ഗുരുവായൂർ: ചെയർപേഴ്സണ് തെരഞ്ഞെടുപ്പോടെ കോണ്ഗ്രസിൽ ഗ്രൂപ്പ് പോര് വീണ്ടും രൂക്ഷമായി. തെരഞ്ഞെടുപ്പിൽ പങ്കെടുക്കാതിരുന്ന വിനോദ്കുമാറിനെ പുറത്താക്കിയ ഡിസിസി നടപടിയെ അപലപിച്ച് പാർലമെന്ററി പാർട്ടി ലീഡർ ഉൾപ്പെടെയുള്ള ഒരു വിഭാഗം കൗണ്സിലർമാർ നേതൃത്വത്തെ സമീപിച്ചു. പ്രമേഹ രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിനോദ്കുമാറിനെ വിപ്പു ലംഘിച്ചുവെന്ന പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി തികച്ചും അപലപനീയമാണെന്നും പാർട്ടി നടപടി പുനപരിശോധിക്കാൻ നേതൃത്വം തയാറാകണമെന്നും കോണ്ഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ എ.പി. ബാബു അറിയിച്ചു. കോണ്ഗ്രസ് നേതാക്കൾ ആശുപത്രിയിലെത്തി വോട്ടിംഗിൽ പങ്കെടുപ്പിക്കാൻ ഡോക്ടറുടെ അനുവാദം തേടിയെങ്കിലും അനുവാദം നൽകാത്തതിനാലാണ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാതിരുന്നത്. ഈ വിവരം റിട്ടേണിംഗ് ഓഫീസറെ രേഖാമൂലം അറിയിച്ചിട്ടുള്ളതായും എ.പി. ബാബു അറിയിച്ചു. എന്നാൽ വിപ്പ് ലംഘിച്ചാൽ അയോഗ്യത വരുമെന്നതുകൊണ്ടാണ് താൽപര്യമില്ലാത്ത സ്ഥാനാർഥിക്കg വോട്ടു ചെയ്തതെന്ന് കൗണ്സിലർ ബഷീർ പൂക്കോട് അറിയിച്ചു.പാർലമെന്ററി പാർട്ടി ആവശ്യപ്പെട്ട സ്ഥാനാർഥിയെ പരിഗണിക്കാതെ…
Read MoreCategory: Thrissur
ഉദ്ഘാടന ചടങ്ങിൽ വെള്ളക്കെട്ട് പരാതിയുമായി നാട്ടുകാർ ; പദ്ധതി പുനരവലോകനം നടത്താമെന്ന ഉറപ്പു നൽകി മന്ത്രി സുനിൽ കുമാർ
തൃശൂർ: കാര്യാട്ടുകര ഡിവിഷനിൽ എൽതുരുത്ത് റോഡിൽ മെക്കാഡം ടാറിടുന്നതിന്റേയും കാന നിർമിക്കുന്നതിന്റേയും പണികളുടെ ഉദ്ഘാടന ചടങ്ങിൽ വെള്ളക്കെട്ട് ഭീഷണിക്കെതിരേ നാട്ടുകാരുടെ പരാതിപ്രളയം. എംഎൽഎ ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചതിനുപിറകേ കൗണ്സിലർ ലാലി ജയിംസാണ് പരാതി ഉന്നയിച്ചത്. പിറകേ സ്ത്രീകളടക്കമുള്ള നാട്ടുകാരും പരാതികളുടെ കെട്ടഴിച്ചു. എൽതുരുത്ത് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നിർമിക്കുന്ന കാന വസന്ത്നഗറിൽ അവസാനിപ്പിച്ചിരിക്കുകയാണ്. വസന്ത് നഗറിൽനിന്നു വെള്ളം ഒഴുകിപ്പോകാനുള്ള കാന നിർമിക്കാൻ റോഡരികിൽ സ്ഥലസൗകര്യമില്ല. മറ്റിടങ്ങളിലെ വെള്ളംകൂടി ഒഴുകിവന്നാൽ വസന്ത് നഗർ, കോച്ചാട്ടിക്കുളം, ജോർദാൻവാലി എന്നിവിടങ്ങളിൽ വെള്ളക്കെട്ടായി മാറും. താഴ്ന്ന ഈ പ്രദേശങ്ങളിലെ വെള്ളക്കെട്ട് നാലുവർഷം മുന്പേ ഒഴിവാക്കിയതായിരുന്നു. വീണ്ടും വെള്ളക്കെട്ടുണ്ടാക്കുന്ന പദ്ധതി അംഗീകരിക്കില്ലെന്നു സ്ത്രീകൾ അടക്കമുള്ള നാട്ടുകാർ വിളിച്ചുപറഞ്ഞതോടെ പദ്ധതി പുനരവലോകനം നടത്താമെന്നും ആവശ്യമായ തുക അനുവദിക്കാമെന്നും മന്ത്രി ഉറപ്പു നൽകി. മേയർ അജിത വിജയൻ, മുൻ…
Read Moreലോക്സഭാ തെരഞ്ഞെടുപ്പിനു സ്ഥാനാർഥികൾ ഒരുങ്ങുന്നു; അരിപ്പയായി ആപ്പുകൾ
സ്വന്തം ലേഖകൻ തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിനു സ്ഥാനാർഥികളെ നിർണയിക്കാൻ ആപ്പുകളും സർവേകളുമായി കോണ്ഗ്രസും ബിജെപിയും. ദേശീയ തലത്തിൽ ഒരുക്കിയ ആപ്പുകളും സർവേകളും സ്ഥാനാർഥിക്കുപ്പായവുമായി കാത്തിരിക്കുന്ന പല നേതാക്കൾക്കും ആപ്പായി. സ്ഥാനാർഥി പ്രളയം ഒഴിവാക്കാനും മികച്ച സ്ഥാനാർഥിയെ കണ്ടെത്താനുമുള്ള അരിപ്പയായാണു പാർട്ടികൾ ആപ്പുകളും സർവേയും പ്രയോഗിക്കുന്നത്. ബിജെപി “നമോ ആപ്പി’ലൂടെയാണ് പ്രവർത്തകരുടെ വികാരം അളക്കുന്നതെങ്കിൽ കോണ്ഗ്രസ് രാഹുൽഗാന്ധിയുടെ “ശക്തി’ ആപ്പാണ് പ്രയോഗിക്കുന്നത്. ഉത്തരേന്ത്യൻ ഹിന്ദി ഹൃദയഭൂമിയിലെ നാലു സംസ്ഥാനങ്ങളിലും രാഹുൽഗാന്ധി ഈ ആപ്പ് ഉപയോഗിച്ച് പ്രവർത്തകരിൽനിന്ന് വിവരശേഖരണം നടത്തിയിരുന്നു. ഏതാനും മാസമായി കേരളത്തിലെ പ്രവർത്തകർക്കിടയിൽ “ശക്തി’ പ്രചരിപ്പിച്ചിട്ടുണ്ട്. മണ്ഡലത്തിലെ മികച്ച മൂന്നു നേതാക്കളുടെ പേര് അറിയിക്കണമെന്ന് ബിജെപി നമോ ആപ്പിലൂടെ പ്രധാന പ്രവർത്തകർക്കു സന്ദേശമയച്ചു. സ്ഥാനാർഥി നിർണയത്തിന് പ്രവർത്തകരുടെ നിർദേശങ്ങളും പരിഗണിക്കുമെന്നതാണ് സ്ഥാനാർഥിത്വത്തിനു ശ്രമിക്കുന്നവരെ വിഷമിപ്പിക്കുന്നത്. സ്ഥാനാർഥിനിർണയത്തിന് എഐസിസി നിയോഗിച്ച നിരീക്ഷക, വിലയിരുത്തൽ സംഘങ്ങൾ കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ…
Read Moreപ്രളയത്തിൽ തകർന്ന തൃപ്രയാറിലേക്ക് നാലരക്കോടിയുടെ ഹൈടെക് റോഡൊരുങ്ങുന്നു
ചാഴൂർ: ത്യപ്രയാറിലേയ്ക്ക് നാലരക്കോടിയുടെ ഹൈടെക് റോഡൊരുങ്ങുന്നു. നാട്ടിക മണ്ഡലത്തിൽപ്പെട്ട അവിണിശ്ശേരി പഞ്ചായത്തിലെ ആനക്കല്ല് മുതൽ പെരിങ്ങോട്ടുകര വരെയണ് ഹൈടെക് റോഡൊരുങ്ങുന്നത്. പ്രളയത്തിൽ തകർന്ന ചാഴൂർ പഞ്ചായത്തിലൂടെ കടന്നു പോകുന്ന നിലവിലുള്ള റോഡ് നാലര കോടി രൂപ ചെലവിലാണ് പുനർനിർമ്മിക്കുന്നത്. റോഡ് മെക്കാർഡം ബിറ്റുമിൻ ആന്റ് മെക്കാർഡം കോണ്ക്രീറ്റിങ്ങാണ് ചെയ്യുന്നത്. മൂന്ന് കലുങ്കുകൾ പുനർ നിർമിച്ചു. 630 മീറ്റർ കന, പാർശ്വ ഭിത്തി നിർമ്മാണം എന്നി നടത്തിയിട്ടുണ്ട്. ആനക്കല്ല് – അമ്മാടം- പെരിങ്ങോട്ടുകര വരെയുള്ള റോഡിലെ പള്ളിപ്പുറം മുതൽ പെരിങ്ങോട്ടുകര സെന്റർ വരെയുള്ള പ്രവർത്തിയുടെ നിർമ്മാണോദ്ഘാടനം ചാഴൂരിൽ . ഗീതഗോപി എം.എൽ.എ. നിർവ്വഹിച്ചു. ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി കനകരാജ് അധ്യക്ഷയായിരുന്നു.. ചേർപ്പ് ഡിവിഷൻ അസി. എൻജിനിയർ നിമേഷ് പുഷ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു.കെ.രാമചന്ദ്രൻ, വിജിഷണ്മുഖൻ, വി.വി.സുരേഷ്, കെ.എസ്.മോഹൻദാസ്, പി.ആർ.കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.
Read Moreകോണ്ഗ്രസ് ഓഫീസുകൾ ജനാധിപത്യവിശ്വാസികളുടെ രക്ഷാകേന്ദ്രങ്ങളായ് മാറണമെന്ന് രമേശ് ചെന്നിത്തല
ഏങ്ങണ്ടിയൂർ : സിപിഎമ്മും, ബിജെപിയും പാർട്ടി ഓഫീസുകൾ അക്രമത്തിന്നു കോപ്പുകൂട്ടുന്ന ആയുധപുരകളാക്കി മാറ്റുന്പോൾ കോണ്ഗ്രസ് ഓഫീസുകൾ ജനാധിപത്യവിശ്വാസികളുടെ രക്ഷാകേന്ദ്രങ്ങളായ് മാറണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്ര – കേരള സർക്കാറുകൾ ജനങ്ങളുടെ സ്വൈര്യ ജീവിതം താറുമാറാക്കുകയാണെന്നും ഇതിന് പരിഹാരം കോണ്ഗ്രസിനെ അധികാരത്തിലെത്തിക്കുകയാണെന്നന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏങ്ങണ്ടിയൂർ അഞ്ചാംകല്ല് സെന്റർ പടിഞ്ഞാറ് കാൽക്കോടി രൂപ ചെലവഴിച്ച് പണിത രാജീവ് ഗാന്ധി സാംസ്ക്കാരിക നിലയവും, തച്ചപ്പുള്ളി കുമാരൻ മാസ്റ്റർ സ്മാരക മണ്ഡലം കോണ്ഗ്രസ് ഓഫീസും, കെ.പി.ആർ രാമൻ സ്മാരക ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കാര്യാട്ട് അധ്യക്ഷത വഹിച്ചു. ഒ.അബ്ദുറഹിമാൻ കുട്ടി, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, ടി.വി ചന്ദ്രമോഹൻ, ഡി.സിസി വൈസ് പ്രസിഡൻറ് ജോസ് വള്ളൂർ, ഡി സി.സി സെക്രട്ടറി കെ.ഡി.വീരമണി ,മത്സ്യതൊഴിലാളി കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് യു.കെ.പീതാംന്പരൻ,…
Read Moreഅപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ആശുപത്രിയിലെത്തിച്ച് മന്ത്രി; രക്ഷാപ്രവർത്തനത്തിനിടയിൽ മന്ത്രിയുടെ കൈക്ക് ചെറിയ പരിക്കേറ്റു
മുരിങ്ങൂർ: അപകടത്തിൽപെട്ട ഓട്ടോറിക്ഷാ ഡ്രൈവർക്കു രക്ഷകനായി കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ. ഇന്നലെ ഉച്ചയ്ക്കു ദേശീയപാതയിൽ മുരിങ്ങൂരിൽ ഉണ്ടായ അപകടത്തിലാണ് അതുവഴിവന്ന മന്ത്രി രക്ഷാപ്രവർത്തകനായത്. അപകടത്തിൽ പരിക്കേറ്റ, കൊരട്ടി കോനൂരിൽ വാടകവീട്ടിൽ താമസിക്കുന്ന കുറ്റിക്കാട് സ്വദേശി കുറ്റിക്കാടൻ ജെസ്റ്റിനെ(38)യാണ് മന്ത്രി അപകടത്തിൽപെട്ട ഓട്ടോറിക്ഷയിൽനിന്നും പുറത്തെടുത്ത് തന്റെ പൈലറ്റ് വാഹനത്തിൽ കയറ്റി ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലെത്തിച്ചത്. രക്ഷാപ്രവർത്തനത്തിനിടയിൽ മന്ത്രിയുടെ വലതുകൈക്കും ചെറിയ മുറിവേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം. മുരിങ്ങൂർ സിഗ്നലിൽ രണ്ടു കണ്ടെയ്നർ ലോറികൾക്കിടയിൽ കിടക്കുകയായിരുന്നു ഓട്ടോറിക്ഷ. സിഗ്നലായപ്പോൾ പിന്നിൽ കിടന്ന കണ്ടെയ്നർ ലോറി പെട്ടെന്നു മുന്നിലേക്കെടുക്കുകയും ഓട്ടോറിക്ഷയെ മുന്നിലുണ്ടായിരുന്ന കണ്ടെയ്നർ ലോറിയിൽ ചേർത്തിടിക്കുകയുമായിരുന്നു. ഈ സമയത്താണ് മന്ത്രി സുനിൽകുമാർ അതുവഴി വന്നത്. നാളെ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുവാൻ തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന മന്ത്രി കാറിൽ നിന്നിറങ്ങി അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ടി. പ്രദീപ്കുമാർ, ഗണ്മാൻ ചന്ദ്രൻ, പൈലറ്റ്…
Read Moreകരുണാകരൻ തൊഴിലാളികൾക്കു മാന്യമായ സ്ഥാനം നൽകികൊടുത്തയാളെന്ന് രമേശ് ചെന്നിത്തല
തൃശൂർ: തൊഴിലാളികളാണ് കരുണാകരനെ ലീഡറാക്കിയതെന്നും അത് അദ്ദേഹം മറന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൊഴിലാളികൾക്കു മാന്യമായ സ്ഥാനം ഉണ്ടാക്കിക്കൊടുത്ത നേതാവാണ് കരുണാകരനെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഐഎൻടിയുസി ഓഫീസിൽ ലീഡറുടെ അർധകായ പ്രതിമ അനാവരണം ചെയ്യുകയായിരുന്നു ചെന്നിത്തല. സിപിഎം അടക്കമുള്ള കക്ഷികൾ തൊഴിലാളികളെ ചൂഷണം ചെയ്യുകയായിരുന്നു. എന്നാൽ കരുണാകരൻ അവരെ അങ്ങനെ കണ്ടില്ല: അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, ഡോ. ശൂരനാട് രാജശേഖരൻ, ഒ.അബ്ദുറഹിമാൻകുട്ടി, ടി.യു രാധാകൃഷ്ണൻ, എം.പി വിൻസന്റ്, പി.കെ. അനിൽകുമാർ, കെ.കെ. ഇബ്രാഹിംകുട്ടി, ലീലാമ്മ തോമസ്, എൻ.കെ.ബെന്നി, പി. രാമൻ മേനോൻ, ടി.എം. കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
Read Moreശക്തൻ ബസ് സ്റ്റാന്റ് ആക്രി സ്റ്റാൻഡ് ;”ഒന്നും, രണ്ടും’ തുറന്ന സ്ഥലത്ത്; കണ്ണും മൂക്കും പൊത്തി യാത്രക്കാർ
തൃശൂർ: ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന ശക്തൻ സ്റ്റാൻഡും പരിസരവും ആക്രി വിൽപ്പനക്കാർ തന്പടിച്ച് വൃത്തിഹീനമാക്കുന്നതായി ആക്ഷേപം. ആക്രി വസ് തുക്കൾ കൂട്ടിയിടാനും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനുമുള്ള ഇടമായി ശക്തൻ സ്റ്റാൻഡിനെ ഇതര സംസ്ഥാനക്കാരായ ആക്രി ക്കച്ചവടക്കാർ ഉപയോഗപ്പെടുത്തുന്നുവെന്നാണ് ബസ് ജീവനക്കാർ അടക്കമുള്ളവരുടെ പരാതി. ഇതുമൂലം മൂക്കുപൊത്തിയല്ലാതെ നടക്കാനാവില്ലെന്ന സ്ഥിതിയാണ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്കും ബസ് ജീവനക്കാർക്കും. സ്റ്റാൻഡിൽ ബസുകൾ പാർക്ക് ചെയ്യാനുപയോഗിക്കുന്ന സ്ഥലത്താണ് ആക്രി വസ്തുക്കൾ കൂട്ടിയിട്ടിരിക്കുന്നത്. പഴയ വാഹനങ്ങൾ ഉൾപ്പെടെ സ്റ്റാൻഡിൽ ഇട്ട് പൊളിച്ച് അവശിഷ്ടങ്ങൾ അവിടെത്തന്നെ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ആക്രിക്കച്ചവടം നടത്തുന്നവർ രാത്രികാലങ്ങളിൽ തങ്ങുന്നതും സ്റ്റാൻഡിൽ തന്നെയാണ്. മുപ്പതോളം പേരാണ് സ്റ്റാൻഡിൽ തന്പടിക്കുന്നത്. തമിഴ്നാട് സ്വദേശികളാണ് ഇവരിൽ ഭൂരിഭാഗവും. ഇവർ ഭക്ഷണം പാകം ചെയ്യുന്നതും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതും സ്റ്റാൻഡിന്റെ പരിസരത്തു തന്നെയാണ്. ബസ് സ്റ്റാൻഡിനോട് ചേർന്ന് കോർപറേഷൻ പണിത കാനയും പരിസരപ്രദേശങ്ങളുമാണ് ഇവർ മലമൂത്ര…
Read Moreരാജകാലത്തെ പമ്പ് ഹൗസും ജലസംഭരണിയും മ്യൂസിയമാകുമോ..; കുടിവെള്ളം മുട്ടിക്കുന്ന പമ്പ് ഹൗസിനെക്കുറിച്ച് നാട്ടുകാർ പറയുന്നത്
ശശികുമാർ പകവത്ത് തിരുവില്വാമല: രാജഭരണമൊക്കെ കഴിഞ്ഞെങ്കിലും രാജഭരണകാലത്തെ പന്പ് ഹൗസ് തിരുവില്വാമലയ്ക്ക് അഭിമാനമായിരുന്നു. എന്നാൽ ഈ രാജകാല പന്പ് ഹൗസും കോട്ടപോലുള്ള ജലസംഭരണിയും ഇനി കാഴ്ചവസ്തുമാത്രമായി മാറുമോ എന്നാണ് ആശങ്ക. കൊച്ചി രാജഭരണകാലത്ത് സ്ഥാപിച്ച പാന്പാടി പന്പ് ഹൗസിലെ മോട്ടോർ അടിക്കടി തകരാറിലായി കുടിവെള്ളം മുട്ടിക്കുന്പോൾ ഈ പന്പ് ഹൗസുകൊണ്ട് എന്തു ഗുണം എന്നും നാട്ടുകാർ ചോദിക്കുന്നു. വേനൽ കനത്തതോടെ പന്പ് ഹൗസുകൂടി പണിമുടക്കിയപ്പോൾ ജനം കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. ആറു പതിറ്റാണ്ടു മുൻപ് കൊച്ചി രാജഭരണകാലത്ത് പ്രധാനമന്ത്രിയും ഗ്രാമക്ഷേമ മന്ത്രിയുമൊക്കെയായിരുന്ന തിരുവില്വാമലക്കാരനായ ടി.കെ.നായർ സ്ഥാപിച്ച 60 എച്ച് പിയുടെ മോട്ടോർ പന്പാണ് ഇവിടെ ഇപ്പോഴും പ്രവർത്തിക്കുന്നത്. രണ്ടു ഷിഫ്റ്റുകളിലായി തുടർച്ചയായി മോട്ടോർ അടിച്ചാൽ പിന്നെ നാലു ദിവസം വിശ്രമത്തിലായിരിക്കും. പഴയകാലത്തെ ഈ മോട്ടോറിന്റെ സ്പെയർ പാർട്സ് കിട്ടാനില്ലെന്നതുകൊണ്ടു തന്നെ തുടർച്ചയായി എല്ലാ ദിവസവും പന്പിംഗ് ഉണ്ടാകാറില്ല. ഈ…
Read Moreകൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ ഒന്നാം താലപ്പൊലിക്കു തുടക്കമായി
കൊടുങ്ങല്ലൂർ: ചരിത്രനഗരിയെ നാലുനാൾ ആഘോഷതിമിർപ്പിൽ ആറാടിക്കുന്ന കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ ഒന്നാം താലപ്പൊലിക്ക് ആയിരങ്ങളുടെ കാഴ്ച സമർപ്പണത്തോടെ തുടക്കമായി. ഇന്നലെ സന്ധ്യക്ക് കൊടുങ്ങല്ലൂർ ഒന്നുകുറെ ആയിരം യോഗത്തിന്റെ നേതൃത്വത്തിൽ 1001 കതിനവെടികളുടെ അകന്പടിയോടെ താലപ്പൊലിക്ക് കേളികൊട്ട് ഉയർന്നു. ഒന്നാംനാളിൽ പ്രഭാതം മുതൽ കുടുംബി സമുദായക്കാരും മല അരയന്മാരും നേർച്ചസമർപ്പണങ്ങൾ ആരംഭിച്ചു. തെക്കൻ ജില്ലകളിൽ നിന്നുള്ള കുടുംബി സമുദായക്കാർ ദേവിക്ക് വഴിപ്പാടായി ആടുകളെ സമർപ്പിച്ചപ്പോൾ മലയരയന്മാർ പാരന്പര്യ ആചാരപ്രകാരം ക്ഷേത്ര വളപ്പിലെ ആൽത്തറകളിലും ക്ഷേത്രാങ്കണത്തിലും കൂട്ടംചേർന്ന് അവിലും മലരും ശർക്കരയും പൂക്കളും അർപ്പിച്ച് പ്രത്യേക പൂജകൾ നടത്തി. രാവിലെ ആരംഭിച്ച പൂജാകർമ്മങ്ങൾ ഭക്തരുടെ നിറസാനിധ്യംകൊണ്ട് ക്ഷേത്രാങ്കണം ജനസാഗരമായി. ഒന്നാംതാലപ്പൊലി ദിനത്തിൽ പകൽ എഴുന്നള്ളിപ്പ് ഉച്ചയ്ക്ക് ഒരുമണിയോടെ ക്ഷേത്രത്തിലെ മൂലപ്രതിഷ്ഠയായ കുരുംബാമ്മയുടെ നടയിൽ നിന്നും ആരംഭിച്ചു. അഞ്ചാനകളെ അണിനിരത്തി ആരംഭിച്ച പകൽ എഴുന്നള്ളിപ്പ് വൈകിട്ട് ആറോടെ ക്ഷേത്രത്തിലെ…
Read More