തൃശൂർ: തൃശൂരിന് ഓണസമ്മാനമായി കുതിരാനിലെ ഒന്നാം തുരങ്കം ലഭിച്ചെങ്കിൽ ക്രിസ്മസ് സമ്മാനമായി രണ്ടാം തുരങ്കം തുറന്നുകൊടുക്കും. തൃശൂർ – പാലക്കാട് ദേശീയപാതയിൽ നിർമാണം പുരോഗമിക്കുന്ന കുതിരാനിലെ ഇരട്ട തുരങ്ക പാതകളിൽ രണ്ടാമത്തേത് ഡിസംബറിൽ തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഒന്നാം തുരങ്കം തുറന്നുകൊടുത്തത്. കുതിരാനിലെ രണ്ടാമത്തെ തുരങ്കം ഡിസംബറിൽ തുറക്കുമെന്ന് നിർമാണ കരാർ കന്പനിയായ കെഎം സി വ്യക്തമാക്കി. 70 ശതമാനം പണി പൂർത്തിയായതായി കെഎംസി വക്താവ് അജിത് അറിയിച്ചു. രണ്ടാം തുരങ്കം തുറന്നാൽ ടോൾ പിരിവ് തുടങ്ങുമെന്നും കരാർ കന്പനി അറിയിച്ചു. ഡിസംബറിൽ രണ്ടാം തുരങ്കം തുറന്നു കൊടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നുണ്ട്. നിലവിൽ കോണ്ക്രീറ്റിംഗ് അടക്കമുള്ള ജോലികളാണ് രണ്ടാം തുരങ്കത്തിൽ നടക്കുന്നത്.
Read MoreCategory: Thrissur
മുക്കുപണ്ടം പണയംവച്ച് തേക്കാനത്ത് ആന്റോ ബാങ്കിനിട്ട് തേച്ച് മുങ്ങിയത് 36 ലക്ഷവുമായി; വെറുതേ വിടാതെ പശില ഉൾപ്പെടെ ബാങ്ക് തിരികെ വാങ്ങിയത് ഇങ്ങനെ…
അന്തിക്കാട്: മുക്കുപണ്ടം പണയം നൽകി കാരമുക്ക് സർവീസ് സഹകരണ ബാങ്കിൽ നിന്നും 36.57 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയെ അന്തിക്കാട് പൊലിസ് അറസ്റ്റു ചെയ്തു.കണ്ടശാംകടവ് സ്വദേശി തേക്കാനത്ത് വീട്ടിൽ ആന്റോ (49)യേ യാണ് പോലീസ് ഗുരുവായൂരിൽ നിന്നും പിടികൂടിയത്. ബാങ്കിന്റെ പടിയം ബ്രാഞ്ചിൽ സ്വർണപണ്ടം പണയ ഉരുപ്പടികളുടെ പരിശോധനയുടെ ഭാഗമായി അപ്രൈസർ നടത്തിയ സൂക്ഷ്മ പരിശോധനയിൽ ബാങ്കിന്റെ 7230 നന്പർ അംഗമായ ഇയാൾ സ്വർണാഭരണത്തിനു പകരം വ്യാജ സ്വർണം പണയപ്പെടുത്തി 22 തവണകളായി36,57,000 രൂപ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. ബാങ്ക് പരാതി നൽകിയതിനെ തുടർന്ന് പോലിസ് അന്വേഷണം തുടങ്ങിയതോടെ ഇയാൾ ഒളിവിൽ പോയി. അന്തിക്കാട് പോലീസ് ഇൻസ്പക്ടർ പ്രശാന്ത് ക്ലിന്റ്, എസ്ഐ എ.കെ.ശ്രീജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.ബി. ഷറഫുദ്ധീൻ, സി.എൽ. സജയൻ, വി . എ. മാധവൻ, എന്നിവർ ദിവസങ്ങളായി നടത്തി…
Read Moreകരുവന്നൂർ ബാങ്ക് തട്ടിപ്പിനെതിരെ പോരാട്ടം നടത്തിയ സഖാവിന് വധ ഭീഷണിയും പുറത്താക്കലും; കുലുങ്ങാതെ സുജേഷ് മുന്നോട്ട്
ഇരിങ്ങാലക്കുട: സിപിഎം നിയന്ത്രിക്കുന്ന കരുവന്നൂർ സഹകരണ ബാങ്കിൽ നടക്കുന്ന അഴിമതിക്കെതിരെ ഏകാംഗ പ്രതിഷേധം നടത്തിയ സിപിഎം ബ്രാഞ്ച് മുൻ സെക്രട്ടറി സുജേഷ് കണ്ണാട്ടിനു നേരിടുന്നത് വധഭീഷണിയും പാർട്ടിയിൽ നിന്നു പുറത്താക്കലും. കൂലിപ്പണിക്കാരും നിർധനരും ഏറെയുള്ള മേഖലയാണെന്നതിനാൽ അവരുടെ ബുദ്ധിമുട്ടു കണ്ടറിഞ്ഞാണ് സുജേഷ് പ്രശ്നത്തിലിടപ്പെട്ടത്. തന്റെ ബ്രാഞ്ചിലെ മുതിർന്ന നേതാവാണ് ബാങ്കിന്റെ പ്രധാന ഭാരവാഹി എന്നതിനാൽ ജനങ്ങളുടെ പ്രശ്നം പരിഹരിക്കണമെന്ന ആവശ്യവുമായി സുജേഷ് ആദ്യമെത്തിയത് ഇദ്ദേഹത്തിന്റെ അടുത്താണ്. എന്നാൽ, ആവശ്യം പരിഗണിക്കപ്പെടാതെ പോയതോടെ കഴിഞ്ഞ ജൂണ് 14 നു ബാങ്കിനു മുന്നിലെ റോഡിൽ കുത്തിയിരുന്നു സുജേഷ് സമരം നടത്തി. സമരം ശ്രദ്ധയാകർഷിച്ചതോടെ പാർട്ടി വെട്ടിലായി. ഇതോടെയാണ് സുജേഷിനും കുടുംബാഗങ്ങൾക്കും നേരെ വധഭീഷണി എത്തിയത്. ഇതിലൊന്നും കുലുങ്ങാതെ സുജേഷ്, അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പരാതി അയച്ചു. ഈ പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് സഹകരണ രജിസ്ട്രാർക്കു കൈമാറുകയും അന്വേഷിക്കാൻ നിർദേശിക്കുകയും…
Read Moreകോവിഡ് ബാധിച്ചു ഭർത്താവ് മരിച്ചതിലെ മാനസിക സംഘർഷം; അമ്മയും മകനും ജീവനൊടുക്കി
മണ്ണംപേട്ട(തൃശൂർ ): കോവിഡ് ബാധിച്ചു മരിച്ച യുവാവിന്റെ ഭാര്യയെയും മകനെയും വീടിനകത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂക്കോട് വെട്ടിയാട്ടിൽ സുമേഷിന്റെ ഭാര്യ അനില (33), ഏക മകൻ അശ്വിൻ (13) എന്നിവരാണ് രണ്ടു കിടപ്പുമുറിയിലായി മരിച്ചത്. രണ്ടു മാസം മുന്പാണ് സുമേഷ് കോവിഡ് ബാധിച്ചു മരിച്ചത്. സുമേഷിന്റെ മരണത്തെത്തുടർന്ന് അനിലയും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. സുമേഷ് മരിച്ചതോടെ ഇരുവരും കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. സമീപവാസിയായ സ്ത്രീയാണ് ഉച്ചയോടെ മൃതദേഹങ്ങൾ കണ്ടത്. ജില്ലാ ആശുപത്രിയിൽ ലാബ് ടെക്നീഷനാണ് അനില.
Read Moreകുതിരാൻ തുറന്നു, ആകാംക്ഷയിലും സന്തോഷത്തിലും നാട്ടുകാർ; സെൽഫി തിരക്കിൽ യുവാക്കളും കുടുംബങ്ങളും
പട്ടിക്കാട്: നീണ്ട കാത്തിരിപ്പിനു ശേഷം കുതിരാൻ തുരങ്കം തുറന്നതോടെ ആകാംക്ഷയും സന്തോഷവും വർധിച്ചിരിക്കുകയാണു നാട്ടുകാർക്ക്. ഇന്നലെ രാവിലെ മന്ത്രി കെ. രാജനൊപ്പം കുറേപേർ തുരങ്കം സന്ദർശിക്കുന്ന തിരക്കിലായിരുന്നു. മന്ത്രി പോയതോടെ വീട്ടമ്മമാരുടെ ഉൗഴമായിരുന്നു. തുരങ്ക കവാടത്തിന്റെ നിർമിതിയിലേക്കായിരുന്നു എല്ലാവരുടെയും നോട്ടം. തുരങ്കത്തിനകത്തെ പ്രകാശവിന്യാസങ്ങളും മറ്റും കണ്ട് അടുത്ത കവാടത്തിലൂടെ പുറത്തുവരുന്ന തിരക്കിലായിരുന്നു എല്ലാവരും. രാവിലെ മുതൽ തുരങ്കത്തിലൂടെ പോയിരുന്ന വാഹനങ്ങളിലുള്ളവരെല്ലാം കവാടത്തിനു പുറത്തു നിർത്തി തുരങ്കമൊക്കെ വിശാലമായി കണ്ട് ഫോട്ടോയെടുത്താണു മടങ്ങിയത്. നടപ്പാതയുടെ പണികൾ പൂർത്തിയാകാത്തതു കാൽനടയാത്രക്കാരെ ബുദ്ധിമുട്ടിച്ചെങ്കിലും ആകാക്ഷയോടെ വന്നവരെല്ലാം തുരങ്കം കണ്ടു. ഉച്ചമയക്കത്തിന്റെ നേരത്തും സ്ത്രീകളും കുട്ടികളുമുൾപ്പെടെ ഇരുചക്ര വാഹനങ്ങളിലും കാൽനടയായും തുരങ്കം കാണാനെത്തിക്കൊണ്ടിരുന്നു. എന്നാൽ, തുരങ്കത്തിനകത്തു വാഹനങ്ങൾ നിർത്തരുതെന്നു കർശന നിർദേശമുണ്ട്. അപകടസാധ്യത മുൻനിർത്തിയാണു നിർദേശം. കൂടാതെ സെൽഫിയെടുക്കുന്നതും കാർ നിർത്തി ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണമുണ്ട്. വരുംദിവസങ്ങളിൽ ഇതു ലംഘിച്ചാൽ നടപടിയുണ്ടാകുമെന്നു കന്പനി…
Read Moreആഘോഷങ്ങൾക്ക് ലഹരി പകരാൻ, പച്ചക്കറി വണ്ടിയിൽ കേരളത്തിലെത്തിയതു കോടികളുടെ കഞ്ചാവ്
പുതുക്കാട്: പാലിയേക്കരയിൽ വാഹന പരിശോധനക്കിടെ പച്ചക്കറി ലോറിയിലെ രഹസ്യ അറയിൽ നിന്നു പിടികൂടിയതു കോടികൾ വിലയുള്ള കഞ്ചാവ്. ലോറിയുടെ പ്ലാറ്റ്ഫോമിൽ നിന്ന് ഒരടി ഉയരത്തിൽ ചക്രങ്ങൾ ഘടിപ്പിച്ചു മാറ്റാവുന്ന തരത്തിലുള്ള ഇരുന്പു തട്ടിനടിയിലെ രഹസ്യ അറയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. 150 കിലോയോളം കഞ്ചാവ് പാക്കറ്റുകളാണു രഹസ്യ അറയിൽ കണ്ടെത്തിയത്. കാബിൻ തുറന്നാൽ പോലും തിരിച്ചറിയാൻ കഴിയാത്ത തരത്തിലാണ് അറയുടെ നിർമാണം. ഇത്തരത്തിൽ സജ്ജമാക്കിയ ലോറിയിൽ മുന്പും കഞ്ചാവു കടത്തിയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണു പോലീസ്.രഹസ്യ അറയ്ക്കു മുകളിൽ ഒഴിഞ്ഞ പ്ലാസ്റ്റിക് പെട്ടികൾ അടക്കിവച്ചാണ് ആന്ധ്രയിൽ നിന്നും കഞ്ചാവു കടത്തിയത്. കേരള രജിസ്ട്രേഷനിലുള്ള വാഹനങ്ങളിൽ ഇത്തരം രഹസ്യ അറ നിർമിക്കുന്നവരെ കുറിച്ച് അന്വേഷിക്കേണ്ടതുണ്ട്.രണ്ടുകോടി രൂപയോളം ചില്ലറ വിപണിയുള്ള കഞ്ചാവാണു പാലിയേക്കരയിൽ പിടികൂടിയത്. ഗ്രീൻ കഞ്ചാവെന്നറിയപ്പെടുന്ന ഇതിനു ഗ്രാമിന് 500 രൂപയിലേറെയാണു ചില്ലറ വില. കഞ്ചാവ് കടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.…
Read More424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്കു തിരികെ നൽകാൻ കുടുംബ കോടതി! വ്യാജരേഖ ഹാജരാക്കിയ ഭർത്താവിനെതിരെ കേസെടുക്കാൻ ഉത്തരവ്
ഇരിങ്ങാലക്കുട: 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്കു തിരികെ നൽകാൻ ഇരിങ്ങാലക്കുട കുടുംബ കോടതി ഉത്തരവിട്ട കേസിൽ വ്യാജരേഖ ഹാജരാക്കിയ ഭർത്താവിനെതിരെ കേസെടുത്തന്വേഷിക്കാൻ ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതി ഉത്തരവ്. കോഴിക്കോട് കോട്ടോളി സ്വദേശി മേപ്പറന്പത്ത് ഡോ. ശ്രീതു ഗോപിക്കും കുടുംബാംഗങ്ങൾക്കും എതിരെ ഭാര്യയും ഇരിങ്ങാലക്കുട കണ്ഠേശ്വരം സ്വദേശിനിയുമായ ശ്രുതി ജനാർദനൻ ഇരിങ്ങാലക്കുട കുടുംബ കോടതിയിൽ ഫയൽ ചെയ്ത കേസിൽ ശ്രുതിക്ക് അനുകൂലമായി വിധി. വിധിപ്രകാരം ഭർത്താവിനോടും വീട്ടുകാരോടും ശ്രുതിക്ക് 424 പവൻ സ്വർണാഭരണങ്ങളും 2.97 കോടി രൂപയും പ്രതിമാസം 70,000 രൂപ ചെലവും നൽകാൻ ഉത്തരവിട്ടിരുന്നു. കുടുംബ കോടതിയിലെ കേസിൽ ഭർത്താവിന്റെ ഭാഗത്തുനിന്നും ശ്രുതിയുടെ പിതാവ് ജനാർദനൻ നായരുടെ വ്യാജ ഒപ്പിട്ട് പാർട്ട്ണർഷിപ്പ് ഡീഡ് തെളിവിലേക്ക് ഹാജരാക്കിയിരുന്നു. വിചാരണ സമയത്തുതന്നെ രേഖ വ്യാജ മാണെന്നു ശ്രുതിയും പിതാവായ ജനാർദനനും വാദിച്ചിരുന്നു. തുടർന്ന് ജനാർദനൻ നായർ ഇരിങ്ങാലക്കുട…
Read Moreകലാനിലയം സംരക്ഷിക്കണം; മന്ത്രിമാർക്കു മുമ്പിൽ കഥകളി വേഷമിട്ട് കലാനിലയം ഗോപിയാശാൻ നിവേദനം നൽകി
ഇരിങ്ങാലക്കുട: ഉണ്ണായി വാര്യർ സ്മാരക കലാനിലയം സംരക്ഷിക്കണമെ ന്നാവശ്യപ്പട്ട് മുൻ പ്രിൻസിപ്പൽ കലാനിലയം ഗോപിയാശാൻ മന്ത്രി മാർക്കു മുന്പിൽ കഥകളി വേഷമിട്ട് നിവേദനങ്ങൾ നൽകി. ദേവസ്വം മന്ത്രി രാധാകൃഷ്ണനും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിനുമാ ണ് പട്ടാഭിഷേകം കഥകളിയിൽ ഭരതനായി വേഷമിട്ടെത്തി നിവേദനം നൽകിയത്. പ്രിൻസിപ്പൽമാരും അധ്യാപകരുമായ കലാമണ്ഡലം എസ്. അപ്പുമാ രാർ, കലാനിലയം രാഘ വൻ, കലാമണ്ഡലം കുട്ടൻ, കലാനിലയം പര മേശ്വരൻ, കലാനിലയം കുഞ്ചുണ്ണി, എൻ.പി. പരമേശ്വരൻ നന്പൂതിരിപ്പാട്, കലാനിലയം ഗോപാലകൃഷ്ണൻ, കലാമണ്ഡലം രാജേന്ദ്രൻ, കലാനി ലയം ഗോപി, കലാമണ്ഡലം നാരായണൻ എന്പ്രാന്തിരി എന്നിവരാണ് നിവേദനത്തിൽ ഒപ്പിട്ടിരിക്കുന്നത്. ഉണ്ണായിവാരിയർ സ്മാ രക കലാനിലയം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നുള്ളതാണ് നിവേദനത്തിലെ പ്രധാന ആവശ്യം.കലാനിലയം ജീവനക്കാർക്കു മാസാമാസം ശന്പളം ലഭിക്കുന്നില്ല. ഇപ്പോൾ എട്ടുമാസത്തെ ശന്പളം കുടിശികയാണ്. വിദ്യാർഥികളുടെ സ്റ്റൈപ്പെന്റും മുടങ്ങിയിരിക്കയാണ്. കലാനിലയത്തിൽ കോഴ്സുകൾ കാലാനുസൃതമായി…
Read Moreഉമ്മൻചാണ്ടിയെ വിളിച്ചു; ദേവികയ്ക്കു ഫോണ് വീട്ടിലെത്തി! കോവിഡും ലോക്ഡൗണുമായി പണിയില്ലാതായതേൊട അരപ്പട്ടിണിയിലാണ് ജീവിതം
തൃശൂർ: ഓണ്ലൈൻ പഠനത്തിനു സൗകര്യമില്ലാതെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിളിച്ച വിദ്യാർഥിനിക്ക് മണിക്കൂറുകൾക്കകം ഫോണുമായെത്തി കെഎസ്യു പ്രവർത്തകർ. ചിയ്യാരം സെന്റ് മേരീസ് സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥിയായ ദേവികയ്ക്കാണ് കെഎസ്യു ജില്ലാ സെക്രട്ടറി വി.എസ്. ഡേവിഡിന്റെ നേതൃത്വത്തിൽ മൊബൈൽ ഫോണ് എത്തിച്ചുനൽകിയത്. ഓണ്ലൈൻ പഠനസൗകര്യം ഇല്ലാത്തതിനെതുടർന്ന് സുഹൃത്ത് നൽകിയ നന്പറിൽ ഉമ്മൻചാണ്ടിയെ വിളിക്കുകയായിരുന്നു ദേവിക. അദ്ദേഹം വിലാസം വാങ്ങി, വിളിച്ചാൽ കിട്ടാനുള്ള ഒരു നന്പരും, അവിടെ പഠിക്കാൻ സൗകര്യമെത്തുമെന്ന ഉറപ്പും നൽകുകയായിരുന്നു. അദ്ദേഹം വിളിച്ചതനുസരിച്ചാണ് ഡേവിഡ് മൊബൈലുമായി വീട്ടിലെത്തിയത്. പെയിന്റിംഗ് തൊഴിലാളിയായ ബിജുവിന്റെ രണ്ടാമത്തെ മകളാണ് ദേവിക. മൂത്തമകൾ നന്ദന പ്ലസ് ടു കഴിഞ്ഞുനിൽക്കുകയാണ്. കോവിഡും ലോക്ഡൗണുമായി പണിയില്ലാതായതേൊട അരപ്പട്ടിണിയിലാണ് ജീവിതം. എന്തെങ്കിലുമൊക്കെ പണിവരുമെന്നും വരുമാനമുണ്ടാവുമെന്നും കരുതി കാത്തിരിക്കുകയായിരുന്നു. ഒടുവിലാണ് ഉമ്മൻചാണ്ടിയെ വിളിച്ചത്. സ്മാർട്ട്ഫോണുമായി എത്തിയ ഡേവിഡ്, ആവശ്യമായ സൗകര്യങ്ങൾ ചെയ്തു നൽകുമെന്നും അറിയിച്ചു. ഈ അധ്യയനവർഷം ആരംഭിച്ചശേഷം…
Read Moreതിരയിൽനിന്ന് തീരത്തേക്ക്…! തൊഴിലാളിക്ക് രക്ഷകനായി കോസ്റ്റൽ പോലീസ്
കയ്പമംഗലം: തിരമാലയിൽപെട്ട് ജീവൻമരണ പോരാട്ടം നടത്തിയ തൊഴിലാളിക്ക് രക്ഷകനായി കോസ്റ്റൽ പോലീസ്. പോണത്ത് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ചാവൽ ദേനാ ബാബ എന്ന വള്ളം കന്പനിക്കടവിൽ കരയിൽ നിന്നും 30 മീറ്റർ അകലെ വൻതിരയിൽപ്പെട്ട് ആടിയുലഞ്ഞ് വള്ളത്തിലുണ്ടായിരുന്ന സുബ്രമണ്യൻ മകൻ ജയൻ (50) കടലിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇന്നലെ രാവിലെ 7.15 ഓടെയുണ്ടായ അപകടം കണ്ട, കയ്പമംഗലം ഫിഷ് ലാൻഡിംഗ് സെന്ററിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കോസ്റ്റൽ വാർഡൻ സനൽ കടലിലേക്കിറങ്ങി ജയനെ സാഹസികമായി രക്ഷപ്പെടുത്തി. കടലിൽ വീണതിനെ തുടർന്ന് ജയൻ ജീവൻമരണ പോരാട്ടം നടത്തുന്നതിനിടയിൽ പെട്ടെന്ന് ബോധരഹിതനായി. തിരമാലകളോട് മല്ലടിച്ച് കോസ്റ്റൽ വാർഡൻ സനൽ ഇദ്ദേഹത്തെ രക്ഷിച്ച് കരയ്ക്കെത്തിക്കുകയായിരന്നു. കോസ്റ്റൽ സീനിയർ സിവിൽ പോലീസ് ഓഫീസർ വി.എൻ.പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിൽ മറ്റു മത്സ്യ ബന്ധന തൊഴിലാളികളും രക്ഷാപ്രവർത്തനത്തിന് സഹായികളായി. ജയൻ കയ്പമംഗലം ഗാർഡിയൻ ആശുപത്രിയിൽ ചികിത്സയിലാണ്. വള്ളത്തിൽ നിന്ന് തെറിച്ചുവീണ…
Read More