കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ തടവിലാക്കി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം ചടയമംഗലത്താണ് സംഭവം. യുവതിയുടെ തലയിൽ ചുറ്റിക കൊണ്ട് അടിച്ച് ഇയാൾ പരിക്കേൽപ്പിക്കുകയും ചെയ്തു. ചടയമംഗലം സ്വദേശി അജിയാണ് അറസ്റ്റിലായത്. വിദേശത്തേക്കുള്ള വീസയുടെ കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ കൊട്ടാരക്കര സ്വദേശിനിയെ ഇയാൾ തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. തുടർന്ന് യുവതിയെ മൂന്ന് ദിവസം വീടിനുള്ളിൽ പൂട്ടിയിട്ട് ഇയാൾ പീഡിപ്പിക്കുകയായിരുന്നു. രക്ഷപെടാൻ ശ്രമിച്ചപ്പോൾ ഇയാൾ യുവതിയുടെ തലയിൽ ചുറ്റിക ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും വിവരം പോലീസിൽ അറിയിച്ചതും. തുടർന്ന് പോലീസ് അജിയെ അറസ്റ്റ് ചെയ്തു. വധശ്രമക്കേസിലടക്കം പ്രതിയാണ് അജി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന വീട്ടമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
Read MoreCategory: Loud Speaker
വാക്സിനുമില്ല, ഓക്സിജനുമില്ല, പ്രധാനമന്ത്രിയെയാണെങ്കിൽ കാണാനുമില്ല..! പരിഹസിച്ച് രാഹുൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിമർശനവുമായി വീണ്ടും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് വാക്സിനുകള്‍ക്കും ഓക്സിജനും മരുന്നുകള്‍ക്കുമൊപ്പം പ്രധാനമന്ത്രിയേയും കാണാനില്ലെന്നാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്. ഇന്ത്യയില്‍ അവശേഷിക്കുന്നത് സെന്‍ട്രല്‍ വിസ്ത പദ്ധതിയും പ്രധാനമന്ത്രിയുടെ ഫോട്ടോയും മാത്രമാണെന്നും രാഹുല്‍ പരിഹസിച്ചു. അതേസമയം, രാജ്യത്തെ കോവിഡ് വ്യാപനം തടയാൻ ഉടനടി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 12 പ്രതിപക്ഷ പാർട്ടികൾ കത്തയച്ചു. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള ഒമ്പതോളം നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. സെൻട്രൽ വിസ്ത നിർമാണം നിർത്തിവയ്ക്കുക, വാക്സിൻ സൗജന്യമായി വിതണം ചെയ്യുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയത്. തങ്ങൾ മുമ്പും ഈ വിഷയങ്ങളിലേക്ക് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ പല നിർദേശങ്ങളും നൽകിയെങ്കിലും കേന്ദ്രം അതെല്ലാം അവഗണിക്കുകയാണ് ഉണ്ടായത്. രാജ്യത്ത് കോവിഡ് മഹാദുരന്തമായി മാറുന്നതിലേക്ക് ഇത് വഴിതെളിയിച്ചുവെന്ന് പ്രതിപക്ഷ കക്ഷികളുടെ കത്തില്‍ പറയുന്നു.
Read More32 പേജുള്ള റിപ്പോർട്ടിൽ എവിടെയും ഇന്ത്യൻ എന്ന വാക്കില്ല! കൊറോണ ബി.1.617നെ ഇന്ത്യൻ വകഭേദം എന്നു വിശേഷിപ്പിച്ചിട്ടില്ലെന്നു കേന്ദ്രം
ന്യൂഡൽഹി: ഇന്ത്യയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ ബി.1.617 വകഭേദത്തെ ഇന്ത്യൻ വകഭേദം എന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ. “ഇന്ത്യൻ വേരിയന്റ്’എന്ന വാക്ക് കൊറോണ വൈറസിന്റെ ബി.1.617 വകഭേദവുമായി ലോകാരോഗ്യസംഘടന ബന്ധപ്പെടുത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. കോവിഡ് വൈറസിന്റെ ബി.1.617 വകഭേദവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന ഇറക്കിയ 32 പേജുള്ള റിപ്പോർട്ടിൽ എവിടെയും ഇന്ത്യൻ എന്ന വാക്കില്ല. അതിനാൽ വൈറസിനെ ഇന്ത്യൻ വേരിയന്റ് എന്ന് വിശേഷിപ്പിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ ബി.1.617 വകഭേദം ആഗോള ഉത്കണ്ഠയാണെന്ന് ലോകാരോഗ്യസംഘടന പറഞ്ഞിരുന്നു. ഡബ്ല്യുഎച്ച്ഒ ആഗോള ഉത്കണ്ഠയായി തരംതിരിക്കുന്ന നാലാമത്തെ വകഭേദമാണിത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബി1.617 വൈറസുകളെ ആദ്യമായി കണ്ടെത്തിയത്. ഇതുവരെ ഇരുപതിലധികം രാജ്യങ്ങളിൽ ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുമുണ്ട്.
Read Moreലോക്ഡൗണ്‍ തുടരണം! ലോക്ഡൗണ്‍ പിൻവലിച്ചാൽ അത് ദുരന്തമായി മാറും; ഐസിഎംആർ റിസർച്ച് മേധാവി പറയുന്നത് ഇങ്ങനെ…
ന്യൂഡൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമായ ജില്ലകളിൽ ആറ് മുതൽ എട്ട് ആഴ്ച വരെ ലോക്ഡൗണ്‍ തുടരണമെന്ന് ഇന്ത്യൻ കൗണ്‍സിൽ ഫോർ മെഡിക്കൽ റിസർച്ച് മേധാവി ഡോ. ബൽറാം ഭാർഗവ. രോഗസ്ഥിരീകരണ നിരക്ക് പത്തു ശതമാനത്തിനു മുകളിലുള്ള ജില്ലകൾ വരുംദിവസങ്ങളിലും അടഞ്ഞുതന്നെ കിടക്കണമെന്നാണ് ഐസിഎംആർ നിർദേശിച്ചത്. കോവിഡ് വ്യാപനം തടയാൻ ഇതാവശ്യമാണെന്നാണ് ഐസിഎംആറിന്റെ മുന്നറിയിപ്പ്. ഡൽഹിയിൽ കോവിഡ് വ്യാപനം കുറയുന്നുണ്ട്. ഒരു ഘട്ടത്തിൽ 35 ശതമാനം വരെ എത്തിയിരുന്നു. ഇത് 17 ശതമാനമായി കുറഞ്ഞു. എന്നാൽ ഡൽഹിയിൽ ഉടൻതന്നെ ലോക്ഡൗണ്‍ പിൻവലിച്ചാൽ അത് ദുരന്തമായി മാറും. രാജ്യത്തെ ജില്ലകളിൽ നാലിൽ മൂന്നിലും ടെസ്റ്റ് പോസിറ്റിവിറ്റി പത്തുശതമാനത്തിന് മുകളിലാണ്. ന്യൂഡൽഹി, മുംബൈ, ബംഗളൂരു ഉൾപ്പെടെ വലിയ നഗരങ്ങളും അതിതീവ്ര വ്യാപനം നേരിടുന്ന പ്രദേശങ്ങളാണ്. പത്തു ശതമാനത്തിൽനിന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനമായി താഴ്ന്നാലും അടുത്ത എട്ടാഴ്ച നിയന്ത്രണങ്ങൾ തുടരണമെന്ന് അദ്ദേഹം…
Read Moreഇന്ത്യയില്‍ നിന്നുള്ള നഴ്സുമാര്‍ക്കും നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്കും 10 കോടിയുടെ സ്കോളര്‍ഷിപ്പുമായി ഓസ്ട്രേലിയയിലെ ഐഎച്ച്എം; വിശദവിവരങ്ങള്‍ അറിയാം…
കൊച്ചി: ഓസ്ട്രേലിയൻ വിദ്യാഭ്യാസ മേഖലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് മാനേജ്മെന്റ് (ഐഎച്ച്എം) ഇന്ത്യയില്‍ നിന്നുള്ള 1,000 നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്കും, നഴ്സുമാര്‍ക്കും 10 കോടി രൂപയുടെ സ്കോളര്‍ഷിപ്പുകള്‍ നല്‍കും. കോവിഡ് മഹാമാരി കാലത്തെ സേവനത്തിനും, പ്രതിബദ്ധതയ്ക്കുമുള്ള അംഗീകാരമായാണ് ഇത്. തങ്ങള്‍ക്ക് സൗകര്യപ്രദമായി തെരഞ്ഞെടുക്കാന്‍ അവസരമുള്ള ഗേറ്റ് വേ ടു ഗ്ലോബല്‍ നഴ്സിംഗ് എന്ന പദ്ധതിയില്‍ ചേരുന്നവര്‍ക്കാണ് സ്കോളര്‍ഷിപ്പുകള്‍ അനുവദിക്കുകയെന്ന് ഐഎച്ച്എം സ്ഥാപകനും, മാനേജിംഗ് ഡയറക്ടറുമായ ബിജോ പറഞ്ഞു. സ്കോളര്‍ഷിപ്പുകളുടെ മാനദണ്ഡങ്ങളും വിശദാംശങ്ങളും ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി അനുസരിച്ച് കോഴ്സില്‍ ചേരുന്ന ഒരു നഴ്സിംഗ് വിദ്യാര്‍ഥിക്ക് 2,000 ഓസ്ട്രേലിയന്‍ ഡോളര്‍ സ്കോളര്‍ഷിപ്പായി ലഭിക്കും. ഗേറ്റ് വേ ടു ഗ്ലോബല്‍ നഴ്സിംഗ് പ്രോഗ്രാമിന്റെ ഭാഗമാകുന്നവര്‍ക്ക് അമേരിക്ക, കാനഡ, യുകെ, അയര്‍ലൻഡ്, യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് മഹാമാരിക്കു ശേഷം സാധാരണ നില…
Read Moreഒരുകാര്യം മറക്കരുത്… പ്രിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ഉള്ളില്‍ തട്ടി രണ്ടു വാക്ക്..! കെ. സുധാകരന് പറയുന്നു…
കണ്ണൂര്‍: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തകര്‍ ഐക്യത്തോടെ നില്‍ക്കേണ്ട ആവശ്യം ഓര്‍മപ്പെടുത്തി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്. തന്റെ ഫേസ്ബുക്ക് പേജില്‍ പ്രിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ഉള്ളില്‍ തട്ടി രണ്ടു വാക്ക് എന്ന തലക്കെട്ടോടു കൂടിയാണ് പോസ്റ്റിട്ടിരിക്കുന്നത്. പരാജയത്തിനോടനുബന്ധിച്ച് ഒരുപാട് വിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് ശ്രദ്ധിച്ചുവെന്നും എന്നാല്‍ ചിലര്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചാണ് നേതാക്കളുള്‍പ്പെടെയുള്ളവരെ വിമര്‍ശിച്ചതെന്നും അദ്ദേഹം പറയുന്നു. വിമര്‍ശനങ്ങള്‍ നല്ലതാണ്. അത് ആരോഗ്യകരമായിരിക്കണം. തോറ്റ് നില്ക്കുന്ന ഒരു പാര്‍ട്ടിക്ക് ഗുണം ചെയ്യാത്ത രീതിയിലുള്ള വിമര്‍ശനങ്ങള്‍ നൊമ്പരപ്പെടുത്തി. ഒരുകാര്യം മറക്കരുത്, വിമര്‍ശിക്കപ്പെടുന്ന നേതാക്കന്മാര്ക്കും അവരുടെതായ വ്യക്തിത്വമുണ്ട്. അവരുടെതായ അഭിമാനബോധം ഉണ്ടാകും. തെറ്റുകള്‍ ചൂണ്ടിക്കാണിക്കാം, അത് ആരുടെയും ആത്മാഭിമാനത്തെ മുറിപ്പെടുതാതെയാകണം. ഇതൊക്കെ പാര്‍ട്ടിയെ അശക്തമാക്കാനേ ഉപകരിക്കുകയുള്ളു എന്ന സത്യം ഉള്‍ക്കൊള്ളണമെന്നും കുറിപ്പില്‍ പറയുന്നു.
Read Moreഎഡിജിപിയുടെ പടം സഹിതം വ്യാജ ഫേസ്ബുക്ക് പേജ്; ലക്ഷ്യം പണം തട്ടല്‍ ! കളമശേരി സ്വദേശിയുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെ…
കളമശേരി: എഡിജിപി വിജയ് സാക്കറെയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജുണ്ടാക്കി പണം തട്ടാൻ ശ്രമം. കളമശേരി സ്വദേശി അഡ്വ. ജിയാസ് ജമാൽ ആണു സൈബർ ക്രൈം പോലീസിനു പരാതി നൽകിയത്. എഡിജിപിയുടെ പടം സഹിതമാണു ഫേസ്ബുക്ക് പേജുണ്ടാക്കിയത്. ഈ പേജിൽ ചേർന്ന ജിയാസിനോടു സുഹൃത്തിനുവേണ്ടി 10,000 രൂപ ആവശ്യപ്പെടുകയായിരുന്നു. പണമയയ്ക്കാൻ 9675360325 എന്ന നമ്പറും അയച്ചുകൊടുത്തു. ഫേസ് ബുക്ക് പേജ് വ്യാജമാണെന്നു മനസിലാക്കിയ ജിയാസ് എഡിജിപിയുടെ പേരിൽ നേരിട്ടു പണം അയച്ചുകൊടുക്കാമെന്നു മെസേജ് അയച്ചു. ഇതോടെ പണം ആവശ്യപ്പെട്ടയാൾ സ്വയം ഒഴിഞ്ഞു പോകുകയായിരുന്നെന്നു ജിയാസ് പറഞ്ഞു. സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇക്കാര്യം എഡിജിപിയെയും അറിയിച്ചിട്ടുണ്ട്. തട്ടിപ്പിനു പിന്നിൽ ഉത്തരേന്ത്യൻ ലോബിയാണെന്നാണു സംശയം.
Read Moreമുന്നണി പോരാളികളായി കെഎസ്ആർടിസി!ഓക്സിജൻ എത്തിക്കാൻ ഇനി കെഎസ്ആർടിസി ഡ്രൈവർമാരും; പരിശീലനം നൽകാന് മോട്ടോർ വാഹന വകുപ്പും
തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻരക്ഷാ മരുന്നുകളും ഓക്സിജൻ സിലിണ്ടറുകൾ അടക്കമുള്ള ക്യാപ്സ്യൂളുകളും എത്തിക്കുന്നതിന് മുന്നണി പോരാളികളായി കെഎസ്ആർടിസി ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കുമെന്ന് സിഎംഡി ബിജു പ്രഭാകർ അറിയിച്ചു. ഓക്സിജൻ എത്തിക്കുന്നതിന് ടാങ്കർ സർവീസ് നടത്താൻ കെഎസ്ആർടിസി ഡ്രൈവർമാരുടെ സേവനം ഇന്നു മുതൽ ലഭ്യമാക്കും. ഇതിനായി സന്നദ്ധത അറിയിച്ച ഡ്രൈവർമാരുടെ ആദ്യബാച്ചിലെ 35 പേർക്ക് പാലക്കാട് മോട്ടോർ വാഹന വകുപ്പ് പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കുന്ന ഡ്രൈവർമാരുടെ സേവനം രാത്രിയോടെ ഇനോക്സ് കമ്പനിയുടെ ഓക്സിജൻ ടാങ്കറിൽ ലഭ്യമാക്കും. സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമം ഉണ്ടാകാതിരിക്കാനായി പരമാവധി ഓക്സിജൻ സിലിണ്ടറുകൾ സംസ്ഥാനത്തെ മുഴുവൻ ആശുപത്രിയിൽ എത്തിക്കുന്നതിനുവേണ്ടി സംസ്ഥാന സർക്കാർ ഒരുക്കിയ വാർ റൂമിൽ രാപ്പകൽ കേരളത്തിലുടനീളം ഡ്രൈവർമാരുടെ സേവനം ആവശ്യമുണ്ട്. ചില സമയങ്ങളിൽ ഡ്രൈവർമാരുടെ കുറവ് കാരണം വാർ റൂമിൽനിന്നു കെഎസ്ആർടിസിയോട് സഹായം അഭ്യർഥിക്കുകയായിരുന്നു. തുടർന്നാണു സിഎംഡി…
Read Moreകോവിഡ് ബാധിതരായത് 20 ലക്ഷത്തോളം നഴ്സുമാര്‍! നാടിനായി ജീവൻ പണയം വച്ച് പോരാടുന്ന നഴ്സുമാർക്ക് കേരളത്തിന്റെ നന്ദി; മുഖ്യമന്ത്രി
തിരുവനന്തപുരം: അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍ നഴ്സ്മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് പോരാട്ടത്തിന്റെ മുന്നണിയിൽ സ്വന്തം ജീവൻ പണയം വച്ച് പോരാടുന്ന ലോകത്തെമ്പാടുമുള്ള നഴ്സുമാരോട് കേരളത്തിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. 20 ലക്ഷത്തോളം നഴ്സുമാരാണ് ഈ കാലയളവിൽ കോവിഡ് ബാധിതരായത്. മൂവായിരത്തിലേറെ പേർ കോവിഡ് ബാധിച്ച് മരിച്ചു. വെല്ലുവിളി മുന്നിലുണ്ടായിട്ടും സമൂഹത്തിന് വേണ്ടി അവർ പ്രവർത്തിക്കുന്നു. കോവിഡ് പ്രതിരോധം മികച്ച രീതിയിൽ നടപ്പാക്കാനായത് ഇതുകൊണ്ടാണ്. നിപ്പ ആക്രമണത്തിൽ ലിനിക്ക് സ്വന്തം ജീവൻ നൽകേണ്ടി വന്നു. നാടിനായി നഴ്സുമാർ സഹിക്കുന്ന ത്യാഗത്തിന് നന്ദി പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നഴ്സുമാർക്ക് സഹായവും പിന്തുണയും എല്ലാവരുടെയും ഭാഗത്ത് നിന്നുണ്ടാകണം. എ മിഷൻ ഫോർ ഫ്യൂചർ ഹെൽത്ത് കെയർ എന്നതാണ് ഇത്തവണത്തെ സന്ദേശം. കോവിഡ് മഹാമാരി ലോകത്തെല്ലായിടത്തെയും ആരോഗ്യസംവിധാനത്തിന്റെ ശക്തിയും ദൗർബല്യവും വെളിവാക്കി. അതിൽ വികസിത-വികസ്വര ഭേദമില്ലെന്നും…
Read Moreഇതു കണ്ടിട്ട് ചിരിക്കണോ അതോ കരയണമോ? കോവിഡിനെതിരായ ‘ചാണകം’ ചികിത്സയിൽ അഖിലേഷ് യാദവ്
ന്യൂഡല്‍ഹി: കോവിഡിനെ പ്രതിരോധിക്കാൻ ഗുജറാത്തിൽ ആളുകൾ ഗോമൂത്രവും ചാണകവും ദേഹത്ത് തേച്ച് പിടിപ്പിക്കുന്നതിനെ പരിഹസിച്ച് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ‘ഇതു കണ്ടിട്ട് ചിരിക്കണോ അതോ കരയണമോ’ എന്ന് അഖിലേഷ് ട്വീറ്റ് ചെയ്തു. ചാണകവും ഗോമൂത്രവും ശരീരത്തിൽ പുരട്ടുന്നതിന്റെയും പശുക്കളെ കെട്ടിപ്പിടിക്കുന്നതിന്റെ വീഡിയോയും അഖിലേഷ് ട്വീറ്റ് ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദില്‍ ചാണകം ചികിത്സ ആളുകൾ ഇപ്പോഴും തുടരുന്നുണ്ടെന്നാണ് റിപ്പോർട്ട്. ചാണകവും ഗോമൂത്രവും കോവിഡ് വൈറസിനെതിരായ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്നാണ് ഇവിടങ്ങളിലുള്ളവർ വിശ്വസിച്ചിരിക്കുന്നത്. ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് പലഭാഗത്ത് നിന്നും ഉയരുന്നത്. പ്രതിരോധത്തിന് ഗോമൂത്രവും ചാണകവും ഉപയോഗിക്കുന്നത് നല്ലതാണെന്ന അവകാശവാദങ്ങൾ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) തള്ളിയിരുന്നു. വ്യക്തമായ ശാസ്ത്രീയ തെളിവുകൾ ഇക്കാര്യങ്ങളിൽ ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. ജെ. ജയലാൽ പറഞ്ഞത്. ഗോമൂത്രം കുടിച്ചാൽ കോവിഡിനെ പ്രതിരോധിക്കാമെന്ന് യുപിയിലെ ബിജെപി എംഎൽഎ…
Read More