തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ കണ്ടെടുത്ത പണം തിരികെ കിട്ടാൻ കോടതിയെ സമീപിച്ച് പരാതിക്കാരൻ ധർമരാജൻ. ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് ധർമരാജൻ ഹർജി സമർപ്പിച്ചത്. കവർച്ചക്കാരിൽനിന്നും കണ്ടെടുത്ത 1.40 കോടിയും കാറും തിരികെ കിട്ടണമെന്നും ഇതിന്റെ രേഖകളുണ്ടെന്നും കാണിച്ചാണ് ഹർജി. മജിസ്ട്രേട്ടിന്റെ വീട്ടിലെത്തിയാണ് ഹർജി കൈമാറിയത്. ഹർജിയുടെ കോപ്പി കോടതി പോലീസിനു കൈമാറി. നേരത്തേ പ്രത്യേക അന്വേഷണസംഘത്തോടു പറഞ്ഞ കാര്യങ്ങളിൽ പലതും ഇപ്പോൾ ധർമരാജൻ മാറ്റിപ്പറയുന്നുണ്ട്. പണം തന്റെയും യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്കിന്റേതുമാണെന്നും മറ്റാർക്കും ഇതിൽ അവകാശമില്ലെന്നുമാണ് വാദം. ഡൽഹിയിലെ ബിസിനസ് ആവശ്യത്തിനു നൽകിയ പണമാണിതെന്നും അപേക്ഷയിൽ പറയുന്നു. തങ്ങൾ തമ്മിൽ റിയൽ എസ്റ്റേറ്റിന്റെയും മറ്റും ഇടപാടുണ്ടെന്ന് ഇരുവരും നേരത്തേ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പുകാലമായതിനാലും പണം കൊണ്ടുപോകുന്നതിൽ നിയന്ത്രണമുള്ളതിനാലുമാണ് 25 ലക്ഷമാണ് നഷ്ടപ്പെട്ടതെന്നു പോലീസിൽ പരാതി നൽകിയതെന്നും ധർമരാജൻ അപേക്ഷയിൽ പറയുന്നു.…
Read MoreCategory: Loud Speaker
സുധാകരനെ കാത്തിരിക്കുന്നത് വെല്ലുവിളികൾ! ആത്മവിശ്വാസം നഷ്ടപ്പെട്ട അണികളെ പിടിച്ചു നിർത്തണമെങ്കിൽ ശക്തനായ നേതാവ് പാർട്ടിയുടെ തലപ്പത്തുണ്ടാകണം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനു പിന്നാലെ കെപിസിസി പ്രസിഡന്റ് പദവിയിലേക്കും ഹൈക്കമാൻഡ് ആഗ്രഹിച്ചതുതന്നെ നടപ്പായി. ഗ്രൂപ്പുകളുടെ താൽപര്യങ്ങൾ മറികടന്നു കെ. സുധാകരൻ കെപിസിസി അധ്യക്ഷപദവിയിലേക്ക് എത്തി. പല തലങ്ങളിൽ പല പേരുകൾ ഉയർന്നു വന്നിരുന്നെങ്കിലും കെ. സുധാകരന്റെ പേരിനായിരുന്നു ഹൈക്കമാൻഡ് ആദ്യ പരിഗണന നൽകിയത്. കേരളത്തിലെ യുവനിരയിൽനിന്ന് ഏറ്റവുമധികം പിന്തുണ ലഭിച്ചതും സുധാകരനുതന്നെ. മൂന്നു വർക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ചതിലൂടെ സാമുദായിക ഘടകങ്ങളിലുൾപ്പെടെ ബാലൻസ് ചെയ്യാനുള്ള ശ്രമങ്ങളും നടത്തി. ഗ്രൂപ്പു താൽപര്യം നോക്കിയാലും കുറ്റം പറയാനാകില്ല. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും മുൻ ഐ ഗ്രൂപ്പുകാരാണ്. മൂന്നു വർക്കിംഗ് പ്രസിഡന്റുമാരും എ ഗ്രൂപ്പുകാരും. ഇപ്പോൾ ഗ്രൂപ്പടിസ്ഥാനത്തിൽ ഇവരെ ആരെയും കണക്കാക്കാൻ കഴിയില്ലെന്നുള്ളതു വേറെ കാര്യം. തലമുറമാറ്റത്തിനുവേണ്ടി മുറവിളി ഉയർന്നപ്പോഴും സീനിയർ നേതാക്കളെ പാടേ ഒഴിവാക്കാൻ ഹൈക്കമാൻഡ് തയാറായിട്ടില്ല. പ്രതിപക്ഷ നേതാവായി താരതമ്യേന പുതുതലമുറ എന്നു പറയാവുന്ന വി.ഡി. സതീശനെ കൊണ്ടുവന്നപ്പോൾ…
Read Moreതല മാറി, തലമുറമാറ്റമില്ലാതെ! കണ്ണൂരിന്റെ തീപ്പൊരി നേതാവിന് ചരിത്രനിയോഗമാണ് കെപിസിസി പ്രസിഡന്റെന്ന പുതിയ സ്ഥാനലബ്ദി
ന്യൂഡൽഹി: തലമുറമാറ്റം ഉണ്ടാകാതെയുള്ള തലമാറ്റം. കെപിസിസി പ്രസിഡന്റായി 73 വയസുള്ള മുതിർന്ന നേതാവ് കെ. സുധാകരനെ നിയമിച്ചതോടെ പാർട്ടിയുടെ തലപ്പത്തു വലിയ മാറ്റത്തിനു മോഹിച്ച ഹൈക്കമാൻഡിന്റെയും യുവനേതാക്കളുടെയും പ്രതീക്ഷകൾ ഫലത്തിൽ പാഴായി. പദവികൾ നേടാൻ ഗ്രൂപ്പു മതിയാകില്ലെന്ന വ്യക്തമായ സന്ദേശവും മുല്ലപ്പള്ളിക്കു പിന്നാലെ കണ്ണൂരിൽനിന്നു തന്നെയുള്ള സുധാകരന്റെ നിയമനത്തിലുണ്ട്. ചരിത്രത്തിലും നിയമത്തിലും ബിരുദാനന്തര ബിരുദമുള്ള കണ്ണൂരിന്റെ തീപ്പൊരി നേതാവിന് ചരിത്രനിയോഗമാണ് കെപിസിസി പ്രസിഡന്റെന്ന പുതിയ സ്ഥാനലബ്ദി. യുവത്വം മാത്രം പോരാ, പരിചയസന്പത്തും കരുത്തും സീനിയോറിറ്റിയും ഉണ്ടെങ്കിലേ കോണ്‍ഗ്രസിനെ മുന്നോട്ടു നയിക്കാനാകൂ എന്ന പൊതുവിലയിരുത്തൽ സുധാകരന് അനുകൂലമായി. കെപിസിസിയുടെ നിലവിലെ വർക്കിംഗ് പ്രസിഡന്റും കണ്ണൂരിന്റെ എംപിയുമായ സുധാകരൻ, 2009ലും ഇതേ മണ്ഡലത്തിൽ ജയിച്ചിരുന്നു. 1992 മുതൽ എംപി ആകുന്നതു വരെ കണ്ണൂരിൽനിന്നുള്ള നിയമസഭാംഗമായിരുന്ന ഇദ്ദേഹം 2001 മുതൽ 2004 വരെ സംസ്ഥാനത്തെ വനം, സ്പോർട്സ് മന്ത്രിയുമായിരുന്നു. സിപിഎമ്മിനെ നേരിടാൻ…
Read Moreരാഹുലിന്റെ വിളിയെത്തിയപ്പോൾ സുധാകരന് പേട്ടയിലെ വസതിയില്‍…! എത്തിയത് ആയുര്‍വേദ ചികിത്സയുടെ ഭാഗമായി
തിരുവനന്തപുരം: ഇന്നലെ വൈകുന്നേരം നാലോടെ നിയമനം അറിയിച്ചുകൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ ഫോൺ സന്ദേശമെത്തുന്പോൾ സുധാകരൻ തിരുവനന്തപുരം പേട്ടയിലുള്ള വസതിയിലായിരുന്നു. ഒരാഴ്ചയായി സുധാകരന് തിരുവനന്തപുരത്തുണ്ട്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. ആയുര്‍വേദ ചികിത്സയുടെ ഭാഗമായാണ് അദ്ദേഹം തലസ്ഥാനത്ത് തങ്ങിയതെന്നാണു വിശദീകരണം. കഴിഞ്ഞയാഴ്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമായും കെ. മുരളീധരന് എംപിയുമായും സുധാകരന് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പുറമേ സുധാകരന്റെ വസതിയിൽ പല നേതാക്കളും പ്രവര്‍ത്തകരും എത്തിയിരുന്നു. രാഹുലിന്റെ വിളി വന്ന് അധികം വൈകാതെ പുതിയ പദവി ലഭിച്ച കാര്യം സുധാകരന് മാധ്യമങ്ങളെ അറിയിച്ചു. പാര്‍ട്ടിക്കൂറുള്ള പ്രവര്‍ത്തകരെ കണ്ടെത്തി നേതൃത്വത്തിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കുമെന്നായിരുന്നു ആദ്യ പ്രതികരണം. ഗ്രൂപ്പിനേക്കാള്‍ ആവശ്യം പാര്‍ട്ടിയാണ്. സംഘടന ശക്തമാക്കുകയാണു പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോമസ് വര്‍ഗീസ്
Read Moreകോൺഗ്രസിനെ നയിക്കാൻ..! കെപിസിസി പ്രസിഡന്റായി കെ സുധാകരനെ നിയമിച്ചു
കോട്ടയം; കെപിസിസി പ്രസിഡന്റായി കെ സുധാകരനെ നിയമിച്ചു. രാഹുൽ ഗാന്ധി ഫോണിൽ വിളിച്ചു നിയമനം അറിയിച്ചു. ഹൈക്കമാന്റ് തീരുമാനം ഗ്രൂപ്പുകളുടെ എതിർപ്പിനെ മറികടന്ന്.
Read Moreപുതിയ കെപിസിസി പ്രസിഡന്റ് ഉടൻ; സുധാകരനെന്ന് സൂചന; റോജിയും പരിഗണനയിൽ
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.സുധാകരൻ തന്നെയെത്തുമെന്ന് സൂചന. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ ഹൈക്കമാൻഡിന് നൽകിയ റിപ്പോർട്ട് സുധാകരന് അനുകൂലമാണ്. നേരത്തെ തെരഞ്ഞെടുപ്പ് തോൽവിയെപ്പറ്റി പഠിക്കാൻ നിയോഗിക്കപ്പെട്ട അശോക് ചവാൻ സമിതി കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുടേയും പേര് നിർദേശിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് താരിഖ് അൻവർ റിപ്പോർട്ട് നൽകിയത്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷിന്റെ പേരും ഉയർന്നു വന്നെങ്കിലും ഹൈക്കമാൻഡ് സുധാകരന് അനുകൂലമായി തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. രണ്ടു ദിവസത്തിനുള്ളിൽ കെപിസിസി പ്രസിഡന്റ് ആരെന്ന് പ്രഖ്യാപിക്കും. റോജി എം ജോണും പരിഗണനയിൽഅതേസമയം കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനൊപ്പം റോജി എം ജോണിന്റെ പേരും ഹൈക്കമാൻഡ് പരിഗണിക്കുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥിസംഘടനയായ എന്‍ എസ് യുവിൽ രാഹുൽഗാന്ധി തിരഞ്ഞെടുപ്പ് ഏർപ്പെടുത്തിയ ശേഷം ആദ്യമായി അദ്ധ്യക്ഷനായ ആളാണ് റോജി എം…
Read More‘ ഡിജിറ്റൽ വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കും’; ഡിജിറ്റൽ പഠനം തുടരേണ്ടിവരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഡിജിറ്റൽ പഠനം തുടരേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസം തുടരേണ്ടിവരുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂറേക്കാലം കൂടി ഡിജിറ്റൽ പഠനം തുടരേണ്ടി വരുമെന്നും കോവിഡ് മൂന്നാം തരംഗം കഴിഞ്ഞാൽ എന്താകുമെന്ന് ഇപ്പോൾ പറയാൻ പറ്റില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. കുറച്ചുകാലം കൂടി കോവിഡ് നമുക്കിടയിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാഠപുസ്തകത്തിനൊപ്പം ഡിജിറ്റൽ ഉപകരണങ്ങളും വിദ്യാർഥികളിൽ ഉണ്ടാവേണ്ടതുണ്ട്. എല്ലാ വിദ്യാർഥികളുടെ കൈകളിലും പഠനത്തിനാവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ എത്തിക്കുന്നതിനാവശ്യമായ പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകും. ഡിജിറ്റൽ വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൗജന്യ ഇന്റർനെറ്റ് നൽകാനും കണക്ടിവിറ്റി കൂട്ടാനും ശ്രമിക്കും. ഇതിനായി വിവിധ സ്രോതസുകളെ ഏകോപിപ്പിക്കുമെന്നും അൻവർ സാദത്ത് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായായി മുഖ്യമന്ത്രി പറഞ്ഞു.
Read Moreകോവിഡിൽ ഇന്നും ആശ്വാസകണക്ക്; പ്രതിദിന രോഗികൾ ഒരു ലക്ഷത്തിൽ താഴെ ടിപിആർ 4.62 ശതമാനം
ന്യൂഡൽഹി: പ്രതിദിന കോവിഡ് കണക്കുകളിൽ ഇന്നും ആശ്വാസം. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷത്തിൽ താഴെയായി. 24 മണിക്കൂറിനിടെ 86,498 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2123 പേരുടെ മരണം സ്ഥിരീകരിച്ചു. ഇന്നലെ 18,73,485 സാന്പിളുകളാണ് പരിശോധിച്ചത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.62 ശതമാനമാണ്. രോഗമുക്തിനിരക്ക് 94.29 ശതമാനമായി ഉയരുകയും ചെയ്തു. 13,02,702 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. കോവിഡ് രണ്ടാം തരംഗം കുറഞ്ഞുവരുന്നതായാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ പ്രതിദിന കണക്കുകളിൽനിന്നും മനസിലാകുന്നത്. അതേസമയം, ഇന്ത്യയിൽ കൊറോണ വൈറസിന്റെ പുതിയൊരു വകഭേദം കൂടി കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. ബി 1.1.28.2 എന്ന വകഭേദമാണ് കണ്ടെത്തിയത്. വിദേശത്ത് നിന്ന് എത്തിയവരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. കടുത്ത ലക്ഷണങ്ങൾക്ക് ഇടയാക്കുന്നതാണ് പുതിയ വകഭേദം. പൂനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…
Read Moreകോവിഡ് ചികിത്സയ്ക്ക് ഐവർമെക്ടിൻ, ഡോക്സിസൈക്ലിൻ എന്നിവ ഉപയോഗിക്കുന്നത് വിലക്കി! കോവിഡ് ചികിത്സയ്ക്ക് പുതിയ മാർഗനിർദേശം
ന്യൂഡൽഹി: കോവിഡ് ചികിത്സയ്ക്ക് ഐവർമെക്ടിൻ, ഡോക്സിസൈക്ലിൻ എന്നിവ ഉപയോഗിക്കുന്നത് വിലക്കി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ മാർഗനിർദേശം. കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് പുതുക്കിയ മാർഗനിർദേശം പുറത്തിറക്കിയത്. അതേസമയം പനിക്ക് ഉപയോഗിക്കുന്ന ആന്റിപൈറെറ്റിക് മരുന്നുകളും ചുമയ്ക്ക് ഉപയോഗിക്കുന്ന ആന്റിട്യൂസീവ് മരുന്നുകളും തുടരാം. ഐവർമെക്ടിൻ, ഡോക്സിസൈക്ലിൻ എന്നിവയ്ക്ക് പുറമേ ഹൈഡ്രോക്സിക്ലോറോക്വീൻ, സിങ്ക് ഉൾപ്പെടെയുള്ള മൾട്ടിവൈറ്റമിനുകൾ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കേണ്ടതില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു.
Read Moreകോവിഷീൽഡ് കൂടുതൽ മെച്ചപ്പെട്ടതെന്ന് ! വാക്സിൽ എടുത്തവരിൽ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ഇങ്ങനെ…
ന്യൂഡൽഹി: രാജ്യത്ത് വിതരണം ചെയ്യുന്ന രണ്ടു കോവിഡ് വാക്സിനുകളിൽ മെച്ചപ്പെട്ട ഫലം തരുന്നത് കോവിഷീൽഡ് ആണെന്നു റിപ്പോർട്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിൻ എടുത്തവരേക്കാൾ കൂടുതൽ ആന്റിബോഡി കോവിഷീൽഡ് വാക്സിൽ എടുത്തവരിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെ ന്നാണ് പഠനങ്ങളിൽ വ്യക്തമായത്. കൊറോണ വൈറസ് വാക്സിൻ ഇൻഡ്യൂസ്ഡ് ആന്റിബോഡി ടൈട്രെ (കോവാറ്റ്) നടത്തിയ പ്രാഥമിക പഠനമനുസരിച്ചാണ് ഈ റിപ്പോർട്ട്. രണ്ടു ഡോസ് വാക്സിൻ എടുത്തവരും മുൻപ് കോവിഡ് ബാധിച്ചിട്ടില്ലാത്തവരുമായ ആരോഗ്യപ്രവർത്തകരിലാണ് പഠനം നടത്തിയത്. കോവിഷീൽഡ് സ്വീകരിച്ചവരിൽ ആന്റിബോഡിയുടെ നിരക്ക് ആദ്യ ഡോസിന് ശേഷം കോവാക്സിനുമായി താരതമ്യപ്പെടുത്തുന്പോൾ വളരെ കൂടുതലാണെന്നും പഠനം പറയുന്നു. പഠനം പൂർണമായും അവലോകനം ചെയ്യാത്തതിനാൽ ക്ലിനിക്കൽ പ്രാക്ടീസിനായി ഈ പഠനം ഉപയോഗിക്കരുതെന്നും കോവാറ്റ് വ്യക്തമാക്കുന്നു.
Read More