ആ കാൽപാടുകൾ പുലിയുടേത് തന്നെയോ;  ഇരിങ്ങാലക്കുടയിൽ പുലിയെ കണ്ടതായി അഭ്യൂഹം: ജനങ്ങൾ പരിഭ്രാന്തിയിൽ

ഇരിങ്ങാലക്കുട: പുലിയെ കണ്ടതായി സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിച്ചതോടെ ജനങ്ങൾ പരിഭ്രാന്തിയിൽ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍റെ ഗ്രൗണ്ടിലാണു കഴിഞ്ഞ രണ്ടു ദിവസമായി പുലിയുടെ സാന്നിധ്യമുള്ളതായി പ്രചരിച്ചത്. പുലിയുടേതിനു സാമ്യമുള്ള കാൽപാടുകൾ കണ്ടെത്തിയിരുന്നു. സ്കൂളിലെ സെക്യൂരിറ്റിയും കരാർ നിർമാണ തൊഴിലാളികളും പുലിയെ കണ്ടതായി പറയുന്നുണ്ട്. വെള്ളിയാഴ്ച രാത്രിയിൽ നേപ്പാൾ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ രാജു രാത്രി പത്തോടെ ഗേറ്റ് അടയ്ക്കാൻ പോയപ്പോഴാണു പുലിയോടു സാദൃശ്യമുള്ള ജീവിയെ കണ്ടത്. ഇതേ സ്ഥലത്തുവച്ച് വീണ്ടും രാജു ഈ ജീവിയെ കണ്ടതോടെ നിർമാണ തൊഴിലാളികളെ വിവരം അറിയിക്കുകയായിരുന്നു. മുറിയുടെ മേൽക്കൂരയിൽനിന്നും ചാടി മതിലിലൂടെ നടന്നു കുറ്റിക്കാട്ടിലേക്കു പുലി പോകുയായിരുന്നുവെന്നാണു കണ്ടവർ പറയുന്നത്. സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്നു പോലീസും വനംവകുപ്പും സ്ഥലത്തെത്തി അന്വേഷണം നടത്തി. ഒരു മാസം മുന്പ് ആസാദ് റോഡിൽ വല്ലച്ചിറക്കാരൻ മൈക്കിളിന്‍റെ വീട്ടുപറന്പിലും പുലിയുടേതെന്നു തോന്നിപ്പിക്കുന്ന കാൽപാദം കണ്ടിരുന്നു. കാട്ടുപൂച്ചയുടേതോ പുള്ളിപുലിയുടേതോ…

Read More

സിനിമയ്ക്കൊപ്പം കരാട്ടെയിലും പ്രിൻസിപ്പലിന്‍റെ ഗോൾഡൻ പഞ്ച്; ജില്ല കരാട്ടെ ചാന്പ്യൻഷിപ്പിൽ ഗോൾഡ് മെഡലുമായി ടി ജെ ലെയ്സൺ

ആളൂർ: അത്‌ലറ്റിക്സിനൊപ്പം സിനിമയിലും മികവു തെളിയിച്ച സ്കൂൾ പ്രിൻസിപ്പൽ ജില്ല കരാട്ടെ ചാന്പ്യൻഷിപ്പിലും ജേതാവായി. തൃപ്രയാർ ടിഎസ്ജിഎ ഇൻഡോർ സ്റ്റേഡിയത്തിൽവച്ച് കരാട്ടെ അസോസിയേഷൻ ഓഫ് തൃശൂർ സംഘടിപ്പിച്ച ജില്ലാ കരാട്ടെ ചാന്പ്യൻഷിപ്പിലാണ് ടി.ജെ. ലെയ്സൺ പുരുഷന്മാരുടെ വെറ്ററൻ വിഭാഗത്തിൽ സ്വർണമെഡൽ നേടിയത്. ആളൂർ ആർഎം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടി.ജെ. ലെയ്സൻ ജില്ലാ കരാട്ടെ ചാന്പ്യൻഷിപ്പിൽ നേടിയ വിജയം തന്‍റെ ദീർഘകാല പരിശീലനം വഴിയാണു സാക്ഷാത്കരിച്ചത്. സിനിമകളിലും ഹ്രസ്വചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ലെയ്സൻ ഗാനരചന, തിരക്കഥ, നിർമാണം എന്നീ മേഖലകളിലും പ്രവർത്തിക്കുകയും ചെയ്തു. സ്കൂൾ റവന്യു ജില്ലാ കായിക മേളയിലെ 100 മീറ്റർ ഓട്ടമത്സരത്തിലെ ജേതാവായ ലെയ്സൻ സംസ്ഥാന മാസ്റ്റേഴ്സ് ചാന്പ്യൻഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. പ്രിൻസിപ്പിലായ സേവനത്തിനിടെ ഫുട്ബോൾ, ക്രിക്കറ്റ്, അത്‌ലറ്റിക് മേഖലകളിൽ പുതിയ പ്രതിഭകളെ കണ്ടെത്തി വേണ്ട സഹായങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുന്നതിനാൽ മികച്ച താരങ്ങളെ വാർത്തെടുക്കാനും കഴിഞ്ഞിട്ടുണ്ട്.

Read More

മേലൂരിൽ ഒരിടവേളയ്ക്കുശേഷം മാനീച്ചകളുടെ ഉപദ്രവം രൂക്ഷം; വിദഗ്ധ സംഘം ഇന്നു സ്ഥലം സന്ദർശിക്കും

മേലൂർ: ഒരിടവേളയ്ക്കുശേഷം മേലൂർ പഞ്ചായത്തിൽ മാനീച്ചകളുടെ ഉപദ്രവം രൂക്ഷമായി. മേലൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലാണ് മാനീച്ചകൾ (ഡീർ ഫ്ലൈ) വലിയ രീതിയിൽ ജനങ്ങൾക്ക് ഉപദ്രവകാരികളാകുന്നത്. ഇതു കൂടാതെ പൂലാനി, കുറുപ്പം പ്രദേശങ്ങളിലെ വീട്ടുമതിൽ, റബർ, കവുങ്ങ്, ജാതി തുടങ്ങി മറ്റു മരങ്ങളിൽ കൂട്ടത്തോടെ പറ്റിപ്പിടിച്ചിരിക്കുന്ന ചുവന്ന പ്രാണികളെ നാട്ടുകാർ കണ്ടെത്തി. ഇവ തങ്ങളെ കടിക്കുന്ന മാൻ ഈച്ചയുടെ മുട്ട വിരിഞ്ഞ കുഞ്ഞുങ്ങളാണെന്ന ആശങ്കയിലാണു നാട്ടുകാർ. ഇത്തരത്തിലുള്ള കീടങ്ങളെ പ്രദേശവാസികൾ മണ്ണെണ്ണ സ്പ്രേ ചെയ്തും കരിയിച്ച് കളഞ്ഞും നശിപ്പിക്കുകയാണ്. “ഇവ പായലും മറ്റും ഭക്ഷിക്കാൻ എത്തുന്ന ചെറുപ്രാണികൾ മാത്രമാണ്. നിരുപദ്രവകാരികളായ പുറംതൊലി പേനായ (ബാർലൈസ്) ഷഡ്പദങ്ങളാണ് ഇവ. മനോഹരമായ ചുവപ്പു നിറത്തിൽ കൂട്ടത്തോടെ കാണുന്ന ഈ പ്രാണികൾ മനുഷ്യരെ കടിക്കുകയോ മൃഗങ്ങളെയും കാർഷിക വിളകളെയും ഉപദ്രവിക്കുകയോ ഇല്ല. കൂട്ടമായി കാണുന്ന ബാർ ലൈസുകളെ കണ്ട് ആശങ്ക വേണ്ട’ -മണ്ണുത്തി…

Read More

ബിജെപി മണ്ഡ ലം പ്രസിഡന്‍റുമാർ സഞ്ചരിച്ചിരുന്ന കാറിൽ പാമ്പ്! വനംവകുപ്പിന്റെ പാമ്പ് പിടിത്തക്കാരനെ വിളിച്ചു വരുത്തിയെങ്കിലും പാമ്പിനെ കിട്ടിയില്ല, ഒടുവില്‍…

പുതുക്കാട്: ബിജെപി മണ്ഡ ലം പ്രസിഡന്‍റുമാർ സഞ്ചരിച്ചിരുന്ന കാറിൽ പാന്പിനെ കണ്ടതു പരിഭ്രാന്തി പരത്തി. നിയുക്ത മണ്ഡലം പ്രസിഡന്‍റുമാരായ അരുൺ പന്തല്ലൂർ, എ.ജി. രാജേഷ് എന്നിവർ സഞ്ചരിച്ച കാറിലാണു പാന്പിനെ കണ്ടത്. പുതുക്കാട് സിഗ്നലിൽ വച്ചാണ് കാറിന്‍റെ മീറ്റർ ബോർഡിൽ പാന്പിനെ കണ്ടത്. സ്റ്റിയറിംഗിലേക്കു പാന്പ് വന്നതോടെ ഇരുവരും കാർ നിർത്തി പുറത്തേക്കിറങ്ങി. പിന്നീട് ഡാഷ് ബോർഡിനുള്ളിലേക്കു പാന്പ് കടന്നതോടെ ഇവർ ആന്പല്ലൂരിലെ സർവീസ് സെന്‍ററിൽ കാർ എത്തിക്കുകയായിരുന്നു. വനംവകുപ്പിന്‍റെ പാന്പ് പിടിത്തക്കാരനെ വിളിച്ചു വരുത്തി കാർ പരിശോധിച്ചെങ്കിലും ഡാഷ് ബോർഡിനുള്ളിൽ അകപ്പെട്ട പാന്പിനെ പിടികൂടാൻ കഴിഞ്ഞില്ല. പിന്നീട് കാർ പേരാന്പ്രയിലെ വർക്ക്‌ഷോപ്പിൽ എത്തിച്ച് ഡാഷ് ബോർഡ് അഴിച്ചുമാറ്റുകയായിരുന്നു.

Read More

ഹോട്ടൽ കുത്തിതുറന്ന് മോഷണം;രണ്ടു ലക്ഷം രൂപയും ഫോണും കവർന്ന കേസിൽ നാലുപ്രതികൾ കൂടി പിടിയിൽ

പുതുക്കാട്: കുറുമാലിയിൽ ഹോട്ടൽ കുത്തിത്തുറന്നു രണ്ടുലക്ഷത്തിലധികം രൂപയും സ്കൂട്ടറും മൊബൈൽ ഫോണുകളും മോഷ്ടിച്ച സംഭവത്തിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം താനൂർ തോണിപ്പറന്പിൽ വീട്ടിൽ ഷിഹാബ് ( റഫീഖ് , 31), കോഴിക്കോട് സ്വദേശികളായ കല്ലായി പന്നിയങ്കര എൻവി വീട്ടിൽ അജ്മൽ ( 21), പാറച്ചിലിൽ അജിത് വർഗീസ് ( 20), മുതുവല്ലൂർ പാറക്കുളങ്ങര വീട്ടിൽ ജിൽഷാദ് ( 28) എന്നിവരാണു പിടിയിലായത്. ഒക്ടോബർ 23നാണു കേസിനാസ്പദമായ സംഭവം. ഹോട്ടലിന്‍റെ ഗ്ലാസ് തകർത്ത് അകത്തു കയറി മോഷ്ടാക്കൾ മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണവും മൊബൈൽ ഫോണുകളും ഹോട്ടലിനു മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറും മോഷ്ടിച്ചു കടക്കുകയായിരുന്നു. മലമുകളിൽ ഒളിവിൽ കഴിയുന്നതിനിടെയാണു പ്രതികൾ പിടിയിലായത്. പുതുക്കാട് സിഐ ടി.എൻ. ഉണ്ണികൃഷ്ണൻ, എസ്ഐ സിദ്ധിഖ് അബ്ദുൾ ഖാദർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു പ്രതികളെ പിടികൂടിയത്.

Read More

ഒരു വിധത്തിലും ജീവിക്കാൻ അനുവദിക്കില്ലേ! കാടിറങ്ങി റബർ മരത്തൊലി തിന്നാൻ മാൻകൂട്ടങ്ങൾ; കർഷകർ ദുരിതത്തിൽ

  വെള്ളിക്കുളങ്ങര: കാടിറങ്ങിയെത്തുന്ന മാൻകൂട്ടങ്ങൾ മലയോര മേഖലയിലെ റബർ കർഷർക്കു തലവേദനയാകുന്നു.റബർ മരങ്ങളുടെ തൊലി മാനുകൾ വ്യാപകമായി നശിപ്പിക്കുന്നതാണു കർഷകരെ വലയ്ക്കുന്നത്. റബർ മരത്തിന്‍റെ ചുവടുഭാഗത്തെ തൊലി ഇവ കടിച്ചുതിന്നുന്നതിനാൽ മരങ്ങൾ പെട്ടെന്ന് ഉണങ്ങി നശിക്കുന്നു. നിരവധി റബർ മരങ്ങളാണ് മാനുകൾ ഇത്തരത്തിൽ നശിപ്പിച്ചിട്ടുള്ളത്. ചൊക്കന പ്രദേശത്ത് സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലും ഹാരിസണ്‍ പ്ലാന്‍റേഷനിലും ഇത്തരത്തിൽ മാനുകളുടെ ശല്യം അനുഭവപ്പെടുന്നുണ്ട്. മ്ലാവ് ഇനത്തിൽപ്പെട്ടവയാണ് കൂടുതൽ ശല്യം ചെയ്യുന്നത്. മാനുകളെ ചെറുക്കാനായി ഹാരിസണ്‍ എസ്റ്റേറ്റുകളിലും ചില ഭാഗങ്ങളിലും സ്വകാര്യ തോട്ടങ്ങളിലും റബർ മരത്തിനു ചുറ്റും മൂന്നടിയോളം ഉയരത്തിൽ പ്ലാസ്റ്റിക് വലകൾ കൊണ്ടു പൊതിയുന്നുണ്ട്. വനാതിർത്തിയിലുടനീളം സോളാർ വേലി നിർമിച്ചാൽ മാനുകളടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം കുറയുമെന്നു കർഷകർ ചൂണ്ടിക്കാട്ടുന്നു.

Read More

പോലീസുകാരന്‍റെ ഭാര്യയുമായി യുവാവിന് ബന്ധം;  കടയിൽ കയറി യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു പോലീസുകാരൻ

  പെരിങ്ങാവ്: പോലീസുകാരൻ കടയിൽ കയറി യുവാവിനെ കുത്തി പരിക്കേല്പിച്ചു. കോവിലകത്തുംപാടത്ത് ബാറിനടുത്തുള്ള റെഡിമെയ്ഡ് കടയിലാണ് സംഭവം. കൈയിൽ കുത്തേറ്റ നിലയിൽ പൂമല സ്വദേശി ജീവനെ(31) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാവക്കാട് പോലീസ് സ്റ്റേഷനിലെ സിപിഒ ഗുരുവായൂർ പേരകം കാരയൂർ തെക്കുംതുറ വീട്ടിൽ പ്രജോദ് (42) ആണ് അക്രമി. ഇയാളെ നാട്ടുകാർ പിടികൂടി പോലീസിനു കൈമാറി. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ലീവെടുത്തു വിദേശത്തായിരുന്ന പോലീസുകാരൻ കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്. ഇയാളുടെ ഭാര്യയും രണ്ടു മക്കളും വരടിയത്തുള്ള ഭാര്യവീട്ടിലാണ് താമസം. കുടുംബകലഹത്തെതുടർന്ന് ഇവർ ഫയൽ ചെയ്ത കേസ് കോടതിയുടെ പരിഗണനയിലാണ്. ജീവനും പ്രജോദിന്‍റെ ഭാര്യയുമായുള്ള ബന്ധത്തെച്ചൊല്ലിയാണ് അക്രമമെന്നാണ് പോലീസ് നല്കുന്ന സൂചന. ജീവൻ ജോലിചെയ്യുന്ന കോവിലകത്തുംപാടത്തുള്ള കാർ സർവീസ് സെന്‍ററിൽ പോലീസുകാരൻ അന്വേഷിച്ചെത്തിയിരുന്നു. കാണാൻ കഴിയാതെ തിരിച്ചുവരുന്നതിനിടെയാണ് സമീപത്തെ റെഡിമെയ്ഡ് കടയിൽ ജീവനെ കണ്ടത്. തുടർന്ന് കടയുടെ ഉള്ളിൽ കയറിച്ചെന്നു…

Read More

വ്യാജമദ്യം; ഇരിങ്ങാലക്കുടയിൽ രണ്ടാമത്തെയാളും മരിച്ചു; പോലീസ് അന്വേഷണം ഊർജിതമാക്കി

ഇരിങ്ങാലക്കുട: വ്യാജമദ്യം കഴിച്ചു സുഹൃത്തുക്കളായ രണ്ടു യുവാക്കൾ മരിച്ചു. ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണംന്പിള്ളി വീട്ടിൽ ജോസിന്‍റെ മകൻ നിശാന്ത് (44), പടിയൂർ എടതിരിഞ്ഞി ചെട്ടിയാൽ-കാട്ടൂർ തേക്കുംമൂല റോഡിൽ മുഹിയിദ്ധീൻ പള്ളിറോഡിനു പടിഞ്ഞാറു ഭാഗത്തു താമസിക്കുന്ന അണക്കത്തിപറന്പിൽ പരേതനായ ശങ്കരന്‍റെ മകൻ ബിജു (42) എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി പത്തോടെയാണു സംഭവം. ചന്തക്കുന്നിലും ബസ് സ്റ്റാൻഡിലുമുള്ള ഗോൾഡൻ ചിക്കൻ സെന്‍ററുകളുടെ ഉടമയാണു നിശാന്ത്. ഇരിങ്ങാലക്കുട ബിവറേജിനു സമീപം തട്ടുകട നടത്തുകയാണു ബിജു. ഇരുവരും ഒരുമിച്ച് ബസ് സ്റ്റാൻഡിനു സമീപമുള്ള നിശാന്തിന്‍റെ കടയിൽവച്ചു മദ്യം കഴിച്ചിരുന്നു. തുടർന്നു ഠാണാ ജംഗ്ഷനിലേക്കു ബൈക്കിൽ വരുന്ന വഴി മെയിൻ റോഡിൽ മുൻസിഫ് കോടതിക്കു സമീപത്തുവെച്ചു നിശാന്ത് കുഴഞ്ഞുവീണു. ഉടൻ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വായിൽനിന്നു നുരയും പതയും വന്നിരുന്നതായും കണ്ണിൽനിന്നു വാതകം പോലുള്ളതു വന്നിരുന്നതായും ഇരുവരെയും ആശുപത്രിയിലേക്കു കൊണ്ടുപോയവർ…

Read More

ഈശ്വരാ… പണിപാളിയല്ലോ…! തെരുവുനായയ്ക്കു നേരേ മുള്ളൻപന്നിയുടെ മുട്ടന്‍പണി

ഗുരുവായൂർ: തെരുവുനായയ്ക്കു നേരേ മുള്ളൻപന്നി ആക്രമണം. ആക്രമണത്തിൽ മുള്ളു തറച്ച തെരുവു നായയെ നാട്ടുകാർ രക്ഷപ്പെടുത്തി. പടിഞ്ഞാറെനടയിൽ മിനി മാർക്കറ്റിനു സമീപമാണു മുള്ളൻപന്നി തെരുവുനായയെ ആക്രമിച്ചത്. മുള്ളു തറച്ച നായ വേദനയിൽ ഓടി നടന്നു. ഒടുവിൽ അവശനിലയിലായ നായയെ പടിഞ്ഞാറെ നടയിലെ ഓട്ടോ ഡ്രൈവർ കെ.യു. സുധീഷും കൂട്ടുകാരും ചേർന്നു കുടുക്കിട്ടു പിടിച്ചതിനു ശേഷമാണു മുള്ള് എടുത്തുകളഞ്ഞത്.

Read More

ഷാഡോ പോലീസ് ചമഞ്ഞ് തട്ടിയെടുത്തത് 10 ലക്ഷം; ഒളിവിൽപോയ പ്രതിയെ  നാല് വർഷത്തിന് ശേഷം  കുടുക്കി പോലീസ്

ചാവക്കാട്: ഷാഡോ പോലീസ് ചമഞ്ഞ് സ്കൂട്ടർ തടഞ്ഞുനിർത്തി 10 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളിൽ ഒരാളെ വീണ്ടും പിടികൂടി.മാള പൊയ്യ കോളംവീട്ടിൽ ജിബിൻരാജിനെ(48)യാണ് എസ്എച്ച്ഒ കെ.എസ്. സെൽവരാജിന്‍റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. തട്ടിപ്പു കേസിൽ നേരത്തെ അറസ്റ്റിലായ ജിബിൻരാജ് കോടതിയിൽനിന്നു ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയായിരുന്നു. നാലുവർഷത്തിനുശേഷമാണ് അറസ്റ്റു ചെയ്തത്. 2017 ഏപ്രിൽ 15 നായിരുന്നു പോലീസ് ക്വാർട്ടേഴ്സിനു സമീപം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന അബ്ദുൾ വഹാബിനെ തടഞ്ഞുനിർത്തി പത്തുലക്ഷം രൂപ തട്ടിയെടുത്തത്. ഒരു സ്ത്രീ ഉൾപ്പെടെ നാലുപേർ കാറിൽ എത്തി തടഞ്ഞാണ് ഷാഡോ പോലീസാണെന്നു പറഞ്ഞ് അബ്ദുൾ വഹാബിനെ ബലമായി കാറിൽ കയറ്റി കൊണ്ടുപോയത്. സംഭവത്തിൽ നാലുപേരെയും അറസ്റ്റു ചെയ്തു. ജാമ്യത്തിൽ ഇറങ്ങി ജിബിൻരാജ് ഒളിവിൽ പോയി. രാത്രി വീട്ടിൽ വരുന്നുണ്ടെന്നറിഞ്ഞാണ് അറസ്റ്റ്. എസ്ഐ എം. യാസിൻ, എഎസ്ഐ വിനോദ്, സിപിഒമാരായ എസ്. ശരത്ത്, കെ.…

Read More