ചാലക്കുടി: അതിരപ്പിള്ളിയിലേക്കുള്ള ബൈക്ക് യാത്ര യുവാക്കൾക്കു ഹരമായി മാറുന്നു. ഇതോടൊപ്പം യുവാക്കളുടെ ജീവനുകൾ നഷ്ടപ്പെടുന്നു. അതിരപ്പിള്ളിയിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ബൈക്കുകളിൽ എത്തുന്ന യുവാക്കൾ നിരവധിയാണ്. ദേശീയപാതയുടെ നിലവാരത്തിലുള്ള അതിരപ്പിള്ളി റോഡിലൂടെ ബൈക്കുകളിൽ യുവാക്കൾ പറക്കുന്നതു നിത്യേനയുള്ള കാഴ്ചയാണ്. യുവാക്കളുടെ മരണപാച്ചിൽ നാട്ടുകാർ ഭീതിയോടെയാണു നോക്കിക്കാണുന്നത്. ടീനേജ് പ്രായക്കാരാണു ബൈക്കിൽ പറക്കുന്നത്. മിക്കവാറും പത്തും ഇരുപതും പേരടങ്ങുന്ന സംഘങ്ങളായിട്ടാണ് ബൈക്കുകൾ എത്തുന്നത്. സഹയാത്രികരായി ചിലപ്പോൾ പെണ്‍കുട്ടികളെയും കാണാം. എപ്പോഴും ടൂറിസ്റ്റ് വാഹനങ്ങളുടെ തിരക്കുള്ള അതിരപ്പിള്ളി റോഡിൽ സാധാരണ വേഗതയിൽ തന്നെ പോകുന്നത് ജീവൻ കൈയിൽ പിടിച്ചാണ്. ആധുനിക ബൈക്കുകളിൽ ചീറിപ്പായുന്ന ബൈ ക്ക് യാത്രക്കാർ വാഹനങ്ങളെ മറികടന്ന് പോകുന്നത് നോക്കിനിൽക്കാൻ തന്നെ നാട്ടുകാർക്ക് ഭയമാണ്. അതിരപ്പിള്ളി റോഡിലെ വളവുകളിൽകൂടി അതിവേഗതയിൽ പായുന്പോൾ നിയന്ത്രണം വിട്ടാണ് മരണങ്ങൾ സംഭവിക്കുന്നത്. നിരവധി യുവാക്കളുടെ ജീവനുകൾ അതിരപ്പിള്ളി റോഡിൽ ഹോമിക്കപ്പെട്ടിട്ടുണ്ട്. അതിരപ്പിള്ളി…
Read MoreCategory: Thrissur
പ്രളയദുരിതാശ്വാസഫണ്ട് നൽകി ഒരു ഭിക്ഷാടകൻ “മൈ ഹാൻഡ്’ യൂ ട്യൂബിൽ വൈറലാകുന്നു
തൃശൂർ: പ്രളയദുരിതാശ്വാസത്തിലേക്ക് ഭിക്ഷാടകൻ പോലും സഹായം നൽകുന്ന നൻമ നിറഞ്ഞ കാഴ്ചയുമായി ഒരു ഹ്രസ്വചിത്രം. മൈ ഹാൻഡ് എന്ന് പേരിട്ടിരിക്കുന്ന ഒന്പതുമിനുറ്റോളം മാത്രം ദൈർഘ്യമുള്ള കൊച്ചുചിത്രം നൻമവറ്റിയിട്ടില്ലാത്ത മനുഷ്യമനസിലേക്കുള്ള ഒരു യാത്രയാണ്. ലിയാന്റോ എന്ന പുതുമുഖ സംവിധായകനാണ് മൈ ഹാൻഡ് എന്ന ചിത്രം കഥയും തിരക്കഥയുമൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത്. കൈപ്പറന്പ് പുത്തൂർ വാഴപ്പിള്ളി ലിയാന്റോയുടെ ആദ്യ സംരംഭമാണിത്. നാടുനീളെ നടന്ന് ഭിക്ഷയെടുക്കുന്ന രഘു എന്നയാൾ തനിക്ക് ഭിക്ഷയെടുത്തു കിട്ടിയതിൽ ഒരു പങ്ക് ദുരിതാശ്വാസ ഫണ്ടിലേക്കും പ്രളയാനന്തര കേരളത്തെ പടുത്തുയർത്താനും നൽകുന്നതാണ് ചിത്രത്തിന്റെ കഥ. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയൊരു സന്ദേശം പകർന്നുനൽകാൻ ഈ ചിത്രത്തിന് സാധിക്കുന്നു. യദു ഗണേഷാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നിഖിൽ ഡേവിസ് ഛായാഗ്രഹണം നിർവഹിച്ചു. ടി.പി.സ്വീറ്റ്സണ്‍, ജോമോൻ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. യൂ ട്യൂബിൽ റിലീസ് ചെയ്ത മൈ ഹാൻഡ്…
Read Moreസാഹസികമായി നടത്തിയ പരിശോധന! രണ്ടുകൈ വനാന്തരഭാഗത്ത് വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു
ചാലക്കുടി: എക്സൈസ് റേഞ്ചും കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനും സംയുക്തമായി രണ്ടുകൈവനത്തിൽ സാഹസികമായി നടത്തിയ പരിശോധനയിൽ ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. മരുതകുഴി ഡിപ്പോയുടെ ഉദേശം നാലുകിലോമീറ്റർl തെക്കുഭാഗത്ത് ഉൾവനത്തിൽനിന്നും 600 ലിറ്റർ വാഷ് കണ്ടെത്തി കേസെടുത്തു. ചാലക്കുടി റേഞ്ച് ഇൻസ്പെക്ടർ എ. രാധാകൃഷ്ണൻ ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ പി.ഐ. റഷീദിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ സുമേഷ്, ജയൻ, സിഇഒമാരായ ഷാജു പെരേപ്പാടൻ, ജോയൽ, തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടീം അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ ജെയ്സൻ ജോസ്, വനിത കോണ്‍സ്റ്റബിൾ ഇ.ഒ. രജിത, ഫോറസ്റ്റ് ഉദ്യോഗസ്ഥൻമാരായ രതീഷ്, റോഷി ചന്ദ്രൻ, ലതീഷ്, ദിവാകരൻ, അന്പാടി കണ്ണൻ എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
Read Moreസർക്കാരും ഉറ്റവരും കൈയൊഴിഞ്ഞു; പ്രളയത്തിൽ വീട് നഷ്ടപ്പെട്ട വൃദ്ധസഹോദരങ്ങൾ അനാഥാലയത്തിൽ
പുതുക്കാട് : വരന്തരപ്പിള്ളി നന്തിപുലം നടത്തോടൻ വീട്ടിൽ വൃദ്ധരായ രാമുവും രണ്ടു സഹോദരിമാരുമാണ് പ്രളയത്തിൽ വീട് തകർന്നതോടെ തല ചായ്ക്കാൻ ഇടമില്ലാതെ അനാഥാലയത്തിൽ അഭയം തേടിയത്. സർക്കാരും ഉറ്റവരും കൈയ്യൊഴിഞ്ഞപ്പോൾ ഇവർക്കു മറ്റു വഴിയില്ലായിരുന്നു. രാമുവും (82), സഹോദരിമാരായ തങ്ക (79), അമ്മിണി (64) ഇവർ മൂന്നുപേരും അവിവാഹിതരാണ്. പ്രായാധിക്യത്താലുള്ള അസുഖങ്ങളാൽ വലയുന്ന മൂവർക്കും പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഓർമക്കുറവുള്ള രാമുവിനും സംസാരശേഷിയില്ലാത്ത അമ്മിണിക്കും ഏക തുണ അവശയായ തങ്കയാണ്. മൂന്നുപേരും ജനിച്ചുവളർന്ന ഓടിട്ട വീടാണ് പ്രളയത്തിൽ പൂർണമായും തകർന്നു വീണത്. കാലങ്ങളായി ഇവർ സ്വരുക്കൂട്ടിവച്ചതെല്ലാം പ്രളയം കവർന്നു. ദുരിതാശ്വാസ ക്യാന്പുകളിൽ മാറിമാറി കഴിഞ്ഞിരുന്ന ഇവർ ക്യാന്പുകൾ പിരിച്ചുവിട്ടതോടെ അനാഥരാകുകയായിരുന്നു. പുനരധിവസിപ്പിക്കാൻ ബാധ്യസ്ഥരായ സർക്കാരും സംരക്ഷിക്കാൻ തയ്യാറാകാത്ത ബന്ധുക്കളും ഇവർക്കുനേരെ കണ്ണടച്ചപ്പോൾ സമീപത്തെ വായനശാല പ്രവർത്തകരാണു തുണയായത്. നന്തിപുലം വില്ലേജ് ഓഫീസറുടെ സഹായത്തോടെ വായനശാല പ്രവർത്തകർ…
Read Moreവടക്കാഞ്ചേരിയിൽ റെയിൽവേ പാളം ദുർബലാവസ്ഥയിൽ; വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം കണ്ട കാഴ്ച ഞെട്ടിക്കുന്നത്
വടക്കാഞ്ചേരി: പാളത്തിൽ അറ്റകുറ്റപ്പണികൾ ഇടതടവില്ലാതെ നടക്കുന്പോഴും ദുരന്തസാധ്യതകൾ തീർത്ത് പാളങ്ങൾ. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള റെയിൽവേ പാളം കാലപ്പഴക്കം മൂലം അതീവ ദുർബലാവസ്ഥയിലായി. പാളമാകെ തേഞ്ഞ് ഇല്ലാതായി വിള്ളൽ വീണ നിലയിലാണ്. റെയിൽവേ ഉദ്യോഗസ്ഥരുടെ നിരന്തരം നിരീക്ഷണമുള്ള സ്ഥലത്താണ് ദുർബലാവസ്ഥയിലായ പാളം സ്ഥിതിചെയ്യുന്നത്. മീറ്ററുകൾ ദൂരം ചുളുങ്ങിയ നിലയിലാണ്. അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടു.
Read More“മറക്കില്ലൊരിക്കലും ഈ ഓട്ടോക്കാരനെ’; കളഞ്ഞുകിട്ടിയ പഴ്സ് ഉടമസ്ഥനെ കണ്ട് തിരികെ നൽകി ഓട്ടോക്കാരൻ; സുനിലിനെ അഭിനന്ദിച്ച് നാട്ടുകാരും സുഹൃത്തുക്കളും
ഗുരുവായൂർ: റോഡിൽ നിന്നു ലഭിച്ച പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പഴ്സ് 11 കിലോമീറ്റർ അകലെയുള്ള ഉടമയെ കണ്ടെത്തി തിരിച്ച് നല്കി ഓട്ടോഡ്രൈവർ മാതൃകയായി. മമ്മിയൂർ ക്ഷേത്രത്തിനടുത്ത് ഓട്ടോറിക്ഷ ഓടിക്കുന്ന കോട്ടപ്പടി കോലേഴിപറന്പിൽ സുനിലാണ് വിലാസം നോക്കി ഉടമയെ കണ്ടെത്തി പഴ്സ് തിരിച്ചു നല്‍കിയത്. പുന്നയൂർക്കുളം ആൽത്തറ കളത്തിൽ അനീഷിന്റെ പഴ്സാണ് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്. പണം, എടിഎം കാർഡ്, ലൈസൻസ്, ആധാർ തുടങ്ങിയ രേഖകളാണ് പഴ്സിൽ ഉണ്ടായിരുന്നത്. ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്പോഴാണ് പഴ്സ് നഷ്ടപ്പെട്ടത്. മമ്മിയൂർ ക്ഷേത്രത്തിന് മുന്നിൽ നിന്നാണ് സുനിലിന് പഴ്സ് ലഭിക്കുന്നത്. പഴ്സിൽ മൊബൈൽഫോണ്‍ നന്പർ ഇല്ലാതിരുന്നതിനാൽ ലൈസൻസിലെ വിലാസം അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. പഴ്സ് തിരിച്ച് കിട്ടില്ലെന്ന് കരുതി രേഖകളുടെ പകർപ്പ് എടുക്കാനുള്ള തയാറെടുപ്പിലായിരുന്നു അനീഷ്. പഴ്സ് തിരിച്ചു നല്കിയ സുനിലിനെ നാട്ടുകാരും സുഹൃത്തുക്കളും അഭിനന്ദിച്ചു.
Read Moreഎടിഎം കവർച്ച: വൻ ആസൂത്രിതമെന്ന് പോലീസ്; കാണാതായ ബംഗാളികൾക്ക് കേസുമായി ബന്ധമില്ലെന്ന്
‘കോട്ടയം: തൃശൂർ, എറണാകുളം ജില്ലകളിലെ എടിഎം കവർച്ചയും കോട്ടയം ജില്ലയിലെ കവർച്ചാ ശ്രമവും വൻ ആസൂത്രിതമെന്ന്് പോലീസ്. വിവിധ സ്ഥലങ്ങളിൽ ആഴ്ചകളോളം താമസിച്ച് കവർച്ച നടത്തേണ്ട സ്ഥലത്തെ രേഖാചിത്രം അടക്കം എല്ലാം തയാറാക്കിയ ശേഷമായിരുന്നു ഓപ്പറേഷൻ എന്നാണ് പോലീസിന്റെ നിഗമനം. കവർച്ചക്കാർ രണ്ടോ മൂന്നോ സ്ഥലത്ത് തന്പടിച്ചാണ് എത്തിയതെന്നും കരുതുന്നു. മണിപ്പുഴയിൽ നിന്ന് പിക്കപ്പ് വാൻ മോഷ്ടിച്ച് പോകുന്നത് മൂന്നു പേരാണ്. എന്നാൽ കവർച്ച നടത്തിയത് ഏഴു പേരാണ് എന്നാണ് ഇതുവരെ ലഭിച്ച വിവരങ്ങളിൽ നിന്ന് വ്യക്തമായത്. അതായത് ബാക്കി നാലു പേർ കോട്ടയത്തിനും ചാലക്കുടിക്കും മധ്യേ പലയിടത്തു നിന്ന് കയറിയതാണെന്ന്് വ്യക്തം. ഇവരൊക്കെ ആഴ്ചകളായി അതാത് സ്ഥലങ്ങളിൽ വന്ന് താമസിക്കുന്നവരായിരിക്കാം. മുൻപ് ആലപ്പുഴയിൽ നടന്ന എടിഎം കവർച്ചാ കേസിൽ പ്രതികൾ ആഴ്ചകൾക്കു മുൻപേ വന്ന് താമസിച്ചിരുന്നുവെന്ന് വ്യക്തമായിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് ഇപ്പോഴത്തെ അന്വേഷണവും നീങ്ങുന്നത്.…
Read Moreകെ.സുധാകരന്റെ നിലപാടല്ല പാർട്ടിയുടേത്; ശബരിമലയിലേക്ക് വരുന്ന സ്ത്രീകളെ തടയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
സ്വന്തം ലേഖകൻ തൃശൂർ: ശബരിമലയിലേക്ക് വരുന്ന യുവതികളെ തടയില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടി അത്തരത്തിലൊരു തീരുമാനമെടുത്തിട്ടില്ല. കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ അത്തരത്തിൽ പറഞ്ഞിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന് അത് പാർട്ടി തീരുമാനമല്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഡിസിസി ഓഫീസിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളെ നടക്കുന്ന സമരത്തിൽ സുധാകരൻ പങ്കെടുക്കുന്നത് പാർട്ടി തീരുമാനമനുസരിച്ചു തന്നെയാണ്. അതിൽ പല കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കുന്നുണ്ട്. കോണ്‍ഗ്രസ് നടത്തിവരുന്ന ദിശ എന്ന പരിപാടിയുമായി സഹകരിച്ചുപോകുന്നതിനാലാണ് താൻ പങ്കെടുക്കാത്തതെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞപ്പോൾ, അങ്ങനെയല്ല കൊടിക്കുന്നേൽ സുരേഷും നാളത്തെ സമരത്തിൽ പങ്കെടുക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. പല യുവതികളും ശബരിമലയിലേക്ക് വരാൻ തയ്യാറെടുക്കുന്നത് ശ്രദ്ധയിൽ പെടുത്തിയപ്പോൾ, യുവതികൾ പരമാവധി ശബരിമലയിലേക്ക് വരരുതെന്നാണ് കോണ്‍ഗ്രസിന് പറയാനുള്ളത്. പാർട്ടി വിശ്വാസികൾക്കൊപ്പമാണെന്നും മുല്ലപ്പള്ളി ആവർത്തിച്ചു. ശബരിമലയെ കലാപ ഭൂമിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കരുതെന്നും…
Read Moreനാട്ടുകാർ കൈത്താങ്ങായിട്ടും വിനീഷിനു സ്പെയിനെന്ന സ്വപ്നം യാഥാർഥ്യമായില്ല
പുന്നംപറന്പ്: ഭിന്നശേഷിക്കാരനായ ദേശീയ കായികതാരം എം.ആർ. വിനീഷിനു സ്പെയിനെന്ന സ്വപ്നം സാക്ഷാത്കരിക്കാനായില്ല. കഴിഞ്ഞ മാസം സ്പെയിനിൽ നടന്ന സെറിബ്രൽ പാൾസി ബാധിച്ചവരുടെ ഷോട്ട്പുട്ടിൽ പങ്കെടുക്കാനാകാഞ്ഞതാണ് തെക്കുംകര വീരോലിപ്പാടം മധുപ്പിള്ളി വീട്ടിൽ രാമൻ -നളിനി ദന്പതികളുടെ മകനെ നിരാശനാക്കിയത്. കഴിഞ്ഞ കാലഘട്ടങ്ങളിൽ സംസ്ഥാന-ദേശീയ തലങ്ങളിൽ നിരവധി മെഡലുകൾ നേടിയ താരമാണ് വിനീഷ്. വോളിബോൾ, ഷോട്ട്പുട്ട്, ജാവലിൻത്രോ, ഓട്ടം, ക്രിക്കറ്റ് എന്നിവയിലാണ് വിനീഷ് സ്വർണം, വെള്ളി, വെങ്കലം എന്നീ മെഡലുകൾ നേടിയത്. മത്സരങ്ങൾക്കായി സ്പെയിനിലേക്ക് പോകാൻ രണ്ട ു ലക്ഷത്തോളം രൂപ കണ്ടെത്താൻ കഴിയാതെ കഷ്ടപ്പെടുന്ന സമയത്തായിരുന്നു വിഷയം അനിൽ അക്കര എംഎൽഎയുടെ ശ്രദ്ധയിൽപെട്ടത്. ഉടൻതന്നെ എംഎൽഎയുടെ നേതൃത്വത്തിൽ തെക്കുംകര പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പി.ജെ. രാജു, മുൻ പഞ്ചായത്ത് പ്രസിഡന്റ് സുനിൽ ജേക്കബ്, സ്ഥിരംസമിതി അധ്യക്ഷൻ ഇ.എൻ. ശശി എന്നിവർചേർന്ന് ആവശ്യത്തിനു ഫണ്ടു സ്വരൂപിച്ചെങ്കിലും സ്പെയിനിലേക്കുള്ള യാത്ര തടസപ്പെടുകയായിരുന്നു.…
Read Moreറഫാൽ അഴിമതി ; സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് പി.സി. ചാക്കോ
തൃശൂര്‍: രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ റഫാല്‍ അഴിമതി സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പി.സി. ചാക്കോ. തൃശൂര്‍ സ്പീഡ് പോസ്റ്റ് ഓഫീസിലേക്കു കോണ്‍ഗ്രസ് നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ സംരക്ഷിക്കാനല്ല മോദിയുടെ ശ്രമം. റഫാല്‍ അഴിമതിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി രാജിവയ്ക്കണം. സഭയില്‍ ഒരു ലോക്പാല്‍ ബില്‍ പാസാക്കിയിട്ടു നാലര വര്‍ഷം പിന്നിട്ടെന്നും വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കലിനെ ഒഴിവാക്കിയാണ് കരാര്‍ അനില്‍ അംബാനിക്കു നല്‍കിയതെന്നും പി.സി. ചാക്കോ പറഞ്ഞു. പെട്രോള്‍ വിലവര്‍ധനയില്‍ അഴിമതിയുണ്ടെന്നും പി.സി. ചാക്കോ ആരോപിച്ചു. ബ്രൂവറി – ഡിസ്റ്റിലറി വിഷയത്തില്‍ സര്‍ക്കാര്‍ പിടിക്കപ്പെട്ടപ്പോള്‍ പിന്മാറിയതാണെന്നും ശബരിമലയിലെ വിശ്വാസങ്ങളില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ലെന്നും പി.സി. ചാക്കോ കൂട്ടിച്ചേര്‍ത്തു. തെക്കേഗോപുരനടയില്നിന്നും ആരംഭിച്ച മാര്‍ച്ചിനു ഡിസിസി പ്രസിഡന്റ് ടി.എന്‍. പ്രതാപന് നേതൃത്വം നല്കി. തേറമ്പില്‍ രാമകൃഷ്ണന്,…
Read More