുപേരാണു അറസ്റ്റിലായത്. വിആർപുരം സ്വദേശികളായ മോനപ്പിള്ളി വീട്ടിൽ അരുണ്‍ (28), കുളങ്ങര വീട്ടിൽ വിഷ്ണു (20), ഐനിക്കാടൻ വീട്ടിൽ അനീഷ് (30), വെള്ളാഞ്ചിറ പാറപറന്പിൽ മിഥുൻ (30), ആളൂർ സ്വദേശികളായ അരിക്കാട്ട് വീട്ടിൽ ഡെൽവിൻ (26), നെടിയകാലായി ജോബൻ (38) മനക്കുളങ്ങര പറന്പിൽ നസീർ (52) എന്നിവരാണു അറസ്റ്റിലായത്. കോടതി ഇവരെ റിമാൻഡ് ചെയ്തു. 21 പേരാണു സംഭവത്തിൽ പ്രതികളായുള്ളത്. സംഭവം പുറത്തറിഞ്ഞതോടെ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. ഇവരുടെ ഒളിതാവളം പോലീസ് നിരീക്ഷണത്തിലാണ്. പ്രതികൾ ബന്ധപ്പെടാൻ സാധ്യതയുള്ളവരും പോലീസിന്റെ നിരീക്ഷണത്തിലാണ്. പെണ്‍കുട്ടിയുടെ കാമുകനും സുഹൃത്തുക്കളുമാണു പ്രതികളായിട്ടുള്ളത്. കാമുകൻ വഴിയാണു മറ്റുള്ളവർ പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്. വീട്ടിലും മറ്റു പല സ്ഥലങ്ങളിൽ കൊണ്ടുപോയുമാണു പീഡനം നടന്നിട്ടുള്ളതെന്ന് പെണ്‍കുട്ടി മൊഴി നൽകിയിട്ടുണ്ട്.…
Read Moreപോലീസും സോഷ്യൽ മീഡിയയും തുണയായി! കൂട്ടംതെറ്റിയ വാപ്പയെ തേടി മകളും ബന്ധുക്കളുമെത്തി
അന്തിക്കാട്: പെരിങ്ങോട്ടുകരയിലെ വഴിയരികിൽ അവശനായി കാണപ്പെട്ട തിരുവനന്തപുരം സ്വദേശിയായ വയോധികനെ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകിയ ശേഷം സോഷ്യൽ മീഡിയയുടെ സഹായത്തോടെ ബന്ധുക്കളെ കണ്ടെത്തി സുരക്ഷിത കരങ്ങളിലേൽപ്പിച്ച് നാട്ടുകാരും പൊലിസും മാതൃകയായി. തിരുവനന്തപുരം വർക്കല സ്വദേശി ഫാത്തിമ മൻസിലിൽ ഷാഹുദ്ദീൻ ഹാജി (60) നെയാണ് നാട്ടുകാരും പോലീസും മകളെയും മരുമകനെയും ഏൽപ്പിച്ചത്. പത്തു ദിവസം മുന്‍പാണ് ഇദ്ദേഹം ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. അന്നുമുതൽ ചെറിയ തോതിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഞായറാഴ്ച്ച മലപ്പുറം വളാഞ്ചേരിയിലെ ഭാര്യവീട്ടിൽ നിന്നും വർക്കലയിലേക്ക് പുറപ്പെട്ട ഇദ്ദേഹം വഴിതെറ്റി പലയിടത്തും കറങ്ങിത്തിരിഞ്ഞ് കൈയിലുണ്ടായിരുന്ന പണം കഴിഞ്ഞതോടെയാണ് പെരിങ്ങോട്ടുകരയിൽ എത്തിയത്. റോഡരികിൽ അവശനായി ഇരുന്ന ഇദ്ദേഹത്തെ അന്തിക്കാട് പോലീസ് തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ അടിയന്തര ചികിത്സക്കായി എത്തിക്കുകയായിരുന്നു. ചോദ്യങ്ങൾക്കൊന്നും യാതൊരു മറുപടിയും പറയാത്തതിനാലും രേഖകൾ ഒന്നും…
Read Moreആരോഗ്യമുള്ള സമൂഹം, കായിക ക്ഷമതയുള്ള ജനത! ‘ഒളിന്പിക് വേവ് ’ പദ്ധതിക്കു 28 നു ടൊവിനോ തുടക്കമിടും; വ്യായാമത്തിനു രജിസ്ട്രേഷൻ
സ്വന്തം ലേഖകൻ തൃശൂർ: വ്യായാമം പ്രോൽസാഹിപ്പിക്കുന്നതിന് ജില്ലാ ഒളിന്പിക് അസോസിയേഷൻ നടപ്പാക്കുന്ന “ഒളിന്പിക് വേവ് ’ പദ്ധതി തൃശൂരിൽ തുടക്കമാകുന്നു. തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ഞായറാഴ്ച രാവിലെ എട്ടിനു സിനിമാ നടൻ ടൊവിനോ തോമസ് ഉദ്ഘാടനം ചെയ്യും. ആരോഗ്യമുള്ള സമൂഹം, കായിക ക്ഷമതയുള്ള ജനത എന്ന മുദ്രാവാക്യവുമായാണ് ഒളിന്പിക് വേവ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാർഥികൾ മുതൽ മുതിർന്ന പൗര·ാർ വരെയുള്ള എല്ലാവർക്കും പങ്കാളികളാകാം. താൽപര്യമുള്ളവർക്കെല്ലാം കേരള ഒളിന്പിക് അസോസിയേഷന്റെ വെബ്സൈറ്റിലൂടെ പേർ രജിസ്റ്റർ ചെയ്യാം. നൂറു രൂപയാണു ഫീസ്. ആറു മാസംകൊണ്ട ലക്ഷം പേരെ അംഗങ്ങളാക്കാനാണു പരിപാടി. ഒളിന്പിക് വേവ് പദ്ധതിയുടെ ചെയർമാനായി ടൊവിനോ തോമസിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ കേരളത്തിൽ 14 ജില്ലകളിലുമുള്ള “നടത്തം’ അടക്കമുള്ള എല്ലാ വിഭാഗം വ്യായാമക്കാർക്കും സംഘടിത രൂപം നൽകും. ജോഗിംഗ്, സൈക്ലിംഗ, യോഗ, നീന്തൽ തുടങ്ങിയ വ്യായാമങ്ങൾ ചെയ്യുന്നവർക്കെല്ലാം ജേഴ്സി…
Read More