തൃശൂർ: പൂരം കാണാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇലഞ്ഞിത്തറ മേളവും, കുടമാറ്റവും, വെടിക്കെട്ടും ആസ്വദിച്ചാണ് മടങ്ങിയത്. ഇലഞ്ഞിത്തറ മേളം പ്രമാണി പെരുവനം കുട്ടൻമാരാരെ അദ്ദേഹം ആദരിച്ചു. ഇന്നലെ ഉച്ചയ്ക്കു രണ്ടരയ്ക്ക് ആരംഭിച്ച ഇലഞ്ഞിത്തറമേളം അരമണിക്കൂറോളം പിന്നിട്ടപ്പോഴാണ് മുഖ്യമന്ത്രിയെത്തിയത്. മേളം നടന്നുകൊണ്ടിരിക്കുന്പോൾ തന്നെ മേളപ്രമാണി പെരുവനം കുട്ടൻമാരാരെ മുഖ്യമന്ത്രി പൊന്നാട അണിയിച്ചു. പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് സതീഷ് മേനോൻ മുഖ്യമന്ത്രിയെയും പൊന്നാട അണിയിച്ചു. സുരക്ഷാഉദ്യോഗസ്ഥരുടെ അകന്പടിയോടെയാണ് മുഖ്യമന്ത്രി എത്തിയത്. ആദ്യമായാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഇലഞ്ഞിത്തറ മേളത്തിലേക്ക് നേരിട്ടെത്തുന്നത്. സിപിഎം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് സതീഷ് മേനോൻ, കൗണ്സിലർ മഹേഷ് ചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സ്വീകരിച്ചു. കുടമാറ്റത്തിനു ശേഷം വിശ്രമിച്ച മുഖ്യമന്ത്രി ഇന്നു പുലർച്ചെ നഗരത്തിലെ ഹോട്ടൽ മുറിയിലിരുന്ന് ഇരുവിഭാഗത്തിന്റെയും വെടിക്കെട്ടും ആസ്വദിച്ചാണ് മടങ്ങിയത്.
Read MoreCategory: Thrissur
ചാവക്കാട് സ്റ്റേഷനിൽ നിന്നും മോഷ്ടാക്കൾ ചാടിപ്പോയ സംഭവം; എറണാകുളത്തുനിന്നും മൂന്നുപേരെയും പിടികൂടി
ചാവക്കാട്: പോലീസ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയ മൂന്നു കുട്ടിക്കള്ളന്മാർ 24 മണിക്കൂറിനകം പിടിയിലായി. കന്നുകാലി മോഷണകേസുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന നാലുപേരിൽ മൂന്നുപേരാണ് ചൊവ്വാഴ്ച രാത്രി ചാവക്കാട് പോലീസ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയത്. ഇവരിൽ പാലപ്പെട്ടി മാലിക്കുളം ഫർഷാദ് (20), പാലക്കാട് മങ്കരയിൽ നിന്ന് ഇന്നലെ രാവിലെയും, കടപ്പുറം പുളിഞ്ചോട് ഷഹറൂഫിനെ (19) ഒലവക്കോട് നിന്നും, കടപ്പുറം സുനാമി കോളനി കൂട്ടിലായി നാഫിലിനെ (19) രാത്രി വൈകി എറണാകുളത്തുനിന്നുമാണ് പിടിച്ചത്. മൂന്നുപേരെയും ചാവക്കാട് സ്റ്റേഷനിൽ തിരിച്ചെത്തിച്ചു. തീരമേഖലയിൽ നടന്ന കന്നുകാലി മോഷണ കേസിലാണ് തൊയക്കാവ് രായമരക്കാർ വീട്ടിൽ ജാബീർ (44) ഉൾപ്പടെ നാലുപേരെ കഴിഞ്ഞ 19ന് അറസ്റ്റുചെയ്തത്. ഇവരെ തെളിവെടുപ്പിനായി ചൊവ്വാഴ്ച കസ്റ്റഡിയിൽ വാങ്ങി. രോഗത്തെ തുടർന്ന് ജാബീറിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുമൂന്നുപേരെ സ്റ്റേഷനിൽ കൊണ്ടുവന്നു. ഇന്നലെ തെളിവെടുപ്പ് നടത്താനായിരുന്നു സ്റ്റേഷനിൽ മൂന്നുപേരെയും പാർപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയിൽ…
Read Moreതൃശൂർ പൂരം: വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതായി തൃശൂർ റേഞ്ച് ഐജി
തൃശൂർ: തൃശൂർ പൂരത്തിന്റെ സുഗമമായ നടത്തിപ്പിന് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതായി തൃശൂർ റേഞ്ച് ഐജി എം.ആർ. അജിത്കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഐജിയുടെ മേൽനോട്ടത്തിൽ തൃശൂർ സിറ്റി പോലീസ് മേധാവി രാഹുൽ ആർ. നായർ ആണ് സുരക്ഷക്ക് നേതൃത്വം നൽകുന്നത്. ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയിൽനിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 29 ഡിവൈഎസ്പിമാരും 146 വനിതാ സിവിൽ പോലീസ് ഉദ്യോഗസ്ഥകളും ഉൾപ്പടെ 2,700 ൽ പരം പോലീസുകാരെ വിന്യസിക്കും. സുരക്ഷയുടെ ഭാഗമായി വടക്കുന്നാഥ ക്ഷേത്രത്തെ പ്രത്യേക സോണായും തേക്കിൻകാട് മൈതാനത്തെ അഞ്ച് സോണുകളായും തിരിച്ചിട്ടുണ്ട്. ഇതിനു പുറമെ, സ്വരാജ് റൗണ്ടിനെ നാലു സെഗ്മെന്റുകളായും എംഒ റോഡ് മുതൽ കോർപറേഷൻ ഓഫീസ് വരെയുള്ള ഭാഗത്തെ പ്രത്യേക സെഗ്മെന്റായും തിരിച്ചു. സോണുകളും സെഗ്മെന്റുകളും ഓരോ ഡിവൈഎസ്പിമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും. 750ഓളം പോലീസുകാരെ ഇവിടെ വിന്യസിക്കും. പ്രത്യേകം ശ്രദ്ധിക്കാൻ ചെറു പൂരങ്ങൾ…
Read Moreകുറുമാലിപ്പുഴ ആറ്റപ്പിള്ളി കടവിൽ ചീങ്കണ്ണിയെ കണ്ടതായി നാട്ടുകാർ; സമീപത്തെ തോട്ടത്തിൽ നിന്നും ചീങ്കണ്ണിയുടേതെന്നു സംശയിക്കുന്ന മുട്ട കണ്ടെത്തി
മറ്റത്തൂർ: കുറുമാലിപ്പുഴയിൽ ആറ്റപ്പിള്ളി കടവിനു സമീപം ചീങ്കണ്ണിയെ കണ്ടതായി നാട്ടുകാർ. ആറ്റപ്പിള്ളി പുഴയോരത്തുള്ള പള്ളത്തേരി അനൂപ് സിംഗിന്റെ ജാതിത്തോട്ടത്തിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് ചീങ്കണ്ണിക്കുഞ്ഞിനെ കണ്ടത്. അനൂപിന്റെ ഭാര്യാപിതാവ് നാരായണനാണ് മുക്കാലടിയോളം നീളം വരുന്ന ചീങ്കണ്ണിക്കുഞ്ഞിനെ കണ്ടത്. ഇദ്ദേഹം അടുത്തുചെല്ലുന്പോഴേക്കും ചീങ്കണ്ണിക്കുഞ്ഞ് പുഴയിലേക്കു ചാടി. രണ്ടാഴ്ച മുന്പ് മറ്റൊരാളും ചീങ്കണ്ണിക്കുഞ്ഞിനെ കണ്ടിരുന്നു. രണ്ടുമാസം മുന്പ് ഇതേ തോട്ടത്തിൽ ചീങ്കണ്ണിയുടേതെന്നു സംശയിക്കുന്ന ഏതാനും മുട്ടകൾ കണ്ടിരുന്നതായി അനൂപ് സിംഗ് പറഞ്ഞു. നിരവധിയാളുകൾ കുളിക്കാനിറങ്ങുന്ന ആറ്റപ്പിള്ളിക്കടവിനു സമീപം ചീങ്കണ്ണിയെ കണ്ടെന്ന വാർത്ത പരന്നതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
Read Moreചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്തെ കിണറുകളിൽ രാസലായിനിയുടെയും മരുന്നിന്റെയും ഗന്ധമുണ്ടെന്ന് കണ്ടെത്തൽ
ചാലക്കുടി: താലൂക്ക് ആശുപത്രി പരിസരത്തെ വീടുകളിലെ കിണർ വെള്ളത്തിന് രാസലായിനിയുടെയും മരുന്നിന്റെയും ഗന്ധമുള്ളതായി സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. വെള്ളത്തിന് അനുവദനീയമായതിൽ കൂടുതൽ രൂക്ഷഗന്ധമാണ് ഉള്ളതെന്നും വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കക്കൂസ് മാലിന്യത്തിൽനിന്നുള്ള കോളിഫാം ബാക്ടീരിയയും വെള്ളത്തിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരുമാസം മുന്പാണ് ആശുപത്രി പരിസരത്തെ വീടുകളിലെ കിണറുകളിൽ വെള്ളത്തിന് രൂക്ഷഗന്ധം അനുഭവപ്പെട്ട് തുടങ്ങിയത്. ഇതിനെത്തുടർന്ന് കഴിഞ്ഞ 11നാണ് മലിനീകരണ നിയന്ത്രണബോർഡ് അധികൃതർ സ്ഥലത്തെത്തി കിണറുകളിലെ വെള്ളം ശേഖരിച്ച പരിശോധന നടത്തിയത്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് ബി.ഡി. ദേവസി എംഎൽഎ, നഗരസഭ ചെയർപേഴ്സണ് ജയന്തി പ്രവീണ്, വൈസ് ചെയർമാൻ വിൽസണ് പാണാട്ടുപറന്പിൽ, കൗണ്സിലർ ഗീത സാബു എന്നിവർ സ്ഥലത്തെത്തി ഈ പരിസരത്തെ വീട്ടുകാർക്ക് വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈൻ സ്ഥാപിച്ച് ശുദ്ധജലമെത്തിക്കാൻ നടപടി സ്വീകരിച്ചു. നൂറുകണക്കിന് രോഗികൾ കഴിയുന്ന താലൂക്ക് ആശുപത്രിയിലെ കക്കൂസുകളിലും…
Read Moreകനാൽ ചേരുന്നു; മഴക്കാലം വരുന്നതോടെ ചോർച്ച പെരുകി വീടിനു നാശമുണ്ടാകുമെന്ന ഭീതിയിൽ ഒരു കുടുംബം
കോടാലി: വീടിനു സമീപത്തെ മറ്റത്തൂർ ഇറിഗേഷൻ കനാലിൽ നിന്ന് മുറ്റത്തേക്ക് വെള്ളം ചോർന്നൊഴുകുന്നത് മാങ്കുറ്റിപ്പാടത്തെ കൃഷ്ണകുമാറിന്റെ കുടുംബത്തെ ഭീതിയിലാഴ്ത്തുന്നു. മഴക്കാലം വരുന്നതോടെ ചോർച്ച പെരുകി വീടിനു നാശമുണ്ടാകുമെന്ന ഭീതിയിലാണ് ഈ കുടുംബം. മാങ്കുറ്റിപ്പാടം ശാന്തിനഗറിനു സമീപത്തെ മറ്റത്തൂർ ഇറിഗേഷൻ കനാലിനരികത്താണ് കൃഷ്ണകുമാറിന്റെ വീട്. കനാൽ നിരപ്പിനു താഴെയാണ് വീട് സ്ഥിതി ചെയ്യുന്നത്. ഇതുമൂലമാണ് വെള്ളം വീട്ടുമുറ്റത്തേക്ക് ഒഴുകിയെത്താൻ കാരണം.ഏതാനും വർഷം മുന്പ് ഇവിടെ കനാൽ ബണ്ട് ഇടിയുകയും വെള്ളം ചോർന്നൊഴുകുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് കരിങ്കൽച്ചീളുകളും പാറപൊടിയും ഇട്ട് ബണ്ട് ബലപ്പെടുത്തുകയും ചോർച്ച തടയുകയും ചെയ്തിരുന്നു. പിന്നീട് അധികൃതർ ബണ്ടിനു മീതെ ടാറിംഗ് നടത്തി റോഡ് നവീകരിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ബണ്ടിനടിയിലൂടെ വെള്ളം ചോർന്ന് കൃഷ്ണകുമാറിന്റെ വീട്ടുമുറ്റത്തേക്ക് കുത്തിയൊഴുകുകയാണ്. വേനലിൽ ഇത്രയും ചോർച്ചയുണ്ടെങ്കിൽ മഴക്കാലം വരുന്പോൾ കനാൽ നിറഞ്ഞൊഴുകി കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കുമെന്ന ആശങ്കയാണ് കൃഷ്ണകുമാറിനും…
Read Moreതൃശൂർ പൂരം നാളെ ! തൃശൂർക്കാരുടെ ഒരു കാത്തിരിപ്പുകൂടി നാളെ കുട ചൂടുകയാണ്; വർണങ്ങൾക്കും നാദങ്ങൾക്കും പൂരക്കാറ്റു പിടിച്ചുകഴിഞ്ഞു
സ്വന്തം ലേഖകൻ തൃശൂർ: വർണങ്ങൾക്കും നാദങ്ങൾക്കും പൂരക്കാറ്റു പിടിച്ചുകഴിഞ്ഞു. ആനച്ചന്തവും വാദ്യമേളങ്ങളും തേക്കിൻകാട്ടിലേക്ക് മന്ദമാരുതനെപ്പോലെ പലയിടത്തുനിന്നായി വീശിയെത്തിത്തുടങ്ങി. ഇനി ഇന്നും നാളെയും കഴിഞ്ഞ് മറ്റന്നാൾ ഉച്ചതിരിയും വരെ തേക്കിൻകാട്ടിലും ഈ നഗരത്തിലും ഈ പൂരക്കാറ്റ് വീശിയടിച്ചുകൊണ്ടേയിരിക്കും. ഈ കാറ്റേൽക്കാൻ, പൂരക്കാറ്റിലലിയാൻ നഗരഗ്രാമാന്തരങ്ങൾ താണ്ടി, ഏഴുകടൽ കടന്ന്, നാടും നഗരവും ചുറ്റി ജനലക്ഷങ്ങൾ ശിവപുരിയിലേക്കെത്തിക്കഴിഞ്ഞു. ഇനി പൂരക്കാറ്റ് മാത്രം. വർണങ്ങൾ ചാലിച്ച്, നാദങ്ങൾ ലയിപ്പിച്ച്, ആനച്ചൂടും ആനച്ചൂരും ഒന്നിച്ച കരിവീരച്ചന്തം പടർന്ന, പൂരാവേശം മാത്രം നിറഞ്ഞ പൂരക്കാറ്റ്. അതിങ്ങനെ വീശിക്കൊണ്ടിരിക്കുകയാണ്…. തിരുവന്പാടിയിൽ, പാറമേക്കാവിൽ, എട്ടു ഘടകപൂരങ്ങളിൽ.. തലയുയർത്തി നിൽക്കുന്ന പന്തൽ ഗോപുരമേടകളിൽ.. തൃശൂർക്കാരുടെ ഒരു കാത്തിരിപ്പുകൂടി നാളെ കുട ചൂടുകയാണ്. നാളെയാണ് തൃശൂർ പൂരം. പൂരങ്ങളുടെ പൂരമെന്ന് പുകഴ്പെറ്റ തൃശൂർ പൂരം. എത്ര വാക്കുകൾ കൊണ്ട് വിശേഷിപ്പിച്ചാലും അധികമാകാത്ത പൂരം. കണ്നിറയെ കാണാനും കാതുനിറയെ കേൾക്കാനും മനം നിറയെ…
Read Moreസർക്കാരിന്റെ “കോഴ്സിന് ‘ ഫീസ് വാങ്ങി; പഠിപ്പിക്കാൻ ആളെ കിട്ടാനില്ല; വളം, കീടനാശിനി വ്യാപാരശാലകൾ സമരത്തിന്
ഫ്രാങ്കോ ലൂയിസ് തൃശൂർ: സംസ്ഥാനത്തെ വളം, കീടനാശിനി വ്യാപാരികൾ ജനുവരി മാസത്തോടെ കടകളടച്ചിടേണ്ടിവരും. കേന്ദ്ര സർക്കാർ വളം, കീടനാശിനി വ്യാപാരികൾക്കു നിർബന്ധമാക്കിയ കോഴ്സ് പഠിക്കാൻ 20,000 രൂപ വീതം ഫീസ് വാങ്ങി സർക്കാർ പോക്കറ്റിലിട്ടെങ്കിലും പഠിപ്പിക്കാൻ ആളില്ല. വളം, കീടനാശിനി വ്യാപാരികൾ ഡിപ്ലോമ ഇൻ അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ സർവീസസ് കോഴ്സ് പാസാകണമെന്നാണു കേന്ദ്ര സർക്കാരിന്റെ നിബന്ധന. വ്യാപാരം നടത്താനുള്ള ലൈസൻസ് കാലാവധി ജനുവരി 31ന് അവസാനിക്കും. കോഴ്സ് പാസായവർക്കു മാത്രമേ ലൈസൻസ് പുതുക്കിക്കൊടുക്കൂ. കൃഷിരീതികൾ, വളം, കീടനാശിനി എന്നിവയുടെ സവിശേഷതകൾ തുടങ്ങിയവയാണ് ഒരു വർഷം നീളുന്ന കോഴ്സിൽ പഠിപ്പിക്കുക. 48 ഞായറാഴ്ചകളിൽ മാത്രമാണു ക്ലാസ്. കേരളത്തിൽ കേരള കാർഷിക സർവകലാശാലയെയാണു കോഴ്സ് പഠിപ്പിക്കുന്നതിനു ചുമതലപ്പെടുത്തിയത്. എല്ലാ ജില്ലാ ആസ്ഥാനത്തേയും കാർഷിക വിജ്ഞാന കേന്ദ്രങ്ങളിൽ കോഴ്സ് നടത്താനായിരുന്നു പരിപാടി. ഇതനുസരിച്ചു വളം, കീടനാശിനി വ്യാപാരികൾ വാർഷിക ഫീസായ 20,000…
Read Moreതൃശൂർപൂരം ലോകത്തെ ഏറ്റവും വലിയ ശബ്ദവിസ്മയം: റസൂൽപൂക്കുട്ടി
സ്വന്തം ലേഖകൻ തൃശൂർ: ലോകത്തിലെ ഏറ്റവും വലിയ ശബ്ദവിസ്മയാണു തൃശൂർ പൂരമെന്ന് ഓസ്കാർ പുരസ്കാര ജേതാവ് റസൂൽ പൂക്കുട്ടി. തൃശൂർപൂരം പകർത്തിയെടുത്തു ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ സാധിച്ചതു വലിയ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പൂരത്തെ ആധാരമാക്കി നിർമിച്ച “തൃശൂർപൂരം- എ ട്രാവ ലോഗ് വിത്ത് റസൂൽപൂക്കുട്ടി’ എന്ന ഡോക്യുമെന്ററി സംസ്കാരിക നഗരത്തിനു സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോക്യുമെന്ററിയുടെ സിഡി റസൂൽപൂക്കുട്ടിയിൽനിന്നു ദേവസ്വം ഭാരവാഹികൾ ഏറ്റുവാങ്ങി. കഴിഞ്ഞ വർഷത്തെ പൂരത്തിനിടെ റസൂൽപൂക്കുട്ടിയുടെ നേതൃത്വത്തിൽ ചിത്രീകരിച്ച ഡോക്യുമെന്ററിക്കൊപ്പം “ദ സൗണ്ട് സ്റ്റോറി’ എന്ന സിനിമയിലേക്ക് ഒരുക്കിയ ഗാനത്തിന്റെ സമർപ്പണവും ചടങ്ങിൽ നടന്നു. തിരുവന്പാടി ഭഗവതിയുടെ കോലമേന്താറുള്ള ചരിഞ്ഞ ഗജവീരൻ ശിവസുന്ദറിന്റെ ഓർമയ്ക്കായി സമർപ്പിച്ച ഗാനത്തിന്റെ സിഡി പദ്മശ്രീ ഡോ. ടി.എ. സുന്ദർമേനോൻ ഏറ്റുവാങ്ങി. വന്പൻ എൽഇഡി സ്ക്രീനിൽ മികച്ച ശബ്ദസംവിധാനങ്ങളോടെ “പൂരം വരവായി…’ എന്നു തുടങ്ങുന്ന ഗാനം പ്രദർശിപ്പിച്ചപ്പോൾ…
Read Moreലോട്ടറി തൊഴിലാളിയുടെ വിധവയ്ക്ക് സഹായമായി ഭാഗ്യക്കുറി ക്ഷേമബോർഡ്
അന്തിക്കാട്: അകാലത്തിൽ മരണപ്പെട്ട ലോട്ടറി തൊഴിലാളിയുടെ കുടുംബത്തെ തേടി ഭാഗ്യ ക്കുറിക്ഷേമ ബോർഡിന്റെ സഹായമെത്തി. അന്തിക്കാട് ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ താമസക്കാരനായിരുന്ന കാരയിൽ ശങ്കരുവിന്റെ മകൻ സുരേഷിന്റെ മരണം തളർത്തിയ കുടുംബത്തിനെ തേടിയാണ് സഹായമെത്തിയത്. ഭാഗ്യ കുറിക്ഷേമ ബോർഡാണ് ഈ കുടുംബത്തിന് 50,000 രൂപ സഹായം അനുവദിച്ചത്. തൃശൂർ താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്റെ (സിഐടിയു) അന്തിക്കാട്ടെ ’ഓഫീസിൽ സി കെ വിജയൻ സുരേഷിന്റെ ഭാര്യ ശ്രീജിഷക്ക് 50,000 രൂപയുടെ ചെക്ക് കൈമാറി ’ മണലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം .കെ. സദാനന്ദൻ അധ്യക്ഷനായി. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. ശ്രീവത്സൻ, എം.എ കുമാരൻ എന്നിവർ പ്രസംഗിച്ചു. എൻ. ഭാസ്ക്കരൻ സ്വാഗതവും വി എസ് മനോഹരൻ നന്ദിയും പറഞ്ഞു.കഴിഞ്ഞ ഡിസംബർ 23 നായിരുന്നു 43 വയസ് കാരനായ സുരേഷ് ഹൃദയാഘാതം മൂലം മരണപെട്ടത്.
Read More