തൃശൂർ: ലോകം മുഴുവൻ പുതുവർഷാഘോഷത്തിൽ തിമിർക്കുന്പോൾ ആൽഫ പാലിയേറ്റീവ് കെയർ ആഘോഷങ്ങളിൽനിന്നെല്ലാം മാറിനിൽക്കേണ്ടിവരുന്നവരുടെ ആഘോഷങ്ങൾക്കായി തൃശൂരിൽ വേദിയൊരുക്കുന്നു. 31ന് ഉച്ചയ്ക്കു രണ്ടുമുതൽ ആറുവരെ അയ്യന്തോൾ കർഷകനഗർ മൈതാനമാണ് രോഗങ്ങളും അപകടങ്ങളും മൂലം വീൽചെയറിലേക്കു ജീവിതം ഒതുങ്ങിയവരുടെയും ചലനശേഷി പരിമിതപ്പെട്ടവരുടെയും ഒത്തുചേരലിനും പുതുവർഷാഘോഷത്തിനും വേദിയാകുക. അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതി, സ്റ്റുഡന്റ്സ് അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ എന്നീ സംഘടനകളുടെ സഹകരണത്തോടെ ആൽഫ പാലിയേറ്റീവ് കെയറാണ് പരിപാടിക്കു നേതൃത്വം നല്‍കുന്നത്. ആൽഫയുടെ വിവിധ കേന്ദ്രങ്ങളിൽനിന്നു പരിചരണം നേടുന്നവരും സമാന വെല്ലുവിളികൾ നേരിടുന്ന, വീൽചെയറുകളിൽ കഴിയുന്ന വിവിധ ജില്ലകളിൽനിന്നുള്ളവരുമാണ് ഒത്തുചേരലിന്റെ ഭാഗമാകുക. അവർക്കൊപ്പം തങ്ങളുമുണ്ട് എന്നു സാക്ഷ്യപ്പെടുത്തുന്ന വിദ്യാർത്ഥികളടക്കമുള്ള വലിയൊരു ജനസഞ്ചയവും ചടങ്ങിനെത്തുമെന്നു ആൽഫ പാലിയേറ്റീവ് കെയർ ചെയർമാൻ കെ.എം. നൂർദീൻ പത്രസമ്മേളനത്തിൽ പറഞ്ഞു. മസ്തിഷ്കാഘാതം, സെറിബ്രൽ പാൾസി, പാർക്കിൻസോണിസം തുടങ്ങിയ വിവിധ രോഗങ്ങൾ മൂലവും അപകടങ്ങളിൽ നട്ടെല്ലിനു…
Read MoreCategory: Thrissur
ദീപ നിശാന്തിന്റെ കവിത കോപ്പിയടി വിവാദം; കൊച്ചിൻ ദേവസ്വം ബോർഡിന് കേരളവർമ കോളജ് പ്രിൻസിപ്പൽ ഇന്ന് വിശദീകരണം നൽകും
തൃശൂർ: ദീപനിശാന്തിന്റെ കോപ്പിയടി വിവാദം സംബന്ധിച്ച് തൃശൂർ ശ്രീ കേരളവർമ കോളജ് പ്രിൻസിപ്പൽ കൊച്ചിൻ ദേവസ്വം ബോർഡിന് ഇന്ന് വിശദീകരണം നൽകും. കേരളവർമ കോളജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് കവിതാ മോഷണ വിവാദത്തിലകപ്പെട്ടതിനെ തുടർന്ന് കോളജ് പ്രിൻസിപ്പലിനോട് കൊച്ചിൻ ദേവസ്വം ബോർഡ് അഭിപ്രായം തേടിയിരുന്നു. ദീപയുടെ കോപ്പിയടി വിവാദം കോളേജിന് മാനക്കേടുണ്ടാക്കിയെന്ന വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് കൊച്ചിൻ ദേവസ്വം ബോർഡ് പ്രിൻസിപ്പലിനോട് അഭിപ്രായം ആരാഞ്ഞത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് കേരളവർമ കോളജ്. കലേഷിന്റെ കവിത ദീപ നിശാന്ത് സ്വന്തം പേരിൽ അധ്യാപക സംഘടനയുടെ മാഗസിനിൽ പ്രസിദ്ധീകരിച്ചത് വിവാദമായതോടെ ദീപക്കെതിരെ വ്യാപക വിമർശനം ഉയരുകയും കോളജിന് മാനക്കേടായെന്ന് പരക്കെ അഭിപ്രായമുണ്ടാവുകയും ചെയ്തു. തൃശൂർ നഗരത്തിൽ പ്രത്യക്ഷപ്പെട്ട ദീപക്കെതിരെയുള്ള പോസ്റ്ററുകളിലും കേരളവർമയ്ക്ക് നാണക്കേടായി ദീപ എന്നതരത്തിലായിരുന്നു അധിക്ഷേപങ്ങൾ. ദീപയുടെ സർട്ടിഫക്കറ്റുകൾ വ്യാജമാണോ എന്ന് പരിശോധിക്കണമെന്നും പോസ്റ്റുകളിൽ ആവശ്യമുയർന്നിരുന്നു.…
Read Moreഓണ്‍ലൈൻ ബാലചൂഷകരുടെ കുറ്റകൃത്യങ്ങൾക്ക് തടയിടാൻ സൈബർ പട്രോളിംഗുമായി കേരള പോലീസ്
സ്വന്തം ലേഖകൻ തൃശൂർ: ഒരു കംപ്യൂട്ടറോ മൊബൈലോ കിട്ടിയാൽ അതുവഴി ലോകജാലകങ്ങൾ തുറന്ന് കുരുന്നുകളെ വരെ ചൂഷണത്തിനും പീഡനത്തിനും ഇരയാക്കുന്ന കുറ്റവാളികളെ കുടുക്കാൻ പോലീസ്. അവരുടെ സൈബർ പാതയിലൂടെയുള്ള ഓരോ നീക്കവും നിരീക്ഷിക്കാൻ കേരള പോലീസിന്റെ സ്പെഷൽ ടീമുണ്ട്. ആ സ്പെഷൽ ടീം നടത്തുന്ന സൈബർ പട്രോളിംഗുണ്ട്. ഡിജിറ്റൽ യുഗത്തിൽ സൈബർ പട്രോളിംഗുമായി കേരള പോലീസ് രംഗത്തെത്തിക്കഴിഞ്ഞു. കുട്ടികൾക്കെതിരേ നടക്കുന്ന ഓണ്‍ലൈൻ ലൈംഗികാതിക്രമങ്ങളും ചൂഷണങ്ങളും കണ്ടെത്തുന്നതിനും തടയുന്നതിനുമായി കേരള പോലീസിലെ പ്രത്യേകസംഘത്തെ നിയമിച്ചിട്ടുണ്ട്. അവരാണ് സൈബർ പട്രോളിംഗ് നടത്തുക. കേരള പോലീസ് കൗണ്ടർ ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ എന്ന പേരിലാണ് പ്രത്യേക സംഘത്തിന് കേരള പോലീസ് രൂപം നൽകിയിരിക്കുന്നത്. ഓണ്‍ലൈൻ വഴി കുട്ടികൾക്കെതിരേ നടത്തുന്ന കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് ഡിജിറ്റൽ സംവിധാനം സജ്ജീകരിക്കുക, ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുട്ടികളെ ചൂഷണം ചെയ്യുന്നത് കണ്ടെത്തുന്നതിനായി സൈബർ പട്രോളിംഗ്…
Read Moreചാവറയച്ചന്റെ നാടകം ; “അറിവിന്റെ നേർവെളിച്ചം’ ഇന്ന് അരങ്ങിലെത്തും
തൃശൂർ: ചാവറയച്ചന്റെ ഒരു നല്ല അപ്പന്റെ ചാവരുൾ എന്ന കൃതിയുടെ ശതോത്തര ജൂബിലിയുടെ ഭാഗമായി “അറിവിന്റെ നേർവെളിച്ചം’ എന്ന സാമൂഹ്യ സംഗീത നാടകം ആദ്യമായി ഇന്ന് അരങ്ങിലെത്തും. വൈകീട്ട് 6.30നു തൃശൂർ ടൗണ്‍ഹാളിലാണ് നാടകം അവതരിപ്പിക്കുകയെന്നു സിഎംഐ ദേവമാത പ്രൊവിൻഷ്യൽ ഫാ. വാൾട്ടർ തേലപ്പിള്ളി പത്രസമ്മേളനത്തിൽ പറഞ്ഞു. തൃശൂർ സിഎംഐ ദേവമാത പ്രൊവിൻസും സിഎംസി നിർമല പ്രൊവിൻസും സംയുക്തമായിട്ടാണ് നാടകാവതരണത്തിനു നേതൃത്വം നല്‍കുന്നത്. 19-ാം നൂറ്റാണ്ടിലെ നവോത്ഥാന നായകനായ വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസച്ചന്റെ കൃതിയാണ് നല്ല അപ്പന്റെ ചാവരുൾ. കുടുംബങ്ങൾ നവീകരിക്കുന്നതിനും മൂല്യങ്ങൾ പഠിപ്പിക്കുന്നതിനും എഴുതിയതാണ്. പരിയാരം സിഎസ്ആറിലെ ചാവറ ഫാമിലി കമ്യൂണിക്കേഷനാണ് നാടകം തയാറാക്കിയത്. രണ്ടര മണിക്കൂറാണ് ദൈർഘ്യം. സംഗീതവും കോമഡിയും നൃത്തവും ചേർത്താണ് കഥ പറയുന്നത്. ഫാ.വിൽസൻ തറയിൽ തിരക്കഥയും സുനി ചെറിയാൻ സംവിധാനവും നിർവഹിച്ചു. പ്രവേശനം സൗജന്യമാണ്. നാടകാവതരണത്തിന്റെ ഉദ്ഘാടനം ആർച്ച്ബിഷപ്…
Read Moreതൃശൂർ കോർപറേഷനിൽ ഡെപ്യൂട്ടി മേയർ ഒഴിവ് ; യൂത്തിനെ “ഒതുക്കാൻ’ കണ്ടംകുളത്തി
സ്വന്തംലേഖകൻ തൃശൂർ: കോർപറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനം വീണ്ടും നേടാൻ വർഗീസ് കണ്ടംകുളത്തി പാർട്ടിയിൽ പിടി മുറുക്കി. ഡെപ്യൂട്ടി മേയറായിരുന്ന സിപിഐയിലെ ബീന മുരളി രാജിവച്ചതിനെ തുടർന്നാണ് വീണ്ടും ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് നടത്തുന്നത്. ഒരു വർഷ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് ബീന മുരളി രാജിവച്ചത്. ഒരു തവണ ഡെപ്യൂട്ടി മേയറായതിനുശേഷം രാജിവച്ച കണ്ടംകുളത്തിയെ മാറ്റി യുവ കൗണ്‍സിലർമാർക്ക് അവസരം നൽകണമെന്ന് കൗണ്‍സിലർമാർക്കിടയിൽ തന്നെ അഭിപ്രായം ഉയർന്നിരുന്നു. ഇതനുസരിച്ച് പാർട്ടി നേതൃത്വത്തെ രഹസ്യമായി സമീപിക്കുകയും ചെയ്തു. വർഗീസ് കണ്ടംകുളത്തിയോടൊപ്പം നടക്കുന്ന അനൂപ് ഡേവിസ് കാടയുടെ പേരാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പറഞ്ഞ് കേട്ടിരുന്നത്. അവസാന വർഷങ്ങളായതിനാൽ അടുത്ത തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് യുവ രക്തങ്ങൾക്ക് അവസരം നൽകി കോർപറേഷൻ ഭരണം കൂടുതൽ ജനകീയമാക്കണമെന്നാണ് കൗണ്‍സിലർമാർ ആവശ്യപ്പെടുന്നത്. എന്നാൽ ഡെപ്യൂട്ടി മേയർ സ്ഥാനം വീണ്ടും നൽകണമെന്നാവശ്യപ്പെടുന്നതിനാൽ പാർട്ടിക്കും വേറെ…
Read Moreമന്ത്രി മൊയ്തീനെ കരിങ്കൊടി കാണിക്കാൻ ശ്രമം; ബിജെപി പ്രവർത്തകർ കസ്റ്റഡിയിൽ
തൃശൂർ: കൊടുങ്ങല്ലൂർ എടവിലങ്ങിൽ മന്ത്രി എ.സി. മൊയ്തീനെ കരിങ്കൊടി കാണിക്കാൻ ശ്രമം. എടവിലങ്ങിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിയെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ ബിജെപി, യുവമോർച്ച പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
Read Moreഫുട്ബോൾ താരം ഐ.എം.വിജയന്റെ സഹോദരൻ അപകടത്തിൽ മരിച്ചു; അപകടത്തെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെ മരത്തിന് കിഴടങ്ങി
തൃശൂർ: ഫുട്ബോൾ താരം ഐ.എം.വിജയന്റെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു. ചെന്പുക്കാവ് ഐനിവളപ്പിൽ മണിയുടേയും കൊച്ചമ്മുവിന്റെയും മൂത്തമകൻ കൃഷ്ണൻ (വിജു-52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തിന് തൃശൂർ വടക്കേസ്റ്റാൻഡിൽ വച്ച് വിജു സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ വിജുവിനെ ബൈക്കിൽ ഒപ്പമുണ്ടായിരുന്ന എആർ ക്യാന്പിലെ പോലീസുകാരനായ ലിഗേഷും വടക്കേ സ്റ്റാൻഡിലുണ്ടായിരുന്നവരും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നുപുലർച്ചെ ഒന്നരയോടെ മരിച്ചു. ലതയാണ് വിജുവിന്റെ ഭാര്യ. മക്കൾ: കാവ്യ കിരണ്‍, കൈലാസ് .
Read Moreശക്തനിലെ “പൊള്ളാച്ചി’ മാർക്കറ്റ് പൊളിക്കുന്നു; മതിൽകെട്ടി പാർക്കിംഗ് ഗ്രൗണ്ടാക്കും; ഗുണ്ടാപിരിവ് മുന്നൂറു രൂപ
സ്വന്തം ലേഖകൻ തൃശൂർ: ശക്തൻനഗറിലെ മൽസ്യ മാർക്കറ്റിനു മുന്നിലെ ’പൊള്ളാച്ചി മാർക്കറ്റ്’ പൊളിക്കുന്നു. മതിൽകെട്ടി സംരക്ഷിച്ച് വാഹനങ്ങൾക്കു പാർക്കു ചെയ്യാനുള്ള സ്ഥലമാക്കി മാറ്റാനാണു പരിപാടി. ഹൈക്കോടതി ഉത്തരവനുസരിച്ചാണു കൈയേറ്റ കച്ചവടക്കാരായ തമിഴ്നാട്ടുകാരെ ഒഴിപ്പിക്കുന്നത്. കൈയേറ്റങ്ങൾ പൊളിച്ചുനീക്കാൻ ജെസിബിയുമായി ഇന്നു രാവിലെ എത്തിയ കോർപറേഷൻ ഉദ്യോഗസ്ഥർക്കെതിരേ പ്രതിഷേധവുമായി തമിഴ് സ്ത്രീകൾ തടഞ്ഞു. സംഘർഷത്തിനിടയിൽ ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. സ്ഥലത്ത് എത്തിയ ഈസ്റ്റ് പോലീസ് എസ്ഐ ഇടപെട്ട് തത്കാലം ഒത്തുതീർപ്പുണ്ടാക്കി. ഉച്ചക്കു രണ്ടു മണിക്കുമുന്പേ കൈയേറ്റ കച്ചവടക്കാർ സാധനങ്ങളുമായി സ്ഥലംവിടാമെന്നാണ് ധാരണ. ഉച്ചയ്ക്കു രണ്ടിന് പോലീസ് സംരക്ഷണത്തോടെ കൈയേറ്റങ്ങൾ പൊളിച്ചുനീക്കാനാണ് കോർപറേഷന്റെ തീരുമാനം. ഇവിടെ മതിൽ കെട്ടാൻ ഇന്നുതന്നെ ജെസിബി ഉപയോഗിച്ച് ഇവിടെ തറയ്ക്കുള്ള കുഴിയെടുക്കും. ഇന്നു രാവിലെ കൈയേറ്റങ്ങൾ പൊളിക്കുമെന്നു ഏതാനും ദിവസം മുന്‍പും ഇന്നലേയും മുന്നറിയിപ്പു നൽകിയിരുന്നതാണ്. ഒഴിഞ്ഞുപോകാമെന്നു വാക്കുതന്നിരുന്നതുമാണെന്നാണ് കോർപറേഷൻ അധികൃതർ പറയുന്നത്. പച്ചക്കറി…
Read Moreതുലാവർഷം കനിഞ്ഞില്ല; മുണ്ടകൻ പാടങ്ങൾ കരിഞ്ഞുണങ്ങുന്നു; കർഷകർ ആശങ്കയിൽ
തിരുവില്വാമല: തുലാവർഷം കനിഞ്ഞില്ല, മേഖലയിലെ മുണ്ടകൻ പാടങ്ങൾ കരിഞ്ഞുണങ്ങുന്നു. പഞ്ചായത്തിലെ കുറുമങ്ങാട്ട്, പുത്തൻമാരി, മലേശമംഗലം, കിണറ്റിൻകര, ചെന്പൻകോട് പാടശേഖരങ്ങളിലെ നെൽകൃഷിയാണ് വെള്ളമില്ലാതെ വരണ്ട് കിടക്കുന്നത്. ഒന്നാംവിള പ്രളയത്തിൽ മുങ്ങുകയും രണ്ടാംവിള വരണ്ടുണങ്ങുകയും ചെയ്തതോടെ കർഷകർ ആശങ്കയിലാണ്. കുരുമങ്ങാട്ട് പാടശേഖരം കഴിഞ്ഞ 18 വർഷമായി വിത്തുൽപാദനരംഗത്ത് സജീവമായ പാടശേഖരമാണ്. ഇത്തരത്തിൽ ഒരനുഭവം ആദ്യമാണെന്ന് പാടശേഖര സമിതി ഭാരവാഹികളായ കെ. ദിവാകരനുണ്ണി, പി. രാമകൃഷ്ണൻ എന്നിവർ പറഞ്ഞു. മഴയെ മാത്രം ആശ്രയിച്ചാണ് ഇവിടത്തെ കൃഷി. സമീപത്തെ തോട്ടിൽനിന്നും കുളങ്ങളിൽനിന്നും പന്പ് ചെയ്ത് വെള്ളമെത്തിക്കുന്നുണ്ടെങ്കിലും വെള്ളം കുറഞ്ഞതോടെ വരൾച്ച പൂർണമായി. ഇതിന് പരിഹാരമായി കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് വെള്ളക്കുഴി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നിർമാണത്തിനായി കടലാസ് പണികൾ പൂർത്തിയാക്കി മന്ത്രിയുടെ അനുമതിക്കായി അയച്ചിരുന്നതാണ്. നബാർഡിന്റെ ധനസഹായം കിട്ടുമായിരുന്നിട്ടും അനുമതി ലഭിച്ചില്ലെന്ന് പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു. കർഷകർ പലതവണ ഉദ്യോഗസ്ഥരോട്…
Read Moreആശയക്കുഴപ്പത്തിൽ യാത്രക്കാരും ഡ്രൈവർമാരും; വർധിപ്പിച്ച ഓട്ടോ ടാക്സി നിരക്ക് എന്നുമുതൽ … ? മീറ്റർ കണ്വെർട്ടു ചെയ്യാതെ കൂടിയ നിരക്ക് ഈടാക്കരുതെന്ന് ലീഗൽ മെട്രോളജി വകുപ്പ്
സ്വന്തം ലേഖകൻ തൃശൂർ: വർധിപ്പിച്ച ഓട്ടോ ടാക്സി നിരക്ക് പ്രാബല്യത്തിൽ വന്നെന്ന് പറയുന്പോഴും ഇതെന്നുമുതൽ കൊടുത്തുനൽകണമെന്ന കാര്യത്തിൽ യാത്രക്കാർക്ക് ആശയക്കുഴപ്പം. ഓട്ടോറിക്ഷകളുടെ മീറ്ററുകൾ റീ സെറ്റ് ചെയ്ത ശേഷമേ കൂടിയ നിരക്ക് ഈടാക്കാൻ നിയമപ്രകാരം അനുവാദമുള്ളുവെന്നാണ് ലീഗൽ മെട്രോളജി വകുപ്പ് വ്യക്തമാക്കുന്നത്. ഓട്ടോറിക്ഷകളുടെ മിനിമം ചാർജ് 25 ഉം തുടർന്നുള്ള ഓരോ കിലോമീറ്ററിനും 13 രൂപവീതവുമാണ് ഈടാക്കുക. നിലവിൽ ഇത് 20 ഉം പത്തുമാണ്. ചാർജ് വർധന പ്രാബല്യത്തിൽ വന്നുവെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും ജില്ലാ ഓഫീസുകളിലേക്കൊന്നും ഇതിന്റെ നിർദ്ദേശമോ ഉത്തരവിന്റെ പകർപ്പോ എത്തിയിട്ടില്ല. എന്നാൽ മീറ്ററുകൾ കണ്‍വെർട്ട് ചെയ്യാനുള്ളവർക്ക് ലീഗൽ മെട്രോളജി ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ പറഞ്ഞു. തൃശൂർ കോർപറേഷൻ പരിധിയിൽ മാത്രം ഏഴായിരത്തോളം ഓട്ടോറിക്ഷകളുണ്ട്നെ്നാണ് ലീഗൽ മെട്രോളജി വകുപ്പിന്റെ കണക്ക്. ഓട്ടോ ഡ്രൈവർമാർ പറയുന്നു.. ചാർജ് വർധന പ്രാബല്യത്തിൽ വന്നുവെന്ന് പേപ്പറിൽ കണ്ടതു മാത്രമേ അറിവുള്ളു.…
Read More