കുന്നംകുളം: വിദ്യാർഥികളെ ബസിൽ കയറ്റാതെ അവരോട് മോശമായി പെരുമാറിയ സംഭവത്തിൽ ബസ് കണ്ടക്ടറെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. അയലൻസ് എന്ന സ്വകാര്യ ബസിലെ കണ്ടക്ടർ പെങ്ങാമുക്ക് അയിനിപ്പള്ളി വീട്ടിൽ നന്ദകിഷോർ (30) ആണ് അറസ്റ്റിലായത്. വിദ്യാർഥികളെ കയറ്റാതെ പോകുന്ന ബസുകളെ പരിശോധിക്കുന്നതിനിടെ പോലീസ് ബസിൽ കയറ്റിയ വിദ്യാർഥികളെ ഈ കണ്ടക്ടർ തിരിച്ചിറക്കുകയും വീണ്ടും വിദ്യാർഥികളെ കയറ്റാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ തടയാൻ ശ്രമിക്കുകയും ചെയ്തതിനൈ തുടർന്നാണ് നടപടി ഉണ്ടായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു. കടവല്ലൂർ, തുവാനൂർ, അക്കികാവ് ഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥികളെ ബസിൽ കയറ്റാതെയും മോശമായി പെരുമാറുന്നതുമായ നിരവധി പരാതികൾ പോലീസിന് ലഭിച്ചിരുന്നു. ഇനിയും ഇത്തരത്തിൽ പ്രവർത്തിക്കുന്ന ബസ് ജീവനക്കാർക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്നും, കുന്നംകുളം പോലീസ് സ്റ്റേഷൻ പരിധിയിലെ ബസ് സ്റ്റോപ്പുകളിൽ ഇത്തരം പ്രവർത്തികൾ തടയുന്നതിനായി മഫ്ടിയിൽ ഒരു…
Read MoreCategory: Thrissur
സ്മാർട്ടായി മോട്ടോർ വാഹന വകുപ്പ്; നിയമലംഘകരെ കുടുക്കാൻ ഇനി സ്മാർട്ട് എൻഫോഴ്സ്മെന്റും
തൃശൂർ: പുതുക്കിയ മോട്ടോർ വാഹനനിയമം പ്രാബല്യത്തിൽ വന്നതോടെ കൂടുതൽ സ്മാർട്ട് ആകാൻ തയാറെടുത്ത് മോട്ടോർ വാഹന വകുപ്പ്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശനനടപടികൾ സ്വീകരിക്കാൻ സ്മാർട്ട് എൻഫോഴ്സ്മെന്റ് രൂപീകരിച്ചാണ് മോട്ടോർവാഹന വകുപ്പ് ഈ നേട്ടത്തിലേക്കു ചുവടു വയ്ക്കുന്നത്. വഴിയിൽ കാത്തുനിന്നു നിയമലംഘകരെ പിടികൂടുക എന്ന രീതിക്കാണ് ഇതോടെ മാറ്റം വരിക. ഏതെങ്കിലും തരത്തിൽ നിയമം ലംഘിക്കുന്നതു ശ്രദ്ധയിൽപെട്ടാൽ അവരുടെ ഫോട്ടോ എടുത്തു കേസ് ഷീറ്റ് തയാറാക്കി, കുറ്റകൃത്യം ചെയ്തയാൾക്ക് അയച്ചുകൊടുക്കുന്ന രീതിയാണിത്. പിഴ നേരിൽ ഹാജരായി അടച്ചില്ലെങ്കിൽ ബാക്കി നടപടികൾ കോടതിയിലേക്കു വിടും. ജനങ്ങൾക്കുകൂടി പങ്കാളിത്തം വഹിക്കാവുന്ന “തേർഡ് ഐ’ എൻഫോഴ്സ്മെന്റിനും രൂപം നൽകിയിട്ടുണ്ട്. നിയമലംഘനം കണ്ടാൽ, കുറ്റകൃത്യം ചെയ്തവരുടെ ഫോട്ടോ ജനങ്ങൾക്കും എടുത്തു മോട്ടോർ വാഹനവകുപ്പിനു കൈമാറാം. ഇമെയിൽ വഴിയോ വാട്സ്ആപ്പ് വഴിയോ ആണ് ഫോട്ടോ അപ്ലോഡ് ചെയ്യേണ്ടത്. [email protected] എന്ന മെയിൽ ഐഡി വഴിയും www.…
Read Moreനികുതി വെട്ടിച്ച് സ്വര്‍ണക്കടത്ത്; അന്വേഷണം തമിഴ്നാട്ടിലെ വന്‍ സംഘങ്ങളിലേക്ക്; കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും
കൊച്ചി: തൃശൂരിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 123 കിലോ സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ കേരളത്തിലേക്ക് നികുതി വെട്ടിച്ച് സ്വര്‍ണം കടത്തുന്ന തമിഴ്നാട് കേന്ദ്രമാക്കിയ വന്‍ സംഘത്തിലേക്ക് കസ്റ്റംസ് അന്വേഷണം വ്യാപിപ്പിക്കുന്നു. കേരളത്തിലെ വന്‍കിട സ്വര്‍ണക്കച്ചവടക്കാര്‍, ആഭരണ നിര്‍മാതാക്കള്‍, ജ്വല്ലറികള്‍ എന്നിവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് അറിയുന്നത്. തൃശൂരിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ 50 കോടി രൂപ വിലമതിക്കുന്ന 123 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്. കസ്റ്റംസ് പിടികൂടിയ 17 പേരില്‍ 12 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സ്വര്‍ണം തമിഴ്നാട്ടില്‍നിന്ന് റോഡ്, റെയില്‍ മാര്‍ഗങ്ങളിലൂടെ എത്തിച്ചതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതേതുടര്‍ന്നാണ് തമിഴ്നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. കൂടാതെ തൃശൂര്‍ ജില്ലയിലെ കൂടുതല്‍ വീടുകളും ഓഫീസുകളും കസ്റ്റംസ് നിരീക്ഷിക്കുന്നുണ്ട്. അനധികൃതമായി കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം വീടുകളിലും…
Read Moreആംബുലൻസിന് സൈഡ് കൊടുത്തില്ല; സ്വകാര്യ ബസിന് 10,000 രൂപ പിഴയും ഡ്രൈവർക്കെതിരേ കേസും
തൃശൂർ: ആംബുലൻസിന് മാർഗതടസം സൃഷ്ടിച്ച സ്വകാര്യ ബസിനെതിരേ നടപടിയെടുത്ത് മോട്ടോർ വാഹനവകുപ്പ്. തൃശൂർ പാലിയേക്കരയിലാണ് സംഭവം. രോഗിയുമായി പോകുകയായിരുന്ന ആംബുലൻസിനാണ് സ്വകാര്യ ബസ് മാർഗതടസം സൃഷ്ടിച്ചത്. സംഭവത്തിൽ സ്വകാര്യ ബസിന് 10,000 രൂപ പിഴ ചുമത്തി. ഡ്രൈവർക്കെതിരേ കേസെടുക്കാനും നിർദേശം നൽകിട്ടുണ്ട്.
Read More15 മുതൽ 20 സെന്റിമീറ്റർ നീളം! നായ്ക്കളിൽ കാണുന്ന വിര മനുഷ്യരിലും; ഡോക്ടർമാർ പറയുന്നത് ഇങ്ങനെ…
ഇരിങ്ങാലക്കുട: നായ്ക്കളിൽ കണ്ടുവരുന്ന ഡോഗ്ഹാർട്ട് വേം അഥവാ ഡിറോ ഫൈലേറിയ വിര മനുഷ്യരിലും. നായ്ക്കളിൽനിന്ന് കൊതുകുകൾ വഴി നായ്ക്കളിലേക്കുതന്നെ വ്യാപിച്ചിരുന്ന ഇവ കൊതുകുകൾ വഴി മനുഷ്യശരീരത്തിലും എത്തുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇരിങ്ങാലക്കുട മേഖലയിൽ മാസത്തിൽ ഒരാളുടെ കണ്ണിൽനിന്നെങ്കിലും ഇത്തരത്തിൽ ഡിറോ ഫൈലേറിയ വിരകളെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. കൊതുകുകൾ നായ്ക്കളെ കുത്തുന്പോൾ ഡിറോ ഫൈലേറിയയുടെ അണുക്കളായ മൈക്രോ ഫൈലേറിയ കൊതുകുകളിലെത്തും. പിന്നീട് ഈ കൊതുകുകൾ മനുഷ്യനെ കുത്തുന്പോൾ മനുഷ്യശരീരത്തിലെത്തി അടുത്തഘട്ടമായ ഡിറോ ഫൈലേറിയയായി മാറുന്നു. ഈ വിരകൾ അഞ്ചുമുതൽ പത്തുവർഷം വരെ ജീവിക്കും. മനുഷ്യരിൽ കണ്ണുകൾക്ക് പുറമേ തൊലിപ്പുറത്തും ശ്വാസകോശത്തിലും ഡിറോ ഫൈലേറിയ കണ്ടുവരുന്നുണ്ട്. കണ്ണിൽ തടിപ്പ്, വേദന, കണ്ണ് വീർത്ത് കെട്ടുക, ചുവന്ന് തടിക്കുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഓരോന്നിനും 15 മുതൽ 20 സെന്റിമീറ്റർ നീളമുണ്ടാകുമെന്ന് ഇരിങ്ങാലക്കുട നേത്ര കണ്ണാശുപത്രിയിലെ നേത്രരോഗവിദഗ്ധ…
Read Moreഇനി 14 ദിവസം കൂടി മാത്രം; മന്ത്രിയെ വെല്ലുവിളിച്ച് എൻജിനീയർമാർ; റോഡുകൾ തകർന്നു തന്നെ
തൃശൂർ: ഈ മാസം 31നകം റോഡുകൾ നന്നാക്കിയില്ലെങ്കിൽ എൻജിനിയർമാരെ സസ്പെൻഡ് ചെയ്യുമെന്ന പൊതുമരാമത്ത് വകുപ്പുമന്ത്രി ജി.സുധാകരന്റെ ഭീഷണിക്ക് പുല്ലുവില. റോഡുകൾ നന്നാക്കാൻ ആവശ്യമായ സമയം ലഭിച്ചിട്ടും ഇതുവരെയും പൊതുമരാമത്ത് വകുപ്പ് എൻജിനിയർമാർ അനങ്ങിയിട്ടില്ല. മന്ത്രിയുടെ അന്ത്യശാസനം അവസാനിക്കാൻ ഇനി 14 ദിവസം മാത്രം. സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിലെ എ്ൻജിനിയർമാർ മന്ത്രി സുധാകരനെ വെല്ലുവിളിക്കാൻ തന്നെയാണ് തീരുമാനം. മന്ത്രി പറഞ്ഞ സമയത്തിനുള്ളിൽ റോഡുകൾ നന്നാക്കാൻ ആകില്ലെന്ന നിലപാടാണ് ഉദ്യോഗസ്ഥർക്ക്. മഴ മാറി നിന്നതോടെ റോഡുകൾ നന്നാക്കാൻ ആവശ്യമായ സമയം ലഭിച്ചിട്ടും കുഴി മൂടാനുള്ള നടപടികൾ പോലും എടുത്തിട്ടില്ല. മന്ത്രി തങ്ങളെ പുറത്താക്കുന്നത് ഒന്ന് കാണട്ടെയെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാടെന്ന് പറയുന്നു. കഴിഞ്ഞ മാസം 23ന് പുഴയ്ക്കൽ പാലം ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രി സുധാകരന്റെ പ്രഖ്യാപനം. സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികൾ ഒക്ടോബർ 31നുള്ളിൽ തീർക്കുമെന്നും ഇല്ലെങ്കിൽ എൻജിനിയർമാരെ സസ്പെൻഡ് ചെയ്യുമെന്നുമായിരുന്നു പറഞ്ഞത്.…
Read Moreതീരദേശ മേഖല താവളമാക്കി ക്രിമിനലുകൾ; കുറ്റവാളികളെ അതിവേഗം പൊക്കി പോലീസ്
കയ്പമംഗലം: പൊതുവേ സമാധാന മേഖലയായ തീരദേശ പ്രദേശം കൊലപാതകികളുടെ താവളമാകുന്നു. മതിലകം, കയ്പമംഗലം സ്റ്റേഷൻ പരിധികളിലായി കഴിഞ്ഞ ഇരുപത് ദിവസങ്ങൾക്കുള്ളിൽ രണ്ട് കൊലപാതകങ്ങളാണ് നടന്നത്. സെപ്റ്റംബർ അവസാനവാരത്തിൽ മതിലകം സ്റ്റേഷൻ പരിധിയിലെ ശ്രീനാരായണപുരം പഞ്ചായത്തിലെ കട്ടൻബസാറിൽ യുവാവിനെ കൊന്ന് ബ്ലാങ്കറ്റിൽ പൊതിഞ്ഞ് വിജനമായ പറന്പിലെ കുറ്റിക്കാട്ടിൽ തള്ളിയിരുന്നു. പടിഞ്ഞാറെ വെന്പല്ലൂർ സ്വദേശി വിജിത്തിനെ കൊന്ന് തള്ളിയത് ഒഡീഷ സ്വദേശികളായ നാലംഗ സംഘമായിരുന്നു. ഒരാഴ്ച തികയും മുന്‍പേ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ചേരിയിൽ നിന്ന് മുഖ്യ പ്രതിയെ സാഹസികമായി പ്രത്യേക അന്വേഷണ സംഘം പിടികൂടി നാട്ടിലെത്തിച്ച് പോലീസ് കൈയടി നേടിയിരുന്നു. കട്ടൻബസാർ കൊലയുടെ ആഘാതത്തിൽ നിന്ന് തീരദേശം മുക്തി നേടിക്കൊണ്ടിരിക്കെയാണ് കാളമുറി അകന്പാടം കോഴിപറന്പിൽ മനോഹരന്റെ അപ്രതീക്ഷിതമായ കൊലപാതകം നടന്നത്. കട്ടൻബസാറിൽ ഒരാഴ്ചയെടുത്തെങ്കിൽ കയ്പമംഗലത്ത് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ വലയിലാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞു. ഇരു കൊലപാതകങ്ങളും…
Read Moreയൂബർ ഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുത്ത സംഭവം; രണ്ടുപേർ കസ്റ്റഡിയിൽ; പിടിയിലായ ഒരാൾ പ്രായപൂർത്തിയാകാത്തയാൾ
പുതുക്കാട് : അളഗപ്പനഗറിൽ യൂബർ ടാക്സി ഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുത്ത കേസിലെ രണ്ടുപേർ പോലീസ് കസ്റ്റഡിയിലായി. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. എറണാകുളം തോപ്പുംപടി, ആലുവ സ്വദേശികളായ രണ്ട് പേരാണ് പിടിയിലായത്. ഇതിലൊരാൾ പ്രായപൂർത്തിയാകാത്ത ആളാണ്. ഇന്നലെ വൈകീട്ടാണ് ആലുവയിൽ നിന്നും തോപ്പുംപടിയിൽ നിന്നും പ്രതികളെ പിടികൂടിയത്. പുതുക്കാട് സ്റ്റേഷനിൽ എത്തിച്ച പ്രതികളുടെ അറസ്റ്റ് ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. തിങ്കളാഴ്ച അർദ്ധരാത്രിയാണ് കേസിനാസ്പദമായ സംഭവം. ടാക്സി ഡ്രൈവർ മണ്ണംപേട്ട കരുവാപ്പടി പാണ്ടാരി വീട്ടിൽ രാഗേഷിനെയാണ് തലയ്ക്കടിച്ച് കാർ തട്ടിയെടുക്കാൻ ശ്രമിച്ചത്. രാഗേഷ് വിവരമറിയിച്ചതിനെ തുടർന്ന് കാലടിയിൽവെച്ച് പോലീസ് കാർ കണ്ടെടുക്കുകയായിരുന്നു.
Read Moreവഴിയമ്പലത്ത് പെട്രോൾ പന്പുടമയുടെ കൊലപാതകം; പ്രതികളെ തെളിവെടുപ്പിനു കൊണ്ടുവന്നു
കയ്പമംഗലം: വഴിയന്പലത്ത് പെട്രോൽ പന്പ് ഉടമയെ കൊല ചെയ്ത കേസിൽ പ്രതികളെ സംഭവസ്ഥലത്തുകൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. ഇന്നുരാവിലെ എട്ടുമണിയോടെയാണ് ഡിവൈഎസ്പി ഫെയ്മസ് വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നുപ്രതികളെയും കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്. കയ്പമംഗലം പനന്പിക്കുന്ന് പടിഞ്ഞാറ് ഭാഗത്ത് പ്രതികൾ കാറിനു പിന്നിൽ ഇടിച്ച് മനോഹരനെ കാറിൽ കയറ്റികൊണ്ടുപോയ ഭാഗത്താണ് ആദ്യം കൊണ്ടുവന്നത്. പിന്നീട് പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഉപേക്ഷിച്ച മതിൽ മൂലയിൽ ആണ് പിന്നീട് കൊണ്ടുവന്നത്. മതിൽ മൂലയിൽ മാത്രമേ പ്രതികളെ പുറത്തിറക്കി തെളിവെടുപ്പ് നടത്താൻ കഴിഞ്ഞുള്ളു. കയ്പമംഗലം പനന്പികുന്നിൽ ശക്തമായ ജനരോഷത്തെ ഭയന്ന് പ്രതികളെ പോലീസിന് ജീപ്പിൽ നിന്ന് പുറത്തിറക്കാൻ കഴിഞ്ഞിരുന്നില്ല. തെളിവെടുപ്പ് നടക്കുന്നുണ്ടെന്നറിഞ്ഞ് നൂറുകണക്കിന് പേരാണ് സ്ഥലത്തെത്തിയിരുന്നത്. ഇതേതുടർന്ന് പോലീസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി മതിൽ മൂലയിലേക്ക് പ്രതികളെ കൊണ്ടുപോകുകയായിരുന്നു. ഈ രണ്ടു സ്ഥലങ്ങളിലെയും തെളിവെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കി തൃശൂരിലേക്ക് കൊണ്ടുപോയി.
Read Moreതൃശൂരിലെ സ്വർണവേട്ട; കേന്ദ്രത്തിന് റിപ്പോർട്ട് നൽകും; നികുതി വെട്ടിച്ച് കേരളത്തിലേക്ക് എത്തുന്നത് കോടികളുടെ സ്വർണം
സ്വന്തം ലേഖകൻ തൃശൂർ: തൃശൂരിലെ വിവിധയിടങ്ങളിൽനിന്ന് കഴിഞ്ഞദിവസം കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ റെയ്ഡ് നടത്തി 121 കിലോ സ്വർണാഭരണങ്ങളും കണക്കിൽപ്പെടാത്ത രണ്ടുകോടി രൂപയും വിദേശ കറൻസിയും പിടിച്ചെടുത്ത സംഭവത്തിൽ വിശദമായ റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിക്കും. സാന്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിക്കും റിപ്പോർട്ട് നൽകും. ദക്ഷിണേന്ത്യയിൽ സ്വർണക്കള്ളക്കടത്ത് കൂടുന്നതായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം കേരളത്തിലെ സ്വർണാഭരണനിർമാണ ഹബ് ആയ തൃശൂരിൽ വിവിധയിടങ്ങളിൽ റെയ്ഡ് നടന്നത്.ചേർപ്പ്, വല്ലച്ചിറ മേഖലയിലെ സ്വർണാഭരണ നിർമാണ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. തൃശൂരിൽ സ്വർണാഭരണങ്ങൾ കൂടുതലായി നിർമിക്കുന്ന ഈ മേഖലകളിലേക്ക് കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി വൻതോതിൽ സ്വർണം എത്തുന്നുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരമെന്നറിയുന്നു. ഇതെത്തുടർന്നാണ് പരിശോധന നടന്നത്. മുപ്പതു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടിച്ചെടുത്തത്. ഇതിന് വ്യക്തമായ രേഖകളുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. റെയ്ഡുമായി ബന്ധപ്പെട്ട് 17 പേരെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ഇന്ന്…
Read More