‘തിരുവനന്തപുരം: കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെ എത്തിയ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ. ഡി കാറ്റഗറി ഒഴിച്ചുള്ള മേഖലകളിലെല്ലാം കൂടുതൽ ഇളവുകൾ നൽകാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ അവലോകന യോഗം തീരുമാനിച്ചു. എ, ബി, സി കാറ്റഗറിയിൽപ്പെട്ട മേഖലകളിൽ കടകളുടെ പ്രവർത്തന സമയം രാത്രി എട്ടു വരെ നീട്ടി. അതേസമയം ശനിയും ഞായറും നിയന്ത്രണങ്ങൾ തുടരും. ബാങ്കുകൾക്ക് എല്ലാ ദിവസവും ഇടപാടുകൾക്ക് അവസരം. ഡി കാറ്റഗറിയിൽ രാത്രി ഏഴ് വരെ കടകൾക്കു തുറന്നു പ്രവർത്തിക്കാം. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് യോഗത്തില്‍ പങ്കെടുത്തത്. ഇപ്പോൾ 9.14 ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്നലെ പതിനായിരത്തിൽ താഴെയായിരുന്നു. 7798 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ. സംസ്ഥാനത്ത് ആയിരത്തിന് മേലെ പ്രതിദിന…
Read MoreCategory: Loud Speaker
കാക്കിക്കുള്ളിൽ പിരിമുറുക്കം; കൗണ്‍സലിംഗിന് വിധേയമായത് അയ്യായിരം പോലീസുകാർ
കോഴിക്കോട്: സംസ്ഥാനത്തെ പോലീസ് സേനാംഗങ്ങള്‍ക്കിടയില്‍ മാനസിക സമ്മര്‍ദം രൂക്ഷം. ജോലിസ്ഥലത്തെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സമ്മര്‍ദം കുറയ്ക്കുന്നതിനുമായി ആഭ്യന്തരവകുപ്പിന് കീഴില്‍ ആവിഷ്കരിച്ച ഹെല്‍പ്പ് ആന്‍ഡ് അസിസ്റ്റന്‍സ് ടു ട്രാക്കിള്‍ സ്ട്രസ് (ഹാറ്റ്സ്) ല്‍ മാത്രം നാലു വര്‍ഷത്തിനുള്ളില്‍ 5000 പോലീസുകാരാണ് കൗണ്‍സലിംഗിന് വിധേയമായത്. പലരും ജോലി സ്ഥലത്തെ പ്രശ്നങ്ങള്‍ കാരണമാണ് മാനസിക സമ്മര്ദത്തിനിരയാവുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. കുടുംബങ്ങൾചിലരെ കുടുംബപരമായുള്ള പ്രശ്നങ്ങളാണ് അലട്ടുന്നത്. പോലീസുകാര്‍ക്കും അവരുടെ ഏറ്റവും അടുത്ത കുടുംബാംഗത്തിനുമുള്പ്പെടെ 2017ല്‍ മാത്രം 600 പേര്‍ക്കാണ് കൗണ്‍സിലിംഗ് നല്‍കിയത്. 2017 മുതല്‍ 2020 വരെയുള്ള ഓരോ വര്‍ഷവും 900 പേര്‍ക്ക് വീതം കൗണ്‍സിലിംഗ് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം മാത്രം ജൂണ്‍വരെ 600 പേര്‍ക്കാണ് കൗണ്‍സിലിംഗ് നല്‍കിയിട്ടുള്ളത്. തിരുവനന്തപുരത്താണ് ഹാറ്റ്സിന്റെ ഓഫീസ് സ്ഥിതിചെയ്യുന്നത്. സൈക്കോളജിസ്റ്റ് ദീപക്, കൗണ്‍സിലര്‍ ശ്രീലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലാണ് കൗണ്‍സിലിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 2017 ജനുവരിയില്‍ ആരംഭിച്ച…
Read Moreശുചിമുറിയില്ല, മിനിമം വേതനമില്ല, ഇതര സംസ്ഥാനക്കാരുടെ കണക്കില്ല; കിറ്റെക്സ് കമ്പനിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
കൊച്ചി: കിഴക്കന്പലത്തെ കിറ്റെക്സ് കമ്പനിയുടെ ഗുരുതര ക്രമക്കേടുകള്‍ സംബന്ധിച്ച തൊഴിൽവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. തൊഴിലാളികള്‍ക്ക് ആവശ്യമായ ശുചിമുറികളും കുടിവെള്ളവും കമ്പനി ഉറപ്പ് വരുത്തിയില്ലെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. അവധി ദിനങ്ങളിലും തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നു. ഇതിന് അധിക വേതനം നല്‍കുന്നില്ല. മിനിമം വേതനം തൊഴിലാളികള്‍ക്ക് ഉറപ്പ് വരുത്തുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. എത്ര ഇതര സംസ്ഥാന തൊഴിലാളികള്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു എന്ന രജിസ്റ്റര്‍ പോലുമില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ തൊഴില്‍വകുപ്പ് റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്നും തന്നെ അപമാനിക്കാന്‍ വേണ്ടി തയാറാക്കിയതാണെന്നും കിറ്റെക്സ് എംഡി സാബു ജേക്കബ് പ്രതികരിച്ചു. ഒരു രേഖയും പരിശോധിക്കാതെയാണ് റിപ്പോർട്ട് തയാറാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Read Moreപോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം! കൂടുതൽ ഫലപ്രദമാക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു; നിര്‍ദേശങ്ങള്‍ ഇങ്ങനെ…
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. വനിതകൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സ്റ്റേഷൻ ഹൗസ് ഓഫീസർ തന്നെ സമയബന്ധിതമായി കൈകാര്യം ചെയ്യണം. ഇത്തരം പരാതി ലഭിച്ചാൽ ഉടൻതന്നെ നടപടികൾ സ്വീകരിക്കുകയും അതിക്രമത്തിന് ഇരയാകുന്നവരുടെ സുരക്ഷ ഉറപ്പാക്കുകയും വേണം. പോലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതികൾക്ക് കൈപ്പറ്റ് രസീത് നൽകുന്നുവെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സ്റ്റേഷൻ ഹൗസ് ഓഫീസർക്കായിരിക്കും. പോലീസ് സ്റ്റേഷനുകളിൽ എത്തുന്നവരുടെ പരാതി ഇൻസ്പെക്ടർ തന്നെ നേരിട്ട് കേൾക്കേണ്ടതാണ്. ഗൗരവമുള്ള പരാതികളിൽ അടിയന്തരമായി എഫ്ഐആർ ഫയൽ ചെയ്യണം. ഇക്കാര്യങ്ങൾ സ്റ്റേഷൻ ഹൗസ് ഓഫീസറോ ഡിവൈഎസ്പിയോ നിരീക്ഷിക്കണം. പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്ക് ഓരോ ദിവസവും നൽകുന്ന ഡ്യൂട്ടി അവരുടെ നോട്ട്ബുക്കിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ അല്ലെങ്കിൽ അവരുടെ അഭാവത്തിൽ പ്രിൻസിപ്പൽ എസ്ഐ രേഖപ്പെടുത്തി നൽകണം. പോലീസ് പിടികൂടി സ്റ്റേഷനിൽ…
Read Moreകേരളാ സർവകലാശാല മലയാളം മഹാനിഘണ്ടു എഡിറ്റർ നിയമനം! വിശദീകരണവുമായി സർവകലാശാല; പറയുന്നത് ഇങ്ങനെ…
തിരുവനന്തപുരം: കേരളാ സർവകലാശാല മലയാളം മഹാനിഘണ്ടു എഡിറ്റർ നിയമനം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി സർവകലാശാല. ഡെപ്യൂട്ടേഷൻ വ്യവസ്ഥകൾ പാലിച്ചു താത്കാലിക നിയമനമാണ് നടത്തിയിട്ടുളളതെന്നു സർവകലാശാല അറിയിച്ചു. പിഎസ്സി വഴി സ്ഥിരനിയമനം നടത്തുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്. ഇതിനാവശ്യമായ സ്പെഷൽ റൂൾസ് തയാറാകേണ്ടതുണ്ട് . അതിന്റെ അടിസ്ഥാനത്തിൽ മലയാളത്തിലെ പ്രമുഖ പ്രഫസർമാർ അടങ്ങുന്ന വിഷയവിദഗ്ധരെ ഉൾപ്പെടുത്തി രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി, മലയാളത്തിലോ സംസ്കൃതത്തിലോ ഡോക്ടറേറ്റും സർവകലാശാല, കോളജ് തലത്തിൽ നിശ്ചിത അധ്യാപനപരിചയവും പ്രസിദ്ധീകരണങ്ങളും ഗവേഷണ പരിചയവുമുള്ള സർവകലാശാലാ പ്രഫസർമാരിൽനിന്ന് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിക്കാനും താൽകാലികമായി നിയമനം നടത്താനുമാണ് നിർദേശിച്ചത്. ജനുവരിയിൽ ഇതിനായി അപേക്ഷ ക്ഷണിച്ചു. ഭാഷാപദങ്ങളുടെ നിരുക്തിയും ധാതുവും കണ്ടുപിടിക്കുന്നതിന് സംസ്കൃതത്തിലെ അഗാധമായ അറിവുകൂടി പ്രയോജനം ചെയ്യുമെന്നതിനാലാണ് സംസ്കൃതംകൂടി യോഗ്യതയുടെ കൂടെ ചേർത്തത്. യോഗ്യതയുള്ള ഒരു അപേക്ഷ മാത്രമാണ് ഇതിനായി സർവകലാശാലയിൽ ലഭിച്ചിട്ടുള്ളത്. അപേക്ഷ പരിശോധിച്ച വിഷയവിദഗ്ധരടങ്ങുന്ന സെലക്ഷൻ…
Read Moreസഹോദരി മറ്റൊരു ജാതിയിൽ പെട്ട മലയാളി യുവാവിനെ വിവാഹം കഴിച്ചതിനാല്‍…! മലയാളി യുവാവിന്റെ ദുരഭിമാനക്കൊല; പ്രതിയുടെ ജാമ്യം റദ്ദാക്കി
ന്യൂഡൽഹി: ജാതിവെറിയുടെ പേരിൽ രാജസ്ഥാനിൽ മലയാളി യുവാവിനെ വെടിവച്ചു കൊന്നയാളുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. സഹോദരി മറ്റൊരു ജാതിയിൽ പെട്ട മലയാളി യുവാവിനെ വിവാഹം കഴിച്ചതിനെത്തുടർന്നുണ്ടായ ദുരഭിമാന കൊലപാതക കേസിലെ പ്രതി മുകേഷ് ചൗധരിക്ക് ഹൈക്കോടതി നൽകിയ ജാമ്യമാണ് ചീഫ് ജസ്റ്റീസ് എൻ.വി. രമണയുടെ അധ്യക്ഷതയിലുള്ള സുപ്രീംകോടതി ബെഞ്ച് റദ്ദാക്കിയത്. ഗർഭിണിയായ സ്വന്തം സഹോദരിയുടെ മുന്നിലിട്ടാണു മുകേഷ് ചൗധരിയുടെ ഗൂഢാലോചനയിൽ സഹോദരീഭർത്താവായ അമിതിനെ വകവരുത്തിയത്. ജയ്പൂരിൽ സ്ഥിരതാമസക്കാരനായ മലയാളി യുവാവ് അമിത് നായർ ആണ് രാജസ്ഥാൻ കുടുംബത്തിന്റെ ദുരഭിമാന കൊലയ്ക്കിരയായത്. ഭർത്താവിന്റെ കൊലപാതകത്തിന് ഉത്തരവാദിയായ സഹോദരന് ജാമ്യം ലഭിച്ചതിനെതിരേ മംമ്ത തന്നെയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. പത്തനംതിട്ട അടൂർ മണ്ണടി സ്വദേശികളായ അമിത് നായരും കുടുംബവും വർഷങ്ങളായി ജയ്പു രിലായിരുന്നു സ്ഥിരതാമസം. സിവിൽ എൻജിനിയറായിരുന്ന അമിത്തും അഭിഭാഷകയായ മംമ്ത ചൗധരിയും പ്രണയിച്ചു വിവാഹം കഴിച്ചവരായിരുന്നു. മംമ്തയുടെ കുടുംബം…
Read Moreകന്നുകാലികളെ കൊല്ലുന്നതും ഭക്ഷിക്കുന്നതും നിരോധിച്ചുകൊണ്ടുള്ള കന്നുകാലി സംരക്ഷ ബിൽആസാം നിയമസഭയിൽ! ബിൽ നിയമമാകുന്നതോടെ…
ഗോഹട്ടി: കന്നുകാലികളെ കൊല്ലുന്നതും ഭക്ഷിക്കുന്നതും നിരോധിച്ചുകൊണ്ടുള്ള കന്നുകാലി സംരക്ഷ ബിൽ ആസാം സർക്കാർ നിയമസഭയിൽവച്ചു. ഇത്തരക്കാർക്കെതിരേ ജാമ്യമില്ലാ വകുപ്പു ചുമത്തി നിയമനടപടി സ്വീകരിക്കുമെന്നു ബില്ലിൽ പറയുന്നു. ബിൽ നിയമമാകുന്നതോടെ പരമാവധി മൂന്നുവർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാകും. ഇതുകൂടാതെ അഞ്ചുലക്ഷം രൂപവരെ പിഴയും ഒടുക്കേണ്ടിവരും. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ബിൽ ഇന്നലെ നിയമസഭയുടെ മേശപ്പുറത്തുവച്ചത്. 1950ലെ കന്നുകാലി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പുതിയ ബിൽ സർക്കാർ നിയമസഭയിൽ അവതരിപ്പിക്കുന്നത്. ബിൽ നിയമമായാൽ കന്നുകാലികളെ കൊല്ലുന്നതും ഭക്ഷിക്കുന്നതും അവയെ മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകുന്നതുമുൾപ്പെടെയുള്ളവ നിയമംമൂലം നിരോധിക്കപ്പെടും.
Read Moreകേരളം പൊട്ടക്കിണറ്റിൽ വീണ തവള, വ്യവസായത്തിന് കൊള്ളില്ലെന്ന് സാബു ജേക്കബ്
കൊച്ചി: സംസ്ഥാന സർക്കാരിനെ വിമർശിച്ച് കിറ്റെക്സ് എംഡി സാബു ജേക്കബ് വീണ്ടും രംഗത്ത്. മറ്റ് സംസ്ഥാനങ്ങളിൽ എന്ത് നടക്കുന്നുവെന്ന് കേരളം അറിയുന്നില്ല. പൊട്ടക്കിണറ്റിൽ വീണ തവളയുടെ അവസ്ഥയാണ് കേരളത്തിനെന്നും സാബു ജേക്കബ് തുറന്നടിച്ചു.കേരളത്തിൽ വ്യവസായത്തിന് ഒരു പ്രശ്നവുമില്ലെന്ന് വരുത്തി തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രവാസികൾ ഇവിടെ നിക്ഷേപം നടത്തി ആത്മഹത്യയിലേക്ക് എത്തുകയാണ്. കേരളമാണ് കിറ്റെക്സിനെ വളർത്തിയത്. പക്ഷേ 53 വർഷം കേരളത്തിലല്ല വ്യവസായമായിരുന്നെങ്കിൽ ഇരട്ടി വളർച്ചയുണ്ടാകുമായിരുന്നു. തെലങ്കാനയിൽ ആനുകൂല്യങ്ങളുടെ പെരുമഴയാണ് സർക്കാർ വാദ്ഗാനം ചെയ്തത്. വ്യവസായത്തിന് ആവശ്യമായ ഭൂമി, വെള്ളം, വൈദ്യുതി എന്നിവ വളരെ കുറഞ്ഞ നിരക്കിൽ നൽകുമെന്ന് അവർ ഉറപ്പ് നൽകിയിട്ടുണ്ട്. ജിഎസ്ടിയിലും ഇളവ് നൽകി. പത്തുവർഷത്തേക്ക് ഒറ്റ ലൈസൻസ് മാത്രം മതിയെന്നും സാബു ജേക്കബ് പറഞ്ഞു.
Read Moreവണ്ടിപ്പെരിയാർ സംഭവത്തിൽ പുലിവാൽ പിടിച്ച് രണ്ട് പേർ; വണ്ടിപ്പെരിയാറിലേക്കുള്ള യാത്രയിൽ ചിരിച്ചുകൊണ്ടു ഷാഹിദ കമാൽ; വിവാദമായ വാഴൂർ സോമന്റെ വെളിപ്പെടുത്തൽ ഇങ്ങനെ
ഇടുക്കി: വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ പീഡനത്തിനിരയായി ആറു വയസുകാരി കൊല്ലപ്പെട്ട കേസിൽ രാഷ്ട്രീയ തർക്കങ്ങൾ മുറുകുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യേണ്ടെന്ന് പീരുമേട് എംഎൽഎ വാഴൂർ സോമൻ ആവശ്യപ്പെട്ടെന്ന വിവരം പുറത്തു വന്നതോടെ എംഎൽഎ വെട്ടിലായി. സംഭവം യുഡിഎഫ് ഏറ്റെടുത്തതോടെ എംഎൽഎയ്ക്കു നേരേ വിമർശനങ്ങളുമുയർന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ അർജുനെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥരെ അനുമോദിക്കാൻ ചേർന്ന യോഗത്തിലാണ് വാഴൂർ സോമൻ ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയത്. പെണ്‍കുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടതിനുസരിച്ച് താൻ പോസ്റ്റ്മോർട്ടം ഒഴിവാക്കാമോയെന്ന് പോലീസിനോട് ആവശ്യപ്പെട്ടെന്നാണ് എംഎൽഎ യോഗത്തിൽ പറഞ്ഞത്. എന്നാൽ പോലീസ് ചില സംശയങ്ങൾ പ്രകടിപ്പിച്ചതോടെ താനും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് പറയുകയായിരുന്നു. എന്നാൽ ഇത് രാഷ്ട്രീയപ്രേരിതമായി വിവാദമാക്കുകയായിരുന്നെന്നാണ് വാഴൂർ പറയുന്നത്.എന്നാൽ പ്രതി അർജുൻ ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകനായതിനാൽ എംഎൽഎയുടെ ഇടപെടലിൽ സംശയമുണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. അപകടമാണെങ്കിൽ കൂടി പോസ്റ്റ്മോർട്ടം നിർബന്ധമാണെന്നിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരിച്ച പെണ്‍കുട്ടിയുടെ…
Read Moreഭാര്യക്കു മര്‍ദനവും വധഭീഷണിയും! അറസ്റ്റിലായ യുവ എന്‍ജിനിയര്‍ക്ക് ജാമ്യം; മുനമ്പം പോലീസ് ബംഗളൂരിലെത്തി അന്വേഷിക്കും; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
വൈപ്പിന്‍: പീഡനം മൂലം ബംഗളൂരിലുള്ള ഭര്‍ത്താവിനെ ഉപേക്ഷിച്ച് കുട്ടിയെയും കൂട്ടി നാട്ടിലെത്തിയ യുവതിയെ ഭര്‍ത്താവ് വീട്ടിലെത്തി മര്‍ദിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ യുവ എന്‍ജിനീയര്‍ക്ക് കോടതി ജാമ്യം നല്കി. തൃശൂര്‍ ചേറൂര് റോഡില്‍ ചെമ്പുക്കാവ് കുരിക്കോട് വീട്ടില്‍ മോഹനന്റെ മകന് നിര്‍മ്മലിനെയാണ് (37) മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ ചെറായി കൈരളി റോഡില്‍ താമസിക്കുന്ന കൈതവളപ്പില്‍ ഗീതുവിന്റെ മൊഴി പ്രകാരം ഗാര്‍ഹികപീഡന നിരോധ നിയമപ്രകാരം കേസെടുത്തശേഷമായിരുന്നു അറസ്റ്റ്. ചെറായില്‍ ഭാര്യയുടെ വസതിയിലെത്തി മര്‍ദിച്ചത് കൂടാതെ ബാംഗ്ലൂരില്‍ ഒരുമിച്ച് താമസിച്ചപ്പോഴും നിര്‍മ്മല്‍ ഗീതുവിനെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തി കാലു നക്കിക്കുകയും ചെയ്തിട്ടുണ്ടെന്ന മൊഴിയെ തുടര്‍ന്ന് പോലീസ് ഇനി ബാഗ്ലൂരിലേക്ക് പോകും. അവിടെ അയല്വീട്ടുകാരെകണ്ട് മൊഴി ശേഖരിക്കും. ബാംഗ്ലൂരിലെ ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനായ നിര്‍മ്മല്‍ ശനിയാഴ്ച ഉച്ചയോടെ കുട്ടിയെ കാണണമെന്നാവശ്യപ്പെട്ടാണ് ചെറായി കൈരളി റോഡിലുള്ള ഭാര്യ ഗീതുവിന്റെ വസതിയിലെത്തിയത്. തുടര്‍ന്നുള്ള തര്ക്കത്തിലാണത്രേ…
Read More