തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗമുണ്ടായാൽ അതിനെ നേരിടാൻ സർക്കാർ സംവിധാനങ്ങൾ ഒരുക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാം തരംഗത്തേക്കുറിച്ചുള്ള അതിശയോക്തിപരമായ റിപ്പോർട്ടുകൾ ആരും വിശ്വസിക്കരുത്.പുതിയൊരു തരംഗം താനെയുണ്ടാവില്ല. കോവിഡ് നിയന്ത്രണത്തിലുണ്ടാവുന്ന വീഴ്ചയുടെ ഫലമായുണ്ടാവുന്നതാണ്. ഇനിയൊരു ലോക്ഡൗണിലേക്കു സംസ്ഥാനത്തെ തള്ളിവിടാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. മൂന്നാമത്തെ തരംഗത്തിൽ കുട്ടികൾക്കിടയിൽ കേസുകൾ കൂടിയേക്കാമെന്ന റിപ്പോർട്ടുകൾ കണക്കിലെടുത്ത് സർക്കാർ മുന്നൊരുക്കങ്ങൾ നടത്തുന്നുണ്ട്. കുട്ടികളെ വിവിധ വിഭാഗങ്ങളായി തിരിച്ചുള്ള ട്രയാജ് പ്രോട്ടോക്കോൾ, അവരെ ചികിത്സിക്കാൻ ആവശ്യമായ മാർഗരേഖ, ഡിസ്ചാർജ് നയം എന്നിവ തയാറാക്കി. കോവിഡ് വന്ന കുട്ടികളിൽ അപൂർവമായി കാണുന്ന മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം എന്ന രോഗത്തെ കണ്ടെത്താനും ചികിത്സിക്കാനുമുള്ള മാർഗരേഖയും തയാറാക്കി. ഇക്കാര്യങ്ങളിൽ ആരോഗ്യപ്രവർത്തകർക്കാവശ്യമായ പരിശീലനം നൽകി വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read MoreCategory: Loud Speaker
ഒരു മാസത്തെ ഇടവേള! കുപ്പിക്ക് മാസ്ക് നിർബന്ധം; പ്രവർത്തന സമയം രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ; ഇവിടെ മദ്യഷോപ്പുകൾ തുറന്നു
ചെന്നൈ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചുപൂട്ടിയ മദ്യഷോപ്പുകൾ തമിഴ്നാട്ടിൽ പ്രവർത്തനമാരംഭിച്ചു. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് മദ്യശാലകള്‍ തുറക്കാന്‍ തീരുമാനമായത്. തമിഴ്നാട് സർക്കാറിന്റെ ബിവറേജസ് ഔട്ട്ലെറ്റുകൾ മാത്രമാണ് തുറന്നത്. രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെയാണ് പ്രവർത്തന സമയം അനുവദിച്ചിട്ടുള്ളത്. ജനക്കൂട്ടത്തിനിടയിൽ സാമൂഹിക അകലം കർശനമായി ഉറപ്പുവരുത്തണമെന്നും മാസ്ക് ധരിക്കാത്തവർക്ക് മദ്യം നൽകേണ്ടതില്ല എന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ മദ്യശാലകൾ തുറന്നതിനാൽ കേരളത്തിൽ നിന്ന് മദ്യം വാങ്ങാൻ ആളുകൾ എത്തുമെന്ന് കണ്ട് അതിർത്തി പ്രദേശമായ കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട്, ഊരമ്പ്, കളിയിക്കാവിള, കന്നുമ്മാമൂട് എന്നിവിടങ്ങളിലെ മദ്യശാലകൾ തുറന്നില്ല.
Read Moreഈ സാഹചര്യത്തില്‍ എങ്ങനെ നിശ്ചിത സമയത്തിനകം രേഖകള്‍ എത്തിക്കാനാകും..! ഈ സാഹചര്യത്തില്‍ എങ്ങനെ നിശ്ചിത സമയത്തിനകം രേഖകള്‍ എത്തിക്കാനാകും…
`പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: കെഎസ്ആർടിസി യിൽ തസ്തികമാറ്റം നേടിയ ജീവനക്കാർക്ക് ശമ്പളം മുടങ്ങാൻ സാധ്യത. ഇത്തരം ജീവനക്കാരുടെ വിവരങ്ങളും രേഖകളും രണ്ട് ദിവസത്തിനുള്ളിൽ ജി-സ്പാർക്ക് സെല്ലിൽ എത്തിക്കണമെന്നാണ് നിർദേശം.ഇപ്പോഴത്തെ സാഹചര്യത്തിൽ നിശ്ചിത സമയത്തിനകം രേഖകൾ എത്തിക്കാൻ ബുദ്ധിമുട്ടായിരിക്കും. അപകടങ്ങൾ മൂലവും രോഗങ്ങൾ മൂലവും സ്ഥിരമായ ശാരീരിക അവശതകള്‍ ഉള്ള ജീവനക്കാരുടെ അപേക്ഷകള്‍ പരിഗണിച്ചാണ് തസ്തികമാറ്റം നല്‍കുന്നത്. ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്ക് വിഭാഗങ്ങളിൽ നിന്നായി 300 ലേറെ ജീവനക്കാരാണ് ആയാസരഹിത ജോലി (ലൈറ്റ് ഡ്യൂട്ടി ) യിലേക്ക് മാറിയിട്ടുള്ളത്. കഴിഞ്ഞ മാസം 24ന് 29 ജീവനക്കാരെ തസ്തികമാറ്റി നിയമിച്ചിട്ടുണ്ട്. സ്റ്റോര്‍ ഇഷ്യൂവര്‍, പ്യൂണ്‍, പമ്പ് ഓപ്പറേറ്റര്‍ എന്നീ താഴ്ന്ന തസ്തികകളിലേക്ക് തസ്തികമാറ്റം അനുവദിക്കുന്നത്. നിലവില്‍ ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്ക് തുടങ്ങിയ മറ്റു തസ്തികകളിലാണ് ഇവർ സ്പാര്‍ക്കില്‍ ഉള്ളത്. ഇത്തരംജീവനക്കാര് ഡിപ്പോകളില്‍ പുതിയ തസ്തികയിൽ ചുമതല ഏറ്റെടുക്കുന്ന മുറയ്ക്ക് നിലവില്‍…
Read Moreഅധ്യക്ഷ പദവികണ്ട് പാരവയ്ക്കേണ്ട, ആളെക്കൂട്ടാൻ പ്രാപ്തിയുള്ളയാൾ വരും…! അഴിച്ചു പണി വരുന്നു; ഡല്‍ഹി ചര്‍ച്ചകളില്‍ വിജയിച്ച് കെ.സുരേന്ദ്രന്
സ്വന്തം ലേഖകൻ കോഴിക്കോട്: ബിജെപി കേരളഘടകത്തില്‍ സംഘടനാ തലത്തിൽ അടിക അഴിച്ചു പണി വരുന്നു. അതിനാൽ ഇനി നേതൃമാറ്റമെന്ന ആവശ്യം ഉയര്‍ത്തേണ്ടെന്ന് കേന്ദ്രം സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദേശം നല്കി. സംസ്ഥാനഘടകത്തിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇനി നേതൃമാറ്റം ഉണ്ടായാല്‍ തന്നെ അത് ഇപ്പോള്‍ പാര്‍ട്ടിയിലെ എതിര്‍ചേരിയിലുള്ള ആരുമായിരിക്കില്ലെന്നുമുള്ള മുന്നറിയിപ്പാണ് നേരിട്ടും അല്ലാതെയും നേതൃമാറ്റമെന്ന ആവശ്യം ഉന്നയിച്ച നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. തല്കാലം നേതൃമാറ്റമില്ലെന്ന ഉറപ്പിച്ചുപറയുകയാണ് കേന്ദ്ര നേതൃത്വം. പാര്‍ട്ടി അധ്യക്ഷ സ്ഥാനം മോഹിച്ച് ആരും ഇനി പാര്‍ട്ടിയില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തേണ്ടെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് തിരിച്ച് കേരളത്തില്‍ എത്തി. ആളെക്കൂട്ടാൻ പ്രാപ്തിയുള്ളയാൾ വരും… നേതൃസ്ഥാനത്തുനിന്നും കെ.സുരേന്ദ്രനെ മാറ്റേണ്ടിവന്നാലും പൊതുസമ്മതനായ പാര്‍ട്ടിക്കു പുറത്തും സ്വാധീനമുള്ള ആളെ പാര്‍ട്ടി അധ്യക്ഷനാക്കുമെന്ന മുന്നറിയിപ്പാണ് കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുന്നത്. അതിനുമുന്‍പുതന്നെ സംഘടാതലത്തില്‍ അഴിച്ചുപണി…
Read Moreജംബോ കമ്മിറ്റികള്‍ പിരിച്ചുവിട്ടാല്‍ ആരൊക്കെ പടിക്കുപുറത്താകും ? ഡിസിസി ഭാരവാഹികളാകാന്‍ കോണ്‍ഗ്രസില്‍ അടി
ഇ. അനീഷ് കോഴിക്കോട്: കെപിസിസി പ്രസിഡന്റായി കെ.സുധാകരന് വരികയും പുനസംഘടന ഉറപ്പാകുകയും ചെയ്തതോടെ കോണ്‍ഗ്രസില്‍ അടി തുടങ്ങി. ആരോടും ഉത്തവരാദിത്തമില്ലാത്ത ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടുമെന്ന് കെ.സുധാകരന് അറിയിച്ചതോടെ നേതാക്കള്‍ ആകെ ആശയകുഴപ്പത്തിലാണ്. നൂറോളം നേതാക്കന്മാരാണ് ഓരോ ഡിസിസികളിലും ഉള്ളത്. നിര്‍വാഹക സമിതി അംഗങ്ങള്‍ അടക്കം പരമാവധി 51 പേര് മതിയെന്ന നിലപാടാണ് കെപിസിസി പ്രസിഡന്റിനുള്ളത്. ഇതിന് ഹൈക്കമാന്‍ഡും പച്ചക്കൊടികാണിച്ചാല്‍ ഒരു വലിയ വിഭാഗം നേതാക്കളും പടിക്കുപുറത്താകും. ഇത് ആരൊക്കെയെന്ന് കണ്ടറിയേണ്ടിവരും. പഴയതുപോലെയല്ല രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമൊന്നും ഇപ്പോള്‍ സജീവമല്ല. അനുയായികളുടെ ഫോണ്‍ പോലും എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇതോടെ പുതിയ കെപിസിസി പ്രസിഡന്റിനെ ചാക്കിലാക്കാനാണ് സ്ഥാനമോഹികളുടെ നീക്കം. മുന്‍ കെപിസിസി സെക്രട്ടറി മുതല്‍ കെഎസ് യു നേതാവ് വരെ കോഴിക്കോട് ഡിസിസി പ്രസിഡന്റാകാന്‍ അണിയറയില്‍ നീക്കം തുടങ്ങി. ഡിസിസി തലപ്പത്ത് മാറ്റം വരുമെന്നുറപ്പായിട്ടുണ്ട്. നിലവിലുള്ള പ്രസിഡന്റ് യു.രാജീവനെ നീക്കിയാല്‍…
Read Moreകോവിഡ് തരംഗത്തിൽ സ്വകാര്യബസുകളുടെ രണ്ടാം തകർച്ച! ബസ് വ്യവസായം ഉപേക്ഷിച്ച് ഉടമകൾ; തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിൽ
പത്തനംതിട്ട: കോവിഡ് രണ്ടാം തരംഗത്തോടെ തകർന്നടിയുകയാണ് സ്വകാര്യബസ് മേഖല. നൂറുകണക്കിനു തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും പട്ടിണിയിലായി. വായ്പയും നികുതികളും അടയ്ക്കാൻ നിർവാഹമില്ലാതെ ഉടമകളും. 2020 മാർച്ചിൽ ആരംഭിച്ചതാണ് ഈ ഗതികേട്. ഇതേവരെ കരകയറാനായിട്ടില്ല. അൽപം യാത്രക്കാരെയൊക്കെ കിട്ടി ഒന്നു പച്ചപിടിച്ച് വന്നപ്പോഴാണ് കോവിഡ് രണ്ടാം തരംഗം നാടാകെ പടർന്നത്. സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന സ്വകാര്യ ബസ് സർവീസ് കോവിഡ് രണ്ടാം തരംഗത്തോടെ പൂർണ തകർച്ചയിലെത്തി. ഇനി ലോക്ഡൗണ്‍ കഴിഞ്ഞാലും സ്വകാര്യബസ് വ്യവസായ മേഖലയ്ക്ക് ഒരു തിരിച്ചുവരവ് സാധ്യമോയെന്ന ആശങ്ക ഉണ്ട്. ഒന്നാംതരംഗം കഴിഞ്ഞതോടെ ഈ മേഖലയിൽ നിന്നും നിരവധിപേർ പടിയിറങ്ങി. പല ബസുകളും ഒരുവർഷത്തിലേറെയായി ഒരേ കിടപ്പിലാണ്. കോവിഡ് പ്രതിസന്ധിയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ നട്ടെല്ല് ഒടിഞ്ഞിരിക്കേുന്പാഴാണ് ഇപ്പോൾ ഇന്ധന വില വർധന. ഡീസൽ വില നൂറിലേക്കടക്കുന്പോൾ ഉടമകളുടെ ചങ്ക് പിടയുകയാണ്. 2020ൽ മുന്നുമാസത്തോളമാണ് നിരത്തുകളിൽ നിന്നു…
Read Moreതീക്കട്ടയിലും ഉറുമ്പരിക്കുന്നു..! ഒടുവിൽ ഡിവൈഎസ്പിയുടെ പേരിലും വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; സംഭവം അറിഞ്ഞ ഉടന്‍തന്നെ അദ്ദേഹം ചെയ്തത് ഇങ്ങനെ…
ചെങ്ങന്നൂർ: പോലീസുകാരുടെ പേരില്‍ വ്യാജ ഫേസ് ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി പണാഭ്യര്ഥന നടത്തുന്ന സംഘം വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ ഒരു ഫേസ്ബുക്ക് അക്കൗണ്ട് തന്റെ പേരില്‍ വ്യാജമായി നിര്‍മിച്ചതായി ഡിവൈഎസ്പി ഡോ.ആർ. ജോസ് ഫേസ് ബുക്ക് പ്രൊഫൈലിലൂടെ അറിയിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇത്തരത്തില്‍ നിരവധി ഉദ്യോഗസ്ഥരുടെ പേരിൽ അക്കൗണ്ടുകള്‍ സജീവമായിരുന്നു. ഫേസ് ബുക്ക് മെസഞ്ചറിലൂടെ അടിയന്തര ആവശ്യം എന്നോണം പണം ആവശ്യപ്പെടുകയാണ് ഇത്തരം തട്ടിപ്പുകാരുടെ തന്ത്രം. ആദ്യഘട്ടത്തില്‍ മാവേലിക്കര സ്റ്റേഷനില്‍ ജോലിയുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയായ എസ്ഐയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയും അദ്ദേഹത്തിന്റെ പല സുഹൃത്തുക്കളെയും അതില്‍ ഫ്രണ്ട്സ് ആക്കുകയും പിന്നീട് പണാഭ്യർഥന നടത്തുകയും ചെയ്തിരുന്നു. രണ്ടു വര്‍ഷമായി തന്നെ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ സജീവമായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഇപ്പോള്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആര്. ജോസ് തന്റെ ചിത്രവും പേരും ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയെന്ന വിവരം ഫേസ് ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.…
Read Moreമരിച്ചയാളെ കോവിഡ് ഡ്യൂട്ടിക്കു നിയോഗിച്ചു സർക്കാർ; ഇയാള്‍ മരിച്ചത് കോവിഡ് ബാധയെത്തുടർന്ന്…
മുസഫർനഗർ: മരിച്ചു രണ്ടാഴ്ചയ്ക്കുശേഷം അധ്യാപകനെ കോവിഡ് ഡ്യൂട്ടിക്കു നിയോഗിച്ചു സർക്കാർ. ഉത്തർപ്രദേശിലെ മുസഫർനഗറിലാണു സംഭവം. കോവിഡ് ബാധയെത്തുടർന്നു രണ്ടാഴ്ച മുന്‍പു മരിച്ച സർക്കാർ സ്കൂൾ അധ്യാപകൻ ഖാൻജഹാൻപുർ സ്വദേശി നന്ദ് കിഷോറിനെയാണു കളക്ടറുടെ ഓഫീസിൽ ഡ്യൂട്ടിക്കു നിയോഗിച്ചത്. ഇയാളുടെ മരണം ഔദ്യോഗിക കണക്കിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഈ മാസം പത്തുമുതൽ കളക്ടറേറ്റ് ഡ്യൂട്ടിക്കുള്ള പട്ടിക നന്ദ് കിഷോറിന്റെ പേര് ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചതോടെയാണ് ഈ വിവരം പുറത്താകുന്നത്.
Read Moreവിടരുത്… കുളിപ്പിക്ക് അവനെ..! അഴുക്കുചാൽ വൃത്തിയാക്കിയില്ല; കോൺട്രാക്ടറെ എംഎൽഎ മാലിന്യത്തിൽ കുളിപ്പിച്ചു
മുംബൈ: അഴുക്കുചാൽ വൃത്തിയാക്കിയില്ലെന്നാരോപിച്ച് ശിവസേന എംഎൽഎയുടെ നേതൃത്വത്തിൽ റോഡ് കോൺട്രാക്ടറെ മാലിന്യംമൂടി അവഹേളിച്ചു. നോർത്ത് മുംബൈയിലെ കാണ്ഡിവ്ലി മണ്ഡലത്തിലെ എംഎൽഎ ദിലീപ് ലാൻഡെയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കോൺട്രാക്ടറെ വിളിച്ചുവരുത്തി സിറ്റിയിലെ വെള്ളക്കെട്ടുള്ള പ്രദേശത്ത് ഇരുത്തി ആളുകളോട് മാലിന്യത്തിൽ കുളിപ്പിക്കാൻ ആഹ്വാനം ചെയ്യുകയായിരുന്നു. ഇതിനിടെ ശിവസേന പ്രവർത്തകൻ കോൺട്രാക്ടറെ തള്ളിയിട്ടു. മറ്റു രണ്ടുപേർ ചേർന്ന് മാലിന്യങ്ങൾ ദേഹത്ത് വിതറി. താൻ നിരപരാധിയാണെന്ന് കോൺട്രാക്ടർ വിളിച്ചുപറയുന്നുണ്ടായിരുന്നു. എന്നാൽ, രൂക്ഷമായ ഭാഷയിൽ കോൺട്രാക്ടറെ എംഎൽഎ ശകാരിച്ചുകൊണ്ട് മാലിന്യത്തിൽ കുളിപ്പിക്കാൻ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലായി. പ്രതിഷേധത്തിനുശേഷം തന്റെ കടമയാണു ചെയ്തതെന്ന് എംഎൽഎ വിശദീകരണക്കുറിപ്പിറക്കി. പാർട്ടിയുടെ പ്രാദേശികഘടകം നേതാവിനെ കൂട്ടിയാണു പ്രതിഷേധം സംഘടിപ്പിച്ചത്. ശിവസേന പ്രവർത്തകർ അഴുക്കുചാൽ വൃത്തിയാക്കിയെന്നും ദിലീപ് ലാൻഡെ പറഞ്ഞു. കഴിഞ്ഞ 25 വർഷമായി ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപറേഷൻ ശിവസേനയാണു ഭരിക്കുന്നത്.
Read Moreഅപ്പോള്‍ അതാണ് കാരണം..! രൂക്ഷമായ ഇന്ധന വിലവർധനയെ ന്യായീകരിച്ചു കേന്ദ്ര പെട്രോളിയം മന്ത്രി; വിലവർധനയിലൂടെ ലഭിക്കുന്ന പണം ചെലവഴിക്കുന്നത് ഈ ആവശ്യത്തിന്…
ന്യൂഡൽഹി: രൂക്ഷമായ ഇന്ധന വിലവർധനയെ ന്യായീകരിച്ചു കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. വിലവർധനയിലൂടെ ലഭിക്കുന്ന പണം സർക്കാരിന്റെ ക്ഷേമപദ്ധതികൾക്കാണു ചെലവഴിക്കുന്നത്. ഇന്ധന വില വർധന ജനങ്ങൾക്ക് പ്രശ്നമാണ്. എന്നാൽ, ദുഷ്കരമായ ഈ സമയത്ത് ക്ഷേമ പദ്ധതികൾക്കായി പണം കണ്ടെത്തേണ്ടതുണ്ട്. മഹാമാരിക്കെതിരേ പോരാടാനും വികസന പ്രവർത്തനങ്ങൾക്കുമുള്ള ചെലവുകൾക്കും കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് പെട്രോൾ, ഡീസൽ എന്നിവയുടെ നികുതിയിൽ നിന്നുള്ള അധിക പണം ആവശ്യമാണ്. വാക്സിനുകൾക്കും ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾക്കും പണം ചെലവഴിക്കുന്നതു കൂടാതെ ഈ വർഷം മാത്രം പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിനായി സർക്കാർ ഒരു ലക്ഷം കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ധന വിലവർധനയെ ക്കുറിച്ചു പരാതി പറയുന്ന കോണ്‍ഗ്രസ്, അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നികുതി കുറയ്ക്കാത്തതെന്താണെന്നും ധർമ്മേന്ദ്ര പ്രധാൻ ചോദിച്ചു. വില വർധനയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന രാഹുൽ ഗാന്ധി രാജസ്ഥാൻ, പഞ്ചാബ്,…
Read More