സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ ക്ഷാമം രൂക്ഷം. അഞ്ച് ജില്ലകളിലെ വാക്സിൻ സ്റ്റോക്ക് പൂർണമായും തീർന്നു. ഇന്നത്തോടെ ബാക്കി ജില്ലകളിലും തീരുമെന്നാണ് ആശങ്ക. വാക്സിൻ ശേഷിക്കുന്ന ജില്ലകളിൽ കിടപ്പുരോഗികൾക്ക് അടക്കം മുൻഗണനക്കാർക്ക് നൽകാനാണ് നിർദേശം. അതേസമയം, സംസ്ഥാനത്തെ വാക്സിൻ ക്ഷാമം കണക്കിലെടുത്ത് മൂന്ന് ലക്ഷം ഡോസുകൾ ഇന്നു തന്നെ എത്തിക്കുമെന്നാണ് ലഭ്യമാകുന്ന സൂചന. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് എന്നി ജില്ലകളിലെ വിതരണമാണ് ഏറെക്കുറെ പൂർണമായി നിർത്തിവെച്ചിരിക്കുന്നത്. ബാക്കിയുള്ള ജില്ലകളിലെ വാക്സിൻ കേന്ദ്രങ്ങൾ സ്റ്റോക്കുള്ളതിന് അനുസരിച്ചു മാത്രമാകും പ്രവർത്തിക്കുക. 1500ൽ അധികം വിതരണ കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്ന സംസ്ഥാനത്ത് ഇന്ന് 150ഓളം കേന്ദ്രങ്ങൾ മാത്രമേ പ്രവർത്തിക്കൂയെന്നു സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. എന്നാൽ, വാക്സിൻ വിതരണം മുടങ്ങാനുള്ള സാഹചര്യമുണ്ട ാകില്ലെന്നും മൂന്ന് ലക്ഷം ഡോസുകൾ അടിയന്തരമായി സംസ്ഥാനത്ത് എത്തിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചതായാണ് സൂചന.…
Read MoreCategory: Loud Speaker
എറണാകുളം സിപിഎമ്മില്‍ വെട്ടിനിരത്തല്‍! നാലു ഏരിയാ കമ്മിറ്റികള്‍ പിരിച്ചുവിടും; നേതാക്കളെ വെട്ടിനിരത്തും
സ്വന്തം ലേഖകന്‍ കൊച്ചി: എറണാകുളം ജില്ലയിലെ നാല് സിപിഎം ഏരിയാ കമ്മിറ്റികള്‍ പിരിച്ചുവിടലിലേയ്ക്ക്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയങ്ങള്‍ അന്വേഷിക്കുന്ന കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കാലടി, വൈറ്റില, നെടുമ്പാശേരി, ആലങ്ങാട് ഏരിയാ കമ്മിറ്റികള്‍ പിരിച്ചുവിടാനുള്ള തീരുമാനം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന് ജില്ലാ കമ്മിറ്റി യോഗത്തില്‍ അറിയിച്ചത്. ഞായറാഴ്ച ലെനിന് സെന്ററില്‍ നടന്ന യോഗത്തില്‍ ഏരിയാ കമ്മിറ്റികളെക്കുറിച്ച് ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്. നേതാക്കളുടെ ആര്‍ഭാട ജീവിതവും റിയല്‍ എസ്റ്റേറ്റ് മാഫിയ ബന്ധത്തിനും കടിഞ്ഞാണിടണമെന്ന് സെക്രട്ടറി യോഗത്തില്‍ പറഞ്ഞു. പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ ഈ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും അതിനു ശേഷം സമ്മേളനങ്ങള്‍ സുഗമമായി നടത്തണമെന്നുമാണ് യോഗത്തില്‍ തീരുമാനമായത്. സെക്രട്ടറിയുടെ ഈ നിര്‍ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. ഇതു കൂടാതെ ജില്ലയിലെ അഞ്ച് ഏരിയാ കമ്മിറ്റികളിലെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെയും നടപടി പിന്നാലെ ഉണ്ടാകും. കൂത്താട്ടുകുളം, തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍, കളമശേരി,…
Read Moreയാത്രക്കാരെ “ബന്ദി’കളാക്കി കർണാടക; കണ്ണടച്ച് കേരളം! പ്രാഥമിക ആവശ്യങ്ങൾക്കുവേണ്ടി പെൺകുട്ടികളും സ്ത്രീകളും അനുഭവിച്ച പ്രയാസം ഏറെയായിരുന്നു
ഇരിട്ടി: കുടക് ഉൾപ്പെടെയുള്ള ജില്ലകളിൽ കർണാടക സർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ യാത്രക്കാർക്ക് തീരാദുരിതമാകുന്നു. ശനി, ഞായർ ദിവസങ്ങളിലെ കർഫ്യൂവിനു പിന്നാലെ ഇന്നലെ അതിർത്തിയിൽ ഏർപ്പെടുത്തിയ കടുത്ത പരിശോധന കാരണം യാത്രക്കാർക്കും ചരക്കുവാഹനങ്ങൾക്കും പത്തു മണിക്കൂറിലധികം ചുരം പാതയിൽ കാത്തുകിടക്കേണ്ടി വന്നു. ദിവസങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന യാത്രാദുരിതത്തിനു പരിഹാരം കാണാൻ കേരള സർക്കാർ ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്. രണ്ടു ഡോസ് വാക്സിൻ എടുത്തവർക്കുപോലും യാത്രാനിരോധനമാണ്. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് ടെസ്റ്റ് സർട്ടിഫിക്കറ്റുള്ളവർക്കു മാത്രമാണ് പ്രവേശനാനുമതി. അവർക്കും മണിക്കൂറുകൾ ചെക്ക് പോസ്റ്റ് അധികൃതരുടെ കനിവു കാത്ത് കഴിയേണ്ടിവരുന്നു. ഇന്നലെ പുലർച്ചെ നാലിന് എത്തിയവർപോലും മാക്കൂട്ടത്തെ പരിശോധന കഴിഞ്ഞ് അതിർത്തി കടന്നത് ഉച്ചയ്ക്ക് 12 നാണ്. ചെക്ക് പോസ്റ്റിൽ കർണാടക ആരോഗ്യവകുപ്പിന്റെ പരിശോധന ഇഴഞ്ഞുനീങ്ങിയതോടെ മാക്കൂട്ടം ചെക്ക് പോസ്റ്റിൽനിന്ന് കൂട്ടുപുഴ പാലവും കഴിഞ്ഞ് കച്ചേരിക്കടവ് പാലത്തിനപ്പുറം വരെ…
Read Moreപോലീസ് ചെയ്യുന്നത് അവരെ ഏൽപ്പിച്ച ജോലി; പോലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനത്തിന്റെ പേരിൽ വ്യാപകമായ രീതിയിൽ പിഴ ഈടാക്കുന്ന പോലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് ചെയ്യുന്നത് അവരെ ഏൽപ്പിച്ച ചുമതലയും ജോലിയുമാണെന്നു നിയമസഭയിൽ പറഞ്ഞ മുഖ്യമന്ത്രി, പോലീസ് ജനങ്ങളുടെ കണ്ണീരൊപ്പുകയാണെന്നും അഭിപ്രായപ്പെട്ടു. പോലീസിനെതിരേ ഇപ്പോൾ ഉയർന്നിരിക്കുന്നത് കുപ്രചരണങ്ങളാണ്. ക്രമസമാധാനം പുലരുന്നത് ആഗ്രഹമില്ലാത്തവരാണ് ഇത്തരം പ്രചാരണത്തിനു പിന്നിൽ. പോലീസ് പിഴ ചുമത്തുന്നതിനെയെല്ലാം തെറ്റായും മഹാ അപരാധമായും കാണരുത്. എല്ലാ കാര്യങ്ങളും രാഷ്ട്രീയ നേട്ടത്തിനായി നിസാരവത്കരിക്കരുതെന്നും പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിനെ എതിർത്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനമൊട്ടാകെ ജനങ്ങൾ പോലീസ് നടപടിയിൽ പ്രതിഷേധിക്കുന്പോഴും മുഖ്യമന്ത്രി പോലീസിനെ വല്ലാതെ ന്യായീകരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. പോലീസ് തെറ്റ് ചെയ്താൽ തെറ്റെന്നു പറയണം. നിരപാരാധികൾ പോലും ശിക്ഷിക്കപ്പെടുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും കോവിഡ് നിയന്ത്രണങ്ങൾ പോലീസ് ദുരുപയോഗം ചെയ്യുന്നത് തുടർക്കഥയായി മാറിയെന്നും പ്രതിപക്ഷ…
Read Moreരാജ്യത്ത് കോവിഡ് രോഗികളിൽ വീണ്ടും കുറവ്; 28,204 പുതിയ കേസുകൾ; 373 മരണം
ന്യൂഡൽഹി: ഡെൽറ്റ വകഭേദം ലോകത്തിന്റെ പലഭാഗത്തും ആശങ്കയുയർത്തുന്പോഴും ഇന്ത്യയ്ക്ക് ആശ്വാസമായി പ്രതിദിന രോഗികൾ വീണ്ടും കുറഞ്ഞു. ഇന്നലെ 28,204 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മാർച്ച് 16നു ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണ് ഇത്. 373 പേർ മരിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഏതാണ്ടു നാല്പതിനായിരനടുത്തു രോഗികളാണ് രാജ്യത്ത് ദിവസേന ഉണ്ടായിരുന്നത്. അതേസമയം കേരളത്തിലും ചില വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവു രേഖപ്പെടുത്തിയിട്ടില്ല. രോഗബാധ കുറയുന്നു എന്ന അനുമാനത്തിൽ ചില സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറന്നു. ഡൽഹിയിൽ പത്തും പന്ത്രണ്ടും ക്ലാസുകളിലെ കുട്ടികൾക്ക് സ്കൂളിൽ എത്താം. ഒഡിഷയിലും ക്ലാസുകൾ ആരംഭിച്ചു. പതിനേഴു മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാമെന്ന് മഹാരാഷ്ട്ര സർക്കാരും അറിയിച്ചിട്ടുണ്ട്. യു.പി, മേഘാലയ, കർണാടക സംസ്ഥാനങ്ങളും ഓഫ്ലൈൻ ക്ലാസുകൾ തുടങ്ങുകയാണ്. എന്നാൽ ഡെൽറ്റ വകഭേദം ചൈനയിലുൾപ്പെടെ പല രാജ്യങ്ങളിലും വീണ്ടും ഭീഷണിയാകുന്ന സാഹചര്യമാണ്. ചൈനയിൽ…
Read Moreഇറുകിയ വസ്ത്രം ധരിച്ചു, പുറത്തിറങ്ങിയപ്പോൾ കൂടെ പുരുഷന്മാർ ഇല്ലായിരുന്നു; താലീബാനിൽ യുവതിയെ കൊലപ്പെടുത്തി
കാബൂൾ: ഇറുകിയ വസ്ത്രം ധരിച്ചുവെന്ന കാരണത്താല്‍ താലീബാന് ഭീകരര്‍ യുവതിയെ കൊലപ്പെടുത്തി. അഫ്ഗാനിസ്ഥാനിലെ വടക്കന്‍ ബാല്‍ഖ് പ്രവശ്യ സ്വദേശിനി നസാനിന്(21)ആണ് കൊല്ലപ്പെട്ടത്. ഇവര്‍ പുറത്തിറങ്ങിയപ്പോള്‍ പുരുഷന്മാര് കൂടെയില്ലാതിരുന്നതും കൊലപാതകത്തിന് കാരണമായെന്നും റിപ്പോര്‍ട്ടുണ്ട്. താലിബാന്റെ നിയന്ത്രണത്തിലുള്ള സമര്‍ഖന്ദ് ഗ്രാമത്തില്‍ വച്ചാണ് യുവതി കൊല്ലപ്പെട്ടത്. മസാര്‍-ഇ-ഷെരീഫിലേക്ക് പോകാന്‍ വാഹനത്തില്‍ കയറാന്‍ തുടങ്ങുന്നതിനിടെയാണ് ഇവര്‍ക്ക് വെടിയേറ്റത്. സംഭവ സമയം നസാനിന് ബുര്‍ഖ ധരിച്ചിരുന്നുവെന്ന് പോലീസ് അറിയിച്ചു. അതേസമയം, കൊലപാതകത്തിന്റെ ഉത്തരവാദിത്വം താലീബാൻ ഏറ്റെടുത്തിട്ടില്ല.
Read Moreചൈനീസ് ചാരവൃത്തിക്ക് “മലയാളികള്‍’ ; റോ അധികൃതര്‍ സിബ്രാഞ്ചുമായി കൂടിക്കാഴ്ച നടത്തി; സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിലും ചൈനീസ് നിക്ഷേപം
കെ. ഷിന്റുലാല്കോഴിക്കോട് : ചൈനീസ് ചാരവൃത്തിക്കായി മലയാളികളെയുള്‍പ്പെടെ വന്‍തോതില്‍ റിക്രൂട്ട് ചെയ്തതായി കണ്ടെത്തല്‍. തീവ്രാവാദ പ്രവര്‍ത്തനത്തിനും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്ക്കാനുമായാണ് മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരെ ചൈന റിക്രൂട്ട് ചെയ്തത്. സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് അന്വേഷണത്തിനിടെയാണ് വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചത്. റിസര്‍ച്ച് ആന്‍ഡ് അനാലിസിന് വിംഗ് (റോ) ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ സിബ്രാഞ്ചിന് കൈമാറി. കര്‍ണാടകയില്‍ ഹവാല തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മലയാളി അനസ് അഹമ്മദിന് ചൈനയുമായുള്ള ബന്ധത്തെക്കുറിച്ചും ഏതാനും വര്‍ഷം മുമ്പ് ദില്ലി പോലീസ് അറസ്റ്റ് ചെയ്ത ചൈനീസ് രഹസ്യാന്വേഷണ ഏജന്റ് ലുവോസാന്ഗിന്റെ ഇടപാടുകളെ കുറിച്ചും റോ ഉള്‍പ്പെടെയുള്ള ഏജന്‍സികളില്‍ നിന്നും സിബ്രാഞ്ച് ശേഖരിച്ചു. ഈ സാഹചര്യത്തില്‍ സമാന്തര എക്സ്ചേഞ്ച് കേസില്‍ സംശയിക്കുന്ന മലയാളികള്‍ക്ക് ചൈനയുമായുള്ള ബന്ധത്തെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിശദമായി സിബ്രാഞ്ച് അന്വേഷിക്കും. കേസില്‍ അറസ്റ്റിലായ ഇബ്രാഹിം പുല്ലാട്ട് 35 ഓളം പേരുടെ വിവരങ്ങള്‍…
Read Moreമൂന്നാം തരംഗ ഭീഷണി നിലനിൽക്കേ രാജ്യത്ത് പുതിയ രോഗികളിൽ നേരിയ കുറവ്; 35,499 പുതിയ രോഗികൾ,447 മരണം
ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗ ഭീഷണി നിലനിൽക്കേ രാജ്യത്ത് പുതിയ രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. ശനിയാഴ്ച അവസാനിച്ച ആഴ്ചയിൽ നാലു ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. അതേസമയം കേരളത്തിൽ രോഗികൾ ഉയർന്നുനിൽക്കുന്നത് ആശങ്കയായി തുടരുകയാണ്. മുൻ ആഴ്ചത്തേക്കാൾ ഒരുശതമാനം കൂടുതലാണ് കേരളത്തിലെ രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 35,499 പേർക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. 447 പേർകൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ 4.28 ലക്ഷമായി. അതേസമയം നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4,02,188 ആയി കുറഞ്ഞു. രാജ്യത്ത് വാക്സിനേഷൻ ദ്രുതഗതിയിലായിട്ടുണ്ട്. കഴിഞ്ഞ ആറിന് അവസാനിച്ച ആഴ്ചയിൽ 51.45 ലക്ഷം ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. തൊട്ടുമുന്നിലെ ആഴ്ച ഇത് 48.26 ലക്ഷമായിരുന്നു. കോവിഷീൽഡ്, കോവാക്സിൻ എന്നിവ ഓരോ ഡോസ് നൽകുന്നത് മികച്ച പ്രതിരോധശേഷി നൽകുന്നതായി ഐസിഎംആർ പഠനം കണ്ടെത്തിയിട്ടുമുണ്ട്.…
Read Moreമുറിയിലും കുളിമുറിയിലും കണ്ടത് ദേവികയുടെ രക്തമെങ്കിൽ, തുങ്ങി മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ; ദേവികയെക്കുറിച്ച് ഭർത്താവും അമ്മായിയച്ഛനും പറഞ്ഞതിങ്ങനെ…
ഇടുക്കി : നെടുങ്കണ്ടം ചേന്പളത്തിനു സമീപം കവുന്തിയിൽ യുവതിയെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് കട്ടപ്പന ഡിവൈ എസ്പി നിഷാദ് മോന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്. കവുന്തി മണികെട്ടാൻപൊയ്കയിൽ അർജുന്റെ ഭാര്യ ദേവിക(24)യെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ദേവിക ഭർതൃവീട്ടിൽ മാനസികവും ശാരീരികവുമായി പീഡനം ഏറ്റിരുന്നതായി ബന്ധുക്കൾ പരാതിയിൽ ആരോപിച്ചു. ദേവികുളം സബ്ജയിലിലെ വാർഡനാണ് ദേവികയുടെ ഭർത്താവ് അർജുൻ. നെടുങ്കണ്ടം എംഇഎസ് കോളജിൽ രണ്ടാം വർഷ ബിഎസ്സി കെമിസ്ട്രി വിദ്യാർഥിനിയായിരുന്നു ദേവിക. രാത്രി ശുചിമുറിയിൽ പോയ ഇവർ തിരികെയെത്താൻ വൈകിയപ്പോൾ നടത്തിയ തെരച്ചിലിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന…
Read Moreക്രൈസ്തവരെ അവഹേളിക്കാനുള്ള ശ്രമങ്ങളുടെ തുടർച്ച; നാദിർഷയുടെ ചിത്രങ്ങൾ നിരോധിക്കണമെന്ന് തുഷാർ വെള്ളാപ്പള്ളി
ആലപ്പുഴ: നാദിർഷ സംവിധാനം ചെയ്ത ഈശോ, കേശു ഈ വീടിന്റെ ഐശ്വര്യം എന്നീ പേരുകളുള്ള സിനിമകൾ ക്രൈസ്തവരെ അവഹേളിക്കുന്നതാണെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ഇതു നിരോധിക്കാൻ സർക്കാർ തയാറാകണമെന്ന് തുഷാർ വെള്ളാപ്പള്ളി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.ഇത്തരം പ്രവണതകൾ ചെറുത്തു തോല്പിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യകതയാണ്. ക്രൈസ്തവരെ അവഹേളിക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് നാമകരണമെന്ന് സംശയിക്കുന്നു. ഇത്തരം നീക്കം സമൂഹത്തിൽ ഭിന്നതയും വിഭജനവും ഉണ്ടാക്കാനേ ഉപകരിക്കൂ. ആവിഷ്കാര സ്വാതന്ത്ര്യം എന്ന പേരിൽ മതവികാരം വ്രണപ്പെടുത്തുന്ന നീക്കങ്ങൾ ചെറുക്കാൻ ബിഡിജെഎസ് മുൻപന്തിയിലുണ്ടെന്നും തുഷാർ പറഞ്ഞു. വിശ്വാസികളെ അവഹേളിക്കുന്ന ചിത്രങ്ങൾക്ക് എതിരേയും ലൗ ജിഹാദ് പോലെയുള്ള സാമൂഹിക വിപത്തിനെതിരേയും നിയമനിർമാണം ആവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നിവേദനം നൽകുമെന്നും തുഷാർ പറഞ്ഞു.
Read More