കൊല്ലം: എൻസിപി നേതാവിനെതിരെ പീഡന പരാതി നൽകിയ യുവതിയുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. ആരോപണ വിധേയനായ ജി പത്മാകരൻ, കുണ്ടറ സ്വദേശിയായ രാജീവ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പത്മാകരൻ തന്റെ കൈയിൽ കയറി പിടിച്ചെന്നും വാട്സാപ്പിലൂടെ അപവാദ പ്രചാരണം നടത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി. പരാതിയിൽ പറയുന്ന സംഭവങ്ങൾ നടന്ന സമയത്തെ പറ്റി വ്യക്തതയില്ലെന്ന കാരണം പറഞ്ഞാണ് പോലീസ് ഇതുവരെ കേസ് എടുക്കാതിരുന്നത്. എന്നാൽ മന്ത്രി എ.കെ. ശശീന്ദ്രന്റെ കേസിലെ ഇടപെടൽ പുറത്തു വന്നതോടെ പോലീസ് ചൊവ്വാഴ്ച കേസെടുക്കുകയായിരുന്നു. പത്മാകരൻ നടത്തുന്ന ഹോട്ടലിലെത്തിയ തന്നെ കൈയ്ക്ക് പിടിച്ചുവലിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് സ്ത്രീ കുണ്ടറ പോലീസ് സ്റ്റേഷനിൽ ജൂൺ 27 ന് നൽകിയ പരാതി. പരാതി നൽകിയതിനു ശേഷം പലതവണ സ്ത്രീ പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയിട്ടും എഫ്ഐആർ ഇടുകയോ മൊഴിയെടുക്കുകയൊ ചെയ്തില്ല. ലോട്ടറിവില്പന നടത്തുന്ന സ്ത്രീ കുണ്ടറ പെരുമ്പുഴയിൽ…
Read MoreCategory: Loud Speaker
എക്കാലത്തെയും നല്ല ദിവസം..! ബഹിരാകാശം തൊട്ട് ബെസോസ്; യാത്രികര്‍ നാലു മിനിറ്റ് ബഹിരാകാശത്തു ഭാരമില്ലായ്മ അനുഭവിച്ചു….
വാഷിംഗ്ടണ്‍: ആമസോണ്‍ സ്ഥാപകനും ലോകത്തിലെ ഏറ്റവും വലിയ ധനികനുമായ ജെഫ് ബെസോസും സംഘവും ബഹിരാകാശയാത്ര നടത്തി സുരക്ഷിതമായി തിരിച്ചെത്തി. ബെസോസിന്റെ ബഹിരാകാശ കന്പനിയായ ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേഡ് എന്ന ബഹിരാകാശ വാഹനത്തിൽ യുഎസിൽ വെസ്റ്റ് ടെക്സസിലെ സ്പേസ് പോർട്ടിൽനിന്ന് ഇന്നലെ ഇന്ത്യൻ സമയം വൈകുന്നേരം 6.43ന് ആയിരുന്നു പേടകം വിക്ഷേപിച്ചത്. രണ്ടാം മിനിറ്റിൽ ക്യാപ്സൂൾ റോക്കറ്റിൽനിന്നു വേർപെട്ട് ബഹിരാകാശ അതിര്‍ത്തിയായ കാർമൻ ലൈനിലേക്കു കുതിച്ചു. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 100 കിലോമീറ്റർ ഉയരെയുള്ള കാർമൻ രേഖ കടന്നു ന്യൂ ഷെപ്പേഡ് 107 കിലോമീറ്ററിന് (3,51,210 അടി) അടുത്ത് ഉയര ത്തിലെത്തി. യാത്രികര്‍ നാലു മിനിറ്റ് ബഹിരാകാശത്തു ഭാരമില്ലായ്മ അനുഭവിച്ചു. 10 മിനിറ്റ് 10 സെക്കൻഡിൽ ബെസോസിനെയും മറ്റു മൂന്നു ബഹിരാകാശ യാത്രികരെയും വഹിച്ചുള്ള ക്യാപ്സൂൾ നിലംതൊട്ടു. ‘എക്കാലത്തെയും നല്ല ദിവസം’- ബഹിരാകാശ യാത്രയ്ക്കുശേഷം തിരിച്ചെത്തിയ ജെഫ് ബെസോസിന്റെ…
Read Moreകർണാടക കുതിരക്കച്ചവടത്തിലും പെഗാസസ്! ഇതേസമയം കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഫോണും നിരീക്ഷിച്ചിരുന്നു…
ന്യൂഡൽഹി: കർണാടകയിൽ ജെഡിഎസ്-കോണ്‍ഗ്രസ് സർക്കാരിനെ വലിച്ചിട്ടു ബിജെപി അധികാരം പിടിച്ചെടുത്ത ഓപ്പറേഷൻ ലോട്ടസ് കുതിരക്കച്ചവടത്തിനു പിന്നിലും ഫോൺ ചോർത്തുന്ന ഇസ്രേലി ചാര സോഫ്റ്റ്വേർ പെഗാസസ്. 2019 ജൂലൈയിലാണ് എച്ച്.ഡി. കുമാര സ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സർക്കാർ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ട് അധികാരത്തിൽനിന്നു പുറത്തായത്. 2018നും 2019നും ഇടയിൽ കുമാര സാമിയുടെ പേഴ്സണൽ സെക്രട്ടറി, ഉപമുഖ്യമന്ത്രി ജി. പരമേശ്വര, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പേഴ്സണൽ സെക്രട്ടറി, മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവ ഗൗഡയുടെ സുരക്ഷ ഉദ്യോഗസ്ഥൻ എന്നിവരുടെ ഫോണുകളിൽനിന്നു വിവരങ്ങൾ ചോർന്നിരുന്നു എന്നാണു പെഗാസസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിന്നു പുറത്തുവരുന്ന വിവരം. ഇതേസമയം കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഫോണും നിരീക്ഷിച്ചിരുന്നു. അക്കാലത്ത് താൻ ഉപയോഗിച്ചിരുന്ന ഫോണ്‍ നന്പർ ഉപേക്ഷിച്ച് രാഹുൽ പുതിയൊരു ഫോണ്‍ നന്പർ എടുത്തെങ്കിലും 2018 മുതൽ ഈ ഫോണ്‍ നന്പറും നിരീക്ഷണത്തിലായി. എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള…
Read Moreപെഗസസ് ഇന്നും കൊടുങ്കാറ്റാകും! പ്രതികരിക്കാതെ അമിത്ഷാ; പ്രസ് ക്ലബും പ്രതിഷേധത്തിൽ
ന്യൂഡൽഹി: ഇസ്രായേൽ ചാര സോഫ്ട് വേർ ഉപയോഗിച്ചു പ്രമുഖരുടെ ഫോണുകളിൽനിന്നു വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ പാർലമെന്റ് ഇന്നും സ്തംഭിക്കും. രാഹുൽ ഗാന്ധിയുടെയും മോദി മന്ത്രിസഭയിലെ ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഉൾപ്പെടെ രണ്ടു മന്ത്രിമാരുടെയും വിവരങ്ങൾ ചോർത്തിയിരുന്നു. ഇതിനു പുറമെ ഫോൺ ചോർത്തപ്പെട്ട കൂടുതൽ പ്രമുഖരുടെ പേരു വിവരങ്ങൾകൂടി ഇനിയുള്ള ദിവസങ്ങളിൽ പുറത്തുവരും. ഇതിൽ പ്രമുഖ ബിജെപി, ആർഎസ്എസ് നേതാക്കളും ഉണ്ട് എന്നുള്ളതാണ് ഏറെ വിവാദത്തിന് വഴി ഒരുക്കുന്നത്. പ്രതികരിക്കാതെ അമിത്ഷാ ഫോൺ ചോർത്തലിനോട് അതിരൂക്ഷമായി പ്രതികരിക്കാത്ത അമിത് ഷാ ഉൾപ്പടെ ഉള്ളവരുടെ നീക്കത്തിനെതിരെയും പ്രതിഷേധം ശക്തമാകും. വിഷയത്തിൽ സർക്കാരിനെതിരെ ഉള്ള നീക്കങ്ങൾ ശക്തമാക്കാൻ ഇന്നു പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേരുന്നുണ്ട്. പെഗാസസ് പോലെയുള്ള ചാര സോഫ്റ്റ് വെയറുകൾ സർക്കാരുകൾക്കു മാത്രമേ വിൽകൂ എന്ന് ഇതിന്റെ നിർമാതാക്കൾ ആയ എൻസ്ഒ വ്യക്തമാക്കിയിട്ടുണ്ട്. ആ നിലയ്ക്ക് ഉത്തരവാദിത്തത്തിൽനിന്നു കേന്ദ്ര…
Read Moreപാർട്ടിയംഗമല്ലാത്ത, മെമ്പര്‍ഷിപ് പുതുക്കിയിട്ടില്ലാത്ത ഡോ. സിന്ധുമോൾ ജേക്കബ് ! എങ്ങനെ പാർട്ടി പുറത്താക്കും ? പ്രാദേശിക നേതൃത്വത്തിന്റെ നടപടി തടഞ്ഞു…
കോട്ടയം: പാർട്ടിയംഗമല്ലാത്ത, മെന്പർഷിപ് പുതുക്കിയിട്ടില്ലാത്ത ഡോ. സിന്ധുമോൾ ജേക്കബിനെ എങ്ങനെ പാർട്ടി പുറത്താക്കുമെന്നു സിപിഎം ജില്ലാ കമ്മിറ്റി യോഗം. തുടർന്ന് സിന്ധുമോളെ പുറത്താക്കിയ പ്രാദേശിക നേതൃത്വത്തിന്റെ നടപടി തടഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ പിറവത്ത് കേരള കോണ്‍ഗ്രസ് എം സ്ഥാനാർഥിയായി മത്സരിച്ച ഡോ. സിന്ധുമോൾ പാർട്ടിയംഗമല്ലെന്നും മെംബർഷിപ്പ് പുതുക്കിയില്ലെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. വിഷയത്തിൽ പ്രാദേശിക നേതൃത്വത്തിന്റെ നിലപാട് ജില്ല കമ്മിറ്റി പൂർണമായും നിരാകരിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഡോ. തോമസ് ഐസക്, വൈക്കം വിശ്വൻ, സംസ്ഥാന സെക്രട്ടേറിയേറ്റംഗം കെ.ജെ. തോമസ് എന്നിവർ ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു. താൻ പാർട്ടിയംഗമല്ലെന്നും പാർട്ടിയംഗമല്ലാത്ത തന്നെ പുറത്താക്കാൻ ആർക്കും അധികാരമില്ലെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എൽഡിഎഫ് ആവശ്യപ്പെട്ടാൽ രാജിവയ്ക്കാൻ തയാറാണെന്നും സിന്ധുമോൾ ജേക്കബും പ്രതികരിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് സ്ഥാനാർഥിയായി സിന്ധുമോൾ മത്സരിച്ചത് സിപിഎം ജില്ലാ, സംസ്ഥാന…
Read Moreപാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ്; കുറ്റപത്രം അന്തിമ അനുമതിക്കായി വിജിലന്‍സ് ഡയറക്ടറുടെ മുന്നില്‍
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ കുറ്റപത്രം തയാറാക്കി വിജിലന്‍സ്. ഇന്നലെ ഹൈക്കോടതിയിലാണ് അന്വേഷണസംഘം ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്. കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്നും കുറ്റപത്രം വിജിലന്‍സ് ഡയറക്ടറുടെ അനുമതിക്കായി സമര്പ്പിച്ചിരിക്കുകയാണെന്നുമാണു വിജിലന്‍സ് അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കിയത്. കേസില്‍ പ്രതിയായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് മുന്‍കൂര്‍ അനുമതി ഇല്ലാതെ എറണാകുളം ജില്ലവിട്ടു പോകരുതെന്ന ജാമ്യവ്യവസ്ഥ ഒഴിവാക്കാനായി നല്കിയ ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെയാണ് വിജിലന്‍സ് ഇക്കാര്യം അറിയിച്ചത്. ഹര്‍ജിയില്‍, മുന്‍കൂര്‍ അനുമതി ഇല്ലാതെ എറണാകുളം ജില്ലവിട്ടു പോകരുതെന്ന ജാമ്യവ്യവസ്ഥ ഹൈക്കോടതി ഒഴിവാക്കി നല്‍കിയിട്ടുണ്ട്. ഉന്നത സ്വാധീനമുള്ള വ്യക്തിയായതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നു വിജിലന്‍സ് വാദിച്ചെങ്കിലും കോടതി അനുവദിച്ചില്ല. പ്രതിപക്ഷത്തിനെതിരേയുള്ള സര്‍ക്കാരിന്റെ ആയുധങ്ങളിലൊന്നാണു പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസ്. വി.കെ. ഇബ്രാഹിംകുഞ്ഞടക്കം 13 പ്രതികളാണ് കേസിലുള്ളത്. പാലത്തിന്റെ നിര്‍മാണ കരാര്‍ ആര്‍ഡിഎക്സ് കമ്പനിക്ക് നല്കാന് ഇബ്രാഹിംകുഞ്ഞിന്റെ നേതൃത്വത്തില്‍ ഗൂഡാലോചന നടന്നുവെന്നാണു…
Read Moreക്രൂഡ് വില താഴുന്നു, ഇന്ധന വിലയിൽ കുറവ് വരുത്താതെ എണ്ണക്കമ്പിനികൾ; തലസ്ഥാനത്ത് 103 രൂപ പിന്നിട്ടു
കൊച്ചി: ക്രൂഡ് ഓയില്‍ വില ബാരലിനു നാല് ഡോളറിലധികം താഴ്ന്നിട്ടും രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. 73 ഡോളറില്‍നിന്ന് 68.46 ഡോളറിലേക്കാണു ക്രൂഡ് ഓയില്‍ വില ബാരലിനു കുറഞ്ഞിട്ടുള്ളത്. ക്രൂഡ് ഓയില്‍ വില കുറയുന്നെങ്കിലും ഇന്ധനവിലയില്‍ കുറവ് വരുത്താന്‍ എണ്ണക്കമ്പനികള്‍ തയാറായിട്ടില്ല. തിരുവനന്തപുരത്ത് പെട്രോള്‍ വില 103.82 രൂപയും ഡീസല്‍ വില 96.47 രൂപയിലും തുടരുകയാണ്. കൊച്ചിയിലാകട്ടെ പെട്രോള്‍ വില 102.22 രൂപയും ഡീസല്‍ വില 94.97 രൂപയുമാണ്. കഴിഞ്ഞ ശനിയാഴചയാണ് ഇന്ധനവില അവസാനമായി വര്‍ധിച്ചത്. അന്ന് പെട്രോള്‍ വില കൂട്ടിയിരുന്നെങ്കിലും ഡീസല്‍ വില വര്ധപ്പിച്ചിരുന്നില്ല. ക്രൂഡ് ഓയില്‍ വില വര്‍ധനവ് ചൂണ്ടിക്കാട്ടിയാണു എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിക്കുന്നത്. ക്രൂഡ് ഓയില്‍ വില താഴുന്ന സമയങ്ങളില്‍ ആനുപാതികമായി ഇന്ധനവില കുറയ്ക്കാന്‍ കമ്പനികള്‍ തയാറാകുന്നില്ലെന്ന ആക്ഷേപത്തിന് ശക്തിപകരുന്നതാണ് നിലവിലെ സ്ഥിതി. ക്രൂഡ് ഓയില്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഉത്പാദക രാജ്യങ്ങളുടെ…
Read Moreപെഗാസസ് ചോർത്തിയത് 50ലേറെ രാജ്യങ്ങളിൽനിന്ന്! 7 മാധ്യമസ്ഥാപനങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായ കാര്യങ്ങള്‍ ഇങ്ങനെ…
ബോസ്റ്റൺ: പെഗാസസ് സോഫ്റ്റ്വേർ ഉപയോഗിച്ച് മാധ്യമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരുമുൾപ്പെടെ ആയിരക്കണക്കിനു പേരുടെ ഫോൺചോർത്തിയതായി ബ്രിട്ടനിലെ ഗാർഡിയൻ ഉൾപ്പെടെ 17 മാധ്യമസ്ഥാപനങ്ങളുടെ അന്വേഷണതത്തിൽ വ്യക്തമായി. ഇസ്രയേലിലെ എൻഎസ്ഒ ഗ്രൂപ്പ് നിർമിച്ച കുപ്രസിദ്ധമായ സോഫ്റ്റ്വേർ മാധ്യമപ്രവർത്തകരെ നിശബ്ദരാക്കാൻ ആഗോളതലത്തിൽ ഉപയോഗിക്കുന്ന പുതിയ ആയുധമാണെന്നാണ് പാരീസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ ഫോർബിഡൻ സ്റ്റോറീസ് വിശദീകരിക്കുന്നത്. ലോകമെന്പാടുമായി കുറഞ്ഞത് 180 മാധ്യമപ്രവർത്തകരുടെ ഫോൺസന്ദേശങ്ങളെങ്കിലും ചോർത്തിയെന്നും അവർ കണ്ടെത്തി. മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണലും സമാനനിലപാടിലാണ്. ഈസ്താംബൂളിലെ സൗദി കോൺസുലേറ്റിൽവച്ച് 2018 ൽ വധിക്കപ്പെട്ട മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ ഭാവിവധു ഹാറ്റിസ് സെഞ്ചിസിന്റെ ഫോണിൽ പെഗാസസ് വിജയകരമായി ഘടിപ്പിച്ചിരുന്നതായി ആംനസ്റ്റി ഇന്റർനാഷണൽ പറയുന്നു. ഖഷോഗിയുടെ രഹസ്യവിവരങ്ങൾ ചോർത്തുന്നതിൽ എൻഎസ്ഒയ്ക്കു പങ്കുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, ആരോപണം എൻഎസ്ഒ നിഷേധിക്കുകയാ ണ്. അന്‍പത് രാജ്യങ്ങളിൽനിന്നുള്ള ആയിരത്തിലേറെ വ്യക്തികളുടെ ഫോണുകളിൽ പെഗാസസ് ഘടിപ്പിച്ചിട്ടുണ്ടെന്നാണ് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട്…
Read Moreലോക്കിന് കട്ട് പറഞ്ഞ് സർക്കാർ, ആക്ഷൻ പറഞ്ഞ് സിനിമ മേഖല;സംസ്ഥാനത്ത് സിനിമ ചിത്രീകരണം തുടങ്ങുന്നു
കൊച്ചി: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നിർത്തിവച്ചിരുന്ന സിനിമ ചിത്രീകരണം ചൊവ്വാഴ്ച മുതൽ വീണ്ടും തുടങ്ങുന്നു. സിനിമ മേഖലയിലെ വിവിധ സംഘടന പ്രതിനിധികളുടെ യോഗത്തിൽ മാർഗരേഖ രൂപീകരിച്ചശേഷമാണ് ഷൂട്ടിംഗ് തുടങ്ങുന്നത്. കേരളത്തിൽ ചിത്രീകരണം നടക്കുന്ന ചലച്ചിത്രങ്ങൾ, ഒടിടി പ്ലാറ്റ്ഫോം ഉൾപ്പെടെയുള്ള എല്ലാ മേഖലക്കും ഈ മാർഗ രേഖ ബാധകമായിരക്കും. സിനിമ ചിത്രീകരണ സംഘത്തിൽ 50 പേർ മാത്രമേ പാടുള്ളു. ചിത്രീകരണത്തിന് 48 മണിക്കൂർ മുൻപുള്ള കോവിഡ് ടെസ്റ്റ് നിർബന്ധമാണ്. സിനിമാ സംഘത്തിലുള്ളവർ ലൊക്കേഷനിൽ നിന്ന് പുറത്ത് പോകാൻ പാടില്ല തുടങ്ങിയവയാണ് മാർഗരേഖകൾ. ലൊക്കേഷനിലെത്തുന്ന സന്ദർശകർക്കും കോവിഡ് ടെസ്റ്റ് നിർബന്ധമാണ്. സിനിമ ചിത്രീകരിക്കുന്നവർ സംഘടനകൾക്ക് സത്യവാങ്മൂലം നൽകണമെന്നും മാർഗ നിർദേശത്തിൽ പറയുന്നു. ആർടിപിസിആർ നടത്തുന്ന ഐസിഎംആർ അംഗീകാരമുള്ള മൊബൈൽ ലാബുമായി പ്രൊഡ്യൂസർ നേരിട്ട് കരാറിൽ ഏർപ്പെടേണ്ടതും ഓരോ ക്രൂ മെമ്പറിന്റെയും ടെസ്റ്റ് റിസൾട്ട് നിജസ്ഥിതി ഉറപ്പ് വരുത്തി പ്രൊഡ്യൂസറിന്റെയും…
Read Moreതടവുകാരെ “പരിധിക്കു പുറത്താക്കും’ ; ഉടനെത്തും, ജയിലുകളില്‍ മൊബൈല്‍ ഡിറ്റക്ടര്‍!
കോഴിക്കോട്: സംസ്ഥാനത്തെ ജയിലുകളില്‍ തടവുകാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കുന്നതിനായി ഡിറ്റക്ടറുകള്‍ ഉടന്‍ സ്ഥാപിക്കും. സ്വര്ണക്കവര്ച്ചയുള്പ്പെടെ ജയിലുകളില്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന ആരോപണത്തെത്തുടര്‍ന്നാണ് മൊബൈല്‍ഫോണ്‍ ഉപയോഗം പൂര്‍ണമായും ഒഴിവാക്കാന്‍ ജയില്‍വകുപ്പ് പുതിയ ഡിറ്റക്ടറുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്. നേരത്തെ തന്നെ സര്‍ക്കാര്‍ അനുമതി നല്കിയതിനാല് ടെന്‍ഡര്‍ നടപടികള്‍ ഉള്‍പ്പെടെ ഉടന്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം. വിവിഐപി, വിഐപി സുരക്ഷയ്ക്കായി പോലീസിലെ ബോംബ് സ്ക്വാഡ് ഉപയോഗിക്കുന്ന നോണ്‍ ലീനിയര്‍ ജംഗ്ഷന് ഡിറ്റക്ടറാണ് (എന്‍എല്‍ജെഡി) ജയിലുകളിലേക്കും വാങ്ങാന്‍ തീരുമാനിച്ചത്. വിദേശനിര്‍മിത ഉപകരണമായ എന്എല്ജെഡിക്ക് ലക്ഷങ്ങളാണ് വില. മണ്ണിനടിയില്‍ നാലു മീറ്റര്‍ വരെ താഴ്ചയില്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങളും ചിപ്പുകളും ഡയോഡുകളും ഉണ്ടെങ്കില്‍ ഈ ഉപകരണം വഴി കണ്ടെത്താനാവും. കൂടാതെ വലിയ കോണ്‍ക്രീറ്റ് ബീമുകള്‍ക്ക് അപ്പുറത്തുള്ള വസ്തുവായാലും കണ്ടെത്താനാവും. ജയിലുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം തടയാന്‍ ജാമറുകള്‍ സ്ഥാപിച്ചുവെങ്കിലും തടവുകാര്‍ ഇവ നശിപ്പിച്ചിരുന്നു. മൊബൈല്‍…
Read More