കാബൂൾ: അഫ്ഗാനിസ്ഥാൻ ചൊവ്വാഴ്ച ഉണർന്നത് പുതിയൊരു യുഗത്തിലേക്കാണ്. രണ്ടു പതിറ്റാണ്ടായി പേരിനെങ്കിലും സംരക്ഷണം നല്‍കിയിരുന്ന അമേരിക്കൻ സേന ചൊവ്വാഴ്ച പുലർച്ചെ അഫ്ഗാനിസ്ഥാൻ വിട്ടു. ഒരിക്കൽക്കൂടി രാജ്യം താലിബാൻ ഭരണത്തിൽ. ശരിയത്തിന്റെ അടിസ്ഥാനത്തിലുള്ള ഭരണത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾക്ക് എന്തെങ്കിലും പരിഗണന ലഭിക്കുമോയെന്നതിൽ മനുഷ്യാവകാശ സംഘടനകൾ സംശയം പ്രകടിപ്പിക്കുന്നു. പുതിയ പുലരി അഫ്ഗാൻ ജനതയ്ക്കു സമ്മാനിച്ചിരിക്കുന്നത് ആശങ്കയും അനിശ്ചിതത്വവും മാത്രം. 9/11 ഭീകരാക്രമണവും യുഎസ് സേനയുടെ വരവും 2001 സെപ്റ്റംബർ 11ന് അൽകഖ്വയ്ദ ഭീകരർ ന്യൂയോർക്കിലെ ലോകവ്യാപാര ആസ്ഥാനത്തും വാഷിംഗ്ടൺ ഡിസിയിലെ യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിലും നടത്തിയ ആക്രമണത്തിൽ മൂവായിരത്തോളം നിരപരാധികൾ കൊല്ലപ്പെട്ടു. പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷിന്റെ ഉത്തരവു പ്രകാരം ഡിസംബറിൽ യുഎസ് സേന പ്രതികാരത്തിനായി അഫ്ഗാനിസ്ഥാനിലെത്തി. ബിൻ ലാദൻ അടക്കമുള്ള അൽഖ്വയ്ദ നേതൃത്വത്തെ കൈമാറണമെന്ന അമേരിക്കയുടെ ആവശ്യം അന്ന് അഫ്ഗാൻ ഭരിച്ചിരുന്ന താലിബാൻ നിരസിച്ചു.…
Read MoreCategory: Loud Speaker
നടുറോഡിൽ യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊന്ന സംഭവം! സംശയരോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോത്തൻകോട് പോലീസ്
പോത്തൻകോട്: കാട്ടായിക്കോണം ശാസ്തവട്ടത്ത് നടുറോഡിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തി. നെടുമങ്ങാട് ഇരിഞ്ചയം കിഴക്കുംകര പുത്തൻ വീട്ടിൽ പ്രഭ (37) ആണു മരിച്ചത്. ഭർത്താവ് ശാസ്തവട്ടം മഠത്തിൽമേലെ രേഷ്മാ ഭവൻ തടത്തരികത്ത് പുത്തൻ വീട്ടിൽ സെൽവരാജി (സുരേഷ്-42) നെ പോത്തൻകോട് പോലീസ് പിടികൂടി. ചൊവ്വാഴ്ച വൈകുന്നേരം നാലോടെ ശാസ്തവട്ടം ജംഗ്ഷനു സമീപമായിരുന്നു കൊലപാതകം. മങ്ങാട്ടുകോണം മഠത്തിൽമേലെയിൽ വീട്ടു ജോലിക്കു പോയി തിരികെ ഇരിഞ്ചയത്തെ വീട്ടിലേക്ക് പോകാൻ ശാസ്തവട്ടം ജംഗ്ഷനിലെത്തിയപ്പോഴായിരുന്നു ഭർത്താവ് സുരേഷ് പ്രഭയെ തള്ളിയിട്ട് കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. വിവരമറിഞ്ഞ് പോത്തൻകോട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് പോലീസ് മങ്ങാട്ടുകോണത്തെത്തി വീടു പൂട്ടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടുകയായിരുന്നു. സംശയരോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോത്തൻകോട് പോലീസ് പറഞ്ഞു. ഏഴുമാസം മുമ്പാണ് പ്രതിയും ഭാര്യ പ്രഭയും ശാസ്തവട്ടത്തെ വീട്ടിൽ നിന്നു കുട്ടികളുമൊത്ത് ഇരിഞ്ചയത്തെ കുടുംബ വീട്ടിലെത്തിയത്.…
Read Moreശശിധരപ്പണിക്കരുടെ സഹോദരൻമാർ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി! അച്ഛനെ കൊലപ്പെടുത്തിയ കേസിൽ മകൾക്കു ജീവപര്യന്തം
മാവേലിക്കര: ചുനക്കര ലീലാലയം വീട്ടിൽ ശശിധരപ്പണിക്കരെ (54) കൊലപ്പെടുത്തിയ കേസിൽ മകൾ ശ്രീജമോൾക്ക് (36) ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. കേസിലെ ഒന്നാംപ്രതിയും ശ്രീജമോളുടെ കാമുകനുമായ കൃഷ്ണപുരം ഞക്കനാൽ മണപ്പുറത്ത് വീട്ടിൽ റിയാസ്(37), രണ്ടാംപ്രതി റിയാസിന്റെ സുഹൃത്ത് നൂറനാട് പഴഞ്ഞിയൂർകോണം രതീഷ് ഭവനത്തിൽ രതീഷ് (38) എന്നിവർക്ക് ഇരട്ടജീവപര്യന്തവും മാവേലിക്കര അഡീ. ജില്ലാ ജഡ്ജി സി.എസ്. മോഹിത് ശിക്ഷ വിധിച്ചു. കൊലക്കുറ്റത്തിന് 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം തടവും ഒരുലക്ഷം രൂപ വീതം പിഴയും, ക്രിമിനൽ ഗൂഢാലോചനയ്ക്ക് 120 (ബി) വകുപ്പ് പ്രകാരം ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയുമാണ് ഒന്നും രണ്ടും പ്രതികളുടെ ശിക്ഷ. പിഴയൊടുക്കിയില്ലെങ്കിൽ ഒന്നരവർഷം അധികതടവ് അനുഭവിക്കണം. മൂന്നാം പ്രതി ശ്രീജമോൾ പിഴയൊടുക്കിയില്ലെങ്കിൽ ആറുമാസം അധികതടവ് അനുഭവിക്കണം. ഇതിനു പുറമെ ഒന്നാംപ്രതി റിയാസിനെ തെളിവുനശിപ്പിക്കലിന് മൂന്നുവർഷം തടവും 50,000…
Read Moreതലസ്ഥാനത്ത് സൈനിക കേന്ദ്രത്തിനു സമീപം ഭീകരര്‍ തമ്പടിച്ചിരുന്നു ? തീവ്രവാദികളില്‍ ശ്രീലങ്കന്‍ പൗരന്മാരും; വിവരങ്ങള്‍ ഇങ്ങനെ…
തിരുവനന്തപുരത്ത് വിദേശത്തു നിന്നുള്ള ഭീകരര്‍ വീട് വാടകയ്ക്കെടുത്ത് താമസിച്ചിരുന്നതായി വിവരം. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിന് സമീപമുള്ള പ്രദേശങ്ങളില്‍ ഭീകരര്‍ തമ്പടിച്ചുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. തീവ്രവാദ സംഘടനകളും അധോലാക പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള പലരും സൈനിക കേന്ദ്രത്തിനു സമീപമുള്ള പൂജപ്പുര, ജഗതി, ഇലിപ്പോട്, ഇടപ്പഴഞ്ഞി, മരുതംകുഴി, വലിയവിള, തിരുമല എന്നിവിടങ്ങളില്‍ ഇവര്‍ താമസിച്ചിരുന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ശ്രീലങ്കന്‍ പൗരന്മാരും ഇക്കൂട്ടത്തില്‍ പെടും. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുടെ നിയന്ത്രണത്തിലുള്ളവരും സൈനിക കേന്ദ്രത്തിനു ചുറ്റുമായി താമസിച്ചിരുന്നു. ശ്രീലങ്കയിലെ പള്ളിയില്‍ 2019 ല്‍ ഭീകരര്‍ നടത്തിയ സ്ഫോടനത്തിന്റെ ആസൂത്രണം നടന്നത് കേരളത്തിലാണെന്ന് കേന്ദ്ര ഇന്റലിജന്‍സും ആര്‍മി ഇന്റലിജന്‍സും കണ്ടെത്തിയിരുന്നു. ലഹരിമരുന്ന് വ്യാപാരം, കള്ളക്കടത്ത് തുടങ്ങിയവയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളില്‍ ഏറിയ പങ്കും എത്തിച്ചേര്‍ന്ന്ത സൈനിക കേന്ദ്രത്തിന്റെ പരിസരങ്ങളില്‍ താമസിച്ചിരുന്നവരിലേക്കാണ്. ശ്രീലങ്കയില്‍ നിന്നും മത്സ്യബന്ധന ബോട്ടുകളില്‍ ഒരു സംഘം…
Read Moreപൊതുജനത്തിനും അറിയിക്കാം! ‘കേരള സർക്കാർ’ ബോർഡ് വച്ച് സ്വകാര്യവാഹനങ്ങൾ പായുന്നു; സാധാരണക്കാർ വാഹനവുമായി റോഡിലിറങ്ങിയാൽ പെറ്റി അടിക്കുന്ന പോലീസിന് ഈ വാഹനം കണ്ടാൽ മുട്ടുവിറയ്ക്കും
ജോണ്സണ് വേങ്ങത്തടം കോട്ടയം: ‘കേരള സർക്കാർ’ ബോർഡ് ഘടിപ്പിച്ച് സ്വകാര്യ കാറുകൾ കേരളത്തിൽ ചീറിപ്പായുന്നു. കള്ളക്കടത്തിനും കഞ്ചാവു കടത്തിനും ഈ വാഹനങ്ങൾ മറയാക്കുന്പോഴും ഇതൊന്നു കൈനീട്ടി നിർത്തിക്കാൻ പോലീസിനും മടിയാണ്. സാധാരണക്കാർ വാഹനവുമായി റോഡിലിറങ്ങിയാൽ പെറ്റി അടിക്കുന്ന പോലീസിന് ഈ വാഹനം കണ്ടാൽ മുട്ടുവിറയ്ക്കും. സർക്കാരിന്റെ ഏതെങ്കിലും ബോർഡിലെ അംഗങ്ങളാണ് സ്വന്തം കാറിൽ കേരള സർക്കാർ എന്നു പതിപ്പിച്ചു പായുന്നത്. പണമിടപാടു നടത്തുന്ന ഒരു വ്യക്തി രാഷ്ട്രീയ പിൻബലത്തിൽ ക്ഷേമനിധി ബോർഡിൽ അംഗമായപ്പോൾ മുതൽ സ്വന്തം വാഹനത്തിൽ കേരള സ്റ്റേറ്റ് ബോർഡ് വച്ചാണ് ഓടുന്നത്. നിയമ നടപടി സ്വീകരിക്കാം സംസ്ഥാന മന്ത്രിമാർക്കോ തത്തുല്യപദവി വഹിക്കുന്നവർക്കോ നൽകിയിട്ടുള്ള വാഹനങ്ങളിൽ മാത്രമേ ബോർഡ് പ്രദർശിപ്പിക്കാവൂ എന്ന നിയമം നിലനിൽക്കെയാണ് ഇത്തരം പ്രവണത വർധിക്കുന്നത്. ഇവർ കള്ളക്കടത്ത് നടത്തിയാൽപോലും പിടിക്കില്ല. ഇവർ മാത്രമല്ല, ഇവരുടെ മക്കളും ഈ വാഹനം ഉപയോഗിക്കുന്നുണ്ട്.…
Read Moreയൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേയുള്ള പരാതി മുക്കി ! രാജിക്കൊരുങ്ങി പ്രവര്‍ത്തകര്‍; ഭീഷണി ഉയര്‍ത്തി ജില്ലാ നേതാക്കള്‍
സ്വന്തംലേഖകന്‍ കോഴിക്കോട് : എഐസിസി നേതാവിന്റെ ഒത്താശയോടെ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാവിനെതിരേയുള്ള പരാതി മുക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയാണ് മുക്കിയത്. നേതാവിനെതിരേയുള്ള പരാതിയില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജിവയ്ക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റിയിലും ഇക്കാര്യം പ്രവര്‍ത്തകര്‍ വ്യക്തമാക്കി. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം.അഭിജിത്തിനെ പരാജയപ്പെടുത്താന്‍ യൂത്ത്കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാവ് ശ്രമിച്ചുവെന്ന പരാതിയിലാണ് നേതൃത്വം നടപടി സ്വീകരിക്കാത്തത്. യൂത്ത്കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റ് ബി.വി.ശ്രീനിവാസ്, കേരളത്തിന്റെ ചുമതലയുള്ള അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അബ്രഹാം ടി മാണി, സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍, യൂത്ത് കോണ്‍ഗ്രസിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി കൃഷ്ണ അല്ലവരു, ജില്ലാ പ്രസിഡന്റ് രാരോത്ത് ഷാഹിന്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. കോഴിക്കോട് നോര്‍ത്ത് അസംബ്ലി കമ്മിറ്റി പ്രസിഡന്റ്…
Read Moreകോണ്‍ഗ്രസിലെ പോരടി! യുഡിഎഫിലും പുകച്ചിൽ; വിമർശനവുമായി ആർഎസ്പി നേതാവ് ഷിബു ബേബിജോണ്‍
ജിജി ലൂക്കോസ് തിരുവനന്തപുരം: ഡിസിസി അധ്യക്ഷ·ാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൾ പോരടിക്കുന്നതിനിടെ, കോണ്‍ഗ്രസിനെതിരേ വിമർശനവുമായി ആർഎസ്പി നേതാക്കൾ രംഗത്ത്. കോണ്‍ഗ്രസ് എന്ന കപ്പൽ മുങ്ങുകയല്ല, കോണ്‍ഗ്രസ് നേതാക്കൾ തന്നെ മുക്കുകയാണെന്ന് ആരോപിച്ച ഷിബു ബേബി ജോണ്‍, അങ്ങനെ മുക്കുന്ന കപ്പിലിൽ നിന്നു പോകാനല്ലേ എല്ലാരും ആഗ്രഹിക്കുകയെന്നും പ്രതികരിച്ചു. കോണ്‍ഗ്രസിലെ തമ്മിലടിയിൽ യുഡിഎഫ് കക്ഷി നേതാക്കൾ അതൃപ്തി അറിയിച്ചതായി വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് കടുത്ത വിമർശനവുമായി ആർഎസ്പി രംഗത്തെത്തിയിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ തോൽവിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യം നിലനിൽക്കേയാണ് മുന്നണിയുടെ കെട്ടുറപ്പിനെ തന്നെ ബാധിക്കുന്ന തരത്തിൽ കോണ്‍ഗ്രസ് നേതാക്കൾ തമ്മിൽ പോരടിക്കുന്നതെന്നാണ് ആർഎസ്പി നേതാക്കൾ പറയുന്നത്. എന്നാൽ, നിലവിലുണ്ട ായ പ്രശ്നങ്ങളുടെ പേരിൽ മുന്നണി വിടേണ്ട സാഹചര്യമില്ലെന്നു ഷിബു ബേബി ജോണ്‍ പറഞ്ഞു. മുന്നണി വിടുന്നതു സംബന്ധിച്ച ഒരു അജണ്ട യും ആർഎസ്പിയുടെ മുന്നിലില്ല. എന്നാൽ,…
Read Moreഉമ്മൻചാണ്ടിയും ചെന്നിത്തലയും ” ഓഫ് ലൈൻ’ ആകുമോ? ഡിഡിസി പട്ടികയെ ചൊല്ലിയുള്ള പോര്; ഒത്തുതീർപ്പ് ഫോർമുല കണ്ണൂരിൽ തയാറാകുന്നു
റെനീഷ് മാത്യു കണ്ണൂർ: ഡിസിസി പട്ടികയെ ചൊല്ലിയുള്ള കോൺഗ്രസിലെ പ്രശ്നങ്ങൾക്കുള്ള ഒത്തുതീർപ്പിന് കണ്ണൂർ വേദിയാകും.രണ്ടിന് കണ്ണൂർ ഡിസിസി ഓഫീസിന്റെ ഉദ്ഘാടനത്തിനായി കോൺഗ്രസ് നേതാക്കളെ ഒന്നടങ്കം ഓൺലൈനിലും നേരിട്ടും പങ്കെടുപ്പിക്കാനുള്ള ശ്രമം കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ നേതൃത്വത്തിൽ തുടങ്ങി. ഇന്നു രാവിലെ കണ്ണൂരിൽ എത്തിയ കെ.സുധാകരൻ കോൺഗ്രസ് നേതാക്കളുമായി ഫോണിലൂടെ ആശയവിനിമയം നടത്തുന്നുണ്ട്. കെ.സുധാകരനൊപ്പം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരുടെ നേതൃത്വത്തിലാണ് അനുരജ്ഞന ചർച്ചകൾ സജീവമായിരിക്കുന്നത്. സംഘടനാപ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ള പരസ്യപ്രതികരണവും നടപടികളും ഇനിയും വേണ്ടെന്നാണ് എഐസിസിയുടെ നിർദ്ദേശം. എന്നാൽ, കണ്ണൂരിലെ ചടങ്ങിൽ പങ്കെടുക്കുവാൻ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വിസമ്മതിച്ചതായാണ് അറിയുന്നത്. താൻ നല്കിയ പട്ടിക പരസ്യമായി ഉയർത്തിക്കാട്ടിയ കെ.സുധാകരന്റെ നടപടിയിൽ കടുത്ത പ്രതിഷേധമാണ് ഉമ്മൻചാണ്ടി ഉയർത്തിയിരിക്കുന്നത്. പ്രശ്നങ്ങൾ മറന്ന് നേതാക്കൾ എല്ലാം കണ്ണൂരിലെ ഉദ്ഘാടന ചടങ്ങിൽ ഒന്നിച്ചാൽ അണികൾക്കും കോൺഗ്രസ് പാർട്ടിക്കും…
Read Moreകൊച്ചിയിലെ ലഹരിക്കടത്ത്! യുവതിയെ വിട്ടയച്ചത് ഈ ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരം; എക്സൈസിൽ വിവാദം പുകയുന്നു
ആലുവ: കോടികളുടെ എംഡിഎംഎ ലഹരിമരുന്നുമായി കൊച്ചിയിൽ ആറ് പേർ അറസ്റ്റിലായ കേസിനെച്ചൊല്ലി എക്സൈസിൽ വിവാദം പുകയുന്നു. എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും കഴിഞ്ഞ 19ന് നടത്തിയ റെയ്ഡിലാണ് രണ്ടു തവണയായി 11 കോടിയുടെ എംഡിഎംഎ പിടികൂടിയത്. എന്നാൽ ഈ കേസിൽ എക്സൈസിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ തന്റെ കൃത്യവിലോപം കീഴുദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് ബലിയാടാക്കാൻ ശ്രമിക്കുന്നുവെന്നതാണ് ഇപ്പോൾ മന്ത്രിതലത്തിൽ വരെ ചർച്ചയായിരിക്കുന്നത്. യുവതിയെ വിട്ടയച്ചത് ഈ ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരം രഹസ്യവിവരത്തെ തുടർന്ന് കസ്റ്റംസും എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും റെയ്ഡ് നടത്തുന്നത് മധ്യമേഖലയുടെ ചുമതലയിലുള്ള ഈ ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമായിരുന്നു. സംഭവ ദിവസം കസ്റ്റഡിയിലെടുത്ത യുവതികളിലൊരാളെ ബന്ധുവെന്ന് പറഞ്ഞെത്തിയയാളോടൊപ്പം പറഞ്ഞയച്ചതും ഇദേഹത്തിന്റെ അറിവോടു കൂടി തന്നെയായിരുന്നു. സംഭവ ദിവസം ഈ ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമാണ് എല്ലാ നടപടികളും അന്വേഷണ സംഘം പൂർത്തിയാക്കിയത്. എന്നാൽ കേസ് വിവാദമായതോടെ ഈ ഉദ്യോഗസ്ഥൻ…
Read Moreഒരു പെൺകുട്ടിയെ ലക്ഷ്യമിട്ടു കഴിഞ്ഞാൽ…! മൈസൂരു കൂട്ടമാനഭംഗം; പ്രതികൾ കൂടുതൽ പേരെ പീഡിപ്പിച്ചു; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
മൈസൂരു: മൈസൂരുവിലെ ചാമുണ്ഡിക്കുന്നിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത ക്രിമിനൽ സംഘം ഇത്തരത്തിൽ മുമ്പും പീഡനം നടത്തയിരുന്നതായി വെളിപ്പെടുത്തൽ. ഇവർ അഞ്ച് പ്രണയ ജോഡികളെയെങ്കിലും ആക്രമിച്ച് യുവതികളെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് ചോദ്യംചെയ്യലിൽ പോലീസിനു കിട്ടിയ വിവരം. നഗരത്തിലെ സ്വകാര്യ കോളജിൽ എംബിഎയ്ക്കു പഠിക്കുന്ന ഇരുപത്തിരണ്ടുകാരിയാണ് കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം 7.30 ഓടെ ചാമുണ്ഡി ഹില്ലിനടുത്ത് ലളിതാദ്രിപുരയിൽ കൂട്ടമാനഭംഗത്തിനിരയായത്. പതിവായി മദ്യവും വാങ്ങി ചാമുണ്ഡി ഹിൽസ് മേഖലയിലേക്കു സംഘം എത്തുമായിരുന്നു. പ്രണയജോടികളെ ലക്ഷ്യമിട്ടാണ് ഇവർ പോയിരുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലോ ചെരിവുകളിലോ എത്തുന്ന പ്രണയജോടികളെയാണ് ഇവർ നോട്ടമിട്ടിരുന്നത്. ഒരു പെൺകുട്ടിയെ ലക്ഷ്യമിട്ടു കഴിഞ്ഞാൽ പണവും മറ്റും ആവശ്യപ്പെട്ടു സംഘം ഇവരെ സമീപിക്കും. പതുക്കെ ഇവരെ വളഞ്ഞുവച്ചു ശല്യം ചെയ്യാൻ തുടങ്ങും. പെൺകുട്ടിയുടെ കൂടിയെത്തുന്ന യുവാവ് ഇതിനെ എതിർക്കുകയോ തടയുകയോ ചെയ്യും. ഇതോടെ അക്രമാസക്തരായി മാറുന്ന സംഘം യുവാവിനെ മർദിച്ച് അവശനാക്കും. തുടർന്നു…
Read More