പ്രത്യേക ലേഖകൻ തൃശൂർ: “എന്റെ വീട് റോഡാകുമോ, കട തോടാകുമോ?’ തൃശൂർ കോർപറേഷനിൽ താമസിക്കുന്ന ഓരോരുത്തരും നെഞ്ചിടിപ്പോടെ ചോദിക്കുന്ന ചോദ്യമിതാണ്. മിക്കവരുടേയും വാട്സ്ആപ്പിലൂടെ തൃശൂർ മാസ്റ്റർ പ്ലാനിന്റെ ചിത്രം പ്രചരിക്കൂന്നുണ്ട്. ആ ചിത്രം വലുതാക്കി സർവേ നന്പരും റോഡിന്റെ വീതിയും പരിശോധിച്ച മിക്കവരുടേയും കണ്ണുകളിലൂടെ പൊന്നീച്ച പറന്നു. മറുപടി നൽകാൻ കൗണ്സിലർക്കെന്നല്ല മേയർക്കുപോലും കഴിയുന്നില്ല. സർക്കാർ അംഗീകരിച്ച കോർപറേഷന്റെ മാസ്റ്റർ പ്ലാനാണ് തൃശൂർ നഗരവാസികളുടെ ഉറക്കം കെടുത്തുന്നത്. തലങ്ങും വിലങ്ങുമായി പുതിയ നിരവധി റോഡുകൾ. നിലവിലുള്ളവ നാലിരട്ടിവരെ വീതിയിൽ പുതുക്കിപ്പണിയും. നിലവിൽ നാലു മീറ്റർ വീതിയുള്ള റോഡുകൾ 12 മുതൽ 25 വരെ മീറ്റർ വീതിയുള്ളതാക്കാനാണു മാസ്റ്റർ പ്ലാനിലെ നിർദേശം. റോഡിന് ഇരുവശത്തുമുള്ള നടപ്പാതയും കാനകളും അടക്കമാകുന്പോൾ 45 മീറ്റർ വീതി. ഇങ്ങനെ 112 റോഡുകൾ. നഗര വികസനത്തിനു വീതിയുള്ള റോഡുകൾ അനിവാര്യം. എന്നാൽ റോഡുകൾക്കു ഫുട്ബോൾ…
Read MoreCategory: Thrissur
അനുകരിക്കേണ്ട മാതൃക…! ഓട്ടോ ടാക്സിയല്ല, കോവിഡ് ആംബുലൻസ്; ഏലിയാസിന്റെ നല്ലമനസിന് ആദരം…
കോടാലി: പ്രതിഫലമില്ലാതെ കോവിഡ് രോഗികളെ ആശുപത്രിയിലെത്തിച്ച് മൂന്നുമുറിയിലെ ഓട്ടോ ഡ്രൈവർ ഏലിയാസ് മാതൃകയാകുന്നു. ഏതു പാതിരാത്രിയിലും ഓടിയെത്തുന്ന ഏലിയാസ് തന്റെ ഓട്ടോടാക്സിയിൽ രോഗികളെ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പുവരുത്തും. ഇതുവരെ 32 കോവിഡ് രോഗികളെയാണ് ഏലിയാസ് ആശുപത്രികളിലെത്തിച്ചത്. ഇന്നലെയും ഒരാളെ ചാലക്കുടിയിലെ ആശുപത്രിയിലെത്തിച്ചു. നിർധന കുടുംബത്തിലെ രോഗികളാണെങ്കിൽ ഏലിയാസ് അവരിൽ നിന്ന് വാടക വാങ്ങില്ല. ഏതാനും മാസം മുന്പ് ഭാര്യക്ക് കോവിഡ് വന്നപ്പോഴുണ്ടായ അനുഭവമാണ് കോവിഡ് രോഗികളെ സഹായിക്കാൻ ഏലിയാസിനു പ്രചോദനമായത്. അന്ന് ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വാഹനം കിട്ടാൻ ഏറെ പ്രയാസപ്പെട്ടു. മറ്റാർക്കും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുണ്ടാവരുതെന്ന് ആഗ്രഹത്താലാണ് ഏലിയാസ് തന്റെ ഓട്ടോ കോവിഡ് ആംബുലൻസാക്കി മാറ്റിയത്. പിപിഇ കിറ്റ് അടക്കമുള്ള മുൻകരുതൽ വസ്തുക്കൾ വാങ്ങി വാഹനത്തിൽ സൂക്ഷിച്ചാണ് ഏതു സമയത്തും സഹായത്തിനായി ഓടിയെത്തുന്നത്. രോഗികളെ ആശുപത്രിയിലെത്തിക്കുക മാത്രമല്ല ആവശ്യമായ മറ്റു സഹായങ്ങൾ എത്തിച്ചുനൽകാനും ഏലിയാസ് എപ്പോഴും തയ്യാറാണ്. അപകടങ്ങളിൽ…
Read Moreതീപ്പെട്ടി ഉരയ്ക്കും മുമ്പ് ഓടിയതിൽ ജീവൻ കിട്ടി; ക്രിമിനൽ അഭിഭാഷകനെ ഓഫീസിൽ കയറി പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമം
ഇറങ്ങിയോടി പോലീസ് സ്റ്റേഷനിൽ അഭയം തേടിതൃശൂർ: അഭിഭാഷകനെ ഓഫീസിൽ കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. കോടതിക്ക് സമീപം വീടിനോടു ചേർന്നുള്ള ഓഫീസിലായിരുന്ന പ്രമുഖ ക്രിമിനൽ അഭിഭാഷകൻ പി.കെ. സുരേഷ്ബാബുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഓഫീസിൽ നിന്നും ഉടൻ പുറത്തു കടന്നതിനാൽ രക്ഷപെടുകയായിരുന്നു. ഓഫീസിനുള്ളിൽ കയറി പെട്രോൾ ദേഹത്തൊഴിച്ചെങ്കിലും തീകൊളുത്തുന്നതിനുമുന്പ് ചാടി ഓടി. തുടർന്ന് ദേഹത്ത് പെട്രോളുമായി അഭിഭാഷകൻ പോലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകി. ചാലക്കുടി സ്വദേശിയാണ് തന്നെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചതെന്നു പറയുന്നു. ഒരു കേസുമായി ബന്ധപ്പെട്ട തർക്കമാണ് ഇതിനു പിന്നിലെന്നും സൂചനയുണ്ട്.
Read Moreപ്രോട്ടോക്കോൾ പ്രകാരം ഗവർണർക്കും മുഖ്യമന്ത്രിക്കും ശേഷം വരുന്ന സ്ഥാനം! സല്യൂട്ട് ചെയ്യുന്നില്ല; പോലീസിനെതിരേ പരാതിയുമായി തൃശൂർ മേയർ
തൃശൂർ: പോലീസുകാർ തന്നെ കണ്ടാൽ സല്യൂട്ട് ചെയ്യുന്നില്ലെന്ന പരാതിയുമായി തൃശൂർ മേയർ എം.കെ.വർഗീസ്. പ്രോട്ടോക്കോൾ പ്രകാരം ഗവർണർക്കും മുഖ്യമന്ത്രിക്കും ശേഷം വരുന്ന സ്ഥാനമാണ് മേയർ. എന്നാൽ പദവിയെ ബഹുമാനിക്കാൻ പോലീസുകാർ തയാറാകുന്നില്ല. വിഷയത്തിൽ മേയർ ഡിജിപിക്ക് പരാതി നൽകി. മേയറുടെ പരാതി തൃശൂർ റേഞ്ച് ഡിഐജിക്ക് ഡിജിപി കൈമാറി. പരാതി പരിശോധിച്ച് നടപടിയെടുക്കാനാണ് ഡിജിപി നിർദ്ദേശം നൽകിയിരിക്കുന്നത്.
Read Moreപതിമൂന്നുപൈസ അങ്ങനെ വിട്ടുകളയാമോ…? പറ്റില്ല… പമ്പുകാരുടെ പിഴിയൽകൂടി സഹിക്കണോ ? ഒരു വാഹനയുടമയുടെ എഫ്ബി പോസ്റ്റ് വൈറലായി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
സ്വന്തം ലേഖകൻ തിരുവില്വാമല: പതിമൂന്നു പൈസ വളരെ നിസാരതുകയാണെന്നു തോന്നാം. എന്നാൽ ഇന്ധനവില ദിവസവും പത്തു പൈസയും പതിനൊന്നു പൈസയും പന്ത്രണ്ടു പൈസയുമൊക്കെയായി കയറുന്പോൾ പതിമൂന്നു പൈസ ചില്ലറക്കാര്യമല്ലെന്നും പതിമൂന്നു പൈസ അങ്ങനെ വിട്ടുകളയാൻ പറ്റില്ലെന്നും ഒരു വാഹനയുടമയുടെ എഫ്ബി പോസ്റ്റ് വൈറലായി. വില കൂടുതലുണ്ടെങ്കിലും പെട്രോളടിക്കാതിരിക്കാനാവില്ലെന്നതിനാൽ നുള്ളിപ്പെറുക്കി 200 രൂപയ്ക്കു പെട്രോളടിക്കാനെത്തിയ തിരുവില്വാമല സ്വദേശി രാധാകൃഷ്ണനാണ് പന്പിലെ പിഴിയലിനെക്കുറിച്ച് എഫ്ബി പോസ്റ്റിട്ടത്. 99 രൂപ 87 പൈസയാണ് പെട്രോൾ ലിറ്ററിന് വില. പന്പുകാർ നൂറുരൂപ എന്ന കണക്കിലാണ് പെട്രോളടിക്കുന്ന മീറ്റർ സെറ്റു ചെയ്തിരിക്കുന്നത്. അതായത് ലിറ്ററിന് 13 പൈസ പന്പുകാർക്കു ലാഭം. രണ്ടു ലിറ്റർ പെട്രോളടിച്ചപ്പോൾ പന്പുകാർക്കു ലാഭം 26 പൈസയുടെ പെട്രോൾ. ദിവസവും ഇത്തരത്തിൽ ലിറ്റർകണക്കിനു പെട്രോളടിച്ചു പോകുന്പോൾ പന്പുകാർക്ക് അത്യാവശ്യം നല്ല ലാഭമുണ്ടാകുമെന്ന് രാധാകൃഷ്ണൻ പറയുന്നു. പന്പുകാരുടെ പിഴിയൽകൂടി സഹിക്കണോ എന്നാണ് ഇദ്ദേഹത്തിന്റെ…
Read Moreകടുത്ത പ്രശ്നങ്ങളുള്ള സ്ത്രീകളെ ഒറ്റയ്ക്ക് ഒരു മുറിയിൽ വരുത്തി..! ആത്മീയ ചികിത്സയുടെ പേരിൽ യുവാവിന്റെ ലീലാവിലാസം; സംഭവം കുന്നംകുളത്ത്
കുന്നംകുളം: ആത്മീയ ചികിത്സയുടെ പേരിൽ വീട്ടമ്മയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിലായി. കറുകപുത്തൂർ പള്ളിപ്പടി പുള്ളിഹൗസിൽ സെയ്ത് ഹസൻ തങ്ങൾ (34) ആണ് അറസ്റ്റിലായത്. കറുകപുത്തൂർ പള്ളിപ്പടിയിലുള്ള ഇയാളുടെ വീടിനോടു ചേർന്നാണു ചികിത്സ നടത്തിയിരുന്നത്. ദാന്പത്യ പ്രശ്നങ്ങൾ, മാനസിക പ്രശ്നങ്ങൾ എന്നിവയ്ക്ക് പ്രതിവിധിയായി ഇയാൾ മന്ത്രവാദം നടത്തുകയും മരുന്നു നല്കുകയും ചെയ്തിരുന്നു. കടുത്ത പ്രശ്നങ്ങളുള്ള സ്ത്രീകളെ ഒറ്റയ്ക്ക് ഒരു മുറിയിൽ വരുത്തിയായിരുന്നു ഇയാളുടെ ചികിത്സാരീതി. ഇയാളെക്കുറിച്ചു നേരത്തേയും ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും ആരും പോലീസിൽ പരാതിപ്പെട്ടിരുന്നില്ല. കഴിഞ്ഞ ദിവസം കുടുംബപ്രശ്നം തീർക്കാനായെത്തിയ ചാലിശേരി സ്വദേശിയായ യുവതിയെ മുറിയിൽ കയറ്റി ലൈംഗിക ആവശ്യത്തിനായി സമീപിക്കുകയായിരുന്നു. പരിഭ്രമിച്ചു വാതിൽ തുറന്നു പുറത്തേക്കോടിയ യുവതി കൂടെയുണ്ടായിരുന്നവരോട് ഒന്നും പറയാതെ വീട്ടിലേക്കു പോന്നു. പിന്നീടു വിഷയത്തെക്കുറിച്ചു കേട്ടറിഞ്ഞ ചാലിശേരി പോലീസ് വീട്ടമ്മയുടെ അടുത്തെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു കേസെടുക്കുകയായിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ…
Read More13 പൈസഅങ്ങിനെ വിട്ടുകളയാൻ പറ്റ്വോ… പമ്പുകാരുടെ പിഴിയലും കൂടിസഹിക്കണോ ?..! എഫ്.ബി പോസ്റ്റ് വൈറലാകുന്നു
സ്വന്തം ലേഖകൻതിരുവില്വാമല: പതിമൂന്നു പൈസ വളരെ നിസാര തുകയാണെന്ന് തോന്നാം. എന്നാൽ ഇന്ധനവില ദിവസവും പത്തു പൈസയും പതിനൊന്ന് പൈസയും പന്ത്രണ്ടു പൈസയുമൊക്കെയായി കയറുന്പോൾ പതിമൂന്ന് പൈസ ചില്ലറക്കാര്യമല്ലെന്നും പതിമൂന്നു പൈസ അങ്ങിനെ വിട്ടുകളയാൻ പറ്റില്ലെന്നും പെട്രോളടിക്കുന്ന ഒരു വണ്ടിയുടമയുടെ എഫ്.ബി പോസ്റ്റ് വൈറലായി. വിലക്കൂടുതലുണ്ടെങ്കിലും പെട്രോളടിക്കാതിരിക്കാനാവില്ലെന്നതിനാൽ നുള്ളിപ്പെറുക്കി 200 രൂപയ്ക്ക് പെട്രോളടിക്കാനെത്തിയ തിരുവില്വാമല സ്വദേശിയാണ് പന്പിലെ പിഴിയലിനെക്കുറിച്ച് എഫ്.ബി പോസ്റ്റിട്ടത്. 99 രൂപ 87 പൈസയാണ് പെട്രോൾ ലിറ്ററിന് വില. പന്പുകാർ നൂറു രൂപ എന്ന കണക്കിലാണ് പെട്രോളടിക്കുന്ന മീറ്റർ സെറ്റു ചെയ്തിരിക്കുന്നത്. അതായത് ലിറ്ററിന് 13 പൈസ പന്പുകാർക്ക് ലാഭം. ഫെയ്സ്ബുക്കിൽ പ്രതികരിച്ച വ്യക്തി രണ്ടു ലിറ്റർ പെട്രോളടിച്ചപ്പോൾ പന്പുകാർക്ക് ലാഭം 26 പൈസയുടെ പെട്രോൾ.ദിവസവും ഇത്തരത്തിൽ ലിറ്റർ കണക്കിന് പെട്രോളടിച്ചു പോകുന്പോൾ പന്പുകാർക്ക് അത്യാവശ്യം നല്ല ലാഭമുണ്ടാകുമെന്ന് തിരുവില്വാമല സ്വദേശിയായ രാധാകൃഷ്ണൻ തന്റെ…
Read Moreഇരിങ്ങാലക്കുടയിൽ കള്ളന്മാർ അഴിഞ്ഞാടുന്നു; കോവിഡ് പ്രതിരോധത്തിനിടെ പോലീസിനു ജാഗ്രത കുറയുന്നുവെന്ന് ആരോപണം
ഇരിങ്ങാലക്കുട: ടൗണിലും പരിസര പ്രദേശങ്ങളിലും മോഷ്ടാക്കളുടെ ശല്യം വർധിക്കുന്പോഴും പോലീസിനു ജാഗ്രത കുറയുന്നതായി പരാതി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ പോലീസിനെയും നാട്ടുകാരെയും വെട്ടിച്ചാണ് കള്ളന്മാർ നാട്ടിൽ വിലസുന്നത്. കഴിഞ്ഞ ദിവസം ഈസ്റ്റ് കോന്പാറ മതമൈത്രി നഗറിലെ വീട്ടിൽ മോഷണ ശ്രമം നടന്നു. അർധരാത്രി വീടിന്റെ പൂട്ടുപൊളിച്ച് മോഷ്ടാക്കൾ വീടിനകത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാർ ഉണരുകയായിരുന്നു. ഇതോടെ മോഷ്ടാക്കൾ രക്ഷപ്പെട്ടു. ഇതു സംബന്ധിച്ച് മാത്തൻചിറ ജോർജ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മുന്പും ഈ പ്രദേശത്തെ പല വീടുകളിലും ഇതുപോലെ മോഷണ ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഇതുവരെയും തെളിയിക്കപ്പെടാത്ത ആനീസ് കൊലപാതകം നടന്ന വീടിനു 100 മീറ്റർ ചുറ്റളവിലാണ് ഇത്തരം സംഭവങ്ങൾ എന്നുള്ളത് പരിസരവാസികളെ ഏറെ ഭയപ്പെടുത്തുന്നുണ്ട്. കുറച്ചു നാൾ മുന്പ് ബസ് സ്റ്റാൻഡിനു സമീപം മെയിൻ റോഡിനോടു ചേർന്നുള്ള ഇടവഴിയിലെ വീട്ടിലും മോഷണ ശ്രമം നടന്നിരുന്നു. രണ്ടു ദിവസം…
Read More“കൈ’ പത്തു സഹായം; തങ്കയ്ക്കു തങ്കംപോലത്തെ വീടായി
കോടാലി: അടച്ചുറപ്പുള്ള വീട്ടിൽ സമാധാനത്തോടെ അന്തിയുറങ്ങണമെന്നുള്ള തങ്കയുടെ ആഗ്രഹം ഒടുവിൽ സഫലമായി. മറ്റത്തൂരിലെ കോണ്ഗ്രസ് പ്രവർത്തകരാണ് സുമനസുകളുടെ സഹായത്തോടെ ഈ വയോധികയുടെ വീട് വാസയോഗ്യമാക്കി നൽകിയത്. മറ്റത്തൂർ പഞ്ചായത്തിലെ കോടാലിയിലാണ് തങ്ക താമസിക്കുന്നത്. ഭർത്താവ് ചെറാട്ടുപറന്പിൽ വള്ളോൻ രണ്ട് വർഷം മുന്പ് മരിച്ചതോടെ തങ്ക തനിച്ചായി. ചുമരുകളും മേൽക്കൂരയും ഇടിഞ്ഞുവീഴാറായ അടച്ചുറപ്പില്ലാത്ത വീട്ടിൽ രോഗങ്ങളും, ഏകാന്തതയും പതിവു സന്ദർശകരായതോടെ 66 കാരിയായ തങ്കയുടെ ജീവിതം അപകടവസ്ഥായിലായി. അയൽവാസികളും സന്നദ്ധ സംഘടനകളുമാണ് ഭക്ഷണവും മരുന്നും എത്തിച്ചു നൽകിയിരുന്നത്. ഒറ്റക്ക് താമസിക്കുന്ന ഇവരെ അഗതി മന്ദിരത്തിലേക്ക് കൊണ്ടുപോകാൻ തയാറായി സാമൂഹിക പ്രവർത്തകർ എത്തിയെങ്കിലും തങ്ക തയാറായില്ല. ഇതോടെ ഇടിഞ്ഞു വീഴാറായി നിൽക്കുന്ന തങ്കയുടെ വീട് അടച്ചുറപ്പുള്ളതാക്കാൻ കോണ്ഗ്രസ് പ്രവർത്തർ രംഗത്തിറങ്ങുകയായിരുന്നു. സുമനസുകളായ പലരിൽ നിന്നായി ഇവർ സമാഹരിച്ച ഒരു ലക്ഷം രൂപയോളം ചെലവഴിച്ചാണ് തങ്കയുടെ വീട് ഇവർ പുനർനിർമിച്ചത്. നൈജോ…
Read Moreഏറ്റവും ദൈർഘ്യമേറിയ ചുമർചിത്രമൊരുക്കി കുലുക്കല്ലൂരുകാരി റെക്കോർഡുബുക്കിൽ! നാടിന്റെ അഭിമാനമായി മാറി ഫാത്തിമ്മ സഫ്വാന
കുലുക്കല്ലൂർ : സ്വന്തം വീട്ടു ചുമരിൽ വർണ്ണ മനോഹരമായ ചിത്രം വരച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിരിയ്ക്കുകയാണ് കുലുക്കല്ലൂരിലെ ഫാത്തിമ്മ സഫ്വാന എന്ന കൗമാരകലാകാരി. നാടിന്റെ അഭിമാനമായി മാറിയ ഈ കലാകാരി കുലുക്കല്ലൂർ മപ്പാട്ടുകര പള്ളിയാൽതൊടിയിൽ ചോലക്കത്തൊടി മുഹമ്മദ് ബഷീറിന്റെയും ഹസീനയുടേയും മകളാണ്. സ്വന്തം വീട്ടിലെ ഗോവണി പടികളോടു ചേർന്ന ചുമരിലാണ് നീണ്ട മരച്ചില്ലകളും ഇലകളും പൂക്കളും നിറഞ്ഞ വർണ്ണ മനോഹരമായ ചിത്രം ഒരുക്കി ശ്രദ്ദേയയായത്. ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഈ ചുമർ ചിത്രത്തിന് 250 സെന്റീമീറ്റർ നീളവും 400 സെന്റീമീറ്റർ ഉയരവുമുണ്ട്. ചിത്രത്തിനു ചുറ്റും മനോഹരമായ കാലിഗ്രാഫികളും ഫ്രയ്മ് ചെയ്ത് വച്ചിട്ടുണ്ട്. ഫാബ്രിക് പെയിന്റും അക്രിലിക് പെയ്ന്റുമാണ് ചിത്രരചനയ്ക്കായി ഉപയോഗിച്ചതെന്ന് ഫാത്തിമ സഫ്വാന പറഞ്ഞു. തുടർച്ചയായ ആറു മണിക്കൂറുകൊണ്ടാണ് ചുമർചിത്രം പൂർത്തിയായത്. ഇടം കൈവഴക്കമുള്ള സഫ്വാന ഇടത്തെ കൈ…
Read More