വീണ്ടും നീട്ടി; നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം അനുവദിച്ചു

ന്യൂഡൽഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം അനുവദിച്ചു. പ്രത്യേക കോടതി ജഡ്ജിയുടെ കത്തു പരിഗണിച്ച് സുപ്രീം കോടതിയാണ് സമയം നീട്ടി നല്‍കിയത്. ജസ്റ്റസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.പ്രോസിക്യൂഷന്‍റെ ട്രാന്‍സ്ഫര്‍ പെറ്റീഷനുകളും പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനാലുമാണ് നിര്‍ദേശിച്ച സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതെന്ന് സുപ്രീംകോടതിക്ക് കൈമാറിയ കത്തില്‍ പ്രത്യേക കോടതി ജഡ്ജി വ്യക്തമാക്കിയത്. കേരള ഹൈക്കോടതി രജിസ്ട്രാര്‍ ജുഡീഷല്‍ മുഖേനയാണ് സുപ്രീംകോടതിക്ക് കത്ത് നല്‍കിയത്. വിചാരണ കോടതിയിലെ നടപടികള്‍ ഫെബ്രുവരി ആദ്യം പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്.

Read More

സുപ്രീംകോടതി കയറേണ്ടി വരും… ക്രിമിനൽ പശ്ചാത്തലമുള്ളവർ മത്സരിച്ചാൽ വിശദീകരണം നൽകണം: തെരഞ്ഞെടുപ്പ് കമ്മീഷൻ

  തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ സ്ഥാനാര്‍ഥികളായാല്‍ വോട്ടെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് സര്‍വകക്ഷി യോഗത്തില്‍ നേതാക്കളെ ഇക്കാര്യം അറിയിച്ചത്. രാഷ്ട്രിയ പാർട്ടിയാണ് വിശദീകരണം നൽകേണ്ടത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളായാലും വിശദീകരണം നൽകണം. ഇതിൽ വീഴ്ച വരുത്തിയാൽ സുപ്രീം കോടതിയെ അറിയിക്കും.

Read More

അടിക്കാതെ ചേട്ടാ ! മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത ബാറ്റാ ജീവനക്കാരനെ മര്‍ദ്ദിച്ച് ബിജെപി കൗണ്‍സിലര്‍…

മാസ്‌ക് ധരിക്കാതെ ഷോപ്പിലെത്തിയ ബിജെപി കൗണ്‍സിലറെയും സംഘത്തെയും ചോദ്യം ചെയ്ത ബാറ്റാ ജീവനക്കാരന് മര്‍ദ്ദനവും ഭീഷണിയും. ശ്രീകാര്യത്തെ ബാറ്റാ ഷോറൂമിലെത്തിയ ചെമ്പഴന്തി വാര്‍ഡ് കൗണ്‍സിലര്‍ ഉദയനും സംഘവുമാണ് ജീവനക്കാരനായ യുവാവിനെ മര്‍ദ്ദിച്ചത്. മാസ്‌ക് ധരിക്കാതെ കടയില്‍ കയറിയ കൗണ്‍സിലറുടെ സംഘത്തോട് ജീവനക്കാരനായ യുവാവ് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് സംഘം പ്രകോപിതരായത്. തുടര്‍ന്ന് ഉദയനും സംഘവും യുവാവിനെ ഭീഷണിപ്പെടുത്തി ആക്രമിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അടിക്കാതെ ചേട്ടാ എന്ന് ബിജെപി നേതാവിനോട് യുവാവ് ദയനീയമായി അഭ്യര്‍ഥിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. എന്നെ തടയുമോടാ എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഉദയന്റെ മര്‍ദ്ദനം.സംഭവത്തിന്റെ യുവാവിന്റെ പരാതിയില്‍ ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ വിഷ്ണു, അജയ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More

ചുമ്മാ കേറി ബുക്ക്ഡ് അടിക്കല്ലേ, പണി കിട്ടും..! ഒരു വർഷം തടവും 5000 രൂപ പിഴയും

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ സൂക്ഷ്മ നിരീക്ഷണങ്ങളുമായി അധികൃതർ രംഗത്തിറങ്ങി. ആദ്യഘട്ടമായി നിലവിലുള്ള ചുമർ രചനകൾ, പോസ്റ്ററുകൾ, കൊടികൾ, സർക്കാർ ഫണ്ട് വിനിയോഗിച്ചു പൂർത്തീകരിച്ച പദ്ധതികളെ സംബന്ധിച്ച ഫ്ളക്സ് ബോർഡുകൾ എന്നിവ 24 മണിക്കൂറിനകം നീക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ അംഗീകൃത രാഷ്ട്രീയ പരസ്യങ്ങളും പൊതു സ്വത്തിലും പൊതു ഇടത്തിലും റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ പാലങ്ങള്‍, റോഡുകള്‍, സര്‍ക്കാര്‍ ബസുകള്‍, ഇലക്ട്രിക് അല്ലെങ്കില്‍ ടെലിഫോണ്‍ തൂണുകള്‍, മുനിസിപ്പല്‍, തദ്ദേശ സ്വയംഭരണ കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ 48 മണിക്കൂറിനുള്ളില്‍ നീക്കംചെയ്യണം. ഒരു സ്വകാര്യ സ്വത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന എല്ലാ അനധികൃത രാഷ്ട്രീയ പരസ്യങ്ങളും തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ 72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യാനും നിർദേശമുണ്ട്. സ്വകാര്യ മതിലുകൾ മുൻകൂട്ടി ബുക്ക് ചെയ്തവർക്കും മുന്നറിയിപ്പുണ്ട്. സ്വകാര്യ വ്യക്തിയുടെ…

Read More

ഇടതുമുന്നണിയെ വഞ്ചിച്ചിട്ടില്ല! അര്‍ഹതപ്പെട്ട സീറ്റ് നിഷേധിച്ചതാണ് വഞ്ചന; ലക്ഷ്യം, പാലായുടെ പുരോഗതി മാത്രം; മാണി സി. കാപ്പന്‍

പാലാ: പാലായുടെ പുരോഗതി മാത്രമാണു തന്‍റെ ലക്ഷ്യമെന്നു മാണി സി. കാപ്പന്‍ എംഎല്‍എ പറഞ്ഞു. ഇടതുമുന്നണിയെ വഞ്ചിച്ചിട്ടില്ല. എംഎല്‍എ എന്ന നിലയില്‍ ജനത്തോടൊപ്പം നിന്നു പ്രവര്‍ത്തിച്ചു വരികയാണെന്നും ജയിച്ച പാര്‍ട്ടിയുടെ സീറ്റ് തോറ്റ പാര്‍ട്ടിക്കു പിടിച്ചെടുത്തു നല്‍കിയത് അനീതിയാണെന്നും കാപ്പന്‍ പറഞ്ഞു. പാലായില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ കുറ്റപ്പെടുത്തുന്നവര്‍ യുഡിഎഫ് വോട്ടു വാങ്ങി വിജയിച്ച ജോസ് വിഭാഗം മുന്നണി മാറിയത് ന്യായീകരിക്കുന്നത് ഇരട്ടത്താപ്പാണ്. കാഞ്ഞിരപ്പള്ളിയിൽ സിറ്റിംഗ് സീറ്റ് വാദമുയര്‍ത്തി വാങ്ങുന്നവര്‍ പാലായുടെ കാര്യത്തില്‍ അതേ വാദം പറയുന്നില്ല. അര്‍ഹതപ്പെട്ട സീറ്റ് നിഷേധിച്ചത് അനീതിയാണ്. പുതിയകക്ഷികള്‍ ഒരു മുന്നണിയിലേയ്ക്കു വരുമ്പോള്‍ പഴയ കക്ഷികള്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് പറയുന്നപോലെതന്നെ വരുന്ന പുതിയ കക്ഷികളും വിട്ടുവീഴ്ച ചെയ്യേണ്ടതാണ്. മറ്റൊരു കക്ഷിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കുന്നതില്‍ എന്തു ധാര്‍മികതയാണുള്ളതെന്നും മാണി സി. കാപ്പന്‍ ചോദിച്ചു.

Read More

യുഡിഎഫ് ബന്ധമില്ല; ബിജെപിയുമായി ചർച്ച നടത്തും! പി.സി. ജോർജിന് പൂഞ്ഞാറിൽ ചുവരെഴുതി

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രഥമ സ്ഥാനാർഥിയായി പി.സി. ജോർജിനുവേണ്ടി ചുവരെഴുതി. കേരള ജനപക്ഷം സെക്കുലർ സ്ഥാനാർഥിയായി പൂഞ്ഞാറിൽ പി.സി. ജോർജ് മത്സരിക്കുമെന്നു ചെയർമാൻ ഇ.കെ. ഹസൻകുട്ടി പ്രഖ്യാപനം നടത്തി. ബിജെപിയുമായി മാർച്ച് ആദ്യം ചർച്ച നടത്തുമെന്നു ധാരണയാകുന്നില്ലെങ്കിൽ തനിച്ചു മത്സരിക്കുമെന്നും ജോർജ് വ്യക്തമാക്കി. ബിജെപി ചർച്ച വിജയിച്ചില്ലെങ്കിൽ പൂഞ്ഞാർ വീണ്ടും ചതുഷ്കോണ മത്സരത്തിലേക്ക് നീങ്ങും. 2016ൽ മൂന്നു മുന്നണികളെയും പിന്തള്ളി 27,821 വോട്ടുകൾക്കാണു ജോർജ് വിജയിച്ചത്. യുഡിഎഫിൽ പ്രവേശിക്കാൻ ആഗ്രഹിച്ച തനിക്കെതിരേ ഉമ്മൻ ചാണ്ടി പാരവച്ചെന്ന് പി.സി. ജോർജ് പറഞ്ഞു. കെ. കരുണാകരനെയും എ.കെ. ആന്‍റണിയെയും പാരവച്ചു താഴെയിറക്കിയ ഉമ്മൻചാണ്ടിക്ക് ഇപ്പോൾ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമോ എന്നു ഭയമാണെന്നും പി.സി. ജോർജ് വിമർശിച്ചു. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും പി.കെ. കുഞ്ഞാലിക്കുട്ടിയും മുന്നണി പ്രവേശത്തെ അനുകൂലിച്ചിരുന്നു. ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ സ്ഥാനാർഥിയെ നിർത്തുന്നതും ആലോചിക്കുന്നു. കാഞ്ഞിരപ്പള്ളി, പാലാ,…

Read More

കോണ്‍ഗ്രസ് തളർന്നു..! കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ പരസ്യവിമർശനവുമായി ‘വിമതർ’ വീണ്ടും; തുറന്നടിച്ചു ആനന്ദ് ശർമ

ജോർജ് കള്ളിവയലിൽ ന്യൂഡൽഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ പരസ്യവിമർശനവുമായി “വിമതർ’ വീണ്ടും. കഴിഞ്ഞ ദശകത്തിൽ കോണ്‍ഗ്രസ് തളർന്നെന്നും “പുതുതലമുറ’ പാർട്ടിയും ജനങ്ങളുമായി ചേരണമെന്നും രാജ്യ സഭയിൽനിന്നു വിരമിച്ച ഗുലാം നബി ആസാദിനെ ആദരിക്കാനായി ജമ്മുവിൽ ഇന്നലെ “ശാന്തി സമ്മേളനം’ എന്ന പേരിൽ ചേർന്ന വിമത നേതാക്കളുടെ യോഗത്തിൽ ആനന്ദ് ശർമ തുറന്നടിച്ചു. അനുഭവസന്പത്തുള്ള ഗുലാം നബി ആസാദിന്‍റെ സേവനങ്ങൾ എന്തുകൊണ്ടാണു പാർലമെന്‍റിൽ കോണ്‍ഗ്രസ് ഉപയോഗപ്പെടുത്താത്തതെന്നു മറ്റൊരു മുതിർന്ന നേതാവായ കപിൽ സിബൽ ചോദിച്ചു. കേരളത്തിലെയും ഉത്തരേന്ത്യയിലെയും ജനങ്ങളെ തമ്മിൽ താരതമ്യം ചെയ്തു രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം കേരളത്തിൽ നടത്തിയ പ്രസ്താവനയ്ക്കെതിരേ കപിലും ആനന്ദും പരസ്യമായി രംഗത്തെത്തിയതിനു പിന്നാലെയാണു പുതിയ നീക്കം. വിവിധ ജാതി-മതവിഭാഗ ങ്ങ ളിൽപെട്ടവരെ ഒരുപോലെ ബഹുമാനിക്കുന്നതാണു കോണ്‍ഗ്രസ് പാർട്ടിയെന്നു മറുപടിപ്രസംഗത്തിൽ ഗുലാം നബി പറഞ്ഞു. ജി-23 എന്ന പേരിൽ അറിയപ്പെടുന്നവർ വിമത ഗ്രൂപ്പല്ലെന്നും കോണ്‍ഗ്രസിനെ…

Read More

മുഖ്യമന്ത്രി എൽഡിഎഫിന്‍റെ ചരിത്രം മറക്കുകയും മറയ്ക്കുകയും ചെയ്യരുത്…! എൽഡിഎഫ് സർക്കാർ അട്ടിമറിച്ച പദ്ധതികൾ അക്കമിട്ട് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്‍റെ പ്രവർത്തനങ്ങളെ യുഡിഎഫ് എതിർക്കുകയാണെന്നു വിലപിക്കുന്ന മുഖ്യമന്ത്രി എൽഡിഎഫിന്‍റെ ചരിത്രം മറക്കുകയും മറയ്ക്കുകയും ചെയ്യരുതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ജനോപകാരപ്രദമായ പ്രവർത്തനങ്ങളെയും പദ്ധതികളെയും എതിർക്കുകയും തകർക്കുകയും ചെയ്തത് സിപിഎമ്മാണ്. അഴിമതിയിൽ മുങ്ങിയ ആഴക്കടൽ മത്സ്യബന്ധനം പോലുള്ള പദ്ധതികളെയാണ് യുഡിഎഫ് എതിർത്തത്. അതു സിപിഎമ്മിനും സർക്കാരിനും അംഗീകരിക്കേണ്ടി വന്നു. എൽഡിഎഫ് എതിർത്ത ചില പദ്ധതികൾ അദ്ദേഹം അക്കമിട്ടു ചൂണ്ടിക്കാട്ടി. 1. വിഴിഞ്ഞം പദ്ധതി- സംസ്ഥാന സർക്കാരിന് 3500 കോടി രൂപ നിക്ഷേപമുള്ള പദ്ധതിയിൽ 6000 കോടിയുടെ അഴിമതിയാണ് പിണറായി വിജയൻ ആരോപിച്ചത്. ഇതേക്കുറിച്ച് ഈ സർക്കാർ ജുഡീഷൽ കമ്മീഷനെ വച്ച് അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്തിയില്ല. 2. കണ്ണൂർ വിമാനത്താവളം- റണ്‍വേയുടെ നീളം കൂട്ടണം, കൂടുതൽ സ്ഥലം എടുക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കണ്ണൂർ വിമാനത്താവള പദ്ധതിയെ എതിർത്തത്. എന്നാൽ അഞ്ചു വർഷം കിട്ടിയിട്ടും ചെറുവിരൽ…

Read More

കണക്കുകൂട്ടൽ തെറ്റി! തെരഞ്ഞെടുപ്പു വേഗത്തിലായതു കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളെയും ഒരു പരിധിവരെ ബിജെപിയെയും വെട്ടിലാക്കി

പ്രത്യേക ലേഖകൻ ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു വേഗത്തിലായതു കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളെയും ഒരു പരിധിവരെ ബിജെപിയെയും വെട്ടിലാക്കി. കേരളത്തിൽ ഏപ്രിൽ ആദ്യം തെരഞ്ഞെടുപ്പു നടത്തണമെന്നു സംസ്ഥാന സർക്കാരും എൽഡിഎഫും യുഡിഎഫും ആവശ്യപ്പെട്ടിരുന്നെങ്കിലും ഏപ്രിൽ ആറിന് വോട്ടെടുപ്പ് ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. എന്നാൽ, പശ്ചിമബംഗാളിൽ എട്ടു ഘട്ടമായി തിരിച്ചു തെരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ തന്ത്രങ്ങളെ സഹായിക്കുന്നതാണു നാലു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും പോളിംഗ് തീയതികളെന്നാണു പൊതുവായ വിലയിരുത്തൽ. മാർച്ചിലാകും തെരഞ്ഞെടുപ്പു പ്രഖ്യാപനമെന്ന രീതിയിൽ ആസാമിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയും പ്രതിപക്ഷ പാർട്ടികളെ വെട്ടിലാക്കാനായിരുന്നു എന്ന നിരീക്ഷണവുമുണ്ട്. കോണ്‍ഗ്രസ്, തൃണമൂൽ, സിപിഎം തുടങ്ങിയ പാർട്ടികളുടെ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ സാവധാനത്തിലാകാൻ മോദിയുടെ പ്രസ്താവന കാരണമായി. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, ആസാം സംസ്ഥാനങ്ങളിലെ മുന്നണികളുടെ സീറ്റുവിഭജനം പൂർത്തിയാക്കാൻ പോലും ഇനിയും കഴിഞ്ഞിട്ടില്ല. തമിഴ്നാട്ടിൽ കൂടുതൽ സീറ്റു ചോദിച്ച…

Read More

മൂന്നിൽ രണ്ടു ഭൂരിപക്ഷമില്ലാതെ കോണ്‍ഗ്രസ് സർക്കാരുകൾക്കു രക്ഷയില്ല! ബിജെപി ഭരണം അട്ടിമറിക്കും; രാഹുൽ ഗാന്ധി

ചെന്നൈ: മൂന്നിൽ രണ്ടു ഭൂരിപക്ഷമില്ലാതെ രാജ്യത്തു കോണ്‍ഗ്രസ് സർക്കാരുകൾക്കു രക്ഷയില്ലെന്നു കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 10 മുതൽ 15 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയാൽ ബിജെപി ഭരണം അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പണം മാത്രമല്ല ജനാധിപത്യത്തിന്‍റെ തൂണുകളായ ജുഡീഷറിയും മാധ്യമങ്ങൾ പോലും ഇത്തരം അട്ടിമറിക്കു കൂട്ടുനിൽക്കുകയാണ്. ഒരു സ്വാധീനത്തിനും വഴങ്ങില്ലെന്നുറപ്പുള്ളതു കൊണ്ടാണ് തനിക്കുനേരെ രൂക്ഷമായ ആക്രമണം ഉണ്ടാകുന്നതെന്നും രാഹുൽ പറഞ്ഞു. തൂത്തുക്കുടിയിൽ അഭിഭാഷകരുമായുള്ള സംവാദത്തിനിടെയാണ് രാഹുലിന്‍റെ വിമർശനം. ഇതേ സംവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുൽ വിമർശിച്ചിരുന്നു. പ്രധാനമന്ത്രി ഉപകാരപ്രദമാണോ അല്ലയോ എന്നതല്ല ചോദ്യം. ആർക്കാണ് അദ്ദേഹം ഉപകാരപ്പെടുന്നത് എന്നതാണു ചോദ്യം. അദ്ദേഹത്തെ ഉപയോഗിച്ചു സന്പത്ത് വർധിപ്പിക്കുന്ന രണ്ടു പേർക്കു മാത്രമാണു പ്രധാനമന്ത്രിയെക്കൊണ്ടു ഗുണമുള്ളതെന്നും രാഹുൽ വിമർശിച്ചു. നരേന്ദ്ര മോദി ചൈനയെ ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുറച്ചു പേരുടെ താത്പര്യങ്ങൾക്കായി മോദി പ്രവർത്തിക്കുന്നതെന്നും രാഹുൽ ആരോപിച്ചു.

Read More