സ്വന്തം ലേഖകൻ തൃശൂർ: സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുടെ സമരം തൃശൂർ ജില്ലയിൽ പൂർണം. 121 സർക്കാർ ആശുപത്രികളാണ് ജില്ലയിലുള്ളത്. ഇതിൽ തൃശൂർ കോർപറേഷൻ ജനറൽ ആശുപത്രിയിൽ രാവിലെ എത്തിയ രോഗികളെ അഞ്ചു ഡോക്ടർമാർ പരിശോധിച്ചു. അത്യാഹിത വിഭാഗത്തിനു സമീപത്തിരുന്നാണ് ഡോക്ടർമാർ രോഗികളെ പരിശോധിച്ചത്. ഇവർ ഒപ്പിടാതെയാണ് ഡ്യൂട്ടി ചെയ്തത്. ഉച്ചയ്ക്ക് ഒരു മണിവരെ രോഗികളെ പരിശോധിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. സമരമാണെന്നറിയാതെ എത്തിയ രോഗികളെ മടക്കി അയക്കാതെ ഇവർ പരിശോധിക്കുകയായിരുന്നു.മറ്റു ആശുപത്രികളിൽ ഒപി വിഭാഗങ്ങളിൽ എത്തിയ രോഗികൾ സമരം മൂലം വലഞ്ഞു.
Read MoreCategory: Thrissur
ഗുരുവായൂരിൽ ആയിരം രൂപയ്ക്കു ദർശനം; വാർത്ത തെറ്റിദ്ധാരണമൂലം; സംഭവിച്ചതിനെക്കുറിച്ച് ദേവസ്വം ചെയർമാൻ
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആയിരം രൂപ നൽകിയാൽ നേരിട്ടുദർശനം നടത്താമെന്ന രീതിയിലുള്ള പ്രചരണം തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്. 4,500 രൂപ നൽകി നെയ്വിളക്ക് ചീട്ടാക്കിയാൽ അഞ്ചു പേർക്കു ദർശന സൗകര്യം നൽകുന്നതു പുനഃക്രമീകരിക്കുക മാത്രമാണ് ചെയ്തത്. അഞ്ചു പേർക്കെന്നുള്ളത് ഒരാൾക്ക് ആയിരം രൂപയാക്കുകയായിരുന്നു. നിലവിലുള്ള സംവിധാനം കൂടുതൽ ജനകീയമാക്കുക മാത്രമാണ് ചെയ്തതെന്നു ചെയർമാൻ വിശദീകരിച്ചു. നിരവധി പേരാണ് ഇതു സ്വാഗതം ചെയ്തിരിക്കുന്നത്. ക്ഷേത്ര സുരക്ഷയ്ക്ക് വനിതകളെ നിയമിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം വന്നയുടൻ അതുനടപ്പാക്കിയെന്നും ചെയർമാൻ പറഞ്ഞു. ക്ഷേത്രത്തിൽ അഹിന്ദുക്കളുടെ പ്രവേശന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് തന്ത്രിയല്ലെന്നും ദേവസ്വം ചെയർമാൻ പറഞ്ഞു.
Read Moreഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് വശികരിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചകേസിൽ രണ്ടുപേർ അറസ്റ്റിൽ
കൊടകര: പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ ഫേസ്ബുക്ക് വഴി പ്രണയംനടിച്ചു വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടു യുവാക്കളെ കൊടകര സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. സുമേഷ് അറസ്റ്റ് ചെയ്തു. കറുകുറ്റി സ്വദേശികളായ അമൽ ടോമി (22), തേജസ് സേവ്യർ (23) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ അമൽ ടോമി ഇതിനു മുൻപും പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച കേസിൽ കാലടി പോലീസിന്റെ പിടിയിലായിട്ടുണ്ട്.
Read Moreനഴ്സുമാർ വീണ്ടും പ്രക്ഷോഭത്തിന്; 16 മുതൽ സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം; 24 മുതൽ അനിശ്ചിതകാല പണിമുടക്ക്
തൃശൂർ: മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം, സർക്കാർ പുറപ്പെടുവിച്ച കരടു വിജ്ഞാപനത്തിലെ ശന്പള സ്കെയിൽ പൂർണമായും ഉടൻ നടപ്പിലാക്കണമെന്നും കെവിഎം ആശുപത്രി സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു നഴ്സുമാരുടെ പ്രക്ഷോഭം ശക്തമാക്കാൻ തൃശൂരിൽ ചേർന്ന യുഎൻഎ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. കരട് വിജ്ഞാപനം അട്ടിമറിക്കുന്ന മിനിമം വേജസ് അഡ്വൈസറി ബോർഡിന്റെ നിലപാടിനെതിരെ വെള്ളിയാഴ്ച ബോർഡ് യോഗം നടക്കുന്ന കൊല്ലം ഗവണ്മെന്റ് ഗസ്റ്റ് ഹൗസിലേക്ക് യുഎൻഎയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തും. ഇതേ ആവശ്യം ഉന്നയിച്ച് 16 മുതൽ സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം ആരംഭിക്കും. 24 മുതൽ പണിമുടക്കുന്ന നഴ്സുമാർ അന്നുമുതൽ സെക്രട്ടേറിയേറ്റ് പടിക്കൽ ഡ്രാഫ്റ്റ് പ്രകാരമുള്ള വിജ്ഞാപനം വരുന്നതുവരെ കുത്തിയിരിപ്പ് സമരം നടത്താനും പ്രസിഡന്റ് ജാസ്മിൻഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
Read Moreചാലക്കുടി താലൂക്ക് ആശുപത്രിയിലെ ജനകീയ ഡോക്ടറെ ഒറ്റദിവസംകൊണ്ട് വീണ്ടും സ്ഥലംമാറ്റി; മുമ്പ് മാറ്റാൻ ശ്രമം നടന്നപ്പോൾ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഉത്തരവ് റദ്ദാക്കിയിരുന്നു
ചാലക്കുടി: താലൂക്ക് ആശുപത്രിയിലെ ജനകീയ ഡോക്ടർ സിവിൽ സർജൻ രാജേഷ് തങ്കപ്പനെ വീണ്ടും സ്ഥലം മാറ്റി. തൃശൂർ ജില്ലാ ആശുപത്രിയിലേക്കാണ് സ്ഥലംമാറ്റിയത്. കഴിഞ്ഞ രണ്ടുമാസം മുന്പ് ഡോക്ടറെ സ്ഥലംമാറ്റിയതായിരുന്നു. എന്നാൽ നിർധനരായ രോഗികൾക്ക് ആശ്രയമായിരുന്ന ഡോക്ടറെ സ്ഥലം മാറ്റുന്നതിനെതിരെ നഗരസഭയും നാട്ടുകാരും രംഗത്തുവന്നതിനെ തുടർന്ന് സ്ഥലംമാറ്റൽ ഉത്തരവ് റദ്ദുചെയ്തതായിരുന്നു. നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ആശുപത്രി പടിക്കൽ സമരവും നടത്തിയിരുന്നു. ഇപ്പോൾ ആരാരും അറിയാതെ പെട്ടെന്നാണ് സ്ഥലം മാറ്റൽ ഉത്തരവ് വന്നത്. ഡോ. രാജേഷ് തങ്കപ്പന്റെ ചികിത്സ തേടി ആശുപത്രിയിലെത്തുന്ന നിരവധി രോഗികൾ നിരാശയോടെ മടങ്ങുകയാണ്.
Read Moreവിഷുസദ്യയുണ്ണാം വിലയെ പേടിക്കാതെ; വിലക്കയറ്റം ചെറുനാരങ്ങയ്ക്കു മാത്രം
സ്വന്തം ലേഖകൻ തൃശൂർ: കുടുംബ ബജറ്റുകൾക്ക് ആശ്വാസംനൽകി വിലക്കയറ്റം ഒട്ടുമില്ലാതെ വിഷു പച്ചക്കറി വിപണി. വിഷുവിന് ദിവസങ്ങൾമാത്രം ശേഷിക്കേ ചെറുനാരങ്ങയ്ക്കു മാത്രമാണ് വില ഉയർന്നിരിക്കുന്നത്. വിഷുക്കാലത്ത് ഏറ്റവുമധികം വിറ്റുപോകുന്ന കണിവെള്ളരിക്ക് 20 മുതൽ 30 രൂപ വരെയാണ് ഇന്നലത്തെ വില. ലഭ്യത ധാരാളമുള്ളതിനാൽ അടുത്ത ദിവസങ്ങളിലും വെള്ളരിക്കു വലിയ വിലക്കയറ്റം ഉണ്ടാവാനിടയില്ലെന്ന് ശക്തൻ മാർക്കറ്റിലെ വ്യാപാരി ഡെൻസിൽ പറഞ്ഞു. ഫാമുകളിലും കൊയ്ത്തുകഴിഞ്ഞപാടങ്ങളിലുമെല്ലാം വിഷു ലക്ഷ്യമാക്കി കൃഷിചെയ്ത കണിവെള്ളരി വിളവെടുത്തു തുടങ്ങിയിട്ടുണ്ട്. ജില്ലയിലെ ചെങ്ങാലൂർ പാടത്ത് ഇത്തരത്തിൽ വൻതോതിൽ വെള്ളരി കൃഷി ചെയ്തിരുന്നു. കണിവയ്ക്കാൻ വാങ്ങുന്ന പൂവൻപഴത്തിനും വില കൂടിയിട്ടില്ല. കിലോ അന്പതുരൂപ. അതേസമയം ചെറുനാരങ്ങയ്ക്കു മാത്രമാണ് പറയത്തക്ക വിലക്കയറ്റമുള്ളത്.കിലോയ്ക്ക് 120 രൂപ മുതൽ 170 രൂപ വരെയായാണ് ചെറുനാരങ്ങ വിൽക്കുന്നത്. രണ്ടോ മൂന്നോ എണ്ണം മാത്രമായി വാങ്ങുന്നുവെങ്കിൽ ഒന്നിന് എട്ടു രൂപ വീതം കൊടുക്കണം. ആന്ധ്രയിൽനിന്നും തമിഴ്നാട്ടിൽ…
Read Moreകൈയേറിയ സ്ഥലക്കാർക്ക് പരാതിയില്ല; ഡി സിനിമാസിനെതിരായ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ
തൃശൂർ: ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്ററിനെതിരേ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട കോടതി വിധിക്കെതിരേ നടൻ ദിലീപ് ഹൈക്കോടതിയിൽ. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുള്ളത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്റർ ഒരേക്കറിലധികം ഭൂമി കൈയേറിയെന്ന പരാതിയിൽ തൃശൂർ വിജിലൻസ് കേസെടുത്തിരുന്നു. ദിലീപ്, മുൻ ജില്ലാ കളക്ടർ എം.എസ്. ജയ എന്നിവരെ എതിർകക്ഷികളാക്കി പൊതുപ്രവർത്തകൻ പി.ഡി. ജോസഫ് നൽകിയ പരാതിയിൽ വിജിലൻസ് കോടതിയുടെ വിമർശനത്തത്തുടർന്നാണു നടപടി. അതേസമയം ഇരുവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. കൈയേറ്റമോ അനധികൃതനിർമാണമോ നടന്നിട്ടില്ലെന്നായിരുന്നു നേരത്തെ ത്വരിതാന്വേഷണം നടത്തിയ വിജിലൻസിന്റെ കണ്ടെത്തൽ. ഇതിനെതിരെ പി.ഡി. ജോസഫ് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് പരാതി പുതുക്കിനൽകാൻ കോടതി നിർദ്ദേശിച്ചു. തുടർന്ന് കഴിഞ്ഞ മാസം 15നാണു വീണ്ടും കേസെടുത്ത് അന്വേഷണം നടത്താൻ കോടതി വിജിലൻസിനോട് ഉത്തരവിട്ടത്. ഒരാഴ്ച കഴിഞ്ഞിട്ടും…
Read Moreഗാന്ധിജി വീണ്ടും സിനിമയാകുന്നു, താരങ്ങളാകാൻ അവസരം; 12 നും 75 നും മധ്യേ പ്രായമുള്ള നൂറിലധികം അഭിനേതാക്കൾക്ക് അവസരം
തൃശൂർ: മഹാത്മാഗാന്ധിയുടെ നൂറ്റന്പതാം ജന്മവാർഷികത്തോടനുബന്ധിച്ച് സർവോദയ വിഷൻ ചലച്ചിത്രം നിർമിക്കുന്നു. മലയാളത്തിലും ഹിന്ദിയിലുമായി നിർമിക്കുന്ന ഈ ചലച്ചിത്രത്തിൽ 12 നും 75 നും മധ്യേ പ്രായമുള്ള നൂറിലധികം അഭിനേതാക്കൾക്ക് അവസരമുണ്ട്. അനുയോജ്യരായവരെ കണ്ടെത്താനുള്ള ആദ്യഘട്ട ഓഡിഷൻ 19 ന് രാവിലെ പത്തു മുതൽ ആറു വരെ തൃശൂർ കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കും. താല്പര്യമുള്ളവർ ഫോട്ടോയും ബയോഡാറ്റയും സഹിതം എത്തണം. പതിനെട്ടിന ഗാന്ധിയൻ കർമപരിപാടി എന്ന ടെലിവിഷൻ പരന്പരയിലൂടെയും ദൂരദർശനിൽ ഗാന്ധി ദർശൻ എന്ന പരന്പരയിലൂടെയും മുപ്പത് വർഷമായി ഗാന്ധിയൻ ആശയ പ്രചരണ രംഗത്തുള്ള ഡോ. സി.കെ. തോമസാണ് സംവിധാനം ചെയ്യുന്നത്. ആധുനിക ജീവിതത്തിൽ, പ്രത്യേകിച്ച് വിദ്യാഭ്യാസ രംഗത്ത് ഗാന്ധിയൻ മൂല്യങ്ങൾ ശാസ്ത്രിയ വീക്ഷണത്തോടെ പുനരാവിഷ്കരിക്കുകയാണ് ലക്ഷ്യമെന്ന് ദൂരദർശൻ കേന്ദ്രം മുൻ ഡയറക്ടറും നിരവധി മെഗാനാടകങ്ങളുടെ സംവിധായകനുമായ ഡോ. സി.കെ. തോമസ് പറഞ്ഞു. ഫോണ്- 9447079777.…
Read Moreരണ്ടാംവിളയ്ക്ക് കൂടുതൽ വിളവ് കിട്ടുന്ന രണ്ട് വിത്തിനങ്ങൾ കൂടി; വികസിപ്പിച്ചത് പട്ടാമ്പി കാർഷിക ഗവേഷണകേന്ദ്രം
ഷൊർണൂർ: രണ്ടാംവിളയ്ക്ക് അനുയോജ്യമായ പുതിയ രണ്ടുവിത്തിനങ്ങൾ കൂടി കർഷകരിലേക്ക്. പട്ടാന്പി കാർഷിക ഗവേഷണകേന്ദ്രമാണ് പിടിബി 61, പിടിബി 62 എന്നീ സങ്കരവിത്തിനങ്ങൾ വികസിപ്പിച്ചെടുത്തത്. ദീർഘകാല മൂപ്പുള്ള ഇനമാണിത്.2010-ലെ വൈശാഖ് വിത്തിനത്തിനുശേഷം കാർഷിക ഗവേഷണകേന്ദ്രം പുറത്തിറക്കുന്ന നെൽവിത്തു കൂടിയാണിത്. പ്രതിരോധശേഷി കൂടുമെന്നതാണ് ഇതിന്റെ സവിശേഷത. തണ്ടുബലം കൂടിയതിനാൽ കതിരിട്ടാൽ വെള്ളത്തിലേക്കു ചാഞ്ഞുവീഴില്ല. കൊയ്ത്തുയന്ത്രം ഉപയോഗിച്ച് വിളവെടുക്കാമെന്നതും പ്രത്യേകതയാണ്.രണ്ടാംവിളയ്ക്ക് ഉപയോഗിക്കുന്ന ശ്വേത, കരുണ, ഉമ എന്നിവയേക്കാൾ വിളവു കൂടുതൽ ലഭിക്കുമെന്നതും പുതിയ വിത്തിനത്തിന്റെ പ്രത്യേകതയാണ്. ദീർഘകാല വിത്തിനമായ പൊന്മണിയുടെ ഒപ്പംനില്ക്കുന്നതാണിത്. അടുത്ത വിള രണ്ടാംസീസണിൽ പുതിയ വിത്തിനങ്ങൾ കർഷകരിലെത്തിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. വൈക്കോൽ കൂടുതൽ ലഭിക്കുമെന്നതും പുതിയ വിത്തുകളുടെ സവിശേഷതയാണ്. തൃശൂർ, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലെ നെൽകൃഷിക്ക് ഏറെ അനുയോജ്യമായതാണ് പുതിയ വിത്തനങ്ങൾ.
Read Moreകാഞ്ഞാണി മാവേലി സ്റ്റോറിൽ നിത്യോപയോഗ സാധനങ്ങൾ എത്തുന്നതും മാവേലിയെപ്പോലെ
കാഞ്ഞാണി: കാഞ്ഞാണിയിലെ മാവേലി സ്റ്റോറിൽ നിത്യോപയോഗ സാധങ്ങൾ വരുന്നത് മാവേലിയെപ്പോലെ. ഈസ്റ്ററിന് കാലിയായിരുന്ന മാവേലി സ്റ്റോറിൽ വിഷുവായിട്ടും സാധനങ്ങൾ എത്തിയില്ല. സിവിൽ സപ്ലൈസിന്റെ തൃശൂർ സബ് ഡിപ്പോയിൽ നിന്നാണ് കാഞ്ഞാണി മാവേലി സ്റ്റോറിലേക്ക് അരിയും മറ്റു സാധനങ്ങളുമെത്തുന്നത്. എന്നാൽ വിഷുവായിട്ട് പോലും ഇവിടെസ്റ്റോക്ക് വന്നിട്ടില്ലെ ന്നാണ് ഉപയോക്തക്കളുടെ പരാതി. കാഞ്ഞാണി മാവേലി സ്റ്റോറിൽ മാത്രമാണ് ഈ അനാ സ്ഥയെന്ന് ഉപയോക്തക്കൾ പരാതിപ്പെട്ടു. സബ്സിഡിയുള്ള സാധനങ്ങൾ വന്നാൽ സാധാരണ ഉപയോക്തക്കൾ ചെല്ലുന്പോഴേക്കും ഇവ തീർന്നുവെന്നാണ് ജീവനക്കാരുടെ സ്ഥിരം മറുപടിയെന്ന് ഉപയോക്തക്കൾ പറയുന്നു.കടലയും പരിപ്പും വില കൂടിയ വെളിച്ചെണ്ണയും സോപ്പുമാണ് ഇവിടെ യു ളളത്. മറ്റുള്ള മാവേലി സ്റ്റോറുകളിൽ വിഷു വിന്റെ സ്റ്റോക്ക് വന്നു. കാഞ്ഞാണിയിൽ മാത്രം വന്നില്ല. കാഞ്ഞാണി സ്റ്റോറിൽ മേലുദ്യോഗസ്ഥർ ഇടപ്പെട്ട് പരിശോധന നടത്തണമെന്നും ഉപയോക്താക്കൾ ആവശ്യപ്പെട്ടു.അതേസമയം കുടുതൽ സാധനങ്ങൾ സ്റ്റോക്ക് വെക്കാൻ മാവേലി സ്റ്റോറിനുള്ളിൽ സ്ഥലമില്ലെന്ന്…
Read More