എരുമപ്പെട്ടി: തോന്നല്ലൂർ ബാലനരസിംഹമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. ഇന്നലെ വൈകീട്ട് 6.15 ഓടെ കൂട്ടിയെഴുന്നള്ളിപ്പിനിടെയാണു സംഭവം. അന്പലത്തിനുള്ളിൽ വച്ച് ഇടഞ്ഞ ആന കോലവുമായി പുറത്തേക്ക് ഓടി. പാടത്തുകൂടി ഓടിയ കൊന്പൻ കച്ചവട സ്റ്റാളുകളും രണ്ടു ബൈക്കുകളും തകർത്തു. ഗുരുവായൂരിൽനിന്ന് എത്തിയ എലിഫന്റ് സ് ക്വാഡ്, പാപ്പാന്മാർ എന്നിവർ ചേർന്ന് ആനയെ തളച്ചു. രാത്രി ഒന്പതുകഴിഞ്ഞാണ് ആനപ്പുറത്തുള്ള നാലു പേർക്കും ഇറങ്ങാൻ കഴിഞ്ഞത്. നാലുപേരും താഴേക്കു ചാടുകയായിരുന്നു. കുട്ടംകുളങ്ങര ശ്രീനിവാസൻ എന്ന ആനയാണ് ഇടഞ്ഞത്. എല്ലാ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളും ശ്രീനിവാസന് ഉണ്ടായിരുന്നു. ആകെ രണ്ട് ആനകളാണ് എഴുന്നള്ളിപ്പിന് ഉണ്ടായിരുന്നത്. എരുമപ്പെട്ടി എസ്ഐ കെ. അബ്ദുൾ ഹക്കിമി ന്റെ നേതൃത്വത്തിൻ പോലീസ് സംരക്ഷണ വലയം തീർത്തു. സമയോചിതമായ ഇടപെടലുകൾ വലിയ അപകടം ഒഴിവാക്കി.
Read MoreCategory: Thrissur
സ്റ്റേഷനിൽനിന്നും പൊതുജനങ്ങൾക്ക് ലഭിക്കുന്നത് മികച്ച സേവനങ്ങൾ; കൊരട്ടി പോലീസ് സ്റ്റേഷന് ഐഎസ്ഒ പദവി
കൊരട്ടി: ജില്ലയിലെ ആദ്യത്തെ ഐഎസ്ഒ സർട്ടിഫൈഡ് പോലീസ് സ്റ്റേഷനായി കൊരട്ടി പോലീസ് സ്റ്റേഷൻ. സ്റ്റേഷനിൽനിന്നും പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ മുൻനിർത്തിയാണ് പോലീസ് സ്റ്റേഷനുകൾക്ക് ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിക്കുന്നത്. കൊരട്ടി പോലീസ് സ്റ്റേഷനിൽ ഫലപ്രദമായ രീതിയിൽ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രവൃത്തികളും, കുറ്റാന്വേഷണം, ക്രമസമാധാനപാലനം, പൊതുജനസമാധാനം ഉറപ്പു വരുത്തൽ, മയക്കുമരുന്ന് തടയുന്നതിലും കണ്ടെത്തി പിടികൂടുന്നതിലുമു ള്ള മികവ്, വിവിധ ആവശ്യങ്ങൾക്കായി സ്റ്റേഷനിൽ വരുന്നവർക്ക് ഏർപ്പെടുത്തിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വിലയിരുത്തിയാണ് ഐഎസ്ഒ അധികൃതർ സർട്ടിഫിക്കറ്റ് നൽകുന്നത്. ജനങ്ങളുടെ പരാതികൾക്കു കാലതമാസം കൂടാതെയുള്ള പരിഹാരം, സ്റ്റേഷനിൽ വരുന്നവർക്ക് ഇരിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യം, വായനാസൗകര്യം, വിദ്യാർഥികളും പൊതുജനങ്ങളുമായുള്ള ആശയവിനിമയം, സ്റ്റേഷൻ പരിധികളിലെ രണ്ടു ഹൈസ്കൂളുകളിൽ സ്റ്റുഡന്റ്സ് പോലീസ് സംവിധാനത്തിലൂടെ നേടിയ പ്രശംസ എന്നിവയും പരിഗണിച്ചിട്ടുണ്ട്. കൂടാതെ കൊരട്ടി പോലീസ് സ്റ്റേഷൻ പരിധികളിലെ പ്രധാന ജംഗ്ഷനുകളിൽ പോലീസിന്റെ സാന്നിധ്യം, ട്രാഫിക് നിയന്ത്രണം, സ്റ്റേഷനിൽ…
Read Moreമദ്യം വാങ്ങാൻ പണത്തിനായി കഴുത്ത് ഞെരിച്ച് ഇല്ലാതാക്കിയത് അമ്മൂമ്മയെ;സംഭവത്തിൽ ഞെട്ടി ചേർപ്പ് ഗ്രാമം
ചേർപ്പ് (തൃശൂർ): കടലാശേരിയിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന ഊമൻപിള്ളി പരേതനായ വേലായുധന്റെ ഭാര്യ കൗസല്യ(78)യുടെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു. ഇവരുടെ മകന്റെ മകൻ ഗോകുലിനെ (32) തൃശൂർ റൂറൽ എസ്പി ഐശ്വര്യ ദോഗ്രയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ.തോമസ്, ചേർപ്പ് ഇൻസ്പെക്ടർ ടി.വി. ഷിബു എന്നിവർ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് കൗസല്യയെ കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടത്. ഹൃദയാഘാതം മൂലമെന്നു കരുതിയെങ്കിലും കൈയിൽ കിടന്ന വളയും കഴുത്തിലെ റോൾഡ് ഗോൾഡ് മാലയും കാണാത്തതു സംശയത്തിനിടയായി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം നടപടികൾക്കായി ആശുപത്രിയിലേക്കു മാറ്റി ബന്ധുക്കളടക്കമുള്ളവരെ നിരീക്ഷിച്ചുവരികയായിരുന്നു. അമ്മൂമ്മയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കൈയിലെ വള മോഷ്ടിച്ചതു ഗോകുലാണെന്നു പോലീസ് പറഞ്ഞു. മദ്യപിക്കാൻ പണത്തിനുവേണ്ടിയാണ് ഇയാൾ കൊല നടത്തി സ്വർണം കവർന്നത്.
Read Moreഅനന്തു ആര്യംപാടം സ്കൂളിലെ കൊച്ചു ശാസ്ത്രജ്ഞൻ; സ്കൂളിലെ പുല്ലു വെട്ടാൻ ചെലവുകുറഞ്ഞ പുല്ലുവെട്ടി യന്ത്രം നിർമിച്ച് എട്ടാംക്ലാസുകാരൻ
സ്വന്തം ലേഖകൻ മുണ്ടത്തിക്കോട്: സ്വന്തം സ്കൂൾ ക്ലീനാക്കാൻ എട്ടാംക്ലാസുകാരൻ അനന്തു സ്വന്തമായി നിർമിച്ച ചെലവുകുറഞ്ഞ പുല്ലുവെട്ടിയന്ത്രം ആര്യംപാടം സർവോദയം സ്കൂളിനു വരാൻ പോകുന്ന ശാസ്ത്രദിന സമ്മാനമായി. ഇന്ന് ഒരു ശാസ്ത്രദിനംകൂടി വന്നണയുന്പോൾ ആര്യംപാടം സർവോദയം സ്കൂളിലെ അനന്തു പരീക്ഷണങ്ങളുടെയും കൊച്ചുകൊച്ചു കണ്ടുപിടിത്തങ്ങളുടെയും ഒപ്പമാണ്. മങ്ങാട് കോട്ടപ്പുറം സ്വദേശികളായ ജയന്റെയും സജിതയുടെയും മകനായ അനന്തു കൂട്ടുകാർക്കു കൊച്ചു ശാസ്ത്ര ജ്ഞനാണ്. തന്റെ സ്കൂളിന്റെ മുറ്റത്തു പൂന്തോട്ടത്തിൽ വളർന്നുനിൽക്കുന്ന പുല്ലുകൾ കണ്ടപ്പോഴാണ് ഇവ എങ്ങനെ ചെലവുകുറഞ്ഞ രീതിയിൽ നീക്കം ചെയ്യാമെന്ന് അനന്തു ചിന്തിച്ചത്. പൂക്കൾ വിടർന്നുനിൽക്കുന്ന ചെടിക്കു ചുറ്റുമുള്ള പുല്ലുകളെ പൂച്ചെടക്കു കേടുവരുത്താതെതന്നെ നീക്കം ചെയ്യാൻ അനന്തു മാർഗം തേടി. 60 രൂപയുടെ ഒരു പിവിസി പൈപ്പ്, പത്തു രൂപയുടെ ഒരു ചെറിയ ഫാൻ ലീഫ്, അഞ്ചുരൂപയുടെ വയർ, അഞ്ചു രൂപയുടെ കണ്ടക്ടർ, എച്ച്എൽപിയുടെ രണ്ടു ബാറ്ററി, ഒരു മിനി…
Read Moreയുക്രെയ്ൻ – റഷ്യ യുദ്ധം! തീരദേശത്ത് പ്രാർത്ഥനയോടെ ഒരു കുടുംബം; സുമി നില്ക്കുന്ന സ്ഥലത്തേയ്ക്ക് റഷ്യന് അതിര്ത്തിയില്നിന്ന് നൂറുകിലോമീറ്റര് അകലംമാത്രം
ശ്രീനാരായണപുരം: അഞ്ചങ്ങാടി വെള്ളക്കാട്ട് പടിക്കൽ അബ്ദുൾ നാസറിന്റെ കുടുംബം യുക്രെയ്നിൽ റഷ്യ ബോംബ് വർഷിക്കുന്പോൾ പ്രാർത്ഥനാനിരതമാണ്. അബ്ദുൾ നാസർ- ഷെഫീന ദന്പതികളുടെ മകൾ ഫിദ ഫാത്തിമ യുക്രെയ്നിൽ മെഡിക്കൽ കോളജ് വിദ്യാർഥിനിയാണ്. യുക്രെയ്നിലെ സുമി മെഡിക്കൽ കോളജിലെ രണ്ടാം വർഷ എംബി ബിഎസ് വിദ്യാർഥിനിയാണ് ഫിദ ഫാത്തിമ. കഴിഞ്ഞദിവസം രാവിലെയും വീട്ടുകാരുമായി ഫിദ ഫാത്തിമ ടെലിഫോണിൽ ബന്ധപ്പെട്ടിരുന്നു. അതേസമയം മകളെയോർത്ത് ആശങ്കയിലാണ് വീട്ടുകാർ. റഷ്യൻ അതിർത്തിയിൽനിന്ന് നൂറുകിലോമീറ്റർ അകലംമാത്രമേ സുമി നിൽക്കുന്ന സ്ഥലത്തേക്കുള്ളൂ. സുരക്ഷിതരായി നാട്ടിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം.തൃപ്രയാർ, ആലുവ ചാലക്കുടി എന്നിടങ്ങളിലെ വിദ്യാർഥിനികളും ഫിദ ഫാത്തിമയുടെ കൂടെയുണ്ട്. യുദ്ധഭീതിയിലിരിക്കുന്ന കുടുംബത്തെ ആശ്വസിപ്പിക്കാൻ എംഎൽഎയെത്തി കൊടുങ്ങല്ലൂർ: ഭീതിയിലിരിക്കുന്ന കുടുംബത്തെ ആശ്വസിപ്പിക്കാൻ എംഎൽഎയെത്തി. പടാകുളം പടിഞ്ഞാറുവശം താമസിക്കുന്ന കുന്നത്ത് സുബ്രഹ്മണ്യന്റെ വീട്ടിലാണ് വി.ആർ. സുനിൽ കുമാർ എംഎൽഎയും സംഘവും എത്തിയത്. സുബ്രഹ്മണ്യൻ – ഷാനി ദന്പതികളുടെ മകൻ…
Read Moreഈ സമയത്ത് രണ്ടു ചെറുപ്പക്കാർ വീടിന്റെ പരിസരത്തുണ്ടായിരുന്നു.! കോളജ് വിദ്യാർഥിനിയുടെ മരണം; ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനകൾ രംഗത്ത്
ഇരിങ്ങാലക്കുട: കാറളം പഞ്ചായത്തിലെ കിഴുത്താണിയിൽ കോളജ് വിദ്യാർഥിനി കിണറ്റിൽ വീണുമരിച്ച സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനകൾ രംഗത്ത്. ഇക്കഴിഞ്ഞ പത്തിന് ഉച്ചയോടെയാണു കിഴുത്താണി മനപ്പടിയിൽ പെരുന്പിള്ളി ജ്യോതിപ്രകാശിന്റെ മകൾ സാന്ത്വനയെ കിണറ്റിൽ വീണു മരിച്ചനിലയിൽ കണ്ടെത്തിയത്. ഈ സമയത്ത് രണ്ടു ചെറുപ്പക്കാർ വീടിന്റെ പരിസരത്തുണ്ടായിരുന്നതായും ഇവരാണു കുട്ടി കിണറ്റിൽ വീണ വിവരം കുട്ടിയുടെ അമ്മയെ അറിയിച്ചതെന്നും ഇതു കുടുംബത്തിനും പൊതുസമൂഹത്തിനും ആശങ്കകൾക്ക് ഇടവരുത്തിയിട്ടുണ്ടെന്നും മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും സിപിഐ കാറളം ലോക്കൽ സെക്രട്ടറി കെ.എസ്. ബൈജു ആവശ്യപ്പെട്ടു. മരണത്തിലെ ദൂരൂഹത നീക്കണമെന്ന് കാറളം മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി യോഗവും ആവശ്യപ്പെട്ടു. സംഭവസമയത്ത് വിദ്യാർഥിനിയുടെ സുഹൃത്തുക്കൾ വിദ്യാർഥിനിയെ സന്ദർശിച്ചിരുന്നുവെന്നും തൊട്ടുപിന്നാലെയാണു മരണം സംഭവിച്ചതെന്നും സുഹൃത്തുക്കളുടെ പങ്കിനെപ്പറ്റി അന്വേഷിക്കാത്തതു രാഷ്ട്രീയ സ്വാധീനം മൂലമാണെന്നും യോഗം കുറ്റപ്പെടുത്തി. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ ജില്ലാ കളക്ടർക്കും ജില്ല പോലീസ്…
Read More10 വർഷക്കാലത്തെ സർവീസ്! വിവിഐപി സുരക്ഷയൊരുക്കിയിരുന്ന ഹണിക്ക് അവസാന സല്യൂട്ട്
രാമവർമപുരം: രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ തുടങ്ങിയവരുടെ സന്ദർശനത്തിന്റെ ഭാഗമായുളള വിവിഐപി സുരക്ഷാ പരിശോധനാസംഘത്തിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന, കേരള പോലീസ് അക്കാദമി ഡോഗ് സ്ക്വാഡ് സെന്ററിലെ “ഹണി’ വിടവാങ്ങി. 10 വർഷക്കാലത്തെ സർവീസിനുശേഷം, വിരമിച്ച പോലീസ് നായ്ക്കളെ പാർപ്പിക്കുന്ന റിട്ടയർമെന്റ് സെന്ററായ വിശ്രാന്തിയിലാണ് ഹണി ഇന്നലെ രാവിലെ അവസാന സല്യൂട്ട് ഏറ്റുവാങ്ങിയത്. ബ്യൂഗിൾ മുഴക്കിയശേഷം ട്രെയിനിംഗ് ഐജി സേതുരാമൻ സല്യൂട്ട് നൽകി ഹണിക്ക് അന്ത്യോപചാരമർപ്പിച്ചു. പുഷ്പാർച്ചന നടത്തി, റീത്തും സമർപ്പിച്ചു. പ്രത്യേക കല്ലറയും ഹണിക്കായി സജ്ജമാക്കിയിരുന്നു. സംസ്ഥാനത്തെ ഏക ഡോഗ് പരിശീലന കേന്ദ്രമായ കേരള പോലീസ് അക്കാദമിയിൽ പരിശീലനത്തിനെത്തുന്ന മുഴുവൻ നായ്ക്കൾക്കും മാതൃകയും വഴികാട്ടിയുമായ ഹണി സ്റ്റേറ്റ് ഡോഗ് ട്രെയിനിംഗ് സെന്ററിലെ കണ്ണിലുണ്ണിയായിരുന്നു. 2012ലാണ് സേനയുടെ ഭാഗമായി ഹണി എത്തിയത്. തൃശൂരിലെ പ്രമുഖ സ്വകാര്യ കെന്നലിൽനിന്നാണ് രണ്ട് ലാബ്രഡോർ ഇനത്തിലുള്ള നായ്ക്ക ളെ കേരള പോലീസിനായി വാങ്ങിയത്, അതിലൊ…
Read Moreസ്ത്രീകളെ തുല്യരായി കാണുന്ന സമൂഹമുണ്ടാകണം; തന്റെ ജീവിതത്തിലെ മുൻഗണനകൾ തീരുമാനിക്കാൻ ഓരോ പെണ്കുട്ടിയും മുന്നോട്ടുവരണം
തൃശൂർ: “വീടുകൾക്കകത്തും പൊതു ഇടങ്ങളിലും സ്ത്രീകളെ തുല്യരായി കാണാൻ കഴിയുന്ന വിധത്തിൽ സമൂഹത്തിന്റെ മനഃസ്ഥിതിയിൽ മാറ്റമുണ്ടാവണം. വിദ്യാസന്പന്നർ എന്ന് പറയുന്പോഴും തുല്യത എന്ന ആശയത്തിലേക്കു സമൂഹം ഇനിയും എത്തിയിട്ടില്ല. തന്റെ ജീവിതത്തിലെ മുൻഗണനകൾ തീരുമാനിക്കാൻ ഓരോ പെണ്കുട്ടിയും മുന്നോട്ടുവരേണ്ടതുണ്ട്’.- തൃശൂർ പ്രസ് ക്ലബിന്റെ സഹകരണത്തോടെ വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച സംവാദത്തിലെ പൊതു ആശയം ഇതായിരുന്നു. പ്രസ് ക്ലബ് എം.ആർ. നായർ സ്മാരക ഹാളിൽ “സ്ത്രീകൾക്കിടയിലെ കുറ്റകൃത്യങ്ങളുടെ വർധന- കാരണങ്ങളും പരിഹാര മാർഗങ്ങളും’ എന്ന വിഷയത്തിലാണ് സംവാദം സംഘടിപ്പിച്ചത്. ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദു മോൾ ഉദ്ഘാടനം ചെയ്തു. മിനി മുരിങ്ങാത്തേരി മോഡറേറ്ററായിരുന്നു.ദേശീയ ബാലികാദിനത്തിന് ആരംഭിച്ച് വനിതാദിനം വരെ നീണ്ടു നിൽക്കുന്ന ആറ് ആഴ്ചക്കാലത്തെ വാരാചരണ പരിപാടികളുടെ ഭാഗമായാണ് സംവാദം സംഘടിപ്പിച്ചത്. സംവാദത്തിൽ തൃശൂർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് വി.കെ. രാജു, ചൈൽഡ് വെൽഫെയർ…
Read Moreഅടച്ചിട്ട പെട്ടിക്കടയിലേക്ക് കൈയിൽ നീട്ടിയാൽ പെഗ് വിലയിൽ സാധനം കിട്ടും; പോലീസ് കൈ നീട്ടിയപ്പോഴും സാധനം കിട്ടി; പ്രതിയെ കൈയോടെ വിലങ്ങണിയിച്ച് പോലീസ്
കൊടുങ്ങല്ലൂർ: മേത്തല-വയലന്പം മേഖലയിൽ പ്രവർത്തിച്ചിരുന്ന അനധികൃത മദ്യവില്പന പിടികൂടി. മേത്തല മേത്തലപ്പാടം കാട്ടുകണ്ടത്തിൽ വീട്ടിൽ സലീഷ്കുമാറിനെയാണ് കൊടുങ്ങല്ലൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എം. ഷാംനാഥും സംഘവും പിടികൂടിയത്. പൊക്ലായ്-പൊയ്യ ബീവറേജുകളിൽനിന്നും മദ്യം വാങ്ങി വയലന്പം ജംഗ്ഷനിൽ റോഡരികിലെ അടച്ചിട്ട ഷെഡിൽ രഹസ്യമായി പെഗ് വിലയിൽ മദ്യം വില്പന നടത്തുന്നതിനിടയിലാണ് സലീഷ്കുമാർ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.ലോക്ക്ഡൗണ് മുതലെടുത്ത് തീരദേശ മേഖലയിൽ നിരവധി ആളുകൾ ഇത്തരം അനധികൃത മദ്യ കച്ചവടം നടത്തുന്നതായി രഹസ്യവിവരം ഉണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്നും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. റെയ്ഡിൽ എക്സൈസ് ഇന്റലിജൻസ് ഓഫീസർ പി.ആർ. സുനിൽകുമാർ, പ്രിവന്റീവ് ഓഫീസർ എം.ആർ. നെൽസണ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സി.വി. ശിവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എ. ബാബു, എം.പി. ജീവേഷ്, എ.എസ്. റിഹാസ്, എക്സൈസ് ഡ്രൈവർ സി.പി.…
Read Moreഭാര്യയെ അപമാനിക്കാൻ ശ്രമിച്ചയാളെ കൊലപ്പെടുത്തിയയാൾ അറസ്റ്റിൽ; കൊല്ലപ്പെട്ടയാൾ ഇപ്പോഴും അജ്ഞാതൻ; കേസിനാസ്പദമായ സംഭവം ഇങ്ങനെ…
തൃശൂർ: ഭാര്യയെ അപമാനിക്കാൻ ശ്രമിച്ചയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൊല്ലപ്പെട്ടയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. തമിഴ്നാട് കന്യാകുമാരി മാതാപുരം സ്വദേശി രാജുവാണ് അറസ്റ്റിലായത്. ഈ മാസം 16നു ശക്തൻ ബസ് സ്റ്റാൻഡിൽവച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. രാത്രിയിൽ സ്റ്റാൻഡിൽ കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ അപമാനിക്കാൻ ശ്രമിക്കുന്നതു കണ്ടപ്പോൾ രാജു അജ്ഞാതനെ ചവിട്ടിയും അടിച്ചും കൊലപ്പെടുത്തുകയായിരുന്നു. പിറ്റേന്നു രാവിലെ അവശനിലയിൽ കിടന്നിരുന്നയാളെ പോലീസെത്തി ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. ഇതര സംസ്ഥാനക്കാരനും സ്ഥിരം മേൽവിലാസവുമില്ലാത്തയാളുമായ പ്രതിയെ കണ്ടെത്താൻ പോലീസ് സംഘങ്ങളായി തിരിഞ്ഞ് നൂറോളം സിസിടിവി പരിശോധിച്ചു. നിരവധി ഇതരസംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തു. തുടർന്നാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. തൃശൂർ ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ പി. ലാൽകുമാറിന്റെ നേതൃത്വത്തിൽ എസ്എെ ആർ. വിജയൻ, എഎസ്എെ സണ്ണി, സിപിഒ പഴനിസ്വാമി,…
Read More