ഗജമുത്തച്ഛൻ   പാറമേക്കാവ് രാജേന്ദ്രൻ ചരിഞ്ഞു; അന്ത്യാഞ്ജലിയർപ്പിക്കാൻ ആനപ്രേമികളുടെ തിരക്ക്

സ്വന്തം ലേഖകൻ തൃശൂർ: ആനകേരളത്തിന്‍റെ ഗജമുത്തച്ഛൻ എന്ന വിശേഷണമുള്ള കേരളത്തിലെ ഏറ്റവും പ്രായം കൂടിയ ആനയായ പാറമേക്കാവ് രാജേന്ദ്രൻ ചരിഞ്ഞു. 76 വയസായിരുന്നു. ഇന്നുപുലർച്ചെ പാറമേക്കാവ് ക്ഷേത്രത്തിന് പിന്നിലെ പറന്പിൽ വച്ചാണ് രാജേന്ദ്രൻ ചരിഞ്ഞത്. രാവിലെ പത്തുമണിയോടെ ജഡം കോടനാട്ടേക്ക് സംസ്കരിക്കാനായി കൊണ്ടുപോയി. പ്രായാധിക്യം മൂലം അവശനായി വിശ്രമത്തിലായിരുന്നു രാജേന്ദ്രൻ. രാജേന്ദ്രൻ ചരിഞ്ഞതറിഞ്ഞ് പുലർച്ചെ മുതൽ നിരവധി പേരാണ് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയത്. രാവിലെ ക്ഷേത്രദർശനത്തിനെത്തിയവർ ക്ഷേത്രം അടച്ചിട്ടത് കണ്ടപ്പോഴാണ് രാജേന്ദ്രൻ ചരിഞ്ഞതറിഞ്ഞത്.ഏറ്റവും കൂടുതൽ തവണ തൃശൂർ പൂരത്തിൽ പങ്കെടുത്ത ആനയെന്ന സവിശേഷതയും രാജേന്ദ്രനുണ്ട്.  

Read More

പരന്പരാഗത നെൽകൃഷിയിൽ വിജയഗാഥയുമായി ജനപ്രതിനിധി; എന്ത് തിരക്കുണ്ടെങ്കിലും തൊഴിലാളികളോട്‌ ഒപ്പമുണ്ടാകും

വടക്കാഞ്ചേരി: പരന്പരാഗത നെൽകൃഷിയിൽ വിജയഗാഥയുമായി ജനപ്രതിനിധിയുടെ ജൈത്രയാത്ര. ഓട്ടുപാറ കുമരനെല്ലൂർ പതിമൂന്നാം ഡിവിഷനിലെ അരങ്ങത്ത് പറന്പിൽ അബ്ദുൾ സലാം (49) ആണ് ജനപ്രതിനിയെന്ന നിലയിലുള്ള തിരക്കിനിടയിലും, ഡിവിഷനിലെ പൊതു ജനങ്ങളുടെ ആവശ്യകതയും ഉൾക്കൊണ്ട് പ്രവർത്തന മണ്ഡലത്തിൽ സജീവമാകുന്പോഴും നെൽകൃഷിയെന്ന സ്വപ്ന സായൂജ്യം സാക്ഷാത്കരിക്കുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നെൽകൃഷി ഉപജീവന മാർഗമാക്കി കുമരനെല്ലൂർ പാടശേഖരത്ത് പാട്ടത്തിനെടുത്ത 10 ഏക്കർ സ്ഥലത്താണ് തന്‍റെ കൃഷി മേഖല വളർന്നു പന്തലിപ്പിക്കുന്നത്. ഇവിടെ തികച്ചും ജൈവ കൃഷിയാണ് അവലംബിക്കുന്നത്. കൂടാതെ എന്ത് തിരക്കുണ്ടെങ്കിലും തൊഴിലാളികളോടൊപ്പം അബ്ദുൾ സലാമും , അവർക്ക് ഉൗർജസ്വലത പകർന്ന് ഒപ്പമുണ്ടാകും. ഞാറു പറിക്കൽ, നടീൽ, കൊയ്ത്ത് ഇതിലെല്ലാമുള്ള ജനപ്രതിനിധിയുടെ പങ്കാളിത്തം തൊഴിലാളികൾക്ക് ആവേശമാണ്. ജ്യോതി , ഉമ എന്നീ നെൽവിത്തുകളാണ് ഉപയോഗിക്കുന്നത്. മുണ്ടകം കൃഷിയും, വിരുപ്പു കൃഷിയുമാണ് ചെയ്യുന്നത്. കൃഷി മേഖലയെ പരിപോക്ഷിക്കുന്നതോടൊപ്പം , ക്ഷീര മേഖലയിലും…

Read More

ഉറപ്പാക്കണം സുരക്ഷിതത്വം… തൃശൂർ നെഹ്റുപാർക്കിലെ കുട്ടികളുടെ കളികൾ സുരക്ഷിതമല്ല;  അപകടങ്ങളുമായി കളിയുപകരണങ്ങൾ

സ്വന്തം ലേഖകൻ തൃശൂർ: കുട്ടികളുടെ കളികൾ കുട്ടിക്കളികളാണെങ്കിലും തൃശൂർ നെഹ്റുപാർക്കിൽ കുട്ടികളുടെ കളികൾ ഒട്ടും സുരക്ഷിതമല്ല. അപകടം പതിയിരിക്കുന്ന കളിയുപകരണങ്ങൾ പാർക്കിൽ കളിക്കാനെത്തുന്ന കുട്ടികൾക്ക് ഭീഷണിയാണ്. പത്തടിയിലേറെ ഉയരത്തിൽ നിന്നും താഴേക്ക് ഉരസി വീഴാവുന്ന സ്ലൈഡറും കുട്ടികൾക്ക് തൂങ്ങിയാടാവുന്ന ബാറുകളുമെല്ലാം കുറേക്കൂടി സുരക്ഷിതമായി സജ്ജമാക്കണമെന്ന ആവശ്യം പാർക്കിൽ കുട്ടികളേയും കൊണ്ടെത്തുന്ന രക്ഷിതാക്കൾ ഉന്നയിക്കുന്നു. പത്തടിയിലേറെ ഉയരമുള്ള സ്ലൈഡിൽ ഉരസിയിറങ്ങാൻ കുട്ടികളുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ഈ സ്ലൈഡറിന് ഇരുവശത്തും കൈവരികൾ ഇല്ലെന്നതാണ് ഏറെ അപകടകരം. ചെറിയ കുട്ടികളാണ് ഇതിൽ കയറുന്നതെന്നുള്ളതു കൊണ്ടു തന്നെ ഉപകരണങ്ങൾ കൂടുതൽ ശിശുസൗഹൃദവും സുരക്ഷിതവുമാക്കണമെന്നതിൽ സംശയമില്ല. സ്ലൈഡറിന്‍റെ മുകൾ ഭാഗത്തേക്ക് കുട്ടികൾ ഒരുമിച്ച് കയറി നിൽക്കുന്പോൾ അവർക്ക് പിടിച്ചു നിൽക്കാനുള്ള കൈവരികളും മറ്റും പരിമിതമാണെന്നതും അപകടസാധ്യതയുയർത്തുന്നു. സ്ലൈഡറിന്‍റെ രണ്ടു വശങ്ങളും ചെറുതായി മുകളിലേക്ക് വളച്ച നിലയിലാണെങ്കിലും സ്ലൈഡറിൽ നിന്നും കുട്ടികൾ വശങ്ങളിലേക്ക് വീഴാനുള്ള സാധ്യത…

Read More

റേഷൻകടകളിൽ ഇനി വെട്ടിപ്പ് നടക്കില്ല;ഇ-പോസ് മെഷീൻ ഡിജിറ്റൽ  ത്രാസുമായി ബന്ധിപ്പിക്കും

തൃശൂർ: റേഷൻ കടകളിൽ തൂക്കത്തിൽ വെട്ടിപ്പ് നടത്തുന്നുവെന്ന പരാതിക്ക് അറുതി വരുത്താൻ സർക്കാർ നടപടി തുടങ്ങി. ഇതിന്‍റെ ഭാഗമായി ഇ-പോസ് മെഷീൻ ഡിജിറ്റൽ ത്രാസുമായി ബന്ധിപ്പിക്കാനുള്ള നീക്കം നടന്നുവരികയാണ്. പ്രസ്ക്ലബിൽ ഭക്ഷ്യപൊതുവിതരണ വകുപ്പിന്‍റെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർക്കായി നടത്തിയ ശിൽപശാലയിലാണ് ഓഫീസർമാർ ഇതു വ്യക്തമാക്കിയത്. തൂക്കം ശരിയാകാതെ ബില്ലു വരില്ലെന്നതാണ് ഇതിന്‍റെ പ്രത്യേകത. ബില്ലിൽ എല്ലാ വിവരങ്ങളും ലഭ്യമാക്കും. എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ ബില്ലിൽ നൽകിയിരിക്കുന്ന ഫോണ്‍ നന്പറുകളിൽ വിളിച്ചാൽ റേഷൻ ഉദ്യോസ്ഥരുമായി സംസാരിക്കാൻ കഴിയും. ആധാർ കാർഡുമായി റേഷൻ കാർഡ് ലിങ്ക് ചെയ്ത ആർക്കും ഏതു റേഷൻ കടയിൽനിന്നു വേണമെങ്കിലും സാധനങ്ങൾ വാങ്ങിക്കാം. ആധാർ കാർഡ് ലിങ്ക് ചെയ്യാനുള്ള അവസാന തീയതി ഈമാസം 31 ആണ്. ഭക്ഷ്യഭദ്രത സുരക്ഷാ നിയമത്തിലൂടെ ഭക്ഷണം അവകാശമായി മാറിയിരിക്കയാണ്. സർക്കാർ ചെലവിൽതന്നെയാണ് റേഷൻ കടകളിലേക്ക് സാധനങ്ങൾ എത്തിക്കുന്നത്. 18,000 രൂപ…

Read More

അവിശ്വാസം ആവിയായത്  കോണ്‍ഗ്രസ്-സിപിഎം പങ്കുകച്ചവടത്തിന്‍റെ തെളിവെന്ന് ബിജെപി 

തൃശൂർ: കോർപറേഷൻ ഭരണത്തിനെതിരേ അവിശ്വാസം കൊണ്ടുവരാനുള്ള തീരുമാനത്തിൽനിന്ന് കോണ്‍ഗ്രസ് പിൻവാങ്ങിയതിലൂടെ സിപിഎമ്മുമായുള്ള പങ്കുകച്ചവടമാണ് മറനീക്കി പുറത്തുവന്നിരിക്കുന്നതെന്നു ബിജെപി ജില്ലാ പ്രസിഡന്‍റ് എ.നാഗേഷ് പ്രസ്താവനയിൽ പറഞ്ഞു. കോണ്‍ഗ്രസിനു ജനങ്ങളോടു പ്രതി ബദ്ധതയില്ലെന്നു വ്യക്തമായിരിക്കുകയാണ്. കോണ്‍ഗ്രസ് പാർലമെന്‍ററി പാർട്ടി യോഗം അവിശ്വാസം വേണമെന്ന് ഏകകണ്ഠമായി ആവശ്യപ്പെട്ടിട്ടും അംഗീകാരം നൽകാത്തതിനു പിന്നിൽ നേതൃത്വവും സിപിഎമ്മുമായി അവിശുദ്ധ ബന്ധം ഉണ്ടെന്നതിന്‍റെ തെളിവാണ്. കുറ്റപത്രം തയാറാക്കൽ ഒരു പ്രഹസനം മാത്രമാണെന്നും നാഗേഷ് കൂട്ടിച്ചേർത്തു. കോർപറേഷൻ ഭരണത്തിനെതിരെ ബിജെപി കൗണ്‍സിലിനക ത്തും പുറത്തും നടത്തുന്ന പ്രക്ഷോഭം തുടരുമെന്നും നാഗേഷ് പറഞ്ഞു.

Read More

പ്രഫഷണൽ സ്റ്റിക്കറുകൾ പതിപ്പിച്ച് വ്യാജൻമാർ വണ്ടികളിൽ വിലസുന്നു;  കർശന നടപടിയുമായി പോലീസ്

സ്വന്തം ലേഖകൻ തൃശൂർ: ഡോക്ടർമാരുടേയും അഭിഭാഷകരുടേയും മാധ്യമങ്ങളുടേയുമെല്ലാം ലോഗോയുള്ള സ്റ്റിക്കറുകൾ വാഹനങ്ങളിൽ പതിച്ച് വ്യാജൻമാർ കേരളത്തിൽ വാഹനങ്ങളിൽ വിലസുന്നു. മാധ്യമപ്രവർത്തകർ, ഡോക്ടർമാർ, അഡ്വക്കറ്റുമാർ എന്നിവരുടെ സ്റ്റിക്കർ പതിപ്പിച്ച വ്യാജന്മാർ വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നതായി ലഭിച്ച ഇന്‍റലിജൻസ് വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് വ്യാജൻമാരെ കണ്ടെത്താൻ നിരീക്ഷണം ശക്തമാക്കി. ഇത്തരം സ്റ്റിക്കർ പതിപ്പിച്ച വാഹനങ്ങളിൽ സഞ്ചരിക്കുന്ന പലർക്കും തൊഴിൽ മേഖലയുമായി വിദൂരബന്ധം പോലുമില്ലെന്നുള്ളതാണ് പോലീസിന് അന്വേഷണം തുടങ്ങിയപ്പോൾ തന്നെ ബോധ്യപ്പെട്ടിരിക്കുന്നത്.പോലീസിന്‍റെയും സമൂഹത്തിന്‍റെയും പരിഗണന മുതലാക്കി ഇത്തരം സ്റ്റിക്കറുകൾ പതിച്ച വ്യാജന്മാരുടെ വാഹനങ്ങൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന സാധ്യത തള്ളിക്കളയാനാകില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. പ്രഫഷണൽ രംഗത്ത് തൊഴിലെടുക്കുന്നവർക്ക് അനായാസം സഞ്ചരിക്കാനുള്ള സൗകര്യമൊരുക്കാനാണ് സ്റ്റിക്കറുകൾ പ്രയോജനപ്പെടുത്തുന്നത്. പോലീസ്, എക്സൈസ് വനംവകുപ്പ്, മോട്ടോർ വാഹന വകുപ്പുകളുടെ പരിശോധന ഒഴിവാക്കുക എന്നതാണ് വ്യാജന്മാരുടെ ആദ്യലക്ഷ്യം. സ്വന്തം സ്ഥാപനത്തിലേക്ക് എത്തിക്കുന്ന ചരക്കുകൾ ആദായ നികുതി വെട്ടിക്കുന്നതിനു വ്യാജ സ്റ്റിക്കർ…

Read More

രോഗം മാറി മടങ്ങുമ്പോൾ വളം “ഫ്രീ..! തൃശൂർ മെഡിക്കൽ കോളജിൽ  ഖരമാലിന്യങ്ങൾ വളം ആക്കുന്ന സംവിധാനം സജ്ജമായി

സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് അധികം വൈകാതെ സൗജന്യമായി വളവും കിട്ടും. ആശുപത്രിയിലെ ഖരമാലിന്യങ്ങൾ വളം ആക്കുന്ന സംവിധാനം സജ്ജമായതോടെയാണ് അധികം വൈകാതെ മാലിന്യങ്ങൾ സംസ്കരിച്ച് വളമാക്കി സൗജന്യമായി വിതരണം ചെയ്യാനുള്ള സൗകര്യം ഒരുങ്ങിയത്.അന്പതു ലക്ഷം രൂപ ചിലവഴിച്ചാണ് ഖരമാലിന്യ സംസ്കരണ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. അഞ്ച് കുടുംബശ്രീ പ്രവർത്തകരെയും മാലിന്യശേഖരണത്തിനും സംസ്കരണ പ്രവർത്തനങ്ങൾക്കുമായി നിയോഗിച്ചിട്ടുണ്ട്. മാലിന്യങ്ങൾ സംസ്കരിച്ചുണ്ടാക്കുന്ന വളം കാർഷികാവശ്യങ്ങൾക്ക് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഖരമാലിന്യങ്ങൾ ആശുപത്രിയിൽ കുന്നുകൂടിക്കിടന്നിരുന്നത് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ഇവ കുഴി കുത്തി മൂടുകയായിരുന്നു പതിവ്. ദിവസേന ആയിരം കിലോയിലധികം മാലിന്യങ്ങൾ ഉണ്ടാകുന്നുണ്ട്. കാന്പസിന്‍റെ വിവിധ ഭാഗങ്ങളിൽ ഇവ കുന്നുകൂട്ടിയിടുകയായിരുന്നു ചെയ്തിരുന്നത്. വലിയ കുഴികൾ കുഴിച്ച് അതിലേക്ക് നിക്ഷേപിക്കുകയും അവ നിറയുന്പോൾ കുഴി മൂടി പുതിയ കുഴി കുഴിച്ച് അതിലേക്ക് തട്ടുകയുമായിരുന്നു ചെയ്തിരുന്നത്. കാന്പസിൽ പുതിയ കുഴികൾ കുത്താൻ ഇടമില്ലാത്ത…

Read More

വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത; താത്കാലിക കുഴിയടയ്ക്കൽ ഒരാഴ്ചയ്ക്കകം പൂർത്തിയാകുമെന്ന് ഹൈവേ അഥോറിറ്റി

വടക്കഞ്ചേരി: കുതിരാൻ ഉൾപ്പെട്ട വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ താത്കാലിക കുഴിയടയ്ക്കൽ ഒരാഴ്ചകൊണ്ട് പൂർത്തിയാക്കുമെന്നു നാഷണൽ ഹൈവേ അഥോറിറ്റി അധികൃതർ. കെഎൻആർസിയുടെ വാളയാറിലുള്ള പ്ലാന്‍റിൽനിന്നാണ് ടാർ മിക്സർ കൊണ്ടുവരുന്നത്.ഇന്നലെ പ്ലാന്‍റിനുണ്ടായ തകരാറിനെതുടർന്ന് കുതിരാനിലെ കുഴിയടയ്ക്കൽ ഉദ്ദേശിച്ച രീതിയിൽ നടത്താനായില്ല. എന്നാൽ ഇന്നുമുതൽ പ്രവൃത്തികൾ വേഗത്തിലാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. കുതിരാൻ കൊന്പഴ ഭാഗത്ത് കഴിഞ്ഞദിവസം കുഴിയടച്ചതിനെതുടർന്ന് കൊന്പഴയിലെ കുരുക്ക് ഒഴിവായി. ഇരുന്പുപാലം ഭാഗത്ത് കുഴിയടയ്ക്കുന്പോൾ ഉണ്ടാകുന്ന ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ പോലീസിന്‍റെ നിർദേശത്തോടെ താത്കാലിക സംവിധാനം ഒരുക്കും. തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇടതുതുരങ്കപ്പാതയിലേക്കുള്ള പുതിയ റോഡിൽ പ്രവേശിച്ച് തുരങ്കമുഖത്തിനു സമീപം വലത്തോട്ടുതിരിഞ്ഞ് പുതിയ പാലത്തിനടിയിലൂടെ പോയി ഇരുന്പുപാലം കടന്നുള്ള വഴിയിലൂടെ കയറിപ്പോകുന്ന സംവിധാനമാണ് ആലോചിക്കുന്നത്. ഇതിനായി തുരങ്കമുഖത്തിനടുത്ത് വാഹനങ്ങൾ കടക്കാതിരിക്കാൻ കൂട്ടിയിട്ടിരുന്ന മണ്ണുനീക്കി വഴിയൊരുക്കി. കൊന്പഴ വില്ലൻവളവിലെ കുരുക്ക് മറികടക്കാൻ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇപ്പോൾതന്നെ ഈ വഴിക്കാണ്…

Read More

ഡിസിസി യോഗത്തിൽ മൗനം പാലിച്ച് കൗണ്‍സിലർമാർ; അവിശ്വാസം ആവിയായി; കുറ്റപത്രത്തിൽ ഒതുക്കി

സ്വന്തം ലേഖകൻ തൃശൂർ: കോർപറേഷൻ എൽഡിഎഫ് ഭരണത്തിനെതിരെ അവിശ്വാസം കൊണ്ടുവരുമെന്നു വീന്പിളക്കിയ പ്രതിപക്ഷ നേതാവ് എം.കെ.മുകുന്ദനും കൗണ്‍സിലർമാരും ഡിസിസി വിളിച്ചുചേർത്ത യോഗത്തിൽ മൗനം പാലിച്ചു. ഒടുവിൽ അവിശ്വാസത്തിനു പകരം കോർപറേഷനെതിരെ കുറ്റപത്രം തയാറാക്കാൻ തീരുമാനിച്ച് യോഗം പിരിഞ്ഞു. അവിശ്വാസം സംബന്ധിച്ച് ഒരു വാക്കുപോലും ചർച്ച ചെയ്യാതെയാണ് യോഗം പിരിഞ്ഞതെന്നതും വിരോധാഭാസമായി. അവിശ്വാസം സംബന്ധിച്ചു ചർച്ച നടത്തുന്നതിനാണ് ഇന്നലെ ഡിസിസി പ്രസിഡന്‍റ് ടി.എൻ.പ്രതാപൻ യോഗം വിളിച്ചിരിക്കുന്നതെന്നാണ് പറഞ്ഞിരുന്നത്. കോർപറേഷനെതിരെ അവിശ്വാസം കൊണ്ടുവരുമെന്നു പ്രതിപക്ഷ നേതാവ് എം.കെ.മുകുന്ദൻ നേരത്തെ പ്രസ്താവനയും ഇറക്കിയിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവിന്‍റെ നീക്കം വ്യാജമാണെന്നു തിരിച്ചറിഞ്ഞ് മറ്റു കൗണ്‍സിലർമാർ മൗനം പാലിച്ചതോടെയാണ് അവിശ്വാസത്തക്കുറിച്ച് ചർച്ചപോലും ചെയ്യാതെ നേതൃയോഗം അവസാനിച്ചത്. യോഗത്തിൽ പങ്കെടുത്ത എം.കെ.മുകുന്ദൻ പോലും അവിശ്വാസത്തെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ലത്രേ. അവിശ്വാസം കൊണ്ടുവരുമെന്ന പ്രസ്താവനയ്ക്കു പിന്നാലെ ബിജെപി നേതൃത്വവും കോണ്‍ഗ്രസ് നീക്കത്തിനെതിരെ രംഗത്തുവന്നിരുന്നു.കോർപറേഷന്‍റെ നാലാം വാർഷികതോടനുബന്ധിച്ച് കുറ്റപത്രം…

Read More

കലകൾ പലതും സംഗമിക്കും അയ്യപ്പൻ തീയാട്ട് കണ്ടിട്ടുണ്ടോ… 13ന് പാണ്ഡിസമൂഹമഠത്തിലേക്ക് വരൂ..

സ്വന്തം ലേഖകൻ തൃശൂർ: അധികമാരും കണ്ടിട്ടില്ലാത്ത കലകളുടെ അവതരണത്തിലൂടെ പ്രശസ്തമായ പൂരപ്രേമി സംഘത്തിന്‍റെ പ്രതിമാസ പരിപാടിയായ കാലപ്രാമാണികത്തിൽ ഇത്തവണ അയ്യപ്പൻ തീയാട്ട് എന്ന പ്രാചീന അനുഷ്ഠാന ക്ഷേത്രകലാരൂപം കാണാം. ഈ വരുന്ന 13ന് തൃശൂർ പഴയനടക്കാവ് പാണ്ഡിസമൂഹമഠം ഹാളിലാണ് വൈകീട്ട് 6.30ന് അനുഷ്ഠാന കലാരത്നം മുളംകുന്നത്തുകാവ് തിയ്യാടി രാമൻ നന്പ്യാരും സംഘവും അയ്യപ്പൻ തീയാട്ട് അവതരിപ്പിക്കുക. മധ്യോത്തര കേരളത്തിൽ ശാസ്താപ്രീതിക്കായി നടത്തുന്ന കലാരൂപമെന്നാണ് അയ്യപ്പൻതീയാട്ട് അറിയപ്പെടുന്നത്. പല കലകളുടേയും സംഗമമാണ് അയ്യപ്പൻ തീയാട്ട്. ഗീത-നൃത്ത-വാദ്യ-ചിത്ര-അഭിനയാദി സുകുമാര കലകളെല്ലാം ഇതിൽ സമന്വയിക്കുന്നുവെന്നതാണ് സവിശേഷത. തൃശൂർ, പാലക്കാട് ജില്ലകളിൽ എട്ട് മൂലകുടുംബങ്ങളിലൊതുങ്ങുന്ന തിയ്യാടി നന്പ്യാർ സമുദായത്തിൽ പെട്ടവരാണ് കലയും അനുഷ്ഠാനവും ഇഴപിരിക്കാനാവാത്ത വിധത്തിലുള്ള ഈ ക്ഷേത്രകല ഇപ്പോഴും പാരന്പര്യ രീതിയിൽ അവതരിപ്പിച്ചുവരുന്നത്. അനുഷ്ഠാന കലാരത്നം മുളംകുന്നത്തുകാവ് തിയ്യാടി രാമൻ നന്പ്യാർ, സഹോദരങ്ങളായ ഡോ.ടി.എൻ. വാസുദേവൻ നന്പ്യാർ, പ്രഫ.തിയ്യാടി കൃഷ്ണൻ നന്പ്യാർ,…

Read More