പണം കൊടുത്തിട്ടും തല്ലുകൊണ്ടു പോകുന്ന യാത്രക്കാര്‍! പാലിയേക്കര ടോൾ പ്ലാസയിൽ യാത്രക്കാർക്കു നേരെ ജീവനക്കാരുടെ ഗുണ്ടായിസം; ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍

പുതുക്കാട്: പാലിയേക്കര ടോൾ പ്ലാസയിൽ പണം കൊടുത്തിട്ടും തല്ലുകൊണ്ടു പോകുന്ന യാത്രക്കാരുടെ ദയനീയാവസ്ഥയിലായ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. അമിതമായി പണം കൊടുത്ത് ഫാസ്റ്റാഗ് ട്രാക്കിലൂടെ പോകുന്ന യാത്രക്കാരുടെ ദുരനുഭവങ്ങളടങ്ങിയ ദൃശ്യങ്ങളാണ് ഓണക്കാലത്ത് മലയാളികൾ ഏറ്റുവാങ്ങിയത്. യാത്രക്കാർക്ക് നേരെയുള്ള ടോൾ പ്ലാസയിലെ ജീവനക്കാരുടെ ഗുണ്ടായിസം പുറത്തായിട്ടും പോലീസും കന്പനി അധികൃതരും ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ തുനിയുന്നില്ലെന്നതാണ് യാഥാർത്ഥ്യം. കുടുംബവുമായെത്തിയ രണ്ട് കാറുകാരാണ് ടോൾ പ്ലാസയിലെ ജീവനക്കാരുടെ ഗുണ്ടായിസത്തിന് ഇരകളായത്. ഫാസ്റ്റാഗ് സ്ലിപ്പ് പതിച്ച് ട്രാക്കിലെത്തിയ വാഹനത്തിന്‍റെ ചില്ല് തകർത്താണ് ടോൾ കന്പനി ജീവനക്കാരൻ ദേഷ്യം തീർത്തത്. അത്യാവശ്യത്തിന് കടന്നുപോകാൻവേണ്ടി എടുക്കുന്ന ഫാസ്റ്റാഗ് പാസ് ഉണ്ടായിട്ടും നീണ്ടനിരയിൽ കിടക്കുന്ന വാഹനങ്ങളുടെ അവസാനം വരിനിന്ന് പോകാനാണു സെക്യൂരിറ്റിക്കാരന്‍റെ ആജ്ഞാപനം. വിസമ്മതിച്ച യാത്രക്കാരന്‍റെ കാറിന്‍റെ ചില്ല് ഇടിച്ച് തകർത്താണ് സെക്യൂരിറ്റിക്കാരൻ പ്രതികാരം തീർത്തത്. മറ്റൊരു സംഭവത്തിൽ യാത്രക്കാരന്‍റെ തല അടിച്ചുപൊളിക്കാൻ മാരകായുധങ്ങളുമായാണ്…

Read More

കുതിരാനിൽ എത്ര മനോഹരമായ സൂചനാബോർഡുകൾ; പക്ഷേ വഴിതെറ്റിക്കും

വടക്കഞ്ചേരി: എത്ര മനോഹരമായ സൂചനാബോർഡുകൾ. പാലക്കാടുഭാഗത്തുനിന്നും ഗുരുവായൂരിലേക്ക് പോകേണ്ട വാഹനങ്ങൾ നേരെ കുതിരാൻ തുരങ്കപാത കടന്നും കുതിരാൻ ക്ഷേത്രത്തിലേക്ക് പോകേണ്ടവർ വലത്തോട്ടു തിരിഞ്ഞ് ഇരുന്പുപാലം വഴി പോകണമെന്നുമുള്ള സൂചനാ ബോർഡാണ് കുതിരാൻ കൊന്പഴയിൽ സ്ഥാപിച്ചിട്ടുള്ളത്. ഈ വഴിയിലൂടെ ആദ്യമായി വരുന്ന യാത്രക്കാർ ബോർഡ് കാണുന്പോൾ കേരളത്തിന്‍റെ വികസനത്തെക്കുറിച്ചും നിസാര കാര്യങ്ങളിൽപോലും ഭരണകൂടങ്ങൾ കാണിക്കുന്ന സൂക്ഷ്മതയെക്കുറിച്ചും വാചാലരാകും. എന്നാൽ ഏതാനും മീറ്റർ മുന്നോട്ടുനീങ്ങുന്പോഴാണ് സൂചനാബോർഡും യാത്രചെയ്യേണ്ട വഴിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് മനസിലാക്കുക. വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിർമാണം ഏറ്റെടുത്ത കെഎംസി കരാർ കന്പനി റോഡുപണികളുടെ അവസാനം ചെയ്യേണ്ട പണികളാണ് ആദ്യം ചെയ്ത് വച്ചത്. സിഗ്നൽ ബോർഡുകളും സൂചനാ ബോർഡുകളും റോഡിൽ നിറയെ വെള്ളവരയും വരച്ചാൽ റോഡുപണി കഴിഞ്ഞുവെന്നാണ് കരാർ കന്പനിയുടെ നിലപാട്. എല്ലാവരെയും സ്വാധീനിച്ച് പന്നിയങ്കരയിൽ ടോൾ പിരിക്കാനുള്ള വെപ്രാളത്തിലായിരുന്നു ഈ കാട്ടിക്കൂട്ടലുകൾ. എന്നാൽ റോഡ് ടാർ ചെയ്ത്…

Read More

മേലൂരിൽ മയിലുകൾ  കൂട്ടത്തോടെയെത്തുന്നു; ആശങ്കയോടെ കർഷകർ;മയിലുകളുടെ വരവിനെക്കുറിച്ച് പരസ്ഥിതി പ്രവർത്തകർ പറയുന്നതിങ്ങനെ…

അടിച്ചിലി: കൗതുകക്കാഴ്ചയൊരുക്കി മയിലുകൾ സ്വൈര്യ വിഹാരത്തിനിറങ്ങി; ആശങ്കയോടെ കർഷകർ. മേലൂർ പഞ്ചായത്തിലെ അടിച്ചിലിയിലും, പാലപ്പിള്ളി മേഖലയിലാണ് നാട്ടുകാർക്ക് കൗതുക കാഴ്ചയൊരുക്കി മയിലുകളെത്തിയത്. മഴ കഴിഞ്ഞുള്ള ഇടവേളകളിൽ ഈ പ്രദേശത്തെ പാടശേഖരങ്ങളിൽ മയിലുകളെ കാണപ്പെടുന്നതായി നാട്ടുകാർ പറയുന്നു. ചാലക്കുടി കിഴക്കൻ മലയോര മേഖലകളിൽ കാണാറുണ്ടെങ്കിലും ഈ ഭാഗത്ത് കൂടുതലായി ജനങ്ങൾ കണ്ടിരുന്നത് ഒറ്റ തിരിഞ്ഞാണ്.അടിച്ചിലി മെയിൻ റോഡിന് സമീപമുള്ള പാടത്തും, പറന്പിലും വീട്ടുമുറ്റങ്ങളിലും മയിലുകൾ കൂട്ടമായി വരുന്നതായി നാട്ടുകാർ പറഞ്ഞു. പുഷ്പഗിരി – പാലപ്പിള്ളി റോഡിനു സമീപമുള്ള പാടത്തും മയിലുകൾ വാസമുറപ്പിച്ചിട്ട് മാസങ്ങളായെന്നും പ്രദേശവാസികൾ പറയുന്നു. മയിലുകളെ നിലവിൽ കണ്ടെത്തിയ മേഖലകളിലെല്ലാം ഇടതൂർന്ന പൊന്തക്കാടുകളും കൃഷിയിടങ്ങളുമുണ്ട്.സ്വാഭാവിക വനം നശിച്ചുകൊണ്ടിരിക്കുന്നതും , പൊന്തക്കാടുകൾ വളരുന്നതും നാട്ടിലെ മണ്ണിന്‍റെ ആർദ്രത കുറയുന്നതുമെല്ലാം മയിലുകളെ നാട്ടിൻപുറങ്ങളിലേക്ക് ആകർഷിക്കുന്നതായി പരിസ്ഥിതി പ്രവർത്തകർ പറയുന്നു. മേലൂർ പഞ്ചായത്തിലെ വിവിധ മേഖലകളിലും മയിലുകളെ കണ്ടതായി പറയപ്പെടുന്നു.ഇത്രയധികം മയിലുകൾ…

Read More

ചാലക്കുടി ടൗണിൽ ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല; കുഴികൾ ചാടിയും കയറിയും വാഹനങ്ങൾ നീങ്ങുന്നത് ഒച്ചിഴയുന്നതുപോലെ

ചാലക്കുടി: ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല. ദേശീയപാതയിലും ടൗണിലും എപ്പോഴും ഗതാഗതക്കുരുക്കാണ്. ദേശീയപാതയിൽ കോടതി ജംഗ്ഷനിലെ അടിപ്പാത നിർമാണത്തിനു വേണ്ടി സർവീസ് റോഡ് അടച്ചുകെട്ടിയതിനെ തുടർന്നുണ്ടായ ഗതാഗതനിയന്ത്രണവും റോഡുകൾ തകർന്നതുമാണ് കാരണം. ഒരു ഭാഗത്തെ സർവീസ് റോഡ് തകർന്നത് മാസങ്ങൾ കഴിഞ്ഞിട്ടും ഗതാഗതയോഗ്യമാക്കിയിട്ടില്ല. പോട്ട ആശ്രമം ജംഗ്ഷനിലെ സിഗ്നലിനു സമീപം റോഡിൽ വലിയ കുഴിയാണ്. സിഗ്നൽ പച്ചവെളിച്ചം തെളിഞ്ഞ് വാഹനങ്ങൾ കുഴികൾ താണ്ടി കടക്കാൻ താമസം നേരിടുകയാണ്. ടൗണിലൂടെ വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. നേരത്തെ റോഡിലെ പാർക്കിംഗ് ആയിരുന്നു പ്രശ്നമെങ്കിൽ ഇപ്പോൾ മെയിൻ റോഡിനരുകിൽ ബീവറേജ് മദ്യശാല സ്ഥാപിച്ചതാണ് ഗതാഗതതടസത്തിന് കാരണമായിരിക്കുന്നത്. മദ്യശാലയിലേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങൾ മെയിൻ റോഡിൽ വന്ന് തിരിയുന്നതാണ് ഗതാഗത തടസത്തിന് കാരണമായി മാറിയിരിക്കുന്നത്. ഇവിടെ പോലീസ് ഗതാഗതനിയന്ത്രിക്കുന്നുണ്ടെങ്കിലും ഗതാഗതതടസം മാറ്റാൻ ആകുന്നില്ല.

Read More

കേരള ഷോളയാർ ഡാമിലെ ജലനിരപ്പ് കൂടി: ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു; ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

സ്വന്തം ലേഖകൻ തൃശൂർ: കേരള ഷോളയാർ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കേരള ഷോളയാർ ഡാമിന്‍റെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജാഗ്രത നിർദ്ദേശം. ഇന്നലെ രാത്രി 11 മണിയോടെ ജലനിരപ്പ് 2660 അടി പിന്നിട്ടതിനാൽ തൃശൂർ ജില്ലാ കളക്ടർ രണ്ടാമത്തെ ജാഗ്രതാ മുന്നറിയിപ്പായ ഓറഞ്ച് അലെർട്ട് പുറപ്പെടുവിച്ചു. ഡാമിലെ ഇന്നു രാവിലെ 7 മണിക്ക് രേഖപ്പെടുത്തിയ ജലനിരപ്പ് 2660.20 അടിയാണ്. ചാലക്കുടി പുഴയുടെ കരയിലുള്ളവർ വരും ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. തമിഴ്നാട് ഷോളയാർ പവർ ഹൗസ് ഡാമിൽനിന്നും കേരള ഷോളയാർ ഡാമിലേക്ക് 500 ക്യുസെക്സ് വെള്ളം ഒഴുകി എത്തുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം. കേരള ഷോളയാറിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ കുറവാണ്. ഈ നീരൊഴുക്ക് തുടർന്നാൽ വരും ദിവസങ്ങളിൽ കേരള ഷോളയാർ ഡാമിന്‍റെ ജലനിരപ്പ് പൂർണ സംഭരണ ശേഷിയായ 2663 അടിയിൽ എത്താൻ ഇടയുണ്ട്. കേരള…

Read More

തൃശൂരുണർന്നു… പുലിക്കൊട്ട് കേട്ട് പുലിവര കണ്ട്… ഇന്നാണ് കാത്തുകാത്തിരുന്ന ആ പുലിക്കളി

സ്വന്തം ലേഖകൻ തൃശൂർ: നാലോണനാളിൽ തൃശൂരുണർന്നു. പുലിക്കൊട്ട് കേട്ട്…പുലിവര കണ്ട്.. ഒരു വർഷം കൈവിട്ടുപോയ പുലിക്കളി ഇത്തവണ തിമർത്താടാൻ നാടും നഗരവും ആർമാദിച്ച് കാത്തിരിപ്പാണ്. ആ കാത്തിരിപ്പ് യാഥാർഥ്യമാകാൻ ഇനി ഒരു കൈപ്പടത്തിലെ വിരലിലെണ്ണാവുന്ന മണിക്കൂറുകൾ മാത്രം. തൃശൂരിന്‍റെ ഓണാഘോഷങ്ങളുടെ ക്ലൈമാക്സ് എന്ന് വിശേഷിപ്പിക്കാവുന്ന പുലിക്കളി ഇന്ന്. വൈകീട്ട് നാലരയോടെ ആദ്യ പുലിസംഘം സ്വരാജ് റൗണ്ടിലെത്തുമെന്നാണ് ഇപ്പോഴത്തെ വിവരം. ആറു ടീമുകളാണ് ഇത്തവണ പുലികളുമായി തൃശൂർ നഗരത്തിലെത്തുന്നത്. വിയ്യൂരും കോട്ടപ്പുറവും രണ്ടു വീതം ടീമുകളുമായി എത്തുന്പോൾ അയ്യന്തോളിൽ നിന്നും തൃക്കുമാരംകുടത്തു നിന്നും ഓരോ ടീമും ചേർന്ന് ആകെ ആറു ടീമുകൾ. 300നടുത്ത് പുലികൾ ആകെ നഗരം വാഴും. പുലിമടകളിൽ രാവിലെ മുതൽ പുലിവര തുടങ്ങിക്കഴിഞ്ഞു. മഴയൊഴിഞ്ഞു നിൽക്കുന്നത് പുലിക്കളി പ്രേമികളെ ആവേശത്തിലാക്കിയിട്ടുണ്ട്. തൃശൂർ നഗരത്തിൽ പുലിക്കളിയോടനുബന്ധിച്ച് ഉച്ച മുതൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കനത്ത സുരക്ഷ ക്രമീകരണങ്ങൾ പുലിക്കളിയോടനുബന്ധിച്ച്…

Read More

തലപ്പൊക്കത്തിൽ തലമ പന്തുകളി! കളിയാവേശം അന്യ ജില്ലയിലേക്കും, വർഷാവർഷം തീം ആൻഡ് ടൈറ്റിൽ സോംഗ് പുറത്തിറക്കും

പഴയന്നൂർ: തലമപന്തുകളി ആവേശത്തിലാണ് ചേലക്കര. മറ്റെല്ലാ കളികൾക്കുമുപരി തലമയെ ഹൃദയത്തിലേറ്റിവരാണ് ചേലുള്ള കരയെന്ന ചേലക്കരയിലെ ജനത. തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്താണ് കാർഷിക ഗ്രാമം കൂടിയാണ് ഈ ചേലക്കര. തലമ പന്തുകളിയെ ഒരു തലപ്പൊക്കത്തിൽ എന്നും വെച്ചിട്ടുള്ളവർ. കാലവർഷം വിലങ്ങുതടിയായി നിൽക്കുന്ന ഈ ഓണക്കാലത്തിന്‍റെ വർണ്ണപ്പകർച്ചയാണ് തലമ. നാടൻ പന്തുകളിയോട് സാദൃശ്യമുള്ള കളിയാണ് തലമയെങ്കിലും കളി നിയമങ്ങളും പ്രയോഗങ്ങളും വ്യത്യസ്തമാണ്. കൈകൊണ്ടും കാൽകൊണ്ടും പന്തുതട്ടാമെന്നാണ് പ്രത്യേകതയുള്ളത്. ഒരു ടീമിൽ ഏഴു പേർ മത്സരിക്കാനായിറങ്ങും. രണ്ട് പേർ സബ്സ്റ്റിറ്റ്യൂട്ടാണ്. ടോസ് നേടുന്നവർ കൈക്കളിക്കായി ആദ്യമൊരുങ്ങും. കൈക്കളിയെ കാൽകൊണ്ട് പ്രതിരോധിക്കാനാകും. കൈക്കളിക്ക് ഒരു ഭാഗത്ത് മുന്നിലായി 5 പേരും പുറകിൽ 2 പേരും നിൽക്കും. നടുവിൽ നിൽക്കുന്നയാളാണ് തലമയെന്നുപറഞ്ഞ് കളിക്ക് തുടക്കമിടുക. കാൽക്കളിക്ക് 4 പേർ പുറകിലും 3 പേർ മുന്നിലായും അണിനിരക്കും.…

Read More

താമസം ഭാര്യവീട്ടില്‍! ഒടുവിൽ ആ രശീതിക്കള്ളൻ പിടിയിൽ; സംഭവം വെള്ളിക്കുളങ്ങരയില്‍

വെള്ളിക്കുളങ്ങര: വില്ലേജോഫീസുകൾ കുത്തിതുറന്ന് രശീതി ബുക്കുകൾ മോഷ്ടിക്കുന്നത് പതിവാക്കിയ യുവാവ് പിടിയിൽ. ചട്ടിക്കുളം മംഗലത്ത് വീട്ടിൽ മണി എന്ന മണിക്കുട്ടനാണ് (40) പിടിയിലായത്. വെള്ളിക്കുളങ്ങര വില്ലേജ് ഓഫീസ് കുത്തിതുറന്ന് രശീത് മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ ഇന്നു പുലർച്ചെ മൂന്നോടയാണ് ഇയാളെ വെള്ളിക്കുളങ്ങര പോലീസ് കൈയോടെ പിടികൂടിയത്. മറ്റത്തൂർ, കോടശേരി വില്ലേജ് ഓഫീസുകൾ നേരത്തെ കുത്തിതുറന്ന് മോഷണം നടത്തിയത് ഇയാളാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ഇയാളുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ വില്ലേജ് ഓഫീസുകളിൽ നിന്ന് നഷ്ടപ്പെട്ട രശീതുകളിൽ ചിലത് കണ്ടെടുത്തിട്ടുണ്ട്. മൂന്നുമുറിയിലുള്ള ഭാര്യവീട്ടിലാണ് ഇയാൾ താമസിക്കുന്നത്. ഇന്നു പുലർച്ചെ പട്രോളിംഗിനിറങ്ങിയ പോലീസാണ് ഇയാളെ പിടികൂടിയത്. വെള്ളിക്കുളങ്ങര വില്ലേജ് ഓഫീസിന്‍റെ വാതിൽ കുത്തിതുറന്ന് അകത്തു കടന്ന ഇയാൾ ഒരു രശീതുബുക്കും ലാപ്ടോപ്പും മോഷ്ടിച്ച് പുറത്തുകടക്കാൻ ശ്രമിക്കുന്പോഴാണ് പിടിയിലായത്.

Read More

റോഡിൽ കുഴിയോ, കെണിയോ…? ടോൾ പിരിക്കാൻ ഒരു നാണവുമില്ല; ഇരുപതിലധികം പേരാണ് കുഴികളിൽ വീണ് പരിക്കേറ്റ് കിടക്കുന്നത്

തൃശൂർ: റോഡുകളിൽ മരണക്കുഴികൾ രൂപപ്പെട്ടിട്ട് മാസങ്ങളായിട്ടും അധികാരികൾക്ക് ഒരു കുലുക്കവുമില്ല. ബൈക്കുകളിൽ സഞ്ചരിക്കുന്ന നിരവധി പേരാണ് കുഴികളിൽ വീണ് പരിക്കേറ്റ് ആശുപത്രികളിലും വീടുകളിലുമായി കഴിയുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഇരുപതിലധികം പേരാണ് കുഴികളിൽ വീണ് പരിക്കേറ്റ് കിടക്കുന്നത്. പുതുക്കാട് ഒരാൾ കുഴിയിൽ വീണ് മരിച്ചു. എന്നിട്ടും ബന്ധപ്പെട്ടവർ നടപടികളെടുക്കാതെ മഴയുടെ പേരിൽ രക്ഷപെടുകയാണിപ്പോൾ. ടോൾ പിരിക്കുന്ന നാലുവരി പാതയും കുഴികളാൽ നിറഞ്ഞു കഴിഞ്ഞു. ഇവിടെയും രാത്രി കാലങ്ങളിൽ കുഴികളിൽ വീണ് ബൈക്കിൽ നിന്ന് തെറിച്ചു വീഴുന്നത് നിത്യസംഭവമായി മാറിയിരിക്കയാണ്. ടോൾ പിരിക്കുന്ന കന്പനി റോഡിന്‍റെ അറ്റകുറ്റപ്പണികൾ നടത്തണമന്നതാണ് വ്യവസ്ഥ. ഇത് ലംഘിച്ചാൽ ടോൾ കന്പനിക്കെതിരെ കേന്ദ്രസർക്കാരിന് നടപടിയെടുക്കാം. എന്നാൽ ഇവിടെ ആരും ചോദിക്കാനും പറയാനുമില്ലാത്ത സാഹചര്യാണ്. തദ്ദേശിയർക്കുള്ള ടോൾ സൗജന്യം വരെ എടുത്തു കളിഞ്ഞിരിക്കയാണിപ്പോൾ. തൃശൂർ നഗരത്തിലും റോഡിലെ കുഴികൾ വില്ലനായി മാറിയിരിക്കയാണ്. മഴ പെയ്ത് വെള്ളം…

Read More

പുലിക്കൂട്ടം മടവിട്ടിറങ്ങാറായേ…… നാളെ തൃശൂർ പുലിത്തൃശൂർ… ആൾക്കൂട്ടങ്ങളെ വിറപ്പിച്ച് പുലിപ്പട ശക്തന്‍റെ തട്ടകം വാഴും….

സ്വന്തം ലേഖകൻ തൃശൂർ: പുലിക്കൂട്ടങ്ങൾ മടവിട്ട് പുറത്തു ചാടാൻ ഒരുങ്ങിക്കഴിഞ്ഞു. ആറു മടകളിൽ പുലിയൊരുക്കം അവസാന ഘട്ടത്തിൽ. കഴിഞ്ഞ വർഷം കാണാൻ കഴിയാതെ പോയ പുലിക്കളി ഇത്തവണ പുപ്പുലിക്കളിയാക്കാൻ എല്ലാ ഒരുക്കങ്ങളും പൂർണം. ആറു ടീമുകളിലായി മുന്നൂറിൽ താഴെ പുലികൾ നാളെ വൈകുന്നേരത്തോടെ മടവിട്ടിറങ്ങി നഗരത്തിലെത്തും. അയ്യന്തോൾ, തൃക്കുമാരംകുടം എന്നീ ടീമുകൾക്ക് പുറമെ കോട്ടപ്പുറത്തു നിന്നും വിയ്യൂരിൽ നിന്നും നിന്ന് രണ്ടു ടീമുകളും പുലികളെയും കൊണ്ടെത്തും. നാളെ നേരം പുലരുന്നതോടെ പുലിവരയും തുടങ്ങും. നരൻ നരിയായി മാറുന്ന പുലിവരക്കാഴ്ച കാണാനും ആളുകളെത്താറുണ്ട്. വിയ്യൂർ ദേശത്തിന്‍റെ പുലിപ്പടയിൽ ഇത്തവണയും പെണ്‍പുലികളുണ്ട്. നാല് പെണ്‍പുലികളാണ് ഇത്തവണ വിയ്യൂർ ദേശത്തിനൊപ്പം ചുവടുവെക്കുക.അന്പത്തിയൊന്ന് പുലികളാണ് വിയ്യൂർ ദേശത്തെ മടയിൽ നിന്നും നഗരത്തിലെത്തുക. നാല് കുട്ടിപ്പുലികളാണ് വിയ്യൂർ സെന്‍ററിന്‍റെ പുലിടീമിലെ ആവേശം.പുലികൾക്ക് പകരം പുലിവണ്ടിയിൽ ഇതുവരെ കാണാത്ത പുതുമയുണ്ടെന്നും അത് നാളെ കാണാമെന്നും കോട്ടപ്പുറം…

Read More