ഇമെയില്‍ ചോര്‍ത്താന്‍ വിദേശചാരന്‍മാര്‍ !  പ്രവാസിക്ക് നഷ്ടമായത് ലക്ഷങ്ങള്‍; യുകെ-ചൈനീസ് ബാങ്ക് അക്കൗണ്ടുകളിലെ പണം ചോര്‍ത്തി

കെ. ഷിന്‍റുലാല്‍ കോഴിക്കോട്: വിദേശബാങ്ക് അക്കൗണ്ടുകളില്‍നിന്ന് പ്രവാസി വ്യവസായികളുടെ കോടികളുടെ സമ്പാദ്യം അപഹരിക്കുന്നിതനായി ഇ-മെയില്‍ ചോര്‍ത്താന്‍ വിദേശചാരന്‍മാര്‍. വ്യവസായികളുടെ ഇ-മെയില്‍ വിവരങ്ങള്‍ ചോര്‍ത്തി ബിസിനസ് അക്കൗണ്ടുകളില്‍നിന്ന് കോടികള്‍ കവര്‍ച്ച ചെയ്യാന്‍ ചാരന്‍മാര്‍ സൈബര്‍ ഇടങ്ങളില്‍ സജീവമായുണ്ട്. കോഴിക്കോട് സ്വദേശിയായ പ്രവാസി വ്യവസായിയുടെ 70,000 യുഎസ് ഡോളറാണ് (52 ലക്ഷം) ഇത്തരത്തില്‍ തട്ടിയെടുത്തത്. സംഭവത്തില്‍ സൈബര്‍ പോലീസ് ഇന്‍സ്പക്ടര്‍ പി.രാജേഷിന്‍റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ഇ-മെയില്‍ ചോര്‍ത്തിയുള്ള വന്‍ സാമ്പത്തിക തട്ടിപ്പ് ആദ്യമായാണ് സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്യുന്നത്. ജൂണ്‍ ആദ്യവാരമാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് സ്വദേശിയായ പ്രവാസി ദുബായിയിലെ സ്വകാര്യ കമ്പനിയുടെ സിഇഒ ആയി ജോലി ചെയ്തുവരികയാണ്. ബിസിനസ് ആവശ്യാര്‍ഥം മറ്റു കമ്പനികളുമായുള്ള ഇടപാടുകള്‍ ഇ-മെയില്‍ വഴിയാണ് നടത്താറുള്ളത്. അടുത്തിടെ വിമാനത്തിന്‍റെ ലാന്‍ഡിംഗ് ഗിയര്‍ പാട്‌സുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കരാര്‍ ഒപ്പുവച്ചിരുന്നു. കോഴിക്കോടെത്തിയപ്പോള്‍ ഈ കമ്പനിയുടെതായ ഒരു…

Read More

പോലീസ് ക്വാർട്ടേഴ്സില്‍ ‘ആള്‍മാറാട്ടം’;  സംശയാസ്പദമായി ചിലരുടെ സാന്നിധ്യം ; വനിതാ സിപിഒയ്ക്ക് പകരം അകത്ത് പുരുഷന്‍

കോഴിക്കോട്: ആഭ്യന്തരവകുപ്പ് പോലീസുകാര്‍ക്കായി അനുവദിച്ച ക്വാർട്ടേഴ്സില്‍ ആള്‍മാറാട്ടം. സംശാസ്പദമായി ചില ആളുകള്‍ ക്വാർട്ടേഴ്സില്‍ വന്നുപോകുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ആള്‍മാറാട്ടം നടന്നതായി വ്യക്തമായത്. വനിതാ സിവില്‍ പോലീസ് ഓഫീസര്‍ വേണ്ട ക്വട്ടേഴ്സില്‍ ഉണ്ടായിരുന്നത് പുറത്ത് നിന്നുള്ള ഒരു പുരുഷനായിരുന്നു. കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ ക്വാർട്ടേഴ്സിലാണ് ആള്‍മാറാട്ടം കണ്ടെത്തിയത്.മെഡിക്കല്‍കോളജ് പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന വനിതാ പോലീസിന്‍റെ പേരിലുള്ളതായിരുന്നു ക്വാർട്ടേഴ്സ്. രഹസ്യവിവരത്തത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വനിതാ പോലീസുകാരി ക്വാർട്ടേഴ്സില്‍ താമസിക്കുന്നില്ലെന്ന് പോലീസിന് വ്യക്തമായി. സംശയാസ്പദമായ സാഹചര്യത്തില്‍ ചിലര്‍ വരുന്നുണ്ടെന്നതിന്‍റെ അടിസ്ഥാനത്തില്‍ പരിശോധിച്ചപ്പോഴണ് ബന്ധുവാണ് ഇവിടെ താമസിക്കുന്നതെന്ന് ബോധ്യപ്പെട്ടത്. പോലീസുദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബങ്ങള്‍ ക്കും വേണ്ടി മാത്രം താമസിക്കുന്നതിനുള്ള ക്വാർട്ടേഴ്സുകളില്‍ അനധികൃതമായി മറ്റുള്ളവരെ താമസിപ്പിക്കാന്‍ പാടില്ലെന്നാണ് ചട്ടം. ഇത് പരസ്യമായി ലംഘിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇടക്കിടെ ക്വാർട്ടേഴ്സുകളില്‍ പരിശോധന നടത്തേണ്ടതും കുറ്റക്കാര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കേണ്ടതുമാണെന്ന് രഹസ്യാന്വേഷണ…

Read More

സിപിഎം ജില്ലാ കമ്മറ്റി ചർച്ച ചെയ്യുന്നു;  സിന്ധുമോൾ ജേക്കബിന്‍റെ ഭാവി എന്താവുമെന്ന് ഇന്നറിയാം

കോട്ടയം: സുപ്രധാന കാര്യങ്ങൾ ചർച്ച ചെയ്യുന്ന സിപിഎം ജില്ലാ കമ്മറ്റിക്കു തുടക്കമായി. രാവിലെ പത്തിന് ആരംഭിച്ച കമ്മറ്റിയിൽ പാലായിലെ കേരള കോണ്‍ഗ്രസ് എം സ്ഥാനാർഥിയായിരുന്ന ജോസ് കെ. മാണിയുടെ തോൽവി, പിറവത്തെ കേരള കോണ്‍ഗ്രസ് എം സ്ഥാനാർഥി സിന്ധു മോൾ ജേക്കബിനെ പാർട്ടിയിൽ നിന്നും പുറത്താക്കുന്നത്, സംഘടന കാര്യങ്ങളും, ജില്ലയിലെ നിയമസഭ തെരഞ്ഞെടുപ്പ് അവലോകനം തുടങ്ങിയ കാര്യങ്ങളാണ് ചർച്ചയാകുന്നത്. കേരള കോണ്‍ഗ്രസ് എം സ്ഥാനാർഥിയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ സിന്ധുമോൾ ജേക്കബിനെ പുറത്താക്കുന്നതും ജില്ലാ കമ്മറ്റിയുടെ അജണ്ടയിലുണ്ട്. പിറവത്ത് സ്ഥാനാർഥിയായപ്പോൾ തന്നെ സിന്ധുമോളെ ഉഴവൂർ ലോക്കൽ കമ്മറ്റി പുറത്താക്കിയിരുന്നു. ഈ തീരുമാനം പീന്നിട് പാലാ ഏരിയാ കമ്മിറ്റി അംഗീകരിക്കുകയും ചെയ്തിരുന്നു. സിന്ധുമോളെ പുറത്താക്കുന്നതു സംബന്ധിച്ചു അന്തിമ തീരുമാനം എടുക്കേണ്ടതു ജില്ലാ കമ്മറ്റിയാണെന്നാണ് അറിയിച്ചിരുന്നത്. ലോക്കൽ, ഏരിയ കമ്മറ്റികളുടെ തീരുമാനം സാധാരണയായി ജില്ലാ കമ്മറ്റി അംഗീകരിക്കുകയാണ്…

Read More

എന്താണ് പെഗാസസ്? ഫോണ്‍ ചോർത്തൽ പാർലമെന്‍റിൽ; ലോക്സഭയി ൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്

ന്യൂഡൽഹി: ഫോണ്‍ ചോർത്തൽ വിഷയം പാർലമെന്‍റിൽ ഉന്നയിച്ച് പ്രതിപക്ഷം. ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് രാജ്യത്തെ പ്രമുഖരുടെ ഫോണ്‍ ചോർത്തിയെന്ന ആരോപണത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എൻ.കെ. പ്രേമചന്ദ്രൻ എംപിയാണ് ലോക്സഭയിൽ നോട്ടീസ് നൽകിയത് . ഫോൺ ചോർത്തൽ സംഭവം ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയോടുള്ള കനത്ത വെല്ലുവിളിയാണെന്നും നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം ഉണ്ടാകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു. സർക്കാരുകൾക്കു മാത്രം കൈമാറുന്ന പെഗാസസ് ഉപയോഗിച്ചു ചോർത്തൽ നടത്തിയെന്ന ആക്ഷേപം പുറത്തുവന്നതോടെ കേന്ദ്രസർക്കാരും പ്രതിക്കൂട്ടിലായിരിക്കുകയാണ്. അതേസമയം, രാജ്യത്തെ ഇളക്കിമറിക്കുന്ന മറ്റു വിവാദങ്ങളിൽനിന്നെല്ലാം ശ്രദ്ധ തിരിച്ചുവിടാനാണോ പാർലമെന്‍റ് കൂടുന്നതിനു തൊട്ടുമുന്പ് ഇങ്ങനെയൊരു വിവാദം കത്തിപ്പിടിച്ചതെന്ന സംശയവും പലരും ഉയർത്തുന്നുണ്ട്.ഇക്കാര്യത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യസഭയിൽ ബിനോയ് വിശ്വം എംപിയും നോട്ടീസ് നൽകി. ആരോപണത്തെക്കുറിച്ച് ആഭ്യന്തര മന്ത്രി വിശദീകരണം നൽകണമെന്ന് ഭരണപക്ഷ അംഗമായ സുബ്രഹ്മണ്യൻ സ്വാമിയും ആവശ്യപ്പെട്ടു. അങ്ങനെ…

Read More

സെൽഫി സമയം പോകുന്ന പരിപാടി; തനിക്കൊപ്പം നിന്ന് സെൽഫിയെടുക്കണമെങ്കിൽ 100 രൂപ നൽകണമെന്ന് മധ്യപ്രദേശ് മന്ത്രി

ഭോപ്പാൽ: തനിക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കുന്നവരില്‍ നിന്നും പണം ഈടാക്കുമെന്ന് മധ്യപ്രദേശ് മന്ത്രി ഉഷ താക്കൂര്‍. സെല്‍ഫിയെടുക്കുന്നവര്‍ 100 രൂപ വീതം നല്‍കണമെന്നും ഈ പണം തന്‍റെ പാര്‍ട്ടിയായ ബിജെപിയുടെ പ്രാദേശിക മണ്ഡല്‍ യൂണിറ്റിന്‍റെ ട്രഷറിയില്‍ നിക്ഷേപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സെല്‍ഫിക്ക് നിന്നു കൊടുക്കുന്നത് സമയം പോകുന്ന കാര്യമാണ്. ഇതുകാരണം തന്‍റെ പരിപാടികള്‍ വൈകാറുണ്ടെന്നും മന്ത്രി പറഞ്ഞു.

Read More

സ്വന്തം ചോരയില്‍ ഉണ്ടായ കുഞ്ഞിനെ നഷ്ട്ടപ്പെടുത്തുക എന്ന ദുര്യോഗം എനിക്കുണ്ടായിട്ടുണ്ട് ! സാറാസ് കണ്ടതിനു ശേഷം ഇന്നലെ വീണ്ടും ആ ദുസ്വപ്നം കണ്ടു; കെ എം മാണിയുടെ മരുമകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

സാറാസ് സിനിമ കണ്ടതിനുശേഷം മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭഛിദ്രത്തിലൂടെ ഇല്ലാതാക്കിയതിന്‍റെ പേടി സ്വപ്നം തന്നെ വേട്ടയാടുന്നതായി എം.പി ജോസഫ് മേനാച്ചേരി. സിനിമ കണ്ട ശേഷം പോസ്റ്റ് ചെയ് ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു എം.പി ജോസഫ് വെളിപ്പെടുത്തൽ. മുൻ എറണാകുളം ജില്ലാ കളക്ടറും മുൻ സംസ്ഥാന ലേബർ കമ്മീഷണറും മുൻ യുഎൻ ഒഫീഷ്യലും മുൻ മന്ത്രി കെ എം മാണിയുടെ മരുമകനും ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തൃക്കരിപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന എം.പി ജോസഫ് മേനാച്ചേരി. പോസ്റ്റിന്‍റെ പൂർണരൂപം പ്രിയപ്പെട്ട ശ്രീ പ്രശാന്ത് കളക്ടർ ബ്രോ , താങ്കളുടെ ആദ്യ ചിത്രമായ Sara’s ന്‍റെ ലിങ്ക് അയച്ചു തന്നതിന് നന്ദി. ഒറ്റയിരിപ്പിൽ ഇന്നലെ തന്നെ ഞാനാ ചിത്രം മുഴുവനും കണ്ടു. മികവുറ്റ രീതിയില്‍ നിര്‍മിച്ച ഒരു ചിത്രം. അന്നാ ബെന്നിന്‍റേത് വളരെയധികം പ്രശംസയര്‍ഹിക്കുന്ന ഒരു പ്രകടനമാണ്‌. സണ്ണി വെയ്നും ഒപ്പം തന്നെ. താങ്കളുടെ…

Read More

ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത അഞ്ച് കണ്ടെയ്നറുകളിൽ 5000 വ്യാജ ആപ്പിൾ എയർപോട്സുകളും 1372 വ്യാജ ആപ്പിൾ എയർപോഡ്‌സ് പ്രൊകളും; ഒടുവില്‍…

ഡാളസ്: ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത അഞ്ച് കണ്ടെയ്നറുകളിൽനിന്നും ആപ്പിളിന്‍റെ എന്ന് തോന്നിപ്പിക്കുന്ന എയർപോട്സുകൾ കസ്റ്റംസ് ആൻഡ് ബോർഡ് പ്രൊട്ടക്ഷൻ ഓഫീസ് സിൻസിനാറ്റിയിൽ നിന്നും പിടിച്ചെടുത്തു. ഒന്നര മില്ല്യൻ ഡോളർ വിലമതിപ്പുള്ള 5000 വ്യാജ ആപ്പിൾ എയർപോട്സുകളും 1372 വ്യാജ ആപ്പിൾ എയർപോഡ്‌സ് പ്രൊകളും ആണ് പിടിച്ചെടുത്തത്. കണ്ടെയ്നറുകൾ കസ്റ്റംസ് ക്ലിയറൻസിന്‍റെ ഭാഗമായി കൂടുതൽ വിശദമായി പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇറക്കുമതിചെയ്ത ഉത്പന്നങ്ങൾക്ക് ശരിയായ ട്രേഡ് മാർക്കോ , കമ്പനിക്ക് നിയമപരമായ ലൈസൻസോ ഇല്ല എന്ന് തെളിഞ്ഞത്. പിടിച്ചെടുത്ത 5 കണ്ടെയ്നറുകളും ടെക്സസിലുള്ള ബ്രൗസ്‌വിലൽ സിറ്റിയിലേക്കാണ് ഇറക്കുമതി ചെയ്യാൻ ഉദ്ദേശിച്ചതെന്ന് വെള്ളിയാഴ്ച ഇറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. നിയമവിരുദ്ധമായി ഇറക്കുമതി ചെയ്യുന്ന വ്യാജ ഉൽപന്നങ്ങൾ രാജ്യത്തിൻറെ സമ്പദ്ഘടനയെ ബാധിക്കുമെന്ന് കസ്റ്റംസ് സ്റ്റാൻഡ് ബോർഡ് പ്രൊട്ടക്ഷൻ ഓഫീസ് അറിയിച്ചു. റിപ്പോർട്ട്: ബാബു പി. സൈമൺ

Read More

കേരളം കോവിഡ് കിടക്കയിലാണെന്ന കാര്യം മറക്കേണ്ട! ബക്രീദ് പ്രമാണിച്ചുള്ള ഇളവുകൾ; കേരളത്തിനെതിരേ വിമർശനവുമായി മനു അഭിഷേക് സിംഗ്‌വി

ന്യൂഡൽഹി: ബക്രീദ് പ്രമാണിച്ച് കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടി വക്‌താവുമായ മനു അഭിഷേക് സിംഗ്‌വി. നടപടി നിന്ദ്യമാണെന്ന് അദ്ദേഹം വിമർശിച്ചു. കോവിഡ് സാഹചര്യത്തിൽ ഉത്തർപ്രദേശിൽ കൻവാർ യാത്ര നടത്തുന്നത് ശരിയല്ലെങ്കിൽ ബക്രിദ് ആഘോഷവും അങ്ങനെ തന്നെയാണ്. കേരളം കോവിഡ് കിടക്കയിലാണെന്ന കാര്യം മറക്കേണ്ടന്നും സിംഗ്‌വി ട്വിറ്ററിൽ കുറിച്ചു.

Read More

ഇയാള്‍ ജയിലിലായിരുന്നു…! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; ഒരാൾ അറസ്റ്റിൽ

രംഗറെഡ്ഡി: തെലുങ്കാനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. രംഗറെഡ്ഡിയിലാണ് സംഭവം. സാദാപ്പള്ളി സായ് കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. വേറെയും കേസുകളില്‍ പ്രതിയായിട്ടുള്ള ഇയാള്‍ ജയിലിലായിരുന്നു. ജയിലിൽ നിന്നും പുറത്തിറങ്ങി വനസ്താലിപുരത്ത് ഒരു ചായക്കടയില്‍ ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍. ഇവിടെ വച്ചാണ് ഇയാൾ പെൺകുട്ടിയുമായി പരിചയത്തിലായത്. ജൂലൈ 14ന് പെണ്‍കുട്ടി തനിച്ചാണെന്ന് മനസിലാക്കിയ സായ്കുമാര്‍, സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Read More

ആറ് മാസത്തിനിടെ 1,352 കേസുകള്‍! സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ വര്‍ധിക്കുന്നു; ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ…

കൊച്ചി: സ്ത്രീധന പീഡനങ്ങള്‍ സംബന്ധിച്ചുള്ള കേസുകള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നതിനിടെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളിലും കുറവില്ലെന്ന് വ്യക്തമാക്കി കണക്കുകള്‍. സംസ്ഥാനത്ത് കഴിഞ്ഞ ആറു മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 1,352 പോക്‌സോ കേസുകളാണ്. കഴിഞ്ഞ വര്‍ഷം ആകെ രജിസ്റ്റര്‍ ചെയ്തത് 3,019 കേസുകളാണ്. ഈ വര്‍ഷം ആറു മാസം പിന്നിടുമ്പോള്‍ തന്നെ ഇത്തരം കേസുകള്‍ 1,500നോട് അടുക്കുന്നത് ആശങ്ക ഉളവാകുന്നതാണ്. 2018ല്‍ ക്രൈം റിക്കാഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം 4,253 കുട്ടികളാണ് പല രീതിയിലുള്ള പീഡനങ്ങള്‍ക്ക് ഇരയായത്. 2019 ല്‍ അത് 4,553 ആയി വര്‍ധിച്ചു. 2018ല്‍ പോക്‌സോ കേസുകളുടെ എണ്ണം 3,179 ആയിരുന്നെങ്കില്‍, 2019ല്‍ ഇത് 3,609 ആയി ഉയര്‍ന്നു. വളര്‍ത്തു മാതാപിതാക്കള്‍, മനോദൗര്‍ബല്യമുള്ളവര്‍, മദ്യപരായ മാതാപിതാക്കള്‍ എന്നിവരുള്ള കുടുംബങ്ങള്‍, ക്രിമിനല്‍ പശ്ചാത്തലമുള്ള മാതാപിതാക്കളോ സഹോദരങ്ങളോ ഉള്ള കുടുംബങ്ങള്‍, സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബങ്ങള്‍ എന്നിവിടങ്ങളിലെ കുട്ടികളാണ് കൂടുതല്‍ അതിക്രമങ്ങള്‍ നേരിടുന്നത്.…

Read More