തൃശൂർ: പോലീസുകാർക്കെതിരെ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് നൽകേണ്ടതാർക്കാണെന്ന മേൽവിലാസം പോലീസുകാർക്കറിയാം. അത് ഒരു ബോർഡിൽ എഴുതി വച്ചിട്ടുമുണ്ട്. അതൊക്കെ ഉത്തരവനുസരിച്ച് ചെയ്യും. പക്ഷേ അത് പോലീസ് സ്റ്റേഷനുകളിൽ പ്രദർശിപ്പിക്കണമെന്ന ഉത്തരവു മാത്രം പോലീസുകാരോട് പറയരുത്. അതൊക്കെ ഉയർന്ന ഏമാൻമാർ സ്റ്റേഷനുകളിൽ പരിശോധനയ്ക്കെത്തുന്പോൾ മാത്രം പുറത്തെടുക്കും. അവർക്കു പരാതിയുണ്ടെങ്കിലേ പ്രശ്നം ഗുരുതരമാകൂ. അതിനാൽ അവർ എത്തുന്പോൾ കൃത്യമായി ബോർഡ് പ്രത്യക്ഷപ്പെടും. കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ നിന്ന് പീഡനം ഏൽക്കേണ്ടി വരുന്ന പൊതുജനങ്ങൾക്ക് പരാതി നൽകാൻ പോലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ വിലാസവും വിശദാംശങ്ങളും പോലീസ് സ്റ്റേഷനുകളിൽ ഭരണഭാഷയിൽ പൊതുജനങ്ങൾ കാണ്കെ ബോർഡ് പ്രദർശിപ്പിക്കണമെന്നാണ് സംസ്ഥാന പോലീസ് കംപ്ലെയിന്റ് അഥോറിറ്റി ഉത്തരവ് നൽകിയിരുന്നത്. 2012ലും 2014ലും സംസ്ഥാന പോലീസ് കംപ്ലെയിന്റ് അഥോറിറ്റി ചെയർമാൻമാരായിരുന്ന ജസ്റ്റിസ് കെ.പി.ബാലചന്ദ്രൻ, ജസ്റ്റിസ് നാരായണക്കുറുപ്പ് എന്നിവർ സംസ്ഥാന പോലീസ് മേധാവിക്ക് രണ്ടു തവണ ഉത്തരവ് നൽകിയിരുന്നു. തുടർന്ന്…
Read MoreCategory: Thrissur
നാളെ ഞങ്ങളും ആക്രമിക്കപ്പെടാം..! നാലു വയസുകാരനെ പുലി കൊന്ന സംഭവത്തിൽ കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ നാട്ടുകാർ വിസമ്മതിച്ചു; പുലിശല്യം മൂലം ഭീതിയോടെയാണ് ജീവിക്കുന്നതെന്നും നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു
മലക്കപ്പാറ: നാലുവയസുകാരനെ പുലി ആക്രമിച്ച് കൊന്നതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബാലന്റെ മൃതദേഹം സംഭവസ്ഥലത്തുനിന്നും മാറ്റാൻ നാട്ടുകാർ സമ്മതിച്ചിരുന്നില്ല. ഉന്നത പോലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഏറെ നേരത്തെ അനുനയശ്രമത്തിനൊടുവിലാണ് മൃതദേഹം വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്കു മാറ്റാനായത്. ഇന്നലെ വൈകീട്ട് ആറരയോടെയാണ് വീടിന്റെ അടുക്കളഭാഗത്ത് നിൽക്കുകയായിരുന്ന കുട്ടിയെ പുലി പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയത്. വാൽപ്പാറ നടുമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളി ജാർഖണ്ഡ് സ്വദേശി മുഷറഫ് അലിയുടെ മകൻ സെയ്തുള്ളയാണ് മരിച്ചത്. കുട്ടിയുടെ തലയും ശരീരവും വേർപ്പെട്ട നിലയിൽ രണ്ടുസ്ഥലത്തുനിന്നായിട്ടാണ് കണ്ടുകിട്ടിയത്. തോട്ടം തൊഴിലാളികൾ വർഷങ്ങളായി എസ്റ്റേറ്റ് പ്രദേശങ്ങളിൽ പുലിശല്യം മൂലം ഭീതിയോടെയാണ് ജീവിക്കുന്നത്. കുട്ടികളാണ് കൂടുതലും ആക്രമിക്കപ്പെടുന്നത്. ഇതിനുമുന്പ് പുലിയുടെ ആക്രമണത്തിൽ മൂന്ന് പിഞ്ചുകുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. തോട്ടം തൊഴിലാളികളുടെ വളർത്തുമൃഗങ്ങൾ കൊല്ലപ്പെടുന്നതും നിത്യസംഭവമാണ്. പുലിയുടെ ആക്രമണത്തിൽനിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ നിരന്തരമായി സമരത്തിലാണ്. എന്നിട്ടും…
Read Moreഎസ്ഐ സുനിലിന്റെ കള്ളക്കളി പൊളിച്ചടുക്കി..! മർദനമേറ്റവരെ പ്രതികളാക്കിയ കേസിൽ എസ്ഐയുടെ അന്വേഷണത്തിൽ ഗുരുതരവീഴ്ച; ഫയൽ ചെയ്ത കള്ളക്കേസ് പുനരന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്
തൃശൂർ: മർദനമേറ്റവരെ പ്രതികളാക്കി പുതുക്കാട് പോലീസ് ഇരിങ്ങാലക്കുട ജുഡീഷൽ മജിസ്ട്രേട്ട് കോടതിയിൽ ഫയൽ ചെയ്ത കള്ളക്കേസ് ഹൈക്കോടതി റദ്ദാക്കി. പുനരന്വേഷണം നടത്താൻ ക്രൈം ബ്രാഞ്ചിനോട് ഉത്തരവിട്ടു. നെന്മണിക്കര സ്വദേശികളായ തട്ടിൽ ഷാജൻ, പാണ്ടാരി ഫ്രാൻസിസ്, പിടിയത്ത് കുഞ്ഞിപ്പാലു, റാഫേൽ പുളിക്കൻ എന്നിവരെ പ്രതികളാക്കി പോലീസ് ഫയൽ ചെയ്ത കേസാണ് കള്ളക്കേസാണെന്നു കണ്ട് ഹൈക്കോടതി റദ്ദാക്കിയത്. പുതുക്കാട് എസ്ഐ സുനിൽ കൃഷ്ണ കേസന്വേഷണത്തിൽ ഗുരുതരമായ ക്രമക്കേടാണു കാണിച്ചതെന്നു ജഡ്ജി ബി. കെമാൽപാഷ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വീട് ആക്രമിച്ചെന്ന് ആരോപിച്ച് കുഴിയാനി തങ്കമ്മ, മകൻ ബാബു എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്ഐ കള്ളക്കേസെടുത്തത്. കള്ളക്കേസിൽ കുടുങ്ങിയവർ യഥാർഥത്തിൽ വഴിയിലൂടെ നടന്നുപോകുകയായിരുന്നു. ഇവരെ ഒരു സംഘം ആളുകൾ ആക്രമിക്കുകയായിരുന്നു. കുഞ്ഞിപ്പാലുവിന്റെ കാൽ തല്ലിയൊടിക്കുകയും ഫ്രാൻസിസിന്റെ പുറത്തു വെട്ടുകയും ചെയ്തു. ഡോക്ടറുടെ റിപ്പോർട്ടുകൾ വ്യക്തമായിരുന്നിട്ടും അക്രമത്തിന് ഇരയായവരെ പ്രതികളാക്കി കള്ളക്കേസിൽ കുടുക്കിയതാണെന്നു…
Read Moreമലയാളി സുഹൃത്തുക്കൾക്ക് വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ആസാം സ്വദേശികൾ അറസ്റ്റിൽ; കേരളത്തിൽ ലഹരി മരുന്ന് സുലഭമായതിന്റെ പ്രധാന വാഹകർ ഉത്തരേന്ത്യൻ തൊഴിലാളികളെന്ന് പോലീസ്
ചാലക്കുടി: കഞ്ചാവുമായി രണ്ട് ആസാം സ്വദേശികൾ പോലീസ് പിടിയിലായി. കൊന്പടിഞ്ഞാമാക്കൽ കേന്ദ്രീകരിച്ച് കെട്ടിടം പണി ചെയ്തുവരുന്ന ആസാം ദിബ്രുഗ്രാ സ്വദേശി സജൻ ലാമ (27), രാജ് ലാമ(24) എന്നിവരെയാണ് എസ്ഐ ജയേഷ് ബാലൻ അറസ്റ്റു ചെയ്തത്.രാത്രി പോലീസ് പട്രോളിംഗിനിടയിലാണ് ഇവരെ പിടികൂടിയത്. രാത്രി ഒന്പതോടെ പോലീസ് ജീപ്പ് കണ്ട് രണ്ടുപേർ ഇരുട്ടിലേക്ക് ഓടുന്നതുകണ്ട എസ്ഐ യും സംഘവും നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പരിസരത്ത് ഇരുട്ടിൽ മറഞ്ഞുനിന്ന ഇവർ പിന്നീട് കെ എസ്ആർടിസി പരിസരത്ത് നിന്നും ഓട്ടോയിൽ കയറി പോകാൻ ശ്രമിക്കുന്നതിനിടയിലാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും അരക്കിലോയോളം കഞ്ചാവു പിടിച്ചെടുത്തിട്ടുണ്ട്. അങ്കമാലിയിൽ ട്രെയിൻ ഇറങ്ങിയ ഇവർ അവിടെ താമസിക്കുന്ന ഉത്തരേന്ത്യക്കാരായ ഇവരുടെ സുഹൃത്തുക്കൾക്ക് കഞ്ചാവു വിറ്റശേഷം ചാലക്കുടിയിൽ എത്തിയതാണെന്നു പറയുന്നു. ഓരോ തവണ നാട്ടിൽ നിന്നും വരുന്പോൾ രണ്ടു കിലോ യോളം കഞ്ചാവുമായിട്ടാണ് ഇവിടെ എത്താറ്. വടക്കേ…
Read Moreഎന്തേ നേരത്തെ ചിന്തിക്കാഞ്ഞത്..! ജില്ലയിലെ ആദ്യ സൗരോർജ്ജ ക്ഷേത്രമായി ഇരിങ്ങാലക്കുട ശ്രീകണ്ഠേശ്വരം; പ്രതിമാസം 10,000 രൂപയോളം വൈദ്യുതി ചാർജ് ഇനത്തിൽ ലാഭമെന്ന് ഭാരവാഹികൾ
ഇരിങ്ങാലക്കുട: പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ക്ഷേത്രമായി മാറുകയാണു ഇരിങ്ങാലക്കുട കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തുള്ള കണ്ഠേശ്വരം ക്ഷേത്രം. ജില്ലയിലെതന്നെ ഇത്തരത്തിലുള്ള ആദ്യ ക്ഷേത്രം എന്ന ഖ്യാതി ഇനി ഇരിങ്ങാലക്കുട ശ്രീ കണ്ഠേശ്വരം ക്ഷേത്രത്തിനു സ്വന്തം. അനെർട്ടിന്റെ സഹായത്തോടെ ഏകദേശം അഞ്ചു ലക്ഷത്തോളം രൂപ ചെലവിൽ സ്ഥാപിച്ച സോളാർ ലൈറ്റ് സംവിധാനമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അഞ്ചു കിലോവാട്ട് വൈദ്യുതി ഉത്്്പാദിപ്പിക്കാൻ ശേഷിയുള്ള 20 സോളാർ പാനലുകളാണു ക്ഷേത്രത്തിനു വടക്കുഭാഗത്തായി പ്രവർത്തിക്കുന്ന ഓഫീസ് കെട്ടിടത്തിന് മുകൾഭാഗത്തായി സ്ഥാപിച്ചിട്ടുള്ളത്. ഇതോടെ പ്രതിമാസം 10,000 രൂപയോളം വൈദ്യുതി ചാർജ് ഇനത്തിൽ കമ്മിറ്റിയ്ക്ക് മിച്ചം വെക്കാനാകും. ഉൗർജ പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ വരും തലമുറയ്ക്കായി ഉൗർജം കരുതി വെക്കുന്നതിനും കൂടിയാണു ഇത്തരമൊരു സംരഭം ആരംഭിച്ചതെന്നു ഭാരവാഹികൾ പറഞ്ഞു.
Read Moreആളില്ലാത്ത വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്കു പത്തുവർഷം കഠിനതടവും പിഴയും; 50,000 രൂപ ഇരയ്ക്കു നൽകാൻ കോടതി ഉത്തരവ്
തൃശൂർ: ദളിത് യുവതിയെ വിട്ടിൽ അതിക്രമിച്ചുകയറി ബലാൽസംഗം ചെയ്തുവെന്ന കേസിൽ പ്രതിക്കു പത്തുവർഷം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ. ആളൂർ വെള്ളാഞ്ചിറ മണിപ്പറന്പിൽ വീട്ടിൽ ജിൻസനെയാണ് തൃശൂർ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജ് എ. ബദറുദ്ദീൻ ശിക്ഷിച്ചത്. 2011ലാണ് കേസിനാസ്പദമായ സംഭവം. ആളില്ലാത്ത സമയം നോക്കി വിട്ടിലെത്തി ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. ബലാൽസംഗക്കുറ്റത്തിന് ഏഴുവർഷം കഠിനതടവും 75,000 രൂപ പിഴയും, വീട്ടിലേക്ക് അതിക്രമിച്ചു കയറിയതിനു മൂന്നുവർഷം കഠിനതടവും 10,000 രൂപ പിഴയുമാണ് വിധിച്ചത്. ഇതിൽ 50,000 രൂപ ഇരയ്ക്കു നൽകണമെന്നു കോടതി ഉത്തരവിട്ടു. തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാവും. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു ഹാജരായി.
Read More“പ്രണയത്തിന് വലിയ വില കൊടുക്കേണ്ടിവരും..! പ്രണയിക്കുന്ന കമിതാക്കൾക്ക് നാട്ടുകാരുടെ താക്കീത്; ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പ്രണയ നിരോധിത മേഖലയായി ചിത്രീകരിച്ച് ഫ്ളക്സ് ബോർഡും
ഇരിങ്ങാലക്കുട: പ്രണയിക്കുന്ന കമിതാക്കൾക്ക് നാട്ടുകാരുടെ താക്കീത്. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പ്രണയ നിരോധിത മേഖലയായി ചിത്രീകരിച്ച് ഫ്ളക്സ് ബോർഡുകൾ ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഒരു യുവാവിന്റെ ജീവൻ അപഹരിക്കപ്പെടുകയും നിരവധിപേർ പോലീസിന്റെ നിരീക്ഷണത്തിലായതും സംഭവത്തിലെ പ്രതി ആത്മഹത്യക്കു ശ്രമിച്ചതുമാണ് ഇതിന്റെ ആധാരം. അതിരുവിട്ട പ്രണയമാണ് ഇതിനെല്ലാം വഴിവെച്ചതെന്ന തിരിച്ചറിവാണു ഇത്തരം ഫ്ളക്സ് ബോർഡുകൾ ഉയരാൻ കാരണമായത്. പല കമിതാക്കളും സല്ലപിക്കുന്ന ഇടമാണ് ബസ് സ്റ്റാൻഡിനു സമീപത്തെ കെട്ടിടങ്ങളിലെ ഇടുങ്ങിയ ഗോവണികളും ഇടവഴികളും. സ്കൂൾ-കോളജ് വിദ്യാർഥികളാണ് ഇവിടെ സല്ലപിക്കുന്നവരിലേറെയും. സ്കൂളും കോളജും വിടുന്ന സമയത്താണു ഇവരുടെ തിരക്ക് അനുഭവപ്പെടുക. മുന്പ് പ്രണയ സല്ലാപങ്ങളുടെ എണ്ണം വർധിച്ചപ്പോൾ പോലീസ് ഇതുപോലെ ബസ് സ്റ്റാൻഡിൽ പോസ്റ്ററുകൾ പ്രദർശിപ്പിച്ചിരുന്നു. വിദ്യാർഥികൾ നാളെയുടെ സ്വപ്നമാണ്. അവർ കമിതാക്കളായി നാളെയുടെ ശല്യമാകാതിരിക്കുവാൻ പൊതുജനം ശ്രദ്ധിക്കണമെന്നും ഇവരുടെ സല്ലാപം കണ്ടാലുടൻ പോലീസിൽ അറിയിക്കണമെന്നുമാണ് പോസ്റ്ററിലുണ്ടായിരുന്നത്. അന്ന് പോലീസ്…
Read Moreചെട്ടിയങ്ങാടിയിൽ അനാശാസ്യക്കാരുടെ ഭീകരവാഴ്ച; രാത്രിയിൽ പിടിച്ചുപറിയും ആക്രമണവും; പെണ്വേഷമിട്ടവരടക്കമുള്ളവർ ആളുകളെ ആക്രമിക്കുന്നതും പിടിച്ചുപറിക്കുന്നതും പതിവാണെന്ന് വ്യാപാരികൾ
സ്വന്തം ലേഖകൻ തൃശൂർ: രാത്രിയായാൽ ചെട്ടിയങ്ങാടി വഴി കെഎസ്ആർടിസിയിലേക്കോ, റെയിൽവേ സ്റ്റേഷനിലേക്കോ പോകുന്നവർ സൂക്ഷിക്കുക. ഇവിടെയെത്തിയാൽ പെണ്വേഷമിട്ടവരടക്കമുള്ളവർ ആളുകളെ ആക്രമിക്കുന്നതും പിടിച്ചുപറി നടത്തുന്നതും പതിവായി മാറിയിരിക്കയാണ്. ഇതിനകം തന്നെ നിരവധി പേർക്കാണ് കല്ലേറടക്കമുള്ള ആക്രമണം നേരിടേണ്ടി വന്നത്. ഭിന്നലിംഗക്കാരെന്നു പറയുന്നവർ രാത്രിയാകുന്നതോടെ ഈ ഭാഗങ്ങളിൽ തന്പടിക്കുന്നത് പതിവാണെന്ന് വ്യാപാരികളും സാക്ഷ്യപ്പെടുത്തുന്നു. രാത്രിയിൽ വ്യാപാരികൾ കടകളടച്ചു പോകുന്നതോടെ വിജനമായ സ്ഥലത്ത് സംഘങ്ങളായി നിന്ന് ഇതുവഴി വരുന്നവരെ സമീപിക്കുകയും വഴങ്ങാത്തവർക്കെതിരെ ആക്രമണം അഴിച്ചുവിടുകയുമാണ് പതിവെന്ന് പറയുന്നു. മാസങ്ങൾക്കു മുന്പ് ഇവരുടെ സംഘങ്ങൾ ചെട്ടിയങ്ങാടി പരിസരത്ത് തന്പടിച്ച് ഇതുപോലെ ആക്രമണങ്ങൾ നടത്തുന്നതിനെതിരെ പോലീസ് ഇടപെടുകയും അടിച്ചോടിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ സമൂഹ മാധ്യമങ്ങളിലടക്കം എതിർപ്പു വന്നതോടെയാണ് പോലീസും ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാതായത്. ബൈക്കിൽ വന്നാൽ പോലും ഇവർ തടഞ്ഞു നിർത്തുന്നത് പതിവായി മാറിയിരിക്കയാണ്. ഇവരുടെ ഇംഗിതത്തിന് വഴങ്ങാതെയോ, ബൈക്ക് നിർത്താതെ…
Read Moreഅംബുജാക്ഷനാണ് താരം..! അരയേക്കറിൽ വിളയിച്ചത് 17 ഇനം പച്ചക്കറികൾ; വിളവെടുത്തത് അഞ്ചുക്വിന്റൽ; പൊതു പ്രവർത്തനത്തിനിടയിലും കൃഷിയെ കൈവിടാതെ മെമ്പർ മുന്നോട്ട്
കോടാലി: അരയേക്കറോളം സ്ഥലത്ത് 17 ഇനം പച്ചക്കറികൾ വിളയിച്ച് പുതിയൊരു കൃഷിപാഠമൊരുക്കുകയാണ് മറ്റത്തൂരിലെ ജനപ്രതിനിധിയായ പി.എസ്.അംബുജാക്ഷൻ. മറ്റത്തൂർ പഞ്ചായത്തിലെ 12ാം വാർഡ് അംഗമായ അംബുജാക്ഷൻ തിരക്കേറിയ പൊതു പ്രവർത്തനത്തിനിടയിലും കൃഷിയെ കൈവിടാതെ ചേർത്തുപിടിക്കുന്നു. കടന്പോട് കലിത്താഴത്തുള്ള 42 സെന്റ് സ്ഥലത്താണ് സമ്മിശ്രകൃഷിയിൽ പുതിയ പരീക്ഷണം നടത്തി അംബുജാക്ഷൻ നൂറുമേനി കൊയ്യുന്നത്. ആറുമാസം കൊണ്ട് വിളവെടുക്കുന്ന കപ്പകൃഷിയാണ് പ്രധാനമായും ഇവിടെ ചെയ്തിട്ടുള്ളത്. സാധാരണയായി കപ്പതോട്ടത്തിൽ മറ്റുകൃഷികളൊന്നും നടത്താറില്ല. കളകളെ പ്രതിരോധിക്കുന്നതോടൊപ്പം പച്ചക്കറി വിളയിച്ചെടുക്കാനും കൂടി ലക്ഷ്യമിട്ടാണ് കപ്പത്തോട്ടത്തിൽ വിവിധയിനം പച്ചക്കറികൾ നട്ടുകൊണ്ട് അംബുജാക്ഷൻ പുതിയ പരീക്ഷണത്തിനൊരുങ്ങിയത്. വെണ്ട, വെള്ളചീര, ചുവന്ന ചീര, ചോളം, കോളിഫ്ളവർ, മത്തൻ, കുന്പളം, തക്കാളി, പയർ, വഴുതന, പച്ചമുളക് തുടങ്ങി 17 ഇനം പച്ചക്കറികളാണ് ഇങ്ങനെ കൃഷി ചെയ്തത്. കപ്പകൃഷിക്ക് മണ്ണിടുന്നതിനായി ഉണ്ടാക്കിയ ചാലുകളിൽ നവര ഇനത്തിലുള്ള നെല്ലും കൃഷി ചെയ്തു. കൂടാതെ കൃഷിത്തോട്ടത്തിനു…
Read Moreവണ് ജിബി ഡാറ്റാ- എ ടിക്കറ്റ് ടു ഫ്യൂച്ചർ ! ഇന്ധനക്ഷമതയുള്ള എൻജിൻ അവതരിപ്പിച്ച തൃശൂർ സ്വദേശി അമേരിക്കയിൽ താരം
സ്വന്തം ലേഖകൻ തൃശൂർ: ഹൈ ഡെഫനിഷൻ ക്വാളിറ്റിയിൽ ഒരു സിനിമ ഡൗണ്ലോഡ് ചെയ്താൽ സെക്കൻഡുകൾകൊണ്ട് തീരാവുന്നതേയുള്ളൂ വണ് ജിബി ഡാറ്റ. പക്ഷേ, ജെബിൻ മാക്സി എന്ന പതിനഞ്ചുകാരന്റെ ജീവിതം മാറ്റിമറിച്ചതു മാസം ഒരു ജിബി ക്വാട്ടയിൽ കിട്ടിയിരുന്ന ഇന്റർനെറ്റാണ്. തന്റെ സ്വപ്നങ്ങൾക്കും ശാസ്ത്രാന്വേഷണങ്ങൾക്കും പതിനഞ്ചാം വയസിൽ കിട്ടിയ ലാപ്ടോപ്പും ഇന്റർനെറ്റ് കണക്ഷനും ഉൗർജമായപ്പോൾ വണ് ജിബി ജെബിനു സ്വപ്നലോകത്തേക്കുള്ള ടിക്കറ്റായി മാറി. അവ യാഥാർത്ഥ്യമായപ്പോൾ ജെബിൻ എന്ന മലയാളിപ്പയ്യൻ അമേരിക്കയിലെ പേരുകേട്ട ശാസ്ത്രജ്ഞർക്കൊപ്പമിരുന്നു തന്റെ സ്വപ്നപദ്ധതികൾ വിവരിച്ചു. ലോകം ഇന്ധന പ്രതിസന്ധി നേരിടുന്ന ഈ കാലത്ത് അന്പതുശതമാനം വരെ കുറഞ്ഞ ഇന്ധന ഉപഭോഗമുള്ള എൻജിൻ യാഥാർഥ്യമാക്കിയാണ് തൃശൂർ സ്വദേശിയായ ജെബിൻ ആഗോളതലത്തിൽ ശ്രദ്ധനേടിയത്. മോട്ടോർവാഹന രംഗത്തെ ഭാവിയാകാൻ ഉതകുന്ന ഇന്റഗ്രേറ്റഡ് ലീനിയർ ഹൈബ്രിഡ് എൻജിൻ എന്ന സാങ്കേതികവിദ്യയുടെ പേറ്റന്റും ഇന്നു ജെബിന്റെ പേരിലാണ്. നിലവിലുള്ള ഹൈബ്രിഡ് വാഹനങ്ങൾ…
Read More