പുതുക്കാട്: ചിറ്റിശേരിയിൽ യുവതി ഓട്ടുകന്പനിയിൽ പ്രസവിച്ച സംഭവം അന്വേഷിക്കാൻ എത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് കൈയേറ്റം ചെയ്ത കന്പനി ഉടമക്കെതിരെ പോലീസ് കേസെടുത്തു. ചിറ്റിശേരി വിശ്വം പോട്ടറീസ് ഉടമ കൃഷ്ണനെതിരെയാണ് പുതുക്കാട് പോലീസ് കേസെടുത്തത്. നെന്മണിക്കര ആരോഗ്യ കുടുംബകേന്ദ്രത്തിലെ നേഴ്സ് കെ. യമുനയുടെ പരാതിയെ തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ആരോഗ്യവകുപ്പ് അധികൃതരുടെ ഒൗദ്യോഗിക കൃത്യനിർവഹണത്തിൽ തടസം നിന്നതിനാണ് കേസ്. ഉത്തരേന്ത്യൻ സ്വദേശിനിയായ യുവതി ചൊവ്വാഴ്ച പുലർച്ചെയാണ് ഓട്ടുകന്പനിയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രസവിച്ചത്. കുഞ്ഞിന്റെ നില ഗുരുതരമായിരുന്നു. സംഭവം അന്വേഷിക്കാൻ എത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ സംഘത്തിനുനേരെ കന്പനി ഉടമ അതിക്രമം കാണിക്കുകയായിരുന്നു. യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നൽകണമെന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശം ഇയാൾ നിരാകരിച്ചതോടെ തർക്കമായി. ഇവരെ തൊഴിൽ സ്ഥലത്ത് നിന്ന് മാറ്റുകയാണെങ്കിൽ രേഖാമൂലം നൽകണമെന്ന് ഉടമ ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യത്തിൽ ചികിത്സയാണ് നൽകേണ്ടതെന്ന നിലപാടിലായിരുന്നു…
Read MoreCategory: Thrissur
വിവിധ സീറ്റുകളുടെ അംഗീകാരം; തൃശൂർ മെഡിക്കൽ കോളജിൽ വീണ്ടും പരിശോധന
തൃശൂർ: ഗവ. മെഡിക്കൽ കോളജിൽ ഇന്ത്യൻ മെഡിക്കൽ കൗണ്സിൽ പ്രതിനിധികൾ പരിശോധന നടത്തി. കോളജിലെ വിവിധ സീറ്റുകളുടെ അംഗീകാരം നല്കുന്നതിന്റെ ഭാഗമായുള്ള അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കുന്നതിനു വേണ്ടിയാണ് മൂന്നംഗ സംഘം മെഡിക്കൽ കോളജിൽ സന്ദർശനം നടത്തിയത്. മാസങ്ങൾക്ക് മുന്പ് മറ്റൊരു സംഘം പരിശോധന നടത്തിയപ്പോൾ മെഡിക്കൽ കോളജിൽ ലക്ച്ചർ ഹാളിന്റെ സൗകര്യകുറവ്, വിദഗ്ദ അധ്യാപകരുടെ കുറവ്, ലൈബ്രറി ഹാൾ, ആവശ്യമായ ജീവനക്കാരുടെ കുറവ്, ഫോറൻസിക് ലാബിന്റെ അപര്യാപ്തത, പഠന മുറിയുടെ അടിസ്ഥാന സൗകര്യക്കുറവ് എന്നിങ്ങനെ വിവിധ പ്രശ്നങ്ങൾ ചൂണ്ടികാട്ടിയിരുന്നു. എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ എംബിബിഎസിന് അനുവദിച്ച 150 സീറ്റുകൾക്ക് അംഗീകാരം ലഭിക്കാത്ത അവസ്ഥ വരുമെന്നതിന്റെ സാഹചര്യത്തിൽ ആവശ്യമായ സൗകര്യങ്ങൾ തൃശൂർ ഗവ. മെഡിക്കൽ കോളജിൽ അധികൃതർ ഒരുക്കിയിട്ടുണ്ട്. ഇവ പരിശോധിക്കാൻ കൂടിയാണ് ഡോ. വിശ്വനാഥൻ, ഡോ. ദീപക്, ഡോ. സുനിൽ തഫീക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്…
Read Moreദേശീയ മത്സ്യത്തൊഴിലാളി പാർലമെന്റിൽ സംസാരിക്കാൻ രാഹുലിനു വഞ്ചി സ്റ്റേജ്
എ.ജെ. വിൻസൻ തൃപ്രയാർ (തൃശൂർ): രാഹുൽ ഗാന്ധി തൃപ്രയാറിൽ പ്രസംഗിക്കുന്നതു കടലിന്റെ പശ്ചാത്തലത്തിൽ തുഴകളും വലകളുമുള്ള പരന്പരാഗത വഞ്ചിയിൽ. 60 അടി നീളമുള്ള വഞ്ചിയുടെ പണി ഇന്നലെ വൈകീട്ടും പുരോഗമിക്കുകയാണ്. അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോണ്ഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ആദ്യമായി സംഘടിപ്പിക്കുന്ന ദേശീയ മത്സ്യതൊഴിലാളി പാർലമെന്റ് നാളെ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നത് തൃപ്രയാർ ടിഎസ്ജിഎ ഇൻഡോർ സ്റ്റേഡിയത്തിലൊരുക്കുന്ന പരന്പരാഗത വഞ്ചിയിലാണ്. ഈ വഞ്ചിസ്റ്റേജിൽ 25 പേർക്ക് ഇരിപ്പിടമുണ്ടാകും. രാവിലെ എട്ടുമുതൽ ഒന്പതുവരെയാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കുകയെന്ന് അഖിലേന്ത്യ മത്സ്യതൊഴിലാളി കോൺഗ്രസ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ വ്യക്തമാക്കി. 9.30ന് രാഹുൽ ഗാന്ധി സ്റ്റേഡിയത്തിലെത്തും. സ്റ്റേഡിയത്തിന്റെ പുറത്തു വലിയ പന്തലിന്റെ നിർമാണം പൂർത്തിയായി.വാഹന പാർക്കിംഗിനു വേണ്ടിയാണിത്. ടിഎസ്ജിഎ കവാടം, തൃപ്രയാർ ബസ് സ്റ്റാൻഡ് പരിസരം എന്നിവടങ്ങളിൽ കവാടങ്ങളും ഉയർത്തി. റോഡിനിരുവശവും രാഹുൽ ഗാന്ധിക്കു സ്വാഗതവുമായി കട്ടൗട്ടുകളും കൊടിതോരണങ്ങളും നിറഞ്ഞു. സ്റ്റേഡിയവും പരിസരവും…
Read Moreബിഡിജെഎസ് പിളർന്ന് ബിഡിജെഎസ് (ഡെമോക്രാറ്റിക്); പ്രഖ്യാപനം തിങ്കളാഴ്ച; യുഡിഎഫിലേക്കെന്ന് സൂചന
സി.കെ. പോൾ ചാലക്കുടി: എൻഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസ് പിളർന്ന് പുതുതായി രൂപീകരിച്ച ബിഡിജെഎസ് (ഡെമോക്രാറ്റിക്) യുഡിഎഫിലേക്ക് നീങ്ങുന്നു. പുതിയ പാർട്ടിയുടെ നേതാക്കൾ യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തി ധാരണയിലെത്തിയതായി അറിയുന്നു. ഡെമോക്രാറ്റിക് പുതിയ സംസ്ഥാനകമ്മിറ്റി തിങ്കളാഴ്ച നിലവിൽ വരും. അന്നുതന്നെ ജില്ലാകമ്മിറ്റികളും പ്രഖ്യാപിക്കും. ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി താന്നിമൂട് സുധീന്ദ്രൻ, മുൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ചൂഴാൽ ജി. നിർമലൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ചാലക്കുടി സുനിൽ, ബൈജു തോന്നയ്ക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബിഡിജെഎസ് (ഡെമോക്രാറ്റിക് ) രൂപികരിച്ചിരിക്കുന്നത്. പാർട്ടിക്കുള്ളിൽ ജനാധിപത്യം നഷ്ടപ്പെട്ടുവെന്നും അസ്വസ്ഥരായ പ്രവർത്തകരാണ് ഇന്ന് കൂടുതലെന്നും നേതാക്കൾ പറയുന്നു. ചില വ്യക്തികളുടെ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ പ്രവർത്തകർ ഇനി തയാറല്ലെന്ന് പുതിയ പാർട്ടിയുടെ പ്രവർത്തനത്തിലൂടെ പ്രഖ്യാപിക്കുകയാണ്. വെള്ളാപ്പള്ളി നടേശന്റെയും തുഷാർ വെള്ളാപ്പള്ളിയുടെയും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണെന്നും ഇവർ ആരോപിക്കുന്നു. ഇതിനു നിന്നുകൊടുക്കാൻ പ്രവർത്തകർ ഇനി തയാറല്ലെന്നും അസ്വസ്ഥരായ…
Read Moreജയദേവന്റെ ഇറങ്ങിപ്പോക്ക്; എംപിയുടെ പേര് വെട്ടിയത് എൽഡിഎഫ് നിശ്ചയപ്രകാരം; പ്രസംഗിക്കാൻ നിശ്ചയിച്ച വരുടെ പട്ടികയിൽ എംപിയുണ്ടായിരുന്നില്ലെന്ന് സെക്രട്ടറി
സ്വന്തം ലേഖകൻ തൃശൂർ: ഇന്നലെ നടന്ന എൽഡിഎഫ് കണ്വൻഷനിൽ സി.എൻ.ജയദേവൻ എംപിയുടെ പേര് പ്രാസംഗികരുടെ പട്ടികയിൽ നിന്നും വെട്ടിയത് എൽഡിഎഫ് നിശ്ചയപ്രകാരമെന്ന് സിപിഐ ജില്ല സെക്രട്ടറി കെ.കെ.വത്സരാജ്. ജയദേവന്റെ പേര് പ്രാസംഗികരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും എംപിക്ക് അക്കാര്യം അറിയാമായിരുന്നുവെന്നും കെ.കെ.വത്സരാജ് വ്യക്തമാക്കി. സ്വാഗത പ്രസംഗത്തിൽ താൻ പ്രസംഗിക്കുന്നവരുടെ പേരു മാത്രമേ പരാമർശിച്ചിട്ടുള്ളുവെന്നും പ്രാസംഗികൻ അല്ലാത്തതുകൊണ്ടാണ് ജയദേവന്റെ പേര് പറയാതിരുന്നതെന്നും വത്സരാജ് “രാഷ്ട്രദീപികയോട്’ പറഞ്ഞു.ജയദേവൻ യോഗം ബഹിഷ്കരിച്ചിട്ടില്ലെന്നും നന്ദി പ്രകടനത്തിന് ശേഷമാണ് അദ്ദേഹം പോയതെന്നും സെക്രട്ടറി അവകാശപ്പെട്ടു. സിപിഐയുടെ ഏക എംപിയെ എന്തുകൊണ്ട് പ്രസംഗത്തിൽ നിന്ന് മാറ്റിനിർത്തിയെന്ന് ചോദിച്ചപ്പോൾ മന്ത്രിമാരേയും എംഎൽഎമാരേയും പ്രസംഗിപ്പിച്ചിട്ടില്ലെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി.കണ്വൻഷനിൽ വേദിയിലുള്ള എല്ലാവരും പ്രസംഗിക്കണമെന്ന് നിർബന്ധമില്ലെന്നും അങ്ങിനെയൊരു കീഴ് വഴക്കം എൽഡിഎഫിൽ ഇല്ലെന്നും ആരെല്ലാം പ്രസംഗിക്കണമെന്നത് എൽഡിഎഫാണ് ചർച്ച ചെയ്ത് നിശ്ചയിച്ചതെന്നും കെ.കെ.വത്സരാജ് പറഞ്ഞു. താൻ യോഗം കഴിയും വരെ വേദിയിലുണ്ടായിരുന്നുവെന്ന് സി.എൻ.ജയദേവൻ…
Read Moreവടക്കഞ്ചേരിയിലെ തുണിക്കടയിൽ വൻതീപിടിത്തം; നാല്നിലകെട്ടിടം പൂർണമായും കത്തിനശിച്ചു; രണ്ടുകോടി രൂപയുടെ നഷ്ടം
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണ് ഗ്രാമം റോഡിലെ തുണിക്കടയിൽ വൻതീപിടിത്തം. കെട്ടിടസമുച്ചയങ്ങൾക്കിടയിലെ കനിഹ എന്ന പേരിലുള്ള വസന്തം ടെക്സ്റ്റൈൽസ് ഗ്രൂപ്പിന്റെ തുണിക്കടയിലാണ് ഇന്നുരാവിലെ എട്ടേകാലിന് വൻഅഗ്നിബാധയുണ്ടായത്. വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സിന്റെ ആറു യൂണിറ്റ് മണിക്കൂറിലേറെ നടത്തിയ അശ്രാന്തപരിശ്രമത്തിലാണ് നാലുനില കെട്ടിടത്തിലെ തീ നിയന്ത്രിക്കാനായത്. ഏകദേശം രണ്ടുകോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കടയുടമ അറിയിച്ചു. രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരൻ ഷാഹുൽ ഹമീദാണ് തീ ആദ്യം കണ്ടത്. മറ്റുള്ളവർ വിവരമറിയിച്ചതിനെ തുടർന്ന് വടക്കഞ്ചേരി, ആലത്തൂർ എന്നിവിടങ്ങളിൽനിന്നുള്ള അഗ്്നിശമനസേന സ്ഥലത്തെത്തി. ലക്ഷങ്ങൾ വിലമതിക്കുന്ന തുണിത്തരങ്ങളും ഫർണീച്ചറുകളുമായി നാലുനില കെട്ടിടം പൂർണമായും കത്തിനശിച്ചു. സമീപത്തെ കടകളിലേക്ക് വലിയതോതിൽ തീപടരുംമുന്പേ തീ നിയന്ത്രിക്കാനായെങ്കിലും സമീപത്തെ കടകൾക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. തീപിടിച്ച കടയുടെ എതിർവശത്തെ കടകളുടെ ബോർഡുകളും മറ്റും കത്തിനശിച്ചു. ടൗണിലേക്കുള്ള വൈദ്യുതിവിതരണം പൂർണമായും ഓഫാക്കി കൂടുതൽ അപകട സാധ്യത അധികൃതർ ഒഴിവാക്കി. കടയ്ക്കുമുന്നിൽ വച്ചിരുന്ന…
Read Moreപാലരുവിക്ക് ചാലക്കുടിയിലൊരു സ്റ്റോപ്പ് അനുവദിച്ചെങ്കിൽ… ആവശ്യവുമായി പാസഞ്ചേഴ്സ് അസോസിയേഷൻ റയിൽവേ മന്ത്രിക്ക് നിവേദനം നൽകി
തൃശൂർ: പാലക്കാട് നിന്ന് തിരുനൽവേലി വരെ പോകുന്ന പാലരുവി എക്സ്പ്രസിന് ചാലക്കുടിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നേരത്തെ ശബരിമല സീസണിൽ പാലരുവിക്ക് ചാലക്കുടിയിൽ സ്റ്റോപ്പ് അനുവദിച്ചിരുന്നുവെങ്കിലും ജനുവരി 20നു ശേഷം പാലരുവിക്ക് ചാലക്കുടിയിൽ സ്റ്റോപ്പില്ല. 2018 ഡിസംബർ 22 മുതലാണ് സ്റ്റോപ്പുണ്ടായിരുന്നത്. ചാലക്കുടിയിൽ നിന്ന് ആലുവ, എറണാകുളം ഭാഗത്തേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും വീട്ടമ്മമാർക്കുമെല്ലാം നേരം ഇരുട്ടും മുന്പ് ആലുവയിലും എറണാകുളത്തുമെത്താൻ ഈ ട്രെയിൻ ഏറെ സഹായകമായിരുന്നു. പാലക്കാട് നിന്ന് വൈകീട്ട് നാലിന് യാത്ര പുറപ്പെടുന്ന പാലരുവി തൃശൂരിൽ വൈകീട്ട് 5.22നാണ് എത്തുന്നത്. തൃശൂർ വിട്ടാൽ പിന്നെ ഇപ്പോൾ ഈ ട്രെയിനിന് സ്റ്റോപ്പ് ആലുവയിലാണുള്ളത്.തൃശൂർ ഭാഗത്ത് നിന്ന് മൂന്നുമണി കഴിഞ്ഞാൽ വൈകീട്ട് ആറിന് ശേഷമാണ് ചാലക്കുടിയിൽ സ്റ്റോപ്പുള്ള ട്രെയിനുള്ളതെന്ന് ചാലക്കുടി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി മാത്യു തോട്ടത്തിൽ പറഞ്ഞു. ചാലക്കുടിയിൽ വൈകീട്ട് 6.40ന് എത്തേണ്ട പാസഞ്ചർ…
Read Moreചാലക്കുടിയിൽ ഇടത് പ്രചാരണം ആരംഭിച്ചു; വോട്ടർമാരെ കാണാൻ പൂരപ്പറമ്പിലെത്തി ഇന്നസെന്റ്
ആലുവ: ലോക് സഭ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ ഇടത് മുന്നണിക്കായി രണ്ടാം വട്ടം മത്സരിക്കുന്ന ഇന്നസെന്റ് എംപി ആലുവ നിയോജക മണ്ഡലത്തിൽ പ്രചരണ പരിപാടികൾ ആരംഭിച്ചു. വോട്ടർമാരെ നേരിൽ കാണാനായി ഉത്സവാഘോഷങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് സമയം ചെലവഴിച്ചത്. എടയപ്പുറം കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി താലപ്പൊലി മഹോത്സവത്തിന്റെ സമാപന ദിവസമായ ഇന്നലെ എൽഡിഎഫ് സ്ഥാനാർഥി ഇന്നസെന്റും നേരിട്ടെത്തി. വൈകിട്ട് പകൽപ്പൂരം ക്ഷേത്രത്തിലെത്തിയപ്പോൾ ഇന്നസെന്റ് എംപി നേരിട്ടെത്തി ഉത്സവത്തിൽ പങ്കാളികളായി. ജിസിഡിഎ ചെയർമാൻ വി. സലീമടക്കം നേതാക്കന്മാരും ഒപ്പമുണ്ടായിരുന്നു. ഇതോടെ മറ്റു കക്ഷികളും ഉത്സവ പറമ്പിലെത്തി. ഉച്ചയ്ക്ക് പ്രസാദ ഊട്ടിൽ പങ്കെടുക്കാൻ അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളാണ് ആദ്യമെത്തിയത്. ബിജെപി ജില്ലാ സെക്രട്ടറി എം.എൻ. ഗോപിയുടെ നേതൃത്വത്തിൽ എൻഡിഎ സംഘവും രാത്രി ക്ഷേത്രത്തിലെത്തി.
Read Moreലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ചാലക്കുടിയിൽ ട്വന്റി -20യും
കിഴക്കമ്പലം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കിഴക്കമ്പലം പഞ്ചായത്തു ഭരിക്കുന്ന ട്വന്റി -20യുടെ ഹൈപവർ കമ്മിറ്റിയിൽ തീരുമാനം. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വതന്ത്രരായിനിന്നാണ് ട്വന്റി -20 സ്ഥാനാർഥികൾ മത്സരിച്ചതെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടി എന്ന നിലയിലായിരിക്കും മത്സരം. ട്വന്റി -20 ചീഫ് കോ ഓർഡിനേറ്റർ സാബു എം. ജേക്കബ് തന്നെ സ്ഥാനാർഥിയായി രംഗത്തു വരണമെന്ന് ഹൈപവർ കമ്മിറ്റിയിൽ ഐകകണ്ഠേ്യന ആവശ്യമുയർന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല. മറ്റൊരു മികച്ച സ്ഥാനാർഥിയെ രംഗത്തിറക്കുമെന്നു സാബു പറഞ്ഞു. തെരഞ്ഞെടുപ്പിൽ ജയിക്കുക എന്നതിലുപരി ഇടതു-വലതു പാർട്ടികളുടെ പൊള്ളത്തരം തുറന്നു കാട്ടുന്നതിനും ജനങ്ങളെ പറഞ്ഞു പറ്റിക്കുന്ന രാഷ്ട്രീയക്കാർക്കെതിരേ പ്രതികരിക്കാനുമാണു മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. കിഴക്കമ്പലം പഞ്ചായത്തിലെ മുപ്പതിനായിരത്തോളം വോട്ടർമാരിൽ ബഹുഭൂരിഭാഗവും തങ്ങളുടെ അനുഭാവികളാണെന്നു ട്വന്റി -20 നേതൃത്വം അവകാശപ്പെടുന്നു.
Read Moreരാഹുൽഗാന്ധി വ്യാഴാഴ്ച തൃപ്രയാറിൽ മത്സ്യത്തൊഴിലാളികൾക്കൊപ്പം; 2,500 പേർ സന്ദർശകരായി സ്റ്റേഡിയത്തിൽ എത്തും
സ്വന്തം ലേഖകൻ തൃശൂർ: കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വ്യാഴാഴ്ച തൃപ്രയാർ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തും. ദേശീയ മൽസ്യത്തൊഴിലാളി സമ്മേളനത്തിൽ പങ്കെടുക്കാനാണ് രാഹുൽ എത്തുന്നത്. രാവിലെ ഒന്പതിനാണ് ഫിഷർമെൻ പാർലമെന്റ് എന്ന പേരിലുള്ള സമ്മേളനം. അഖിലേന്ത്യ മൽസ്യത്തൊഴിലാളി കോണ്ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ലോക്സഭയുടെ അംഗസംഖ്യയായ 543 പ്രതിനിധികൾ പങ്കെടുക്കും. 29 സംസ്ഥാനങ്ങളിൽനിന്നും ഏഴു കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പ്രതിനിധികൾ പങ്കെടുക്കും. നൂറു സൗഹൃദ പ്രതിനിധികളും ഉണ്ടാകും. കൂടാതെ 2,500 പേർ സന്ദർശകരായി സ്റ്റേഡിയത്തിൽ രാവിലെ എട്ടുമണിയോടെ എത്തും. കേരളം, തമിഴ്നാട്, കർണാടക, ഗോവ, പോണ്ടിച്ചേരി, ലക്ഷദ്വീപ്, ആന്ധ്ര, തെലുങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ പ്രതിനിധികൾ പങ്കെടുക്കും. മൽസ്യത്തൊഴിലാളികളുടെ അവകാശങ്ങളും ആവലാതികളും ചർച്ചചെയ്യാൻ ഇത്തരമൊരു പാർലമെന്റ് ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത് ആദ്യമായാണെന്ന് തൃശൂർ ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ പത്രസമ്മേളനത്തിൽ അറിയിച്ചു. അഖിലേന്ത്യാ മൽസ്യത്തൊഴിലാളി കോണ്ഗ്രസ്…
Read More