“പട്ടാളം’ തീപിടിത്തം; നഷ്ടം കണക്കാക്കാനാകുന്നില്ല; പരാതിയുമായി ഫയർഫോഴ്സ് താലൂക്ക് സഭയിൽ

തൃശൂർ: പട്ടാളം മാർക്കറ്റിലെ തീപിടിത്തത്തിലുണ്ടായ നഷ്ടം എത്രയെന്ന് കടയുടമകൾക്കു പോലും കണക്കാക്കാൻ കഴിയുന്നില്ല.വാഹനങ്ങളുടെയും മറ്റും പഴയ സാധനങ്ങളും ടയറുകളും കൂട്ടിയിട്ടിരുന്നതാണ് കത്തി പോയത്. ഇവ മറിച്ചു വിൽക്കുന്നതിനുവേണ്ടിയാണ് ഇവിടെ കൊണ്ട് കൂട്ടിയിടുന്നത്. ആവശ്യക്കാർ വരുന്പോൾ അതിൽ നിന്ന് തെരഞ്ഞെടുത്ത് ഒരു വില പറഞ്ഞ് കൊടുക്കുകയാണ് പതിവ്. പഴയ വാഹനങ്ങളുടെയും മറ്റും സ്പെയർ പാർട്സുകളും ടയറുകളുമായി ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് തീയിൽ അമർന്നത്. മാർക്കറ്റിൽ തീപടർന്നത് നിയന്ത്രിക്കാൻ വൈകിയതിന്‍റെ കാരണം ഫയർഫോഴ്സ് ഇന്നു ചേർന്നതാലൂക്ക് സഭയിൽ വിശദീകരിച്ചു. മുന്നറിയിപ്പ് നൽകിയിട്ടും അധികൃതരും, വ്യാപാരികളും വേണ്ടത്ര നടപടി സ്വീകരിക്കാത്തതാണ് പ്രധാന കാരണം. ഉച്ചയോടെ തുടങ്ങി ഇന്നലെ ഉച്ചകഴിഞ്ഞ് 2.45നാണ് തീപിടിത്തതിന് തുടക്കം. ടയറുകൾക്കിടയിൽ തീപടരുന്നത് ശ്രദ്ധയിൽ പെട്ട ജോലിക്കാർ സാധനങ്ങളും ടയറുകളും എടുത്തു മാറ്റാൻ ശ്രമിച്ചപ്പോഴേക്കും തീ അടിയിൽ ശക്തമായിരുന്നു. പിന്നീട് കറുത്ത പുക ഉയരാൻ തുടങ്ങിയതോടെയാണ് തീ പിടിത്തം…

Read More

സംസ്ഥാനത്ത് എട്ടു ലക്ഷത്തിലധികം പാചകവാതക കണക്ഷനുകൾ; അഞ്ചു കിലോമീറ്ററിനുള്ളിൽ സർവീസ് ചാർജ് ഈടാക്കില്ല

തൃശൂർ: കേരളത്തിൽ എൽപിജി ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ വർധന. 3.44 കോടി ജനങ്ങളുള്ള കേരളത്തിൽ 85.2 ലക്ഷം എൽപിജി കണക്്ഷനുകളുണ്ടെന്നു ഭാരത് പെട്രോളിയം കോർപറേഷൻ മാനേജർ എൻ.പി.അരവിന്ദാക്ഷൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ജില്ലകളിലുള്ള ഉപയോഗവും 106.3 ശതമാനമായി ഉയർന്നു. തൃശൂർ ജില്ലയിൽ 8,10,266 ഉപയോക്താക്കളായി. സിലിണ്ടറുകൾ വിതരണം ചെയ്യുന്പോൾ അഞ്ചു കിലോമീറ്ററിനുള്ളിൽ സർവീസ് ചാർജ് ഈടാക്കില്ല. അഞ്ചു കിലോമീറ്റർ മുതൽ 15 കിലോമീറ്റർ വരെ 27 രൂപയും 20 കിലോമീറ്റർ വരെ 32 രൂപയുമാണ് പരമാവധി വാങ്ങിക്കാൻ അനുവാദമുള്ള സർവീസ് ചാർജ്.

Read More

തൊഴിലാളികൾക്ക് കനത്ത നഷ്ടം; ഹർത്താൽ ദിവസം ലോട്ടറി നറുക്കെടുപ്പ് മാറ്റിവയ്ക്കണം: ഐഎൻടിയുസി

ഒല്ലൂർ: ഓൾ കേരള ലോട്ടറി ഏജന്‍റസ് ആൻഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് ഐഎൻടിയുസി ഒല്ലൂർ നിയോജക മണ്ഡലം കണ്‍വൻഷൻ നടത്തി ലോട്ടറി മേഖലയിൽ ഹർത്താൽ ദിവസങ്ങളിൽ തൊഴിലാളികൾക്ക് വലിയ നഷ്ടം വരുന്നു ആയതിനാൽ ഹർത്താൽ ദിവസങ്ങളിൽ ലോട്ടറി നറുക്കെടുപ്പ് മാറ്റി വച്ച് മറ്റു ദിവസം നറുക്കെടുക്കണമെന്ന് കണ്‍വൻഷൻ ഉദ്ഘാടനം ചെയ്യത് സംസ്ഥാന ജനറൽ സെക്രട്ടറി പി. പി. ഡാന്‍റെസ് സർക്കാരിനോട് ആവശ്യപെട്ടു. ടി. എം. നന്ദകുമാർ അധ്യക്ഷത വഹിച്ചു. കണ്‍വൻഷനിൽ അനിൽ പൊറ്റേക്കാട്, ടി. എം. രാജിവ് , കെ. സി. അഭിലാഷ്, ഇ. എസ്.. അനിരുദ്ധൻ, സന്തോഷ് കുമ്മാർ സെൻ, ബാബു തോമസ്, എം. എൽ. ബേബി, ടി. എം. വർക്കി, ഗോപി വടക്കൻ, എൻ. ജി.സന്തോഷ്, കെ.എസ്. സുനിർ , ബെന്നി പറോക്കാരൻ, ജോണ്‍സണ്‍ മുളങ്ങൻ, ലിബിൻ റാഫേൽ, ഡെന്നി ആറ്റുപുറം എന്നിവർ സംസാരിച്ചു.

Read More

ശാന്തിഭവൻ പ്രവാസി മലയാളി ഫെഡറേഷനുമായി സഹകരിച്ച്  കേരളമെന്പാടും സൗജന്യ പാലിയേറ്റീവ് ആശുപത്രികൾ ആരംഭിക്കും

തൃശൂർ: ശാന്തിഭവൻ പ്രവാസി മലയാളി ഫെഡറേഷനുമായി തൃശൂർ: ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റലും അഭയം പാലിയേറ്റീവ് കെയറും പ്രവാസി മലയാളി ഫെഡറേഷനുമായി ചേർന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പാലിയേറ്റീവ് ആശുപത്രിയും പാലിയേറ്റീവ് – ഹെൽത്ത് റീജിയണൽ സെന്‍ററുകളും സ്ഥാപിക്കും. കന്യാകുമാരി ജില്ലയിലും പാലിയേറ്റീവ് ആശുപത്രി സ്ഥാപിക്കും. ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റലിന്‍റെ രണ്ടാം വാർഷിക ആഘോഷ ചടങ്ങിൽ പ്രവാസി മലയാളി ഫെഡറേഷന്‍റെ 14 ജില്ലാ പ്രതിനിധികൾക്ക് ദീപശിഖ കൈമാറികൃഷിമന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ശാന്തിഭവന്‍റെ ബില്ലുകളില്ലാത്ത 14 ആശുപത്രികളാണ് പുതുതായി തുറക്കാൻ ഒരുങ്ങുന്നത്. മരണാസന്നരായ രോഗികൾ ആശുപത്രികളിൽ നിന്നും മടക്കി അയക്കുന്പോൾ അവരെ സ്നേഹത്തോടെ സ്വീകരിക്കാനും ശുശ്രൂഷിക്കാനും ശാന്തിഭവൻ നടത്തുന്ന ശ്രമങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി സുനിൽകുമാർ പറഞ്ഞു. പ്രവാസി മലയാളികളുടെ സഹായത്തോടെ എല്ലാ ജില്ലകളിലും പാലിയേറ്റീവ് ആശുപത്രികൾ വരുന്നത് നിരവധി കിടപ്പു രോഗികൾക്ക് ആശ്വാസം പകരുമെന്നും കൃഷിമന്ത്രി പറഞ്ഞു.തൃശൂർ ആർച്ച് ബിഷപ്പ്…

Read More

ശുചിമുറി മാലിന്യം തള്ളൽ നാട്ടുകാർ കണ്ടതോടെ ലോറിഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു

ചാവക്കാട്: ശുചിമുറി മാലിന്യം തള്ളാൻ അർധരാത്രിയിൽ എത്തിയ സംഘം നാട്ടുകാർ കണ്ടതിനെ തുടർന്ന് ലോറി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. അങ്ങാടിത്താഴം കുന്നത്തുള്ളി റോഡിൽ രാത്രി 12ന് ശേഷമാണ് സംഭവം.മിനി ലോറിയിൽ പ്രത്യേകം തയാറാക്കിയ ടാങ്കിൽ നിറച്ച കക്കൂസ് മാലിന്യമായി എത്തിയ ലോറി പാടത്തിന്‍റെ വശത്തുള്ള റോഡിൽ കൂടി കടന്നു പോകുന്നത് കണ്ട സമീപവാസി ചൊവ്വല്ലൂർ തോമസ് ലൂവീസ് ലോറിയിലേക്ക് ടോർച്ച് തെളിയിച്ച് ബഹളം വയ്ക്കുകയും നാട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തു. ആളുകൾ ഓടിയെത്തുന്നതുകണ്ട മാലിന്യസംഘം ലോറി പിന്നിലേക്ക് എടുക്കുന്നതിനിടയിൽ വണ്ടി പാടത്തേക്ക് ചെരിഞ്ഞു. ഇതേത്തുടർന്ന് രണ്ടംഗ സംഘം ലോറി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് ഓടി എത്തിയ നാട്ടുകാരിൽ ചിലർ പ്രതിഷേധമായി ലോറിക്കു നേരെ അക്രമം നടത്തി. അങ്ങാടിത്താഴം ചക്കംകണ്ടം തെക്കൻ പാലയൂർ മേഖലയിൽ ശുചിമുറി മാലിന്യം തട്ടൽ ഇതിന് മുന്പും പലതവണ നടന്നിട്ടുണ്ട്. നേരത്തെ പെട്ടി…

Read More

ഹർത്താൽ സംഘർഷം: ചാലക്കുടിയിൽ 250 പേർക്കെതിരെ കേസെടുത്തു

ചാലക്കുടി: സൗത്ത് ജംഗ്ഷനിൽ ഇന്നലെ പ്രകടനം നടത്തിക്കഴിഞ്ഞിട്ടും പിരിഞ്ഞുപോകാതെ സംഘർഷമുണ്ടാക്കിയ 250 ഹർത്താലനുകൂലികൾക്കെതിരെ പോലീസ് കേസെടുത്തു. ഉച്ചയ്ക്ക് സിപിഎംകാരുടെ പ്രകടനം എത്തിയപ്പോൾ ഇരുകൂട്ടരും തമ്മിൽ സംഘർഷാവസ്ഥയുണ്ടായി. പോലീസ് ഇടപെടൽ മൂലമാണ് സംഘട്ടനം ഒഴിവായത്. കെ എസ്ആർടിസി ബസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തിയതിന് 25 ഹർത്താലനുകൂലികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.ബുധനാഴ്ച നടത്തിയ അപ്രഖ്യാപിത ഹർത്താൽ ജനങ്ങളെയും വ്യാപാരികളെയും വലച്ചു. ശബരിയുവതിപ്രവേശനത്തിൽ പ്രതിഷേധിച്ച് ഉച്ചയോടെതന്നെ കടകൾ ബലമായി അടപ്പിക്കുകയായിരുന്നു. ഹോട്ടലുകളിൽ ഉണ്ടാക്കിവച്ചിരുന്ന ഭക്ഷണം നശിപ്പിക്കേണ്ടിവന്നു. അപ്രഖ്യാപിത ഹർത്താൽ നടത്തി കടകൾ ബലമായി അടപ്പിച്ചതിൽ വ്യാപാരികൾ പ്രതിഷേധിച്ചു.

Read More

ചാലക്കുടിയിൽ അഭിഭാഷക ദന്പതികളെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

ചാലക്കുടി: ശബരിമല യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് സൗത്ത് ജംഗ്്ഷനിൽ കാർ തടഞ്ഞുനിർത്തി അഭിഭാഷക ദന്പതികളെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. പടിഞ്ഞാറെ ചാലക്കുടി മേലേത്തുകുന്നേൽ രഞ്ജിത്തി(36)നെയാണ് സിഐ ജെ. മാത്യു, എസ്ഐ വത്സകുമാർ എന്നിവർ ചേർന്ന് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരുമണിയോടെ പോലീസ് സ്റ്റേഷൻ റോഡിൽവച്ച് അഭിഭാഷക ദന്പതിമാരായ ചാലക്കുടി പുത്തുപറന്പ് ഗോപുരൻ ജോസഫ്, ഭാര്യ മേരി കാതറിൻ എന്നിവരെയാണ് ആക്രമിച്ചത്. പോലീസ് 15 പേർക്കെതിരെ കേസെടുത്തിരുന്നു.

Read More

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ ശബരിമല കർമസമിതിയുടെ പ്രതിഷേധം; ജില്ലയിൽ പലയിടത്തും കടകളടപ്പിച്ചു; സ്വരാജ് റൗണ്ടിൽ പോലീസുമായി ഉന്തും തള്ളും

സ്വന്തം ലേഖകൻമാർ തൃശൂർ: ശബരിമലയിൽ യുവതികൾ പ്രവേശിച്ച് ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തൃശൂർ നഗരത്തിൽ സ്വരാജ് റൗണ്ടിൽ നടന്ന പ്രതിഷേധപ്രകടനത്തിനിടെ പോലീസുമായി പ്രതിഷേധക്കാർ ഉന്തും തള്ളുമുണ്ടായി. നായ്ക്കനാലിൽ നിന്നാരംഭിച്ച പ്രതിഷേധപ്രകടനം സ്വരാജ് റൗണ്ട് ചുറ്റി വരുന്നതിനിടെ റൗണ്ടിലെ പലഭാഗത്തുമുണ്ടായിരുന്ന ബാരിക്കേഡുകൾ തള്ളിയിട്ടു. പാറമേക്കാവ് ജംഗ്ഷനിൽ റോഡിലെ ബാരിക്കേഡുകൾ പ്രതിഷേധക്കാർ തകർക്കാനും തള്ളിയിടാനും ശ്രമിക്കുന്നത് ഷൂട്ട് ചെയ്യാൻ ശ്രമിച്ച പോലീസ് വീഡിയോഗ്രാഫർക്കു നേരെ പ്രതിഷേധപ്രകടനക്കാർ കയ്യേറ്റത്തിന് മുതിർന്നു. പോലീസിനെ ആക്രമിക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ പോലീസുമായി ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രകടനം തെക്കേഗോപുരനടയ്ക്കു സമീപമെത്തി സ്വരാജ് റൗണ്ടിൽ കുത്തിയിരുന്ന് ഉപരോധം നടത്തി. പോലീസിവരെ നീക്കം ചെയ്തു. ഇരിങ്ങാലക്കുടയിലും വടക്കാഞ്ചേരിയിലും, മാളയിലും, ഗുരുവായൂരും കടകൾ അടപ്പിച്ചു. കൊടുങ്ങല്ലൂരിൽ ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങൾ അടപ്പിച്ചു. പ്രവർത്തകർ…

Read More

ശബരിമലയിലെ യുവതി പ്രവേശനം; നട അടച്ചത് സുപ്രീംകോടതി വിധി ലംഘനമെന്ന് മന്ത്രി കടകംപിള്ളി

ഗുരുവായൂർ: ശബരിമല തന്ത്രിക്ക് ഏകപക്ഷീയമായി നട അടയ്ക്കാൻ അധികാരമില്ല. നട അടച്ചത് സുപ്രിം കോടതി വിധിയുടെ ലംഘനമാണ്. ദേവസ്വം ബോർഡിന് തന്ത്രി മറുപടി നൽകേണ്ടി വരും. പാർഥസാരഥി ക്ഷേത്രത്തിൽ നടന്ന മലബാർ ദേവസ്വം ബോർഡിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിൽ മന്ത്രി കടകംപിള്ളി സുരേന്ദ്രൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. ദർശനത്തിനെത്തുന്നവർക്ക് പ്രവേശനം നൽകുക എന്നത് പോലീസിന്‍റെ ചുമതലയാണ്. അതാണ് പോലീസ് അവിടെ നിറവേറ്റിയത്. സത്യപ്രതിജ്ഞാവേദിയിൽ യുവമോർച്ച പ്രവർത്തകർ മന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചു. സദസിനുള്ളിൽ കടന്നുകൂടിയ യുവമോർച്ച ജില്ലാ പ്രസിഡന്‍റ് ഗോപിനാഥ്, ജില്ലാ സെക്രട്ടറി ഷൈൻ, യുവമോർച്ച ട്രഷറർ വിനിൽ എന്നിവരാണ് വേദിയിൽ കരിങ്കൊടി കാണിച്ചത്. വേദിക്ക് നൂറ് മീറ്റർ അകലെ ബിജെപി പ്രവർത്തകരായ അനിൽ മഞ്ജറന്പത്ത്, സുമേഷ് തേർളി, മനീഷ് കുളങ്ങര എന്നിവരും കരിങ്കൊടി കാണിച്ചു. പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. വേദിയിൽ കരിങ്കൊടി കാണിച്ച…

Read More

കലാഭവൻ മണിയുടെ ജന്മദിനം; സനുഷയ്ക്ക് തലചായ്ക്കാൻ വീടൊരുക്കി മണിയുടെ സുഹൃത്തുക്കളുടെ സംഘടനയായ കാസ്കേഡാ

ചാലക്കുടി: കലാഭവൻമണിയുടെ ജന്മദിനം ഭവനരഹിതയായ സനുഷയ്ക്ക് വീട് നിർമിച്ചു നല്കി സുഹൃത്തുക്കൾ ആഘോഷിച്ചു. കലാഭവൻമണിയുടെ സുഹൃത്തുക്കളുടെ സംഘടനയായ കാസ്കേഡാണ് ഏഴു ലക്ഷം രൂപ ചെലവിൽ വീടു നിർമിച്ചു നൽകിയത്. സംസ്ഥാന കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ സനുഷയ്ക്ക് താക്കോൽ കൈമാറി. ബി.ഡി.ദേവസി എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സണ്‍ ജയന്തി പ്രവീണ്‍കുമാർ, 1.5 ലക്ഷം രൂപയുടെ ചികിത്സാസഹായം വിതരണം ചെയ്തു. 150 പേർക്ക് 10 കിലോ അരി വീതം വിതരണം ചെയ്തു.സിനിമാതാരങ്ങളായ ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോണ്‍, രമേഷ് പിഷാരടി, മണികണ്ഠൻ, ജാഫർ ഇടുക്കി, കലാഭവൻ പ്രജോത്, സംവിധായകൻ സുന്ദർ ദാസ്, ഫുട്ബോൾ താരങ്ങളായ ഐ.എം.വിജയൻ, ജോപോൾ അഞ്ചേരി, കൗൺസിലർമാരായ പി.എം.ശ്രീധരൻ, വി.ഒ.പൈലപ്പൻ, ബീന ഡേവീസ് എന്നിവർ പ്രസംഗിച്ചു. പ്രസിഡന്‍റ് സി.എസ്.സുരേഷ് (വിനു) സ്വാഗതവും സെക്രട്ടറി കെ.എം.ബെന്നി നന്ദിയും പറഞ്ഞു. ക്ലബ് ഭാരവാഹികളായ എം.ജെ.സാബു, ജോയ് കട്ടാളൻ, ഡോ. ടി.പി.സുമേഷ്,…

Read More