ന്യൂഡൽഹി: ഡല്‍ഹിയില്‍ പിറന്നാള്‍ ആഘോഷത്തിനിടെ വെടിയുതിര്‍ത്ത രണ്ടു പേര് അറസ്റ്റില്‍. പിശ്ചിം വിഹാറിലാണ് സംഭവം. ഗുരു ഹര്‍കിഷന്‍ നഗര്‍ സ്വദേശിയായ സുമിത് തന്‍വാര്‍ എന്നയാളാണ് വെടിയുതിര്‍ത്തത്. ഒരു വീടിന്റെ മുകളിലാണ് പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് ഇരുവരെയും അറസ്റ്റ് ചെയ്തത്.
Read MoreCategory: Loud Speaker
തമിഴ്നാട്ടിൽ വീണ്ടും ജാതി അധിക്ഷേപം; സർക്കാർ ഉദ്യോഗസ്ഥനെ കാലുപിടിപ്പിച്ച് സവർണൻ
ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ജാതി അധിക്ഷേപം. സർക്കാർ ഉദ്യോഗസ്ഥനെ കാലുപിടിപ്പിച്ച സവർണനാണു ജാതി വിവേചനം വീണ്ടും ചർച്ചയാക്കിയത്. കോയന്പത്തൂരിലെ അന്നൂർ താലൂക്കിലെ ഒട്ടർപ്പാളയത്തെ ദളിതനായ റവന്യു വകുപ്പ് ജീവനക്കാരൻ മുത്തുസ്വാമിക്കാണു ദുരനുഭവം നേരിടേണ്ടിവന്നത്. ഒട്ടർപാളയം വില്ലേജ് ഓഫീസിൽ എത്തിയ ഗോപിനാഥ് എന്ന യാൾ സ്വത്തുവിവരങ്ങളുടെ രേഖകൾ ആവശ്യപ്പെട്ടു. വില്ലേജ് ഓഫീസറായ കലൈശെൽവി ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാൻ ഗോപിനാഥിനോട് ആവശ്യപ്പെട്ടു. ഇതിഷ്ടപ്പെടാതെ ഗോപിനാഥ് കലൈശെൽവിയോടു തട്ടിക്കയറി. സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും ഇയാൾ കൂട്ടാക്കിയില്ല. ഇതിനിടെ വില്ലേജ് അസിസ്റ്റന്റായ മുത്തുസ്വാമി ഇടപെട്ടു രേഖകളില്ലാതെ ഒന്നും ചെയ്യാനാവില്ലെന്നു പറഞ്ഞു. ഇതിൽ പ്രകോപിതനായ ഗോപിനാഥ് ജാതി അധിക്ഷേപം നടത്തി മുത്തുസ്വാമിക്കെതിരേ ഭീഷണി മുഴക്കി. കൊന്നുകളയുമെന്നും പറഞ്ഞു. ഇതോടെ മുത്തുസ്വാമി ഗോപിനാഥിന്റെ കാലിൽവീണു മാപ്പുപറഞ്ഞു പ്രശ്നം ഒതുക്കുകയായിരുന്നു. വില്ലേജ് ഓഫീസിൽ എത്തിയ മറ്റൊരാളാണ് ഈ രംഗങ്ങൾ ചിത്രീകരിച്ചു സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. മുത്തുസ്വാമി കാലു പിടിക്കുന്ന…
Read Moreഒന്നും മറക്കില്ല..! കെഎൽ 18എ 6395; കെ.കെ. രമയുടെ ഔദ്യോഗിക വാഹനത്തിന് ടിപിയുടെ ബൈക്കിന്റെ നമ്പർ
കോഴിക്കോട്: കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ മൊബൈൽ നമ്പൻ ഔദ്യോഗിക നമ്പറാക്കിയതിന് പിന്നാലെ ബൈക്കിന്റെ നമ്പറും ഔദ്യോഗിക കാറിന്റെ നമ്പറാക്കി കെ.കെ. രമ എംഎൽഎ. കെഎൽ 18എ 6395 എന്ന ടിപിയുടെ നീല ഹീറോ ഹോണ്ട ബൈക്കിന്റെ നമ്പറാണ് രമയുടെ പുതിയ ഔദ്യോഗിക കാറിന് അനുവദിച്ചു കിട്ടിയത്. കെഎൽ 18എ 6395 എന്ന ടിപിയുടെ ബൈക്ക് നാട്ടുകാർക്കെല്ലാം സുപരിചിതമായിരുന്നു. ടിപി വെട്ടേറ്റു മരിക്കുമ്പോൾ അദ്ദേഹത്തിനൊപ്പം ഈ ബൈക്ക് ഉണ്ടായിരുന്നു. കെ.കെ. രമ എംഎൽഎയായശേഷം സഞ്ചരിക്കാൻ വാഹനം വാങ്ങാൻ തീരുമാനിച്ചപ്പോൾ ഈ നമ്പർ തന്നെ വേണമെന്നായിരുന്നു തീരുമാനം. ടി.പിയുടെ മൊബൈൽ നമ്പറായിരുന്ന 9447933040 ആണ് രമയുടെ ഔദ്യോഗിക നമ്പറായി ഉപയോഗിക്കുന്നത്. ടി.പി വീണു പോയിടത്തു നിന്ന്, മുന്നോട്ട്പോവുകയാണ് നമ്മൾ എന്നാണ് മൊബൈൽ നമ്പർ സ്വീകരിച്ച് കൊണ്ട് രമ പറഞ്ഞത്.
Read Moreകളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം! പെൺകുട്ടി കുടുങ്ങിക്കിടന്നത് 10-12 അടി താഴ്ചയില്‍
ഭോപ്പാൽ: മധ്യപ്രദേശിൽ കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരി മരിച്ചു. ഉജ്ജയിനിലെ ജോഗ്ഖേദി ഗ്രാമത്തിലാണ് സംഭവം. തുറന്നുകിടന്ന കുഴൽക്കിണറിലേക്ക് വീണ പെൺകുട്ടി 10-12 അടി താഴ്ചയിലാണ് കുടുങ്ങിക്കിടന്നത്. പോലീസും അഗ്നിശമനസേനയും എത്തുന്നതിന് മുമ്പു തന്നെ നാട്ടുകാർ പെൺകുട്ടിയെ കുഴിയിൽനിന്നും രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുഴല്‍ക്കിണര്‍ ഉടമക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
Read Moreസർക്കാർ ഓഫീസിൽ ജാതിയുടെ കൊടും ക്രൂരത; രേഖ ആവശ്യപ്പെട്ട വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തി കാലുപിടിപ്പിച്ചു സവർണ്ണ വിഭാഗം; കൊല്ലുമെന്ന് ഭീഷണിയും
ചെന്നൈ: അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽനിന്നും ജാതിവെറിയുടെ മറ്റൊരുകഥ കൂടി പുറത്തേക്ക്. കോയമ്പത്തൂരിൽ ദളിതനായ സർക്കാർ ഉദ്യോഗസ്ഥനെക്കൊണ്ട് കാല് പിടിപ്പിച്ചു. ഗൗണ്ടര്‍ സമുദായക്കാരനോട് ഭൂരേഖകള്‍ ആവശ്യപ്പെട്ടതാണ് കാരണം. മാപ്പു പറഞ്ഞില്ലെങ്കില്‍ തീകൊളുത്തുമെന്നും ഭീഷണിപ്പെടുത്തി. കോയമ്പത്തൂരിലെ അന്നൂർ വില്ലേജ് ഓഫീസിലായിരുന്നു പൈശാചിക സംഭവങ്ങൾ അരങ്ങേറിയത്.പൊട്ടിക്കരഞ്ഞ് ദളിത് ഉദ്യോഗസ്ഥൻ ഗൗണ്ടര്‍ സമുദായക്കാരനായ ഒരാളുടെ കാല് പിടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഈ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഗൗണ്ടർ വിഭാഗക്കാരനായ ഗോപിനാഥാണ് വില്ലേജ് അസിസ്റ്റന്റ് മുത്തുസ്വാമിയെക്കൊണ്ട് കാല് പിടിപ്പിച്ചത്. വീടിന്റെ രേഖകൾ ശരിയാക്കാനാണ് വില്ലേജ് ഓഫീസിൽ ഗോപിനാഥ് എത്തിയത്. രേഖകൾ ഹാജരാക്കാൻ വില്ലേജ് ഓഫീസർ പറഞ്ഞു. എന്നാൽ പ്രകോപിതനായ ഗോപിനാഥ് വില്ലേജ് ഓഫീസറെ അസഭ്യം പറഞ്ഞു. തർക്കത്തിനിടെ ഇടപെട്ട വില്ലേജ് അസിസ്റ്റന്റ് മുത്തുസ്വാമി ഇത് തടയാൻ ശ്രമിച്ചു. ഇതോടെയാണ് ഗോപിനാഥ് പ്രകോപിതനായത്. ജോലി കളയിക്കുമെന്ന് മുത്തുസ്വാമിയെ ഇയാൾ ഭീഷണിപ്പെടുത്തി. തുടർന്ന് മുത്തുസ്വാമിയെക്കൊണ്ട്…
Read Moreസ്ത്രീധന പീഡനങ്ങളിൽ കുറ്റവാളികളോട് യാതൊരു ദാക്ഷിണ്യമില്ല; ലിംഗനീതിയും സമത്വവും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണ് ഗവൺമെന്റിനുള്ളതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്ത്രീധനവുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും യാതൊരു ദാക്ഷിണ്യവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2021 ജൂണ്‍ 21- ന് ഭര്‍തൃഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട എസ്. വി. വിസ്മയയുടെ ഭര്‍ത്താവായ എസ്.കിരണ്‍ കുമാറിനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിട്ടതിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് കൊല്ലം റീജ്യണല്‍ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്നു കിരണ്‍ കുമാര്‍. സാമൂഹ്യവിരുദ്ധതയും ഗുരുതരമായ നിയമലംഘനവും പെരുമാറ്റ ദൂഷ്യവും വഴി പൊതുജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റെ യും മോട്ടോര്‍ വാഹന വകുപ്പിന്റെയും അന്തസിനും സല്‍പ്പേരിനും കളങ്കം വരുത്തിയിട്ടുള്ളതിനാല്‍ 1960-ലെ കേരളാ സിവില്‍ സര്‍വ്വീസ് ചട്ടം പ്രകാരമാണ് നടപടി. സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ല എന്ന 1960-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 93(ഇ)യുടെ ലംഘനവും ഈ കേസില്‍ നടന്നിട്ടുണ്ട്.…
Read Moreഇഡി അന്വേഷണത്തില്‍ കണ്ണുംനട്ട് മുസ്ലിം ലീഗ്; കുഞ്ഞാലിക്കുട്ടിക്കെതിരേ അന്വേഷണത്തിനു സാധ്യത; ഒന്നും പറയാനില്ലെന്ന് മുഈന്‍ അലി
സ്വന്തം ലേഖകന്‍ കോഴിക്കോട്: പാലാരിവട്ടം പാലത്തിന്റെ മറവില്‍ നടത്തിയ സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ടുള്ള ഇഡി അന്വേഷണത്തില്‍ കണ്ണുനട്ട് മുസ്ലിം ലീഗ്. പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. 40 വര്‍ഷമായി പാര്‍ട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് പി.കെ. കുഞ്ഞാലിക്കുട്ടിയാണ്. പാണക്കാട് ഹൈദരലി തങ്ങളുടെ മകന് മുഈന്‍ അലി ഇക്കാര്യം കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. മുസ്ലിം പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് ലിമിറ്റഡ് കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമെന്ന നിലയിലാണ് ഹൈദരലി തങ്ങളിലേക്ക് അന്വേഷണം എത്തിയത്. തങ്ങളെ ഇഡി ചോദ്യം ചെയ്യുകയാണെങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് സംബന്ധിച്ചും വ്യക്തമാക്കാനുള്ള സാധ്യതയേറെയാണ്. സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ കുഞ്ഞാലിക്കുട്ടിയെ ഇഡി ചോദ്യം ചെയ്യും. ഇക്കാര്യങ്ങളാണ് ലീഗ് നേതൃത്വത്തെ അലട്ടുന്നുണ്ട്. ഇഡി അന്വേഷണത്തിന് മുമ്പേ തന്നെ ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് വ്യാപകപരാതി…
Read Moreമുൻ റെയിൽവെ മന്ത്രിയുടെ നാവ് തെറ്റി; ഉപതെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കും; തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയ്ക്ക് നാവുപിഴ
കോൽക്കത്ത: തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങിയെത്തിയെങ്കിലും മുകുൾ റോയ്യിൽനിന്നും ബിജെപി പൂർണമായും വിട്ടുപോയിട്ടില്ലെന്ന് ആരെങ്കിലും കുറ്റംപറഞ്ഞാൽ തെറ്റുപറയാനാവില്ല. തൃണമൂലിലേക്ക് മടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും വരുന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുമെന്നാണ് മുകുൾ റോയ്യുടെ പ്രവചനം. തൃപുരയിലും ബിജെപി വെന്നിക്കൊടി പാറിയ്ക്കുമത്രെ. റോയ്യുടെ പ്രസ്താവനകേട്ട് പാർട്ടിക്കാർ മാത്രമല്ല പത്രക്കാരും ഞെട്ടി. ഉടനെ അദ്ദേഹം തനിക്കുവന്ന നാവുപിഴ മനസിലാക്കുകയും വേഗം തിരുത്തുകയും ചെയ്തു. എന്നാൽ സംഭവം ബിജെപി ഏറ്റെടുത്തു. റോയ്യുടെ വായിൽനിന്നും അറിയാതെ സത്യം പുറത്തുവന്നതാണെന്നാണ് ബിജെപിയുടെ പ്രതികരണം. നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടും. തൃപുരയിലും ജയിക്കും. ഇതിൽ ലവലേശം സംശയമില്ലെന്നും മുകുൾ റോയ് പറഞ്ഞു. എന്നാൽ അമിളി മനസിലായ മുൻ റെയിൽവെ മന്ത്രി വേഗം തിരുത്തി. ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വിജയിക്കുമെന്നതിൽ സംശയമില്ല. ബിജെപിയെ പരാജയപ്പെടുത്തും. ടിഎംസി അവിടെ വിജയം തുടരും. തൃപുരയിൽ അക്കൗണ്ട് തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreകടം നൽകിയ പണം തിരികെ ചോദിച്ച യുവതിക്ക് മർദനം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
അമരാവതി: കടം നല്കിയ പണം തിരികെ ചോദിച്ച യുവതിയെ മര്‍ദിച്ച യുവാവ് അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ താഡേപ്പള്ളി മണ്ഡലത്തിലെ ചിറവരു ഗ്രാമത്തിലാണ് സംഭവം.ഓട്ടോ ഡ്രൈവര്‍ ഗോപീകൃഷ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുണിവ്യാപാരിയായ ഗോവിന്ദ വര്‍ധനിയില്‍ നിന്നും ഇയാള്‍ പലിശയ്ക്ക് പണം കടം വാങ്ങിയിരുന്നു. എല്ലാ മാസവും പണം നല്‍കാമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ തവണ മുടങ്ങിയതോടെ ഇയാള്‍ ഓട്ടം പോയപ്പോള്‍ ഗോവര്‍ധിനി വാഹനം തടഞ്ഞ് പണം ചോദിച്ചു. ഇതില്‍ പ്രകോപിതനായാണ് ഗോപികൃഷ്ണന് ഇവരെ മര്‍ദിച്ചത്. യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഗോപീകൃഷ്ണനെതിരെ നിരവധി വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.
Read Moreകരിപ്പൂര്‍ വിമാന അപകടത്തിന് നാളെ ഒരുവര്‍ഷം; രാത്രിയിൽ സംഭവിച്ച അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഇപ്പോഴും ഇരുട്ടിൽതന്നെ…
കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനപകടത്തിനു നാളേക്ക് ഒരുവര്‍ഷം തികയുമ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട് പുറം ലോകം കണ്ടില്ല. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് രാത്രി 7.40 ഓടെയാണ് ദുബായില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ലാന്‍ഡിംഗ് പിഴച്ച് റണ്‍വേയുടെ കിഴക്ക് ഭാഗത്തെ 35 അടി താഴ്ചയിലേക്കു കൂപ്പു കുത്തിയത്. സംഭവ ദിവസം രണ്ടു പൈലറ്റുമാരടക്കം 19 പേരാണ് മരിച്ചത്. പിന്നീട് ചികിത്സയിലുള്ള രണ്ടു യാത്രക്കാര്‍ കൂടി മരിച്ചു. 92 പേര്‍ക്കു ഗുരുതര പരിക്കും 73 പേര്‍ക്കു നിസാര പരിക്കുമേറ്റിരുന്നു. 50 ലേറെ പേര് ഇപ്പോഴും ചികിത്സയില്‍ തന്നെയാണ്. 184 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടം നടന്നു ഒരാഴ്ചക്കുള്ളില്‍ തന്നെ ക്യാപ്റ്റന്‍ എസ്.എസ്.ചാഹാന്റെ നേതൃത്വത്തില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(എഎഐബി)യിലെ അഞ്ചംഗ സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണത്തിന് നിയമിച്ചിരുന്നു. അഞ്ചു മാസം കൊണ്ടു അന്വേഷണം പൂര്‍ത്തിയാക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ തുടരന്വേഷണം വഴിമുട്ടിയതോടെ…
Read More