ന്യൂഡല്‍ഹി: മുൻ കേന്ദ്രമന്ത്രി പി. രംഗരാജൻ കുമാരമംഗലത്തിന്റെ ഭാര്യ കിറ്റി കുമാരമംഗലം(67) കൊല്ലപ്പെട്ട നിലയിൽ. ന്യൂഡൽഹി വസന്ത വിഹാറിലെ വസതിയിലാണ് കിറ്റിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. ചൊവ്വാ രാത്രി ഒമ്പതോടെയായിരുന്നു കൊലപാതകം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായതായി സൗത്ത് വെസ്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഇങ്കിത് പ്രതാപ് സിംഗ് അറിയിച്ചു. വീട്ടിലെ അലക്കുകാരനായ രാജു(24) എന്നയാളാണ് അറസ്റ്റിലായത്.കവര്‍ച്ചാശ്രമത്തിനിടെയാണ് കൊലപാതകം എന്നു സംശയിക്കുന്നു. രണ്ട് പേര് കൂടി കൊലപാതകത്തില്‍ പങ്കാളികളാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് ഡൽഹി പോലീസ്. പരേതനായ രംഗരാജൻ കുമാരമംഗലം സേലം എംപി ആയിരുന്നു. നരസിംഹറാവു, വാജ്പേയി മന്ത്രിസഭകളിൽ അംഗമായിരുന്നു. 2000ല്‍ അന്തരിച്ചു.
Read MoreCategory: Loud Speaker
അർജുൻ ആയങ്കി യുവാക്കളെ ആകർഷിച്ചത് രാഷ്ട്രീയബന്ധം ചൂണ്ടിക്കാട്ടി; കസ്റ്റംസ് തന്നെ നഗ്നനാക്കി മര്‍ദിച്ചെന്ന് അര്ജുന് ആയങ്കി; അവിടെ സിസിടിവി ഇല്ലേ എന്ന് കോടതി
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്ജുന് ആയങ്കി രാഷ്ട്രീയ പാര്‍ട്ടി ബന്ധം ഉയര്‍ത്തിക്കാട്ടി സോഷ്യല്‍ മീഡിയ വഴി കൂടുതല്‍ യുവാക്കളെ സ്വര്‍ണക്കടത്തിലേക്കും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കും ആകര്‍ഷിച്ചതായി കസ്റ്റംസ്. കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ഇന്നലെ അര്ജുന് ആയങ്കിയെ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് (സാമ്പത്തിക കുറ്റകൃത്യങ്ങള്‍) കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കസ്റ്റംസ് ഇക്കാര്യം കോടതിയെ അറിയിച്ചത്. ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നും കസ്റ്റംസ് അറിയിച്ചു. അതേസമയം, അര്ജുന് ആയങ്കിയെ വീണ്ടും കസ്റ്റഡിയില്‍ വിടണമെന്ന കസ്റ്റംസിന്റെ ആവശ്യം കോടതി തള്ളി. നിലവില്‍ അനുവദിച്ച കസ്റ്റഡി കാലാവധി, അന്വേഷണം പൂര്‍ത്തിയാക്കാന്‍ മതിയാവുമെന്നും കൂടുതല്‍ കസ്റ്റഡി ആവശ്യമില്ലെന്നും നിരീക്ഷിച്ചാണ് കോടതി കസ്റ്റഡി അപേക്ഷ നിരസിച്ചത്. ചോദ്യംചെയ്യലിനിടെ കസ്റ്റംസ് തന്നെ നഗ്നനാക്കി മര്‍ദിച്ചെന്ന് അര്ജുന് ആയങ്കി കോടതിയില്‍ അറിയിച്ചു. ഹാജരായി…
Read Moreഇതു കണ്ടില്ലെന്നു നടിച്ച് മുന്നോട്ടുപോയാൽ സംഘടനയ്ക്ക് കേരളത്തിൽ ഭാവിയുണ്ടാകില്ല..! സുരേന്ദ്രൻ രാജിവയ്ക്കണമെന്ന് കൃഷ്ണദാസ്, ശോഭ പക്ഷങ്ങൾ
കാസർഗോഡ്: ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ പ്രസിഡന്റ് കെ. സുരേന്ദ്രനെ കടന്നാക്രമിച്ച് കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ പക്ഷം നേതാക്കൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കു നേരിട്ട കനത്ത പരാജയത്തിൽ നിയോജകമണ്ഡലം, ജില്ലാ, സംസ്ഥാനതലത്തിൽ സമഗ്രമായ ചർച്ച നടത്തണമെന്നും പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു സുരേന്ദ്രൻ രാജിവയ്ക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. കേരളത്തിൽ വളർന്നുകൊണ്ടിരുന്ന ബിജെപിയുടെ വളർച്ച മുരടിച്ച അവസ്ഥയാണിന്ന്. ഇതിന് മാറ്റം വരണമെങ്കിൽ നേതൃമാറ്റം അനിവാര്യമാണ്. ജനവിശ്വാസം ആർജിക്കാനുള്ള നേതൃത്വമാണു വേണ്ടത്. പുനഃസംഘടനയില്ലാതെ മുന്നോട്ടുപോകാൻ കഴിയില്ല. ബിജെപിയും മഹിളാമോർച്ചയും യുവമോർച്ചയും പ്രഖ്യാപിച്ച സമരങ്ങൾ പൂർണമായി പരാജയപ്പെട്ടു. സംസ്ഥാനത്ത് 50,000 പരിപാടികൾ നിശ്ചയിച്ചിട്ടും ഒരു മണ്ഡലത്തിൽ രണ്ടു പരിപാടിപോലും വിജയകരമായി പൂർത്തിയാക്കാൻ കഴിയാത്തത് നേതൃത്വത്തോടുള്ള പ്രവർത്തകരുടെ രോഷമാണ് കാണിക്കുന്നത്. ഇതു കണ്ടില്ലെന്നു നടിച്ച് മുന്നോട്ടുപോയാൽ സംഘടനയ്ക്ക് കേരളത്തിൽ ഭാവിയുണ്ടാകില്ല. അതുകൊണ്ട് നേതൃമാറ്റമില്ലാതെ ഒത്തുതീർപ്പിനില്ലെന്നും ഇവർ നിലപാടെടുത്തു.
Read Moreബോളിവുഡ് ഇതിഹാസം ദിലീപ് കുമാറിന്റെ വേർപാട്; അനുശോചിച്ച് പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും
ന്യൂഡൽഹി: ബോളിവുഡ് ഇതിഹാസം ദിലീപ് കുമാറിന്റെ നിര്യാണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. ദിലീപ് സാബ് ഇന്ത്യയുടെ ഹൃദയത്തിൽ എന്നെന്നും ജീവിക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു. ദിലീപ് കുമാര്‍ സമാനതകളില്ലാത്ത അഭിനയ പ്രതിഭയായിരുവെന്നും ചലച്ചിത്ര ഇതിഹാസമായി അദ്ദേഹം ഓര്‍മിക്കപ്പെടുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. സാംസ്കാരിക ലോകത്തിന് കനത്ത നഷ്ടമാണ് ദിലീപ് കുമാറിന്റെ വിയോഗമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. വരുംതലമുറകളും ഓർമിക്കുമെന്ന് രാഹുൽ ഗാന്ധി ന്യൂഡൽഹി: അന്തരിച്ച ബോളിവുഡ് ഇതിഹാസം ദിലീപ് കുമാർ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ വരുംതലമുറകളും ഓർമിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ആരാധകരെയും സുഹൃത്തുക്കളേയും അനുശോചനമറിയിക്കുന്നതായും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
Read Moreകരിപ്പൂര്‍ ഓപ്പറേഷന് ഏര്‍പ്പെടുത്തിയത് 50 അംഗ ക്വട്ടേഷന്‍ ! ഏകോപനം വിദേശത്തുനിന്ന് ; പിടികൂടിയ സ്വര്‍ണത്തിന് ഒന്നിലേറെ ഉടമകള്‍
സ്വന്തംലേഖകന്‍ കോഴിക്കോട്: രാമനാട്ടുകര സ്വര്ണകവര്ച്ചാശ്രമത്തിനിടെ അഞ്ചുപേര്‍ മരിച്ച ദിവസം വിദേശത്ത് നിന്ന് കരിപ്പൂരില്‍ എത്തിച്ച സ്വര്‍ണത്തിന് ഒന്നിലേറെ ഉടമസ്ഥര്‍. കൊടുവള്ളി കേന്ദ്രീകരിച്ചുള്ളവരാണ് കോടികള്‍ വിലവരുന്ന സ്വര്‍ണം രഹസ്യമായി നാട്ടിലെത്തിക്കാന്‍ പദ്ധതിയിട്ടിരുന്നത്. കരിപ്പൂരിലെത്തിക്കുന്ന സ്വര്‍ണം നിരന്തരമായി കവര്‍ച്ചചെയ്യുകയും പിടികൂടുകയും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്താണ് സ്വര്‍ണം അയയ്ക്കുമ്പോള്‍ ഒന്നില്‍ കൂടുതല്‍ പേരെ പങ്കാളികളാക്കിയത്. കവര്‍ച്ച തടയാനും രഹസ്യവിവരം ചോരാതിരിക്കാനും ഒന്നില്‍ കൂടുതല്‍ പേര് ഒരുമിച്ചുള്ള ഓപ്പറേഷനിലൂടെ സാധിക്കുമെന്നായിരുന്നു കള്ളക്കടത്ത് സംഘത്തിന്റെ വിലയിരുത്തല്‍. ഇപ്രകാരം 2.33 കിലോ സ്വര്‍ണം മൂര്‍ക്കനാട് മുഹമ്മദ് ഷെഫീഖിനെ കാരിയറാക്കി കരിപ്പൂരില്‍ എത്തിച്ചു.ഷെഫീഖ് വിമാനതാവളത്തില്‍ ഇറങ്ങുന്നതിന് മുമ്പ് സ്വര്‍ണം കൊടുത്തയച്ച ഉടമസ്ഥര്‍ കവര്‍ച്ച തടയുന്നതിനായി ഓരോരോഗ്രൂപ്പുകള്ക്ക് ക്വട്ടേഷന്‍ നല്‍കിയിരുന്നു. താമരശേരി, ചെറുപ്പളശേരി, കൊടുവള്ളി, മഞ്ചേരി എന്നിവിടങ്ങളിലെ ക്വട്ടേഷന്‍ സംഘങ്ങളെയായിരുന്നു ഓരോ ഉടമസ്ഥരും വിന്യസിപ്പിച്ചിരുന്നത്. ഈ സംഘാംഗങ്ങള്‍ തമ്മില്‍ പരസ്പരം ബന്ധപ്പെട്ടിരുന്നില്ല. വ്യത്യസ്ത സ്ഥലങ്ങളില്‍ സ്വര്‍ണവുമായെത്തുന്ന സംഘത്തിന് സുരക്ഷ…
Read Moreമിസോറാമിൽ നിന്ന് സ്ഥലം; പി.എസ്. ശ്രീധരൻപിള്ള ഗോവ ഗവർണറാകും
ന്യൂഡൽഹി: മിസോറാം ഗവര്‍ണറായിരുന്ന പി.എസ് ശ്രീധരന്‍പിള്ളയെ സ്ഥലം മാറ്റി ഗോവ ഗവര്‍ണറായി നിയമിച്ചു. പുതിയ ഗവര്‍ണര്‍മാരുടെ പട്ടികയിലാണ് ശ്രീധരൻപിള്ളയെ ഗോവയിലേക്ക് മാറ്റിയത്. എട്ട് സംസ്ഥാനങ്ങളിലാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചത്. ഹരിബാബു കംമ്പാട്ടിയാണ് പുതിയ മിസോറാം ഗവർണർ. ഹരിയാന ഗലവര്‍ണറായിരുന്ന സത്യദേവ് നാരായണ്‍ ആര്യയെ ത്രിപുരയിലേക്ക് സ്ഥലംമാറ്റി. ത്രിപുര ഗവര്‍ണറായിരുന്ന രമേശ് ബൈസിനെ ജാര്‍ഖണ്ഡ് ഗവര്‍ണറാക്കി. നിലവില്‍ സാമൂഹിക നീതി വകുപ്പ് മന്ത്രിയായ തവർ ചന്ദ് ഗെലോട്ട് കര്‍ണാടക ഗവര്‍ണറാകും. മന്ത്രിസഭാ പുന:സംഘടനയ്ക്ക് മുന്നോടിയായിട്ടാണ് തവർ ചന്ദ് ഗെലോട്ടിനെ കർണാടക ഗവർണറാക്കുന്നത്. മംഗുഭായ് ചാംഗ്നാഭായ് പട്ടേല്‍ മധ്യപ്രദേശ് ഗവര്‍ണറാകും. ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറേയും നിയമിച്ചു.
Read Moreമാണി അഴിമതിക്കാരനല്ല; മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകിയതിൽ ദുരുദേശമുണ്ടെന്ന്എ. വിജയരാഘവൻ
തിരുവനന്തപുരം: കെ.എം. മാണി അഴിമതിക്കാരനെന്ന സർക്കാർ സത്യവാങ്മൂലം മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. സർക്കാർ അഭിഭാഷകൻ സുപ്രീം കോടതിയിൽ മാണിയെ കുറ്റപ്പെടുത്തി ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകിയതിൽ ദുരുദേശമുണ്ട്. ഇടതുമുന്നണിയിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ഗൂഢശ്രമങ്ങളുടെ ഭാഗമാണിതെന്നും വിജയരാഘവൻ പറഞ്ഞു. സുപ്രീം കോടതിയിലെ സർക്കാർ അഭിഭാഷകന്റെ നിലപാടിൽ കേരള കോൺഗ്രസ് ജോസ് വിഭാഗം അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
Read Moreരാജ്യത്ത് 34,703 പേർക്ക് കോവിഡ്; 111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവ്
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,703 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കോവിഡ് കണക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 4,64,357 ആയി താഴ്ന്നു. 97.17 ശതമാനമാണ് രോഗമുക്തി നിരക്ക്. 24 മണിക്കൂറിനുള്ളില്‍ 553 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ 4,03,281 പേരാണ് മരിച്ചത്. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.40 ശതമാനമാണ്. 35,75,53,612 പേര്‍ക്കു കോവിഡ് വാക്സിന് നല്‍കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read Moreമുംബൈയിൽ വൻ മയക്കുമരുന്ന് വേട്ട; ഇറാനിൽ നിന്നും കൊണ്ടുവന്ന 2,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി
മുംബൈ: ഇറാനില്‍ നിന്നും കടല്‍ മാര്‍ഗം മുംബൈയിലേക്ക് കൊണ്ടുവന്ന വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി.അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഏകദേശം 2,000 കോടി രൂപ വിലമതിക്കുന്ന 283 കിലോ ഗ്രാം ഹെറോയിനാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. രാജ്യത്ത് അടുത്തിടെ നടത്തിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.നവി മുംബൈയിലെ ജവഹര്‍ലാല്‍ നെഹ്റു തുറമുഖത്തു നിന്നും റോഡ് മാര്‍ഗം മുംബൈയിലേക്ക് എത്തിക്കുന്നതിനിടെയാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്. ടാല്‍ക്കം സ്റ്റോണുകളുമായി വന്ന രണ്ട് കണ്ടെയ്നറുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിന്‍. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബിലെ ടരന് ടാന്‍ സ്വദേശി പ്രഭ്ജിത്ത് സിംഗിനെ പിടികൂടി. രണ്ടു പേരെ മധ്യപ്രദേശില്‍ നിന്നും പിടികൂടി. കഴിഞ്ഞയാഴ്ച 126 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി രണ്ട് സൗത്ത് ആഫ്രിക്കന്‍ പൗരന്മാരെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും പിടികൂടിയിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ പിടികൂടിയത് 600…
Read Moreകിറ്റെക്സിലെ പരിശോധന നിയമപരം; സര്‍ക്കാരോ വകുപ്പോ മുന്‍കൈയെടുത്ത് ബോധപൂര്‍വം പരിശോധന നടത്തിയിട്ടില്ലെന്ന് മന്ത്രി പി. രാജീവ്
തിരുവനന്തപുരം: കിറ്റെക്സില്‍ നടത്തിയ പരിശോധനകള്‍ നിയമപരമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. പരിശോധനകള്‍ ന്യായവും നിയമപരവുമാണ്. കോടതികളടക്കമുള്ള സംവിധാനങ്ങളുടെ നിര്‍ദേശമനുസരിച്ചാണ് പരിശോധന നടത്തിയത്. സര്‍ക്കാരോ വകുപ്പോ മുന്‍കൈയെടുത്ത് ബോധപൂര്‍വം പരിശോധന നടത്തിയിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാര്‍ലമെന്റ് അംഗമായ ബെന്നി ബഹ്നാന് നല്കിയ പരാതി, പി. ടി. തോമസ് എംഎല്‍എ ഉന്നയിച്ച ആരോപണം, വനിതാ ജീവനക്കാരിയുടെ പേരില്‍ പ്രചരിച്ച വാട്ട്സാപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഉള്‍പ്പെടെ നല്കിയ നിര്‍ദ്ദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള പരിശോധനകളാണ് നടന്നത്. ഈ പരിശോധനകളില്‍ ഏതെങ്കിലും പരാതിയുള്ളതായി കിറ്റക്സ് മാനേജ്മെന്റ് വ്യവസായ വകുപ്പ് ഉള്‍പ്പെടെ ഒരു വകുപ്പിനേയും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പരിശോധനാ വേളയില്‍ സ്ഥാപന ഉടമയോ പ്രതിനിധികളോ തടസമൊന്നും ഉന്നയിച്ചിട്ടില്ലെന്ന് പരിശോധനക്ക് നേതൃത്വം നല്കിയ ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിനും സര്‍ക്കാരിനുമെതിരെ അതീവ ഗൗരവതരമായ കാര്യങ്ങളാണ് പ്രചരിപ്പിച്ചതെന്നും മന്ത്രി…
Read More