കൊച്ചി: ഭാര്യയെയും മകനെയും തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ചു മതംമാറ്റിയെന്നും അവരെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റിയംഗമായ മലപ്പുറം തേഞ്ഞിപ്പലം സ്വദേശി പി.ടി. ഗില്‍ബര്‍ട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഹര്‍ജിയില്‍ യുവതിയെയും മകനെയും ഒരാഴ്ചയ്ക്കകം ഹാജരാക്കാന്‍ ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന്, ജസ്റ്റീസ് എം.ആര്. അനിത എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനോടു ഹൈക്കോടതി വിശദീകരണവും തേടി. ഹര്‍ജിക്കാരന്റെ ഭാര്യ ഷൈനി, പതിമൂന്നുകാരനായ മകന് ആകാശ് എന്നിവരെ ഇസ്ലാംമത വിശ്വാസികളായ അയല്‍ക്കാര്‍ തട്ടിക്കൊണ്ടുപോയി കോഴിക്കോട്ടെ തര്‍ബിയത്തുല്‍ ഇസ്ലാം സഭയിലെത്തിച്ചു മതപരിവര്‍ത്തനം നടത്തിയെന്നാണു ഹര്‍ജിക്കാരന്റെ പരാതി. ഈ സംഭവത്തെത്തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം പരാതി നല്‍കിയെന്നും നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. കേരളത്തില്‍ തീവ്രവാദസംഘടനയായ ഐഎസിന്റെ സ്ലീപ്പിംഗ് സെല്ലുകളുണ്ടെന്നു ഡിജിപിതന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ പറയുന്നു. കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ഗില്‍ബര്‍ട്ട് തേഞ്ഞിപ്പലത്ത്…
Read MoreCategory: Loud Speaker
തലശേരിയിൽ പോക്സോ കേസ് പ്രതിക്ക് ആശുപത്രിയിൽ സുഖവാസം! പ്രതിയുടെ ആരോഗ്യ നില മോശമാണെന്ന് വരുത്തി തീർത്ത് ജാമ്യം നേടാൻ ഗൂഢനീക്കം; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
തലശേരി: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ അതിസമ്പന്നനായ വ്യാപാര പ്രമുഖൻ ഷറാറ ഗ്രൂപ്പ് ഉടമ തലശേരി ഗുഡ് ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻകണ്ടി ഷറഫുദ്ദീന് (68) തലശേരി ജനറൽ ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളജിലും സുഖവാസം. പോക്സോ കേസിലെ പ്രതിക്ക് ലഭിച്ച സുഖ സൗകര്യങ്ങളെക്കുറിച്ച് പോലീസിലെ രഹസ്യാന്വേഷണ വിഭാഗം വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതിയുടെ ആരോഗ്യ നില മോശമാണെന്ന് വരുത്തി തീർത്ത് ജാമ്യം നേടാൻ ഗൂഢനീക്കം നടക്കുന്നതായും റിപ്പോർട്ട്. “ബുദ്ധിമുട്ടിക്കരുത്, ജയിലിൽ അയക്കാതെ നോക്കണം…വേണ്ടത് ചെയ്യണം.. വേണ്ടപ്പെട്ടയാളാണ്..’ ഉന്നതന്റെ ഈ ഫോൺ കോളിനെ തുടർന്നാണ് പോക്സോ കേസിലെ പ്രതിക്ക് രണ്ട് ആശുപത്രികളിലും “സുഖവാസം’ ഒരുങ്ങിയതെന്നാണ് സൂചന. ഉന്നതൻ സ്വന്തം ഫോണിൽ നിന്നും വിളിക്കാതെ മറ്റൊരു ഫോൺ മുഖാന്തിരം രണ്ട് ആശുപത്രികളിലേയും അടുപ്പക്കാരെ വിളിച്ച് പ്രതിക്ക് സൗകര്യങ്ങൾ ഒരുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. ഇതേതുടർന്ന് ജനറൽ…
Read Moreപിന്നിൽ ടി.പി വധക്കേസ് പ്രതികളാണോ ? തിരുവഞ്ചൂരിനെതിരായ വധഭീഷണി; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
തിരുവനന്തപുരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്കെതിരായ വധഭീഷണിയിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. പരാതിയിൽ മുഖ്യമന്ത്രി അടിയന്തരമായി നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. വധഭീഷണിക്കു പിന്നിൽ ടി.പി വധക്കേസ് പ്രതികളാണോയെന്ന് സംശയിക്കുന്നു. ഭീഷണി ഗൗരവത്തോടെ കാണണം. മുൻ ആഭ്യന്തരമന്ത്രിക്കെതിരെ പോലും ഊമക്കത്ത് എഴുതാൻ ക്രിമിനലുകൾ ധൈര്യപ്പെടുകയാണ്. സംസ്ഥാനത്തെ ക്രമസമാധാന നില വഷളായെന്നും സതീശൻ ആരോപിച്ചു. തിരുവഞ്ചൂർ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് ജയിലിൽ അടയക്കപ്പെട്ട പ്രതികളാവാം ഭീഷണിക്കത്തിനു പിന്നിലെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു.
Read Moreജീവനാണ് മുഖ്യം; പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷൻ
തിരുവനന്തപുരം: മനുഷ്യത്വത്തിന്റെ പേരില്‍ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരന്. ജീവനാണ് മുഖ്യമെന്ന് സര്‍ക്കാര്‍ മനസിലാക്കണം. കോവിഡ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ പരീക്ഷ നടത്തണമെന്ന് സര്‍ക്കാര്‍ വാശി പിടിക്കുന്നത് എന്തിനാണെന്നും സുധാകരന് ചോദിച്ചു. മറ്റ് സംസ്ഥാനങ്ങളിലെല്ലാം കോവിഡ് കുറഞ്ഞിട്ടും കേരളത്തിൽ മാത്രം കുറയുന്നില്ല. എന്നിട്ടും ധിക്കാരം തുടരുകയാണ് പരീക്ഷയ്ക്ക് വരുന്ന കുട്ടികള്‍ക്ക് കോവിഡ് വരില്ലെന്ന് സര്‍ക്കാരിന് ഉറപ്പു പറയാനാകുമോ. ഇത് ഏകാധിപത്യ നിലപാടാണെന്നും സുധാകരൻ ആരോപിച്ചു. പരമാവധി ആളുകള്‍ക്ക് വാക്സിന് നല്‍കുക. ഇതിന് പ്രായത്തിന്റെ അതിര് വരമ്പ് വെക്കുന്നതിന്റെ യുക്തി എന്താണ്. എല്ലാവര്ക്കും നല്കേണ്ടതല്ലേ എന്നും കെ സുധാകരന് ചോദിച്ചു. കോവിഡ് ബാധിച്ച് മരിച്ച പലരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കോവിഡ് മരണങ്ങള് സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും കെ സുധാകരന് ആവശ്യപ്പെട്ടു. കൊടി സുനിക്കും കിര്‍മാണി മനോജിനുമെതിരെ നടപടി എടുക്കാന്‍ സിപിഎമ്മിന് ധൈര്യമുണ്ടോയെന്ന് സുധാകരൻ വെല്ലുവിളിച്ചു. കൊടി സുനിയേയും…
Read Moreഡിജിപിയുടെ ഉത്തരവില്‍ കണ്ഫ്യൂഷന്! പുകമറ തീര്‍ത്ത് വീണ്ടും പോലീസ് “പതക്കം’; പണം കൊടുത്ത് വാങ്ങണമോയെന്നതില് അവ്യക്തത
കെ.ഷിന്റുലാല്‍ കോഴിക്കോട്: കോവിഡ് ഡ്യൂട്ടി ചെയ്ത പോലീസുകാര്‍ക്കു ബഹുമതിയായി നല്കാനുദ്യേശിച്ച “പതക്കം’ വീണ്ടും പോലീസില്‍ വിവാദമാവുന്നു. ഇന്ന് വിരമിക്കാനിരിക്കെയാണ് ഡിജിപി ലോക്നാഥ് ബഹ്റ വീണ്ടും “കോവിഡ് വാറിയര്‍’ എന്നു രേഖപ്പെടുത്തിയ പതക്കം സംബന്ധിച്ച് പുതിയ ഉത്തരവിട്ടത്. കോവിഡ് ഡ്യൂട്ടി ചെയ്ത എല്ലാ റാങ്കിലുമുള്ള പോലീസുകാര്‍ക്കും കോവിഡ് വാരിയര്‍ പതക്കം ധരിക്കാമെന്നാണ് ഡിജിപിയുടെ പുതിയ ഉത്തരവ്. എന്നാല്‍ ധരിക്കാനുള്ള പതക്കം എവിടെ നിന്ന് ആര് നല്‍കുമെന്നത് അവ്യക്തമാണ്. സേനയിയെ ബഹുഭൂരിപക്ഷം പേര്‍ക്കും ഇതുവരേയും പതക്കം ലഭിച്ചിട്ടില്ല. പതക്കവുമായി ബന്ധപ്പെട്ട് നേരത്തെ ഉയര്‍ന്ന ആരോപണങ്ങളും വിവാദങ്ങളും കെട്ടടങ്ങുന്നതിന് മുമ്പേ വീണ്ടും പുതിയ നിര്‍ദേശം പുറപ്പെടുവിച്ചതില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. പണം കൊടുത്ത് വേണ്ടെന്ന് 30 ദിവസം കോവിഡ് ഡ്യൂട്ടി ചെയ്ത എല്ലാ റാങ്കിലുമുള്ള പോലീസുകാര്‍ക്കും കോവിഡ് പതക്കം ബഹുമതിയായി നല്‍കുമെന്നായിരുന്നു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 17 ലെ പ്രഖ്യാപനം.…
Read Moreസ്വര്‍ണം കൊണ്ടുവന്നത് അര്ജുന് ആയങ്കിക്ക് നല്കാൻ! മുഹമ്മദ് ഷെഫീഖിന്റെ വെളിപ്പെടുത്തല്‍ പുറത്ത്
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇടനിലക്കാരന് മുഹമ്മദ് ഷെഫീഖിന്റെ വെളിപ്പെടുത്തലുകള്‍ പുറത്ത്. ചോദ്യം ചെയ്യലില്‍ കസ്റ്റംസിനോട് വെളിപ്പെടുത്തിയ കാര്യങ്ങളാണു പുറത്തുവന്നിട്ടുള്ളത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ അര്ജുന് ആയങ്കിയുടെ മൊഴിയില്‍നിന്ന് വ്യത്യസ്തമായ കാര്യങ്ങളാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുള്ളത്. സ്വര്‍ണം കൊണ്ടുവന്നത് അര്ജുന് ആയങ്കിക്ക് നല്‍കാനാണെന്നാണു മുഹമ്മദ് ഷെഫീഖ് പറഞ്ഞതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ദുബായില്‍ നിന്നും സ്വര്‍ണം കൈമാറിയവര്‍ അര്ജുന് വരും എന്നാണ് തന്നെ അറിയിച്ചത്. സ്വര്‍ണവുമായി വരുന്ന ദിവസം അര്ജുന് 25ലധികം തവണ തന്നെ വിളിച്ചിരുന്നതായും കൂടുതല്‍ തവണയും വാട്സ്ആപ് കോളുകള്‍ ആയിരുന്നുവെന്നുമാണ് ഷെഫീഖ് പറഞ്ഞതായാണ് വിവരങ്ങള്‍. ഇത് സംബന്ധിച്ച് സ്ഥിരീകരണം നല്കാന് അധികൃതര്‍ തയാറായിട്ടില്ല. ഒരുമിച്ചിരുത്തിയുള്ള ചോദ്യംചെയ്യലിലാണ് ഇക്കാര്യങ്ങള്‍ മുഹമ്മദ് ഷെഫിഖ് വെളിപ്പെടുത്തിയതെന്നാണു സൂചനകള്‍. താന്‍ സ്വര്‍ണക്കടത്തിന് കൂട്ടുനിന്നിട്ടില്ലെന്ന നിലപാടിലായിരുന്നു അര്ജുൻ. സ്വര്‍ണക്കടത്തില്‍ പങ്കെടുത്തിട്ടില്ലെന്നും കടം നല്കിയ പണം വിദേശത്ത് നിന്നെത്തുന്ന ഷെഫീഖില്‍നിന്ന് തിരികെ വാങ്ങാനാണ് കരിപ്പൂരിലെത്തിയതെന്നുമായിരുന്നു…
Read Moreകിറ്റക്സിനെ ക്ഷണിച്ച് അഞ്ച് സംസ്ഥാനങ്ങള്‍! സാബു ജേക്കബുമായി ആശയവിനിമയം നടത്തി; കമ്പനിയെയും തന്നെയും തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നതായി സാബു ജേക്കബ്
കൊച്ചി: 3,500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍നിന്നു പിന്മാറിയതിനു പിന്നാലെ കിറ്റക്സിനെ തങ്ങളുടെ നാട്ടിലേക്ക് ക്ഷണിച്ചത് അഞ്ച് സംസ്ഥാനങ്ങള്‍. വിവിധ സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാണ് കിറ്റെക്സ് ഗ്രൂപ്പ് ചെയര്മാന് സാബു ജേക്കബുമായി ആശയവിനിമയം നടത്തിയത്. നിക്ഷേപങ്ങള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് മാറ്റുമോയെന്നതില്‍ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. കമ്പനിയെയും തന്നെയും തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നതായാണു സാബു ജേക്കബ് വ്യക്തമാക്കുന്നത്. രാഷട്രീയ പകപോക്കലാണ് റെയ്ഡുകള്‍ക്കു പിന്നില്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയും കമ്പനിയെയും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ശ്രമങ്ങളാണ് നടന്നുവരുന്നതെന്നും അദേഹം പറഞ്ഞു. സ്ഥലം എംഎല്‍എയുടെ സ്വാധീനം ഉപയോഗിച്ച് ഭരണതലത്തില്‍ നടത്തുന്ന ഇടപെടലുകളെ തുടര്‍ന്നാണ് മാരത്തണ്‍ റെയ്ഡ് നടക്കുന്നതെന്നും അദേഹം ആരോപിച്ചു. എന്നാല്‍, എംഎല്‍എ ഈ ആരോപണങ്ങള്‍ നിഷേധിച്ചു രംഗത്തെത്തി. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ തുടര്‍ച്ചയായി ഫാക്ടറിയില്‍ പരിശോധന നടത്തി ബുദ്ധിമുട്ടിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ധാരണാപത്രം ഒപ്പിട്ട 3,500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍നിന്നു പിന്മാറുന്നതായി…
Read Moreബിജെപി സംസ്ഥാന നേതാക്കൾ ഒന്നടങ്കം രാജിവയ്ക്കണം; പ്രധാനമന്ത്രി നിയോഗിച്ച നിരീക്ഷകരുടെ റിപ്പോർട്ട്
തൃശൂർ: ബിജെപി സംസ്ഥാന നേതൃത്വം ഒന്നടങ്കം രാജിവച്ചൊഴിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയോഗിച്ച സ്വതന്ത്ര നിരീക്ഷകർ. സി.വി. ആനന്ദബോസ്, ജേക്കബ് തോമസ് എന്നിവരടക്കമുള്ള നിരീക്ഷകർ നൽകിയ റിപ്പോർട്ടിന്റെ ഉള്ളടക്കം സ്വകാര്യ ചാനലാണ് പുറത്തുവിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ അടക്കമുള്ള നേതാക്കൾക്ക് ഉത്തരവാദിത്തമുണ്ട്. സ്വന്തം ഗ്രൂപ്പു താത്പര്യങ്ങൾ സംരക്ഷിക്കാൻ മാത്രമാണ് മുരളീധരൻ ശ്രമിക്കുന്നത്. തന്റെ ചുറ്റുമുള്ളവരെ മാത്രം പരിഗണിച്ച് മറ്റുള്ളവരെ തള്ളുകയാണ് മുരളീധരന്റെ രീതി. കേന്ദ്ര സർക്കാരിന്റെ ക്ഷേമപദ്ധതികൾക്ക് കേരളത്തിൽ പ്രചാരം നൽകാൻ മന്ത്രി അടക്കമുള്ളവർക്കു കഴിഞ്ഞില്ല. പാർട്ടിയുടെ സംസ്ഥാന ഘടകത്തിൽ അഴിമതി വ്യാപകമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പു ഫണ്ട് ചെലവഴിക്കാതെ സ്വന്തം ആവശ്യങ്ങൾക്ക് എടുക്കുന്നു. വോട്ടുമറിക്കാൻ പണം വാങ്ങിയ സംഭവങ്ങളും ഉണ്ടായി. വലിയ ക്രമക്കേടുകൾ നടന്നു. താഴെത്തട്ടിൽ പാർട്ടി പ്രവർത്തനങ്ങൾ നടക്കുന്നില്ല.പി.പി. മുകുന്ദനു ശേഷം സംസ്ഥാനത്ത് ജനസ്വാധീനമുള്ള നേതാക്കൾ ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ…
Read Moreകരിപ്പൂര്‍ സ്വര്‍ണക്കടത്ത്: സൂഫിയാൻ കസ്റ്റഡിയിൽ; പിടിയിലായത് കൊടുവള്ളി സ്വർണക്കടത്ത് സംഘത്തിന്റെ തലവൻ
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രധാനി കൊടുവള്ളി സ്വദേശി സൂഫിയാൻ കസ്റ്റഡിയിൽ. ബുധനാഴ്ച പുലർച്ചെയാണ് സൂഫിയാൻ പിടിയിലായത്. ഇയാളെ കൊണ്ടോട്ടി ഡിവൈഎസ്പി ഓഫീസിൽ ചോദ്യം ചെയ്തുവരികയാണ്. ഇയാൾ സഞ്ചരിച്ച കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൊടുവള്ളി സ്വർണക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്ന ആളാണ് സൂഫിയാൻ. രാമനാട്ടുകര അപകടം നടക്കുമ്പോൾ സ്വർണക്കടത്ത് സംഘത്തെ ഏകോപിപ്പിച്ച് സൂഫിയാൻ കരിപ്പൂർ വിമാനത്താവളത്തിലുണ്ടായിരുന്നതായാണ് വിവരം. അപകടസ്ഥലത്തും ഇയാൾ എത്തിയിരുന്നു. സൂഫിയാന്റെ നിർദേശപ്രകാരമാണ് ചെർപ്പളശേരി ക്വട്ടേഷൻ സംഘം അർജുൻ ആയങ്കിയേയും സംഘത്തെയും പിന്തുടർന്നത്.
Read Moreമരുഭൂമിയെ കീറിമുറിച്ച് എത്തിഹാദ് റെയിൽ പദ്ധതി കുതിക്കുന്നു! 35 പാലങ്ങളും 15 തുരങ്കങ്ങളും പാതയിലുണ്ടാകും; മറ്റ് വിശേഷങ്ങള്‍ ഇങ്ങനെ…
അബുദാബി : മരുഭൂമിയിലെ കടന്പകൾ താണ്ടി എത്തിഹാദ് റെയിൽ എന്ന സ്വപ്നം അതിവേഗം നിശ്ചിത ട്രാക്കിലൂടെ മുൻപോട്ടു കുതിക്കുകയാണ് . എത്തിഹാദ് റെയിൽ ചെയർമാൻ ഷെയ്ഖ് തേയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് നേരിട്ടെത്തിയാണ് റെയിൽ നിർമ്മാണത്തിന്റെ പുരോഗതി വിലയിരുത്തിയത്. യുഎഇയിലെ രണ്ടു വലിയ എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന രണ്ടാംഘട്ടത്തിലെ ട്രാക്ക് നിർമ്മാണം പരിശോധിക്കാനാണ് ഷെയ്ഖ് തെയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് നേരിട്ടെത്തിയത്. നിർമ്മാണ കേന്ദ്രമായ Seih Shuaibൽ നിന്നും അബുദാബി ഭാഗത്തേക്കും ദുബായ് ഭാഗത്തേക്കുമായി 10 കിലോമീറ്റർ ദൂരം ഇൻസ്പെക്ഷൻ ട്രെയിനിൽ യാത്ര നടത്തുകയും ചെയ്തു. 1000 കിലോമീറ്റർ ദൂരപരിധിയുള്ള രണ്ടാം ഘട്ടത്തിൽ സൗദിയുടെ അതിർത്തിയായ ഗുവെയ്ഫാത്തിനെ ഫുജൈറയുമായി സംയോജിപ്പിക്കുന്ന ഏറ്റവും വലിയ പദ്ധതിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയെ അലോസരപ്പെടുത്താതെയും അവയുടെ സഞ്ചാര പഥങ്ങളെ തടസപ്പെടുത്താതെയും പാലങ്ങളും, കനാലുകളും നിർമ്മിച്ചാണ് നാല് പാതയുടെ നിർമ്മാണം…
Read More