തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്ഐടിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ നിര്‍ണായകം. പുരാവസ്തു തട്ടിപ്പ് സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന തമിഴ്നാട് സ്വദേശി ഡി.മണി, ഇയാളുടെ സഹായി ശ്രീകൃഷ്ണന് എന്നിവരെയാണ് എസ്ഐടി ഇന്ന് ചോദ്യം ചെയ്യുന്നത്. ഇരുവരും രാവിലെ പത്ത് മണിയോടെ ചോദ്യം ചെയ്യലിനായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) ആസ്ഥാനത്തെത്തിയത്. മണിയുടെ കൂടെ അഭിഭാഷകരും സഹായികളുമായി നിരവധി പേരും ഒപ്പം എത്തിയിട്ടുണ്ട്. ശബരിമലയില്‍നിന്നു കടത്തിയ സ്വര്‍ണപ്പാളികള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ എസ്ഐടിക്ക് ഇതുവരെ സാധിച്ചിട്ടില്ല. മണിയെയും സഹായിയെയും ചോദ്യം ചെയ്യുന്നതോടെ തൊണ്ടി മുതലിന്റെ കാര്യത്തില്‍ കുടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് എസ്ഐടിയുടെ പ്രതീക്ഷ. ഡി. മണിയുടെ തമിഴ്നാട് ഡിണ്ടിഗലിലെ വീട്ടിലും സ്ഥാപനത്തിലും എസ്ഐടി കഴിഞ്ഞയാഴ്ച പരിശോധന നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മണിയുടെ മൊഴികളില്‍ വൈരുധ്യമുള്ളതിനാല്‍ എസ്ഐടി ആസ്ഥാനത്ത് നേരിട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ്…
Read MoreCategory: Loud Speaker
ഇനി 4 ജിയിലേക്ക്; ബിഎസ്എൻഎൽ 3-ജി സേവനങ്ങൾ നിർത്തുന്നു; സ്വകാര്യ കമ്പനികളുമായി ചേർന്ന് 5 -ജി സേവനം ഉടൻ
പരവൂർ: പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) 3- ജി സേവനങ്ങൾ അവസാനിപ്പിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലങ്കിലും ഇതിനായുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.4 -ജി സേവനങ്ങൾ രാജ്യവ്യാപകമായി അവതരിപ്പിച്ചതിന് പിന്നാലെയാണ് 3 – ജി സേവനങ്ങൾ അവസാനിപ്പിക്കാൻ ബിഎസ്എൻഎൽ തീരുമാനിച്ചിട്ടുള്ളത്. രാജ്യത്ത് നിലവിൽ 97,481 4- ജി ടവറുകൾ ബിഎസ്എൻഎൽ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ എണ്ണം വർധിപ്പിക്കാനും നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. ബിഎസ്എൻഎല്ലിന് രാജ്യത്ത് 3 – ജി ടവറുകൾ 58, 919 എണ്ണമുണ്ട്. 3 -ജി സേവനം നൽകുന്നതിനായി ബിഎസ്എൻഎല്ലുമായി സഹകരിക്കുന്ന ചൈനീസ് കമ്പനിയുമായുള്ള കരാർ ഉടൻ അവസാനിപ്പിക്കാനാണ് തീരുമാനം. 3 – ജി സേവനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാൻ എല്ലാ സർക്കിളുകൾക്കും നിർദേശം നൽകി കഴിഞ്ഞതായാണ് വിവരം. 2025 സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം 9. 23 കോടി മൊബൈൽ വരിക്കാരാണ് ബിഎസ്എൻഎല്ലിനുള്ളത്.…
Read Moreവെര്‍ച്വല്‍ അറസ്റ്റ്: 1.40 കോടി രൂപ തട്ടിയെടുത്ത ഗുജറാത്ത് സ്വദേശി അറസ്റ്റില്‍
മല്ലപ്പള്ളി: വെര്‍ച്വല്‍ അറസ്റ്റ് ഭീഷണിയിൽപ്പെടുത്തി വയോധിക ദമ്പതികളില്‍ നിന്ന് 1.40 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ ഇതരസംസ്ഥാനക്കാരന് പിടിയില്‍. ഗുജറാത്ത് ആനന്ദ് നഗര്‍ ജില്ലയില്‍ കല്‍വാഡിയ സ്വദേശി ആനന്ദ് സമ്പായ് (32) ആണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബര്‍ 18നാണ് കേസിനാസ്പദമായ സംഭവം. മുബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞ് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വെര്‍ച്വല്‍ അറസ്റ്റിലാണന്നും ഭീഷണിപ്പെടുത്തുകയായിരുന്നു ഇയാൾ. ദന്പതികളുടെ മക്കളുടെ ഫോട്ടോ മൊബൈല്‍ ഫോണിലേക്ക് അയച്ചുകൊടുത്ത് ഇവര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അതിനെതിരേ ആളുകള്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും ആ കേസിലേക്ക് ചെമ്പൂർ പോലീസ് സ്റ്റേഷനില്‍ ജാമ്യം എടുക്കണമെന്നും അല്ലെങ്കില്‍ നിങ്ങളുടെ ലോക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് വാറണ്ടയച്ച് അറസ്റ്റ് ചെയ്യുമെന്നുമായിരുന്നു ഭീഷണി. സൈബര്‍ കേസായതിനാല്‍ വെര്‍ച്വല്‍ അറസ്റ്റ് പുറത്തുവിടരുതെന്നും ഭീഷണിപ്പെടുത്തി. പലതവണകളിലായി ദന്പതികളില് നിന്ന് 1.40 കോടി രൂപയാണ് തട്ടിയെടുത്തത്. വീണ്ടും 38 ലക്ഷം രൂപ കൂടി അയച്ചു കൊടുക്കാന്‍…
Read Moreഇംഗ്ലീഷ് വ്യാകരണ പരീക്ഷ എഴുതാൻ അല്ല കുടിയൊഴിപ്പിച്ച ആളുകളെ കാണാനാണ് റഹിം പോയത്: ഒരു പണിയും ഇല്ലാത്തവരാണ് സൈബർ ആക്രമണം നടത്തുന്നത്, എന്ത് തോന്നിവാസമാണിവിടെ നടക്കുന്നത്; വി. ശിവൻകുട്ടി
തിരുവനന്തപുരം: എംപി എ. എ റഹീമിനെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. ഒരു പണിയും ഇല്ലാത്തവരാണ് സൈബർ ആക്രമണം നടത്തുന്നത്. റഹീം ഇംഗ്ലീഷ് അധ്യാപകൻ ഒന്നുമല്ലല്ലോ. റഹീമിന് അറിയാവുന്ന ഭാഷയിൽ കാര്യങ്ങൾ പറഞ്ഞു. കുടിയൊഴിപ്പിച്ച ആളുകളെ കാണാനാണ് അദ്ദേഹം പോയത്. അല്ലാതെ ഇംഗ്ലീഷ് വ്യാകരണ പരീക്ഷ എഴുതാൻ അല്ലെന്നും മന്ത്രി പറഞ്ഞു. ലോക പണ്ഡിതർ ആണെന്നാണ് സൈബർ ആക്രമണം നടത്തുന്നവർ സ്വയം കരുതുന്നത്. ഇക്കൂട്ടർക്ക് അസൂയയും കുശുന്പുമാണ്. എന്ത് തോന്നിവാസമാണിവിടെ നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു. സൈബർ ആക്രമണം ഇപ്പോൾ ഗൗണിക്കാറില്ല. മുമ്പ് ഇഎംഎസിനെ കളിയാക്കുമായിരുന്നു. അത്ര ദുഷ്ടൻമാരാണിവരെന്നും ശിവൻകുട്ടി പറഞ്ഞു.
Read More‘ശാസ്തമംഗലത്തെ ഓഫീസ് ജനങ്ങളുടെ സൗകര്യത്തിന്, ശബരിനാഥന്റെ സൗകര്യത്തിനല്ല’: ബിജെപിക്കില്ലാത്ത വലിയ അസ്വസ്ഥതയാണു ശബരീനാഥനെന്ന് വി.കെ.പ്രശാന്ത്
തിരുവനന്തപുരം: കെ. എസ്. ശബരീനാഥന്റെ പ്രസ്താവന വസ്തുതാവിരുദ്ധമെന്ന് വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത് പറഞ്ഞു. കേരളത്തിലെ 140 എംഎൽഎമാർക്കും എംഎൽഎ ഹോസ്റ്റലിൽ മുറികളുണ്ട്.അതു നിയമസഭ ചേരുന്പോൾ എംഎൽഎമാർക്കു വിശ്രമിക്കുന്നതിനു വേണ്ടിയുള്ളതാണ്. താൻ ശാസ്തമംഗലത്ത് കോർപറേഷൻ കെട്ടിടത്തിൽ ഓഫീസ് തുറന്നിട്ട് ഏഴു വർഷം പിന്നിട്ടു. അന്നൊന്നും ശബരീനാഥൻ ഇതു സംബന്ധിച്ച് അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ 26 വാർഡിന്റെ ഹൃദയഭാഗമാണ് ശാസ്തമംഗലം. ജനങ്ങൾക്കു തന്നെ വന്നു കണ്ട് ആവശ്യങ്ങൾ അറിയിക്കുന്നതിനാണ് അവിടെ ഓഫീസ് തുറന്നത്. നഗരസഭ കൗൺസിലിന്റെ അനുമതിയോടെയാണ് വാടകയ്ക്കു പ്രവർത്തിക്കുന്നത്. ബിജെപിക്കില്ലാത്ത വലിയ അസ്വസ്ഥതയാണു ശബരീനാഥനുള്ളത്. ബിജെപിയുടെ ബുൾഡോസർരാജിനു കോൺഗ്രസ് ഒത്താശ ചെയ്യുന്നതിന്റെ ഉദാഹരണമാണ് ശബരിയുടെ പ്രസ്താവനയിലൂടെ പുറത്തുവരുന്നത്- കെ. എസ്. പ്രശാന്ത് പറഞ്ഞു.
Read Moreചെന്നിത്തലയുടെ പുതുവര്‍ഷം ആദിവാസികള്‍ക്കൊപ്പം; ഒരു ദിവസം അവരോടൊപ്പം താമസിക്കുന്നതിന് ഒരു ലക്ഷ്യമുണ്ട്…
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഈ വര്‍ഷവും പുതുവത്സരം ആദിവാസികള്‍ക്കൊപ്പം ആഘോഷിക്കും. രമേശ് ചെന്നിത്തലയുടെ 16-ാംഗാന്ധിഗ്രാമം പരിപാടിയുടെ ഭാഗമായാണ് 2026 ജനുവരി ഒന്നിന് ഗുരുവായൂര്‍ പുന്നയൂര്‍ പഞ്ചായത്ത് നായാടി എസ്സി കോളനിയില്‍(അകലാട് മൂനൈനി) അദ്ദേഹം കോളനിവാസികള്‍ക്കൊപ്പം പുതുവത്സരം ആഘോഷിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി പുതുവത്സരദിനം രമേശ് ചെന്നിത്തല ആദിവാസി ഗ്രമങ്ങളില്‍ അവര്‍ക്കൊപ്പമാണ് ആഘോഷിക്കുന്നത്. ആദിവാസി-ദളിത് കോളനികളില്‍ അധിവസിക്കുന്നവരുടെ പ്രശ്നങ്ങള്‍ നേരിട്ടു മനസിലാക്കുന്നതും അവ സര്‍ക്കാരിന്റെ ശ്രദ്ധയില്പ്പെടുത്തുന്നതുമാണ് ലക്ഷ്യം. രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന കാലത്ത് ആദിവാസി ദളിത് വിഭാഗങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായാണ് ഗാന്ധിഗ്രാമം പരിപാടി ആരംഭിച്ചത്. ആദ്യതവണ കോളനിവികസനത്തിനായി സര്‍ക്കാരിനെക്കൊണ്ട് ഒരു കോടി രൂപ വീതം അനുവദിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. പിന്നീട് ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷനേതാവ് ആയിരുന്നപ്പോഴും പുതുവര്‍ഷം അവര്‍ക്കൊപ്പമാണ് ആഘോഷിച്ചിരുന്നത്.
Read Moreഎംഎൽഎ ഓഫീസ് വിവാദം; വി.കെ. പ്രശാന്ത് ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്നു കെ.എസ്. ശബരീനാഥൻ
തിരുവനന്തപുരം: വി.കെ.പ്രശാന്ത് ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്ന് കോണ്‍ഗ്രസ് നേതാവും കൗണ്‍സിലറുമായ കെ.എസ്. ശബരീനാഥന്. എംഎല്‍എ ഹോസ്റ്റലില്‍ സൗജന്യമായുള്ള രണ്ട് ഓഫീസ് മുറി പ്രശാന്ത് എന്തിന് ഒഴിഞ്ഞു. അത് ഉപേക്ഷിച്ച് ശാസ്തമംഗലത്ത് ഇരിക്കുന്നതെന്തിനെന്നും ശബരിനാഥന് ചോദിച്ചു. എംഎല്‍എ ഹോസ്റ്റലിലെ നിള ബ്ലോക്കില്‍ 31, 32 നമ്പരിലായി രണ്ട് മുറികള്‍ പ്രശാന്തിന് ഓഫീസായി ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുണ്ട്. വട്ടിയൂര്‍ക്കാവ് മുന്‍ എംഎല്‍എ കെ.മുരളീധരന്, ആന്റണി രാജു എംഎല്‍എ എന്നിവരുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് എംഎല്‍എ ഹോസ്റ്റലിലാണ്.വി.കെ. പ്രശാന്ത് ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണം. കോര്‍പ്പറേഷനിലെ മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കും കക്ഷിരാഷ്ട്രീയ ഭേദമെന്യേ വാര്‍ഡുകളില്‍ ഓഫീസ് പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട സൗകര്യം ചെയ്യണമെന്നും ശബരിനാഥന് ആവശ്യപ്പെട്ടു.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശബരിനാഥന് ഈ ആവശ്യം മുന്നോട്ട് വച്ചത്. ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് ഒഴിയണമെന്ന് കൗണ്‍സിലര്‍ ആര്. ശ്രീലേഖ വി.കെ. പ്രശാന്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം പ്രശാന്ത് തള്ളുകയും വിവാദമാകുകയും ചെയ്തിരുന്നു.
Read Moreആർ. ശ്രീലേഖ പോലീസ് ഭാഷയിൽ സംസാരിക്കുന്ന ധിക്കാരിയായ കൗൺസിലർ ; കോൺഗ്രസിനെയും കടുത്ത ഭാഷയിൽ വിമർശിച്ച് ബിനോയ് വിശ്വം
തിരുവനന്തപുരം: ഇപ്പോഴും പോലീസ് ഭാഷയിൽ സംസാരിക്കുന്ന ധിക്കാരിയായ കൗൺസിലറാണ് ആർ. ശ്രീലേഖ. വി.കെ. പ്രശാന്തിന്റെ ഓഫീസ് മുറി വിവാദത്തിൽ ശ്രീലേഖയ്ക്കെതിരെ കടുത്ത വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപിയുടെ ഏറ്റവും നാണംകെട്ട നീക്കമാണിത്. ആർ. ശ്രീലേഖയുടെ നിലപാടിനെ അഭ്യർഥന, അപേക്ഷ എന്ന രീതിയിൽ കാണാൻ കഴിയില്ല. ബിജെപിക്ക് അനുകൂലമായ നിലപാടാണ് കെ.എസ്. ശബരീനാഥിന്റേതെന്നും ബിനോയ് വിശ്വം വിമർശിച്ചു. മറ്റത്തൂർ വിഷയം കോൺഗ്രസിനെ ബാധിച്ച മാറാവ്യാധിയാണ്. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ ബിജെപിക്കു വേണ്ടി സംസാരിക്കുന്ന മൂന്നു പേരുണ്ട്. ഒരാൾ തിരുവനന്തപുരം എംപി ശശി തരൂരാണ്. മറ്റത്തൂർ കോൺഗ്രസ് ചെറിയ വിഷയം ആയി കാണരുതെന്നും മഹാത്മാഗാന്ധിയുടെ പാർട്ടി ഗോഡ്സെ പാർട്ടിക്ക് അടിമപ്പെടുന്നതു ദുഃഖകരമാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Read More‘ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്, ഇവരുടെ ഈ സന്നദ്ധതയാണ് ബിജെപിയുടെ കേരള വ്യാമോഹങ്ങള്‍ക്ക് വളമിടുന്നത്’: പിണറായി വിജയൻ
തിരുവനന്തപുരം: തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ്- ബിജെപി സഖ്യത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ആ ചാട്ടമാണ് മറ്റത്തൂരില്‍ കണ്ടത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവന്‍ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചെന്നും അദ്ദേഹം പറഞ്ഞു. എട്ടു കോണ്‍ഗ്രസ് അംഗങ്ങള്‍ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ. മരുന്നിനുപോലും ഒരാളെ ബാക്കിവെക്കാതെ ബിജെപി അവരെ അങ്ങെടുത്തു. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇത്. പിണറായി വിജയന് ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം… ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ ചാട്ടമാണ് തൃശൂര്‍ ജില്ലയിലെ മറ്റത്തൂരില്‍ കണ്ടത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവന്‍ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോണ്‍ഗ്രസ് അംഗങ്ങള്‍ മാത്രമേ അവിടെ…
Read Moreകോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വെടിയേറ്റു; ചികിത്സയിൽ കഴിഞ്ഞ ഗുണ്ടാത്തലവൻ വിനയ് ത്യാഗി മരിച്ചു
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കോടതിയിലേക്ക് പോകുന്നതിനിടെ വെടിയേറ്റ കുപ്രസിദ്ധ ഗുണ്ടാനേതാവ് വിനയ് ത്യാഗി ചികിത്സയ്ക്കിടെ മരിച്ചു. ബുധനാഴ്ച റൂർക്കി ജയിലിൽ നിന്നും ലക്സർ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ, ലക്സർ ഫ്ലൈഓവറിന് സമീപം ബൈക്കിലെത്തിയ രണ്ടുപേർ വിനയ് ത്യാഗിയെ വെടിവയ്ക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണംസംഭവിച്ചു. വെടിവയ്പിൽ രണ്ട് പോലീസുകാർക്കും പരിക്കേറ്റിരുന്നു. സുനിൽ രതി സംഘത്തിലെ അംഗമായ ത്യാഗിക്ക് മൂന്ന് വെടിയേറ്റതായും ഗുരുതരാവസ്ഥയിൽ ഋഷികേശിലെ എയിംസിൽ പ്രവേശിപ്പിച്ചതായും ശനിയാഴ്ച രാവിലെ മരിച്ചതായും പോലീസ് പറഞ്ഞു. വെടിവയ്പ്പ് നടത്തിയ സണ്ണി യാദവ്, അജയ് എന്നിവരെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ കുറ്റം സമ്മതിച്ചു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. ഇരുവർക്കുമെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. അതേസമയം, വിനയ് ത്യാഗിയുടെ കൊലപാതകത്തിൽ പോലീസിന് പങ്കുണ്ടെന്നും സംഭവം സിബിഐ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
Read More