ചെങ്ങാലൂർ മാട്ടുമലയിൽ കുന്നിടിച്ച് മണ്ണ് കടത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു; രണ്ട് വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു

ചെങ്ങാലൂർ: മാട്ടുമലയിൽ കുന്നിടിച്ച് മണ്ണ് കടത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.സ്വകാര്യവ്യക്തിയുടെ ക്രഷറിനോട് ചേർന്നുള്ള സ്ഥലത്ത് മാസങ്ങൾക്ക് മുൻപ് കുന്നിടിച്ച് കൂട്ടിയിട്ടിരുന്ന മണ്ണാണ് കടത്താൻ ശ്രമിച്ചത്.മണ്ണെടുത്തിരുന്ന ജെസിബിയും ടിപ്പർ ലോറിയും നാട്ടുകാർ തടഞ്ഞ് പോലീസിൽ ഏൽപ്പിച്ചു. അനധികൃതമായി കുന്നിടിച്ചതിനെതിരെ നാട്ടുകാർ നൽകിയ പരാതിയിൽ വില്ലേജ് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.സ്റ്റോപ്പ് മെമ്മോ നൽകിയതിനെ തുടർന്ന് അന്ന് കൂട്ടിയിട്ടിരുന്ന മണ്ണാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് കടത്താൻ ശ്രമിച്ചത്. പ്രളയത്തിൽ മാട്ടുമലയുടെ ചില ഭാഗങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. മലയുടെ പലഭാഗങ്ങളിൽ നടക്കുന്ന അനധികൃത കുന്നിടിച്ചലും മണ്ണെടുപ്പുമാണ് മണ്ണിടിച്ചലിന് കാരണമാകുന്നതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകർ ആരോപിച്ചു.മാട്ടുമലയിൽ പ്രവർത്തനം നിലച്ച കരിങ്കൽ ക്വാറികളിൽ വെള്ളം കെട്ടിനിൽക്കുന്നതും ഇപ്പോൾ നടക്കുന്ന കുന്നിടിച്ചലും ഉരുൾപ്പൊട്ടലുണ്ടാകാൻ കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. രാവും പകലുമില്ലാതെ നടക്കുന്ന അനധികൃത മണ്ണെടുപ്പ് തടയണമെന്നും, ഇവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും പരിഷത്ത് പ്രവർത്തകരായ പി.എൻ.ഷിനോയ്, വി.ആർ.രബീഷ്,…

Read More

ജർമൻ സാങ്കേതിക വിദ്യയിൽ നിർമിച്ച രാജ്യത്തെ ആദ്യത്തെ വീട്! പ്രീ ഫാബ്രിക്കേറ്റഡ് വീട്ടിൽ താമസമാരംഭിച്ചു

പുല്ലൂർ: ജർമൻ സാങ്കേതിക വിദ്യയിൽ നിർമിച്ച രാജ്യത്തെ ആദ്യത്തെ പ്രീ ഫാബ്രിക്കേറ്റഡ് വീട്, പ്രളയത്തിൽ വീടുതകർന്ന പുല്ലൂർ കൊളത്തൂ പറന്പിൽ ചന്ദ്രൻ-ശാരദ ദന്പതികൾക്കു സ്വന്തം. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേ ഷൻ വീട് സ്ഥാപിച്ചത്. അവസാനഘട്ട മിനുക്കുപണികൾ പൂർത്തിയാക്കി വീടിന്‍റെ പാലുകാച്ചൽ ചടങ്ങ് നടത്തി. തുടർന്ന് യൂറോപ്യൻ ശൈലിയിൽ നിർമിച്ച എല്ലാ പ്രകൃതി ദുരന്തങ്ങളെയും അതിജീവിക്കാൻ ശേഷിയുള്ള വീട്ടിൽ താമസം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപ്പിള്ളിയും ബന്ധുക്കളും അയൽവാസികളും ഫൗണ്ടേ ഷൻ പ്രവർത്തകരുമടക്കം 50 ഓളം പേർ ചടങ്ങിൽ പങ്കെടുത്തു. അടിത്തറയുടെ നിർമാണം അടക്കം പത്തു ലക്ഷത്തോളം ചെലവുവന്ന വീട്്്് സൗജന്യമായാണു നിർമിച്ചുനൽകിയത്.

Read More

പ്രളയം തകർത്ത വീട്ടിൽ ദുരിതത്തിൽ കൊച്ചുറാണിയും കുടുംബവും; യാതൊരു സഹായവും നല്‍കാതെ അധികൃതര്‍

ചാലക്കുടി: പ്രളയത്തിൽ തകർന്ന വീടിന്‍റെ ബാക്കിയായ ഷീറ്റിനു താഴെ കൊച്ചുറാണിയും രോഗിയായ ഭർത്താവും കാറ്റിനേയും മഴയേയും സഹിച്ചുകഴിഞ്ഞുകൂടുന്നു. ചാലക്കുടി കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള കനാൽ ചേരിയിലാണ് ഈ ദുരിതക്കാഴ്ച. മഞ്ഞതോപ്പ് ജെയിംസും ഭാര്യ കൊച്ചുറാണിയുമാണ് ഈ ഷെഡിനകത്ത് കഴിച്ചുകൂടുന്നത്. പ്രളയത്തിൽ വീടിന്‍റെ ചുമരെല്ലാം ഇടിഞ്ഞുവീണു. വീടു മേഞ്ഞിരുന്ന ഷീറ്റും, ഒരു കക്കൂസ് മുറിയും മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. പ്രളയത്തെ തുടർന്ന് ദുരിതാശ്വാസക്യാന്പിലേക്ക് പോയ റാണിയും ഭർത്താവും തിരിച്ചെത്തിയപ്പോൾ പ്രളയത്തിൽ തകർന്നുകിടക്കുന്ന വീടാണ് കണ്ടത്. വീടുകളിൽ അടുക്കള ജോലിചെയ്തു ജീവിക്കുന്ന റാണിക്ക് തന്‍റെ കൊച്ചു കൂര പണിയാൻ യാതൊരു മാർഗവുമില്ല. പ്രളയത്തിനുശേഷം വീട് തകർന്നുകിടക്കുന്ന വിവരം അധികൃതരെ അറിയിച്ചുവെങ്കിലും യാതൊരു സഹായവും ലഭിച്ചില്ല. വീട്ടിൽ ഭക്ഷണം ഉണ്ടാക്കി കഴിക്കുവാൻ കഴിയുന്നില്ല. എന്തിനേറെ വസ്ത്രം മാറാൻ വീടിന് ഒരു മറപോലുമില്ല. തുറസായി കിടക്കുന്ന ഷെഡിനു താഴെയാണ് റാണിയും രോഗിയായ ഭർത്താവും…

Read More

ഇന്നാണ് ആശങ്ക ഞായർ! ആദ്യം റെഡ് അലെർട്ടും പിന്നീട് യെല്ലോ അലെർട്ടും; ആശങ്ക വിട്ടൊഴിയാതെ തൃശൂരിലെ ജനങ്ങള്‍

തൃശൂർ: ഇന്നാണ് ആശങ്ക ഞായർ. മഹാപ്രളയത്തിനുശേഷം വീണ്ടും തീവ്രമഴയെത്തുമെന്ന മുന്നറിയിപ്പും കാലാവസ്ഥാ പ്രവചനവും യെല്ലോ അലെർട്ടും എല്ലാം ചേർന്ന് ഇന്നത്തെ ഞായറിനെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. ആദ്യം റെഡ് അലെർട്ടും പിന്നീട് യെല്ലോ അലെർട്ടും പ്രഖ്യാപിക്കപ്പെട്ട തൃശൂരിൽ കനത്ത മഴ ഇപ്പോൾ അനുഭവപ്പെടുന്നില്ലെങ്കിലും ജനങ്ങൾക്ക് ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല. കഴിഞ്ഞുപോയ മഹാപ്രളയത്തിലും അവസ്ഥ ഇതുതന്നെയായിരുന്നുവെന്നും മറ്റെല്ലായിടത്തേയും മഴ കഴിഞ്ഞപ്പോഴാണ് തൃശൂരിൽ മഴ കനത്തതും സംസ്ഥാനത്തെ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച ജില്ലകളിലൊന്നായി തൃശൂർ മാറിയതും. കഴിഞ്ഞ ദിവസം ചാലക്കുടിയിൽ വീശിയടിച്ച ചുഴലിക്കാറ്റും തൃശൂർ നഗരത്തിലടക്കം പെയ്ത കനത്ത മഴയും ആശങ്കകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ജാഗ്രതാ നിർദേശങ്ങൾ നൽകുന്നതോടൊപ്പം എല്ലാം നേരിടാൻ സജ്ജമാണെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. മുൻകരുതലുകൾ എല്ലായിടത്തും കൈക്കൊണ്ടിട്ടുണ്ട്. ജില്ലയിലെ ഡാമുകൾ മിക്കതും തുറന്നിട്ടുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ ജനങ്ങൾക്കു ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആശങ്കയുടെ ആവശ്യമില്ലെന്ന് അധികൃതർ ആവർത്തിക്കുന്നു…

Read More

ആശങ്കയുടെ  ഞായർ;  റെഡ് അലേർട്ടും പിന്നെ യല്ലോ അലേർട്ടും പ്രഖ്യാപിച്ചതോടെ തൃശൂരിലെ ജനം ഭീതിയിൽ; ആശങ്ക പെടേണ്ടതില്ലെന്ന് അധികൃതർ

തൃശൂർ: നാളെയാണ് ആശങ്ക ഞായർ. മഹാപ്രളയത്തിനു ശേഷം വീണ്ടും തീവ്രമഴയെത്തുമെന്ന മുന്നറിയിപ്പും കാലാവസ്ഥാ പ്രവചനവും യെല്ലോ അലെർട്ടും എല്ലാം ചേർന്ന് നാളത്തെ ഞായറിനെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. ആദ്യം റെഡ് അലെർട്ടും പിന്നീട് യെല്ലോ അലെർട്ടും പ്രഖ്യാപിക്കപ്പെട്ട തൃശൂരിൽ കനത്ത മഴ ഇപ്പോൾ അനുഭവപ്പെടുന്നില്ലെങ്കിലും ജനങ്ങൾക്ക് ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല. കഴിഞ്ഞുപോയ മഹാപ്രളയത്തിലും അവസ്ഥ ഇതു തന്നെയായിരുന്നുവെന്നും മറ്റെല്ലായിടത്തേയും മഴ കഴിഞ്ഞപ്പോഴാണ് തൃശൂരിൽ മഴ കനത്തതും സംസ്ഥാനത്തെ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച ജില്ലകളിലൊന്നായി തൃശൂർ മാറിയതും.ജില്ലയിൽ കഴിഞ്ഞ ദിവസം ചാലക്കുടിയിൽ വീശിയടിച്ച ചുഴലിക്കാറ്റും തൃശൂർ നഗരത്തിലടക്കം പെയ്ത കനത്ത മഴയും ആശങ്കകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുന്നതോടൊപ്പം എല്ലാം നേരിടാൻ സജ്ജമാണെന്നും ജില്ല ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. മുൻകരുതലുകൾ എല്ലായിടത്തും കൈക്കൊണ്ടിട്ടുണ്ട്. ജില്ലയിലെ ഡാമുകൾ മിക്കതും തുറന്നിട്ടുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ആശങ്കയുടെ ആവശ്യമില്ലെന്ന്…

Read More

കുടുംബശ്രീയുടെ ചായക്കട കത്തിയ സംഭവം; അയൽവാസിയുടെ ഭീഷണി ഉണ്ടായിരുന്നതായി മൊഴി

കൊപ്രക്കളം : ചെന്ത്രാപ്പിന്നി കണ്ണനാംകുളത്ത് കുടുംബശ്രീയുടെ ചായക്കട കത്തി നശിച്ച സംഭവത്തിൽ പരിസരവാസി കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി കുടുംബശ്രീ പ്രവർത്തകർ പറഞ്ഞു. കയ്പമംഗലം പോലീസിനു നൽകിയ മൊഴിയിലാണ് കുടുംബശ്രീ പ്രവർത്തകയായ സീനത്ത് മൊഴി നൽകിയത്. എടത്തിരുത്തി ഏഴാം വാർഡിലെ കൃഷ്ണകൃപ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ചായക്കടയാണ് ഇന്നലെ പുലർച്ചെ അഞ്ചോടെ കത്തിനശിച്ചത്. ചായക്കട തുറക്കാനെത്തിയ സീനത്താണ് പള്ളിപ്പറന്പിലാണ് കട കത്തിയ നിലയിൽ കണ്ടത്. ഓല കൊണ്ട് കെട്ടിയുണ്ടാക്കിയ കടയുടെ മുൻവശത്തെ ടർപോളിൻ പൂർണ്ണമായും കത്തി നശിച്ചു. കടക്കുള്ളിലുണ്ടായിരുന്ന കസേരയും, ബിസ്ക്കറ്റുകളും, 15 കുപ്പി സോഡ, 250 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പരിസരവാസി കട കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്ന് സീനത്ത് ആരോപിച്ചു.സംഭവവുമായി ബന്ധപ്പെട്ട് വിരലടയാള വിദഗ്ദ്ധർ ഉൾപ്പടെ സംഭവ സ്ഥലത്തെത്തി പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

വിദ്യാഭ്യാസ വകുപ്പിന്‍റെ വെല്ലുവിളി വീണ്ടും;  ഞായറാഴ്ച വിദ്യാർഥികൾക്കു പരിശീലന ക്യാന്പ്

തൃശൂർ: വിദ്യാഭ്യാസ വകുപ്പിന്‍റെ ഐടി അറ്റ് സ്കൂൾ വിഭാഗം അധ്യാപകർക്കും വിദ്യാർഥികൾക്കുമായി പരിശീലന പരിപാടി വീണ്ടും ഞായറാഴ്ച നടത്തുന്നു. സ്കൂളുകളിൽ നടപ്പാക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ഭാഗമായുള്ള ഉപജില്ലാ പരിശീലന ക്യാന്പാണ് ഇന്നും നാളെയുമായി സ്കൂളുകളിൽ നടത്തുന്നത്. കഴിഞ്ഞ അധ്യയനവർഷവും ഐടി അറ്റ് സ്കൂളിന്‍റെ ഞായറാഴ്ച പരിപാടി വിവാദമായിരുന്നു. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഞായറാഴ്ചകളിൽ ആരാധനകളിലും മതബോധന ക്ലാസുകളിലും പങ്കെടുക്കേണ്ടത് ഇല്ലാതാക്കുന്ന രീതിയിലാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ഇത്തരം നീക്കം. നേരത്തെ ഇത്തരത്തിൽ ഞായറാഴ്ചകളിൽ പരിശീലന പരിപാടി സംഘടിപ്പിക്കാനുള്ള നീക്കം ശക്തമായ എതിർപ്പിനെതുടർന്ന് മാറ്റിവച്ചിരുന്നു. എന്നാൽ, ഇത്തവണയും മനപ്പൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥർ ഞായറാഴ്ചയിൽതന്നെ പരിശീലന പരിപാടി വച്ചിരിക്കുകയാണ്. നാളെ തൃശൂർ ഉൾപ്പെടെ പല രൂപതകളിലും മതബോധന അർധവാർഷിക പരീക്ഷകളും നടത്തുന്നുണ്ട്. കുട്ടികൾ ക്യാന്പിൽ പങ്കെടുക്കാൻ പോയാൽ മതബോധന പരീക്ഷ എഴുതാൻ പറ്റാതാകും. ഞായറാഴ്ചകളിൽ…

Read More

പാലിയേക്കര ടോൾ പ്ലാസയിൽ ക്യൂ നീണ്ടാലും ടോൾ ഈടാക്കും; ആറുവർഷംകൊണ്ട് പിരിച്ചത് 570 കോടി; പത്തുവർഷംകൂടി പിരിക്കും 

സ്വന്തം ലേഖകൻ തൃശൂർ: ടോൾ പ്ലാസയിൽ ടോൾ ഫീസ് പിരിക്കാൻ താമസമുണ്ടായാൽ തുറന്നുവിടണമെന്ന നിയമമില്ലെന്നു ദേശീയപാത അഥോറിറ്റി. ടോൾ പ്ലാസയിൽ മൂന്നുമിനിറ്റിലേറെ താമസമുണ്ടായാൽ വാഹനങ്ങളിൽനിന്നു ടോൾ ഈടാക്കാതെ തുറന്നുവിടണമെന്നു കരാർ വ്യവസ്ഥയില്ല. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് 2010 ൽ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്തിനു നൽകിയ വിവരാവകാശ രേഖയിലാണ് ഈ വിവരം. മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയുടെ പണിക്കു ചെലവായ തുകയുടെ മുക്കാൽ ഭാഗവും ടോൾ പിരിവിലൂടെ ആറുവർഷത്തിനകം കരാർ കന്പനി കൈക്കലാക്കിക്കഴിഞ്ഞു. ഇനിയും പത്തുവർഷം ടോൾ പിരിക്കാമെന്നാണ് കരാർ. 2012 ൽ പണി പൂർത്തിയാക്കിയ മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയുടെ എസ്റ്റിമേറ്റ് 910.28 കോടി രൂപയായിരുന്നു. കരാർ കന്പനിക്ക് 721.17 കോടി രൂപയാണു ചെലവായത്. 2018 ഏപ്രിൽ 30 വരെ 569.51 കോടി രൂപ ടോൾ പിരിച്ചുകഴിഞ്ഞു. 2028 ജൂണ്‍…

Read More

ബിജെപി വിശ്വാസി സമൂഹത്തോടൊപ്പം; ശബരിമലയെ തകർക്കാനുള്ള നീക്കം സിപിഎമ്മിനെ തകർക്കുമെന്ന് കെ സുരേന്ദ്രൻ

തൃശൂർ : ബിജെപി വിശ്വാസി സമൂഹത്തോടൊപ്പം ഉണ്ടാകുമെന്നും ശബരിമലയെ തകർക്കാനുള്ള സർക്കാർ ശ്രമം സിപിഎമ്മിനെ പതനത്തിലെത്തിക്കുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ.ബിജെപി തൃശൂർ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്‍റ്എ. നാഗേഷ് അധ്യക്ഷത വഹിച്ചു. നേതാക്കളായ സി. കൃഷ്ണകുമാർ, ഷാജുമോൻ വട്ടേക്കാട്, കെ.വി. ശ്രീധരൻ മാസ്റ്റർ, പി.എസ്. ശ്രീരാമൻ, പി.എം. ഗോപിനാഥ്, അഡ്വ. കെ.കെ. അനീഷ് കുമാർ, അഡ്വ. രവികുമാർ ഉപ്പത്ത്, ജസ്റ്റിൻ ജേക്കബ്, അഡ്വ. ഉല്ലാസ് ബാബു, വിൻഷി അരുണ്‍കുമാർ, ഇ.വി. കൃഷ്ണൻ നന്പൂതിരി തുടങ്ങിയവർ സംസാരിച്ചു.

Read More

സാമ്പത്തിക തട്ടിപ്പുകേസ്; യുവതിയെ കസ്റ്റഡിയിലെടുക്കാൻ തിരുവനന്തപുരം പോലീസ് കുന്നംകുളത്ത്

കുന്നംകുളം: കുന്നംകുളം പ്രദേശത്തുനിന്നും 75 ലക്ഷം രൂപയുടെ സാന്പത്തിക തട്ടിപ്പു നടത്തി പിടിയിലായ തിരുവനന്തപുരം സ്വദേശിനി പ്രിയ(30)യെ കസ്റ്റഡിയിൽ എടുക്കുന്നതിനായി വെഞ്ഞാറമൂട് പോലീസ് കുന്നംകുളത്തെത്തി. വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലും പ്രിയക്ക് ഇതുപോലെ കേസ് നിലനിൽക്കുന്നതിനാൽ ഈ കേസിലേക്ക് അറസ്റ്റു കാണിക്കുന്നതിനായാണ് അന്വേഷണ സംഘം ഇവിടെയെത്തിയത്. തിരുവനന്തപുരം പോത്തൻകോട് സ്വേദശിനിയായ പ്രിയ ഇവിടെ പലരിൽനിന്നായി പണം തട്ടിയെടുത്തിരുന്നു. ലോട്ടറി തട്ടിപ്പുകേസിലും പ്രതിയായിരുന്നു. പരാതിയെത്തുടർന്ന് വെഞ്ഞാറമൂട് സ്റ്റേഷനിൽ പ്രതിയായതിനെത്തുടർന്ന് ഇവിടെനിന്നും മുങ്ങുകയായിരുന്നു. തുടർന്ന് കുന്നംകുളത്തിനടുത്ത് കൂനംമൂച്ചി വെട്ടുകാട് ഭാഗത്തു വീട് വാടകയ്ക്കെടുത്ത് മൂന്ന് കുട്ടികളുമായി താമസം തുടങ്ങുകയായിരുന്നു. പിന്നീടാണ് ഇവിടെ പ്രിയ ഗ്രൂപ്പ് എന്ന പേരിൽ വ്യാജ വിലാസമുണ്ടാക്കി ഫേസ്ബുക്കിലൂടെ പലരുമായി പരിചയപ്പെട്ട് പണം തട്ടിയെടുത്തത്. പതിനഞ്ചോളം പേരിൽനിന്നായി 75 ലക്ഷം രൂപയാണ് ഇവിടെനിന്നും തട്ടിയത്. ജ്വല്ലറി, ഫിനാൻസ് എന്നിവ തുടങ്ങാം എന്ന് പറഞ്ഞാണ് ഇവിടെ പണം പരിച്ച് വെട്ടിപ്പ്…

Read More