പന്തളം: ശബരിമല ആചാര സംരക്ഷണവുമായി ബന്ധപ്പെട്ടു നടന്ന പ്രക്ഷോഭത്തിനിടെ ഉണ്ടായ കേസുകള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനം നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്്ട്രീയ ലക്ഷ്യത്തോടെയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പന്തളം കൊട്ടാരം പ്രതികരിച്ചു. തെരഞ്ഞെടുപ്പു കാലത്ത് വിശ്വാസി സമൂഹത്തിന്റെ പിന്തുണ നേടുന്നതിനുള്ള ശ്രമം ഇതിനു പിന്നിലുണ്ടാകാം. ഭക്തരുടെ വിശ്വാസം സംരക്ഷിക്കുന്നതില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ വിശ്വാസികള്‍ക്ക് അനുകൂലമായി സുപ്രീംകോടതിയിലെ സത്യവാങ്മൂലം തിരുത്തി നല്‍കണമെന്ന് കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാര വര്‍മ, സെക്രട്ടറി പി.എന്‍. നാരായണവര്‍മ എന്നിവര്‍ ആവശ്യപ്പെട്ടു. കേസുകള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനവും അവ്യക്തമാണ്. ഇതിന്റെ പൂര്‍ണരൂപം ലഭിച്ചശേഷം വിശദമായി പ്രതികരിക്കുമെന്നും അവര്‍ പറഞ്ഞു. യുവതീ പ്രവേശന വിധിയേ തുടര്‍ന്ന് പന്തളത്തു നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത ആയിരകണക്കിന് ഭക്തര്‍ക്കെതിരെ ക്രിമിനില്‍ കുറ്റം ചുമത്തിയാണ് കേസെടുത്തത്. വിശ്വാസികള്‍ക്കെതിരായ എല്ലാ കേസുകളും പിന്‍വലിക്കുന്നതുവരെ അവര്‍ക്കൊപ്പം നിലകൊള്ളണമെന്നതാണ് കൊട്ടാരത്തിന്റെ നിലപാടെന്നും ഭാരവാഹികള്‍ അറിയിച്ചു.…
Read MoreCategory: Loud Speaker
മനസിന് സുഖമില്ലാത്തതിനാൽ പോകുന്നുവെന്ന് പറഞ്ഞ്പോയ ജയഘോഷ് തിരിച്ചെത്തി; പളനിയിൽ പോയിരുന്നുവെന്ന് വിശദീകരണം
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നു കാണാതായ യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ മുൻ ഗണ്മാൻ ജയഘോഷ് വീട്ടിൽ തിരിച്ചെത്തി. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ജയഘോഷ് തുന്പ കരിമണലിലെ വീട്ടിൽ മടങ്ങിയെത്തിയത്. പളനിയിൽ തീർത്ഥയാത്രയ്ക്ക് പോയിരുന്നുവെന്നാണ് അദ്ദേഹം കുടുംബാംഗങ്ങളോട് പറഞ്ഞത്. ചൊവ്വാഴ്ച വൈകുന്നേരം മുതലാണ് ജയഘോഷിനെ കാണാതായത്. അദ്ദേഹത്തിന്റെ ഇരുചക്രവാഹനവും മൊബൈൽ ഫോണും നേമം പോലീസ് സ്റ്റേഷന് സമീപം ഉപേക്ഷിച്ചനിലയിലായിരുന്നു. വാഹനത്തിൽ നിന്ന് ഒരു കത്തും കണ്ടെടുത്തിരുന്നു. ആത്മഹത്യ ചെയ്യില്ലെന്നും മനസിന് സുഖമില്ലാത്തതിനാൽ കുറച്ച് ദിവസത്തേക്ക് വിനോദയാത്രയ്ക്ക് പോകുകയാണെന്നുമായിരുന്നു ഉള്ളടക്കം. ജയഘോഷിന്റെ ഭാര്യയുടെ പരാതിയെത്തുടർന്ന് മാൻ മിസിംഗിന് തുന്പ പോലീസ് കേസെടുത്തിരുന്നു. ജയഘോഷ് വീട്ടിൽ മടങ്ങിയെത്തിയ സാഹചര്യത്തിൽ അദ്ദേഹം എവിടെ പോയിരുന്നുവെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മൊഴിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.സ്വർണകടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ കസ്റ്റംസും എൻഐഎയും ജയഘോഷിനെ ചോദ്യം ചെയ്തിരുന്നു. വിവാദമായ സ്വർണക്കടത്ത് കേസിനിടെ ജൂലായ് 16ന് ജയഘോഷിനെ കാണാതായിരുന്നു. അടുത്ത…
Read Moreബൈക്കിലെത്തി യാത്രക്കാരുടെ പേഴ്സും ബാഗും തട്ടിപ്പറിക്കുന്ന മൂവർ സംഘം അറസ്റ്റിൽ; ഇരകളാക്കിയിരുന്നത് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ; പിടിയിലായവർ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളും
മരട്: ബൈക്കിലെത്തി യാത്രക്കാരുടെ പേഴ്സും ബാഗും മൊബൈലുകളും തട്ടിപ്പറിക്കുന്ന മൂന്നംഗ സംഘത്തെ മരട് പോലീസ് പിടികൂടിയ സംഭവത്തിൽ പ്രതികൾ ഇരകളാക്കിയിരുന്നത് ഒറ്റയ്ക്കു നടക്കുന്ന സ്ത്രീകളെ. ബൈക്ക് റേസിൽ വിദഗ്ദ്ധരായ സംഘം നഗരത്തിൽ കറങ്ങി നടന്നാണ് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ കണ്ടു വച്ച് പിടിച്ചുപറി നടത്തിയിരുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ തോപ്പുംപടി സ്വദേശി മൻസൂർ, ആലപ്പുഴ തിരുവാന്പാടി സ്വദേശി ഷുഹൈബ്, മരട് സ്വദേശി ആദർശ് എന്നിവരാണ് പിടിയിലായത്.പാലാരിവട്ടം, എളമക്കര, ഇൻഫോപാർക്ക്, ഹിൽപാലസ് എന്നീ സ്റ്റേഷൻ പരിധിയിലുള്ള സ്ഥലങ്ങളിൽ സമാന രീതിയിലുള്ള മോഷണവും പിടിച്ചുപറിയും നടത്തിയത് ഇവരാണെന്ന് സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഒന്നാം പ്രതി മൻസൂറിന് ആലപ്പുഴ പുന്നപ്ര സ്റ്റേഷനുകളിലും രണ്ടാം പ്രതി ഷുഹൈബിന് പുതുക്കാട് യൂബർ ടാക്സി ഡ്രൈവറെ കൊല്ലാൻ ശ്രമിച്ചതിലും കേസുണ്ട്.ഡിസിപി ഐശ്വര്യ പ്രശാന്ത് ഡോംഗ്രെയുടെ മേൽനോട്ടത്തിൽ എസിപി ലാൽജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ…
Read Moreവയലാറിലെ നന്ദുവിന്റെ കൊലപാതകം; പോലീസിന്റെ കൃത്യമായ നടപടിയുണ്ടായിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നു; പോലീസിനെതിരെ ചൂണ്ടുവിരലുമായി നാട്ടുകാർ
ചേർത്തല: ആര്‍എസ്എസ് പ്രവര്ത്തകന് നന്ദുകൃഷ്ണന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു ബിജെപിയും ഹൈന്ദവ സംഘടനകളും ആലപ്പുഴയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതൽ വൈകിട്ടു ആറുവരെ ഹർത്താൽ മിക്കയിടങ്ങളിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. പിഎസ്സി പരീക്ഷകൾ നടക്കുന്നതിനാൽ വാഹനങ്ങൾ തടയില്ലെന്നു ബിജെപി നേതാക്കള്‍ പറഞ്ഞു. അതേസമയം, സംഭവസമയത്തു പോലീസ് സ്ഥലത്തുണ്ടായിരുന്നിട്ടും പോലീസ് കാഴ്ചക്കാരായി മാറിയെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ വൈകുന്നേരം എസ്ഡിപിഐയും ആര്‍എസ്എസും നാഗംകുളങ്ങരയില്‍ പ്രകടനം നടത്തിയിരുന്നു. ഈ സമയം രണ്ടു ജീപ്പ് പോലീസ് സംഘവും ഉണ്ടായിരുന്നു. പോലീസ് കാവലില്‍ നടന്ന പ്രകടനങ്ങള്‍ സമാപിച്ചതിനു ശേഷം പ്രവര്‍ത്തകര്‍ പിരിയുമ്പോഴാണ് സംഘര്‍ഷം ഉണ്ടാകുന്നത്. പുറത്തുനിന്നു മാരകായുധങ്ങളുമായെത്തിയ ഒരു സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നാണ് ആർഎസ്എസ് പ്രവർത്തകരുടെ പരാതി. സ്ഥലത്തു പോലീസ് സംഘം ഉണ്ടായിട്ടും ഇതു തടയാന്‍ കഴിയാതിരുന്നതു പോലീസിനു നാണക്കേടുണ്ടാക്കി. പോലീസിന്റെ കൃത്യമായ നടപടിയുണ്ടായിരുന്നെങ്കില്‍ സംഘര്‍ഷാവസ്ഥ ഒഴിവാക്കാമായിരുന്നുവെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
Read Moreസംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദികൾ അഴിഞ്ഞാടുന്നു; കൊലപാതകം നടത്തിയ എസ്ഡിപിഐ പ്രവർത്തകരെ പോലീസ് സഹായിക്കുകയാണെന്ന ആരോപണവുമായി കെ. സുരേന്ദ്രൻ
കോഴിക്കോട്: സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദികൾ അഴിഞ്ഞാടുന്നുവെന്ന വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വയലാറിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം. കൊലപാതകം നടത്തിയ എസ്ഡിപിഐ പ്രവർത്തകരെ പോലീസ് സഹായിക്കുകയാണ്. ക്രൂരമായ കൊലപാതകത്തിൽ സർക്കാരും കണ്ണടയ്ക്കുകയാണ്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്നതാണ് ബിജെപിയുടെ നിലപാടാണെന്നും സുരേന്ദ്രൻ പറഞ്ഞു. മുസ്ലിം ലീഗിനെ സ്വാഗതം ചെയ്തുള്ള ശോഭ സുരേന്ദ്രന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. അതേസമയം, ശബരിമലയിൽ സർക്കാർ ഭീകരാന്തരീക്ഷമുണ്ടാക്കി ഭക്തന്മാരെ ആക്രമിച്ചുവെന്നും സുരേന്ദ്രൻ ആരോപിച്ചു. ഭീകരവാദികളുടെ സമരത്തെ ശബരിമല പ്രക്ഷോഭത്തോട് ചേർക്കുന്നത് അനീതിയാണ്. കേരളത്തിൽ അധികാരം കിട്ടാൻ 35 സീറ്റുകൾ ധാരാളം മതി. ബിജെപിയുടെ പേരു പറഞ്ഞ് ചിലർ അപ്പുറത്ത് വില പേശുന്നുവെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു
Read Moreകേരളത്തിൽ നിന്നുള്ളവർക്ക് പരിശോധന കർശനമാക്കി: തമിഴ്നാട്ടിലും ബംഗാളിലും നിയന്ത്രണം; ആര്‍ടിപിസിആര്‍ പരിശോധനയും ക്വാറന്റൈനും നിർബന്ധം
ചെന്നൈ: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന കർശനമാക്കി തമിഴ്നാടും പശ്ചിമ ബംഗാളും. തമിഴ്നാട്ടിൽ ഏഴു ദിവസത്തെ ഹോം ക്വാറന്റൈൻ നിർബന്ധമാക്കി. അതിർത്തികളിൽ കർശന പരിശോധനത്താനും യാത്രക്കാരെ നിരീക്ഷിക്കാനും തീരുമാനമായി. അതേസമയം, ബംഗാളിൽ ആർടിപിസിആർ രേഖ നിർബന്ധമാക്കി. ഈ മാസം 27 മുതലാണ് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധന ഫലമാണ് നിര്‍ബന്ധമാക്കിയത്. കര്‍ണാടക, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, മണിപ്പൂർ, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് ബംഗാളിലും യാത്രാനിയന്ത്രണം.
Read Moreഭൂമിപൂജയോടെ ഉദ്ഘാടന ചടങ്ങുകൾ തുടങ്ങിയെങ്കിലും സർദാർ പട്ടേൽ പുറത്ത്; മൊട്ടേര സ്റ്റേഡിയത്തിന് മോദിയുടെ പേര്
അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകി. സർദാർ വല്ലഭായ് പട്ടേലിന്റെ പേരിലുള്ള സ്റ്റേഡിയമാണ് മോദിയുടെ പേരിലേക്ക് മാറ്റിയതായി ഉദ്ഘാടന വേളയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അറിയിച്ചത്. ഈ സ്റ്റേഡിയത്തിലാണ് ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന് ഇന്ന് തുടക്കമാകുന്നത്. ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായി ഭൂമിപൂജയോടെയാണ് ഉദ്ഘാടനചടങ്ങുകൾ നടന്നത്. ആഭ്യന്തര മന്ത്രി അമിത്ഷാ, ബിസിസിഐ സെക്രട്ടറി ജയ്ഷാ, കായിക മന്ത്രി കിരൺ റിജിജു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Read Moreസുഹൃത്ത് കൊടുത്തവിട്ട പൊതി സ്വർണമാണെന്ന് അറിയാതെയാണ് വാങ്ങിയത്; പിന്നെ സത്യം അറിഞ്ഞപ്പോൾ സ്വർണം മാലിയിൽ ഉപേക്ഷിച്ചു! താൻ നിരപരാധിയയാണെന്നു മനസിലാക്കിയതുകൊണ്ടാണ് സംഘം വഴിയിൽ ഉപേക്ഷിച്ചതെന്ന് ബിന്ദു…
മാന്നാർ: ദുബായിയിൽനിന്നു കൊടുത്തുവിട്ട ഒന്നരക്കിലോ സ്വർണം പേടിച്ചു മാലിയിൽ ഉപേക്ഷിച്ചുവെന്നു ബിന്ദു മാധ്യമങ്ങളോടു പറഞ്ഞു.ഫനീഫ എന്ന സുഹൃത്ത് കൊടുത്തവിട്ട പൊതി സ്വർണമാണെന്ന് അറിയാതെയാണ് വാങ്ങിയത്. എന്നാൽ, വിമനത്തിൽ കയറിയ ശേഷമാണ് സ്വർണമാണു പൊതിക്കുള്ളിലെന്ന് അറിയുന്നത്. മാലി എയർപോർട്ടിൽ എത്തിയപ്പോൾ പേടിച്ച് അത് അവിടെ ഉപേക്ഷിച്ചാണ് നാട്ടിലേക്കു മടങ്ങിയതെന്ന കഥയാണ് ബിന്ദു മാധ്യമങ്ങളോടു പറഞ്ഞത്. ഇതിന് മുന്‍പ് ഒരിക്കലും സ്വർണം കടത്തിയിട്ടില്ലെന്നും ഇവർ ആവർത്തിച്ചു പറയുന്നു.വീട്ടിൽ അതിക്രമിച്ചു കയറി തട്ടികൊണ്ടു പോയ രണ്ടു പേരെ നേരത്തെ മുതൽ അറിയാമെന്നും യുവതി പറയുന്നു. താൻ നിരപരാധിയയാണെന്നു മനസിലാക്കിയ സംഘം ഇവരെ വഴിയിൽ ഇറക്കിവിട്ടത്രേ. അതിനു മുന്‍പ് പുതിയ ചുരിദാറും വീട്ടിൽ തിരികെ പോകാൻ 1,000 രൂപയും നൽകിയെന്നുമാണ് യുവതി പറഞ്ഞത്. ഇതിൽത്തന്നെ ദുരൂഹത ഉണ്ടെന്നും തട്ടികൊണ്ടുപോയവരുമായി എതെങ്കിലും തരത്തിൽ ധാരണ ഉണ്ടാക്കിയ ശേഷമാകാം വിട്ടയച്ചതുമെന്നുമാണു പോലീസ് കരുതുന്നത്. കൂടുതൽ പേർ…
Read Moreകോവിഡ് വ്യാപനം; ഡൽഹിയിലേക്ക് പ്രവേശിക്കാനും ആർടിപിസിആർ; കേരളത്തിൽ നിന്നുള്ളവർക്കും നിർബന്ധം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളം അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ആർടിപിസിആർ ഫലം നിർബന്ധമാക്കി ഡൽഹി സർക്കാർ. വെള്ളിയാഴ്ച മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർ 72 മണിക്കൂറില്‍ കൂടാത്ത നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്നാണ് ഡൽഹി സര്‍ക്കാരിന്റെ നിര്‍ദേശം.
Read Moreകടൽമക്കളുടെ മനസറിയാൻ..! മത്സ്യത്തൊഴിലാളികൾക്കൊപ്പം കടൽയാത്ര നടത്തി രാഹുൽ ഗാന്ധി
കൊല്ലം: മത്സ്യത്തൊഴിലാളികൾക്കൊപ്പം കടൽയാത്ര നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബുധനാഴ്ച പുലർച്ചെ കൊല്ലം വാടി തുറമുഖത്തു നിന്നാണ് രാഹുൽ കടൽയാത്രക്ക് പുറപ്പെട്ടത്. ഒരു മണിക്കൂറോളം മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ ചെലവഴിച്ചതിനു ശേഷമാണ് രാഹുൽ തിരികെയെത്തിയത്.കെ.സി. വേണുഗോപാല്‍ എംപി ഉള്‍പ്പെടെയുളളവര്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം ഉണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളുമായി ബുധനാഴ്ച രാവിലെ നടത്തുന്ന സംവാദ പരിപാടിക്ക് മുന്നോടിയായാരുന്ന കടൽയാത്ര. മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി.
Read More